ഇന്ത്യൻ കർഷകൻ കടത്തിൽ ജനിച്ച് കടത്തിൽ ജീവിച്ച് കടത്തിൽ മരിക്കുന്നുവെന്ന് പറയാറുണ്ട്. എന്നിട്ടും നമ്മൾ കാർഷിക രാജ്യമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. സൗദിയിലെ കാർഷിക വികസന നിധി കഴിഞ്ഞ വർഷം കാർഷിക വായ്പകളായി നൽകിയത് 188 കോടി റിയാൽ ആണെന്നറിയുന്പോൾ അതല്ലേ നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാർഷിക രാജ്യമെന്ന് തോന്നിപ്പോകും. കഴിഞ്ഞ വർഷം ആകെ 2200 കാർഷിക വായ്പകളാണ് സൗദിയിലെ കാർഷിക വികസന നിധി അനുവദിച്ചത്. കാർഷിക വായ്പകളിൽ 80 ശതമാനം വർധനയുണ്ടായി. 2018 ൽ കാർഷിക വായ്പകളായി 104 കോടി റിയാലാണ് അനുവദിച്ചത്. രണ്ടു വർഷത്തിനിടെ കിട്ടാക്കടങ്ങൾ കുറയ്ക്കുന്നതിന് കാർഷിക വികസന നിധിക്ക് സാധിച്ചതായി ഫണ്ട് വക്താവ് മൂസ അൽഖഹ്താനി പറഞ്ഞു. വായ്പാ തിരിച്ചടവിന് ഇളവുകൾ നൽകിയതിലൂടെയും തിരിച്ചടവ് പുനഃക്രമീകരിച്ചതിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. 2017 ൽ കിട്ടാക്കടം 306 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷാവസാനത്തോടെ ഇത് 253 കോടി…
Read MoreCategory: NRI
ആടു ജീവിതമല്ല… ആടിനെ മോഷ്ടിച്ചുള്ള ജീവിതമാണ്; ഒന്നും രണ്ടുമല്ല; നാനൂറോളം ആടുകളെ…
ബെന്യാമിന്റെ ആടു ജീവിതമല്ല ഇത്……ആടിനെ മോഷ്ടിച്ചുള്ള ജീവിതമായിരുന്നു ഇവരുടേത്. പാക്കിസ്ഥാനികളായ ആടു മോഷ്ടാക്കൾ സൗദിയിലെ അൽഖസീമിൽ നിന്നാണ് പിടിയിലായത്. പതിമൂന്നംഗ കവർച്ചാ സംഘമാണ് കുടുങ്ങിയത്. പ്രവിശ്യയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ആടുകളെ മോഷ്ടിച്ച മുപ്പതു മുതൽ നാൽപതു വരെ വയസ് പ്രായമുള്ള പാക്കിസ്ഥാനികളാണ് പിടിയിലായത്. നാനൂറോളം ആടുകളെ സംഘം കവർന്ന് വിൽപന നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രതികൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അൽഖസീം പോലീസ് വക്താവ് അറിയിച്ചു. ആട് അവർക്കൊരു ഭീകര ജീവിയല്ലെന്ന് മനസിലായില്ലേ…
Read Moreയുവതിയെ വെടിവച്ചു കൊന്ന കേസ്! പ്രതിയായ മുൻ കാമുകൻ കൊല്ലപ്പെട്ട നിലയിൽ
ഡാളസ്: ബെൽറ്റ് ലൈൻ മോണ്ട്ഫോർട്ടിലെ വാൾമാർട്ടിനു മുമ്പിൽ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്നു സംശയിക്കുന്ന യുവതിയുടെ മുൻ കാമുകനെ ചൊവ്വാഴ്ച രാത്രി ഗ്രീൻ വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി ഡാളസ് പോലീസ് അറിയിച്ചു. ജനുവരി 27 നു രാത്രി കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പുറത്തിറങ്ങിയ എമിലി സാറയെ (22) പിന്നിൽ നിന്നും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. വെടിയേറ്റു നിലത്തുവീണ യുവതി സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കുവേണ്ടി പോലീസ് തെരച്ചിൽ നടത്തുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകിട്ട് എമിലിയുടെ മുൻ കാമുകനായ റഷാദ് കലീൽ മാറനെ (24) മരിച്ച നിലയിൽ ഗ്രീൻ വില്ലയിൽ നിന്നും കണ്ടെത്തിയത്. എങ്ങനെയാണ് മരിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഡാളസിൽ ക്രൈം വർധിച്ചു വരുന്നതിനെതിരെ ചീഫ് ഓഫ് പോലീസ് റിനെ ഹാൾ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിൽ നടന്ന…
Read Moreവ്യത്യസ്തമായ മതേതര പാഠം ! ഒമാൻ സുൽത്താന്റെ ഓർമയ്ക്ക് പ്രവാസി മലയാളികൾ എടച്ചേരി ക്ഷേത്രത്തിൽ അന്നദാനം നടത്തുന്നു
നാദാപുരം: ഒമാൻ ഭരണാധികാരിയായിരുന്ന പരേതനായ സുൽത്താൻ ഖാബൂസിന്റെ ഓർമയ്ക്കായി എടച്ചേരി ക്ഷേത്രത്തിൽ ഒമാൻ പ്രവാസി മലയാളികളുടെ അന്നദാനം. എടച്ചേരിയിലെ കാക്കന്നൂർ മസ്ക്കറ്റ് പ്രവാസി കൂട്ടായ്മയാണ് വ്യത്യസ്തമായ മതേതര പാഠം പകരുന്നത്. എടച്ചേരി കാക്കന്നൂർ ക്ഷേത്ര തിറമഹോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് മസ്ക്കറ്റ് പ്രവാസികളുടെ സൗഹൃദകൂട്ടായ്മയാണ് ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താന്റെ ഓർമ്മയ്ക്കായി ഉച്ചഭക്ഷണം നൽകുന്നത്. ഒരു വിദേശിയുടെ ഓർമ്മയ്ക്കായി ഈ ക്ഷേത്രത്തിൽ അന്നദാനം നടത്തുന്നത് ആദ്യമായാണ്. 2017 ഫിബ്രവരി മൂന്നിന് അസുഖ ബാധിതനായിരുന്ന ഒമാൻ രാജാവായ ഖാബൂസിന്റെ ദീർഘായുസിനായി പൂജയും പ്രാർത്ഥനയും അന്നദാനവും ഒമാൻ പ്രവാസികളായ എടച്ചേരിക്കാർ ഇവിടെ നടത്തിയിരുന്നു. ശനിയാഴ്ച കൊടിയേറുന്ന ക്ഷേത്രോത്സവം മൂന്നിന് വൈകുന്നേരം സമാപിക്കും. തിറയാട്ട സമാപന ദിവസമായ തിങ്കളാഴ്ച 12 മണി മുതൽ സുൽത്താൻ ഖാബൂസ് ബിൻ സായിദിന്റെ സ്മരണയ്ക്കായി സമൂഹസദ്യ നടക്കും. ഇതിൽ പങ്കെടുക്കാൻ നിരവധിപേർ എത്തിച്ചേരും.
Read Moreഹാരിയും മേഗനും കാനഡയിൽ പുതുജീവിതം ആരംഭിച്ചു
വിക്ടോറിയ (കാനഡ): ഹാരി രാജകുമാരനും ഭാര്യ മേഗനും കാനഡയിൽ തങ്ങളുടെ പുതിയ ജീവിതം ആരംഭിച്ചു. കടൽത്തീരത്തെ ബോൾട്ട്ഹോളിനടുത്തുള്ള ബംഗ്ലാവിലാണ് ഇരുവരും തങ്ങളുടെ എട്ടുമാസം പ്രായമുള്ള മകൻ ആർച്ചിക്കൊപ്പം ജീവിതം ആരംഭിച്ചത്. രജകീയ പദവികൾ വിട്ടൊഴിഞ്ഞ ഹാരി ബ്രിട്ടനിൽ നിന്ന് തിങ്കളാഴ്ച വൈകീട്ട് വാൻകൂവർ ദ്വീപിലെ വിക്ടോറിയയ്ക്ക് പുറത്തുള്ള ആഡംബര ബംഗ്ലാവിൽ മേഗനുമായി ചേർന്നു. രാജകീയ ചുമതലകളിൽ നിന്ന് പി·ാറാൻ ആഗ്രഹിക്കുന്നതായി ജനുവരി എട്ടിന് നടത്തിയ പ്രഖ്യാപനം രാജവാഴ്ചയെ പിടിച്ചുകുലുക്കിയിരുന്നു. 2018 മേയ് മാസത്തിൽ വിവാഹിതരായ ഈ ദന്പതികൾ കഴിഞ്ഞ വർഷം മാധ്യമ വിചാരണകളുമായി മല്ലിടുകയാണെന്നും പ്രസ്താവനകളിലും കോടതികളിലും പത്രമാധ്യമങ്ങളിലും പതിവായി സംസാരിക്കാറുണ്ടെന്നും സമ്മതിച്ചു. പുഞ്ചിരിക്കുന്ന മേഗൻ ആർച്ചിക്കൊപ്പം നായ്ക്കളെ പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ ഫോട്ടോകൾ ചൊവ്വാഴ്ച വിവിധ മാധ്യമങ്ങളിൽ ഹെഡ്ലൈൻ ന്യൂസായി പ്രസിദ്ധീകരിച്ചതിനുശേഷം അവരുടെ അഭിഭാഷകർ മാധ്യമങ്ങൾക്ക് നിയമപരമായ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബ്രിട്ടനിലെ പ്രമുഖ പത്രങ്ങളും ആ ചിത്രങ്ങൾ…
Read More“മമ്മിയുടെ കരച്ചിൽ’ കേട്ട് അമ്പരന്ന് ശാസ്ത്രലോകം; 3,000 വർഷം മുമ്പ് മരിച്ച മനുഷ്യന്റെ സ്വരം പുനർസൃഷ്ടിച്ചു
മരിച്ച മനുഷ്യന്റെ സ്വരം ആദ്യമായി കേട്ടു. ഒരു സംഘം ബ്രിട്ടീഷ് ഗവേഷകരാണ് മൂവായിരം വർഷം മുന്പത്തെ മമ്മിയുടെ സ്വരം പുനർസൃഷ്ടിച്ചത്. ഇതിനു സഹായിച്ചത് ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യയും. ബിസി 1099നും 1069നും ഇടയിൽ ഈജിപ്തിൽ ജീവിച്ചിരുന്ന നെസ്യാമുൻ എന്ന പുരോഹിതന്റെ മമ്മിയാണ് ഗവേഷകർ ഉപയോഗിച്ചത്. ഇദ്ദേഹത്തിന്റെ സ്വനതന്തുക്കൾ സ്കാൻ ചെയ്ത്, ത്രിഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചു പുനർസൃഷ്ടിച്ചു. തുടർന്ന് ശബ്ദതരംഗങ്ങളെ ഇതിലൂടെ കടത്തിവിട്ടു. സ്വരം പുനർസൃഷ്ടിക്കാൻ കന്പ്യൂട്ടർ മോഡലുകളുടെ സഹായവും ഉപയോഗിച്ചു. “മേ..” എന്നൊരു കരച്ചിൽ ശബ്ദമാണു പുറത്തുവന്നത്. യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ, യൂണിവേഴ്സിറ്റി ഓഫ് യോർക്ക്, ലീഡ്സ് മ്യൂസിയം എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ പരീക്ഷണത്തിനു നേതൃത്വം നല്കിയത്. മരിച്ച മനുഷ്യന്റെ ശബ്ദം ഇതിനു മുന്പു പുനർസൃഷ്ടിക്കപ്പെട്ടിട്ടില്ല.
Read Moreലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉൽക്ക ഗർത്തം ഓസ്ട്രേലിയയിൽ
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉൽക്ക ഗർത്തം ഓസ്ട്രേലിയയിൽ. 20 കോടി വർശം പഴക്കമുള്ള യാരബുബ്ബ എന്ന പേരുള്ള ഈ ഗർത്തത്തിന് 70 കിലോമീറ്റർ വീതിയുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉൽക്ക ഗർത്തം യാരബുബ്ബ ആണെന്ന് അംഗീകരിച്ചിരുന്നുവെങ്കിലും ഇതിന്റെ പഴക്കം അറിയില്ലായിരുന്നു. ഉൽക്ക പതിച്ചുണ്ടായ ഗർത്തത്തിലെ ധാതുക്കളുടെ പഠനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയതെന്ന് നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലുണ്ട്.
Read Moreമഞ്ഞുകൊണ്ട് കാർ സൃഷ്ടിച്ച് യുവാവ്; കാഷ്മീരിലെ വ്യത്യസ്തമായ കാഴ്ച
കനത്ത മഞ്ഞുവീഴ്ചയിൽ ജമ്മു കാഷ്മീരിലെ ജനജീവിതം ദുസഹമായിരിക്കെ കണ്ണിന് കുളിർമയുള്ള കാഴ്ചകൾക്കും ഒട്ടും കുറവില്ല. മഞ്ഞുപുതച്ചു കിടക്കുന്ന താഴ്വരകൾ സന്ദർശിക്കാൻ നിരവധിപ്പേരാണ് എത്തുന്നത്. ഇതിനിടെ സുബൈർ അഹമ്മദ് എന്ന കാഷ്മീരി യുവാവ് മഞ്ഞിൽ കരകരവിരുത് തീർത്ത് ജനശ്രദ്ധ നേടുകയാണ്. വീടിനു മുന്നിൽ കുമിഞ്ഞ് കൂടിയ മഞ്ഞുകൊണ്ട് അദ്ദേഹം സുന്തരമായ ഒരു കാറിന്റെ രൂപമാണ് നിർമിച്ചത്. നിരവധി സന്ദർശകരാണ് ഇതു കാണാൻ ഇവിടേക്ക് എത്തുന്നത്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ഇതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. നിലവിൽ മൈനസ് മൂന്നു ഡിഗ്രി വരെയാണ് കാഷ്മീരിലെ വിവിധ ഇടങ്ങളിലെ താപനില. ഇന്ത്യാനോപോളിസിലുള്ള റിട്ടയർമെന്റ് ഹോമിലെ താമസക്കാരിയാണ് ഈ മുത്തശി. ചികിത്സയ്ക്ക് ശേഷം നൃത്തം ചെയ്യണമെന്ന് ഇവർക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. മുത്തശിയുടെ കിടിലൻ നൃത്തം കണ്ടവർ അഭിനന്ദനപ്രവാഹവുമായി രംഗത്തെത്തുകയാണ്.
Read Moreഗാലറിയിലിരുന്ന് കാമുകിയെ ചുംബിച്ചു, ലൈവായി ടിവിയിൽ കണ്ട് ഭാര്യ; യുവാവിന് കിട്ടിയത് എട്ടിന്റെ പണി
ഫുട്ബോൾ മത്സരത്തിനിടെ ഗാലറിയിലിരുന്ന് കാമുകിയെ ചുംബിച്ചയാൾക്ക് കിട്ടിയത് എട്ടിന്റെ പണി. ബാഴ്സലോണ എസിയും ഡൽഫിനും തമ്മിലുള്ള മത്സരത്തിനിടെയാണ് സഭവം. മത്സരം കാണാനെത്തിയ ഡെയ്വി സമീപമിരുന്ന കാമുകിയെ ചുംബിച്ചു. ചുംബനത്തിന്റെ ദൃശ്യങ്ങൾ കാമറയിൽ പതിയുകയും ഗാലറിയിലെ വലിയ സ്ക്രീനിൽ കാണിക്കുകയും ചെയ്തു. ഇത് മനസിലാക്കിയ ഡെയ്വി കാമുകിയുടെ തോളിൽ നിന്നും കൈമാറ്റി ഒന്നുമറിയാത്തതു പോലെ ഇരുന്നു. എന്നാൽ ഈ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയായിരുന്നു. ഇതോടെ വീഡിയോ കണ്ട ഡെയ്വിയുടെ ഭാര്യ അദ്ദേഹത്തോടെ പിണങ്ങി പോയി. സംഭവം കൈവിട്ടു പോയെന്ന് മനസിലാക്കിയ ഡെയ്വി ഭാര്യയെ താൻ വഞ്ചിച്ചുവെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭാര്യ ഇല്ലാതെ ജീവിക്കാനാകില്ലെന്നും ഒരുപാട് സ്നേഹിക്കുന്നുവെന്നും പറഞ്ഞ ഡെയ്വി ഭാര്യയോട് മാപ്പ് ചോദിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചത്.
Read Moreഅഞ്ചരയടിയോളം ഉയരമുള്ള മതില് ! മാമ്പഴത്തിനായി മതിൽ ചാടിക്കടന്ന് കാട്ടുകൊമ്പൻ
മാമ്പഴത്തിനായി മതിൽ ചാടിക്കടന്ന് കാട്ടുകൊമ്പൻ. സാംബിയയിലെ സൗത്ത് ലുങ്ക്വ നാഷണൽ പാർക്കിലാണ് സംഭവം. അഞ്ചരയടിയോളം ഉയരമുള്ള മതിലാണ് കാട്ടാന നിസാരമായി ചാടി കടന്നത്. ഇവിടെയുള്ള മുഫേ ലോഡ്ജിലെത്തിയ ആനയുടെ ദൃശ്യങ്ങൾ മാനേജിംഗ് ഡയറക്ടർ ആൻഡി ഹോഗ് ആണ് പകർത്തിയത്. മാമ്പഴത്തിനായാണ് ആനയെത്തിയതെങ്കിലും സീസണ് അല്ലാത്തതിനാൽ ആനയ്ക്ക് ഒന്നും ലഭിച്ചില്ല. അൽപസമയം ഇവിടെ തിരഞ്ഞുനടന്ന കൊമ്പൻ ഒന്നും ലഭിക്കാത്തതിനാൽ തിരികെ കാട്ടിലേക്ക് പോകുകയും ചെയ്തു.
Read More