കൊച്ചി: യെമന്‍ പൗരന് തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മകളെ കാണാനായി യെമനിലേക്ക് പോകാന്‍ ഇനിയും കാത്തിരിക്കണം. നിമിഷപ്രിയയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന സനയിലേക്കുള്ള യാത്രാനുമതി ലഭിക്കാത്തതുമൂലമാണ് യാത്ര വൈകുന്നത്. ഇവിടേയ്ക്കുള്ള യാത്രാനുമതിക്കായി അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അനുമതി ലഭിക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. നിലവില്‍ ഏദന്‍ വരെയുള്ള വിസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യന്‍ എംബസി മുഖേനയുള്ള ശ്രമം. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ.
Read MoreCategory: NRI
പാക് പഞ്ചാബിൽ ക്രൈസ്തവനും സിക്കുകാരനും മന്ത്രിമാർ
ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബിൽ ക്രൈസ്തവനായ ഖലീൽ താഹിർ സിന്ധുവും സിക്കുകാരനായ സർദാർ രമേഷ് സിംഗ് അറോറയും മന്ത്രിമാരായി സ്ഥാനമേറ്റു. മുഖ്യമന്ത്രി മറിയം നവാസിന്റെ മന്ത്രിസഭയിൽ മനുഷ്യാവകാശ വകുപ്പാണ് സിന്ധുവിനു ലഭിച്ചിരിക്കുന്നത്. 2013-2018 കാലത്ത് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ഷഹബാസ് ഷരീഫിന്റെ മന്ത്രിസഭയിലും സിന്ധു അംഗമായിരുന്നു. ഇപ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാണ് ഷഹബാസ് ഷരീഫ്.വിഭജനത്തിനുശേഷം പാക് പഞ്ചാബിൽ ആദ്യമായാണു സിക്കുകാരൻ മന്ത്രിയാകുന്നത്. ന്യൂനപക്ഷ വകുപ്പാണ് അറോറയ്ക്കു ലഭിച്ചിരിക്കുന്നത്. മൂന്നു തവണ നിയമസഭാംഗമായ നേതാവായ അറോറ നവാസ് ഷരീഫ് നയിക്കുന്ന പിഎംഎൽ-എൻ പാർട്ടിക്കാരനാണ്. പഞ്ചാബ് പ്രവിശ്യ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ സിക്കുകാരനാണ് ഇദ്ദേഹം. 2016ൽ അറോറയ്ക്ക് നാഷണൽ ഹ്യുമൻ റൈറ്റ്സ് അവാർഡ് ലഭിച്ചിരുന്നു.
Read More93 രോഗികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ഡോക്ടർക്ക് വധശിക്ഷ
കെയ്റോ: ലൈംഗികമായി രോഗികളെ പീഡിപ്പിച്ച കേസിൽ ഡോക്ടറെ തൂക്കി കൊല്ലാൻ വിധിച്ച് കോടതി. ഈജിപ്തിലാണ് സംഭവം. തന്റെ ക്ലിനിക്കിലെത്തിയ 93 രോഗികളെയാണ് ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചത്. ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുമായി കൂടിയാലോചിച്ച ശേഷമാണ് കേസിൽ കോടതി വധശിക്ഷ വിധിക്കുന്നത്. കെയ്റോയിലെ ശുബ്രയ്ക്ക് സമീപമുള്ള ക്ലിനിക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡോക്ടർക്കെതിരെ ഒരു സ്ത്രീ പരാതി നൽകിയതോടെയാണ് പീഡനങ്ങളുടെ കഥ പുറത്താവുന്നത്. ഡോക്ടർ ഗർഭച്ഛിദ്രം നടത്തുന്നതിന് പകരമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സ്ത്രീ ആരോപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലൈംഗിക ദുരുപയോഗം ക്ലിനിക്കിൽ നടത്തിയതിനുള്ള തെളിവ് കിട്ടി. ക്ലിനിക്കിലെ നിരീക്ഷണ ദൃശ്യങ്ങളിൽ നിന്നാണ് ഡോക്ടർ 93 രോഗികളെ പീഡിപ്പിച്ചതായിട്ടുള്ള തെളിവുകൾ കണ്ടെത്താൻ സാധിച്ചത്. ചിലർ ഡോക്ടറുമായുള്ള ബന്ധത്തിന് സമ്മതിച്ചു. എന്നാൽ സമ്മതിക്കാത്ത മറ്റുള്ളവരെ മരുന്ന് നൽകി മയക്കിയതിന് ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്വേഷണത്തിൽ ലൈംഗിക പീഡനത്തിന് പുറമേ ഡോക്ടർ…
Read Moreകോവിഡ് വാക്സിൻ കുത്തിവയ്പ് 217 തവണയെടുത്ത് ജർമൻകാരൻ
ബെർലിൻ: ജർമനിയിൽ അറുപത്തിരണ്ടുകാരൻ 217 തവണ കോവിഡ് വാക്സിൻ എടുത്തതായി കണ്ടെത്തൽ. ഡോക്ടർമാരുടെ ഉപദേശം അവഗണിച്ച് 29 മാസത്തിനിടെയായിട്ടാണ് ഇത്രയും കുത്തിവയ്പുകളെടുത്തത്. വാക്സിൻ സ്വകാര്യമായി സംഘടിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ‘ദ ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ്’ ജേർണലിൽ പറയുന്നു. പത്രവാർത്തകളിലൂടെ സംഭവമറിഞ്ഞ എർലാംഗൻ -ന്യൂറംബെർഗ് സർവകലാശാലയിലെ ഗവേഷകർ ഇദ്ദേഹത്തെ ക്ഷണിച്ചുവരുത്തി വിശദമായ പരിശോധനകൾക്കു വിധേയനാക്കി. ആവശ്യത്തിലധികം പ്രതിരോധമരുന്ന് ശരീരത്തിനു ഹാനികരമാണെന്നാണ് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി വിഭാഗത്തിന്റെ അഭിപ്രായം. പക്ഷേ, ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും ഒരിക്കൽ പോലും കോവിഡ് വന്നിട്ടില്ലെന്നും അനുമാനിക്കുന്നു.
Read Moreചെങ്കടലിൽ ഹൂതി ആക്രമണം: മലയാളി ഉൾപ്പടെ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മലയാളി ഉൾപ്പടെ മൂന്നു കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമാണ്. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിനു വേണ്ടി സര്‍വീസ് നടത്തുകയായിരുന്നു. ആക്രമണത്തിൽ കപ്പലിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തു. ചെങ്കടലിലെ ഹൂതി ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാര്‍ മരിക്കുന്നത് ഇതാദ്യമാണ്. അതേസമയം, കൊല്ലപ്പെട്ട മലയാളിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
Read Moreഗൂഗിൾ എഐ ടെക്നോളജി വിവരങ്ങൾ മോഷ്ടിച്ച ചൈനീസ് പൗരൻ യുഎസിൽ അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി: ഗൂഗിളിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ വിവരങ്ങൾ മോഷ്ടിച്ചതിന് ചൈനീസ് സോഫ്റ്റ്വെയർ എൻജിനീയറെ അറസ്റ്റ് ചെയ്തു. ലിയോൺ ഡിംഗ്(38) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നാല് കേസുകളുണ്ടെന്ന് യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് പറഞ്ഞു. രണ്ട് ചൈനീസ് കമ്പനികളിൽ രഹസ്യമായി ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ മോഷണം നടത്തിയത്. ബുധനാഴ്ച കാലിഫോർണിയയിലെ നെവാർക്കിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് ചൈനീസ് കമ്പനികളിൽ രഹസ്യമായി ജോലി ചെയ്യുന്ന ഇയാൾ ഗൂഗിളിന്റെ നെറ്റ്വർക്കിൽ നിന്ന് രഹസ്യ വിവരങ്ങൾ തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. നമ്മുടെ ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മറ്റ് നൂതന സാങ്കേതികവിദ്യകളുടെയും മോഷണം നീതിന്യായ വകുപ്പ് അംഗീകരിക്കില്ലെന്ന് മെറിക് ഗാർലൻഡ് പറഞ്ഞു. അമേരിക്കയിൽ വികസിപ്പിച്ച സെൻസിറ്റീവ് ടെക്നോളജികൾ കൈവശം വയ്ക്കാൻ പാടില്ലാത്തവരുടെ കൈകളിൽ എത്തുന്നത് ഞങ്ങൾ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ച 108 കോടിയുടെ ഹാഷിഷ് പിടികൂടി; നാലുപേർ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട് തീരത്ത് ബോട്ടിൽ നിന്നും 108 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. രാമനാഥപുരം ജില്ലയിലെ മണ്ഡപം തീരത്തിനടുത്ത് നിന്നും 99 കിലോ ഹാഷിഷ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്നാണ് പിടികൂടിയത്. ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന ബോട്ടിൽ ഡിആർഐ, ചെന്നൈ സോണൽ യൂണിറ്റ്, ഐസിജി മണ്ഡപം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. മണ്ഡപം കടൽത്തീരത്തിന് സമീപമുള്ള തീരദേശ റൂട്ട് വഴി ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് മാർച്ച് നാല്, അഞ്ച് തീയതികളിൽ രാത്രിയിൽ കോസ്റ്റ് ഗാർഡിന്റെ കപ്പൽ വഴി ഉദ്യോഗസ്ഥർ മാന്നാർ ഉൾക്കടലിൽ നിരീക്ഷണം നടത്തിയിരുന്നു. ബോട്ടിലുണ്ടായിരുന്ന നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ, ബോട്ടിലുണ്ടായിരുന്ന ബാഗുകളിൽ മയക്കുമരുന്നാണെന്നും പാമ്പൻ തീരപ്രദേശത്ത് നിന്നും ഒരാൾ കൈമാറിയതാണ് ഇതെന്നും ഇവർ പറഞ്ഞു. ശ്രീലങ്കയിലുള്ളവർക്ക് കൈമാറാനാണ് തങ്ങൾക്ക് ലഭിച്ച…
Read Moreപ്ലസ്ടു കഴിഞ്ഞവർക്ക് ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനവും തൊഴിലവസരവും
കണ്ണൂർ: പ്ലസ്ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജർമൻ ഭാഷാ പരിശീലനം (ബി2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പെൻഡ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണു പദ്ധതി. ജർമനിയിൽ രജിസ്റ്റേര്‍ ഡ് നഴ്സായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള വൊക്കേഷണൽ നഴ്സിംഗ് ട്രെയിനിംഗാണു പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ പ്ലസ്ടുവിനു കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. താത്പര്യമുള്ളവർക്ക് triplewin.norka@kerala. gov.in എന്ന ഇ-മെയിൽ ഐഡിയിലേക്ക് ഇംഗ്ലീഷിൽ തയാറാക്കിയ വിശദമായ സി.വി, മോട്ടിവേഷൻ ലെറ്റർ, ജർമൻ ഭാഷായോഗ്യത, മുൻപരിചയം, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം ഈ മാസം 21നകം അപേക്ഷ നൽകാവുന്നതാണെന്നു…
Read Moreചെങ്കടലിൽ അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി ഹൂതി വിമതർ
കയ്റോ: ചെങ്കടലിൽ അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി യെമനിലെ ഹൂതി വിമതർ. യുദ്ധക്കപ്പലുകൾക്ക് നേരെ സൈനിക ഓപ്പറേഷൻ നടത്തിയ വിവരം ഹൂതി വിമത ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹിയ സരിയ ആണ് പുറത്ത് വിട്ടത്. നിരവധി മിസൈലുകളും ഡ്രോണുകളും യുദ്ധക്കപ്പലുകൾക്ക് നേരെ തൊടുത്തതായി യഹിയ സരിയ അവകാശപ്പെട്ടു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അമേരിക്ക പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം, ചെങ്കടലിൽ ഹൂതികളുടെ ആക്രമണം വർധിച്ചത് അന്താരാഷ്ട്ര ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ആക്രമണം ഒഴിവാക്കാൻ ദക്ഷിണാഫ്രിക്കയെ ചുറ്റിയുള്ള ദൈർഘ്യമേറിയതും ചെലവേറിയതുമായ കടൽമാർഗത്തിലൂടെ സഞ്ചരിക്കാൻ പല കമ്പനികളും ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണ്. ഇസ്രയേൽ-ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് നവംബർ പകുതി മുതൽ ഇതുവഴി പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം ആരംഭിച്ചത്.
Read Moreഇന്ത്യയുമായി ഇടഞ്ഞ മാലിദ്വീപുമായിപുതിയ സൈനികക്കരാർ ഒപ്പുവച്ച് ചൈന
മാലി: മാലിദ്വീപുമായി പുതിയ സൈനികക്കരാർ ചൈന ഒപ്പുവച്ചു. മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇന്റർനാഷണൽ മിലിട്ടറി കോഓപ്പറേഷൻ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഷാങ് ബവോഖും തമ്മിൽ കരാറിന്റെ രേഖകൾ കൈമാറി. ഇരു രാജ്യങ്ങളും തമ്മിൽ രണ്ട് സൈനിക കരാറുകളിൽ ഒപ്പുവച്ചതായി മാലിയിലെ മാധ്യമങ്ങളാണു റിപ്പോർട്ട് ചെയ്തത്. ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയതിന്റെ പശ്ചാത്തലത്തിലാണു പുതിയ കരാർ. കരാറുകളിലൊന്നിലെ വ്യവസ്ഥകൾ പ്രകാരം മാലിദ്വീപിന് ഒരു ചെലവും കൂടാതെ സൈനിക സഹായം നൽകുമെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 3 സംബന്ധിച്ച് ഒരു സമാന്തര കരാറിൽ ഒപ്പുവച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ കരാർ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര ഗവേഷണത്തെ സ്വാധീനിച്ചേക്കാം.
Read More