ടെഹ്റാൻ: അമേരിക്കയും ഇസ്രയേലുമായുള്ള നിലവിലെ സംഘർഷം അവസാനിപ്പിക്കാന് മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാന്. റഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആണ് ഈ നിബന്ധനകൾ പുറത്തുവിട്ടത്. ഇറാന്റെ പരമാധികാരവും നിയമാനുസൃതമായ അവകാശങ്ങളും അന്താരാഷ്ട്രതലത്തിൽ പൂർണമായും അംഗീകരിക്കുക, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ഇറാന് നേരെ വീണ്ടും സൈനിക ആക്രമണങ്ങൾ ഉണ്ടാകില്ലെന്നതിന് അന്താരാഷ്ട്ര ഉറപ്പ് നൽകുക എന്നിങ്ങനെയാണ് ഇറാൻ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങൾ. പതിമൂന്നാം ദിവസത്തിലേക്ക് കടന്ന യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ വെടിനിർത്തലിന് തയ്യാറല്ലെന്നുമാണ് ഇറാന്റെ നിലപാട്. ഇസ്രായേലും അമേരിക്കയും ചേർന്ന് തുടങ്ങിയ ഈ യുദ്ധം അവസാനിപ്പിക്കാൻ ഇതാണ് ഏക പോംവഴിയെന്നും പെസഷ്കിയാൻ പറഞ്ഞു.
Read MoreCategory: NRI
യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇറാൻ തീരുമാനിക്കും
ടെഹ്റാൻ: ഇറാനിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതു സംബന്ധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരേ ശക്തമായ മറുപടിയുമായി ഇറാൻ. യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്നു തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തുറന്നടിച്ചു. മേഖല ഇപ്പോൾ ഇറാൻ സൈനികശക്തിയുടെ നിയന്ത്രണത്തിലാണെന്നും റെവല്യൂഷണറി ഗാർഡ് പറഞ്ഞു. ഇറാനിലെ സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇറാന്റെ മറുപടി. പശ്ചിമേഷ്യയിലെ “തിന്മകളെ’ തുടച്ചുനീക്കാനുള്ള ചെറിയൊരു യാത്ര മാത്രമാണിതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ഇറാൻ ശ്രമിച്ചാൽ രാജ്യം ഇതുവരെ നേരിട്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. “മരണവും തീയും ക്രോധവും അവരുടെ മേൽ വർഷിക്കും’- എന്നായിരുന്നു ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇറാനിൽ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മുജ്തബ ഖമനയ് ചുമതലയേറ്റതിനു പിന്നാലെ മേഖലയിൽ സംഘർഷം കടുത്തിരിക്കുകയാണ്. പത്തു…
Read Moreമോജ്തബ ഖമനയ് ഇറാൻ പരമോന്നത നേതാവ്: അംഗീകരിക്കില്ലെന്ന് ട്രംപ്
ദുബായ്/ജറുസലേം: അമേരിക്കയും ഇസ്രയേലുമായുള്ള യുദ്ധം ഒൻപതാം ദിവസത്തിലേക്കു കടക്കവെ, ഇറാന്റെ പുതിയ പരമോന്നത നേതാവായി മോജ്തബ ഖമനയ്യെ തെരഞ്ഞെടുത്തു. മുൻ നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ മകനായ മോജ്തബയുടെ നിയമനം ഇറാന്റെ രാഷ്ട്രീയ-സൈനിക മേഖലകളിൽ തീവ്രനിലപാടുകരുടെ ആധിപത്യം തുടരുമെന്നതിന്റെ വ്യക്തമായ സൂചനകളാണു നൽകുന്നത്. 88 അംഗങ്ങൾ അടങ്ങുന്ന ഉന്നതസമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് ഇന്നു പുലർച്ചെ മൊജ്തബയെ ഇറാന്റെ പമോന്നത നേതാവായി പ്രഖ്യാപിച്ചത്. അംഗീകരിക്കില്ലെന്ന് ട്രംപ്ഇറാന്റെ പുതിയ നേതൃത്വത്തെ അംഗീകരിക്കില്ലെന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിംഗ്ടണിന്റെ അനുമതിയില്ലാതെ പുതിയ നേതാവിന് അധികകാലം തുടരാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പു നൽകി. ഇതിനിടെ, ഇറാന്റെ പുതിയ ഭരണത്തലവനെ വധിക്കുമെന്ന് ഇസ്രയേലും ഭീഷണി മുഴക്കിയിട്ടുണ്ട്. തീവ്രവാദത്തെ അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ നിലവിൽ ചർച്ചകൾക്കൊന്നും ഒരുക്കമല്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന നിലപാടിലാണ് യുഎസ്…
Read Moreഗൾഫിൽ ആക്രമണം കടുപ്പിച്ച് ഇറാൻ: ബഹ്റിൻ എണ്ണ ശുദ്ധീകരണശാലയ്ക്കുനേരേകനത്ത ആക്രമണം
ദുബായ്/മനാമ: യുഎസ് താവളങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കുശേഷം ഗൾഫ് രാജ്യങ്ങളിലെ മറ്റിടങ്ങളിലേക്കുകൂടി ഇറാൻ ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യ കടുത്ത പ്രതിസന്ധിയിൽ. ബഹ്റിനിൽ ഇന്നു രാവിലെയും ഇറാന്റെ ആക്രമണമുണ്ടായി. ബഹ്റിനിലെ എണ്ണ ശുദ്ധീകരണശാലയായ ബാബ്കോ റിഫൈനറിക്കുനേരേയാണ് ആക്രമണമുണ്ടായത്. റിഫൈനറിയിൽ വലിയ തീപിടിത്തമുണ്ടായി. റിഫൈനറിയിൽനിന്നു പുക ഉയരുന്നതു കാണാമെന്നു സമീപവാസികൾ പറഞ്ഞു. ഇന്നലെ ജലശുദ്ധീകരണ പ്ലാന്റിനുനേരേ ആക്രമണം ഉണ്ടായിരുന്നു. ബഹ്റിനിലും മറ്റും നിത്യജീവിതത്തെയും ബിസിനസുകളെയുമെല്ലാം ബാധിക്കുന്ന തരത്തിലേക്കു യുദ്ധം മാറിയിരിക്കുകയാണ്. പല ഓഫീസുകളുടെയും പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിലാണ്. സ്കൂളുകൾ പ്രവർത്തിക്കുന്നില്ല. ഓൺലൈൻ ക്ലാസുകളാണു മിക്കയിടത്തും. നേരത്തെ യുഎസ് താവളങ്ങളിലേക്കു കേന്ദ്രീകരിച്ചിരുന്ന ആക്രമണം ഗൾഫ് രാജ്യങ്ങളിലെ മറ്റ് ഇടങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് ഇറാൻ. ബഹറിനിലെ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് ആക്രമിക്കപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. ഒരാൾ കൊല്ലപ്പെട്ടു. കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധനടാങ്കും സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനവും ആക്രമിച്ചു. കുവൈറ്റിൽ രണ്ടു പേർ…
Read Moreജെൻ സി പ്രക്ഷോഭം: അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിനിടെയുണ്ടായ കൊലപാതകങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയ ഉന്നതതല കമ്മീഷൻ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കിക്കു റിപ്പോർട്ട് സമർപ്പിച്ചു. 2025 സെപ്റ്റംബർ എട്ട്, ഒന്പത് തീയതികളിലുണ്ടായ പ്രക്ഷോഭത്തിൽ 76 പേരാണു കൊല്ലപ്പെട്ടത്. ആദ്യദിനം 22 യുവാക്കളും രണ്ടാം ദിനം 54 പേരുമാണു കൊല്ലപ്പെട്ടത്. സുപ്രീംകോടതി മുൻ ജസ്റ്റീസ് ഗൗരി ബഹാദൂർ കർക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
Read Moreജയിച്ച യുദ്ധത്തിന് പിന്തുണക്കാരെ വേണ്ട: ബ്രിട്ടനെതിരേ ട്രംപ്
ലണ്ടൻ: ബ്രിട്ടനുമായി വീണ്ടും തെറ്റി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ യുദ്ധത്തിൽ ബ്രിട്ടന്റെ സഹായം ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു പശ്ചിമേഷ്യയിലേക്ക് രണ്ട് വിമാനവാഹിനിക്കലുകൾ അയയ്ക്കാൻ ബ്രിട്ടൻ ഗൗരവമായി ചിന്തിക്കുന്നുണ്ട്. എന്നാൽ ഇറാനുമായുള്ള യുദ്ധം ജയിക്കാൻ യുഎസിന് അവ ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. ഇറാനെതിരായ യുദ്ധത്തിൽ ബ്രിട്ടന്റെ വ്യോമതാവളങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് അമേരിക്കയെ വിലക്കിയിരുന്നു. ഇതിനെതിരേ ട്രംപ് രൂക്ഷമായാണു വിമർശമുന്നയിച്ചത്. ഇരു രാജ്യങ്ങളുടെ ചരിത്രപരമായ അടുത്ത ബന്ധം നശിപ്പിക്കാൻ അദ്ദേഹം സഹായിച്ചെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പ്രതിരോധ നടപടികള്ക്കു ബ്രിട്ടീഷ് സേനാതാവളങ്ങള് ഉപയോഗിക്കാന് യുഎസിന് അനുമതി നല്കിയതും വൈകിയാണ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ബ്രിട്ടന്റെ സഹായം ട്രംപ് നിരസിച്ചത്. ജയിച്ച യുദ്ധത്തിന് പിന്തുണ നൽകാനെത്തുന്നവരെ ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. “ഒരുകാലത്ത് നമ്മുടെ വലിയ സഖ്യകക്ഷിയായിരുന്ന ബ്രിട്ടൻ ഒടുവിൽ പശ്ചിമേഷ്യയിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയയ്ക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നു. പ്രധാനമന്ത്രി സ്റ്റാർമർ, ഞങ്ങൾക്ക്…
Read Moreനേപ്പാളിൽ ആർഎസ്പിക്ക് ചരിത്രവിജയം
കാഠ്മണ്ഡു: നേപ്പാൾ തെരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷായുടെ ആർഎസ്പിക്ക് ചരിത്രവിജയം. പരന്പരാഗത പാർട്ടികളെ തകർത്തെറിഞ്ഞാണ് ആർഎസ്പി കുതിച്ചത്. നേരിട്ടു തെരഞ്ഞെടുപ്പ് നടന്ന 165 സീറ്റുകളിൽ 120 എണ്ണം ആർഎസ്പി നേടി. ആറിടത്ത് ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്തെത്തിയ നേപ്പാളി കോൺഗ്രസിന് വെറും 17 സീറ്റാണുള്ളത്. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നേതൃത്വം നല്കുന്ന സിപിഎൻ-യുഎംഎൽ ഏഴു സീറ്റിലാണു വിജയിച്ചത്. മൂന്നിടത്ത് ലീഡ് ചെയ്യുന്നു. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (എൻസിപി) ഏഴിടത്തു വിജയിച്ചു. കാഠ്മണ്ഡു താഴ്വരയിലെ മൂന്നു ജില്ലകളിലെ 15 സീറ്റിലും ആർഎസ്പി വിജയിച്ചു. ബാലെൻ എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷാ, നാലു തവണ പ്രധാനമന്ത്രിയായ കെ.പി. ശർമ ഒലിയെ ഝാപ്പ-5 മണ്ഡലത്തിൽ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ബാലെൻ 68,348 വോട്ട് നേടിയപ്പോൾ ഒലിക്ക് കിട്ടിയത് 18,734 വോട്ട് മാത്രമാണ്. ആർഎസ്പി ചെയർമാൻ രവി ലാമിചാനെ ചിത്വൻ-2 മണ്ഡലത്തിൽ…
Read Moreഹോർമുസ് അടച്ചത് ശത്രുക്കൾക്കു മാത്രം: ഇറാൻ
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് അടച്ചത് അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമെന്ന് ഇറാൻ. മറ്റു രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇതുവഴി തടസമില്ലാതെ പോകാമെന്നും ഇറാൻ പ്രസ്താവനയിൽ അറിയിച്ചു. ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽചാലായ ഹോർമുസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാൻ നയം വ്യക്തമാക്കിയത്. യുദ്ധം ആരംഭിച്ചതിനു ശേഷം ഈ പാതയിലൂടെയുള്ള എല്ലാ എല്ലാ വാണിജ്യ ഗതാഗതവും നിലച്ചിരിക്കുകയാണ്. യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് അന്താരാഷ്ട്ര നിയമത്തിലും പ്രമേയങ്ങളിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് റവലൂഷണറി ഗാർഡ് അറിയിച്ചു. ഹോർമുസിൽ കാണപ്പെടുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകളെ തീർച്ചയായും ആക്രമിക്കുമെന്ന് റവലൂഷണറി ഗാർഡ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. നേരത്തേ ചൈനീസ് കപ്പലുകൾക്കു മാത്രമേ കടലിടുക്ക് ഉപയോഗിക്കാൻ അനുമതി നൽകൂ എന്ന് ഇറാൻ പറഞ്ഞിരുന്നു. യുദ്ധം ആരംഭിച്ചതു മുതൽ ഹോർമുസ് ഇറാൻ…
Read Moreസെനറ്റ് പ്രമേയം തള്ളി; ട്രംപിന് യുദ്ധം തുടരാം
വാഷിംഗ്ടൺ: ഇറാൻ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎസ് സെനറ്റിൽ കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷ സെനറ്റിൽ 47ന് എതിരേ 53 വോട്ടുകൾക്കാണു പ്രമേയം പരാജയപ്പെട്ടത്. കെന്റക്കിയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തപ്പോൾ പെൻസിൽവാനിയിൽനിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാൻ എതിർത്ത് വോട്ട് ചെയ്തു. ഇറാനെതിരായ ആക്രമണം തടയാനും യുദ്ധത്തിനു കോൺഗ്രസിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയമാണു പരാജയപ്പെട്ടത്. കുറഞ്ഞത് 50 പേർ പിന്തുണച്ചാലേ ബിൽ പാസാകുമായിരുന്നുള്ളൂ. ഇതോടെ, ഇറാനെതിരായ പോരാട്ടം തുടരാൻ ട്രംപിനു കഴിയും. ഇതിനിടെ യുദ്ധം എട്ടാഴ്ചയോളം നീണ്ടേക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് പറഞ്ഞു. യുദ്ധം ദിവസങ്ങൾക്കകം തീർക്കാമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായാണ് ഈ പ്രസ്താവനയെ കാണുന്നത്. ഇറാന്റെ വ്യോമപ്രതിരോധം അമേരിക്ക തകർത്തെങ്കിലും അവർക്ക് ഇപ്പോഴും മിസൈൽ ആക്രമണം നടത്താൻ…
Read Moreഇറാനെ ആക്രമിക്കാൻ ഇന്ത്യൻ തുറമുഖങ്ങൾ വിട്ടുകൊടുത്തിട്ടില്ലെന്ന് ഇന്ത്യ
ന്യൂഡൽഹി: ഇറാനെതിരായ സൈനികനീക്കങ്ങൾക്കായി അമേരിക്ക ഇന്ത്യൻ നാവിക താവളങ്ങളും തുറമുഖങ്ങളും ഉപയോഗിക്കുന്നുവെന്ന പ്രചാരണം ഇന്ത്യ ശക്തമായി നിഷേധിച്ചു. മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് മാക്ഗ്രെഗർ അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഉന്നയിച്ച വാദങ്ങളാണ് കേന്ദ്രം തള്ളിയത്. അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ പ്രസ്താവനകളാണിതെന്ന് വിദേശകാര്യമന്ത്രാലയം എക്സിൽ അറിയിച്ചു. ഇത്തരത്തിലുള്ള പ്രസ്താവനകൾക്കെതരേ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം. അമേരിക്കയുടെ പശ്ചിമേഷ്യൻ താവളങ്ങളും തുറമുഖങ്ങളും തകർക്കപ്പെട്ടതായും, അതിനാൽ യുഎസ് നേവിക്ക് ഇന്ത്യൻ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരുന്നുവെന്നുമാണ് ഡഗ്ലസ് മാക്ഗ്രെഗർ പറഞ്ഞത്. എന്നാൽ ഈ വാദത്തിൽ കഴന്പില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
Read More