ലണ്ടൻ: കുടിയേറ്റം നിയന്ത്രിക്കാൻ ബ്രിട്ടീഷ് സർക്കാർ എടുത്ത നിയന്ത്രണങ്ങൾ ബ്രിട്ടനിലേക്കു കുടിയേറാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയാകും. ബ്രിട്ടീഷ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പാർലമെന്റിൽ അവതരിപ്പിച്ച പുതിയ അഞ്ചിന പദ്ധതിയിൽ ഉൾപ്പെട്ട നിയമ ഭേദഗതികളനുസരിച്ച് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ വാർഷിക ശമ്പളം നിലവിലെ 26,200 പൗണ്ടിൽനിന്ന് 38,700 പൗണ്ടായി ഉയർത്തി. ഹെൽത്ത് കെയറർ വീസയിൽ യുകെയിലേക്ക് എത്തുന്നവർക്ക് ആശ്രിത വീസയിൽ പങ്കാളിയെയോ മക്കളെയോ കൂടെകൊണ്ടുവരാമെന്നതും നിർത്തലാക്കി. ബ്രിട്ടനിൽ നിലവിലുള്ള പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ സിസ്റ്റം അനുസരിച്ച് സ്കിൽഡ് വർക്കറായി വീസ ലഭിക്കുന്നതിനുള്ള മിനിമം വാർഷികശമ്പളം 26,200 പൗണ്ടായിരുന്നു. ഇതു വർധിപ്പിച്ചാണ് 38,700 പൗണ്ടാക്കിയത്. ആശ്രിത വീസകൾക്ക് അപേക്ഷിക്കാൻ വേണ്ട മിനിമം ശമ്പളം നിലവിൽ 18,600 പൗണ്ടായിരുന്നത് ഏപ്രിൽ മുതൽ 38,700 ആയി ഉയരും. എന്നാൽ, ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിൽ കടുത്ത ആൾക്ഷാമം അനുഭവപ്പെടുന്നതിനാൽ എൻഎച്ച്എസ് ജോലിക്കായി…
Read MoreCategory: NRI
കാമുകന് തന്നെക്കാൾ 17വയസ് കുറവ്; പ്രായം മറച്ചുവയ്ക്കാൻ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച യുവതി പിടിയിൽ
ബെയ്ജിംഗ്: കാമുകനിൽ നിന്ന് യഥാർഥ പ്രായം മറച്ചുവയ്ക്കാൻ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച യുവതി പിടിയിൽ. ചൈനയിലെ ബെയ്ജിംഗ് വിമാനത്താവളത്തിലാണ് സംഭവം.17 വയസിന് ഇളയ കാമുകനോട് യഥാർഥ പ്രായം വെളിപ്പെടുത്താതിരിക്കാനാണ് യുവതി ഇങ്ങനെ ചെയ്തത്. 1982 ലാണ് യുവതി ജനിച്ചത്. ഐഡന്റിറ്റി വെളിപ്പെടുത്താത്ത യുവതി തന്റെ പാസ്പോർട്ട് എയർപോർട്ടിലെ ഇമിഗ്രേഷൻ ഓഫീസർമാർക്ക് പരിശോധനയ്ക്കായി നൽകി. സംശയം തോന്നിയ ഉദ്യോഗസ്ഥർ മറ്റ് രേഖകൾ ഹാജരാക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. യുവതി ഉദ്യോഗസ്ഥനിൽ നിന്ന് പാസ്പോർട്ട് തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെക്ക്പോസ്റ്റിലൂടെ മുന്നോട്ട് പോകാൻ കാമുകനെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ അവസാനം തനിക്ക് രണ്ട് ചൈനീസ് പാസ്പോർട്ട് ഉണ്ടെന്ന് യുവതി വെളിപ്പെടുത്തി. ഒന്നിൽ തന്റെ യഥാർഥ പ്രായം 41ഉം മറ്റൊന്നിൽ 27ഉം ആണ്. 24 കാരനായ കാമുകനിൽ നിന്ന് തന്റെ യഥാർഥ പ്രായം മറയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുവതി ഉദ്യോഗസ്ഥനോട് പറഞ്ഞു. അത് അവരുടെ ബന്ധത്തെ…
Read Moreകുവൈത്ത് അമീറിന്റെ ആരോഗ്യനില; തെറ്റിദ്ധാരണ പരത്തിയാല്‍ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്. എഴുത്ത്, റെക്കോര്‍ഡ് ചെയ്ത പ്രസംഗം, ഫോട്ടോ, വീഡിയോ എന്നിങ്ങനെ നേരിട്ടോ അല്ലാതെയോ കുവൈത്ത് അമീറിന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. അമീര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും ആരോഗ്യനില വീണ്ടെടുത്തതായും കഴിഞ്ഞ ബുധനാഴ്ച ബൈതുല്‍ ഹുകും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. അമീറിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അമീരി ദിവാന്‍കാര്യ മന്ത്രി ഞായറാഴ്ച വൈകിട്ട് അറിയിച്ചിരുന്നു.
Read Moreകൈക്കൂലി, കള്ളപ്പണം; സൗദിയിൽ പ്രവാസികളടക്കം 146 പേർ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ അഴിമതി കേസിൽ പ്രവാസികളും സൗദി പൗരന്മാരും ഉൾപ്പെടെ 146 പേർ അറസ്റ്റിൽ. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്കാണ് അഴിമതിവിരുദ്ധ അഥോറിറ്റി (നസഹ) ഇവരെ പിടികൂടിയത്. പ്രതികളെ ജുഡീഷറിക്ക് റഫർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്. 341 പേരെ ചോദ്യംചെയ്തു. ഒരു മാസത്തിനിടെയാണ് ഇത്രയും പേരെ ചോദ്യം ചെയ്തതും അറസ്റ്റിലായതും. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവനം, പരിസ്ഥിതി, ജലം, കൃഷി എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാർ ഇതിലുൾപ്പെടുമെന്നും അഥോറിറ്റി പറഞ്ഞു.
Read Moreഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് 11 മരണം; 12 പേരെ കാണാതായി
ജക്കാർത്ത: ഇന്തോനേഷ്യയിൽ ഞായറാഴ്ച പൊട്ടിത്തെറിച്ച മരാപി അഗ്നിപർവതത്തിൽനിന്ന് 11 മൃതദേേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. മലകയറ്റവിനോദത്തിൽ ഏർപ്പെട്ടവരാണ് മരിച്ചത്. 12 പേരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച വീണ്ടും ചെറിയതോതിൽ അഗ്നിപർവത സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നു. ഞായറാഴ്ച അഗ്നിപർവതത്തിൽനിന്ന് മൂന്നു കിലോമീറ്റർ ദൂരത്തിൽ ചാരം പുറത്തുവന്നിരുന്നു. ഈ സമയത്ത് 75 പേർ മലകയറ്റവിനോദത്തിൽ ഏർപ്പെട്ടിരുന്നു. ഒട്ടേറെപ്പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പലർക്കും പൊള്ളലേറ്റിട്ടുണ്ട്. സുമാത്ര ദ്വീപിൽ സ്ഥിതിചെയ്യുന്ന മരാപി അഗ്നിപർവതം മലകയറ്റവിനോദക്കാരുടെ പ്രിയപ്പെട്ട മേഖലയാണ്.
Read Moreവിശുദ്ധ കുർബാനയ്ക്കിടെ സ്ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
മനില: തെക്കൻ ഫിലിപ്പീൻസിൽ വിശുദ്ധ കുർബാനയ്ക്കിടെയുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഞായറാഴ്ച മരാവി സിറ്റിയിലെ മിൻഡനാവോ യൂണിവേഴ്സിറ്റി ജിംനേഷ്യത്തിൽ കത്തോലിക്കർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെടുകയും നാല്പതിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. മരാവി സിറ്റിയിൽ ക്രൈസ്തവരുടെ വൻ കൂട്ടായ്മയെ ലക്ഷ്യമിട്ടു സ്ഫോടനം നടത്തിയത് കാലിഫേറ്റിന്റെ പടയാളികളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ടെലഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. ഇതിനിടെ, സംഭവത്തിൽ വിദേശപങ്ക് സംശയിക്കുന്നതായി ഫിലിപ്പീനി പ്രതിരോധ സെക്രട്ടറി ഗിർബെർട്ടോ ടിയോഡോറോ പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടു പേരെ ലക്ഷ്യമിട്ട് അന്വേഷണം പുരോഗമിക്കുന്നതായി പോലീസും അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സംഘടനകൾക്കു സ്വാധീനമുള്ള സ്ഥലമാണ് മരാവി സിറ്റി. ദൗള ഇസ്ലാമിയ മാവുട്ടെ എന്ന ഇസ്ലാമിക റിബൽ ഗ്രൂപ്പ് ആയിരിക്കാം സ്ഫോടനത്തിനു പിന്നിലെന്നു കരുതുന്നതായി പോലീസ് നേരത്തേ പറഞ്ഞിരുന്നു. വെള്ളിയാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഗ്രൂപ്പിലെ 11…
Read Moreവേഗം ഒഴിഞ്ഞുപൊയ്ക്കോണം; തെക്കൻ ഗാസയിൽ ഇസ്രേലി സേനയുടെ കരയാക്രമണം
കയ്റോ: ഇസ്രേലി സേന തെക്കൻ ഗാസയിൽ പൂർണതോതിൽ കരയാക്രമണത്തിനൊരുങ്ങുന്നു. ടാങ്കുകൾ, കവചിതവാഹനങ്ങൾ, ബുൾഡോസറുകൾ എന്നിവയുമായി സേന തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തെ സമീപിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഗാസയുടെ മധ്യ, തെക്കു ഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ വീണ്ടും നിർദേശിച്ചിട്ടുണ്ട്. ഹമാസ് ഭീകരർക്കെതിരായ കരയാക്രമണം ഗാസയിലുടനീളം വ്യാപിപ്പിക്കുന്നതായി ഇസ്രേലി സേനാ വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. ഇസ്രേലി സേന ഹമാസ് ഭീകരരുമായി മുഖാമുഖം ഏറ്റുമുട്ടുന്നുണ്ട്. ഹമാസിന്റെ മുതിർന്ന നേതാക്കളായ യഹിയ സിൻവർ, മുഹമ്മദ് ദെയിഫ് മുതലായവർ ഖാൻ യൂനിസ് നഗരത്തിൽ ഒളിച്ചിരിക്കുന്നതായി ഇസ്രയേൽ സംശയിക്കുന്നു. ഗാസയുടെ തെക്ക്, വടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സലാ അൽദിൻ റോഡ് ഇസ്രേലി സേനയുടെ നിയന്ത്രണത്തിലാണ്. റോഡിന്റെ തെക്കൻ ഭാഗത്ത് ഇസ്രേലി ടാങ്കുകൾ നിലയുറപ്പിച്ചതായും റോഡിലൂടെ വരുന്ന വാഹനങ്ങൾക്കു നേർക്ക് വെടിവയ്ക്കുന്നതായും പലസ്തീനികൾ പറഞ്ഞു. സെൻട്രൽ ഗാസയിലെ 20 മേഖലകളിലുള്ളവർ ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രേലി സേന നിർദേശിച്ചിരിക്കുന്നത്. ഇതിനിടെ,…
Read Moreമൃതദേഹം സൂക്ഷിച്ച ബാഗ് തുറന്നപ്പോൾ ഞെട്ടി; ശ്മശാന ജീവനക്കാരൻ മോർച്ചറി വിട്ടോടി
ബ്രസീലിയ: ദിവസവും നിരവധി മൃതദേഹങ്ങൾ കാണുകയും ഏറെസമയം ശ്മശാനത്തിൽ കഴിയുകയും ചെയ്യുന്ന ശ്മശാനജീവനക്കാർ പേടിതൊണ്ടന്മാർ ആയിരിക്കില്ല. മറ്റുള്ളവരെ അപേക്ഷിച്ച് നല്ല മനക്കരുത്തുള്ളവർ ആയിരിക്കും. എന്നാൽ, ബ്രസീലിലെ സാവോ ജോസിൽ ശ്മശാനജീവനക്കാരനായ ഒരാൾ മോർച്ചറിയിൽ ഒരു മൃതദേഹം കണ്ടവഴി ഇറങ്ങിയോടി. 90 വയസുള്ള ഒരു സ്ത്രീയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ആശുപത്രി മോർച്ചറിയിൽ എത്തിയതായിരുന്നു ജീവനക്കാരൻ. നോർമ സിൽവേര ഡാ സിൽവ എന്നാണ് സ്ത്രീയുടെ പേര്. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിൽവേര മരിച്ചതായി ഡോക്ടർമാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്നു ശരീരം ബോഡിബാഗിലാക്കി മോർച്ചറിയിലേക്കു മാറ്റി. വീട്ടുകാർ സംസ്കാരത്തിനുള്ള ഒരുക്കങ്ങളും നടത്തി. രാത്രി 11.40 നായിരുന്നു മരണം. മോർച്ചറിയിൽനിന്നു മൃതദേഹം എടുക്കുന്നതിനായി പുലർച്ചെ 1.30ന് ശ്മശാനജീവനക്കാരൻ മോർച്ചറിയിൽ എത്തി. മൃതദേഹം സൂക്ഷിച്ചിരുന്ന ബാഗ് തുറന്ന അയാൾ നടുങ്ങിപ്പോയി. ശ്വസിക്കാൻ കഷ്ടപ്പെടുന്ന സ്ത്രീയെയാണ് അയാൾക്ക് ബാഗിനുള്ളിൽ കാണാനായത്. ജീവനക്കാരൻ…
Read Moreമാളിൽ നിന്നും ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ മോഷ്ടിച്ചു; ഇന്ത്യൻ വിദ്യാർഥികൾ സിംഗപ്പൂരിൽ പിടിയിൽ
സിംഗപ്പുർ സിറ്റി: ഷോപ്പിംഗ് മാളിൽ മോഷണം നടത്തിയ ഇന്ത്യൻ വിദ്യാർഥികളെ കൈയോടെ പൊക്കി സിസിടിവി. ആദ്യശ്രമം വിജയിച്ചതിന് പിന്നാലെ വീണ്ടും മോഷ്ടിക്കാനെത്തിയതായിരുന്നു ഇവർ. എന്നാൽ ഈ തവണ പിടിവീണു. ബ്രഹ്മഭട്ട് കോമൾ ചേതൻകുമാറും, അർപ്പിത അരവിന്ദുമാണ് അറസ്റ്റിലായത്. ഒരു ലക്ഷം രൂപ വിലമിതയ്ക്കുന്ന വസ്ത്രങ്ങളാണ് മാളിലെ ബ്രാൻഡ് തുണിക്കടയിൽ നിന്നും ഇവർ മോഷ്ടിച്ചത്. 1778 സിംഗപ്പൂർ ഡോളർ വിലയുള്ള 64 വസ്ത്രങ്ങൾ ഒക്ടോബർ മാസത്തിൽ പ്രതികൾ മോഷ്ടിച്ചിരുന്നു. തങ്ങൾ മോഷ്ടിച്ചില്ലെന്ന് ആദ്യം പ്രതികൾ പറഞ്ഞെങ്കിലും പിന്നീട് ഇവർ കുറ്റം സമ്മതിച്ചു. കോമളും അർപ്പിതയും സ്റ്റുഡന്റ് വിസയിൽ സിംഗപ്പൂരെത്തിയതാണ്. ഇരുവരും ഇന്ത്യക്കാരായ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ച് നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് തുണിക്കടയിൽ മോഷണം നടത്തിയതെന്നാണ് വിവരം. കോമളിനും അർപ്പിതയ്ക്കുമൊപ്പം താമസിക്കുന്നവരാണ് മോഷണത്തിനായുള്ള പദ്ധതി ആസൂത്രണം ചെയ്തത്. നവംബർ 22ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഒരാൾക്ക്…
Read Moreപാരീസിൽ ഭീകരാക്രമണം; ജർമൻകാരൻ കൊല്ലപ്പെട്ടു
പാരീസ്: ഫ്രഞ്ച് തലസ്ഥാനത്ത് യുവാവ് കത്തിയും ചുറ്റികയും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഒരു ജർമൻ പൗരൻ കൊല്ലപ്പെട്ടു. ഫ്രഞ്ച്, ബ്രിട്ടീഷ് പൗരന്മാരായ രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. തീവ്രവാദക്കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച രാത്രി ഈഫൽ ടവറിനടുത്തായിരുന്നു സംഭവം. ആക്രമണം നടത്തിയ അർമാദ് ആർ. (26) എന്ന ഫ്രഞ്ച് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ജർമൻകാരനെ കത്തിക്കു കുത്തിക്കൊല്ലുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്ന ടാക്സി ഡ്രൈവർ ഇടപെട്ടപ്പോൾ അക്രമി ഓടി രക്ഷപ്പെട്ടു. തുടർന്നാണ് ഒരു ബ്രിട്ടീഷ് ടൂറിസ്റ്റിനെയും അറുപതിനടുത്തു പ്രായമുള്ള ഫ്രഞ്ചുകാരനെയും ചുറ്റികയ്ക്ക് ആക്രമിച്ചത്. ‘അല്ലാഹു അക്ബർ’ എന്നുവിളിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ഡർമാനിൻ അറിയിച്ചു. പലസ്തീനിലും അഫ്ഗാനിസ്ഥാനിലും മുസ്ലിംകൾ കൊല്ലപ്പെടുന്നതിൽ തനിക്കു വിഷമമുള്ളതായി അക്രമി പോലീസിനോടു പറഞ്ഞു. മറ്റൊരു ആക്രമണത്തിനു പദ്ധതിയിട്ടതിന് 2016ൽ അറസ്റ്റിലായ ഇയാൾ…
Read More