മനില: തെക്കൻ ഫിലിപ്പീൻസിൽ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയായിരുന്ന കത്തോലിക്കരെ ലക്ഷ്യമിട്ട സ് ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ഫിലിപ്പീൻസിലെ ഏറ്റവും വലിയ മുസ്ലിം നഗരമായ മരാവിയിലുള്ള മിൻഡനാവോ യൂണിവേഴ്സിറ്റിയുടെ കായികപരിശീലന ഹാളിൽ രാവിലെ വിശുദ്ധ കുർബാനയ്ക്കിടെയാണു സ്ഫോടനമുണ്ടായത്. 42 പേർക്ക് പരിക്കേറ്റെങ്കിലും ആരും ഗുരുതരാവസ്ഥയിലല്ല. മേഖലയിൽ സാന്നിധ്യമുള്ള ദൗള ഇസ്ലാമിയ മാവുട്ടെ എന്ന ഗ്രൂപ്പ് ആയിരിക്കാം ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഫിലിപ്പീനി സേനയുമായുള്ള ഏറ്റുമുട്ടലിൽ ഗ്രൂപ്പിലെ 11 അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. നാടൻ ബോംബോ ഗ്രനേഡോ ഉപയോഗിച്ചാണു സ്ഫോടനം നടത്തിയിരിക്കുന്നത്. കെട്ടിടത്തിനു കാര്യമായ തകരാറില്ല. ഫിലിപ്പീൻസിലെ 11.3 കോടി ജനങ്ങളിൽ 80 ശതമാനവും കത്തോലിക്കരാണ്. പള്ളികളില്ലാത്ത സ്ഥലങ്ങളിൽ സ്കൂൾ ഗ്രൗണ്ടുകളിലും ഷോപ്പിംഗ് മാളുകളിലും ഞായറാഴ്ച കുർബാന നടത്താറുണ്ട്. മംഗളവാർത്തക്കാലം ആരംഭിച്ചതിനാൽ ഇന്നലെ വിശുദ്ധ കുർബാനയ്ക്കു പതിവിലും കൂടുതൽ പേർ എത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള…
Read MoreCategory: NRI
താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; 700 പേര് കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം
ഗാസ സിറ്റി: താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഫയിലും ഖാന് യൂനുസിലുമടക്കം കഴിഞ്ഞ 24 മണിക്കൂറിനിടെ 700 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജബലിയ അഭയാര്‍ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിലും ഒട്ടേറെ പേര് കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍ഫലൂജയില്‍ നടന്ന ആക്രമണത്തില്‍ വിഖ്യാത പലസ്തീന് ശാസ്ത്രജ്ഞന് സൂഫിയാന് തായിഹും കുടുംബവും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഹമാസില്‍ നിന്നും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കരയുദ്ധം ശക്തമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.എന്നാല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ മാത്രമേ ബന്ദികളെ മോചിപ്പിക്കൂ എന്ന നിലപാടിലാണ് ഹമാസ്. ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കങ്ങളിലേക്കുള്ള 800 പ്രവേശന കവാടങ്ങള്‍ കണ്ടെത്തിയതായും ഇതില്‍ 500 എണ്ണം നശിപ്പിച്ചുവെന്നും ഇസ്രയേല്‍ സേന ഇറക്കിയ അറിയിപ്പിലുണ്ട്. പുതിയ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ ഗാസയില്‍ ഇതുവരെ…
Read Moreസന്തോഷ് ട്രോഫി ടീം മുൻ ക്യാപ്റ്റൻ ബാലൻ ഓർമയായി
തിരുവനന്തപുരം: സന്തോഷ് ട്രോഫി ടീം മുൻ ക്യാപ്റ്റനും കെഎസ്ആർടിസി ഡിടിഒയുമായിരുന്ന ജി. ബാലകൃഷ്ണൻനായർ (91) അന്തരിച്ചു. 1956മുതൽ 62 വരെ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു. സന്തോഷ് ട്രോഫി ടീമിൽ പത്തുവർഷം കളിച്ചു. ജി.വി. രാജ ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ കെഎസ്ആർടിസി ടീമിനെ നയിച്ചു. സിലോണിലേക്ക് (ശ്രീലങ്ക) പര്യടനം നടത്തിയ ടീമിനെ നയിച്ചതും ഇദ്ദേഹമാണ്. ക്യാപ്റ്റൻ ബാലൻ എന്നായിരുന്നു ഈ പ്രതിരോധതാരം അറിയപ്പെട്ടത്. ഭാര്യ: രാധമ്മ (റിട്ട. ലോക്കൽ ഫണ്ട് ഓഡിറ്റ്).
Read Moreജനസംഖ്യാ വർധന ഉറപ്പാക്കാൻ എട്ടു കുട്ടികളെയെങ്കിലും പ്രസവിക്കണം: റഷ്യൻ വനിതകളോട് പുടിൻ
മോസ്കോ: റഷ്യൻ വനിതകൾ കുറഞ്ഞത് എട്ട് കുട്ടികൾക്കെങ്കിലും ജന്മം നല്‍കണമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ.വരും വർഷങ്ങളിൽ ജനസംഖ്യാ വർധന ഉറപ്പാക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്നു മോസ്കോയിൽ നടന്ന വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്ത അദ്ദേഹം പറഞ്ഞു. പഴയകാലത്ത് ഏഴും എട്ടു കുട്ടികൾ സാധാരണമായിരുന്നു. കുടുംബമാണ് രാജ്യത്തിന്റെ അടിസ്ഥാനമെന്നും പുടിൻ കൂട്ടിച്ചേർത്തു.1990 മുതൽ റഷ്യൻ ജനസംഖ്യ താഴോട്ടാണ്. യുക്രെയ്ൻ യുദ്ധം മൂലം മൂന്നു ലക്ഷം റഷ്യക്കാർ കൊല്ലപ്പെട്ടു. ഒന്‍പതു ലക്ഷത്തിലധികം പേർ രാജ്യത്തുനിന്നു പലായനം ചെയ്തു.
Read Moreകാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാമെന്നു മോദി
ദുബായ്: 2028ലെ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 33) ഇന്ത്യ ആതിഥേയത്വം വഹിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ തുടക്കം കുറിച്ച ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പിനെ (കോപ് 28) അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഗ്രീൻ ക്രെഡിറ്റ് ഇനിഷ്യേറ്റീവിനു തുടക്കം കുറിച്ച മോദി, കഴിഞ്ഞ നൂറ്റാണ്ടിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ അധികം സമയമില്ലെന്ന് പറഞ്ഞു. “കഴിഞ്ഞ നൂറ്റാണ്ടിൽ ഒരു ചെറിയ വിഭാഗം വകതിരിവില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്തു. മാനവരാശി മുഴുവൻ അതിനിപ്പോൾ വില നല്‍കുകയാണ്; പ്രത്യേകിച്ചും തെക്കൻ മേഖലയിലുള്ളവർ. നമ്മുടെ താത്പര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചാൽ ലോകം ഇരുട്ടിലാകും. വികസനവും പ്രകൃതിസംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ഉദാഹരണമാണ് ഇന്ത്യ. ലോകജനസംഖ്യയിൽ 17 ശതമാനം ഇന്ത്യയിലാണ്. എന്നാൽ, ആഗോള കാർബൺ പുറന്തള്ളലിൽ നാലു ശതമാനത്തിൽ താഴെയാണ് ഇന്ത്യയുടെ പങ്ക്. 2030ഓടെ കാർബൺ പുറന്തള്ളൽ 45 ശതമാനം കുറയ്ക്കാനും ഫോസിൽ ഇതര…
Read Moreകൈലാസയുമായി കരാർ ഒപ്പിട്ട് പുലിവാലു പിടിച്ച് പാരഗ്വായ് കൃഷി മന്ത്രാലയം; ഉദ്യോഗസ്ഥന്റെ പണിപോയി
ബുവാനസ് ഐറിസ്: നിരവധി ക്രിമിനൽ കേസുകളിൽ ഇന്ത്യ തിരയുന്ന സ്വയം പ്രഖ്യാപിത ഗുരു നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപ്പിക രാജ്യമായ കൈലാസയുമായി കരാർ ഒപ്പിട്ട് പുലിവാലു പിടിച്ച് പാരഗ്വായ് കൃഷിമന്ത്രാലയം. സംഭവം വിവാദമായതോടെ വകുപ്പു തലവൻ അർനാൾഡോ ചമോറോയെ നീക്കി. പാരഗ്വായിലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വ്യാപകമാവുകയും സംഭവം രാജ്യാന്തരതലത്തിൽ ചർച്ചയാവുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥന്റെ പണി തെറിച്ചത്. സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച കരാർ പ്രകാരം ‘കൈലാസ’യുമായി നയതന്ത്രബന്ധം, യുഎൻ അടക്കമുള്ള രാജ്യാന്തര സംഘടനകളിൽ അംഗത്വം ലഭിക്കുന്നതിനുള്ള പിന്തുണ എന്നിവയൊക്കെ ലക്ഷ്യമിട്ടിരുന്നു. സാങ്കൽപ്പിക രാജ്യത്തിന്റെ പ്രതിനിധി തനിക്കൊപ്പം പാരഗ്വായുടെ കൃഷിമന്ത്രി കാർലോസ് ഗിംനസിനെ സന്ദർശിച്ചതായി റേഡിയോ അഭിമുഖത്തിൽ ചമോറോ വ്യക്തമാക്കി. കൈലാസം എന്ന രാജ്യം എവിടെയാണെന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നു ചമോറോ പറഞ്ഞു. ജലസേചനം ഉൾപ്പെടെ വിഷയങ്ങളിൽ സഹായിക്കാൻ അവർ സന്നദ്ധത അറിയിച്ചപ്പോൾ ധാരണാപത്രത്തിൽ ഒപ്പിട്ടു എന്നാണു ചമോറോയുടെ വാദം. നിത്യാനന്ദ എവിടെയാണുള്ളതെന്ന്…
Read Moreസൗദിയിൽ വാഹനാപകടത്തിൽ മൂന്നു വിദ്യാർഥിനികൾ മരിച്ചു
റിയാദ്: സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് കിഴക്കൻ സൗദിയിലെ ജുബൈലിൽ മൂന്നു വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർക്കു ഗുരുതര പരിക്കേറ്റു. ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമത്റഫിയ ഡിസ്ട്രിക്ടിലാണ് അപകടം സംഭവിച്ചത്. വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന കാറും റോയൽ കമ്മീഷൻ സ്കൂൾ ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച വിദ്യാർഥിനികൾ അവരുടെ സഹോദരനോടൊപ്പം സ്വകാര്യവാഹനത്തിൽ പോകുകയായിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
Read Moreഹമാസിനെ നശിപ്പിക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടുണ്ട്; ബെഞ്ചമിൻ നെതന്യാഹു
ജറുസലേം: ഹമാസിനെ നശിപ്പിക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും അതിനെ ആർക്കും തടയാനാവില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇക്കാര്യം നേരത്തെത്തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജറുസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ യുഎസ് ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വെടിനിർത്തലിന് ഇടയിലും ജറുസലേമിൽ മൂന്നു പേരെ ഹമാസ് ഭീകരർ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. ഭീകരർ നടത്തിയ വെടിവയ്പിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹമാസിന്റെ തടവിൽ കഴിയുന്ന ബാക്കിയുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. ഗാസയിൽ ശാശ്വത വെടിനിർത്തൽ നടപ്പിലാക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. യുഎൻ രക്ഷാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി തങ്ങളുടെ നിലപാടു വ്യക്തമാക്കിയത്. ഗാസയിൽ സമ്പൂർണ വെടിനിർത്തലുണ്ടാകണമെന്നും കൂടുതൽ സഹായമെത്തിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി…
Read Moreപാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇസ്രയേലിനോട് അമേരിക്ക
ഗാസയിൽ പോരാട്ടം പുനരാരംഭിക്കുമ്പോൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും പാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്ക. അതേസമയം യുദ്ധം ഉടൻ പുനരാരംഭിക്കരുതെന്നും കൂടുതൽദിവസത്തേക്ക് വെടിനിർത്തൽ നീട്ടണമെന്നും അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിനുമേൽ സമ്മർദം ശക്തമാവുകയാണ്. ഗാസയിൽ മരണസംഖ്യ കൂടുകയും മുനമ്പിലെ സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്യുന്നതിനാൽ മാനുഷിക വെടിനിർത്തലിന് സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാര്‍ ഇന്നു രാവിലെവരെ നീട്ടിയിരുന്നു. ഇക്കാര്യത്തെക്കുറിച്ചും ഗാസയുടെ യുദ്ധാനന്തരഭാവിയെക്കുറിച്ചും ചർച്ചചെയ്യാൻ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടെൽഅവീവിലെത്തി. വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍ വന്നതുമുതല്‍ ഇസ്രയേല്‍ മോചിപ്പിക്കുന്ന ബന്ദികളുടെ എണ്ണം 97 ആയി. ഇതില്‍ 70 പേര് ഇസ്രയേല്‍ പൗരന്മാരാണ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 16 ബന്ദികളെ വ്യാഴാഴ്ച രാവിലെ ഹമാസ് മോചിപ്പിച്ചു. ഇതില്‍ 10 പേര് ഇസ്രയേല്‍പൗരരും നാലുപേര്‍ തായ്ലാന്‍ഡില്‍നിന്നും രണ്ടുപേര്‍ റഷ്യയില്‍നിന്നുമുള്ളവരുമാണ്.
Read Moreകോപ് 28 : പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി
ദുബായ്: ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ് 28) പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി. ഭൂമിയെ സംരക്ഷിക്കാൻ ലക്ഷ്യമാക്കി നടത്തുന്ന ഉച്ചകോടിക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിക്കും. ദുബായ് വിമാനത്താവളത്തിലിറങ്ങിയ നരേന്ദ്രമോദിയെ ഇന്ത്യൻ പ്രവാസികൾ സാരേ ജഹാൻ സേ അച്ഛാ പാടിയും ഭാരത് മാതാ കീ ജയ് വിളിച്ചുമാണ് സ്വീകരിച്ചത്. 13 ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിലെ ആദ്യ മൂന്നു ദിവസം ലോകനേതാക്കൾ സംസാരിക്കും. ഒരു ദിവസത്തെ ചർച്ചകളിൽ പങ്കെടുത്ത് വെള്ളിയാഴ്ച വൈകുന്നേരം മോദി മടങ്ങും.
Read More