യുഎസ് മറീനുകളുമായുള്ള യുദ്ധക്കപ്പൽ സിംഗപ്പുരിൽ

സിംഗപ്പുർ: ഇറാനെതിരായ പ്രത്യേക ദൗത്യത്തിന്‍റെ ഭാഗമെന്നോണം പ്രത്യേക പരിശീലനം ലഭിച്ച യുഎസ് മറീനുകളുമായുള്ള യുദ്ധക്കപ്പൽ യുഎസ്എസ് ട്രിപ്പൊളി സിംഗപ്പുർ തീരത്ത് എത്തിയതായി റിപ്പോർട്ട്. സൗത്ത് ചൈന കടലിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുകൂടി കപ്പൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമമായ സിഎൻഎൻ ആണു റിപ്പോർട്ട് ചെയ്തത്. 2,200ഓളം മറീനുകൾ ഈ കപ്പലിലുണ്ടെന്നാണ് കരുതപ്പെടുന്നത്. ജപ്പാനിലെ ഒക്കിനാവയിലുള്ള അമേരിക്കയുടെ 31-ാം മറൈൻ എക്സ്പെഡിഷനറി യൂണിന്‍റെ ഭാഗമായുള്ള മറീനുകളാണു കപ്പലിലുള്ളത്.

Read More

ഇറാന് മാനുഷിക സഹായം നല്‍കുമെന്ന് ചൈന

ബീജിങ്: ഇറാന്‍, ഇറാക്ക്, ജോര്‍ദാന്‍, ലബനന്‍ രാജ്യങ്ങള്‍ക്ക് അടിയന്തര മാനുഷിക സഹായം നല്‍കുമെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ യുദ്ധം ഇറാനിലെയും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അസഹനീയമായ ദുരന്തങ്ങള്‍ വരുത്തിവച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ ചൈനയ്ക്ക് ദുഃഖമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ലിന്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ അടിയന്തരമായി മാനുഷിക സഹായം വേണമെന്ന് അടുത്തിടെ ഐക്യരാഷ്‌ട്രസഭ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ചൈന സഹായം നല്‍കുന്നതെന്ന് ലിന്‍ പറഞ്ഞു. യുദ്ധം പശ്ചിമേഷ്യയില്‍ രണ്ടര കോടി ആളുകളെ അഭയാര്‍ഥികളാക്കി. ഇറാനൊപ്പം ജോര്‍ദാന്‍, ലബനന്‍, ഇറാക്ക് എന്നിവിടങ്ങളിലെ ജനങ്ങളെയും യുദ്ധം ബാധിച്ചു. ലബനനില്‍ 80,000-ത്തോളം ആളുകള്‍ അഭയാര്‍ഥികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞാഴ്ച ഇറാനില്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി ചൈന 20,0000 യുഎസ് ഡോളറിന്‍റെ സഹായം നല്‍കിയിരുന്നു. ഇറാനുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന ചൈന, യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയോടും…

Read More

സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം: യുഎഇയിൽ 16 ഇന്ത്യക്കാർ അറസ്റ്റിൽ

അബുദാബി: യുഎഇ ലക്ഷ്യമിട്ടുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതിനെത്തുടർന്ന് 16 ഇന്ത്യക്കാരുൾപ്പെടെ 35 പേർ അറസ്റ്റിൽ. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി ഉത്തരവിട്ടതനുസരിച്ചാണ് ഇവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇതിനു പുറമെ അബുദാബിയിൽ സമാന കുറ്റത്തിന് 45 പേരെക്കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. രാജ്യത്തിന്‍റെ പ്രതിരോധനടപടികളെ ബാധിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും എഐ ഉപയോഗിച്ചു നിർമിച്ച വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് നടപടി. പിടിയിലായവർക്കെതിരേ അതിവേഗ വിചാരണ നടപടികൾ ആരംഭിച്ചു. യുഎഇ നിയമപ്രകാരം കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. മിസൈലുകൾ വീണ സ്ഥലങ്ങൾ ചിത്രീകരിക്കുന്നതും അവ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നതും കുറ്റകരമാണെന്ന് അറ്റോർണി ജനറൽ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ദൃശ്യങ്ങൾ ശത്രുരാജ്യങ്ങൾക്ക് യുഎഇയുടെ…

Read More

യുഎസ് ഭീകരവിരുദ്ധ വിഭാഗം മേധാവി ജോ കെന്‍റ് രാജിവച്ചു

വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിന്‍റെ പേരിൽ യുഎസ് ഭീകരവിരുദ്ധ വിഭാഗം മേധാവി ജോ കെന്‍റ് രാജിവച്ചു. ട്രംപ് ഭരണകൂടം ഇറാനെതിരേ നടത്തുന്ന യുദ്ധത്തെ പിന്തുണയ്ക്കാൻ മനഃസാക്ഷി അനുവദിക്കുന്നില്ലന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. “ഇറാൻ നമ്മുടെ രാജ്യത്തിനു ഭീഷണിയല്ല. ഇസ്രയേലിന്‍റെയും അവരുടെ ശക്തമായ അമേരിക്കൻ ലോബിയുടെയും സമ്മർദത്തെത്തുടർന്നാണ് നാം യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണ്”- ജോ കെന്‍റ് കുറിച്ചു. ഇറാനുമായുള്ള യുദ്ധം തുടങ്ങിയശേഷം ട്രംപ് ഭരണകൂടത്തിൽനിന്നു രാജിവയ്ക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കെന്‍റിന്‍റെ രാജിയിൽ വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. തീവ്ര വലതുപക്ഷവുമായി ബന്ധമുള്ള കെന്‍റ് കഴിഞ്ഞ വർഷം ജൂലൈയിലാണ് ഭീകരവിരുദ്ധ വിഭാഗം മേധാവിയായത്. ഇദ്ദേഹത്തിന്‍റെ നിയമനത്തെ ഡെമോക്രാറ്റുകൾ എതിർത്തിരുന്നു.

Read More

കാബൂളിൽ ആശുപത്രിക്കു നേരേ പാക് വ്യോമാക്രമണം; ആരോപണങ്ങൾ നിഷേധിച്ച് പാക്കിസ്ഥാൻ

കാബൂൾ: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷം. തലസ്ഥാനമായ കാബൂളിലെ ഒരു ആശുപത്രി ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അഫ്ഗാനിസ്ഥാൻ. ഈ ആപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചു. കാബൂളിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ആശുപത്രി ആക്രമിക്കപ്പെട്ടുവെന്നും നിരവധി പേരിൽ ജീവൻ അപഹരിച്ചുവെന്നും അഫ്ഗാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍റെ ആരോപണങ്ങൾ പൂർണമാ യും അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ വക്താവ് മൊഷറഫ് സെയ്ദി അഭിപ്രായപ്പെട്ടു. സൈനിക കേന്ദ്രങ്ങളും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളും മാത്രമാണ് ലക്ഷ്യമിട്ടതെന്നും ജനവാസ പ്രദേശങ്ങളെ ലക്ഷ്യമിട്ടല്ലെന്നും പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. അതിർത്തിയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചുവരികയാണ്. അതിർത്തിക്കടുത്ത് അടുത്തിടെയുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ…

Read More

ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രയേൽ

ടെഹ്‌റാൻ: ഇറാന്‍ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രി. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്‍റെ ഔദ്യോഗിക ഭരണസംവിധാനത്തിന് ലഭിക്കുന്ന വലിയ തിരിച്ചടിയായാണ് ഈ വാർത്ത വിലയിരുത്തപ്പെടുന്നത്. ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള തന്ത്രപ്രധാനമായ കെട്ടിടത്തിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ഇറാന്‍റെ ആണവ പദ്ധതികളിലും നയതന്ത്ര ചർച്ചകളിലും നിർണായക പങ്കുവഹിച്ചിരുന്ന മുതിർന്ന നേതാവാണ് അലി ലാരിജാനി. ഇറാന്‍റെ പരമോന്നത നേതാവ് മൊജ്താബ ഖമനയ്‌യുടെ വിശ്വസ്തനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ലാരിജാനിയുടെ മരണത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ, ഇസ്രയേലിന്‍റെ ആക്രമണങ്ങൾക്ക് കടുത്ത ഭാഷയിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാന്‍റെ സൈനിക-ഭരണ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ബസിജ്…

Read More

ഇറാൻ ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ ഇറാൻ നടത്തിയ കനത്ത ഡ്രോൺ ആക്രമണത്തെത്തുടർന്ന്, വിവിധ വിമാനസർവീസ് റദ്ദാക്കി. സുരക്ഷാകാരണങ്ങളാൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനും യുഎഇയും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിനുനേരേ ആക്രമണം നടത്താൻ യുഎഇയിലെ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിച്ചതായി ഇറാൻ ആരോപിച്ചു. അതേസമയം, രാജ്യത്തിനു സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ സംയമനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി. അമേരിക്കൻ സാന്നിധ്യമുള്ള എണ്ണ, സാമ്പത്തിക, ഊർജകേന്ദ്രങ്ങൾ ഇനിയും ആക്രമിക്കുമെന്ന് ഇറാന്‍റെ സൈനികനേതൃത്വം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. യുഎഇക്ക് പുറമെ സൗദിയുടെ കിഴക്കൻ മേഖലകളിലും അമേരിക്കൻ സൈനിക സാന്നിധ്യമുള്ള റിയാദിലെ പ്രിൻസ് സുൽത്താൻ എയർബേസിനെതിരേയും ഇറാൻ ആക്രമണങ്ങൾ…

Read More

ഇസ്രയേൽ അടക്കമുള്ള ശത്രുരാജ്യങ്ങൾക്കു വിവരം ചോർത്തി നൽകി: ഇറാനിൽ അഞ്ഞൂറിലേറെപ്പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു

ടെഹ്‌റാൻ: ഇസ്രയേൽ അടക്കമുള്ള ശത്രുരാജ്യങ്ങൾക്കു വിവരം ചോർത്തി നൽകി എന്നാരോപിച്ച് ഇറാനിൽ അഞ്ഞൂറിലേറെപ്പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ 18 പേർക്ക് ഇസ്രയേൽ അനുകൂല ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇറാൻ ഇന്‍റർനാഷണൽ വാർത്താ ചാനലുമായി അടുപ്പമുള്ളവരാണെന്ന് ഇറാന്‍റെ രഹസ്യാന്വേഷണമന്ത്രാലയം അറിയിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ കർശന നടപടി തുടരുമെന്ന് ഇറാൻ ഭരണകൂടം അറിയിച്ചു. 35 പേർ അറസ്റ്റിൽ പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും വ്യാജ വീഡിയോയും പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാർ ഉൾപ്പെടെ 35 പേരെ യുഎഇ അറസ്റ്റ് ചെയ്തു. ഇത്തരം നടപടികൾ രാജ്യത്തെ നിയമമനുസരിച്ചു ഗുരുതര നിയമലംഘനമാണെന്നും കുറഞ്ഞത് ഒരു വർഷം തടവും 25 ലക്ഷം രൂപ പിഴയും ലഭിക്കാമെന്നും യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി മുന്നറിയിപ്പ് നൽകി.

Read More

ആക്രമണം കടുപ്പിച്ചു: ഇറാൻ-യുഎഇ ബന്ധം കൂടുതൽ വഷളാകുന്നു

ദുബായ്: ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിനു നേരേ ഇറാൻ നടത്തിയ കനത്ത ഡ്രോൺ ആക്രമണത്തെത്തുടർന്ന്, വിവിധ വിമാനസർവീസ് റദ്ദാക്കി. സുരക്ഷാകാരണങ്ങളാൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇറാനും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ മോശമായി. തങ്ങളുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിനുനേരേ ആക്രമണം നടത്താൻ യുഎഇയിലെ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിച്ചതായി ഇറാൻ ആരോപിച്ചു. അതേസമയം, രാജ്യത്തിനു സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ, സംയമനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി. അമേരിക്കൻ സാന്നിധ്യമുള്ള എണ്ണ, സാമ്പത്തിക, ഊർജകേന്ദ്രങ്ങൾ ഇനിയും ആക്രമിക്കുമെന്ന് ഇറാന്‍റെ സൈനികനേതൃത്വം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. യുഎഇക്ക് പുറമെ സൗദിയുടെ കിഴക്കൻ മേഖലകളിലും അമേരിക്കൻ സൈനിക സാന്നിധ്യമുള്ള റിയാദിലെ പ്രിൻസ് സുൽത്താൻ എയർബേസിനെതിരേയും ഇറാൻ ആക്രമണങ്ങൾ…

Read More

ഭീകരരുടെ ജീവനു പരിരക്ഷയില്ല: നെതന്യാഹു

ജറുസലെം: ഭീകര സംഘടനയിലെ ഒരു നേതാക്കൾക്കായും താൻ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മുജ്തബ ഖമനയ്‌യെയും ഹിസ്ബുള്ള തലവൻ നയിം ഖാസിമിനെയും ഇസ്രയേൽ ലക്ഷ്യമിടുന്നുണ്ടോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരായ യുദ്ധം പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണെന്നും ഇസ്രയേൽ എന്നത്തേക്കാളും ശക്തമാണെന്നും നെതന്യാഹു പറഞ്ഞു. ക്രൂരമായ സ്വേച്ഛാധിപത്യ ഭരണകൂടത്തെ നീക്കം ചെയ്യാനുള്ള സാഹചര്യങ്ങൾ ഇറാൻ ജനയ്ക്കായി സൃഷ്ടിക്കുന്നതിനാണ് യുഎസും ഇസ്രയേലും പ്രവർത്തിക്കുന്നത്. ഇറാനിൽ ഭരണമാറ്റം കൊണ്ടുവരാൻ ഇസ്രയേൽ ശ്രമിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, “നിങ്ങൾക്ക് ഒരാളെ വെള്ളത്തിലേക്കു നയിക്കാൻ കഴിയും, എന്നാൽ കുടിപ്പിക്കാൻ കഴിയില്ലെ”ന്നായിരുന്നു മറുപടി. ഇറാനിൽ കരയുദ്ധത്തിനു സാധ്യതയില്ലെന്ന സൂചനയാണ് നെതന്യാഹു നൽകിയിരിക്കുന്നതെന്നാണു കരുതുന്നത്. ഇനി മുതൽ അതേ ഇറാനും അതേ പശ്ചിമേഷ്യയും അതേ ഇസ്രയേലുമായിരിക്കില്ലെന്ന് യുദ്ധം ഉറപ്പാക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. “അമേരിക്കയുമായി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലുള്ള സഖ്യം സൃഷ്ടിച്ചിട്ടുണ്ട്. ട്രംപും ഞാനും വ്യക്തിപരമായി…

Read More