ടെല്‍ അവീവ്: വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തിയെന്നും മുതിർന്ന ഹമാസ് കമാൻഡറായ ഇബ്രാഹിം ബയാരിയെ വധിച്ചെന്നും സ്ഥിരീകരിച്ച് ഇസ്രയേൽ. ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെ ഒരു ഭാഗം തകർക്കാനായെന്നും ഇസ്രയേൽ അവകാശപ്പെട്ടു. അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അന്‍പതിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. എന്നാൽ, 120 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഗാസയിലെ ഒരു ഡോക്ടർ ബിബിസിയോട് പറഞ്ഞത്. എഴുപത് വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം പലസ്തീനികൾ ജീവിക്കുന്ന അഭയാർഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റർ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങൾ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രയേൽ വിശദീകരണം. ഭൂഗർഭ ടണലിൽ ഒളിച്ചിരുന്ന പോരാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഐഡിഎഫ് പറയുന്നു. കഴിഞ്ഞ ദിവസം ഗാസയിലെ മുന്നൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഐഡിഎഫ് പറഞ്ഞിരുന്നു. ഒക്ടോബർ…
Read MoreCategory: NRI
സൗദിയിൽ ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യത
റിയാദ്: അടുത്ത വെള്ളിയാഴ്ച വരെ സൗദിയിൽ വിവിധ മേഖലയിൽ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്. ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങൾ, ചതുപ്പ് നിലങ്ങൾ, താഴ്വരകൾ എന്നിവയ്ക്കടുത്തുനിന്ന് മാറിനിൽക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. മക്ക, ത്വാഇഫ്, ജുമും, കാമിൽ, ഖുർമ, തുർബ, റനിയ, അൽമുവൈഹ്, അൽലെയ്ത്ത്, ഖുൻഫുദ, അദ്മ്, അർദിയാത്ത്, മെയ്സാൻ, ബഹ്റ എന്നിവിടങ്ങളിലാണ് മഴക്ക് കൂടുതൽ സാധ്യതയെന്നും സിവിൽ ഡിഫൻസ് സൂചിപ്പിച്ചു.
Read Moreപാക്കിസ്ഥാനിൽനിന്ന് അഫ്ഗാൻ അഭയാർഥികളുടെ കൂട്ടപ്പലായനം
ഇസ്ലാമാബാദ്: രാജ്യം വിട്ടുപോകണമെന്ന അന്ത്യശാസനത്തെത്തുടർന്ന് പാക്കിസ്ഥാനിൽനിന്ന് അഫ്ഗാൻ അഭയാർഥികളുടെ കൂട്ടപ്പലായനം. രാജ്യം വിട്ടുപോകാനുള്ള സമയം ഇന്നവസാനിക്കാനിരിക്കെയാണ് അഫ്ഗാൻ പൗരന്മാരുടെ കൂട്ടപ്പലായനം. അഭയാര്‍ഥികളായി പാക്കിസ്ഥാന് അതിര്‍ത്തിയില്‍ കഴിയുന്ന 17 ലക്ഷത്തോളം അഫ്ഗാന് പൗരന്മാരാണ് നാടുവിടുന്നത്. 2021ല്‍ താലിബാന് അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിനു പിന്നാലെ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്ത അഭയാര്‍ഥികളാണ് ഇവരിലേറെയും. പതിറ്റാണ്ടുകളായി പാക്കിസ്ഥാന്റെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളായി കഴിയുന്ന അഫ്ഗാനികളുമുണ്ട്. മതിയായ രേഖകളില്ലാത്തതിന്റെ പേരിലാണ് ഇപ്പോള്‍ ഇവരോട് രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളാണ് ഇപ്പോള്‍ പാക്കിസ്ഥാനെ ഇത്തരത്തിലൊരു നീക്കത്തിലേക്കെത്തിച്ചിരിക്കുന്നത് എന്നാണ് വിവരം. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഭീകരവാദികള്‍ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ സ്ഥിരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ വാദം.
Read Moreതുരങ്കങ്ങളിലൊളിച്ച ഹമാസ് തീവ്രവാദികളെ വധിച്ച് ഇസ്രേലി സേന
ജറൂസലെം: ഗാസയിലെ തുരങ്കങ്ങളിൽ ഒളിച്ച ഹമാസ് തീവ്രവാദികളെ വധിച്ച് ഇസ്രേലി സേന. ഗാസയിൽ രൂക്ഷ പോരാട്ടമാണു നടക്കുന്നത്. ടാങ്കുകളും കവചിതവാഹനങ്ങളുമായി ഗാസയുടെ ഉള്ളിൽ കടന്ന ഇസ്രേലി സൈന്യം ഡസൻകണക്കിനു തീവ്രവാദികളെ വധിച്ചു. തോക്കുകളും ബോംബുകളും അടക്കം അനേകം ആയുധങ്ങൾ പിടിച്ചെടുത്തു. 24 മണിക്കൂറിനിടെ 300 കേന്ദ്രങ്ങളിലാണ് ഇസ്രേലി സേന ആക്രമണം നടത്തിയത്. ഇന്നലെ വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാന്പിലുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഇസ്രേലി വ്യോമാക്രമണത്തിലാണു സ്ഫോടനമെന്ന് ഹമാസ് അറിയിച്ചു. അതേസമയം, ഇസ്രേലി സൈനികനെ കൊലപ്പെടുത്തിയെന്നും വടക്കുകിഴക്കൻ ഗാസയിലേക്കു കടക്കാൻ ശ്രമിച്ച രണ്ടു വാഹനങ്ങൾ തകർത്തുവെന്നും ഹമാസ് അവകാശപ്പെട്ടു. സെയ്ടുനിൽ ഇസ്രേലി ടാങ്ക് തീയിട്ടു നശിപ്പിച്ചെന്നും ഹമാസ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഗാസയിൽ ഇസ്രേലി സേനയ്ക്കു നേർക്ക് ആക്രമണം നടത്തിയെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ സായുധവിഭാഗമായ അൽ ഖുദ്സ് ബ്രിഗേഡ്സ് അവകാശപ്പെട്ടു. ഗാസയിൽ ഇതുവരെ 8,525…
Read Moreവായു മലിനീകരണം; ഇന്ത്യയിൽ വൈക്കോൽ കത്തിക്കുന്ന വിഷയം ചർച്ചയാക്കുമെന്ന് പാക്കിസ്ഥാൻ
ലാഹോർ: ഇന്ത്യയിൽ വൈക്കോൽ കത്തിക്കുന്ന വിഷയം നയതന്ത്ര തലത്തിൽ ഉന്നയിക്കുമെന്ന് പാക്കിസ്ഥാൻ. പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നതു ലാഹോറിലെ വായുനിലവാരത്തെ ബാധിക്കുന്നുണ്ട്. ലാഹോറിൽ പുകമഞ്ഞ് പടരാനുള്ള പ്രധാന കാരണം ‘ഇന്ത്യൻ പഞ്ചാബിലെ വിളകളുടെ അവശിഷ്ടങ്ങൾ കത്തിച്ചതാണ്’ എന്ന് ഇടക്കാല പ്രധാനമന്ത്രി അൻവാറുൽ ഹഖ് കക്കറിനെ പഞ്ചാബ് കാവൽ മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി അറിയിച്ചു. ഇക്കാര്യം ഇന്ത്യയുമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
Read Moreയുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിലേക്ക്
ന്യൂയോര്‍ക്ക്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും ഇസ്രയേലിലേക്ക്. ബ്ലിങ്കന്‍ വെള്ളിയാഴ്ച ഇസ്രയേലിലേക്ക് പോകുമെന്നും ഇസ്രയേലി ഗവണ്മെന്റ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വക്താവ് മാത്യു മില്ലര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇസ്രയേലില്‍ എത്തിയതിനു ശേഷമായിരിക്കും മേഖലയിലെ ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം എന്നു തീരുമാനിക്കുകയെന്നും മില്ലര്‍ വ്യക്തമാക്കി. ഹമാസ് ഭീകരര്‍ ആക്രമണം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇസ്രയേലിനുള്ള പിന്തുണ അറിയിക്കാനും പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനുമായി ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ശനത്തില്‍ ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നിവിടങ്ങളിലും നയതന്ത്ര ചര്‍ച്ചകളുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് ഇസ്രയേലിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം ഇസ്രയേലി ഗവണ്മെന്റ് അധികൃതരെയും ഇരകളെയും സന്ദര്‍ശിച്ചിരുന്നു. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 1,400 ആളുകളാണ് മരിച്ചത്, അമേരിക്കന്‍ പൗരന്മാര് ഉള്‍പ്പെടെ 230ല്‍ ഏറെ ആളുകളെ…
Read Moreകവർച്ച നടത്തിയ രണ്ടു പ്രവാസികൾ റോയൽ ഒമാൻ പൊലീസ് പിടിയിൽ
മസ്കറ്റിലെ വീട്ടിലും നിരവധി വാഹങ്ങളിലും കവർച്ച നടത്തിയ രണ്ടു പ്രവാസികളെ റോയൽ ഒമാൻ പൊലീസ് പിടികൂടി. മസ്കറ്റ് ഗവർണറേറ്റിൽ ബൗഷർ വിലായത്തിലെ വീട്ടിലാണ് കവർച്ച നടത്തിയത്. ശേഷം ഇവർ നിരവധി വാഹനങ്ങളിലും മോഷണം നടത്തി. മസ്കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡ് ഏഷ്യൻ പൗരത്വമുള്ള രണ്ട് പ്രവാസികളെയാണ് മോഷണത്തിനു അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്നും പണവും മൊബൈൽ ഫോണുകളും ബാങ്ക് എടിഎം കാർഡുകളും കണ്ടെടുത്തു. പിടിയിലായവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരുന്നുവെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.പ്രസ്താവന കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreവെടിനിര്‍ത്തലോ, അസംഭവ്യമെന്ന് ഇസ്രയേൽ; മൂന്നു ബന്ദികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു
ടെല്‍ അവീവ്: ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളിക്കളഞ്ഞു. വെടിനിര്‍ത്തല്‍ അസംഭവ്യമായ കാര്യമാണ്. ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണത്. ഇത് യുദ്ധത്തിനുള്ള സമയമാണ്. ശത്രുവിനെ താഴെനിന്നും മുകളിൽനിന്നും നേരിടുമെന്നും നെതന്യാഹു പറഞ്ഞു. ഒക്ടോബര്‍ ഏഴിനു നടന്ന ആക്രമണത്തെത്തുടര്‍ന്ന് ഹമാസ് ബന്ദികളാക്കി പിടിച്ചുകൊണ്ടുപോയ 230 പേരുടെ മോചനത്തിനായി മറ്റു രാജ്യങ്ങള്‍ കൂടുതല്‍ സഹായം നല്‍കണമെന്നും പത്രസമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു. ഹമാസ് തടവില്‍ വച്ചിരിക്കുന്നവരെ നിരുപാധികം മോചിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടേണ്ടതുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഹമാസ് തടവിലാക്കിയവരുടെ കുടുംബാഗങ്ങളുമായി നെതന്യാഹു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ബന്ദികളെ മോചിപ്പിക്കാൻ എല്ലാ ശ്രമവും തുടരുമെന്ന് പറയുമ്പോഴും ഇപ്പോഴത്തെ ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നു എന്ന ആശങ്ക അവരുടെ ഉറ്റവർക്കുണ്ട്. അതേസമയം ആക്രമണം കടുപ്പിച്ചാൽ ഹമാസ് ബന്ദികളുടെ മോചനത്തിന് നിർബന്ധിതരാകുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ വിശദീകരണം. അതിനിടെ…
Read Moreകുവെെത്തിൽ 12000 പ്രവാസികളെ നിയമ ലംഘനം നടത്തിയതിനെ തുടര്‍ന്ന് നാടുകടത്തി
കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുവൈത്ത് ഭരണകൂടം 12000 പ്രവാസികളെ നിയമ ലംഘനം നടത്തിയതിനെ തുടര്‍ന്ന് നാടുകടത്തി. ഒക്ടോബര്‍ മാസത്തില്‍ മാത്രം 4300 പേരെ നാടുകടത്തിയത്. നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ വിപുലമായ പരിപാടികളാണ് അധികൃതര്‍ നടപ്പാക്കി വരുന്നത്.ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് വ്യാപകമായ പരിശോധന തുടരുന്നത്. നാടുകടത്തപ്പെട്ടവർക്ക് പിന്നീട് കുവൈത്തിലേക്ക് തിരികെ പ്രവേശിക്കാന്‍ സാധിക്കില്ല. ധാര്‍മിക മൂല്യങ്ങള്‍ ലംഘിക്കുക, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുക, താമസവുമായി ബന്ധപ്പെട്ട നിയമ ലംഘനം നടത്തുക എന്നീ കുറ്റങ്ങള്‍ക്കാണ് കൂടുതല്‍ ആളുകളെയും നാടുകടത്തിയിരിക്കുന്നത്. ഇതിനു പുറമെ ട്രാഫിക് നിയമ ലംഘനത്തിന് പിടിയിലായവര്‍ക്കെതിരെയും നടപടിയെടുത്തു. അതേസമയം ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചു എന്നാരോപിച്ച് കുവെെത്തിൽ നിന്ന് മലയാളി നഴ്സിനെ നാടുകടത്തിയിരുന്നു. അല്‍ സബാഹ് ആശുപത്രിയിലെ നഴ്സായിരുന്നു മലയാളി യുവതി. ഇവർ ഇസ്രായേലിനെ പിന്തുണച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത് ഏറെ വിവാദമാവുകയും ഇതെ തുടർന്ന്…
Read Moreഇസ്രേലി കരസേന ടാങ്കുകളുമായി ഗാസയുടെ ഉള്ളിലേക്ക്
ജറൂസലേം: ഗാസയിലേക്കു കൂടുതൽ കടന്ന് ഇസ്രേലി കരസേനയും ടാങ്കുകളും. ഗാസാ സിറ്റിയെ രണ്ടു ഭാഗത്തുനിന്നും ഇസ്രേലി സേന വളഞ്ഞിരിക്കുകയാണ്. തുരങ്കങ്ങളിൽനിന്നും കെട്ടിടങ്ങളിൽനിന്നും ആക്രമണം നടത്തിയ നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചെന്ന് ഇസ്രേലി സേന അറിയിച്ചു. ആയുധ ഡിപ്പോകളും ആന്റി ടാങ്ക് മിസൈൽ ലോഞ്ചിംഗ് കേന്ദ്രങ്ങളും അടക്കം 600 ലക്ഷ്യങ്ങളിലാണ് ഇസ്രേലി സേന വ്യോമാക്രമണം നടത്തിയത്. പരിക്കേറ്റവർ ഉൾപ്പെടെ ആയിരങ്ങൾ അഭയം തേടിയിരിക്കുന്ന ആശുപത്രികൾക്കു സമീപം ആക്രമണം നടത്തുന്നതിനെതിരേ യുഎൻ ഇസ്രയേലിനു മുന്നറിയിപ്പു നല്കി. വടക്കൻ ഗാസയിലെ ആശുപത്രികളിൽ 1,17,000 പേരാണ് അഭയം തേടിയിരിക്കുന്നത്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 8,300 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷിഫ, അൽ ഖുദ്സ് ആശുപത്രികൾക്കും ഇന്തോനേഷ്യൻ, ടർക്കിഷ് ആശുപത്രികൾക്കും സമീപം ഇസ്രേലി സേനയുടെ ആക്രമണമുണ്ടായി. വടക്കൻ ഗാസയിലെ 10 ആശുപത്രികളിലും കഴിയുന്ന രോഗികൾ ഉൾപ്പെടെയുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ഉത്തരവിട്ടിരിക്കുകയാണ്. വെന്റിലേറ്ററിലുള്ള രോഗികളെ…
Read More