80 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് പാക്കിസ്ഥാൻ

കറാച്ചി: മത്സ്യബന്ധനത്തിനിടെ അന്താരാഷ്ട്ര അതിർത്തി കടന്നതിനു പിടിയിലായ 80 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു. പഞ്ചാബിലെ അമൃത്സറിലെ അട്ടാരി-വാഗാ അതിർത്തിയിൽ ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളെ സ്വീകരിച്ചു. മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ പാക്കിസ്ഥാൻ അതിർത്തി കടക്കുകയായിരുന്നുവെന്ന് ജയിൽ മോചിതരായ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പാക്കിസ്ഥാൻ ജയിലുകളിൽ കഴിയുന്ന മറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും മോചിപ്പിക്കണമെന്ന് അവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ജയിലിൽ 184 ഇന്ത്യക്കാർ കൂടിയുണ്ട്. അവരെയും തിരികെ കൊണ്ടുവരാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. അവരിൽ പലരും രോഗികളും മറ്റ് പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരുമാണെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

Read More

ആശുപത്രികൾക്കുനേരേ വീണ്ടും ആക്രമണം;ഗാസ ഭൂമിയിലെ നരകം

ടെൽഅവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന ഗാസയിൽ ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ശരാശരി 134 കുട്ടികളാണ് ദിവസവും അവിടെ മരിച്ചുവീഴുന്നത്. ഭൂമിയിലെ നരകമായി ഗാസ മാറിയെന്നും ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം ചൂണ്ടിക്കാട്ടി. ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് നേരത്തെ പറഞ്ഞിരുന്നു. ഗാസയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകത്താകെ നടക്കുന്ന സംഘർഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാർഷിക കണക്കുകളേക്കാൾ മുകളിലാണ്. ഇതിനോടകം 11,000 കടന്ന മരണസംഖ്യയിൽ 40 ശതമാനത്തിലധികമാണ് കുഞ്ഞുങ്ങൾ. കുട്ടികൾക്കുനേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇതിനിടെ വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെനേരേ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തി. കുട്ടികളുടെ ആശുപത്രിക്കുനേരേയും ആക്രമണമുണ്ടായി. തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്ന നിരവധി പലസ്തീനികളും വ്യോമാക്രമണത്തിൽ…

Read More

ഗാസയ്ക്ക് സഹായവുമായി സൗദി വിമാനം; കൂട്ടപ്പലായനം തുടരുന്നു

റിയാദ്: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന ഗാസയിലേക്കു സഹായവുമായി സൗദി അറേബ്യ. ദുരിതാശ്വാസ, പാർപ്പിട സാമഗ്രികൾ ഉൾപ്പെടെ 35 ടൺ വസ്തുക്കളുമായി സൗദിയുടെ ആദ്യവിമാനം ഈജിപ്തിലെ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെയും നിർദ്ദേശത്തെത്തുടർന്ന് കെഎസ് റിലീഫ് സൗദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണ കാമ്പയിനിന്‍റെ ഭാഗമാ‌യാണിത്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഗാസയ്ക്ക് സഹായങ്ങളുമായി പോകും. അതേസമയം, ഗാസയിലെ ഹമാസ് കേന്ദ്രം തകര്‍ത്തെന്നും 50 ഹമാസ് അംഗങ്ങൾ വധിക്കപ്പെട്ടെന്നും ഇസ്രയേല്‍ അറിയിച്ചു. യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇവിടെനിന്ന് പലസ്തീൻകാർ കൂട്ടപ്പലായനം നടത്തുകയാണ്. അതിനിടെ വെടിനിര്‍ത്തല്‍ ഇടവേളയ്ക്ക് ഇസ്രയേല്‍ സമ്മതിച്ചതായി അമേരിക്ക വ്യക്തമാക്കി. ദിവസം നാലു മണിക്കൂര്‍ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതം അറിയിച്ചത്. സാധാരണക്കാർക്ക് ഒഴിഞ്ഞുപോകാനും അവശ്യവസ്തുക്കൾ എത്തിക്കാനുമാണു വെടിനിർത്തൽ.

Read More

ബോംബുമഴ പെയ്യിക്കുന്നത് മനുഷ്യതരഹിതം; ഇസ്രയേലിനെതിരേ ഉപരോധം ആവശ്യപ്പെട്ട് ബെൽജിയം മന്ത്രി

ബ്രസൽസ്: ഗാസയിലെ ആശുപത്രികളും അഭയാർഥി ക്യാന്പുക‍ളും ബോംബിംഗിന് ഇരയായതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഇസ്രയേലിനെതിരേ ഉപരോധം ചുമത്തണമെന്നും ബെൽജിയം സർക്കാരിനോട് ഉപപ്രധാനമന്ത്രി പ്രട്ര ഡി സട്ടർ ആവശ്യപ്പെട്ടു. ബോംബുമഴ പെയ്യിക്കുന്നത് മനുഷ്യതരഹിതമാണെന്നും ഇസ്രയേലിനെതിരേ ഉപരോധത്തിനു സമയമായെന്നും അവർ പറഞ്ഞു. വെടി നിർത്തണമെന്ന അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ ആവശ്യം മാനിക്കാൻ ഇസ്രയേൽ തയാറല്ല. യൂറോപ്യൻ യൂണിയൻ ഇസ്രയേലുമായുള്ള രാഷ്‌ട്രീയ, സാന്പത്തിക സഹകരണം അവസാനിപ്പിക്കണം. അധിനിവേശ പലസ്തീനിൽനിന്നുള്ള ഇസ്രേലി ഉത്പന്നങ്ങൾ നിരോധിക്കണം. ഇസ്രേലി രാഷ്‌ട്രീയ, സൈനിക നേതാക്കൾക്കെതിരേ യുദ്ധക്കുറ്റം ചുമത്തി യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കുന്നതു തടയണമെന്നും അവർ ആവശ്യപ്പെട്ടു.

Read More

എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഖലിസ്ഥാനി തീവ്രവാദി; അന്വേഷണം പ്രഖ്യാപിച്ച് കാനഡ

ഒട്ടാവ: നവംബർ 19 മുതൽ എയർ ഇന്ത്യയിൽ പറക്കരുതെന്ന് ഖലിസ്ഥാനി തീവ്രവാദ നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നൂണിന്‍റെ ഭീഷണി വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് കാനഡ. വീഡിയോകളിലെ മുന്നറിയിപ്പ് കാനഡയിലെ ഫെഡറൽ പോലീസ് അന്വേഷിക്കുന്നതായി ഗതാഗത മന്ത്രി പാബ്ലോ റോഡ്രിഗസ് അറിയിച്ചു. തങ്ങൾ എല്ലാ ഭീഷണികളെയും ഗൗരവമായി കാണുന്നുവെന്നും പ്രത്യേകിച്ച് അവ എയർലൈനുകളെ സംബന്ധിച്ചുള്ളതാണെങ്കിൽ എറെ പ്രധാനമായി കരുതുന്നുവെന്നും അദ്ദേഹം ഒട്ടാവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നവംബർ 19ന് ശേഷം എയർ ഇന്ത്യയിൽ പറക്കരുതെന്നും നിങ്ങളുടെ ജീവൻ അപകടത്തിലായേക്കാമെന്നുമാണ് കഴിഞ്ഞ ആഴ്‌ച ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ പന്നൂൺ സിക്കുകാർക്ക് മുന്നറിയിപ്പ് നൽകിയത്. ഇത് ഒരു ഭീഷണിയല്ല, മറിച്ച് ഇന്ത്യൻ ബിസിനസുകൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമാണെന്നും അദ്ദേഹം കനേഡിയൻ മാധ്യമങ്ങളോട് പറഞ്ഞു. കാനഡയിൽ ഏകദേശം 7.7 ലക്ഷം സിക്കുകാരുണ്ട്, അവർ മൊത്തം ജനസംഖ്യയുടെ രണ്ട് ശതമാനമാണ്.ജൂണിൽ വാൻകൂവറിന് സമീപം…

Read More

ചി­ക്കുന്‍ ഗു­നി­യ­യ്­ക്കു­ള്ള ആ­ദ്യ വാ­ക്‌­സീന് അം­ഗീ­കാ­രം നല്‍­കി അ­മേ­രിക്ക

വാ­ഷിം­ഗ്­ടണ്‍ ഡിസി: കൊ­തു­ക് പ­ര­ത്തുന്ന രോ­ഗമാ­യ ചി­ക്കുന്‍ ഗു­നി­യ­യ്­ക്കു­ള്ള ആ­ദ്യ വാ­ക്‌­സീന്‍ വി­ക­സി­പ്പി­ച്ച് അ­മേ­രിക്ക. വാല്‍നേ­വ ക­മ്പ­നി­യാ­ണ് ഇ­ക്‌­സ് ചി­ക് എ­ന്ന് പേ­രി­ട്ടി­രി­ക്കു­ന്ന വാ­ക്‌­സീന്‍ വി­ക­സി­പ്പി­ച്ച­ത്. അ­മേ­രി­ക്കന്‍ ആ­രോ­ഗ്യ­മ­ന്ത്രാല­യം വാ­ക്‌­സീ­ന് അം­ഗീ­കാ­രം നല്‍­കി. 18 വ­യ­സി­ന് മു­ക­ളി­ലു­ള്ള­വര്‍­ക്കാ­ണ് വാ­ക്‌­സീന്‍ എ­ടു­ക്കാ­നാ­വു­ക. ഇ­ത് ഉ­ടന്‍ വി­പ­ണി­യി­ലെ­ത്തു­മെ­ന്നാ­ണ് വി­വരം. 1952ല്‍ ടാന്‍­സാ­നി­യ­യില്‍ ആ­ണ് ചി­ക്കുന്‍ ഗുനി­യ ആ­ദ്യ­മാ­യി റി­പ്പോര്‍­ട്ട് ചെ­യ്യു­ന്നത്. പി­ന്നീ­ട് വള­രെ വേ­ഗം ത­ന്നെ ആ­ഫ്രി­ക്ക­യു­ടെ മ­റ്റ് ഭാ­ഗ­ങ്ങ­ളി­ലേക്കും ഏഷ്യ, അ­മേ­രി­ക്ക എ­ന്നീ ഭൂ­ഖ­ണ്ഡ­ങ്ങ­ളി­ലേക്കും രോ­ഗം പ­ടര്‍­ന്നു. 1974ലാ­ണ് ഇ­ന്ത്യ­യില്‍ ആ­ദ്യ­മാ­യി രോ­ഗം റി­പ്പോര്‍­ട്ട് ചെ­യ്­ത­ത്. 2004ല്‍ ഇ­ന്ത്യയില്‍ ചി­ക്കുന്‍ ഗുനി­യ വ്യാ­പ­ക­മാ­യി ബാ­ധി­ച്ചി­രുന്നു. പനി, സ­ന്ധി­വേദ­ന, ത­ല­വേ­ദ­ന തു­ട­ങ്ങി­യ­വ­യാ­ണ് രോ­ഗ­ല­ക്ഷ­ണങ്ങള്‍.

Read More

വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ; കുട്ടി പീഡനത്തിന് ഇരയായത് ഇരുപതിലധികം തവണ

വാഷിംഗ്ടൺ: എട്ടാം ക്ലാസുകാരനെ ക്ലാസ്മുറിയിലും കാറിലുമായി പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ എട്ടു വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. യുഎസിലെ മുൻ മിഡിൽ സ്കൂൾ അധ്യാപികയായിരുന്നു 31 കാരിയായ മെലിസ മേരി കർട്ടിസ് ആണ് പിടിയിലായത്. 14 വയസുകാരനെ മദ്യവും ലഹരിവസ്തുക്കളും നൽകി വശത്താക്കിയാണ് അധ്യാപിക പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തൽ. പീഡനത്തിനിരയായ കുട്ടി എട്ടു വർഷത്തിനുശേഷം നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് അറസ്റ്റ്. ‌ താൻ ഇരുപതിലേറെ തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണ് ഇപ്പോൾ 22 വയസുള്ള യുവാവിന്‍റെ പരാതിയിൽ പറയുന്നത്. രണ്ടു വർഷമാണ് പീഡനത്തിനിരയായ വിദ്യാർഥിയുടെ സ്കൂളിൽ അധ്യാപിക ജോലി ചെയ്തിരുന്നത്. പിന്നീട് ഇവർ മറ്റൊരു സ്കൂളിലേക്ക് ജോലി മാറി പോയി. അധ്യാപികയ്ക്കെതിരേ വേറെയും പരാതി ഉയരുമെന്നാണു പോലീസ് സംശയിക്കുന്നത്.

Read More

130 ഭൂഗര്‍ഭതുരങ്കങ്ങള്‍ തകര്‍ത്തു; ഗാസയുടെ നിയന്ത്രണം ഹമാസിന് നഷ്ടമായെന്ന് ഇസ്രയേല്‍

ഗാസാസിറ്റി: യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകത്തിന്‍റെ പലഭാഗത്തുനിന്നും ആവശ്യമുയരുന്പോഴും ഗാസാസിറ്റി‌യിൽ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേല്‍. ഹമാസിന്‍റെ ഭൂഗര്‍ഭതുരങ്കശൃംഖലകൾ തകർക്കുകയെന്ന ലക്ഷ്യവുമായാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ ആക്രമണങ്ങൾ. ഇതിനോടകം 130 ഹമാസ് തുരങ്കങ്ങൾ തകര്‍ത്തുകഴിഞ്ഞതായി ഇസ്രയേല്‍ സേനാവക്താവ് ഡാനിയല്‍ ഹഗാരി അവകാശപ്പെട്ടു. ഗാസയുടെ നിയന്ത്രണം ഹമാസിനു നഷ്ടമായതായും സൈന്യം പറയുന്നു. ഹമാസിന്‍റെ ആയുധനിര്‍മാതാക്കളില്‍ മുഖ്യനായ മുഹ്‌സിന്‍ അബു സിനയെ വധിച്ചുവെന്ന് ഇസ്രയേല്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 10,569 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 4324 പേര്‍ കുട്ടികളാണെന്നും പലസ്തീന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്. 26,457 പേര്‍ക്ക് പരിക്കേറ്റു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഗാസയില്‍ പ്രതിദിനം 160ലധികം കുട്ടികളാണ് കൊല്ലപ്പെടുന്നത്. അതിനിടെ യുദ്ധത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറെസ് വീണ്ടും രംഗത്തെത്തി. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനിക നടപടികളില്‍ കാര്യമായ കുഴപ്പങ്ങളുണ്ടെന്നും ഗാസ മുനമ്പില്‍…

Read More

എട്ടുകാലിയുടെ കടിയേറ്റ് ബ്രസീലിയൻ ഗായകന് ദാരുണാന്ത്യം; നടുക്കം വിട്ടുമാറാതെ ആരാധകർ

എട്ടുകാലിയുടെ കടിയേറ്റ് ബ്രസീലിയൻ ഗായകന് ദാരുണാന്ത്യം. യുവ ഗായകനായ ഡാർലിൻ മൊറൈസാണ് (28) മരിച്ചത്. മുഖത്ത് എട്ടുകാലിയുടെ കടിയേറ്റ മൊറൈസിന് കടുത്ത തളർച്ച അനുഭവപ്പെടുകയും കടിയേറ്റ ഭാഗം കടും നീലനിറമാകുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എട്ടുകാലിയുടെ കടി മൂലം അലര്‍ജിയായതാണെന്ന് കരുതി വൈകാതെ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് മൊറൈസിന്‍റെ ഭാര്യ ജൂലിയെനി ലിസ്ബോവ വ്യക്തമാക്കിയിരുന്നു. പ്രാഥമിക ചികിത്സകളെല്ലാം നൽകി അന്ന് തന്നെ മൊറൈസിനെ ഡിസ്ചാർജ് ചെയ്തു. എന്നാൽ ഞായറാഴ്ചയായിട്ടും മുഖത്തെ പാടിനും തളർച്ചയ്ക്കും മാറ്റമില്ലാതായതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൊറൈസിന്‍റെ ദത്തുപുത്രിയായ പതിനഞ്ചുകാരിയെയും ഇതേ എട്ടുകാലി കടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിലുണ്ട്. കുട്ടിയുടെ കാലിലാണ് എട്ടുകാലി കടിച്ചതെന്നും ആരോഗ്യനില സുരക്ഷിതമാണെന്നും റിപ്പോർട്ട് വന്നിരുന്നു. ഏത് ഇനത്തിൽപെട്ട എട്ടുകാലിയാണ് ഇതെന്ന് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. തന്‍റെ…

Read More

കുടിയേറ്റക്കാരെ തിരിച്ചയച്ച് പാക്കിസ്ഥാൻ; അതൃപ്തി അറിയിച്ച് താലിബാൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നിന്ന് അഫ്ഗാൻ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന ന‌ടപടിയിൽ അതൃപ്തി അറിയിച്ച് താലിബാൻ. ഇതുവരെ രണ്ടര ലക്ഷം അഫ്ഗാനികളെ പാക്കിസ്ഥാൻ തിരിച്ചയച്ചെന്ന് അഫ്ഗാൻ വിദേശകാര്യ ആക്ടിംഗ് മന്ത്രി അമീർ ഖാൻ മുത്താഖി പറഞ്ഞു. തങ്ങളുടെ ആശങ്കകൾ പാക്കിസ്ഥാൻ അധികൃതരെ അറിയിച്ചെങ്കിലും അവർ ഒരു ന‌‌ടപടി‌‌യും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി താമസിക്കുന്ന 1.7 ദശലക്ഷം അഫ്ഗാനികൾ നാ‌ടുവിടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ഒക്ടോബറിൽ അന്ത്യശാസനം നൽകിയിരുന്നു. തുടർന്ന് 250,000-ത്തിലധികം പേർ പാക്കിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു. ഇവരിൽ ഭൂരിഭാഗം പേരും സ്വമേധയാ പോയതാണെന്ന് പാക്ക് അധികൃതർ പറഞ്ഞു. അതിനിടയിൽ പാക്കിസ്ഥാൻ വിടാൻ നിർബന്ധിതരായ അഫ്ഗാനികൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ വെല്ലുവിളികളെയും അപകടങ്ങളെയും കുറിച്ച് യുഎൻ അഭയാർഥി ഹൈക്കമ്മീഷണർ (യുഎൻഎച്ച്സിആർ) മുന്നറിയിപ്പ് നൽകി. കാണ്ഡഹാർ പ്രവിശ്യയിലെ അഭയാർഥി, സ്വദേശിവത്കരണ വകുപ്പ് നൽകുന്ന വിവരം അനുസരിച്ച് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 31,547 ആളുകളും…

Read More