ക്യൂൻസ്ലാൻഡ്: മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി ബ്രിട്ടാനി ലോഗ. കഴിഞ്ഞദിവസം സെൻട്രൽ ക്യൂൻസ്ലാൻഡിലെ പട്ടണമായ യെപ്പൂണിൽ വച്ചു മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് ലേബർ പാർട്ടി എംപിയായ ബ്രിട്ടാനി ലോഗ പറയുന്നത്. ഈ പട്ടണത്തിൽ സമാനമായ അനുഭവമുണ്ടായതായി ഒന്നിലധികം സ്ത്രീകൾ തന്നോട് പങ്കുവച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ലോഗയെ ആക്രമിക്കുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Read MoreCategory: NRI
യുഎഇയിൽ പുതിയ വാതകനിക്ഷേപം കണ്ടെത്തി
ഷാർജ: യുഎഇയിൽ പുതിയ വാതക നിക്ഷേപം കണ്ടെത്തിയതായി റിപ്പോർട്ട്. ഷാർജയിലെ അൽ സജാ ഫീൽഡിന് വടക്കുവശത്തായി ഷാർജ നാഷണൽ ഓയിൽ കോർപറേഷൻ നടത്തിയ പര്യവേക്ഷണത്തിലാണ് വാണിജ്യ ഉത്പാദത്തിന് പര്യാപ്തമായ അളവിലുള്ള വാതക നിക്ഷേപം കണ്ടെത്തിയത്. ഇവിടെനിന്നു ലഭ്യമാവാൻ സാധ്യതയുള്ള വാതകത്തിന്റെ അളവും മറ്റു വിശദാംശങ്ങളും പരിശോധിക്കുമെന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഷാർജയിലെ അഞ്ചാമത്തെ ഓൺഷോർ ഫീൽഡാണ് അൽ ഹദിബ. ഇതിന് പുറമെ അൽ സജാ, കാഹിഫ്, മഹാനി, മുഅയദ് എന്നീ ഓൺഷോർ ഫീൽഡുകളാണുള്ളത്.
Read Moreഇസ്രയേലുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ച് തുർക്കി
അങ്കാറ: ഇസ്രയേലുമായുള്ള വ്യാപര ഇടപാടുകൾ നിർത്തിവച്ചതായി തുർക്കി അറിയിച്ചു. ഗാസയിൽ സ്ഥിരം വെടിനിർത്തൽ യാഥാർഥ്യമാക്കി ഇടതടവില്ലാതെ സഹായവിതരണം ഉറപ്പാക്കിയാലേ കയറ്റുമതിയും ഇറക്കുമതിയും പുനഃസ്ഥാപിക്കൂ എന്ന് തുർക്കി വാണിജ്യ മന്ത്രി ഒമർ ബൊലാത് പറഞ്ഞു. അന്താരാഷ്ട്ര വ്യാപാര ഉടന്പടികൾ ലംഘിക്കുന്ന തുർക്കി പ്രസിഡന്റ് എർദോഗൻ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് ആരോപിച്ചു. മറ്റു രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി വർധിപ്പിക്കാനും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനും നിർദേശം നല്‍കിയെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു. തുർക്കിക്കും ഇസ്രയേലിനും ഇടയിൽ കഴിഞ്ഞ വർഷം 700 കോടി ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. ഇസ്രയേലിന്റെ ഇറക്കുമതിയിൽ തുർക്കിക്ക് അഞ്ചാം സ്ഥാനവും തുർക്കിയുടെ കയറ്റുമതിയിൽ ഇസ്രയേലിന് 13-ാം സ്ഥാനവുമുണ്ട്. 1949ൽ ഇസ്രയേലിനെ ആദ്യമായി അംഗീകരിച്ച മുസ്ലിം രാജ്യമാണ് തുർക്കി. എന്നാൽ, അടുത്ത പതിറ്റാണ്ടുകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും മോശമായിട്ടുണ്ട്. തുർക്കി പ്രസിഡന്റ് എർദോഗൻ ഗാസ യുദ്ധത്തിന്റെ പേരിൽ…
Read Moreനൈജറിലെ യുഎസ് സൈനിക താവളത്തിൽ റഷ്യൻ സൈനികർ
നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിലെ യുഎസ് സൈനികതാവളത്തിൽ റഷ്യൻ സേനയും. യുഎസ് സേന രാജ്യം വിടണമെന്ന് നൈജറിലെ പട്ടാള ഭരണകൂടം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് റഷ്യൻ സൈനികർ തലസ്ഥാനമായ നിയാമിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേർന്ന ‘എയർബേസ് 101’ താവളത്തിൽ വിന്യസിക്കപ്പെട്ടത്. റഷ്യൻ സൈനികർ അമേരിക്കൻ സേനയ്ക്കു ഭീഷണി ഉയർത്തുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. റഷ്യക്കാർ വേറെ കോന്പൗണ്ടിലാണെന്നും യുഎസ് സൈനികരുമായി ബന്ധപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ-യുഎസ് സൈനികർ തമ്മിൽ സംഘർഷത്തിനു സാധ്യതയില്ലെന്നാണ് നിരീക്ഷകരും അഭിപ്രായപ്പെട്ടത്. ഇസ്ലാമിക തീവ്രവാദികളെ നേരിടുന്നതിനാണ് യുഎസ് സേന നൈജറിൽ നിലയുറപ്പിച്ചിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിലെ തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന യുഎസിന്റെ മുഖ്യ കേന്ദ്രം ഇവിടെയാണ്. കഴിഞ്ഞവർഷം നൈജർ പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തശേഷമാണ് യുഎസുമായുള്ള ബന്ധം വഷളായത്. യുഎസ് സേന നൈജർ വിടണമെന്ന് മാർച്ചിൽ പട്ടാള ഭരണകൂടം ആവശ്യപ്പെട്ടു. എയർബേസ്…
Read Moreകെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു; രക്ഷാപ്രവർത്തനത്തിന് സൈന്യം
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22 പേർ മരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 90 പേരെ കാണാതായെന്നും 1,65,000 പേർ ഭവനരഹിതരായെന്നും സർക്കാർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി സൈന്യവും രംഗത്തുണ്ട്. ഒരു മാസമായി തുടരുന്ന മഴക്കെടുതിയിലും ഉരുൾപൊട്ടലിലുമായി വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. പ്രളയക്കെടുതിക്കു പുറമെ ടാൻസാനിയൻ തീരം ലക്ഷ്യമാക്കി വീശിയടിച്ചേക്കാവുന്ന ‘ഹിദായ’ ചുഴലിക്കൊടുങ്കാറ്റ് മറ്റൊരു ഭീഷണിയാകുന്നു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ചേക്കാമെന്നാണു മുന്നറിയിപ്പ്. കഴിഞ്ഞ തിങ്കളാഴ്ച നയ്റോബിയിൽനിന്ന് 60 കിലോമീറ്റർ വടക്കുള്ള മായ് മാഹിയുവിൽ താത്കാലിക ഡാം തകർന്ന് നിരവധി ഗ്രാമീണർ മരിച്ചിരുന്നു. ഈ ദുരന്തത്തിൽപ്പെട്ട 52 പേരുടെ മൃതദേഹം കണ്ടെത്തി. 49 പേരെ ഇനിയും കണ്ടെത്താനുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 178 ഡാമുകളുടെ പരിസരത്തുള്ള…
Read Moreറഷ്യൻ മാതൃകയിൽ നിയമം; ജോർജിയയിൽ പ്രതിഷേധം
തിബ്ലിസി: റഷ്യൻ മാതൃകയിൽ വിമതശബ്ദങ്ങളെ അടിച്ചമർത്താനായി പ്രത്യേക നിയമമുണ്ടാക്കുന്ന ജോർജിയൻ സർക്കാരിനെതിരേ പ്രതിഷേധം വ്യാപകമായി. പാർലമെന്റിൽ നിയമം പരിഗണിക്കുന്നതിനിടെയുണ്ടായ പ്രതിഷേധം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. 63 പേരെ അറസ്റ്റ് ചെയ്തു. ആറു പോലീസുകാർക്കു പരിക്കുണ്ട്. വിദേശ ധനസഹായം സ്വീകരിക്കുന്ന കാര്യം സംഘടനകൾ പരസ്യപ്പെടുത്തണമെന്നു നിർദേശിക്കുന്ന നിയമം (വിദേശ ഏജന്റ് ബിൽ) മാസാവസാനത്തോടെ പ്രാബല്യത്തിൽ വരുത്താനാണു ഭരണം നടത്തുന്ന ജോർജിയൻ ഡ്രീം പാർട്ടിയുടെ നീക്കം. റഷ്യയിൽ 2012 മുതൽ ഇത്തരം നിയമമുണ്ട്. സർക്കാരിനെ വിമർശിക്കുന്ന സംഘടനകൾക്കും മാധ്യമങ്ങൾക്കും കൂച്ചുവിലങ്ങിടാനാണു നിയമം ഉപയോഗിക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു. പാർലമെന്റ് പാസാക്കിയാലും ബില്ലിനെ വീറ്റോ ചെയ്യുമെന്നു ജോർജിയൻ പ്രസിഡന്റ് സലോം സുരബിഷ്വില്ലി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പ്രസിഡന്റിന്റെ വീറ്റോ മറികടക്കാനുള്ള ഭൂരിപക്ഷം ഡ്രീം പാർട്ടിക്കു പാർലമെന്റിലുണ്ട്. യൂറോപ്യൻ യൂണിയനിൽ അംഗമാകാനുള്ള ജോർജിയയുടെ മോഹങ്ങൾക്കു തിരിച്ചടിയാകും ഈ നിയമമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ…
Read Moreദുബായിൽ ഒരുങ്ങുന്നു വമ്പൻ വിമാനത്താവളം; അഞ്ച് റൺവേകൾ; പദ്ധതിച്ചെലവ് 3,000 കോടി
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായിൽ നിർമാണം ആരംഭിച്ചു. നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ അഞ്ചിരട്ടി വലിപ്പമുള്ളതായിരിക്കും പുതിയ അൽ മക്തൂം അന്താരാഷ്ട്രാ വിമാനത്താവളം. നിർമാണം പൂർത്തിയായാൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ എല്ലാ പ്രവർത്തനങ്ങളും അൽ മക്തൂമിലേക്കു മാറ്റും. വ്യോമയാന മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരിക്കും നിർമാണം. അഞ്ച് സമാന്തര റൺവേകളും 400 എയർക്രാഫ്റ്റ് ഗേറ്റുകളുമടക്കം പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ പുതിയ എയർപോട്ടിലുണ്ടാകും. പദ്ധതിച്ചെലവ് ഏകദേശം 3,000 കോടി രൂപ. ആദ്യഘട്ടം 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
Read Moreമാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാനായതിന്റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞിക്കല്‍ ജോസ്-മോളി ദമ്പതികള്‍. സുഗന്ധം പ്രസരിക്കുന്ന ഏലക്കാമാല അണിഞ്ഞ് ഇവരുടെ മകന് യൂറോപ്പില്‍ ഉപരിപഠനം നടത്തുന്ന ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള നാല്പതംഗ വൈദികര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും പാപ്പ അവസരം നല്കി. റോം സന്ദര്‍ശന വേളയില്‍ ഏപ്രില്‍ 24ന് രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്വച്ചായിരുന്നു ആദരം. വണ്ടന്മേട്ടിലെ തോട്ടത്തില്‍ വിളഞ്ഞ ഏലക്കാകൊണ്ടാണ് ജോസ് മാല ഒരുക്കിയത്. അവസരം ലഭിച്ചാല്‍ ഇത് പാപ്പായെ അണിയാക്കാം എന്നേ പ്രതീക്ഷിച്ചിരുന്നുള്ളൂ. യുറോപ്യന്‍ പാക്കേജ് ടൂറില്‍ പങ്കെടുത്തുവരുന്ന ജോസിനും മോളിക്കും അപ്രതീക്ഷിതമായാണ് മാല അണിയിക്കാന്‍ അവസരം ലഭിച്ചത്. എട്ടു മിനിറ്റ് മലയാളി സംഘത്തോടു മാര്‍പാപ്പ സംസാരിച്ചു. ഇവര്‍ക്കൊപ്പമുള്ള മലയാളി ടൂര്‍ സംഘം ചത്വരത്തില്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം നിന്ന് ഫ്രാന്‍സിസ് പാപ്പായെ അടുത്തുകണ്ടു.
Read Moreഅബുദാബി രാജകുടുംബാംഗം അന്തരിച്ചു ; യുഎഇയിൽ 7 ദിവസത്തെ ദുഃഖാചരണം
അബുദാബി: അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. അബുദാബി ഭരണാധികാരിയുടെ എൽ ഐൻ മേഖലാ പ്രതിനിധിയും ഇപ്പോഴത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റ് അമ്മാവനുമാണ് ശൈഖ് തഹ്നൂൻ. യുഎഇയിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവിൽ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി പരിപാടികളിൽ യുഎഇ പ്രസിഡന്റിനൊപ്പം ശൈഖ് തഹ്നൂൻ പങ്കെടുത്തിരുന്നു.
Read Moreയുഎഇയിൽ വീണ്ടും മഴസാധ്യത; മുന്നറിയിപ്പുമായി അധികൃതർ
ദുബായ്: യുഎഇയിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ വിമാനയാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കി. മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ അൽപം നേരത്തെ ഇറങ്ങണം. സ്വകാര്യ മേഖലയിൽ നേരിട്ട് ജോലി സ്ഥലങ്ങളിൽ എത്തേണ്ടത് അത്യാവശ്യമല്ലാത്ത ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നു രാജ്യത്തെ ദുരന്തനിവാരണ അഥോറിറ്റിയും നിർദേശിച്ചു. ഷാർജ, ദുബായ് എമിറേറ്റുകളിൽ സ്കൂളുകളിൽ വിദൂര പഠനരീതി സ്വീകരിക്കും. രണ്ടു ദിവസത്തേക്കാണ് യുഎഇയിൽ കനത്ത മഴ പ്രവചിച്ചിട്ടുള്ളത്.
Read More