ടെൽ അവീവ്: ഇസ്രയേലിലെ വലതുപക്ഷ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജുഡീഷറിയുടെ അധികാരം കുറയ്ക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം കനക്കുന്നു. പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് രാജ്യത്തുടനീളം തെരുവുകളിൽ നിറഞ്ഞത്. ഇസ്രയേലിൽ ഇതിനു മുന്‍പ് ഇത്രമാത്രം ജനപങ്കാളിത്തമുള്ള പ്രക്ഷോഭം ഉണ്ടായിട്ടില്ലെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലെ പബ്ലിക് കാൻ ടെലിവിഷൻ ചാനൽ ഞായറാഴ്ച നടത്തിയ ഒരു സർവേയിൽ 31 ശതമാനം ഇസ്രേലികൾ മാറ്റത്തെ അനുകൂലിച്ചപ്പോൾ 43 ശതമാനം പേർ എതിർത്തു. ജറൂസലെം-ടെൽ അവീവ് ഹൈവേയിൽ പ്രകടനം നടത്തിയ പ്രതിഷേധക്കാർക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 42 പേരെ അറസ്റ്റ് ചെയ്തു. ഇസ്രയേലിന്റെ വ്യാപാര കേന്ദ്രമായ ടെൽ അവീവിൽ നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചു. ജറൂസലെമിലേക്കുള്ള പ്രവേശനകവാടത്തിൽ പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിച്ചത്.മന്ത്രിമാരുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതിയുടെ അധികാരം എടുത്തുകളയുന്ന ബില്ലാണു പ്രതിഷേധത്തിനു കാരണമായത്. തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചതിനു പിന്നാലെയാണു പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധങ്ങൾക്കിടയിൽ, കോടതി…
Read MoreCategory: NRI
എവറസ്റ്റിനു സമീപം ഹെലികോപ്റ്റർ തകർന്ന് വീണു ; അഞ്ച് മെക്സിക്കോക്കാരും പൈലറ്റും മരിച്ചു
കാഠ്മണ്ഡു: കിഴക്കൻ നേപ്പാളിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് മെക്സിക്കൻ കുടുംബത്തിലെ അഞ്ചു പേരും പൈലറ്റും മരിച്ചു. എവറസ്റ്റ് കൊടുമുടിക്കു സമീപമാണ് കോപ്റ്റർ തകർന്നത്. സുർകെ വിമാനത്താവളത്തിൽനിന്ന് ഇന്നലെ രാവിലെ 10.04ന് പറന്നുയർന്ന് ഒന്‍പതു മിനിറ്റിനകം എൻഎ-എംവി ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായി. ഈ സമയം 12,000 അടി മുകളിലായിരുന്നു ഹെലികോപ്റ്റർ. ലിഖുപികെ റൂറൽ മുനിസിപ്പാലിറ്റിയിലെ പർവതമേഖലയിലാണു ഹെലികോപ്റ്റർ തകർന്നുവീണത്. ആറു മൃതദേഹങ്ങളും അപകടസ്ഥലത്തുനിന്നു കണ്ടെടുത്തു. അപകടമുണ്ടായ ഉടൻ പ്രദേശവാസികളും ലോക്കൽ പോലീസും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ടു ഹെലികോപ്റ്ററുകൾക്ക് മോശം കാലാവസ്ഥയെത്തുടർന്ന് അപകടസ്ഥലത്ത് ഇറങ്ങാനായില്ല. തുടർന്ന് സമീപത്തുള്ള സ്ഥലത്താണ് ഹെലികോപ്റ്ററുകൾ ഇറങ്ങിയത്. പർവതമേഖലയിലൂടെയുള്ള പറക്കൽ ആസ്വദിച്ചശേഷം കാഠ്മണ്ഡുവിലേക്കു മടങ്ങുകയായിരുന്നു വിനോദസഞ്ചാരസംഘം. ക്യാപ്റ്റൻ ചേത്ബഹാദൂർ ഗുരുംഗ് ആണ് അപകടത്തിൽ മരിച്ച പൈലറ്റ്. മെക്സിക്കൻ സംഘത്തിൽ തൊണ്ണൂറിനുമേൽ പ്രായമുള്ള രണ്ടു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണുണ്ടായിരുന്നത്. മനാംഗ് എയറിന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. മുന്‍പ് ഒരു…
Read Moreറിയാദ് വിമാനത്താവളം: പ്രതിദിനം 562 സർവീസ് 80,000 യാത്രക്കാർ
റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്തർദേശീയ വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ റിക്കാർഡ് വർധന. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കഴിഞ്ഞ ത്രൈമാസ കാലയളവിൽ യാത്രചെയ്തത് 73 ലക്ഷം പേർ. കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് 2019 ലെ ഇതേ കാലയളവിൽ ഇത് 71 ലക്ഷം യാത്രക്കാരായിരുന്നു. 2019 രണ്ടാം പാദത്തിൽ 78,000 യാത്രക്കാരിൽനിന്ന് ഈവർഷം രണ്ടാം പാദത്തിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 80,000ലധികമായി വർധിച്ചു. വിമാനസർവീസുകളുടെ എണ്ണത്തിലും ആറ് ശതമാനം വർധന രേഖപ്പെടുത്തി. 2019 ലെ രണ്ടാം പാദത്തിൽ 48,000 സർവീസുകളാണ് രേഖപ്പെടുത്തിയതെങ്കിൽ കഴിഞ്ഞ ത്രൈമാസത്തിൽ ഇത് 51,000 ആയി ഉയർന്നു. പ്രതിദിന വിമാനങ്ങളുടെ ശരാശരി എണ്ണം 531 ൽനിന്ന് 562 ആയി.
Read Moreപ്രതിഷേധത്തിൽ പങ്കെടുത്തു; ഇറാനിലെ പ്രശസ്ത റാപ്പർ തൂമാജിന് ആറു വർഷത്തിലേറെ തടവ്
ടെഹറാൻ: കഴിഞ്ഞ വർഷം രാജ്യത്തെ നടുക്കിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പ്രശസ്ത റാപ്പർ തൂമാജ് സലേഹിയെ ഇറാൻ ആറു വർഷവും മൂന്നു മാസവും തടവിനു ശിക്ഷിച്ചു. അദ്ദേഹത്തിനു വേണ്ടി പ്രചാരണം നടത്തിയ ജർമൻ പാർലമെന്റ് അംഗം യെവണ് റിയെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനിലെ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും അവരുടെ കസ്റ്റഡിയിൽ മരിക്കുകയും ചെയ്ത 22കാരിയായ മഹ്സ അമിനിയുടെ മരണത്തെത്തുടർന്നു നടന്ന പ്രക്ഷോഭത്തിൽ തെരുവിലിറങ്ങിയ ആയിരക്കണക്കിനു യുവാക്കളിൽ സലേഹിയും ഉൾപ്പെട്ടിരുന്നു. പ്രതിഷേധം രാജ്യത്തുടനീളം വ്യാപിക്കുകയും ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ആഹ്വാനം പ്രക്ഷോഭകാരികൾ ഉയർത്തുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റിലായ മുപ്പത്തിമൂന്നുകാരനായ റാപ്പർ ഓണ്‍ലൈനിൽ പാട്ടുകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും ഇറാൻ സർക്കാരിനെ വിമർശിച്ചിരുന്നു.
Read Moreസ്വീഡന്റെ നാറ്റോ അംഗത്വം: പിന്തുണയ്ക്കാൻ പുതിയ നിർദേശം മുന്നോട്ടുവച്ച് തുർക്കി
സ്റ്റോക്ക്ഹോം: തുർക്കിക്ക് യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകാൻ മുൻകൈയെടുത്താൽ നാറ്റോയിൽ അംഗത്വത്തിനു ശ്രമിക്കുന്ന സ്വീഡനെ പിന്തുണയ്ക്കാമെന്നു തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ. നാറ്റോ സഖ്യത്തിൽ ചേരാനുള്ള സ്വീഡന്റെ ശ്രമത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണ്‍ വിളിച്ച ലോക നേതാക്കളുടെ യോഗത്തിനു മുന്‍പാണ് എർദോഗൻ നിലപാടു വ്യക്തമാക്കിയത്. നാറ്റോയിൽ സ്വീഡനെ വേണമെന്ന് യൂറോപ്യൻ യൂണിയൻ ആഗ്രഹിക്കുന്നുവെങ്കിൽ തുർക്കിയെ യൂറോപ്യൻ യൂണിയനിൽ ചേർക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. എർദോഗന്റെ അപ്രതീക്ഷിത നീക്കം നാറ്റോയിൽ 32- ാം അംഗമാകാനുള്ള സ്വീഡന്റെ സാധ്യത അനിശ്ചിതത്വത്തിലാക്കി. എല്ലാ നാറ്റോ അംഗങ്ങളുടെയും ഏകകണ്ഠമായ അംഗീകാരം ആവശ്യമുള്ള സ്വീഡന്റെ ശ്രമത്തിന് തുർക്കിയും ഹംഗറിയും തടസമാണ്. “50 വർഷത്തിലേറെയായി യൂറോപ്യൻ യൂണിയന്റെ വാതിൽക്കൽ തുർക്കി കാത്തിരിക്കുകയാണ്, മിക്കവാറും എല്ലാ നാറ്റോ അംഗരാജ്യങ്ങളും ഇപ്പോൾ യൂറോപ്യൻ യൂണിയനിൽ അംഗങ്ങളാണ് എന്നാൽ തങ്ങളെ ഒഴിവാക്കുകയാണ്”-എർദോഗൻ പറഞ്ഞു. തുർക്കി യൂറോപ്യൻ യൂണിയൻ അംഗത്വം…
Read Moreആരോഗ്യമേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കും; നിർദേശവുമായി അബുദാബി
അബുദാബി: ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ഊർജിതമാക്കാൻ നിർദേശം നൽകി അബുദാബി ആരോഗ്യവകുപ്പ്. രണ്ടു വർഷത്തിനകം അയ്യായിരം സ്വദേശികൾക്ക് ആരോഗ്യമേഖലയിൽ ജോലി നൽകണമെന്നാണ് നിർദേശം. ഡോക്ടർ, നഴ്സ്, മറ്റ് ഹെൽത്ത് കെയർ പ്രൊഫഷണൽ തസ്തികകൾ എന്നിവക്ക് പുറമേ, ആരോഗ്യമേഖലയിലെ അക്കൗണ്ടിംഗ്, ഫിനാൻസ്, എച്ച്ആർ, ലീഗൽ ഒഴിവുകളിലും യുഎഇ സ്വദേശികളെ നിയമിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. അബുദാബിയിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവക്കാണ് ആരോഗ്യ വകുപ്പ് സ്വദേശി വൽകണത്തിന് പുതിയ ലക്ഷ്യം നൽകിയിരിക്കുന്നത്.
Read Moreടേക്ക് ഓഫിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാന്‍ ശ്രമം; ഭയന്നുവിറച്ചു യാത്രക്കാർ
സദർ (ക്രൊയേഷ്യ): ടേക്ക് ഓഫിനിടെ യാത്രക്കാരൻ വിമാനത്തിന്റെ ഡോര്‍ വലിച്ചുതുറക്കാന്‍ ശ്രമിക്കുന്നതിന്റെയും അയാളെ കീഴടക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ക്രൊയേഷ്യയിലെ സദറില്നിന്നു ലണ്ടനിലേക്കുള്ള റയാന് എയര്‍ ഫ്ളൈറ്റിലാണു സംഭവം. വിമാനം പറന്നുയരാൻ തുടങ്ങിയപ്പോൾ 27കാരനായ ബ്രിട്ടീഷ് പൗരൻ വിമാനത്തിന്റെ ഡോര്‍ വലിച്ചുതുറക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ പരാക്രമം സഹയാത്രികരില്‍ വന്‍ പരിഭ്രാന്തി പരത്തി.യുവാവ് വിമാനത്തിനുള്ളില്‍ ബഹളം വയ്ക്കുന്നതും തന്റെ സണ്‍ഗ്ലാസുകള്‍ അഴിച്ചുമാറ്റി വാതില്‍ തുറക്കാന്‍ ജീവനക്കാരോടു പറയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വാതിലിനടുത്തേക്കു നീങ്ങുന്നതിനുമുമ്പ്, സഹയാത്രികരെ ഇയാള്‍ അസഭ്യം പറയുന്നുമുണ്ട്. വാതിലിൽ പിടിച്ച “ഡോർ തുറക്കൂ’ എന്ന് ആക്രോശിക്കുന്നതും കേള്‍ക്കാം. പരാക്രമം പരിധിവിട്ടതോടെ രണ്ടു പേര് ചേർന്ന് ഇയാളെ കീഴടക്കുകയായിരുന്നു. അക്രമിയെ വിമാനത്തിൽനിന്നു പുറത്തിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചഷേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ഇയാൾ അക്രമം കാണിക്കാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. യാത്രികരില്‍ ഭൂരിഭാഗവും പാഗ് ദ്വീപില്‍ നടന്ന…
Read Moreസ്വദേശിവത്കരണം കടുപ്പിച്ച് യുഎഇ; ഇതുവരെ 79,000 സ്വദേശികൾക്ക് നിയമനം
അബുദാബി: യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം ഊർജിതം. വിവിധ സ്വകാര്യ കമ്പനികളിലായി ഇതുവരെ 79,000 ഓളം സ്വദേശികളെ നിയമിച്ചു. ഒരു വർഷത്തിനുള്ളിൽ സ്വദേശിവത്കരണ തോതിൽ 57 ശതമാനം വർധനവാണുണ്ടായത്.അമ്പതിലേറെ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പ്രതിവർഷം നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന കർശന വ്യവസ്ഥയാണ് യുഎഇയിലുള്ളത്. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി എടുത്തിരുന്നു.
Read Moreനാറ്റോ ഉച്ചകോടി; ബൈഡൻ യുകെയിലെത്തി; ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തും
ന്യൂയോർക്ക്: നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുകെയിലെത്തി. ഇന്നു ലണ്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തും. സുനക് അധികാരത്തിൽ എത്തിയതിനുശേഷം ആറാം തവണയാണ് ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നത്. യുക്രെയ്ൻ ക്ലസ്റ്റർ ബോംബ് നൽകാൻ യുഎസ് അംഗീകാരം നൽകിയതു സഖ്യകക്ഷികൾ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് ബൈഡന്റെ യൂറോപ്യൻ സന്ദർശനം. ചാൾസ് രാജാവുമായും ബൈഡൻ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം ചൊവ്വാഴ്ച ലിത്വേനിയയിൽ ആരംഭിക്കുന്ന നാറ്റോ ഉച്ചകോടിയിൽ ബൈഡന് സംബന്ധിക്കും. നാറ്റോയിൽ യുക്രെയ്നിന് അംഗത്വം നൽകുന്നതു സംബന്ധിച്ച അന്തിമചർച്ചകൾ ഉച്ചകോടിയിലുണ്ടാകും. പുതുതായി നാറ്റോയിലെത്തുന്ന ഫിൻലൻഡിലും ബൈഡൻ സന്ദർശനം നടത്തുന്നുണ്ട്.
Read Moreടുണീഷ്യയ്ക്ക് സമീപം അഭയാർഥി ബോട്ട് മുങ്ങി 10 പേരെ കാണാതായി
ടുണിസ്: ടുണീഷ്യയിൽ നിന്ന് ഇറ്റലിയിലേക്ക് സഞ്ചരിക്കുകയായിരുന്ന ബോട്ട് മെഡിറ്റനേറിയൻ കടലിൽ മുങ്ങി 10 അഭയാർഥികളെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. എസ്ഫാക്സ് നഗരത്തിലെ സാർസിസ് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 11 അഭയാർഥികളെ ടുണിഷ്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ ടുണിഷ്യൻ തീരങ്ങളിൽ നിന്നും യൂറോപ്പിലേക്ക് പുറപ്പെട്ട അറുന്നൂറിലധികം ആളുകൾ വിവിധ അപകടങ്ങളിൽപ്പെട്ട് മരിച്ചതായി അധികൃതർ വ്യക്തമാക്കി.
Read More