ഹോട്ടലിനുള്ളിൽ അതിക്രമിച്ച് കടന്ന മോഷ്ടാവിനെ വനിത ജീവനക്കാരി നേരിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അമേരിക്കയിലെ കെന്റക്കിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് സംഭവം. കോറി ഫിലിപ്സ് എന്നു പേരുള്ള 26കാരനാണ് മോഷണത്തിനായി ഇവിടെ എത്തിയത്. സ്ഥാപനത്തിനുള്ളിൽ പ്രവേശിച്ച ഇയാൾ തോക്ക് ചൂണ്ടി ജീവനക്കാരിയെ ഭീഷണപ്പെടുത്തുകയായിരുന്നു. മോഷ്ടാവ് ആവശ്യപ്പെട്ടതനുസരിച്ച് ജീവനക്കാരി പെട്ടിയിൽ നിന്നും പണം എടുത്ത് ഇയാൾക്ക് നൽകി. കൈയിലിരുന്ന തോക്ക് മേശയിൽ വച്ചതിന് ശേഷമായിരുന്നു ഇയാൾ പണം എടുത്തത്. ഈ നിമിഷം തോക്ക് കൈക്കലാക്കിയ ജീവനക്കാരി അത് ചൂണ്ടി മോഷ്ടാവിനെ ഓടിക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങിയ അദ്ദേഹം മടങ്ങി വന്ന് ജീവനക്കാരിയുടെ പക്കൽനിന്നും തോക്ക് കൈക്കലാക്കുവാൻ ശ്രമിച്ചെങ്കിലും ജീവനക്കാരി വീണ്ടും തോക്ക് ചൂണ്ടി അയാളെ ഓടിച്ചു വിട്ടു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിനുള്ളിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറലായി മാറുകയാണ്. നിരവധിയാളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Read MoreCategory: NRI
കാർ മോഷ്ടിക്കാൻ ശ്രമിച്ചു; കിട്ടിയത് എട്ടിന്റെ പണി
കാറിന്റെ ചില്ല് തകർത്ത് മോഷണം നടത്തുവാൻ ശ്രമിച്ച യുവാവിന് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചിരിയുണർത്തുന്നത്. കാനഡയിലെ ബ്രാൻഡണിലെ ക്രെയിഗ് എന്ന സ്ഥലത്താണ് സംഭവം. മാർട്ടിൻ എന്നയാളുടെ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറായിരുന്നു ഇത്. നിലത്ത് കിടന്ന വലിയൊരു കല്ലെടുത്ത് ഇയാൾ കാറിന് നേർക്ക് എറിഞ്ഞിരുന്നു. എന്നാൽ കാറിന്റെ ചില്ലിൽ ഇടിച്ച കല്ല് തെറിച്ച് തിരികെ വന്ന് അദ്ദേഹത്തിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. കല്ല് വന്ന് മുഖത്തിടിച്ചതിന്റെ ആഘാതത്തിൽ ഇയാൾ മുഖം പൊത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. വീടിനു മുൻപിലെ ദൃശ്യങ്ങൾ മാർട്ടിനാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
Read Moreവാങ്ങിവച്ച സാധനങ്ങളെടുക്കാൻ ഉടമ മറന്നു; കടിച്ചെടുത്ത് പിന്നാലെ വളർത്തുനായ
സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ സാധനമെടുക്കുവാൻ മറന്ന ഉടമയുടെ പിന്നാലെ അത് കടിച്ചെടുത്തു വളർത്തുനായ നടന്നു പോകുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ കൈയടി നേടുന്നു. റോട്ട്വീലർ ഇനത്തിൽപ്പെട്ട നായയായിരുന്നു ഇത്. എവിടെ വച്ചാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമല്ല. സമീപമുണ്ടായിരുന്നവരിൽ ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറുകയാണ്.
Read Moreസാഹെബ്രാവോയ്ക്ക് ഇനി നടക്കാം, പുതിയ കാലിൽ
ഒളിവേട്ടക്കാരൊരുക്കിയ കെണിയിൽ വീണാണ് സാഹെബ്രാവോ എന്ന കടുവയ്ക്ക് അവന്റെ ഇടതു മുൻകാൽപാദം നഷ്ടപ്പെട്ടത്. 2012ൽ നാഗ്പൂരിലെ ചന്ദ്രപൂർ ജില്ലയിലെ ഗോണ്ട്മൊഹാഡി ഗ്രാമത്തിലാണ് സംഭവം. ആദ്യം ചെറിയ മുറിവാണുണ്ടായിരുന്നതെങ്കിലും പിന്നീടു മുറിവു പഴുത്തതോടെ ആ ഭാഗം ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. ഇതേത്തുടർന്ന് നാഗ്പൂരിലെ ഗോരെവാഡ മൃഗശാലയിലെ വൈൽഡ്ലൈഫ് റെസ്ക്യൂ സെന്ററിലാണ് സാഹെബ്രാവോയുടെ താമസം. 2016ൽ നാഗ്പൂരിൽ നിന്നുള്ള ഓർത്തോപീഡിക് സർജനായ ഡോ. സുശ്രുത് ബാബുൽക്കർ സാഹെബ്രാവോയെ ദത്തെടുത്തിരുന്നു. അന്നുമുതൽ സാഹെബ്രാവോയ്ക്ക് കൃത്രിമക്കാൽ വയ്ക്കുന്നതിന്റെ സാങ്കേതിക- ശാസ്ത്രീയ വശങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഡോ. സുശ്രുത്. വിദേശരാജ്യങ്ങളിലേക്കും നീണ്ട ആ അന്വേഷണം എത്തിനിന്നത് യുകെയിലെ ലീഡ്സ് സർവകലാശാലയിലാണ്. നാലാഴ്ചയ്ക്കുള്ളിൽ സാഹെബ്രാവോക്ക് അവന്റെ പുതിയ കാലുകിട്ടും. നാഗ്പൂരിൽ തന്നെയാണ് കൃത്രിമക്കാൽ നിർമിക്കുന്നത്. സാഹെബ്രാവോ പഴയതുപോലെ നടക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഡോ. സുശ്രുത് പറയുന്നു. യുകെയിൽ നിന്നുള്ള സർജനും അസ്ഥി പുനരുജ്ജീവന വിദഗ്ധനുമായ പ്രഫ. ഗിന്നോഡിസാണ്…
Read Moreലോകാവസാനം ഭയന്ന് ആറ് മക്കളെ ഒമ്പത് വർഷം പൂട്ടിയിട്ടു; പിതാവിനെ തെരഞ്ഞ് പോലീസ്
ലോകാവസാനം ഭയന്ന് ആറ് മക്കളെ ഒമ്പത് വർഷം വീട്ടിൽ ഒളിപ്പിച്ച പിതാവിനെ തെരഞ്ഞ് പോലീസ്. ഹോളണ്ടിലെ ഡെന്ത്രപ്രവശ്യയിലെ റുയിനർവോൾഡ് എന്ന ഗ്രാമത്തിലാണ് സംഭവം. ലോകാവസാനം ഉണ്ടാകുമ്പോൾ മക്കൾക്ക് ഒന്നും സംഭവിക്കാതിരിക്കുവാനായി അദ്ദേഹം അവരെ ഫാംഹൗസിന് അടിയിലെ മുറിയിൽ പാർപ്പിക്കുകയായിരുന്നു. കുട്ടികളെ നോക്കുവാനും ഫാംഹൗസിന്റെ കാര്യങ്ങൾ നോക്കുവാനും ഇദ്ദേഹം ഒരാളെ ഇവിടെ നിയമിച്ചിരുന്നു. പച്ചക്കറി കൃഷിയും മൃഗപരിപാലനവുമായിരുന്നു ഈ ഫാം ഹൗസിലുണ്ടായിരുന്നത്. 16 മുതൽ 25 വയസ് വരെയുള്ള കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മൂത്ത മകൻ ഇവിടെ നിന്നും പുറത്ത് കടന്നിരുന്നു. ഇതേ തുടർന്നാണ് സംഭവങ്ങൾ പുറം ലോകമറിയുന്നത്. പുറത്തിറങ്ങിയ കുട്ടി ഒരു ബാറിലാണ് എത്തിച്ചേർന്നത്. ബിയർ ആവശ്യപ്പെട്ട കുട്ടി വീട്ടിൽ സഹോദരങ്ങളെ പൂട്ടിയിട്ടിരിക്കുകയാണെന്ന് പറഞ്ഞു. തലമുടിയും താടിയും നീണ്ട് പഴകിയ വസ്ത്രവും ധരിച്ച് പ്രാകൃത രൂപത്തിലായിരുന്നു ഈ കുട്ടി. ഏറെ വിചിത്രമായ കഥ കേട്ട ജീവനക്കാരൻ…
Read Moreസുന്ദരി മയിലിനെ ഓർഡർ ചെയ്തു; കിട്ടിയത് വിചിത്ര രൂപം
മയിലിന്റെ മാതൃകയിലുള്ള കേക്ക് ഓണ്ലൈനിൽ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് വളരെ വിചിത്രാകൃതിയിലുള്ള കേക്ക്. ജോർജിയ സ്വദേശിനിയായ റീന ഡേവിസാണ് തന്റെ വിവാഹത്തോട് അനുബന്ധിച്ച് ഈ കേക്കിന് ഓർഡർ നൽകിയത്. 300 ഡോളറായിരുന്നു കേക്കിന്റെ വില. പറഞ്ഞ സമയത്ത് തന്നെ ഓർഡർ ലഭിച്ചു. എന്നാൽ പെട്ടി തുറന്ന് നോക്കിയപ്പോഴാണ് ഇവർ ഞെട്ടിപ്പോയത്. വളരെ വിചിത്ര ആകൃതിയുള്ള കേക്കാണ് ഇവർക്ക് ലഭിച്ചത്. റീനയുടെ ബന്ധുവായ അന്നറ്റ് ഹിൽ ആണ് ഈ സംഭവം സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. കേക്ക് നിർമിച്ചവരുമായി ഇവർ ബന്ധപ്പെട്ടുവെങ്കിലും പണം തിരികെ നൽകുവാനാകില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. എന്തായാലും ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.
Read Moreദുബായിൽ ഇന്ത്യൻ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാക് യുവാവിനു വിചാരണ; ഈ മാസം 24-ന് വിധി
ദുബായ്: ദുബായിയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ പാക്കിസ്ഥാൻ യുവാവിന്റെ വിചാരണ ദുബായ് കോടതിയിൽ ആരംഭിച്ചു. ഈ മാസം 24-ന് വിധി പറയുമെന്നാണു റിപ്പോർട്ട്. പെണ്കുട്ടി താമസിച്ചിരുന്ന അൽ ബാർഷയിലെ അപ്പാർട്ട്മെന്റിൽ വെള്ളം ഡെലിവറി ചെയ്യാൻ പോയപ്പോഴാണു യുവാവ് പീഡനശ്രമം നടത്തിയതെന്നാണു പരാതി. ഈ വർഷം ഓഗസ്റ്റിലായിരുന്നു സംഭവം. യുവാവ് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുത്തു നൽകിയപ്പോൾ പെണ്കുട്ടിയുടെ കൈയിൽ കയറിപ്പിടിച്ച യുവാവ് ചുംബിക്കാൻ ശ്രമിച്ചു. പെണ്കുട്ടി ഒച്ചവച്ചതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ വെള്ളത്തിന്റെ പണം തനിക്കു നൽകാനുണ്ടെന്നും ചുംബനം തന്നാൽ പണം ഇളവു ചെയ്തു തരാമെന്നും ഇയാൾ പറഞ്ഞു. എന്നിട്ടും പെണ്കുട്ടി ബഹളം വച്ചതോടെ ഇയാൾ സ്ഥലംവിട്ടു. തുടർന്നു പെണ്കുട്ടി വിവരം അമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പെണ്കുട്ടിയെ ചുംബിക്കാൻ ശ്രമിച്ചതായി…
Read Moreതെരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ചില്ല; മേയറെ റോഡിലൂടെ വലിച്ചിഴച്ചു
ലാസ്മാർഗറിത്താസ് (മെക്സിക്കൊ): കർഷകരുടെ ആവശ്യം പരിഗണിച്ചു പുതിയ റോഡ് നിർമിച്ചു നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചു സിറ്റി മേയറെ റോഡിലൂടെ വലിച്ചിഴച്ചു. സൗത്ത് മെക്സിക്കോയിലെ ലാസ്മർഗറിത്താസ് സിറ്റിയിലാണ് സംഭവം. തെരഞ്ഞെടുപ്പു സമയത്ത് കർഷകർക്ക് നൽകിയ വാഗ്ദാനം നിറവേറ്റാത്തതിൽ പ്രതിഷേധിച്ചു പതിനൊന്നു പേരടങ്ങുന്ന കർഷകർ മേയർ ലൂയിസ് ഫെർണാണ്ടസിന്റെ ഒാഫീസിലേക്ക് തള്ളിക്കയറി അവിടെയുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും പിടിച്ചിറക്കി മർദിക്കുകയും തുടർന്നു ട്രക്കിനു പുറകിൽ കെട്ടി വില്ലേജ് റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. ഒടുവിൽ പോലീസിന്റെ ഇടപെട്ടാണ് മേയറെ മോചിപ്പിച്ചത്. ഇതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി.20 പേർക്ക് പരിക്കേൽക്കുകയും 11 പേരെ അറസ്റ്റു ചെയ്യുകയും ചെയ്താതായി റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ വയറലായി. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് മേയർക്കു നേരെ ആക്രമണം ഉണ്ടായത്. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read Moreശ്രീ സെയ്നി മിസ് വേൾഡ് അമേരിക്ക മത്സരത്തിന്
ലാസ്വേഗസ്: മിസ് വേൾഡ് അമേരിക്ക 2019 മത്സരത്തിന് വിജയ പ്രതീക്ഷയുമായി മിസ് ഇന്ത്യ വേൾഡ് വൈഡ് (2018) സൗന്ദര്യറാണി ശ്രീ സെയ്നി (23) ഉൾപ്പെടെ അഞ്ച് ഇന്ത്യൻ അമേരിക്കൻ വംശജർ ലാസ്വേഗസിലേക്ക്. ഒക്ടോബർ 12ന് ലാസ്വേഗസിലെ ന്യൂ ഓർലിയൻസ് ഹോട്ടലിലാണു മത്സരം. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നും ഡിസ്ട്രിക്ട് കൊളംബിയായിൽ നിന്നുമുള്ളവരാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. വാഷിംഗ്ടൺ സിയാറ്റിൽ നിന്നുള്ള സെയ്നിയെ കൂടാതെ മൻജു ബംഗളൂരു (23), ലോസ് ആഞ്ചലസ് ലേഖാ രവി(26) , മിയാമി ഫ്ലോറിഡാ, ജസ്മിറ്റ ഗോമാൻ (20) ഐഓവ, അമൂല്യ ചാവ(17) കൻസാസ് എന്നിവരാണ് മത്സരത്തിൽ പങ്കെടുക്കുന്ന മറ്റു ഇന്ത്യൻ വംശജർ. 12 വയസു മുതൽ ഹൃദയ സംബന്ധമായ തകരാറിന് പേസ് മേക്കർ ഉപയോഗിച്ചു വരുന്ന സെയ്നി, ഒരിക്കൽ പോലും ഡാൻസ് ചെയ്യാൻ കഴിയില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയതാണ്. പഞ്ചാബിൽ നിന്നുള്ള മാതാപിതാക്കളോടൊപ്പം ഏഴാം വയസിലാണ്…
Read Moreലൈവ് വാർത്തയ്ക്കിടെ കുറുമ്പുമായി മകൻ; ചിരിയടക്കാനാവാതെ അവതാരക: രസകരമായ ദൃശ്യങ്ങൾ
സ്റ്റുഡിയോയിലിരുന്ന് ലൈവായി വാർത്ത വായിക്കുന്നതിനിടെ അവതാരകയുടെ അരികിൽ വന്ന് മകൻ കുറുമ്പ് കാട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഹിറ്റ്. എംഎസ്എൻബിസി ചാനലിൽ റിപ്പോർട്ടർ കോട്നി കൂബും വാർത്ത വായിക്കുമ്പോഴാണ് മകൻ അരികെത്തിയത്. വടക്കൻ സിറിയയിൽ തുർക്കി നടത്തുന്ന വിമാനാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയുടെ രംഗപ്രവേശം. മകനെ കണ്ട് ചിരിയടക്കാനാവാതിരുന്ന ഇവർ ക്ഷമിക്കു, മക്കൾ എനിക്കൊപ്പമുണ്ട് എന്ന് പറഞ്ഞതിന് ശേഷം ചർച്ച തുടരുകയായിരുന്നു. ചാനലിന്റെ ട്വിറ്റൽ അക്കൗണ്ടിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതിന് മുൻപ് ബിബിസി റിപ്പോർട്ടർ വാർത്ത വായിക്കുമ്പോൾ മക്കൾ സമീപത്ത് എത്തിയ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. Sometimes unexpected breaking news happens while you’re reporting breaking news. #MSNBCMoms #workingmoms pic.twitter.com/PGUrbtQtT6 — MSNBC (@MSNBC) October 9, 2019
Read More