വാക്ക് തർക്കത്തിനൊടുവിൽ കലിപൂണ്ട 20കാരൻ പെണ്‍സുഹൃത്തിന്റെ കാറിൽ മണ്ണ് നിറച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപം സംസാരിക്കുവാനായാണ് യുവാവ് പെണ് സുഹൃത്തിനെ വിളിച്ചു വരുത്തിയത്. മറ്റൊരാളുടെ കാറുമായാണ് പെണ്‍കുട്ടി ഇവിടെയെത്തിയത്. താൻ ചോദിച്ച ചോദ്യത്തിന് പെണ്‍കുട്ടി മറുപടി നൽകാതിരുന്നതിനെ തുടർന്ന് കലിപൂണ്ട യുവാവ് ഒരു ലോഡറിൽ നിറച്ച മണ്ണ് ഇവരുടെ കാറിനു മുകളിലേക്ക് ഇടുകയായിരുന്നു. മണ്ണ് കാറിനുള്ളിലേക്ക് വീഴുകയും ചെയ്തു. പെണ്‍കുട്ടി അപകടമൊന്നുമില്ലാതെ രക്ഷപെട്ടുവെന്ന് പോലീസ് അറിയിച്ചു. ഏകദേശം 1,000 ഡോളറിന്റെ കേട്പാട് വാഹനത്തിന് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read MoreCategory: NRI
ഫിദൽ കാസ്ട്രോ സമ്മാനിച്ച മുതല ആക്രമിച്ചു; വൃദ്ധന് പരിക്ക്
ക്യൂബൻ വിപ്ലവ നേതാവും ഭരണാധികാരിയുമായിരുന്ന ഫിദൽ കാസ്ട്രോയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മുതല വൃദ്ധനെ ആക്രമിച്ചു. സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള സ്ക്കാൻസെൻ അക്വേറിയത്തിൽ വച്ചാണ് സംഭവം നടന്നത്. ഇവിടെ സംഘടിപ്പിച്ച ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ എഴുപത് വയസുകാരനായ ഒരാൾക്കാണ് പരിക്കേറ്റത്. മുതലയെ ഇട്ടിരുന്ന കൂട്ടിലേക്ക് കൈയിട്ട് പ്രസംഗിച്ചുകൊണ്ടിരുന്ന ഇദ്ദേഹത്തെ മുതല ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭ്യമല്ല. 1970ൽ ഫിദൽ കാസ്ട്രോ റഷ്യൻ ബഹീരാകാശ സഞ്ചാരിയായ വ്ളാദമിർ ഷതോളോവിന് സമ്മാനിച്ച രണ്ട് മുതലകളാണ് കാസ്ട്രോയും ഹില്ലരിയും. മോസ്കോ മൃഗശാലയിൽ നിന്നും 1981ലാണ് ഇവയെ ഇവിടേക്ക് കൊണ്ടു വന്നത്. ഏറ്റവും കൂടുതൽ ആക്രമണ സ്വഭാവമുള്ളതാണ് ക്യൂബൻ മുതലകൾക്ക്.
Read More“ബിക്കിനി എയർലൈൻസ്’ ഇന്ത്യയിലേക്ക്; ടിക്കറ്റ് വെറും ഒന്‍പതു രൂപയ്ക്ക്
ന്യൂഡൽഹി: വിയറ്റ്നാമിന്റെ വിയറ്റ് ജെറ്റ് എയർലൈൻസ് ഇന്ത്യയിലേക്കു സർവീസ് ആരംഭിക്കുന്നു. ഡിസംബർ ആറു മുതലാണു വിയറ്റ് ഇന്ത്യയിൽ സർവീസ് തുടങ്ങുക. വിയറ്റ്നാമിലെ ഹോ ചി മിനാ സിറ്റി, ഹനോ എന്നിവിടങ്ങളിൽനിന്നു ഡൽഹിയിലേക്കും തിരിച്ചുമാണു സർവീസുകൾ. മാർച്ച് 28 വരെയുള്ള സർവീസുകൾക്കു കന്പനി ബുക്കിംഗ് ആരംഭിച്ചു. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും ഹോചിമിൻ സിറ്റിയിൽനിന്നുള്ള സർവീസ്. ഹാനോയിൽ നിന്നുള്ള വിമാനങ്ങൾ മറ്റു മൂന്നു ദിവസങ്ങളിൽ പുറപ്പെടും. ഓഗസ്റ്റ് 22 വരെ ബുക്കു ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഒന്‍പതു രൂപയാണ്. വാറ്റും എയർപോർട്ട് ഫീയും മറ്റു ചാർജുകളും കൂടാതെയാണിത്. വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെൻ തീ ഫോംഗ് താവോയുടെ ഉടമസ്ഥതയിലുള്ളതാണു വിയറ്റ് ജെറ്റ് എയർലൈൻ. ബിക്കിനി ധരിക്കണമോ അതോ പരന്പാരാഗതത വസ്ത്രം ധരിക്കണമോ എന്നു തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയർഹോസ്റ്റസുമാർക്കുണ്ട്. എന്നിരുന്നാലും എല്ലാവരും ബിക്കിനിയാണു…
Read Moreസീലിംഗിന് മുകളിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പ് കട്ടിലിൽ
വീട്ടിലെ മുറിയുടെ സീലിംഗിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പ് കട്ടിലിലേക്ക് വീണു. ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലാണ് സംഭവം. ലൈറ്റ് ഫിറ്റിംഗ്സിനുള്ളിലാണ് പാമ്പ് പതുങ്ങിയിരുന്നത്. പാമ്പിന്റെ ഭാരം താങ്ങാൻ ലൈറ്റ് ഫിറ്റിംഗിസിനായില്ല. തുടർന്ന് പാമ്പ് കട്ടിലിലേക്ക് വീഴുകയായിരുന്നു. ഭാഗ്യത്തിന് ആരും കട്ടിലിൽ ഇല്ലായിരുന്നു. വീട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ സണ്‍ഷൈൻ കോസ്റ്റ് സ്നേക് ക്യാച്ചേഴ്സാണ് പാമ്പിനെ കൊണ്ടുപോയത്.
Read Moreപിതാവ് പാർലമെന്റിൽ പ്രസംഗത്തിൽ; കുഞ്ഞിനെ പരിചരിച്ച് സ്പീക്കർ
വെല്ലിംഗ്ടണ്‍: പിതാവ് പാർലമെന്റിൽ പ്രസംഗിക്കുന്പോൾ കുഞ്ഞിനെ പരിചരിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്തു സ്പീക്കർ. ന്യൂസിലൻഡ് പാർലമെന്റ് അംഗമായ ടമാറ്റി കൊഫേയുടെ കുഞ്ഞിനെയാണു സഭാ ചർച്ചയ്ക്കിടെ സ്പീക്കർ ട്രെവർ മല്ലർഡ് പാലുകൊടുത്തു പരിചരിച്ചത്. സ്പീക്കർ തന്നെയാണ് ഇതിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. സാധാരണ സ്പീക്കറുടെ കസേരയിൽ അധ്യക്ഷത വഹിക്കുന്നവർ മാത്രമേ ഇരിക്കാറുള്ളൂ. പക്ഷെ ഇന്ന് ഒരു വിഐപി ഈ കസേര എനിക്കൊപ്പം പങ്കുവച്ചു. ടമാറ്റി കൊഫേക്കും ടിമ്മിനും ആശംസകൾ എന്നു പറഞ്ഞായിരുന്നു സ്പീക്കറുടെ ട്വീറ്റ്. പാർലമെന്റ് അംഗമായ ടമാറ്റി കൊഫേ സ്വവർഗാനുരാഗിയാണ്. തന്റെ പങ്കാളിയായ ടിം സ്മിത്തിനൊപ്പം ഗർഭപാത്രം വാടകയ്ക്കെടുത്താണു ദന്പതികൾ കുഞ്ഞിനു ജൻമം നൽകിയത്. പിതാവിനുള്ള പ്രസവ ശുശ്രൂഷ അവധിയിൽനിന്നു കൊഫേ പാർലമെന്റിൽ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെയാണ് ഈ സംഭവത്തിനു സഭ സാക്ഷ്യം വഹിച്ചതെന്നതും ശ്രദ്ധേയം. ഐക്യരാഷ്ട്രസഭയിൽ കുഞ്ഞിനെയുമേന്തി പ്രസംഗിക്കുന്ന ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേനിന്റെ ചിത്രം…
Read Moreസ്മാർട്ടാകാൻ ക്രിക്കറ്റ് ബോളും; മൈക്രോചിപ്പ് ഘടിപ്പിച്ച ക്രിക്കറ്റ് ബോളുകൾ എത്തുന്നു
മൈക്രോ ചിപ്പ് ഘടിപ്പിച്ച ക്രിക്കറ്റ് ബോളുകൾ രംഗത്തിറക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോൾ നിർമാതാക്കളായ കൂക്കബുര. ക്രിക്കറ്റ് കളി, അനുഭവം എന്നിവയിലെല്ലാം ഇതോടെ മാറ്റം വരുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബോളിൽ ഘടിപ്പിച്ചിരിക്കുന്ന മൈക്രോ ചിപ്പിൽ നിന്നും ഫോണിലേയൊ, ടാബ്ലറ്റിലേയോ ആപ്ലിക്കേഷനിലേക്ക് വിവരങ്ങൾ ലഭിക്കും. കൂക്കബുരയുടെ നിലവിലെ ബോളിന്റെ ഭാരത്തിനൊ രൂപകൽപ്പനയിലോ യാതൊരു മാറ്റവും വരുത്താതെയാണ് പുതിയ ബോൾ തയാറാക്കുന്നത്. റിലീസ് സ്പീഡ്, പ്രീ ബ്രൗണ്‍സ്, പോസ്റ്റ് ബൗണ്‍സ് എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും ബോളിൽ നിന്നും ലഭിക്കും. ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി20 മത്സരങ്ങളിലുമാകും ഈ സ്മാർട്ട് ബോളുകൾ ആദ്യം രംഗത്തിറക്കുക. കൂടാതെ ബോളിന് ഐസിസി അംഗീകാരം നേടിയെടുക്കുവാനാണ് കമ്പനി അധികൃതർ ശ്രമിക്കുന്നത്. ഇത് യാഥാർത്ഥ്യമാക്കുവാൻ ടെക്നോളജി പങ്കാളികളായ സ്പോർട്ട് കോറിനൊപ്പം ചേർന്ന് കഴിഞ്ഞ രണ്ട് വർഷമായി പരിശ്രമിക്കുകയാണ് കൂക്കബുര.
Read Moreകാജിന് സാറ; സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള തടാകം
സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള തടാകമെന്ന റിക്കാര്‍ഡ് നേപ്പാളില്‍ പുതുതായി കണ്ടെത്തിയ കാജിന് സാറയ്ക്ക്. ഇതോടെ നേപ്പാളിലെതന്നെ ടിലിച്ചോ തടാകത്തിന്റെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡാണ് തകരുക. സമുദ്രനിരപ്പില്‍നിന്ന് 4919 മീറ്റര്‍ ഉയര്‍ത്തിലാണ് ടിലിച്ചോ സ്ഥിതിചെയ്യുന്നത്. രണ്ടു തടാകങ്ങളും മനാംഗ് ജില്ലായിലാണ്. ചാമെ റൂറല്‍ മുന്‍സിപ്പാലിറ്റിയിലാണ് കാജിന് സാറ. പര്‍വതാരോഹകരുടെ ഒരു ടീം മാസങ്ങള്‍ക്കു മുമ്പാണ് കാജിന് സാറാ തടാകം കണ്ടെത്തിയത്. ഇവര്‍ നല്കിയ കണക്കുകള്‍ പ്രകാരം കാജിന് സാറാ 5200 മീറ്റര്‍ ഉയരത്തിലാണ്. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തടാകത്തിന് 1500 മീറ്റര്‍ നീളവും 600 മീറ്റര്‍ വീതിയുമാണുള്ളതെന്ന് ചാമേ റൂറല്‍ മുന്‍സിപ്പാലിറ്റി ചെയര്മാന് ലോകേന്ദ്ര ഖാലെ പറഞ്ഞു.
Read Moreഒളിച്ചോടിയ യുവാവിനും പെണ്‍കുട്ടിക്കും ഗ്രാമമുഖ്യന്റെ ക്രൂരമർദ്ദനം
ഒളിച്ചോടിയതിന്റെ പേരിൽ യുവാവിനും പെണ്‍കുട്ടിക്കും ക്രൂരമർദ്ദനം. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലുള്ള കെപി ദൊഡ്ഡി ഗ്രാമത്തിലാണ് സംഭവം. ഇരുപത് വയസുള്ളയാൾക്കൊപ്പമാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇവിടേക്ക് കൂട്ടുക്കൊണ്ട് വന്ന ഇരുവരെയും ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കൈകൾക്കൊണ്ടും വടികൊണ്ടുമാണ് ഇരുവരെയും മർദ്ദിച്ചത്. ഇത് കണ്ട് കൊണ്ട് ജനക്കൂട്ടം കാഴ്ച്ചക്കാരായി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ഇതുവരെയും ഗ്രാമമുഖ്യനെതിരെ പരാതിയുമായി ആരും സമീപിച്ചില്ലെന്ന് ജില്ലാ പോലീസ് മേധാവി ബി. യേസുബാബു പറഞ്ഞു. വനിത പോലീസിനെ അയച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ടെന്നും യുവാവുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടന്ന് കണ്ടെത്തിയാൽ പോക്സോയിൽ പെടുത്തി കേസ് രജിസ്ട്രർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഇരമ്പിയെത്തിയ വെള്ളം വ്യാപാര സ്ഥാപനങ്ങൾ തകർത്തു; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
കനത്ത മഴയും പ്രളയവും കാരണം വ്യാപാരസ്ഥാപനങ്ങൾ തകർന്നടിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ നീമച്ചിലാണ് സംഭവം. കനാലിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. ഇടിഞ്ഞു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വെള്ളത്തിലൂടെ ഒഴുകി പോകുന്നതും വീഡിയോയിൽ വ്യക്തമാണ്. വാർത്ത എജൻസിയായ എഎൻഐയാണ് ഈ വീഡിയോ പുറത്തുവിട്ടത്. #WATCH Temporary shops washed away after boundary wall behind the shops collapses due to increased level of water in a canal, in Neemuch, #MadhyaPradesh pic.twitter.com/ZgxKR1cwdQ — ANI (@ANI) August 16, 2019
Read Moreനദി മുറിച്ചു കടക്കാൻ ശ്രമിച്ചയാൾക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ കാണാം
കുത്തിയൊലിച്ച് ഒഴുകിയ നദി മുറിച്ചു കടക്കാൻ ശ്രമിച്ചയാൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ രാജ്ഗാർഹിലാണ് സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ നദി കരകവിഞ്ഞൊഴുകിയിരുന്നു. അതിശക്തമായ ഒഴുക്ക് വകവയ്ക്കാതെ ഇയാൾ നദിയിലേക്ക് ഇറങ്ങുകയായിരുന്നു. കുറേ ദൂരം ഇദ്ദേഹം സഞ്ചരിച്ചിരുന്നുവെങ്കിലും നിലതെറ്റി വെള്ളത്തിൽ വീണ് ഒഴുകി പോകുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ മൃതദേഹം പോലീസ് കണ്ടെത്തി. #WATCH Man washed away while crossing a flooded river in Rajgarh yesterday. According to police, the body has been recovered #MadhyaPradesh pic.twitter.com/Bl53TIAk8I — ANI (@ANI) August 16, 2019
Read More