ചുഴലിക്കാറ്റ് ഭയന്ന് കാർ അടുക്കളയിൽ സൂക്ഷിച്ച് ഗൃഹനാഥൻ. ഫ്ളോറിഡയിലെ ജാക്സണ്‍വില്ല നിവാസിയായ പാട്രിക് എൽഡ്റിഡ്ജാണ് ചുഴലിക്കാറ്റ് ഭീതിയിൽ വീട് കാർ പാർക്കിംഗ് സ്ഥലമാക്കിയത്. പാട്രിക്കിന്റെ ഭാര്യയാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. കാർ നഷ്ടപ്പെടുമോ എന്ന ഭയത്താലുള്ള തന്റെ ഭർത്താവിന്റെ പ്രവൃത്തി ഏറെ അഭിനന്ദനാർഹമാണെന്നാണ് ഇവരുടെ അഭിപ്രായം. കാറിന് ചുറ്റും നടന്നാണ് ഇരുവരും ഭക്ഷണം പാകം ചെയ്യുന്നത്. കാർ ഇവിടെ കിടക്കുന്നത് കൊണ്ട് തങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്ന് ഇരുവരും പറയുന്നു.
Read MoreCategory: NRI
മരണത്തിൽ ദുരൂഹത; മലയാളി പെൺകുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവാതെ മോർച്ചറിയിൽ; ബന്ധുവും രണ്ടു മലയാളി സ്ത്രീകളും അറസ്റ്റിൽ
കുവൈത്ത്: കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി പെൺകുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവാതെ മോർച്ചറിയിൽ. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാൽ മാതാപിതാക്കൾക്ക് രാജ്യംവിടാൻ കഴിയാത്തതിനാലാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനു അധികൃതർ അനുമതി നൽകുകയും ഇതിനായുള്ള നടപടി ക്രമങ്ങൾ നേരത്തെ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ മാതാപിതാക്കൾക്ക് രാജ്യം വിടാൻ കഴിയില്ലെന്നു വന്നതോടെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കഴിഞ്ഞ ഒമ്പത് ദിവസമായി ഫർവാനിയ ദജീജിൽ ഉള്ള മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിനേയും മലയാളികളായ രണ്ടു സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ മാസം 26നു രാത്രിയിലാണ് കഴുത്തിൽ മുറിവേറ്റ പാടുമായി പെൺകുട്ടിയെ അബാസിയ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടിയെ ഫർവാനിയ ആശുപത്രിയിൽ…
Read Moreലോക ഡാൻസ് ജേതാക്കളായ ന്യൂസിലൻഡ് ടീമിൽ മലയാളിയും
കണ്ണൂർ: അമേരിക്കയിലെ അരിസോണയിൽ നടന്ന ലോക ഹിപ്ഹോപ് ഡാൻസ് മത്സരത്തിൽ ജേതാക്കളായ ന്യൂസിലൻഡ് ടീമിൽ മലയാളിയും. ഓക്ലൻഡിൽ താമസിക്കുന്ന വിളക്കന്നൂർ സ്വദേശി പുത്തൻപുരയ്ക്കൽ പി.ജെ. മാത്യു-ഷെറിൻ വാവക്കാടൻ ദമ്പതികളുടെ രണ്ടാമത്തെ മകൻ മെൽവിൻ മാത്യുവിനാണ് ശ്രദ്ധേയനേട്ടം. വാഴ്സിറ്റി വിഭാഗത്തിൽ 66 രാജ്യങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിലായിരുന്നു മെൽവിന്റെ നേട്ടം. പഠനത്തിലും മികവ് പുലർത്തുന്ന മെൽവിൻ മികച്ച ഫുട്ബോൾ കളിക്കാരനുംകൂടിയാണ്. കുട്ടിക്കാലം മുതൽത്തന്നെ ഡാൻസിൽ തത്പരനായിരുന്നു. മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, അധ്യാപകർ, ടീമംഗങ്ങൾ എന്നിവരുടെ പൂർണപിന്തുണയാണ് വിജയത്തിലേക്ക് നയിച്ചതെന്ന് മെൽവിൻ പറഞ്ഞു. കോഴിക്കോട് അമലാപുരി സ്വദേശിയാണ് അമ്മ ഷെറിൻ. ജ്യേഷ്ഠൻ കെവിൻ മാത്യു.
Read Moreകുട്ടികളെ വീൽചെയറിലിരുത്തി ആനുകൂല്യം തട്ടിയ വീട്ടമ്മ പിടിയിലായി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിയുന്നത് വിചാരണ വേളയില്‍
ബെർലിൻ: ആരോഗ്യമുള്ള നാലു കുട്ടികളെ വീൽ ചെയറിലിരുത്തി 140,000 യൂറോയുടെ സർക്കാർ ആനുകൂല്യം അനധികൃതമായി കൈപ്പറ്റിയ കേസിൽ ലൂബെക്കിൽ നിന്നുള്ള നാൽപ്പത്തൊന്പതുകാരി പിടിയിലായി. സംഭവം വെളിച്ചത്തു വന്നതോടെ കേസ് കോടതിയിലെത്തി. വിചാരണ വേളയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്. കുട്ടികളെ ഡോക്ടറുടെ മുന്നിലും കടുത്ത രോഗികളായി ചിത്രീകരിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയാണ് ഇവർ തട്ടിപ്പു നടത്തി വന്നത്. 2010 മുതൽ 2016 വരെയായിരുന്നു തട്ടിപ്പ്. മൂത്ത കുട്ടിക്ക് ഇപ്പോൾ 27 വയസും ഇളയ കുട്ടിക്ക് 10 വയസുമുണ്ട്. ഡോക്ടർമാർ പരിശോധനയ്ക്കു വരുന്പോൾ അമ്മ തങ്ങളെ മാനസികമായി സമ്മർദത്തിലാക്കിയിരുന്നു എന്നു ഒരു കുട്ടി പ്രോസിക്യൂട്ടർമാർക്കു മൊഴി നൽകിയതും ഏറെ കുരുക്കിലായി. ഭർത്താവില്ലാതെ ജീവിക്കുന്നതിനുള്ള സാമൂഹ്യക്ഷേമവും കുട്ടികൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും ഉൾപ്പടെയാണ് സർക്കാരിനെ വെട്ടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ
Read Moreഅമിത വേഗതയിൽ കാറോടിച്ചു; എട്ടു വയസുകാരൻ പോലീസ് പിടിയിൽ
അർധരാത്രിയിൽ മാതാപിതാക്കളുടെ അനുമതി ഇല്ലാതെ ജർമനിയിലെ ഹൈവേയിലൂടെ (എ44) 140 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ച എട്ടു വയസുകാരൻ ഏറെ ആശങ്ക പടർത്തിയെങ്കിലും ഒടുവിൽ പോലീസിന്റെ പിടിയിലായി. വെസ്റ്റ് ഫാളിയ നഗരത്തിലെ സോസ്റ്റ് എന്ന ചെറുപട്ടണത്തിൽ താമസിക്കുന്ന ബാലനാണ് വോൾക്സ് വാഗൻ കന്പനിയുടെ ഗോൾഫ് മോഡൽ ഓട്ടോമാറ്റിക് കാറുമായി ഹൈവേയിലൂടെ പാഞ്ഞത്. ഡോർട്ട്മുണ്ട് നഗരം ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടയിൽ അൽപ്പനേരം വിശ്രമിക്കാൻ ഹൈവേയുടെ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തപ്പോഴാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പോലീസ് പിടികൂടി കാര്യം അന്വേഷിച്ചപ്പോൾ, അൽപ്പം ഡ്രൈവ് ചെയ്യണമെന്നു മാത്രമേ താൻ ആഗ്രഹിച്ചുള്ളൂ എന്നു പറഞ്ഞു കരഞ്ഞ കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ പക്കൽ ഏൽപ്പിച്ചു. അമിത വേഗം കുട്ടിക്കുതന്നെ അസ്വസ്ഥത തോന്നിയതോടെയാണ് സ്വയം കാർ നിർത്തിയതെന്നും കുട്ടി പോലീസിനോടു പറഞ്ഞു. കാറിന്റെ ഹസാർഡ് ലൈറ്റുകൾ ഓണ്‍ ചെയ്തിരുന്നു. കാറിന്റെ പിന്നിൽ വാണിംഗ് ത്രികോണവും ഘടിപ്പിച്ചിരുന്നു.…
Read Moreപിറ്റ്ബുൾ നായ്ക്കളുടെ ആക്രമണത്തിൽ ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം
ഡിട്രോയ്റ്റ്: സൈക്കിൾ സവാരി നടത്തുന്നതിനിടെ ഒൻപതു വയസുകാരിയെ അയൽ വീട്ടിലെ മൂന്നു പിറ്റ്ബുൾ നായ്ക്കൾ ചേർന്ന് അക്രമിച്ചു കൊലപ്പെടുത്തി. സൗത്ത് വെസ്റ്റ് ഡിട്രോയ്റ്റിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. നായ്ക്കളെ പുറത്ത് അഴിച്ചു വിടുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ഉടമസ്ഥനുമായി സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് തർക്കം ഉണ്ടാക്കിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ കുട്ടിയെ നായ്ക്കളിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചുവെന്നും മറ്റൊരാൾ ഒരു നായയെ വെടിവച്ചുവെന്നും കൊല്ലപ്പെട്ട കുട്ടിയുടെ പിതൃസഹോദരി പറഞ്ഞു. കുട്ടിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സ്കൂളിലെ സമർഥയായ വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട ഒൻപതു വയസുകാരിയെന്ന് അധ്യാപകരും വിദ്യാർഥികളും അഭിപ്രായപ്പെട്ടു. നായ്ക്കളുടെ ഉടമസ്ഥനെ പോലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും കേസ് ചാർജ് ചെയ്തിട്ടില്ല. നായ്ക്കളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read Moreലോലിപോപ്പ്, ഓറിയോ, പൈ.. ആൻഡ്രോയ്ഡിന്റെ മധുരത്തിനു ഗൂഗിളിന്റെ “മരുന്ന്’
എക്ലയർ, ദോനട്ട്, കപ്കേക്ക്, ഐസ്ക്രീം സാൻഡ്വിച്ച്, ജെല്ലി ബീൻ, ഹണികോംബ്, ജിഞ്ചർബ്രഡ്, ലോലിപോപ്പ്, മാഷ്മലോ, കിറ്റ്കാറ്റ്, നൂഗാ, ഓറിയോ, പൈ… മധുരപലഹാരങ്ങളല്ല, ആൻഡ്രോയ്ഡ് സ്മാർട്ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പേരുകളാണ് ഇവ. ഈ പേരിടൽ രീതി ഗൂഗിൾ അവസാനിപ്പിക്കുകയാണ്. ഇനി ആൻഡ്രോയ്ഡ് 10 എന്നു മാത്രമേ ഓഎസിനെ വിളിക്കൂ. ആൻഡ്രോയ്ഡ് 11, ആൻഡ്രോയ്ഡ് 12 എന്നിങ്ങനെ അക്കങ്ങൾ കൂട്ടിച്ചേർത്ത് ഇനിയുള്ള ആൻഡ്രോയ്ഡ് പതിപ്പുകൾക്ക് പേരിടുമെന്നാണ് ഒൗദ്യോഗിക അറിയിച്ച്. ആപ്പിളിന്റെ ഐഒഎസ് മാതൃകയിലാണിത്. ആൻഡ്രോയ്ഡിന് നൽകിയിരുന്ന മധുരപലഹാരങ്ങളുടെ പേരുകൾ ആഗോള വിപണിയിൽ എല്ലാവർക്കും മനസിലാകുന്നില്ല എന്നതാണു മാറ്റത്തിനു കാരണമായി പറയുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം എന്നതിനാൽ ഇതിന്റെ പേര് എല്ലാവർക്കും മനസിലാകണമെന്ന് ആൻഡ്രോയ്ഡ് ഒൗദ്യോഗികമായി ട്വീറ്റ് ചെയ്തു. അതേസമയം, ആൻഡ്രോയ്ഡിന്റെ പുതിയ പതിപ്പിനു പരന്പരഗത രീതിയിൽ പേരിടണമെങ്കിൽ ക്യൂ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പലഹാരത്തിന്റെ പേരു…
Read Moreവലയിട്ടപ്പോൾ കിട്ടിയത് രണ്ടു വായയുള്ള മീൻ; അമ്പരന്ന് ദമ്പതികൾ
രണ്ട് വായുള്ള മീനിനെ കണ്ട് ഇന്റർനെറ്റിൽ ഞെട്ടൽ. ന്യൂയോർക്ക് സ്വദേശിനിയായ ഡെബ്ബി ഗോഡസ് എന്ന സ്ത്രീയാണ് ഭർത്താവുമൊത്ത് ചാംപ്ലേയ്ൻ തടാകത്തിൽ നിന്നും അത്യപൂർവമായ ഈ മീനിനെ പിടികൂടിയത്. ചിത്രങ്ങൾ പകർത്തിയതിന് ശേഷം ഡെബ്ബി ഈ മീനിനെ തടാകത്തിലേക്ക് തിരികെ വിടുകയും ചെയ്തു. നോട്ടി ബോയ്സ് ഫിഷിംഗ് എന്ന ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഈ ചിത്രം വൈറലായി മാറിയത്.
Read Moreഈ പ്രായത്തിലും എന്നാ ഒരിതാ! ജയിംസ് ബോണ്ട് കാർ ലേലത്തിൽ പോയത് റിക്കാർഡ് തുകയ്ക്ക്
ഹോളിവുഡ് ചിത്രം ജയിംസ് ബോണ്ട് പരമ്പരകളിലൊന്നിൽ ഉപയോഗിച്ച കാർ റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോയി. 1965 മോഡൽ ആസ്റ്റൻ മാർട്ടിൻ ഡി ബി ഫൈവ് കാറാണ് 45.37 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയത്. ലണ്ടനിലെ ആർഎം സോത്ത്ബീസാണ് ലേലം സംഘടിപ്പിച്ചത്. വിന്റേജ് കാറുകളുടെ ലേല തുകയിലെ നിലവിലെ റിക്കാർഡാണ് ഇതോടെ തകർന്നത്. ഏകദേശം 14.21 കോടി രൂപയാണ് ഈ കാർ കൂടുതലായി സ്വന്തമാക്കിയത്. ഇതോടെ ലേലത്തിൽ വിറ്റുപോയ ഏറ്റവും മൂല്യമേറിയ കാർ എന്ന ബഹുമതിയും ആസ്റ്റൻ മാർട്ടിന്റെ ഡി ബി ഫൈവിന് ലഭിച്ചു. ബോണ്ട് ചിത്രമായ ഗോൾഡ് ഫിംഗറിലും തണ്ടർബോളിന്റെ പ്രചാരണത്തിലും ഈ കാർ മുഖം കാണിച്ചിരുന്നു. സിനിമയിൽ ഉപയോഗിക്കുമ്പോൾ കാറിലുണ്ടായിരുന്ന പ്രത്യേകതകളെല്ലാം പുനഃസൃഷ്ടിച്ചിട്ടുണ്ട്. യന്ത്രത്തോക്കുകൾ, ബുള്ളറ്റ്പ്രൂഫ് ഷീൽഡ്, ട്രാക്കിംഗ് സംവിധാനം, കറങ്ങിത്തിരിയുന്ന നമ്പർ പ്ലേറ്റ്, ഓയിൽ സ്ലീക്ക് സ്പ്രെയർ, നെയിൽ സ്പ്രെഡർ, സ്മോക്ക് സ്ക്രീൻ എന്നിലയെല്ലാം…
Read Moreവട്ടംകറക്കും, ഇൻഡിക്കയിൽ ഇടിക്കും; നടുറോഡിൽ യുവതിയുടെ പരാക്രമം
പൊതുവഴിയിൽ കാറുമായി യുവതി നടത്തുന്ന പരാക്രമമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. റോഡിന് ചുറ്റും കാർ വട്ടം കറക്കി മറ്റൊരു കാറിൽ പലതവണ ഇടിപ്പിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പൂന രാംനഗറിലാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാറ്റാ ഇൻഡിക്ക കാറിലാണ് യുവതി സ്വന്തം ഡസ്റ്റർ കാർ ഉപയോഗിച്ച് അഞ്ചുതവണ ഇടിപ്പിച്ചത്. സംഭവത്തിൽ യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
Read More