മോസ്കോ: റഷ്യയിലെ ഡാഗെസ്ഥാനിലെ മഖാച്കാല വിമാനത്താവളത്തില്‍ അരങ്ങേറിയ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നില്‍ പാശ്ചാത്യശക്തികളാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ആരോപണം തള്ളി യുഎസ്. അസംബന്ധം എന്നാണ് യുഎസ് പുടിന്റെ ആരോപണത്തെ വിശേഷിപ്പിച്ചത്. നേരത്തെ ടെല്‍ അവീവില്‍ നിന്നുള്ള വിമാനം മഖാച്കാല എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി പാഞ്ഞടുത്തത്. ഇതില്‍ നിരവധി ആളുകള്‍ പലസ്തീന് പതാക കൈയ്യിലേന്തുകയും ആന്റി സെമിറ്റിക് മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു. റഷ്യയുടെ അധീനതയിലുള്ള റിപ്പബ്ലിക്കായ ഡാഗെസ്ഥാനിലെ ജനങ്ങളില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളാണ്. ഗാസയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവര്‍ ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നീങ്ങിയത് എന്നാണ് വിവരം. സംഭവത്തില്‍ ഇതുവരെ 60 ആളുകള്‍ അറസ്റ്റിലായിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് തദ്ദേശീയ ഭരണകേന്ദ്രങ്ങള്‍ അറിയിച്ചു. ” മഖാച്കാലയില് കഴിഞ്ഞ രാത്രിയില്‍ അരങ്ങേറിയ സംഭവങ്ങള്‍ ആസൂത്രണം ചെയ്തത് സമൂഹമാധ്യമങ്ങളിലൂടെയാണ്. ഉക്രൈന് മാത്രമല്ല ഇതിനു പിന്നിലുള്ളത്, പാശ്ചാത്യലോകത്തു…
Read MoreCategory: NRI
ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയ യുവതി മരിച്ചുവെന്ന് കുടുംബം
ടെൽ അവീവ്: ഇസ്രയേലിൽനിന്ന് ഹമാസ് ബന്ദികളാക്കിയവരിൽ ഒരാളായ ഇസ്രയേൽ-ജർമൻ വംശജ ഷാനി ലൗക്ക് (22) മരിച്ചെന്ന് കുടുംബം . ഷാനിയുടെ തലയോട്ടിയുടെ കഷണത്തിൽനിന്നെടുത്ത ഡിഎൻഎ സാംപിൾ പരിശോധിച്ച് ഇസ്രയേൽ പട്ടാളമാണ് മരണമുറപ്പിച്ചതെന്ന് അവരുടെ അമ്മ റിക്കാഡ ലൗക്ക് തിങ്കളാഴ്ച ജർമൻ മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ ഷാനിയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. തലയോട്ടിയുടെ കഷണം കിട്ടിയത് എവിടെനിന്നാണെന്ന കാര്യത്തിലും വ്യക്തതയില്ല. ഈ മാസം ഏഴിന് ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് 1400 പേരെ വധിക്കുകയും 240ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. റെയിം കിബുത്സിനടുത്ത് ഹമാസ് കൂട്ടക്കുരുതി നടത്തിയ സൂപ്പർനോവ സംഗീതോത്സവത്തിന് ഷാനിയും പോയിരുന്നു. ഇവിടെമാത്രം 260-ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. കമിഴ്ന്നുകിടക്കുന്ന ചെറുപ്പക്കാരിയുടെ നഗ്നശരീരവും വഹിച്ചുകൊണ്ട് ഹമാസിന്റെ ട്രക്ക് തെരുവുചുറ്റുന്നതിന്റെ വീഡിയോ ആക്രമണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത് ഷാനിയാണെന്ന് കുടുംബം പറഞ്ഞിരുന്നു. പിന്നീട് ഇതു തിരുത്തി. മകൾ ജീവനോടെയുണ്ടെന്ന് കരുതുന്നതായി അമ്മ…
Read Moreഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് വധശിക്ഷ ; മുന്‍ നാവികരുടെ ബന്ധുക്കളുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികരുടെ ബന്ധുക്കളുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര് കൂടിക്കാഴ്ച നടത്തി. ഇവരുടെ മോചനത്തിനായി കേന്ദ്രം എല്ലാ ഇടപെടലുകളും നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവികര്‍ ഖത്തറില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഖത്തറിലെ പ്രദേശിക കോടതി വധശിക്ഷ വിധിച്ചത്. അല്‍ ദഹ്റ കമ്പനി ജീവനക്കാരായ ക്യാപ്റ്റന്‍ നവ്തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുനാകര്‍ പകാല, കമാന്‍ഡര്‍ സജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, മലയാളിയായ സെയിലര്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. നിയമവഴിയിലൂടെയും രാഷ്ട്രീയ ഇടപെടലിലൂടെയും ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
Read Moreവിശുദ്ധനാട്ടിൽ യുദ്ധം അവസാനിപ്പിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: വിശുദ്ധനാട്ടിൽ യുദ്ധം അവസാനിപ്പിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. “യുദ്ധം എന്നും എപ്പോഴും പരാജയമാണ്. സഹോദരീസഹോദരങ്ങളേ നിർത്തൂ, യുദ്ധം നിർത്തൂ. ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ എല്ലാവരും പ്രാർഥിക്കണം. ബന്ദികളുടെ മോചനത്തിനും ഗാസയിൽ സഹായമെത്തിക്കുന്നതിനും പ്രത്യേകം പ്രാർഥിക്കണം” – മാർപാപ്പ നിർദേശിച്ചു. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർഥനയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. പശ്ചിമേഷ്യയുടെയും ലോകത്തിന്റെയും സമാധാനത്തിനായി വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ ഉപവാസപ്രാർഥന നടത്തിയിരുന്നു.
Read Moreഹമാസ് താവളങ്ങളിലേക്ക് ഇസ്രേലി ആക്രമണം
ജറൂസലേം: ഗാസ മുനന്പിൽ ഹമാസ് തീവ്രവാദികളുടെ താവളങ്ങളിലേക്ക് ഇസ്രയേൽ വ്യോമ, കര ആക്രമണം കടുപ്പിച്ചു.ഗാസാ സിറ്റിയിൽ തീവ്രവാദികൾ താവളമാക്കിയെന്നു സംശയിക്കുന്ന ഷിഫ ആശുപത്രിക്കു സമീപം ഇസ്രേലി പോർവിമാനങ്ങൾ ആക്രമണം നടത്തി. നൂറുകണക്കിനു രോഗികൾ ചികിത്സയിലുള്ള ആശുപത്രിയിൽ പ്രദേശവാസികളായ ആയിരങ്ങളും അഭയം തേടിയിട്ടുണ്ട്. വ്യോമാക്രമണത്തിൽ ഷിഫ ആശുപത്രിയിലേക്കുള്ള മിക്ക റോഡുകളും തകർന്നു. ഷിഫ ആശുപത്രിയുടെ അടിയിലാണ് ഹമാസ് തീവ്രവാദികളുടെ പ്രധാന താവളമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഇസ്രേലി വ്യോമസേന ഗാസയിലെ 450 കേന്ദ്രങ്ങളിലാണ് കഴിഞ്ഞദിവസം ആക്രമണം നടത്തിയത്. ഹമാസിന്റെ മിലിട്ടറി ഹെഡ്ക്വാർട്ടേഴ്സ്, നിരീക്ഷണ പോസ്റ്റുകൾ, ടാങ്ക് വേധ മിസൈൽ വിക്ഷേപിണികൾ എന്നിവ തകർത്തു. ടാങ്കുകളുമായി ഗാസയിൽ പ്രവേശിച്ച ഇസ്രേലി കരസേന നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചു. ഒരു തുരങ്കത്തിൽ ഒളിച്ചിരുന്ന തീവ്രവാദികൾ ഇസ്രേലി സേനയുമായി ഏറ്റുമുട്ടുകയായിരുന്നുവെന്നാണു റിപ്പോർട്ട്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 8,005 ആയി. ഇവരിൽ 3,300 കുട്ടികളും 2,000…
Read Moreയുഎസ് പ്രസിഡന്റായാൽ മുസ്ലിം രാജ്യക്കാർക്കു പ്രവേശനം നിരോധിക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: വീണ്ടും യുഎസ് പ്രസിഡന്റായാൽ മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശം നിരോധിച്ചതു പുനഃസ്ഥാപിക്കുമെന്ന് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വാർഷിക യഹൂദ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017ൽ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യമൻ, ഇറാക്ക്, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ട്രംപ് നിരോധനം ഏർപ്പെടുത്തിയിരുന്നു. വീണ്ടും അധികാരം ലഭിച്ചാൽ ആദ്യദിനംതന്നെ നിരോധനം പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരോധനം വലിയ വിജയമായിരുന്നു. നാലു വർഷ ഭരണത്തിനിടെ ഒറ്റ അനിഷ്ട സംഭവം പോലും അമേരിക്കയിൽ ഉണ്ടാകാതിരുന്നതിനു കാരണം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രസ്താവനയെ വൈറ്റ്ഹൗസ് വിമർശിച്ചു.
Read Moreഇസ്രയേൽ-ഹമാസ് യുദ്ധം: ഗാസയിൽ ഇന്റർനെറ്റ്, സെല്ലുലാർ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു
ഇസ്രായേൽ-ഹമാസ് യുദ്ധം 23-ാം ദിവസത്തിലേക്ക് കടന്നിരിക്കെ ഗാസയിലേക്ക് കരസേനയെ അയച്ചുകൊണ്ട് സൈന്യം സംഘർഷത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് മുന്നേറിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കിടയിലും വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ അദ്ദേഹം നിരസിച്ചു. ഒക്ടോബർ 7 ന് ഹമാസ് തീവ്രവാദികൾ നടത്തിയ ക്രൂരമായ ആക്രമണത്തിനിടെ പിടികൂടിയ 200 ലധികം ബന്ദികളെ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ സേന ബോംബാക്രമണവും പീരങ്കി ആക്രമണവും ശക്തമാക്കിയതോടെ ഗാസ മുനമ്പിൽ ഇന്റർനെറ്റും ആശയവിനിമയങ്ങളും തകരാറിലായതിനെ തുടർന്നാണ് ഇത്. ഗാസയിലെ വ്യോമാക്രമണത്തിൽ 7,000-ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
Read Moreഗാസയിൽ കരയുദ്ധം ശക്തമാക്കി ഇസ്രയേൽ
ന്യൂഡൽഹി: ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഗാസയിൽ കരവഴിയുള്ള ആക്രമണം ശക്തമാക്കി ഇസ്രയേൽ. 24 മണിക്കൂറിനിടെ അതിശക്തമായ ആക്രമണമാണ് ഇസ്രയേൽ സേന നടത്തുന്നത്. ഇസ്രയേൽ ആക്രമണങ്ങളെ പൂർണ ശക്തിയോടെ എതിർക്കുകയാണെന്ന് ഹമാസും പറഞ്ഞു. ഇസ്രേലി ടാങ്കുകൾ ഗാസയിലേക്കു പ്രവേശിക്കുന്നതും വെടിയുതിർക്കുന്നതും വലിയ സ്ഫോടനങ്ങളുണ്ടാകുന്നതും ഓൺലൈൻ വാർത്താ ഏജൻസിയായ വിസെഗ്രാഡ് 24 എക്സിൽ പങ്കുവച്ച ദൃശ്യങ്ങളിലുണ്ട്. ആക്രമണം ശക്തമായതോടെ ഗാസയിൽ ഇന്റർനെറ്റ്, ഫോൺ സംവിധാനങ്ങൾ തകരാറിലായി. നിലവിൽ 2.3 ദശലക്ഷത്തിലേറെ ആളുകളാണു പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്. ഹമാസ് ബന്ദികളാക്കിയവരുടെ മോചനം വൈകുന്നതിലാണ് ഗാസയിൽ ആക്രമണം കടുപ്പിച്ചത്. ഹമാസ് ഭീകരരുടെ ഒളിയിടങ്ങളിലേക്ക് ഇസ്രയേൽ യുദ്ധവിമാനങ്ങൾ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. ഗാസയുടെ വടക്കൻ ഭാഗത്ത് ആക്രമണം വ്യാപിപ്പിച്ചതിനാൽ പലസ്തീനികളോട് തെക്കൻ ഗാസയിലേക്ക് നീങ്ങാൻ ഇസ്രയേൽ ഉന്നത സൈനിക ഉദ്യോഗസ്ഥൻ ആഹ്വാനം ചെയ്തു. ഇസ്രയേലിന്റെ ആക്രമണങ്ങളെ ചെറുക്കുകയാണെന്നും അവരുടെ നുഴഞ്ഞുകയറ്റങ്ങളെ പരാജയപ്പെടുത്താനും അൽ-ഖസാം…
Read Moreയുഎസിൽ 18 പേരെ കൊന്ന അക്രമി മരിച്ചനിലയിൽ
വാഷിംഗ്ടൺ ഡിസി: യുഎസിൽ 18പേരെ വെടിവച്ചു കൊലപ്പെടുത്തിയ അക്രമിയെ മരിച്ചനിലയിൽ കണ്ടെത്തി. റോബർട്ട് കാർഡ്(40)ന്റെ മൃതദേഹമാണ് ലൂയിസ്റ്റണിൽനിന്ന് എട്ട് മൈൽ അകലെയുള്ള വനത്തിൽ കണ്ടെത്തിയത്. ആക്രമണം നടന്ന് രണ്ടുദിവസത്തിനു ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. യുഎസിലെ ലൂയിസ്റ്റൺ നഗരത്തിലാണു വെടിവയ്പുണ്ടായത്. വെടിവയ്പിൽ 13 പേർക്കു പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു പിന്നാലെ മെയിൻ സംസ്ഥാനത്തുടനീളം ഇയാൾക്കായി ഊർജിത തെരച്ചിൽ നടന്നിരുന്നു. ലൂയിസ്റ്റൺ നഗരത്തിൽ ബുധനാഴ്ച വൈകിട്ട് ഏഴോടെയാണു സംഭവങ്ങളുടെ തുടക്കം. റസ്റ്ററന്റിലും ബൗളിംഗ് വിനോദകേന്ദ്രത്തിലും തോക്കുമായെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. മെയിൻ സംസ്ഥാനത്തെ പോലീസ് സേന മുഴുവൻ അക്രമിയെ പിടികൂടാനുള്ള ശ്രമത്തിൽ 38,000 പേർ വസിക്കുന്ന ലൂയിസ്റ്റൺ നഗരം അടച്ചുപൂട്ടി തെരച്ചിൽ നടത്തിയിരുന്നു. ലൂയിസ്റ്റണിനും അയൽ നഗരമായ ലിസ്ബണിലും ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പോലീസ് നിർദേശിച്ചിരുന്നു. ഇയാളെ കണ്ടെത്താൻ ഫെഡറൽ സുരക്ഷാ ഏജൻസികൾ പോലീസിനെ സഹായിച്ചിരുന്നു.
Read Moreഅമേരിക്കയിലെ വെടിവയ്പ്; വനത്തിൽ അക്രമി മരിച്ച നിലയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ 18പേരെ വെടിവച്ചു കൊലപ്പെടുത്തിയ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി. റോബർട്ട് കാർഡ്(40)ന്റെ മൃതദേഹമാണ് ലൂയിസ്റ്റണിൽ നിന്ന് എട്ട് മൈൽ അകലെയുള്ള വനത്തിൽ കണ്ടെത്തിയത്. ആക്രമണം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കയിലെ ലൂയിസ്റ്റൺ നഗരത്തിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പിൽ 13 പേർക്കു പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മെയിൻ സംസ്ഥാനത്തുടനീളം ഇയാൾക്കായി ഊർജിത തെരച്ചിൽ നടന്നിരുന്നു. ലൂയിസ്റ്റൺ നഗരത്തിൽ ബുധനാഴ്ച വൈകിട്ട് ഏഴോടെയാണു സംഭവങ്ങളുടെ തുടക്കം. റസ്റ്ററന്റിലും ബൗളിംഗ് വിനോദകേന്ദ്രത്തിലും തോക്കുമായെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. മെയിൻ സംസ്ഥാനത്തെ പോലീസ് സേന മുഴുവൻ അക്രമിയെ പിടികൂടാനുള്ള ശ്രമത്തിൽ 38,000 പേർ വസിക്കുന്ന ലൂയിസ്റ്റൺ നഗരം അടച്ചുപൂട്ടി തെരച്ചിൽ നടത്തിയിരുന്നു. ലൂയിസ്റ്റണിനും അയൽ നഗരമായ ലിസ്ബണിലും ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പോലീസ് നിർദേശിച്ചിരുന്നു. ഇയാളെ കണ്ടെത്താൻ ഫെഡറൽ സുരക്ഷാ…
Read More