ഈജിപ്തിൽ നിന്നും 3000 വർഷം പഴക്കമുള്ള മമ്മികൾ കണ്ടെത്തി

ഈജിപ്തിൽ നിന്നും 3000 വർഷം പഴക്കമുള്ള മമ്മികൾ കണ്ടെത്തി. 23 പുരുഷന്മാരുടെയും അഞ്ച് സ്ത്രീകളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ ഈജിപ്തിലെ തെക്ക് ഭാഗത്തുള്ള ലക്സർ നഗരത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ചിത്രപ്പണികളും കരകൗശല വസ്തുക്കളും അതിമനോഹരമായി ആലേഖനം ചെയ്താണ് പേടകങ്ങൾ. 19-ാം നൂറ്റാണ്ടിന് ശേഷം കണ്ടെത്തുന്ന ഏറ്റവും വലിയ ശവകുടീരമാണിത്. ഈജിപ്ത്യൻ ആർക്കിയോളജിക്കൽ വകുപ്പ് വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിൽ രണ്ടു മൃതദേഹപേടകങ്ങൾ തുറന്നു. മൃതദേഹത്തെ ചുറ്റിയ തുണി കീറിയിട്ടു പോലുമുണ്ടായിരുന്നില്ല. ബി.സി. പത്താം നൂറ്റാണ്ടിലെ 22-ാം ഫറോവാ ഭരണാധികാരിയുടെ കാലയളവിൽ സ്ഥാപിച്ച ശവകുടീരങ്ങളാണിതെന്നാണ് കരുതുന്നത്. നവംബറിൽ കെയ്റോയിലുള്ള ഈജിപ്ഷ്യൻ മ്യൂസിയത്തിലേക്ക് ഇവയെ മാറ്റും. 2011ലെ അറബ് വിപ്ലവത്തെ തുടർന്ന് ഈജിപ്തിലെ ടൂറിസ മേഖല പാടെ തകർന്നിരുന്നു. ഇത് പഴയ രീതിയിലേക്ക് മാറ്റാനാകുമെന്ന് പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്.

Read More

ഇനിയൊരിക്കലും കണ്ണു തുറക്കില്ലെന്ന്‌ ഡോക്ടർമാരുടെ വിധി! വിധിയെ തോൽപ്പിച്ച് അഞ്ചാം ദിനം കുഞ്ഞ് മിഖായേൽ കണ്ണ് തുറന്ന് ചിരിച്ചു; ഇനി ജീവിതത്തിലേക്ക്

ഇനിയൊരിക്കലും കണ്ണു തുറക്കില്ലെന്ന ഡോക്ടർമാരുടെ വിധിയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന കുഞ്ഞ് മിഖായേൽ വൈദ്യശാസ്ത്രത്തിന് ഞെട്ടൽ സമ്മാനിക്കുന്നു. ബ്രിസ്റ്റണിലാണ് സംഭവം. 14 ആഴ്ച പ്രായമുള്ള മിഖായേലിനെ പതിവ് പോലെ താരാട്ട് പാടി ഉറക്കി കിടത്തിയതായിരുന്നു അമ്മ. എന്നാൽ അൽപ്പസമയം കഴിഞ്ഞ് ഇവിടെയെത്തിയ ഇവർ കാണുന്നത് ശ്വാസത്തിന് വേണ്ടി പിടയുന്ന സ്വന്തം കുഞ്ഞിനെയാണ്. ബോധം മറഞ്ഞ മിഖായേലിനെ മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. മിഖായേലിന് ഹൃദയസ്തംഭനമാണ് സംഭവിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം കുട്ടി ഇനി ഒരിക്കലും മിഴികൾ തുറക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ വിധിയെ തോൽപ്പിച്ച് കൃത്യം അഞ്ചാം ദിവസം കുഞ്ഞ് മിഖായേൽ കണ്ണ് തുറന്നു. ചിരിച്ചു കൊണ്ട് ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പോലെയാണ് മിഖായേൽ കണ്ണ് തുറന്നത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കുട്ടിയുടെ ഹൃദയത്തിൽ ട്യൂമറുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതാണ് ഹൃദയസ്തംഭനമാണ് കാരണമായത്. ട്യൂമർ…

Read More

കുവൈത്തിൽ സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് വീസാമാറ്റം അനുവദിച്ചു

കുവൈത്ത്‌ സിറ്റി : രാജ്യത്ത് സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് നിബന്ധനയോടെ മറ്റു വീസയിലേക്ക് മാറാന്‍ അനുമതി നല്കി കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിയമ പ്രകാരം സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് ഗാർഹിക വീസയിലേക്കൊ ആശ്രിത വീസയിലേക്കൊ മാനദണ്ധങ്ങൾക്ക്‌ വിധേയമായി അനുവദിക്കുന്നതാണ്. അതോടൊപ്പം തൊഴിൽ വീസയിൽ രാജ്യത്ത്‌ പ്രവേശിക്കുകയും വീസ സ്റ്റാമ്പിംഗ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ രാജ്യത്ത്‌ നിന്നും തിരിച്ചു പോകാൻ നിർബന്ധിതരായവർക്കു ഒരു മാസത്തിനകം സന്ദർശക വീസയിൽ തിരിച്ചെത്തിയാൽ തൊഴിൽ വീസയിലേക്ക്‌ മാറ്റം അനുവദിക്കും. രാജ്യത്തെ സർക്കാർ ആശുപത്രികളിലോ , സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലോ ചികിൽസ തേടി എത്തുന്നവർക്കും കൂടെയുള്ളവർക്കും പ്രവേശന വീസ അനുവദിക്കുന്നതാണു പുതിയ നിയമത്തിലെ മറ്റൊരു പ്രധാന തീരുമാനം. ഇതിനായി അപേക്ഷകൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നോ സർക്കാർ അംഗീകരിച്ച ആശുപത്രികളിൽ നിന്നോ ഉള്ള സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണ്. വിദേശത്തു നിന്നുള്ള…

Read More

കണ്ടെയ്നറിൽ കണ്ടെത്തിയത് ചൈനക്കാരുടെ മൃതദേഹങ്ങൾ

ലണ്ടൻ: ലണ്ടനു സമീപം എസക്സിൽ ലോറിയിൽ ഘടിപ്പിച്ച ശീതീകരിച്ച ഷിപ്പിംഗ് കണ്ടെയ്നറിൽ കണ്ടെത്തിയത് ചൈനീസ് പൗരന്മാരുടെ മൃതദേഹങ്ങളാണെന്നു തിരിച്ചറിഞ്ഞു. ബ്രിട്ടനിലേക്ക് മനുഷ്യക്കടത്തു നടത്തുന്നതിനിടെ സംഭവിച്ച ദുരന്തമാണിതെന്ന് അനുമാനിക്കുന്നു. സംഭവത്തിൽ അറസ്റ്റിലായ വടക്കൻ അയർലൻഡ് സ്വദേശി മോ റോബിൻസണെ(25) പോലീസ് ചോദ്യംചെയ്തുവരുന്നു. എസക്സിലെ വാട്ടർഗ്ലേഡ് വ്യവസായ പാർക്കിൽ ബുധനാഴ്ച പുലർച്ചെയാണ് മൃതദേഹങ്ങൾ നിറഞ്ഞ കണ്ടെയ്നർ കണ്ടെത്തിയത്. ആംബുലൻസ് സർവീസിൽനിന്നു കിട്ടിയ സൂചനയനുസരിച്ച് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. 31 പുരുഷന്മാരുടെയും എട്ടു സ്ത്രീകളുടെയും മൃതദേഹങ്ങളാണു കാണപ്പെട്ടത്. ഇവരെ തിരിച്ചറിയുന്നതിനുള്ള ശ്രമം ആരംഭിച്ചു. ചൈനീസ് എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ലോറിയും അതിനു പിന്നിലെ, കണ്ടെയ്നർ കയറ്റിയ ട്രെയ്‌ലറും രണ്ടു റൂട്ടിലൂടെയാണ് ബ്രിട്ടനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. കണ്ടെയ്നർ ബെൽജിയത്തിലെ സീബ്രഗ്ഗിൽനിന്നും ലോറി ഡബ്ളിനിൽനിന്നുമാണ് എത്തിയത്. എസക്സിലെ പർഫ്ലീറ്റിൽ വച്ചാണ് കണ്ടെയ്നർ ലോറിയിൽ ഘടിപ്പിച്ചത്. കണ്ടെയ്നർ ലോറി ബൾഗേറിയയിൽനിന്ന് എത്തിയതാണെന്നാണ് ആദ്യം കരുതിയിരുന്നത്. ലോറി…

Read More

വേട്ടക്കാരന്റെ വെടിയേറ്റ മാന്‍ തിരിച്ചാക്രമിച്ചു, വേട്ടക്കാരന്‍ മരിച്ചു

അര്‍ക്കന്‍സാസ്: വേട്ടക്കാരന്റെ വെടിയേറ്റ മാന്‍ തിരിച്ചാക്രമിച്ചതിനെ തുടര്‍ന്ന് വേട്ടക്കാരന്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒക്ടോബര്‍ 22 ചൊവ്വാഴ്ച അര്‍ക്കന്‍സാസിലായിരുന്ന സംഭവം. നോമസ് അലക്‌സാണ്ടര്‍ (66) മാനിനെ വെടിവെച്ചതിന് ശേഷം പുറത്തിറങ്ങി വെടിയേറ്റ മാനിനെ തിരയുകയായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു വെടിയേറ്റ മാന്‍ തിരിച്ച് അലക്‌സാണ്ടറെ ആക്രമിച്ചത്. നിരവധി തവണ ഇടിയേറ്റ അലക്‌സാണ്ടര്‍ നിലത്ത് വീണു. കൈയ്യിലുണ്ടായിരുന്ന ഫോണില്‍ ഭാര്യയെ വിളിച്ചു. ഭാര്യ എമര്‍ജന്‍സി വിഭാഗവുമായി ബന്ധപ്പെട്ടു. ഉടനെ അവര്‍ സ്ഥലത്തെത്തി അലക്‌സാണ്ടറെ ഹെലികോപ്റ്ററില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ശരീരം മുഴുവന്‍ കുത്തേറ്റ അലക്‌സാണ്ടര്‍ എത്രനേരം അവിടെ കിടന്നുവെന്നറിയില്ലെന്ന് വൈല്‍ഡ് ലൈഫ് അധികൃതര്‍ പറഞ്ഞു. ഇത് ആദ്യ സംഭവമല്ലെന്നും, 2016 ആഷ്‌ലി കൗണ്ടിയില്‍ ഇതിന് സമാനമായ രീതിയില്‍ മാനിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നതായും അധികൃതര്‍ പറഞ്ഞു. റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍

Read More

ഒന്നാം പേജില്‍ കറുപ്പ് പടര്‍ത്തി ഓസ്ട്രേലിയൻ പത്രങ്ങൾ; മാധ്യമചരിത്രത്തില്‍ അപൂര്‍വം

സിഡ്നി: ഓസ്ട്രേലിയൻ സർക്കാരിനെതിരെ പ്രതിഷേധിച്ച് പത്രങ്ങളുടെ ഒന്നാം പേജ് കറുപ്പാക്കി ഓസ്ട്രേലിയൻ മാധ്യമങ്ങൾ. ദേശീയ- പ്രാദേശിക പത്രങ്ങളായ ദി ഓസ്ട്രേലിയൻ, ദി സിഡ്നി മോർണിംഗ് ഹെറാൾഡ്, ഓസ്ട്രേലിയൻ ഫിനാൻഷൽ റിവ്യു, ഡെയ്ലി ടെലിഗ്രാഫ് ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളാണ് ഒന്നാം പേജിലെ അക്ഷരങ്ങൾ കറുപ്പാക്കി തിങ്കളാഴ്ച പത്രം പ്രിന്‍റ് ചെയ്തത്. മാധ്യമഭീമൻ റുപ്പർട്ട് മർഡോക്കിന്‍റെ ടാബ്ളോയിഡുകളും പ്രതിഷേധത്തിൽ പങ്കെടുത്തു. ടെലിവിഷൻ നെറ്റ്വർക്കായ എബിസിയുടെ സിഡ്നി ആസ്ഥാനത്തും, ന്യൂസ് കോർപ്പ് എഡിറ്റർ അനിക സ്മെതർസ്റ്റിന്‍റെ വീട്ടിലും ഓസ്ട്രേലിയൻ ജൂണിൽ ഫെഡറൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. വിദേശരാജ്യങ്ങളിൽ ഓസ്ട്രേലിയൻ സൈന്യം നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. 9000 കന്പ്യൂട്ടർ ഫയലുകളാണ് റെയ്ഡിൽ പരിശോധിച്ചത്. ന്യൂസ് കോർപ് എഡിറ്ററുടെ അടിവസ്ത്ര ഡ്രോയർ വരെ പരിശോധിച്ചു. മൂന്നു മാധ്യമപ്രവർത്തകരാണു റെയ്ഡിനു ശേഷം ക്രിമിനൽ കേസിൽ ഉൾപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ യുദ്ധത്തിനിടെ ഓസ്ട്രേലിയൻ സ്പെഷൽ…

Read More

അവിശ്വസനീയം ഈ രക്ഷപെടൽ!! രണ്ടാംനിലയിൽ നിന്ന് മൂന്നു വയസുകാരൻ വീണത് സൈക്കിൾ റിക്ഷയിൽ; വീഡിയോ

വീടിന്‍റെ രണ്ടാംനിലയില്‍നിന്ന് വീണ മൂന്നുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ടിക്കാംഗഡ് ജില്ലയിലാണ് സംഭവം. റോഡിലൂടെ പോവുകയായിരുന്ന സൈക്കിള്‍ റിക്ഷയുടെ സീറ്റിലേക്ക് വീണതിനാലാണ് ഒരുപോറല്‍ പോലും ഏല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടത്. രണ്ടാം നിലയിലെ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ കാൽവഴുതിയാണ് കുട്ടി താഴെ വീണത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൈവദൂതനെപ്പോലെയാണ് റിക്ഷാക്കാരന്‍ ആ സമയം അതുവഴി എത്തിയതെന്ന് കുട്ടിയുടെ പിതാവ് ആശിഷ് ജെയ്ൻ പറഞ്ഞു. #WATCH Tikamgarh: A child fell from a building on a rickshaw that was passing on road below. Child’s father Ashish Jain says,”He was playing on 2nd floor with family members. He fell from railing after he lost his balance. He was examined at a hospital &…

Read More

അമേരിക്കയിലെ പിടികിട്ടാനുള്ള പത്തു കുറ്റവാളികളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജനും, പ്രതിഫലം വര്‍ധിപ്പിച്ചു

ന്യൂയോര്‍ക്ക്: ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അമേരിക്കയിലും, ഇന്ത്യയിലുമായി നാലുവര്‍ഷത്തോളമായി തെരഞ്ഞുവന്നിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ അഹമ്മദാബാദില്‍ നിന്നുള്ള ബദ്രീഷ് കുമാര്‍ പട്ടേലിനെ (29) കണ്ടെത്തുന്നവര്‍ക്കോ, വിവരം നല്‍കുന്നവര്‍ക്കോ നല്‍കുന്ന പ്രതിഫലം ഒരു ലക്ഷം (100,000) ഡോളറാക്കി ഉയര്‍ത്തിയതായി എഫ്ബിഐയുടെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അമേരിക്കയിലെ കൊടുംകുറ്റവാളികളായ പത്തുപേരുടെ പട്ടികയിലാണ് പട്ടേലിന്റെ സ്ഥാനം. മേരിലാന്റ് ഹാനോവര്‍ ഡക്കില്‍ ഡോണറ്റ് സ്റ്റോറിലെ ജീവനക്കാരായിരുന്ന പട്ടേലും, ഭാര്യ പലേക്കും (21). 2015 ഏപ്രില്‍ 12-നായിരുന്നു പലേക്കിനെ കൊല്ലപ്പെട്ട നിലയില്‍ ഡോണറ്റ് സ്റ്റോറിനു പുറകില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി കുത്തുകള്‍ ഏറ്റിരുന്നു. നൈറ്റ് ഷിഫ്റ്റിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഇവര്‍ ഡോണറ്റ് സ്റ്റോറിന്റെ അടുക്കളയിലേക്ക് ഒരുമിച്ച് പോകുന്ന ദൃശ്യങ്ങള്‍ കാമറിയില്‍ പതിഞ്ഞിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെ പട്ടേല്‍ തിരിച്ചെത്തി സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റിലെത്തി അവിടെനിന്നും ഒരു ടാക്‌സിയില്‍ ന്യൂവാര്‍ക്ക് വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിലെത്തിയതായും കാമറയിലുണ്ട്. ഇതിനുശേഷം…

Read More

മാനസിക-ശാരീരിക പീഡനങ്ങളിൽ നിന്ന് തൊഴിലാളിക്ക് സംരക്ഷണം: സൗദിയില്‍ പുതിയ നിയമം നിലവിൽ

റിയാദ്: സൗദിയിൽ തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. തൊഴിലിടങ്ങളിലെ മാനസിക-ശാരീരിക പീഡനങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതാണ് നിയമം. ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, അപമാനിക്കൽ, സംഘർഷമുണ്ടാക്കൽ, എതിർ ലിംഗത്തിൽപ്പെട്ടയാളുമായി ഒറ്റക്ക് കഴിയേണ്ട സാഹചര്യം കരുതിക്കൂട്ടി സൃഷ്ടിക്കൽ, വിവേചനം എന്നിവയെല്ലാം തൊഴിൽ സ്ഥലത്തെ അതിക്രമങ്ങളായി പരിഗണിക്കും. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഇത്തരം അതിക്രമങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ പുതിയ വ്യവസ്ഥയാണ് പ്രാബല്യത്തിലായത്. സാമ്പത്തിക നഷ്ടമുണ്ടാക്കല്‍, തൊഴിലാളികളുടെ മേല്‍ തൊഴിലിടങ്ങളില്‍ വെച്ചുള്ളത് പോലെ തന്നെ താമസ സ്ഥലങ്ങളിലും യാത്ര വേളകളിലും മറ്റും നടത്തുന്ന കയ്യേറ്റങ്ങളിലും പുതിയ നിയമം സംരക്ഷണം ഉറപ്പു നൽകുന്നു. ജീവന് ഭീഷണിയെന്ന് തോന്നുന്ന ഘട്ടങ്ങളില്‍ തൊഴിലിടങ്ങള്‍ വിട്ട് പോകാൻ തൊഴിലാളിക്കു അനുവാദം നല്‍കുന്നതുമാണ് പുതിയ നിയമം.

Read More

ബാല ലൈംഗികത! അന്താരാഷ്ട്ര ശൃംഖല തകർത്തു അന്വേഷണ സംഘം

ലണ്ടൻ:കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ശൃംഖലകൾക്കെതിരേ സ്വീകരിച്ചു വരുന്ന ആഗോള നടപടികൾ ഫലം കാണുന്നു. ഇത്തരത്തിൽ വലിയൊരു ശൃംഖല തകർത്ത അന്വേഷണ സംഘം, 12 രാജ്യങ്ങളിൽനിന്നുള്ള ഒട്ടേറെപ്പേരേ അറസ്റ്റുചെയ്തതു. യുഎസിലെയും ബ്രിട്ടനിലെയും ദക്ഷിണകൊറിയയിലെയും അന്വേഷകർ സംയുക്തമായാണ് ഇത്തരം ശൃംഖലകൾക്കെതിരേ ശക്തമായ പ്രവർത്തനം നടത്തി വരുന്നത്. അന്വേഷകർ കണ്ടെത്തിയ, 10 ലക്ഷത്തോളം ഉപഭോക്താക്കളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വെബ്സൈറ്റിൽ 10 ലക്ഷം ബിറ്റ് കോയിൻ വിലാസങ്ങൾ ഉണ്ടായിരുന്നു. യുഎസ്., സ്പെയിൻ, യുകെ എന്നിവിടങ്ങളിൽനിന്നുള്ള 23 കുട്ടികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായും അന്വേഷകർ പറഞ്ഞു. വെബ്സൈറ്റ് ഉപയോഗിക്കുന്നവർ ഇവരെ നിരന്തരം ഉപയോഗിച്ചുവരികയായിരുന്നു. കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതും വിൽപന നടത്തുന്നതുമായ പരാതികളെത്തുടർന്നാണ് ദക്ഷിണകൊറിയ ആസ്ഥാനമായ ഡാർക്ക് വെബ്സൈറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അധികൃതർ ഈ സൈറ്റിന് വിലക്കേർപ്പെടുത്തി. ബിറ്റ്കോയിൻ വഴിയാണ് ഇടപാട് നടന്നിരുന്നതെന്നും ദക്ഷിണകൊറിയക്കാരനായ ജോങ് വു സണ്‍ ആയിരുന്നു സൈറ്റ്…

Read More