പാറ്റയെ തുരത്താൻ തീയിട്ടു; ജീവൻ തിരികെ കിട്ടിയത് ഭാഗ്യത്തിന്

പാറ്റയെ കൊല്ലാൻ തീയിട്ട ഗൃഹനാഥന് സംഭവിച്ച അബദ്ധമാണ് നവമാധ്യമങ്ങളിൽ ഞെട്ടൽ സമ്മാനിക്കുന്നത്. ബ്രസീലിലാണ് സംഭവം. വീടിന്‍റെ സമീപത്തുള്ള ചെറിയൊരു കുഴിയിലാണ് പാറ്റാകൾ കൂട്ടമായി കിടന്നിരുന്നത്. ഇവയെ പെട്രോൾ ഒഴിച്ച് തീ വച്ച് നശിപ്പിക്കുവാനായിരുന്നു ഇദ്ദേഹത്തിന്‍റെ ശ്രമം. പാറ്റകൾ കിടക്കുന്ന സ്ഥലത്ത് പെട്രോൾ ഒഴിച്ച ഇദ്ദേഹം തീപ്പെട്ടി ഉരച്ച് അവിടേക്ക് ഇട്ടു. രണ്ട് പ്രാവശ്യം തീകൊളുത്തിയെങ്കിലും അത് വിജയിച്ചില്ല. പിന്നീട് മൂന്നാമതൊരു പ്രാവശ്യം കൂടെ തീപ്പെട്ടി ഉരച്ച് ഇവിടേക്ക് ഇട്ടപ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ സമീപം നിന്ന വളർത്തു നായ പേടിച്ചരണ്ട് ഓടുന്നതും വീഡിയോയിൽ കാണാം. വീടിന് സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.

Read More

കാറപകടം തുണച്ചു; പിഞ്ച് കുഞ്ഞ് ഉൾപ്പടെ കാൽ നടയാത്രികർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

വാഹനാപകടങ്ങൾ ദുരന്തമാണ് എപ്പോഴും സമ്മാനിക്കുക. എന്നാൽ അടുത്തിടെയുണ്ടായ അപകടം കണ്ട് ആശ്വസിക്കുകയാണ് ഏവരും. കാരണം ഈ അപകടത്തെ തുടർന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത് മൂന്ന് പേരാണ്. അരിസോണയിലെ ഫീനിക്സിലാണ് സംഭവം. പിഞ്ചു കുഞ്ഞിനെ സ്ട്രോളറിലിരുത്തി ഉന്തിക്കൊണ്ട് യുവതിയും ഒരു കാൽ നടക്കാരനും റോഡ് മുറിച്ച് കടക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇവർ റോഡ് മുറിച്ച് കടക്കുന്നതിനിടെ സിഗ്നൽ തെറ്റിച്ച് ഒരു കാർ ഇവർക്ക് നേരെ പാഞ്ഞു വന്നു. ഇതേ സമയം മറ്റൊരു ദിശയിൽ നിന്ന് വേറൊരു കാറും ഇവിടേക്ക് പാഞ്ഞെത്തി. സിഗ്നൽ തെറ്റിച്ച് എത്തിയ കാറിൽ രണ്ടാമതെത്തിയ കാർ പെട്ടന്ന് ഇടിച്ചു. അതുകൊണ്ട് റോഡ് മുറിച്ചു കടന്നവർ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. ലഹരിയിലായിരുന്ന ഒരാളാണ് സിഗ്നൽ തെറ്റിച്ച് വാഹനം ഓടിച്ചതെന്ന് പോലീസ് അറിയിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസാണ് പുറത്തുവിട്ടത്.

Read More

സർക്കസ് കൂടാരത്തിനുള്ളിൽ പരിശീലകനെ ആക്രമിച്ച് കരടി; പരിഭ്രാന്തരായി കാണികൾ

സർക്കസ് പരിപാടിക്കിടെ പരിശീലകനെ കരടി ആക്രമിക്കുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. റഷ്യയിലെ കരേലിയ പ്രവശ്യയിൽ നിന്നുമാണ് ഏറെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. നിരവധി കാണികളുടെ സാന്നിധ്യത്തിൽ പരിശീലകർ കരടിയുമായുള്ള പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടന്ന് കരടി അക്രമാസക്തമാകുകയായിരുന്നു. പരിശീലകനെ തള്ളി നിലത്തിട്ട കരടി അയാളുടെ ശരീരത്ത് കയറിയിരുന്ന് ആക്രമിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന മറ്റൊരു പരിശീലകൻ കരടിയെ ചവിട്ടി മാറ്റുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തരായ കാണികൾ പേടിച്ച് ഇവിടെനിന്നും പോകുവാൻ തിരക്കുകൂട്ടുകയും ചെയ്തു. പരിശീലകന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More

തോക്കുമായി വിദ്യാർഥി ക്ലാസ് മുറിയിൽ, ഭയന്നുവിറച്ച് സഹപാഠികൾ; രക്ഷകനായി ഫുട്ബോൾ കോച്ച്

തോക്കുമായി ക്ലാസ് മുറിയിലേക്ക് പാഞ്ഞ് എത്തിയ വിദ്യാർഥിയെ ആലിംഗനം ചെയ്ത് ശാന്തനാക്കി ഫുട്ബോൾ കോച്ച്. അമേരിക്കയിലെ ഓർഗോണിലെ പാർക്ക്റോസ് ഹൈ സ്കൂളിലാണ് ലോകത്തിന്‍റെ കണ്ണുടക്കിയ സംഭവം നടന്നത്. കോട്ടിനുള്ളിൽ തോക്ക് ഒളിപ്പിച്ചാണ് വിദ്യാർഥി ക്ലാസ് മുറിയിലേക്ക് എത്തിയത്. ഈ സമയം ഒരു വിദ്യാർഥിയെ കൂട്ടിക്കൊണ്ടു വരുവാൻ ഫൈൻ ആർട്സ് ബിൽഡിംഗിൽ എത്തിയതായിരുന്നു ഫുട്ബോൾ കോച്ചായ കീനൻ ലോ. ക്ലാസ് മുറിയിൽ എത്തി താൻ അന്വേഷിച്ചു വന്ന വിദ്യാർഥിക്കു വേണ്ടി കാത്തു നിൽക്കുമ്പോളാണ് തോക്കുമായി നിൽക്കുന്ന ഏഞ്ചൽ ഗ്രാൻഡോസ് എന്ന വിദ്യാർഥിയിൽ അദ്ദേഹത്തിന്‍റെ കണ്ണുടക്കിയത്. ഏഞ്ചലിന്‍റെ നേർക്ക് ചെന്ന കീനൻ തോക്ക് പിടിച്ച് വാങ്ങുകയും ഏഞ്ചലിനെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുകയുമായിരുന്നു. അദ്ദേഹം തോക്ക് മറ്റൊരു അധ്യാപകന് കൈമാറുകയും ചെയ്തു. ഈ സമയം ഭയന്ന് പോയ മറ്റ് വിദ്യാർഥികൾ ക്ലാസ് മുറിയിൽ നിന്നും ഇറങ്ങി ഓടുന്നുണ്ടായിരുന്നു. എനിക്ക് അവനോട് അനുകമ്പയാണ്…

Read More

അഗാധമായ ഗർത്തത്തിന് സമീപം മീൻ പിടിച്ച് രണ്ട്പേർ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

അഗാധമായ ഗർത്തത്തിന് സമീപം രണ്ട് വള്ളങ്ങളിലായി രണ്ട് പേർ മീൻ പിടിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡെർബിഷെയറിലെ ലേഡിബൗവർ അണക്കെട്ടിൽ മീൻ പിടിക്കുവനായി ഇറങ്ങിയവരാണ് ഇവർ. അണക്കെട്ടിലുള്ള അധികജലം ഡെർവന്‍റ് നദിയിലേക്ക് ഒഴുകി പോകുവാനായി നിർമിച്ച ടണലിന്‍റെ ഭാഗമാണ് ഈ ഗർത്തം. ഏകദേശം 66 അടി താഴ്ചയുള്ള ഗർത്തത്തിന് സമീപം പെഡൽ വള്ളത്തിലാണ് ഇവർ മീൻ പിടിച്ചത്. നായയുമായുള്ള പ്രഭാത നടത്തത്തിനിറങ്ങിയ ഫ്ളോ നെയിൽസണ്‍ എന്ന യുവതിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഗർത്തത്തോട് ഏറെയടുത്ത് ഇവർ എത്തിയെങ്കിലും പിന്നീട് ഇവർ ദിശമാറ്റി പോകുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ദൃശ്യങ്ങൾ വൈറലായി മാറിയതിനെ തുടർന്ന് അണക്കെട്ടിന്‍റെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

പാലത്തിന്‍റെ അടിയിൽ കുടുങ്ങി ഭീമൻ വിമാനം; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഭീമൻ വിമാനം പാലത്തിന് അടിയിൽ കുടുങ്ങി കിടക്കുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ഹർബിനിലാണ് സംഭവം. ഈ വിമാനം ട്രെയിലറിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് സംഭവം നടന്നത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ടയർ ഉൗരിമാറ്റിയതിന് ശേഷമാണ് ഇവിടെ നിന്നും വിമാനം മാറ്റുവാൻ സാധിച്ചത്. പിന്നീട് പാലത്തിന്‍റെ അടിയിൽ നിന്നും മാറ്റിയതിന് ശേഷം വീണ്ടും ടയർ ഘടിപ്പിച്ച് സ്ഥലത്ത് നിന്നും കൊണ്ടുപോകുകയായിരുന്നു. സോഷ്യൽമീഡിയയിൽ വൈറലായി മാറുന്ന ഈ ദൃശ്യങ്ങൾക്ക് മികച്ച പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.

Read More

സവാരിക്കു പോകാൻ മടി; ചത്ത് വീഴുന്നത് പോലെ അഭിനയിച്ച് കുസൃതി കുതിര

മടി പിടിച്ചിരിക്കുമ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞാൽ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കുകയെന്ന സ്വഭാവം മനുഷ്യസഹജമാണ്. എന്നാൽ ഇത്തരം പ്രവൃത്തികൾ മനുഷ്യൻ മാത്രമല്ല മൃഗങ്ങളും ചെയ്യുമെന്ന് തെളിയിക്കുകയാണ് അടുത്തിടെ പ്രചരിക്കുന്ന ഒരു വീഡിയോയിലൂടെ. ഒരു കുതിരയാണ് ഇവിടെ താരം. ഈ കുതിരയുടെ പുറത്ത് കയറി സവാരിക്കു പോകുവാൻ ആരെങ്കിലും ഒരുങ്ങി വന്നാൽ ചത്ത് വീഴുന്നത് പോലെ അഭിനയിച്ച് കുതിര നിലത്തേക്ക് വീഴും. ജിൻഗ്യാംഗ് എന്നാണ് ഈ കുതിരയുടെ പേര്. എപ്പോഴും ജോലിയൊന്നും ചെയ്യാതെ വെറുതെയിരിക്കുവാൻ ആഗ്രഹിക്കുന്ന കുതിരയ്ക്ക് ആരെയും പുറത്ത് കയറ്റി സഞ്ചരം നടത്തുവാൻ ഒട്ടും ഇഷ്ടമില്ല. ഫ്രാൻസിസ്കോ സലാസാർ എന്നായാളാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ മികച്ച അഭിനയമാണ് ഈ കുതിര കാഴ്ചവെക്കുന്നതെന്നാണ് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നത്. കുസൃതിക്കാരൻ എന്ന പേരാണ് ഏവരും ഈ കുതിരയ്ക്ക് സമ്മാനിക്കുന്നത്.

Read More

കാറിൽ പ്രസവിച്ച യുവതിക്ക് സഹായമായി പോലീസ് ഉദ്യോഗസ്ഥ; നന്ദി അറിയിച്ച് അമ്മ ചെയ്തത്…

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറിൽ പ്രസവിച്ച യുവതിക്ക് സഹായമായി പോലീസ് ഉദ്യോഗസ്ഥ. ഇവരോടുള്ള ആദരവായി യുവതി കുട്ടിക്ക് പോലീസ് ഉദ്യോഗസ്ഥയുടെ പേര് നൽകി. ക്വാലലംപൂരിലാണ് സംഭവം. പൂർണഗർഭിണിയായ ഇന്തോനേഷ്യൻ യുവതി ക്വാലലംപൂരിലെ ബെർസാപദുവിൽ ബസിറങ്ങി. പെട്ടന്ന് തന്നെ ഇവർക്ക് പ്രസവവേദന ആരംഭിച്ചു. ഉടൻ തന്നെ ഇവർ പോലീസിൽ സഹായം അഭ്യർഥിക്കുകയും ചെയ്തു. കോമതി നാരായണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥയാണ് ഇവിടെ എത്തിയത്. ഇവർ ഒരു ടാക്സി വിളിച്ച് യുവതിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ യാത്രാമധ്യേ ഇവർ കാറിൽ പ്രസവിക്കുകയായിരുന്നു. ഈ സമയമത്രയും യുവതിക്ക് സഹായവുമായി കോമതിയും സമീപമുണ്ടായിരുന്നു. കോമതി ഉടൻ തന്നെ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോമതിയോടുള്ള ആദരസൂചകമായി യുവതി ഇവരുടെ പേര് കുട്ടിക്കിടുകയായിരുന്നു. വിശാല ഹൃദയത്തോടെ യുവതിയോട് പെരുമാറിയ കോമതിയെ തേടി അഭിനന്ദനപ്രവാഹമാണ്. മലേഷ്യൻ പോലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്.

Read More

ഞാൻ ഹെൽമറ്റ് വച്ചാൽ എന്താ കൊള്ളില്ലേ?; സോഷ്യൽമീഡിയയിൽ താരമായി മിടുക്കൻ നായ

ഗതാഗത നിയമങ്ങൾ മനുഷ്യജീവന്‍റെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. എന്നാൽ ഈ നിയമങ്ങളെല്ലാം മനുഷ്യന് മാത്രമുള്ളതല്ലെന്ന് തെളിയിക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ യാത്ര ചെയ്യുന്ന നായയുടെ ചിത്രമാണ് ഇതിന് ആധാരം. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ ഉടമയുടെ പിറകിൽ ഇരുന്ന് യാത്ര ആസ്വദിക്കുകയാണ് ഈ മിടുക്കൻ. ഡൽഹിയിലാണ് സംഭവം. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ട്രാഫിക് ബോധവൽക്കരണത്തിന് ട്രാഫിക് പോലീസ് ഈ ചിത്രം ഉപയോഗിക്കണമെന്നാണ് അഭിപ്രായമുയരുന്നത്. My all-time.favourite #doggo pic from #delhi ❤️ such a good boy, this #dog. Should be @DelhiTrafficPol campaign for using helmets pic.twitter.com/briwXXuZYB — prerna singh bindra (@prernabindra) October 19, 2019

Read More

ഫാമിലി പ്ലാനിംഗിന് തയാറല്ല ! കാത്തിരിപ്പിന് അവസാനമില്ല; വരുന്നു ബേബി നമ്പർ 22..!

യൂറോപ്പിലെ ഏറ്റവും വലിയ കുടുംബം ഏതെന്നു ചോദിച്ചാൽ ഏവരുടെയും ചൂണ്ടുവിരൽ നീളുക ഇംഗ്ലണ്ടിലെ ബോണി-റാഡ്ഫോർഡ് ദന്പതികളിലേക്കായിരിക്കും. നാൽപത്തിയെട്ടും നാൽപത്തിനാലും പ്രായമുള്ള ഈ ബ്രിട്ടീഷ് ദന്പതികൾക്ക് ഇതുവരെ 21 കുട്ടികളാണുള്ളത്. ഇവരുടെ ഇരുപത്തിരണ്ടാമത്തെ കുട്ടി 2020 ഏപ്രിൽ മാസം പിറക്കുമെന്ന് അമ്മ റാഡ്ഫോർഡ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. ഇപ്പോൾ 11 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളുമാണ് ദന്പതികൾക്കുള്ളത്. ഇനി പിറക്കാൻ പോകുന്നത് ഒരു ആണ്‍കുട്ടിയാണെങ്കിൽ 11-11 എന്ന മാജിക് സംഖ്യയിലാവും എന്ന് അമ്മ റാഡ്ഫോർഡ് പറഞ്ഞു. ഇവരുടെ ആദ്യ കുട്ടി പിറന്നു വീഴുന്നത് 1989ൽ- അന്ന് റാഡ്ഫോർഡിന്‍റെ പ്രായം പതിനാല്. അച്ഛൻ ബോണിക്ക് പ്രായം പതിനെട്ട്. 1993-ൽ ഇവർ വിവാഹിതരായി. വിവാഹത്തിനുശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ ജനനം. ഇരുപത്തി ഒന്നാമത്തെ കുട്ടി ജനിക്കുന്നത് 2018 നവംബറിൽ.പെണ്‍കുട്ടിയായിരുന്നു അത്. 22-ാമത്തെ കുട്ടി ജനിച്ചാലും ഒരു ഫാമിലി പ്ലാനിംഗിന് തയാറല്ല എന്നാണ് സന്തുഷ്ടരായ…

Read More