രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്കു മാസ്ക് ഇല്ലാതെ ഒത്തുചേരാം; സിഡിസി

വാഷിംഗ്ടണ്‍ ഡിസി: ഈസ്റ്റർ കാലത്തെ കൊറോണ വൈറസ് മുൻകരുതകലിന്‍റെ ഭാഗമായി വാക്സിന്‍റെ രണ്ട് ഡോസും ലഭിച്ചവർ ഒത്തുചേരുന്പോൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് സെന്േ‍റഴ്സ് ഫോർ ഡിസീസ് കണ്‍ട്രോൾ ആൻഡ് പ്രിവൻഷന്‍റെ അറിയിപ്പിൽ പറയുന്നു. വാക്സീൻ സ്വീകരിക്കാത്തവർ ഒത്തുചേരുന്പോൾ മാസ്ക് ധരിക്കണമെന്നും, സാമൂഹ്യ അകലം പാലിക്കണമെന്നും യാത്രകൾ ഒഴിവാക്കണമെന്നും നിർദേശിക്കുന്പോൾ തന്നെ വക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഒത്തുചേരുന്നതിന് യാതൊരു നിബന്ധനകളുമില്ലെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. അവധി ദിനങ്ങളിൽ ആരാധനാലയങ്ങളിൽ ഒത്തുചേരുന്നവർ കോവിഡ് 19 വ്യാപിക്കുന്നതിനും സാധ്യത വർധിപ്പിക്കുന്നതിനാൽ കഴിവതും വെർച്ച്വൽ ആയി ചടങ്ങുകൾ സംഘടിപ്പിക്കുന്നതാണ് നല്ലതെന്നും സിഡിസി മുന്നറിയിപ്പ് നൽകുന്നു. ഈസ്റ്റർ ആഘോഷം വീടിനു പുറത്ത് സംഘടിപ്പിക്കാനും നിർദേശമുണ്ട്. ടെക്സസിൽ മാത്രമല്ല, അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും കോവിഡ് 19 പൂർണമായും നിയന്ത്രണാധീതമായിട്ടില്ലെന്നും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ വ്യക്തമാക്കി. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

പതിമൂന്നുമാസം പ്രായമായ കുഞ്ഞിന്‍റെ മരണം: മാതാപിതാക്കൾക്ക് 23 വർഷം തടവ്; കോടതി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

പാംബീച്ച് (ഫ്ളോറിഡ): പതിമൂന്നു മാസം പ്രായമായ കുഞ്ഞ് ശരിയായ ആഹാരവും പോഷണവുമില്ലാതെ മരിച്ച സംഭവത്തിൽ കോടതി 23 വർഷം തടവ് ശിക്ഷ വിധിച്ചു. 13 മാസം പ്രായമുള്ള ടെയ്ലി എന്ന കുട്ടിയുടെമരണത്തിൽ പിതാവ് അലജാൻഡ്രൊ അലക്സ് അൽമാനാണു (43) തടവ് ശിക്ഷ ലഭിച്ചത്. കുഞ്ഞ് മരിച്ചത് ശരിയായ ആഹാരവും പോഷണവും ലഭിക്കാത്തതിനാലാണെന്ന് കോടതി പിന്നീട് കണ്ടെത്തി. പതിമൂന്നാം മാസത്തിൽ ശരാശരി 20 പൗണ്ട് തൂക്കം ഉണ്ടാകേണ്ട കുട്ടിക്ക് ഏഴ് പൗണ്ട് തൂക്കമാണ് ഉണ്ടായിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് കുഞ്ഞ് വളർന്നതെന്നും കോടതി കണ്ടെത്തി. 2016 ഏപ്രിൽ ഒന്നിനാണ് ടെയ്ലി വീട്ടിൽ മരിച്ചത്. ടെയ്ലിയെ കൂടാതെ 8 മുതൽ 14 വയസുവരെ പ്രായമുള്ള ഒൻപതു കുട്ടികളുമായാണ് മാതാപിതാക്കൾ ചെറിയ വീട്ടിൽ കഴിഞ്ഞിരുന്നത്. കുട്ടികളുടെ ശരീരം പോഷകാഹാര കുറവ് മൂലം ശോഷിച്ചതായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്നു കുട്ടികളെ ചൈൽഡ് ആൻഡ്…

Read More

സ്കൂൾ ലോക്കർ റൂമിൽ പെണ്‍കുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യം കാമറയിൽ പകർത്തി! സ്കൂൾ സെക്യൂരിറ്റിക്ക് മുട്ടന്‍പണി

ജാക്സണ്‍ വില്ല (ഫ്ലോറിഡ) · സ്കൂൾ ലോക്കർ റൂമിൽ പെണ്‍കുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യം രഹസ്യമായി ക്യാമറയിൽ പകർത്തി. ഹൈസ്കൂൾ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി 20 വർഷം ഫെഡറൽ ജയിലിൽ കഴിയുന്നതിന് ശിക്ഷ വിധിച്ചു. ജേസണ്‍ ബ്രയാൻ ഗോഫിനെ(45)യാണ് ഫെഡറൽ ജഡ്ജി ബ്രയാൻ ഡേവിസ് ശിക്ഷിച്ചത്. 2019 സെപ്റ്റംബർ 13 അറസ്റ്റിലായ ഗോഫ് സെപ്റ്റംബർ 25, 2020ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നു മാർച്ച് 29നാണു ശിക്ഷ വിധിച്ചത്. 2019 ഓഗസ്റ്റിൽ 14 വയസുള്ള രണ്ടു പെണ്‍കുട്ടികൾ ക്ലെ ഹൈസ്കൂൾ അധികൃതർക്കു നൽകിയ പരാതിയിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി കേസെടുത്തത്. ലോക്കർ റൂമിൽ കാമറ ലെൻസു കണ്ടെത്തിയതു സ്കൂൾ അധികൃതർ സ്ഥിരീകരിച്ചു. ലോക്കറിന്‍റെ ചുമരിൽ സെൽഫോണ്‍ ഒളിപ്പിച്ചു ഒരു ദ്വാരത്തിലൂടെ ലെൻസ് പുറത്തുവച്ചാണു വിഡിയോ പകർത്തിയിരുന്നത്. ഹോംലാന്‍റ് സെക്യൂരിറ്റിയുടെ അന്വേഷണത്തിൽ പിടികൂടി ചോദ്യം ചെയ്തപ്പോൾ പ്രതികുറ്റം…

Read More

ടെക്സസ് ട്രൂപ്പറെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

ഹൂസ്റ്റണ്‍: ടെക്സസ് സ്റ്റേറ്റ് ട്രൂപ്പർ ഉദ്യോഗസ്ഥനെ പതിയിരുന്നു വെടിവച്ചു ഗുരുതരമായി പരുക്കേൽപ്പിച്ച പ്രതി ഡി ആർതർ പിൽസനെ (37) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ടെക്സസിലെ മെക്സിയ സിറ്റിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ട് 7.45 ന് വഴിയിൽ എൻജിൻ പ്രവർത്തനം നിലച്ച വാഹനത്തിലെ ഡ്രൈവറെ സഹായിക്കുന്നതിനിടയിലാണ് ട്രൂപ്പർക്കു വെടിയേറ്റതെന്നു ഡിപിഎസ് റീജണൽ ഡയറക്ടർ ടോഡ് സിൻഡർ പറഞ്ഞു. ഡാളസിൽ നിന്നും 75 മൈൽ ദൂരെയാണ് മെക്സിയ സിറ്റി.ട്രൂപ്പറെ വെടിവച്ചശേഷം വാഹനത്തിൽ നിന്നും ഇറങ്ങി ഡി ആർതർ രക്ഷപ്പെട്ടതായാണ് ടെക്സസ് പബ്ലിക് സേഫ്റ്റി ഡിപാർട്ട്മെന്‍റ് അധികൃതർ അറിയിച്ചത്. തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു പ്രതിക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതപ്പെടുത്തി. ശനിയാഴ്ചയാണ് പ്രതിയെ മരിച്ച നിലയിൽ സമീപത്തു നിന്നും കണ്ടെത്തിയതെന്ന് ലൈം സ്റ്റോണ്‍ കൗണ്ടി ജഡ്ജ് റിച്ചാർഡ് ഡങ്കൻ പറഞ്ഞു. തലക്കും വയറിലും വെടിയേറ്റ ട്രൂപ്പർ വെക്കോ ബെയ്ലർ…

Read More

നിരവധി സ്ത്രീകള്‍ അനുഭവം കോടതിയില്‍ വെളിപ്പെടുത്തി! ലൈംഗിക പീഡനത്തിനിരയായ യുവതികള്‍ക്ക് എഴുപത്തിരണ്ടായിരം കോടി രൂപ നഷ്ടപരിഹാരം

കലിഫോര്‍ണിയ: അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളുടെ ചരിത്രത്തില്‍ ആദ്യമായി കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി 1.1 ബില്യന്‍ (എഴുപത്തിരണ്ടായിരം കോടി രൂപ) നഷ്ടപരിഹാരം നല്‍കുന്നു. മാര്‍ച്ച് 25 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച ഒത്തുതീര്‍പ്പുണ്ടായത്. യൂണിവേഴ്‌സിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ജോര്‍ജ് ടണ്ടല്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗീക പിഡീനത്തിനിരയാക്കിയ കേസിലാണ് ഇത്രയും ഭീമമായ തുക നഷ്ടപരിഹാരം നല്കുന്നതിന് യൂണിവേഴ്‌സിറ്റി ഒത്തുതീര്‍പ്പിലെത്തിയത്. പരിശോധന നടത്തുന്നതിനിടയിലാണ് സ്ത്രീകള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതെന്നും, ഇതിനെക്കുറിച്ച് യൂണിവേഴ്‌സിറ്റിക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ സ്ത്രീകളെ സംരക്ഷിക്കുന്നതിനു യുണിവേഴ്‌സിറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമായിരുന്നു ലോ സ്യൂട്ടില്‍ ആരോപിക്കപ്പെട്ടിരുന്നത്. 2019 ജൂണില്‍ ജോര്‍ജ് ടണ്ടല്‍ അറസ്റ്റിലായി. കേസ് കോടതിയില്‍ എത്തിയപ്പോള്‍ നിരവധി സ്ത്രീകള്‍ തങ്ങളുടെ അനുഭവം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല യൂണിവേഴ്‌സിറ്റി ഈ സംഭവങ്ങളില്‍ അലംഭാവം പ്രകടിപ്പിച്ചുവെന്നും പരാതിക്കാര്‍ ആരോപിച്ചു. സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരനുഭവത്തില്‍ യൂണിവേഴ്‌സിറ്റി ഖേദിക്കുന്നതായും, അവരുടെ വികാരത്തെ വ്രണപ്പെടുത്തിയ ഗൈനക്കോളജിസ്റ്റിന്റെ പ്രവര്‍ത്തി അംഗീകരിക്കാനാവില്ലെന്നും ഒത്തുതീര്‍പ്പ്…

Read More

ഇന്ത്യൻ നഴ്സുമാർക്ക് കോഴ്സ് പാസായാലുടൻ അയർലൻഡിൽ കൂടുതൽ അവസരം! എൻഎം ബി ഐ ചട്ടങ്ങളിൽ ഭേദഗതി വരുത്തി

ഡബ്ളിൻ: ഇന്ത്യൻ നഴ്സുമാർക്ക് കോഴ്സ് പാസായാലുടൻ അയർലൻഡിൽ രജിസ്ട്രേഷന് അപേക്ഷിക്കാൻ അവസരം ലഭിക്കുന്ന തരത്തിൽ എൻഎം ബി ഐ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. നഴ്സ്മാർക്ക് അയർലൻഡിൽ രജിസ്ട്രേഷന് അപേക്ഷിക്കുന്നതിനു മുമ്പുള്ള, അഞ്ചു വർഷത്തിനുള്ളിൽ ഒരു വർഷം ജോലി ചെയ്തിരിക്കണം എന്ന നിബന്ധനയും പഠിച്ച സ്ഥലത്തെയോ ജോലി ചെയ്ത സ്ഥലത്തെയോ നഴ്സിംഗ് ബോർഡിന്‍റെ നിലവിൽ രജിസ്ട്രേഷൻ വേണം എന്ന നിബന്ധനയും എടുത്തുകളഞ്ഞു.

Read More

കാർ തട്ടിയെടുക്കാന്‍ ശ്രമം! പതിമൂന്നും പതിനഞ്ചു വയസ് പ്രായമുള്ള രണ്ടു പെൺകുട്ടികൾ കുടുങ്ങി

വാഷിംഗ്ടൺ ഡിസി: കാർ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിൽ യൂബർ ഈറ്റ്സ് ഫുഡ് ഡെലിവറി ഡ്രൈവർ കൊല്ലപ്പെട്ട കേസിൽ പതിമൂന്നും പതിനഞ്ചു വയസ് പ്രായമുള്ള രണ്ടു പെൺകുട്ടികൾ അറസ്റ്റിൽ. ഇവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി. ചൊവ്വാഴ്ച വൈകിട്ട് 4.30 നായിരുന്നു സംഭവം. വെർജിനിയ സ്പ്രിംഗ് ഫീൽഡിൽ ഹോണ്ട എക്കോഡിൽ ഇരിക്കുകയായിരുന്ന ഡെലിവറി ഡ്രൈവർ മുഹമ്മദ് അൻവർ (66) നെ പെൺകുട്ടികൾ ടെയ്‍സർ ഉപയോഗിച്ച് കീഴ്പ്പെടുത്തിയശേഷം കാർ തട്ടിയെടുക്കുകയായിരുന്നു. തുടർന്നു മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിൽ മുഹമ്മദ്, സ്റ്റിയറിംഗ് പിടിച്ചു നിയന്ത്രിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് നാഷണൽ പാർക്ക് വാൻസ്ട്രീറ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇതിനിടയിൽ കാറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട പെൺകുട്ടികളെ അന്നു തന്നെ…

Read More

ഇരുപതിലേറെ രാജ്യങ്ങൾ കൂടി കടുത്ത ദാരിദ്യ്രത്തിലാകും! ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് ഇങ്ങനെ…

ജനീവ: രാഷ്ട്രീയ സംഘർഷങ്ങളും കോവിഡ് പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും കാരണം വരും മാസങ്ങളിൽ ഇരുപതിലേറെ ലോകരാജ്യങ്ങൾ കൂടി അതിദാരിദ്യ്രത്തിലേക്കു വഴുതുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇത് തടയാൻ ആഗോള സമൂഹത്തിന്‍റെ സജീവമായ ഇടപെടൽ ആവശ്യമാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ എന്നിവയുടെ അധികൃതർ വ്യക്തമാക്കി. ഇപ്പോൾ തന്നെ ലോകത്ത് 34 മില്യൻ ആളുകൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നു. മരണത്തിലേക്കു നയിക്കാവുന്നത്ര പട്ടിണിയാണിത്. യുദ്ധകലുഷിതമായ യെമൻ, തെക്കൻ സുഡാൻ, വടക്കൻ നൈജീരിയ എന്നിവിടങ്ങളിലാണ് സ്ഥിതിഗതികൾ ഏറ്റവും രൂക്ഷമായി തുടരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More

മലയാളി യുവാവ് ഓസ്ട്രേലിയയിൽ മുങ്ങി മരിച്ചു

പെർത്ത്: സുഹൃത്തിനൊപ്പം കടലിൽ നീന്താനിറങ്ങിയ ആലുവ സ്വദേശി ഓസ്ട്രേലിയയിലെ പെർത്തിൽ മുങ്ങി മരിച്ചു. പെർത്ത് ജൂണ്ടലപ് എഡ്വികൊവാൻ യൂണിവേഴ്സിറ്റിയിലെ (ഇസിയു) വിദ്യാർഥി ആലുവ ഈസ്റ്റ് കടുങ്ങല്ലൂർ കുര്യൻ കരിയാട്ടിയുടെ മകൻ കെവിൻ (33) ആണ് മരിച്ചത്. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെർത്ത് നഗരത്തിനടുത്തുള്ള കൂജി ബീച്ചിൽ ഇന്നലെ ഉച്ചയോടെ മലയാളിയായ സുഹൃത്തിനൊപ്പം നീന്താനിറങ്ങിയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്. കടലിൽ മുങ്ങിത്താണ കെവിനെ രക്ഷാപ്രവർത്തകരാണ് കരയ്ക്കെത്തിച്ചത്. ഫിയോന സ്റ്റാൻലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോകും. യുഎഇയിലായിരുന്ന കെവിൻ കഴിഞ്ഞ ഒന്നര വർഷം മുൻപാണ് പെർത്തിൽ പ്രോജട്റ്റ് മാനേജ്മെന്‍റ് കോഴ്സിനായി എത്തിയത്. പെർത്ത് സെന്‍റ ജോസഫ് പള്ളി ജൂണ്ടലപ് സെൻട്രലിൽ ഗായകനും വേദപാഠ അധ്യാപകനായിരുന്നു നാട്ടിൽ ആലുവ മംഗലപ്പുഴ സെന്‍റ ജോസഫ് സീറോ മലബാർ ഇടവകാംഗമാണ്. ഇരിഞ്ഞാലക്കുട സ്വദേശിനിയായ ഭാര്യാ അമുല്യാ ചിറയത്ത് നാട്ടിലാണ് നാല് വയസുള്ള…

Read More

എല്ലാം പെട്ടെന്നായിരുന്നു ! നായയുടെ ആക്രമണത്തിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

ഇല്ലിനോയ്സ്: വീട്ടിൽ വളർത്തിയിരുന്ന പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ഒരു വയസുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. നായയുടെ ഭക്ഷണം വച്ചിരുന്ന പാത്രത്തിനരികിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്നായിരുന്നു കുട്ടിയെ നായ ആക്രമിച്ചത്. തലയിൽ മാരകമായി കടിച്ചു പരിക്കേൽപ്പിച്ച കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാർച്ച് ഏഴിന് ഒന്നാം ജ·ദിനം ആഘോഷിച്ചു ദിവസങ്ങൾക്കകമാണ് അതിദയനീയ അന്ത്യം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ നാലു വർഷമായി പോക്കറ്റബുള്ളി എന്ന പിറ്റ്ബുൾ വർഗത്തിൽപെട്ട നായ വീട്ടിൽ ഉണ്ടായിരുന്നതായും ഇതുവരെ ഇങ്ങനെ പ്രകോപനം ഉണ്ടായിട്ടില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. മാത്രമല്ല കുട്ടിയുടെ കൈയിൽ നിന്നും ബിസ്ക്കറ്റും മറ്റു സാധനങ്ങളും നായ എടുത്തു കഴിക്കാറുണ്ടെന്നും ഇവർ പറഞ്ഞു. സംഗമൻ കൗണ്ടി കൊറോണറും, സ്പ്രിംഗ് ഫിൽഡ് പൊലീസ് ഡിപ്പാർട്ട്മെന്‍റും സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരുടെ പേരിലും കേസെടുത്തിട്ടില്ലായെന്നും പൊലീസ് പറഞ്ഞു. 2020 നവംബർ ഒന്നും…

Read More