അമേരിക്കയിൽ മോഷ്‌ടാവിന്‍റെ വെടിയേറ്റ്  മലയാളി ബിസിനസുകാരൻ കൊരട്ടിയിൽ മാത്യു മരിച്ചു

വാഷിംഗ്ടൺ: ഫ്ലോറിഡയിൽ മോഷ്‌ടാവിന്‍റെ വെടിയേറ്റ് മലയാളി മരിച്ചു. കൊരട്ടിയിൽ മാത്യു (68) ആണ് മരിച്ചത്. സെന്‍റർ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം മോഷ്ടാവ് മാത്യു സഞ്ചരിച്ചിരുന്ന കാർ രക്ഷപ്പെടാനായി തട്ടിയെടുക്കുകയായിരുന്നു. മാത്യുവിനെ പാസഞ്ചർ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മാത്യുവിന്‍റെ വെള്ള ലെക്സസ് എസ്‌യുവി കണ്ടെത്തി. കാറിനെ പോലീസ് പിന്തുടർന്ന് അക്രമിയെ കസ്റ്റഡിയിലെടുത്തു. പോലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിച്ച് വാഹനം മറിയുകയായിരുന്നു. എന്നാൽ മാത്യുവിനെ കാറിൽ കണ്ടെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കവർച്ച ചെയ്ത ബാങ്കിനു സമീപം തന്നെയുള്ള സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്‍ററിനു പിന്നിൽ നിന്നു മാത്യുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.  അമേരിക്കയിൽ ബിസിനസുകാരനാണ് കൊല്ലപ്പെട്ട മാത്യു. വാഷിംഗ്ടൺ ക്നനായ സമുദായത്തിലെ സജീവ പ്രവർത്തകനായിരുന്നു മാത്യൂ.

Read More

മകളുടെ വേഷം കെട്ടി ജയിൽ ചാടാൻ ശ്രമം; ഗുണ്ടാത്തലവൻ പിടിയിൽ

റിയോ ഡി ജനീറോ: മകളുടെ വേഷമണിഞ്ഞ് ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച ഗുണ്ടാത്തലവൻ ക്ലോവിനോ ഡ സിൽവ പിടിയിൽ. മകളുടെ മുഖംമൂടിയും വിഗ്ഗും ജീൻസും വസ്ത്രങ്ങളും ധരിച്ച് മുങ്ങാനായിരുന്നു ശ്രമം. എന്നാൽ ജയിലിൽ നിന്നു നടന്നു പുറത്തിറങ്ങിയതും അധികൃതർ പിടികൂടി. അയാളുടെ മുഖത്തെ പരിഭ്രാന്തി പിടിക്കപ്പെടാന്‍ കാരണമായെന്നും അധികൃതര്‍ പറഞ്ഞു. റിയോ ഡി ജനീറോയിലെ ജയിലിൽ 73 വർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഡ സിൽവ. ശനിയാഴ്ച മകള്‍ ജയിലില്‍ ഇയാളെ സന്ദര്‍ശിക്കാൻ എത്തിയിരുന്നു. മകളെ ജയിലിൽ നിർത്തിയ ശേഷം പ്രധാന കവാടം കടന്നു മുന്നോട്ടുനീങ്ങവേ ജയിൽ അധികൃതരുടെ പിടിവീണു. ഡ സില്‍വ വിഗ്ഗും മുഖംമൂടിയും വസ്ത്രങ്ങളും മാറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രധാന ക്രിമിനല്‍ ഗ്രൂപ്പുകളിലൊന്നായ റെഡ‍് കമാന്‍റിലെ അംഗമാണ് ഡ സില്‍വ. ഇയാളെ ജെറിസിനോ ജയിലിൽ നിന്ന് അതിസുരക്ഷാ ജയിലിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു.

Read More

ഏഴ് വയസുകാരന്‍റെ വായയിൽ നിന്നും പുറത്തെടുത്തത് 526 പല്ലുകൾ

ഏഴ് വയസുള്ള കുട്ടിയുടെ വായയിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 567 പല്ലുകൾ. തമിഴ്നാട് സ്വദേശിയായ രവീന്ദ്രനാഥിന്‍റെ വായയിൽ നിന്നാണ് ഇത്രെയും പല്ലുകൾ ഡോക്ടർമാർ നീക്കം ചെയ്തത്. വലത്തെ കവിൾ അസാധാരണമായി വീർത്തിരിക്കുന്നതിനെ തുടർന്നാണ് മാതാപിതാക്കൾ കുട്ടിയുമായി സവിത ഡെന്‍റൽ ആശുപത്രിയിലെത്തിയത്. പല്ലിന് കേട് വന്നതായിരിക്കുമെന്നാണ് ഇവർ ആദ്യം കരുതിയത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് നൂറുകണക്കിന് പല്ലുകൾ കുട്ടിയുടെ വായയിലുണ്ടെന്ന് കണ്ടെത്തിയത്. പല്ലുകളിലേറയും ഉണ്ടായിരുന്നത് താടിയെല്ലിനോട് ചേർന്നായിരുന്നു. ശസ്ത്രക്രിയ നടത്തിയാണ് കുട്ടിക്ക് ആവശ്യമായ 21 പല്ലുകൾ നിലനിർത്തി ബാക്കി പല്ലുകൾ നീക്കം ചെയ്തത്. ശസ്ത്രക്രിയയുടെ ആവശ്യത്തെപ്പറ്റി ആദ്യം മാതാപിതാക്കളെ പറഞ്ഞു മനസിലാക്കി. പക്ഷെ ഡോക്ടർമാരും പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികളും ഏറെ പണിപ്പെട്ടാണ് കുട്ടിയെ ശസ്ത്രക്രിയ ചെയ്യാൻ സമ്മതിപ്പിച്ചത്. കുട്ടി സമ്മതിക്കാത്തത് കൊണ്ടാണ് ശസ്ത്രക്രിയ ഇത്രെയും നാൾ നീണ്ടുപോയതെന്ന് ഡോക്ടർമാർ പറഞ്ഞു. ഏകദേശം അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനു…

Read More

മനോഹരി ഗോൾഡ് ടീ ! ഒരു കിലോ 50,000 രൂപ

ഗോഹട്ടി തേയില ലേലകേന്ദ്രത്തിൽ (ജിടിഎസി) ഒരു കിലോ തേയിലപ്പൊടി വിറ്റത് 50,000 രൂപയ്ക്ക്. ദിബ്രുഗഡിലെ മനോഹരി ടീ എസ്റ്റേറ്റിൽനിന്നുള്ള പരന്പരാഗത തേയിലയിനത്തിൽനിന്നുള്ള മനോഹരി ഗോൾഡ് ടീ ആണ് റിക്കാർഡ് വിലയിൽ വിറ്റുപോയത്. ഇതാദ്യമായാണ് ഇത്രയധികം വിലയ്ക്ക് തേയിലപ്പൊടി വിറ്റുപോകുന്നതെന്ന് ഗോഹട്ടി ടീ ഓക‌്ഷൻ ബയേഴ്സ് അസോസിയേഷൻ സെക്രട്ടറി ദിനേഷ് ബിയാനി അഭിപ്രായപ്പെട്ടു. ഗോഹട്ടിയിൽനിന്നുള്ള സൗരഭ് ടീ ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കിലോഗ്രാമിന് 50,000 രൂപ വിലയ്ക്കു തേയിലപ്പൊടി വാങ്ങിയത്. കന്പനി രണ്ടു കിലോഗ്രാം വാങ്ങുകയും ചെയ്തു. ഉന്നത ഗുണനിലവാരമുള്ള തേയില ഉത്പാദിപ്പിക്കാനും അത് മികച്ച വിലയ്ക്ക് വില്ക്കാനുമുള്ള അവസരമാണ് ജിടിഎസി ഒരുക്കുന്നത്. പി-126 ഇനം തേയിലച്ചെടിയുടെ കൊളുന്തുകൾ മേയ്-ജൂൺ സീസണിൽ അതിരാവിലെ കൈകൊണ്ടു നുള്ളിയെടുത്ത് പ്രത്യേകം തയാറാക്കിയെടുക്കുന്നതാണ് മനോഹരി ഗോൾഡ് ടീ എന്ന് മനോഹരി ടീ എസ്റ്റേറ്റ് ഉടമ രാജൻ ലോഹിയ അവകാശപ്പെട്ടു. ഈ തേയിലകൊണ്ട് ഉണ്ടാക്കുന്ന…

Read More

മദ്യ ലഹരിയിൽ ജിറാഫിന്‍റെ ശരീരത്തിൽ കയറി; യുവാവിനെ തേടി പോലീസ്

മൃഗശാലയിൽ ജിറാഫിന്‍റെ പുറത്ത് കയറിയയാൾക്ക് സംഭവിച്ച അബദ്ധത്തതിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. കസാഖസ്ഥാനിലെ ഷൈംകെന്‍റ് മൃഗശാലയിലാണ് സംഭവം. മദ്യപിച്ചാണ് ഇദ്ദേഹം മൃഗശാലയിൽ എത്തിയത്. സമീപത്തെ കമ്പി വേലിയിൽ കൂടി കയറി ജിറാഫിന്‍റെ കഴുത്തിൽ പിടിച്ച ഇദ്ദേഹം താഴേക്ക് ഇറങ്ങി ജിറാഫിന്‍റെ ശരീരത്തിൽ ഇരുന്നു. എന്നാൽ നിമിഷങ്ങൾക്കകം ഇദ്ദേഹത്തെ ജിറാഫ് കുടഞ്ഞ് നിലത്തേക്ക് എറിയുകയായിരുന്നു. നിലത്ത് നിന്നും എഴുന്നേറ്റ ഇയാൾ വേലിയുടെ മുകളിൽ കയറി എന്നാൽ ജിറാഫ് വീണ്ടും സമീപത്ത് എത്തിയപ്പോൾ ഇയാൾ വീണ്ടും ആദ്യത്തേതു പോലെ ആവർത്തിച്ചു. ജിറാഫ് വീണ്ടും ഇയാളെ നിലത്തേക്ക് കുടഞ്ഞെറിയുകയും ചെയ്തു. പിന്നീട് അൽപ്പ സമയത്തിനു ശേഷം ഇയാൾ തിരികെ പോരുകയും ചെയ്തു. മൃഗശാലയിൽ അതികൃമിച്ച് കടന്നുവെന്ന കാരണത്താൽ ഇദ്ദേഹത്തെ പോലീസ് തെരയുകയാണ്. ഇയാൾക്ക് ജയിൽ ശിക്ഷ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More

പ്രളയത്തിൽ മുങ്ങി വഡോദര; മുതലയെ പേടിച്ച് ജനങ്ങൾ

ഗുജറാത്തിലെ പ്രമുഖ നഗരമായ വഡോദരയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കടുത്ത ഭീതിയിലാണ് ജനങ്ങൾ. കാരണമെന്താണന്നല്ലേ, പ്രളയത്തിൽ ഒഴുകിയെത്തിയ മുതലകളാണ് നഗരവാസികളുടെ ഉറക്കംകെടുത്തുന്നത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മുതലയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഇതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. അതേസമയം, പ്രളയത്തിൽ മുങ്ങിയ ജനങ്ങളെ രക്ഷിക്കുന്നതിനൊപ്പം മുതലകളെയും കൂട്ടിലാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ. മൂന്നു മുതലകളെ ഇതിനോടകം പിടികൂടിയതായും അധികൃതർ അറിയിച്ചു. Got this on whatsapp #VadodaraRains #Vadodara pic.twitter.com/DxGCR0loni — Fußballgott (@OldMonknCoke) August 1, 2019

Read More

എൻജിൻ തകരാറിലാലായി! തിരക്കേറിയ റോഡിൽ സാഹസികമായി വിമാനം ഇറക്കി- വീഡിയോ

പറന്നുകൊണ്ടിരുന്ന വിമാനം എൻജിൻ തകരാറിലായതിനെ തുടര്‍ന്ന് തിരക്കേറിയ റോഡിൽ ഇറക്കി. വാഷിംഗ്ടണിലെ പാർക്ക്‌ലാൻഡ് നഗരത്തിലാണ് സംഭവം. സിംഗിൾ പ്രൊപ്പല്ലർ കെആർ2 വിമാനമാണ് വാഹനങ്ങളുടെ മുകളിലൂടെ വന്ന് റോഡിൽ ഇറങ്ങിയത്. ഇതിന്‍റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. വിമാനം വരുന്നതു കണ്ട് റോഡിലുണ്ടായിരുന്നവർ വാഹനങ്ങൾ വെട്ടിച്ചുമാറ്റുകയായിരുന്നു. അടിയന്തര ലാൻഡിംഗിൽ റോഡിലെ ചുവപ്പ് സിഗ്നൽ ലൈറ്റിനു മുന്പാകെ വന്നാണ് വിമാനം നിന്നത്. പിന്നീട് പോലീസെത്തിയാണ് പൈലറ്റിനെ വിമാനത്തിൽനിന്ന് ഇറക്കിയത്.

Read More

ചൈനയിൽ വാട്ടർ തീം പാർക്കിൽ “രാക്ഷസ തിരമാല’; 44 പേർക്ക് പരിക്ക്

വടക്കൻ ചൈനയിലെ വാട്ടർ തീം പാർക്കിലുണ്ടായ അപകടത്തിൽ 44 പേർക്ക് പരിക്ക്. പാർക്കിലെ കൃത്രിമ സമുദ്രത്തിലെ തിരമാലയിൽ അകപ്പെട്ടാണ് ആളുകൾക്ക് പരിക്കേറ്റത്. തിരമാല കൃത്രിമമായി സൃഷ്ടിക്കുന്ന യന്ത്രത്തിലുണ്ടായ തകരാർ മൂലം വലിയ തിരമാലകൾ ഉണ്ടായതാണ് അപകടത്തിനു കാരണമായത്. ഷൂയുണ്‍ വാട്ടർ തീം പാർക്കിലായിരുന്നു സംഭവം. സംഭവത്തെ തുടർന്നു പാർക്ക് അടച്ചു. വലിയ തിരമാലകളിൽ അകപ്പെട്ട് ആളുകൾക്ക് പരിക്കേൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Read More

ആറാം നില, വീഴുന്ന കുട്ടി, അദ്ഭുതകരമായ രക്ഷപ്പെടൽ; വൈറലായി വീഡിയോ

ആറാം നിലയിൽനിന്നു താഴേക്കു വീണ മൂന്നു വയസുകാരനെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു. തെക്കു പടിഞ്ഞാറൻ ചൈനയിലെ ചോംഗിംഗിലെ അപ്പാർട്ട്മെന്‍റിലാണ് സംഭവം. അപകടം നടക്കുന്ന സമയത്ത് ആറാം നിലയിലെ അപ്പാർട്ടുമെന്‍റിൽ കുട്ടി ഒറ്റയ്ക്കായിരുന്നുവെന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ട്. കുട്ടി ബാൽക്കണിയിൽ തൂങ്ങി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടവർ ഉടൻ തന്നെ രക്ഷാപ്രവർത്തനവുമായി രംഗത്തെത്തി. ബാൽക്കണിയിൽ തൂങ്ങി നിൽക്കുകയായിരുന്ന കുട്ടി അൽപ്പനേരത്തിനു ശേഷം താഴേക്കു വീഴുകയായിരുന്നു. ഈ സമയം വലിയ പുതപ്പുകൾ ചേർത്തു പിടിച്ച് ആളുകൾ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്‍റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

Read More

പാലം തകർന്നു, ബൈക്ക് യാത്രികർ കുത്തിയൊലിക്കുന്ന വെള്ളത്തിൽവീണു; ഞെട്ടിക്കുന്ന ദൃശ്യം

തകർന്ന വീണ പാലത്തിൽ കൂടി സഞ്ചരിച്ച രണ്ട് യുവാക്കൾ അപകടത്തിൽപ്പെടുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കംബോഡിയയിലാണ് സംഭവം. അപകടത്തിൽപ്പെട്ട രണ്ടുപേരും സൈനികരാണ്. ബൈക്കിൽ വരികയായിരുന്ന ഇവർ പാലത്തിൽ കയറിയപ്പോൾ പാലം തകരുകയായിരുന്നു. അമിതമായ കുത്തൊഴുക്കാണ് പാലം തകരുവാൻ കാരണമായത്. വെള്ളത്തിൽ വീണ ഇരുവരും അൽപ്പദൂരം ഒഴുകിപോകുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഇവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More