‘തലയ്ക്കു മുകളിലൂടെ മിസൈലുകളും ഡ്രോണുകളും’: ഹോർമുസ് കടലിടുക്കിൽ കുടുങ്ങി‍യ ഇന്ത്യൻ ഇന്ധന കപ്പലിൽനിന്ന് ക്യാപ്റ്റൻ

മുംബൈ: അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായിത്തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിനു സമീപം 34 ജീവനക്കാരുമായി ഇന്ത്യൻ എൽപിജി കപ്പൽ കുടുങ്ങി. ക്യാപ്റ്റൻ വീരേന്ദ്ര വിശ്വകർമയുടെ നേതൃത്വത്തിലുള്ള കൂറ്റൻ ടാങ്കറിൽ 36 ലക്ഷം ഗാർഹിക സിലിണ്ടറുകൾക്ക് ആവശ്യമായ പാചകവാതകമാണുള്ളത്. മിസൈലുകളും ഡ്രോണുകളും കപ്പലിനു മുകളിലൂടെ നിരന്തരം പറക്കുന്നതു ജീവനക്കാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കുവൈറ്റിലെ മിന അൽ അഹമ്മദിയിൽനിന്ന് ഗുജറാത്തിലെ ദീൻദയാൽ കണ്ട്‌ല തുറമുഖത്തേക്കു പുറപ്പെട്ടതാണ് കപ്പൽ. ഫെബ്രുവരി 28 മുതൽ സമുദ്രപാതയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്നു കപ്പലിനു യാത്ര തുടരാനായിട്ടില്ല. നിലവിൽ യുഎഇയ്ക്ക് സമീപമുള്ള മിന സഖർ തുറമുഖ മേഖലയിൽ നങ്കൂരമിട്ടിരിക്കുകയാണ് കപ്പൽ. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടി ലഭിച്ചാൽ മാത്രമേ തങ്ങൾക്ക് സുരക്ഷിതമായി മടങ്ങാൻ കഴിയൂ എന്ന് ക്യാപ്റ്റൻ വിശ്വകർമ സന്ദേശത്തിലൂടെ അറിയിച്ചു. “മിസൈലുകളും ഡ്രോണുകളും ഞങ്ങളുടെ തലയ്ക്കുമുകളിലൂടെയാണു പായുന്നത്. എങ്ങും സൈറൺ മുഴങ്ങുന്നു. ഏതു നിമിഷവും…

Read More

ഇറാൻ ഉന്നത നേതാക്കളുടെ തലയ്ക്ക് വിലയിട്ട് അമേരിക്ക: മുജ്തബ ഖമനയ് ഉൾപ്പെടെ പത്തുപേർക്ക് 84 കോടി

വാഷിംഗ്ടൺ ഡിസി: ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ്‌ ഉൾപ്പെടെയുള്ള ഉന്നതരുടെ തലയ്ക്കു വിലയിട്ട് അമേരിക്ക. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രമുഖരെക്കുറിച്ചു വിവരം നൽകുന്നവർക്ക് പത്തു മില്യൺ ഡോളർ (ഏകദേശം 84 കോടി രൂപയിലേറെ) വരെ പാരിതോഷികം നൽകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നത് ഇവരാണെന്ന് യുഎസ് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരേ നടത്തിയ സൈനിക നീക്കങ്ങൾക്കു പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്‍റെ നിർണായക പ്രഖ്യാപനം. പട്ടികയിൽ പ്രമുഖർസ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തുവിട്ട പത്തുപേരുടെ പട്ടികയിൽ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ആണ് ഒന്നാമൻ. മുജതബയ്ക്കു പുറമെ സുപ്രീം ലീഡറുടെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹെജാസി, സൈനിക ഉപദേഷ്ടാവ് മേജർ ജനറൽ യഹ്യ…

Read More

ഇൻഡിഗോ ടിക്കറ്റ് നിരക്ക് വർധന ഇന്നുമുതൽ

ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയെത്തുടർന്ന് ഇന്ധനവിലയിൽ കുതിപ്പുണ്ടായ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ വിമാന കമ്പനികൾ. പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയിലെ ടിക്കറ്റ് നിരക്ക് വർധന നിലവിൽ വന്നു. 425 രൂപ മുതൽ 2300 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. ഇന്ത്യയ്ക്കുള്ളിലും, ഇന്ത്യൻ സബ് കോണ്ടിനന്‍റിലും 425 രൂപയും, മിഡിൽ ഈസ്റ്റിൽ- 900 രൂപയും, തെക്ക് കിഴക്കൻ ഏഷ്യ, ചൈന, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് 1800 രൂപയും, യൂറോപ്പിലേക്ക് 2300 രൂപയുമാണ് വർധിപ്പിച്ചത്.‌‌ അധിക നിരക്ക് ഈടാക്കിയതുമൂലമുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഇൻഡിഗോ പറഞ്ഞു. പ്രവർത്തന മേഖലയിലെ പെട്ടെന്നുള്ളതും പ്രധാനപ്പെട്ടതുമായ മാറ്റമാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് കമ്പനി ആവർത്തിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഉചിതമായ സമയത്ത് മാറ്റങ്ങൾ വരുത്തുമെന്നും ഇൻഡിഗോ എയർലൈൻസ് പ്രസ്താവനയിൽ വ്യക്തമാക്കി.

Read More

‘റഷ്യൻ എണ്ണ വാങ്ങാൻ അപേക്ഷിക്കുന്നു’: അമേരിക്കയെ പരിഹസിച്ച് ഇറാൻ

ടെഹ്‌റാൻ: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരേ നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു മേൽ സമ്മർദം ചെലുത്തിയ അമേരിക്ക, ഇപ്പോൾ അതേ രാജ്യങ്ങളോട് റഷ്യൻ എണ്ണ വാങ്ങാൻ അപേക്ഷിക്കുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി. എക്സിലാണ് അരാഗ്ചി അമേരിക്കയുടെ നിലപാടുമാറ്റത്തെ പരിഹസിച്ച് രംഗത്തെത്തിയത്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായതോടെയാണ് അമേരിക്ക നിലപാടു തിരുത്തിയതെന്നും അരാഗ്‌ചി ആരോപിച്ചു. “റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യയുടെമേൽ മാസങ്ങളോളം അമേരിക്ക സമ്മർദം ചെലുത്തി. എന്നാൽ ഇറാനുമായുള്ള യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോൾ, റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളോട് വൈറ്റ് ഹൗസ് അപേക്ഷിക്കുകയാണ്…’ അരാഗ്ചി കുറിച്ചു. റഷ്യക്കെതിരേ അമേരിക്കയുടെ പിന്തുണ ലഭിക്കുമെന്നു കരുതി ഇറാനെതിരായ യുദ്ധത്തെ പിന്തുണച്ച യൂറോപ്യൻ രാജ്യങ്ങളുടെ നടപടിയെയും അരാഗ്‌ചി രൂക്ഷഭാഷയിൽ വിമർശിച്ചു.

Read More

കപ്പലുകൾക്കു നേരേയുള്ള ഇറാൻ ആക്രമണം: മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കപ്പലുകൾക്കു നേരേയുള്ള ഇറാന്‍റെ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇറാക്കിലെ ബസ്രയ്ക്കു സമീപം അമേരിക്കയുടെ ക്രൂഡ്‌ ഓയിൽ ടാങ്കറായ സേഫ്‌സി വിഷ്ണു എന്ന കപ്പലിനു നേരേയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റ് 15 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആക്രമണദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. മേഖലയിലെ മറ്റു കപ്പലുകളിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാളെ കാണാതായതായും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇറാനിൽ ഉണ്ടായിരുന്ന 9,000 ഇന്ത്യക്കാരിൽ പലരും നാട്ടിലെത്തിയെന്നു വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ അറിയിച്ചു. ഇന്ത്യയിൽ മടങ്ങിയെത്തിയവരിൽ കൂടുതലും വിദ്യാർഥികളാണ്. ശേഷിക്കുന്നവർ റോഡുമാർഗം അർമേനിയയിലും അസർബൈജാനിലും എത്തി. ഇവർക്കു വാണിജ്യ വിമാനങ്ങളിൽ നാട്ടിലേക്കു മടങ്ങാനുള്ള ഏകോപനത്തിനും നടപടിക്രമങ്ങൾക്കുമായി സർക്കാർ സഹായിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

Read More

ടെഹ്റാനിൽ വ്യോമാക്രമണം: നിരവധിപ്പേർ കൊല്ലപ്പെട്ടു; ഗൾഫ് രാജ്യങ്ങൾക്കു കൂടുതൽ തിരിച്ചടി നൽകുമെന്ന് മൊജതബ ഖമനയ്

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിലും പരിസരപ്രദേശങ്ങളിലും വീണ്ടും വ്യോമാക്രമണം. ടെഹ്‌റാനിലെയും സമീപനഗരങ്ങളിലെയും ജനവാസ മേഖലകളിൽ നടന്ന ആക്രമണങ്ങളിൽ സ്ത്രീയും കുട്ടിയുമടക്കം നിരവധിപ്പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്‌റാൻ-ഖോം ടോൾ പ്ലാസയ്ക്കുനേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് റെഡ് ക്രസന്‍റ് പ്രവർത്തകർക്കു പരിക്കേറ്റു. അതിനിടെ, ദുബായിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും പുക ഉയർന്നതായും റിപ്പോർട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾക്കു കൂടുതൽ തിരിച്ചടി നൽകുമെന്ന് ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജതബ ഖമനയ് മുന്നറിയിപ്പ് നൽകി. എന്നാൽ, ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാൻ അനുകൂലമായ സാഹചര്യമാണു നിലവിലുള്ളതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഇതിനിടെ, ഇറാൻ വിക്ഷേപിച്ച പന്ത്രണ്ട് ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായി സൗദി അറേബ്യ അറിയിച്ചു. എണ്ണ വില‍യിൽ നേരിയ കുറവ്‌യുദ്ധം തുടരുന്നതിനിടെ ആഗോള എണ്ണവിലയിൽ നേരിയ കുറവുണ്ടായി. റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക മുപ്പതു…

Read More

മുജ്തബ ഖമനയ് കോമയിൽ? ജീവനോടെയുണ്ടെന്ന് ട്രംപ്

വാഷിംഗ്ടൺ ഡിസി: യുദ്ധം ആരംഭിച്ചതിനു ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ജീവനോടെയുള്ളതായാണ് റിപ്പോർട്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അതേസമയം, മൊജ്തബ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ തള്ളിക്കളയാനാവില്ലെന്നും ട്രംപ് പറഞ്ഞു. ഫെബ്രുവരി 28ന് ടെഹ്‌റാനിൽ നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ മുജ്തബയ്ക്കു പരിക്കേറ്റതായും നിലവിൽ കോമയിലാണെന്നും നേരത്തെ ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 56കാരനായ മൊജ്തബയ്ക്ക് ആക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ടതായും ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പരിക്കേറ്റതായും ദി സൺ റിപ്പോർട്ട് ചെയ്തിരുന്നു. മുജ്തബയുടെ പിതാവ് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ മുജ്തബയുടെ ഭാര്യയും സഹോദരിയും മരിച്ചതായും റിപ്പോർട്ടുകളുണ്ട്. മൊജ്തബ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇറാൻ അംബാസഡർ അലിരേസ സലാരിയനും സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാനമേറ്റെടുത്ത ശേഷം പരമോന്നത നേതാവ് ഇതുവരെ ടെലിവിഷനിലോ, വീഡിയോയിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും അഭ്യൂഹങ്ങൾക്കു ബലം നൽകുന്നു. “മുജ്തബ…

Read More

ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോകാൻ ഇന്ത്യൻ കപ്പലുകൾക്ക് വഴിയൊരുക്കി ഇറാൻ

ന്യൂഡൽഹി: ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകി ഇറാൻ. നയതന്ത്രതലത്തിൽ ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലുകൾക്ക് പിന്നാലെയാണ് നിയന്ത്രണത്തിൽ ഇളവ് നൽകാൻ ഇറാൻ തയാറായത്. ‘പരിമൾ’, ‘പുഷ്പ’ എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. യുഎസ്എ, യൂറോപ്പ്, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലിഫോൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെയും ഫലമായാണ് ഇന്ത്യയോട് ഇത്തരമൊരു സമീപനം സ്വീകരിക്കാൻ ഇറാൻ തയാറായതെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലേക്ക് എണ്ണയും പാചകവാതകവും എത്തിക്കുന്നതിൽ ഹോർമുസ് കടലിടുക്ക് നിർണായകമാണ്. ചരക്കുനീക്കം തടസപ്പെട്ടത് ഇന്ത്യയിൽ പെട്രോൾ, പാചകവാതക ക്ഷാമമുണ്ടാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്ക് ഒരുപരിധിവരെ…

Read More

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള 61 വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ വിമാന സർവീസുകൾ വീണ്ടും വെട്ടിച്ചുരുക്കി. ഗൾഫ് രാജ്യങ്ങളിലേക്ക് 20 സർവീസുകൾ മാത്രമാണ് ഇന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു നടക്കുന്നത്. 61 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. ഷാർജ, ദുബായ്, അബുദാബി, മസ്‌കറ്റ്‌, റാസൽഖൈമ, ഷാർജ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊച്ചിയിൽനിന്നു സർവീസ് നടത്തും. ഈ രാ ജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും കൊച്ചിയിൽ എത്തുന്നുണ്ട്. ദോഹയിൽ നിന്നുള്ള എട്ടു വിമാനങ്ങളും ദോഹയിലേക്കുള്ള ഏഴ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ദോഹയിലേക്ക് സർവീസ് നടക്കുന്നില്ല. കുവൈറ്റിൽ നിന്നുള്ള നാലു വിമാനങ്ങൾ റദ്ദാക്കിയെങ്കിലും കൊച്ചിയിൽനിന്നു കുവൈറ്റിലേക്ക് ഒരു വിമാനം യാത്ര തിരിച്ചിട്ടുണ്ട്. അതേസമയം, ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്‍റെ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ പ്രമേയം പാസാക്കിയിട്ടുണ്ട്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരേ…

Read More

യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകളുമായി ഇറാന്‍

ടെഹ്‌റാൻ: അമേരിക്കയും ഇസ്രയേലുമായുള്ള നിലവിലെ സംഘർഷം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാന്‍. റഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ ആണ് ഈ നിബന്ധനകൾ പുറത്തുവിട്ടത്. ഇറാന്‍റെ പരമാധികാരവും നിയമാനുസൃതമായ അവകാശങ്ങളും അന്താരാഷ്ട്രതലത്തിൽ പൂർണമായും അംഗീകരിക്കുക, അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ആക്രമണങ്ങൾ മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ഇറാന് നേരെ വീണ്ടും സൈനിക ആക്രമണങ്ങൾ ഉണ്ടാകില്ലെന്നതിന് അന്താരാഷ്ട്ര ഉറപ്പ് നൽകുക എന്നിങ്ങനെയാണ് ഇറാൻ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങൾ. പതിമൂന്നാം ദിവസത്തിലേക്ക് കടന്ന യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ വെടിനിർത്തലിന് തയ്യാറല്ലെന്നുമാണ് ഇറാന്‍റെ നിലപാട്. ഇസ്രായേലും അമേരിക്കയും ചേർന്ന് തുടങ്ങിയ ഈ യുദ്ധം അവസാനിപ്പിക്കാൻ ഇതാണ് ഏക പോംവഴിയെന്നും പെസഷ്കിയാൻ പറഞ്ഞു.

Read More