പ്യോഗ്യാംഗ്: പതിറ്റാണ്ടുകളായി ഉത്തരകൊറിയ ഭരിക്കുന്ന കിം കുടുംബത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തുന്നതിനു നേതൃത്വം നല്കിയ മുൻ പ്രൊപ്പഗാന്റ മന്ത്രി കിം കി നാം (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാലായിരുന്നു അന്ത്യമെന്ന് ഉത്തരകൊറിയൻ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാവിലെ നടന്ന സംസ്ക്കാരചടങ്ങിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും പങ്കെടുത്തു. കിമ്മിന്റെ പിതാവ് കിം ജോംഗ് ഇൽ, ഉത്തരകൊറിയൻ സ്ഥാപക ഭരണാധികാരിയും കിമ്മിന്റെ മുത്തച്ഛനുമായ കിം ഇൽ സുംഗ് എന്നിവരുടെ പരിവേഷം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നതിൽ കിം കി നാം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കിമ്മിന്റെ പിതാവിന്റെ കാലത്ത് 1966ൽ പ്രൊപ്പഗാന്റ വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് ജോലി തുടങ്ങുന്നത്. കിമ്മിന്റെ പിതാവുമായി വളരെ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം വൈകാതെ രാജ്യത്തിന്റെ മുഖപത്രമായ റോഡോംഗ് സിൻമുണിന്റെ മേധാവിയായി. ഉത്തരകൊറിയയ്ക്ക് അകത്തേക്കും പുറത്തേക്കും വിവരങ്ങൾ പ്രവഹിക്കുന്നത് കിം കി നാം നിയന്ത്രിച്ചിരുന്നു. ദക്ഷിണകൊറിയയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും…
Read MoreCategory: NRI
ഇസ്രയേലിന് ആയുധക്കയറ്റുമതി തടഞ്ഞ് യുഎസ്
വാഷിംഗ്ടൺ ഡിസി: ലക്ഷക്കണക്കിനു പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിലെ റാഫയിൽ ഉപയോഗിച്ചേക്കുമെന്ന ആശങ്കയിൽ ഇസ്രയേലിനുള്ള ആയുധക്കയറ്റുമതി നിർത്തിവച്ചതായി അമേരിക്ക സ്ഥിരീകരിച്ചു. സ്ഫോടനശേഷി കൂടിയ ബോംബുകളുടെ കയറ്റുമതിയാണ് കഴിഞ്ഞയാഴ്ച നീട്ടിവച്ചത്. ജനം തിങ്ങിനിറഞ്ഞ റാഫയിലെ സൈനികനടപടികൾ അമേരിക്കയ്ക്കുള്ള ആശങ്ക പരിഹരിക്കാൻ ഇസ്രയേലിനു കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇസ്രേലി സേന ടാങ്കുകളുമായി റാഫ അതിർത്തി പിടിച്ചിരുന്നു. ഈജിപ്തിൽനിന്ന് ഗാസയിലേക്കു സഹായവസ്തുക്കൾ എത്തിച്ചേരുന്ന പാത ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. ഇന്നലെ പാത തുറന്നില്ല. അതേസമയം, ഇതിനടുത്തുള്ള കെറം ഷാലോം ക്രോസിംഗ് ഇന്നലെ വീണ്ടും തുറക്കാൻ ഇസ്രയേൽ തയാറായി. ഏതാനും ദിവസം മുന്‍പ് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തിയതിനെത്തുടർന്നാണ് ഈ ക്രോസിംഗ് അടച്ചത്. റാഫയോടു ചേർന്ന് കഴിഞ്ഞ രാത്രികളിൽ ശക്തമായ ബോംബിംഗ് നടന്നുവെന്നാണ് റിപ്പോർട്ട്.14 ലക്ഷം പേർ അഭയം തേടിയിരിക്കുന്ന റാഫയിൽ ഇസ്രയേൽ സൈനികനടപടിക്കു മുതിരരുതെന്നാണ് അമേരിക്കയുടെ അഭിപ്രായം. ജനസാന്ദ്രതയേറിയ…
Read Moreബ്രസീലിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 100 പേർ മരിച്ചു
സാവോ പോളോ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് ഒരാഴ്ചയിലേറെ നീണ്ട മഴയിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 100 പേർ മരിച്ചു. ഒരു ലക്ഷത്തോളം വീടുകൾ തകരുകയോ സാരമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. നാഷണൽ കോൺഫെഡറേഷൻ ഓഫ് മുനിസിപ്പാലിറ്റികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ കവിഞ്ഞൊഴുകുന്ന നദികളും വെള്ളപ്പൊക്കവും ഏകദേശം 1.45 ദശലക്ഷം ആളുകളെ ബാധിച്ചു. ഏകദേശം 200,000 ജനങ്ങളെ അവരുടെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാക്കുകയും ചെയ്തു. സിവിൽ ഡിഫൻസ് ഏജൻസിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഏപ്രിൽ 29 ന് ദുരന്തമുണ്ടായതിന് ശേഷം എല്ലാ തരത്തിലുമുള്ള 99,800 വസതികൾക്ക് പൂർണമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ചു. ഭവന, പൊതു അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, കന്നുകാലി, വ്യവസായം, വാണിജ്യം, സേവനങ്ങൾ എന്നിവയ്ക്കുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് 4.6 ബില്യൺ റിയാൽ (ഏകദേശം $904 ദശലക്ഷം) സാമ്പത്തിക നഷ്ടം കോൺഫെഡറേഷൻ കണക്കാക്കുന്നു.
Read Moreചാലക്കുടി സ്വദേശിനി കാനഡയിൽ വീടിള്ളിൽ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല
ചാലക്കുടി: ചാലക്കുടി സ്വദേശനിയായ യുവതിയെ കാനഡയിൽ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടു. ചാലക്കുടി കുറ്റിച്ചിറ കണ്ണംമ്പുഴ ലാൽ കെ. പൗലോസിന്റെ ഭാര്യ ഡോണ (30) ആണ് മരിച്ചത്. ഭർത്താവ് ലാൽ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. വീട് പൂട്ടി കിടക്കുന്ന വിവരമറിഞ്ഞ് പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഡോണ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ചാലക്കുടി പാലസ്റോഡിൽ പടിക്കല സാജന്റെയും ഫ്ലോറയുടെയും മകളാണ് ഡോണ. ഒന്നരവർഷം മുന്‍പാണ് ലാലിന്റെയും ഡോണയുടെയും വിവാഹം കഴിഞ്ഞത്. വീട്ടുകാർ കാനഡയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു വരുന്നു. മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
Read Moreഎയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിൽ. കണ്ണൂരിൽ നിന്നും ഷാർജ, മസ്കറ്റ്, അബുദാബി സർവീസുകളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്നും പുലർച്ചെ 2.50ന് പുറപ്പടേണ്ട ഷാർജ വിമാനവും രാവിലെ 8.50ന് പുറപ്പടേണ്ട മസ്കത്ത് വിമാനവും റദ്ദാക്കി. കരിപ്പൂരില്‍ നിന്നും റാല്‍ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നും മസ്കത്ത്, ദുബായ്, അബുദാബി വിമാനങ്ങള്‍ റദ്ദാക്കി. ഇതേതുടർന്ന് നൂറു കണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. അധികൃതർ സർവീസ് റദ്ദാക്കാനുള്ള കൃത്യമായ കാരണം നൽകുകയോ വിദേശ യാത്രയ്ക്കായി പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ പണിമുടക്കെന്നാണ് എയർഇന്ത്യ എക്സ്പ്രസിന്റെ അനൗദ്യോഗിക വിശദീകരണം. യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് മറ്റേതെങ്കിലും ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകുകയോ പണം മടക്കി നൽകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
Read Moreകെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; അപകടം പ്രഭാത നടത്തത്തിനിടെ
വാഷിംഗ്ടൺ ഡിസി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. യുഎസിലെ ടെക്സാസില്‍ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ (ഇന്ത്യൻ സമയം വൈകുന്നേരം 5.15) പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിൽ എത്തിയത്. സാധാരണ ഡാളസിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ കാമ്പസിനുള്ളിൽ പ്രഭാതസവാരി നടത്തുന്ന കെ.പി. യോഹന്നാൻ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരിക്കേറ്റത്.
Read Moreകൊയിലാണ്ടിയില്‍ പിടികൂടിയ ഇറാനിയന്‍ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു
കൊച്ചി: കൊയിലാണ്ടിയില്‍ പുറംകടലില്‍നിന്ന് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത ഇറാനിയന്‍ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഇന്ന് പുലര്‍ച്ചെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ബോട്ടിലുണ്ടായിരുന്ന ആറ് കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് കോസ്റ്റല്‍ പോലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് സംശയാസ്പദമായ യാതൊരു സാഹചര്യവും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്പോണ്‍സറുടെ പീഡനം സഹിക്കാനാവാതെ ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതാണെന്ന് ഇവര്‍ കോസ്റ്റല്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തില്‍ ഉള്ളവരാണിവര്‍. സയ്യദ് സൗദ് ജാബരി എന്നയാളാണ് സ്പോണ്സര്. എന്നാല്‍ വാഗ്ദാനം ചെയ്ത ശമ്പളമോ പിടിക്കുന്ന മത്സ്യത്തിന്റെ വിഹിതമോ ഇവര്‍ക്ക് ലഭിച്ചില്ല. അമിതമായി ജോലി ചെയ്യിക്കലും മതിയായ താമസ സൗകര്യം ഒരുക്കാത്ത അവസ്ഥയ്ക്കുമൊപ്പം മര്‍ദനവും ഏല്‍ക്കേണ്ടിവന്നതോടെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴിയിലുള്ളത്. തുടര്‍ന്ന് ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയാണ് ഇവരെ വിട്ടയച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കൂടുതല്‍…
Read Moreഹമാസിന്റെ ശക്തികേന്ദ്രമായ റാഫയിൽ കരയുദ്ധത്തിന് ഇസ്രയേൽ
ടെൽഅവീവ്: ഗാസയിലെ തെക്കൻ നഗരമായ റാഫയിൽ കരയുദ്ധത്തിന് ഇസ്രയേൽ നീക്കം. റാഫയിൽനിന്ന് ഒരു ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടുകഴിഞ്ഞു. ഇതോടെ വെടിനിർത്തൽ ചർച്ചകളും വഴിമുട്ടിയിരിക്കുകയാണ്. ഹമാസിന്റെ പ്രധാനശക്തികേന്ദ്രമാണ് റാഫയെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഹമാസിനെ ഇല്ലാതാക്കാൻ റാഫ കരയുദ്ധം അനിവാര്യമാണെന്നും ഇസ്രയേൽ പറയുന്നു. അതേസമയം റാഫയെ ആക്രമിക്കാനുള്ള നീക്കം അന്താരാഷ്ട്ര മധ്യസ്ഥരുടെ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെടാൻ ഇടയാക്കുമെന്ന് ഖത്തറും ഹമാസും മുന്നറിയിപ്പു നൽകി. റാഫയിലെ ഒരു ലക്ഷത്തോളം ആളുകളോട് ഇവിടെനിന്നു മാറാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് സൈനിക വക്താവ് ലഫ്.കേണൽ മദാവ് ഷോഷ്നി അറിയിച്ചു. ഇസ്രയേൽ ഒരു പരിമിത ആക്രമണത്തിന് തയാറെടുക്കുകയാണെന്നും ഇത് വലിയ ആക്രമണത്തിന് മുന്നോടിയാണോയെന്ന് പറയാനാവില്ലെന്നും ഷോഷ്നി പറഞ്ഞു. ഗാസയിൽ കരയാക്രമണം ആരംഭിക്കുമെന്ന് ഇസ്രയേൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റാഫയിൽ കരയാക്രമണം നടത്തുകയല്ലാതെ ഇസ്രയേലിന് മറ്റ് മാർഗമില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗലന്റ് യുഎസ് പ്രതിരോധ…
Read Moreവീണ്ടും ബഹിരാകാശ യാത്രയ്ക്ക് സുനിതാ വില്യംസ്
ന്യൂയോർക്ക്: ബഹിരാകാശ യാത്രയ്ക്ക് വീണ്ടും തയാറെടുത്ത് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. മൂന്നാം ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്ന സുനിത ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹന പരിശീലനയാത്രയുടെ ഭാഗമാകും. ഇന്ന് ഫ്ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ താവളത്തിൽനിന്നാണ് സ്റ്റാർലൈനറിന്റെ വിക്ഷേപണം. ബുച്ച് വിൽമോർ എന്ന ബഹിരാകാശ യാത്രികനും സുനിതയ്ക്കൊപ്പമുണ്ടാകും. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. വാണിജ്യാവശ്യങ്ങൾക്ക് സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നാസയുമായിച്ചേർന്നുള്ള ഈ പരീക്ഷണം. ഇതുവരെയായി സുനിതാ വില്യംസ് 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. 58 വയസുകാരിയായ സുനിതയുടെ ആദ്യ ബഹിരാകാശയാത്ര 2006 ഡിസംബറിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കായിരുന്നു. 2007 ജൂൺ 22 വരെ അവർ അവിടെക്കഴിഞ്ഞു. അന്ന് 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുനടന്ന് റിക്കാർഡിട്ടു. 2012-ൽ വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽപ്പോയ അവർ അത്തവണയും നടന്നു. ആകെ നടത്തം 50 മണിക്കൂറും 40 മിനിറ്റും.…
Read Moreഇന്ത്യക്കാരുടെ അറസ്റ്റ്: കാനഡ ശക്തമായ നിയമവാഴ്ചയുള്ള രാജ്യമെന്നു ജസ്റ്റിൻ ട്രൂഡോ
ഒട്ടാവ: കാനഡ ശക്തമായ നിയമവാഴ്ചയുള്ള രാജ്യമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു കനേഡിയൻ പ്രധാനമന്ത്രി. ശക്തവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയും പൗരന്മാരുടെ സംരക്ഷണത്തിനു പ്രതിബദ്ധതയും നിയമവാഴ്ചയുമുള്ള രാജ്യമാണു കാനഡയെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ മൂന്നു പേരിൽ പരിമിതപ്പെടുത്താതെ വിപുലമായ അന്വേഷണമാണ് നടക്കുന്നത്. നിജ്ജർ വധത്തോടെ തങ്ങൾ സുരക്ഷിതരല്ലെന്ന് കാനഡയിലെ സിക്ക് വിഭാഗം കരുതുന്നു. സുരക്ഷിതമായും ഭയമില്ലാതെയും വിവേചനമില്ലാതെയും ജീവിക്കാനാകുകയെന്നത് എല്ലാ കനേഡിയൻ പൗരന്മാരുടെയും മൗലിക അവകാശമാണ്’’-അദ്ദേഹം പറഞ്ഞു. നിജ്ജർവധത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്നു ജസ്റ്റിൻ ട്രൂഡോ 2023 സെപ്റ്റംബറിൽ പറഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ട്രൂഡോയുടെ ആരോപണം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു.
Read More