ബോംബെ ഐഐടിയിലെ ക്ലാസ് മുറിയിൽ “പശു’

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി ബോംബെയിലെ ക്ലാസ് മുറിയിൽ പശു. അമ്പരന്ന് നിൽക്കുന്ന വിദ്യാർഥികളുടെ മുമ്പിൽ കൂടി പശു നടന്ന് നീങ്ങുന്നതിന്‍റെ അസാധാരണമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഏറെ ചർച്ചാ വിഷയമാകുകയാണ്. വിദ്യാർഥികൾ തന്നെയാണ് ഈ ദൃശ്യം പകർത്തിയത്. ഈ പശു എങ്ങനെയാണ് ക്ലാസ് മുറിക്കുള്ളിൽ എത്തിയതെന്ന് വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ പുറത്ത് നല്ല മഴയുള്ള സമയമായിരുന്നുവെന്നും മഴ നനയാതിരിക്കുവാൻ ആയിരിക്കാം പശു ക്ലാസ് മുറിക്കുള്ളിൽ പ്രവേശിച്ചതെന്ന് വിദ്യാർഥിൾ അറിയിച്ചു. Cow entering IIT BOMBAY without clearing JEE Advanced?? 🐄🐄🐄. A cow entering an IIT Bombay classroom 😂 pic.twitter.com/i7taJ2TPOd — Mayur Borkar (@imayurborkar) July 29, 2019

Read More

ആത്മഹത്യ ചെയ്യാൻ ടൂത്ത് ബ്രഷ് വിഴുങ്ങി; പുറത്തെടുത്തത് 20 വർഷങ്ങൾക്കു ശേഷം

കടുത്ത വയറ് വേദനയുമായി ആശുപത്രിയിലെത്തിയ ആളുടെ വയറ്റിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് ടൂത്ത് ബ്രഷ്. ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവശ്യയിലെ ഷെൻസ്ഹെന്നിലുള്ള ആശുപത്രിയിൽ വച്ചാണ് 51വയസുകാരനായ ഒരാളുടെ വയറ്റിൽ നിന്നും ഡോക്ടർമാർ ബ്രഷ് എടുത്തത്. എന്നാൽ 14 സെന്‍റീമീറ്റർ നീളമുള്ള ഈ ബ്രഷ് 20 വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന്‍റെ വയറ്റിൽ എത്തിയതാണെന്നുള്ളതാണ് ഏറെ ആശ്ചര്യകരം. വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്യുവാനാണ് താൻ ബ്രഷ് വിഴുങ്ങിയതെന്ന് അദ്ദേഹം ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. പക്ഷെ ബ്രഷ് ശരീരത്തിന് അകത്തായിരുന്നുവെങ്കിലും മറ്റ് പ്രശ്നങ്ങളൊന്നും തോന്നാതിരുന്നത് കൊണ്ടാണ് താൻ ചികിത്സ തേടാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അടുത്തിടെ വയറ് വേദന കലശലായതിനെ തുടർന്നാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം പൂർണആരോഗ്യവാനായെന്നാണ് ആശുപത്രി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More

തെരുവിൽ അലഞ്ഞ് നടന്ന പൂച്ചകൾക്ക് സംരക്ഷണം നൽകി; വൃദ്ധയ്ക്ക് ജയിൽ ശിക്ഷ

തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന പൂച്ചകൾക്ക് ഭക്ഷണം നൽകിയതിന്‍റെ പേരിൽ ശിക്ഷയേറ്റുവാങ്ങി വൃദ്ധ. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. 79കാരിയായ നാൻസി സെഗുയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2017ൽ ഭർത്താവ് മരണമടഞ്ഞതിനെ തുടർന്ന് ഒറ്റയ്ക്ക് ജീവിച്ച നാൻസി, കടുത്ത ഏകാന്തതയിലായിരുന്നു. ഈ സമയം അയൽക്കാർ താമസം മാറിയതിനെ തുടർന്ന് അനാഥരായി അലഞ്ഞ് തിരിഞ്ഞു നടന്ന പൂച്ചകൾ ഭക്ഷണം തേടി ഇവരുടെ അടുക്കലെത്തി. നാൻസി പൂച്ചകൾക്ക് ഭക്ഷണം നൽകി സംരക്ഷണമായി മാറി. ഈ പൂച്ചകൾ പെറ്റുപെരുകി. പ്രായപൂർത്തിയാകാത്ത എട്ട് പൂച്ചകൾ ഈ വീട്ടിലുണ്ട്. അവയിൽ പലതും ഗർഭിണികളാണ്. “എന്‍റെ പൂച്ചക്കുട്ടികളെ എനിക്ക് നഷ്ടപ്പെടുന്നു. അവ ചത്തുപോകും. എന്‍റെ ഭർത്താവ് മരണമടഞ്ഞു. ഇപ്പോൾ ഞാൻ ഏകയാണ്. എന്നെ സഹായിക്കാൻ ഈ പൂച്ചകളും പൂച്ചക്കുട്ടികളും മാത്രമേയുള്ളു’. ശിക്ഷ വിധി കേട്ട് നാൻസിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. അനധികൃതമായി പൂച്ചകളെ വളർത്തിയതിന് നേരത്തെ ഇവരിൽ നിന്നും…

Read More

ആറ് വയസുകാരിയായ യൂട്യൂബ് താരം വാങ്ങിയത് 55 കോടിയുടെ വീട്

യൂട്യൂബ് താരമായ ആറ് വയസുകാരി സ്വന്തം സമ്പാദ്യം കൊണ്ട് വാങ്ങിയത് അഞ്ച് നില വീട്. ദക്ഷിണ കൊറിയയിലെ സിയോൾ സ്വദേശിനിയായ ഈ കുട്ടിയുടെ പേര് ബോറം കി എന്നാണ്. 55 കോടി രൂപയാണ് ഈ വീടിന്‍റെ വില. യൂട്യൂബിൽ രണ്ട് അക്കൗണ്ടുകളാണ് ബോറം കിയ്ക്കുള്ളത്. ഒരു ചാനലിൽ കളിപ്പാട്ടങ്ങളെക്കുറിച്ചാണ് ബോറം കി സംസാരിക്കുന്നത്. ഈ ചാനലിന് 13.6 മില്യണ്‍ സബ്സ്ക്രൈബേഴ്സാണുള്ളത്. ആളുകളാണ്. മറ്റൊന്ന് വ്ളോഗാണ്. 17.6 മില്യണ്‍ ആളുകളാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്. കൂടാതെ ബോറോമിന്‍റെ വീഡിയോകളിലൊന്നായ “Cooking Pororo Black Noodle’ ഏറെ പ്രശസ്തിയാർജിച്ചിരുന്നു. 3.76 കോടിയാളുകളാണ് ഈ വീഡിയോ കണ്ട് കഴിഞ്ഞിരിക്കുന്നത്.

Read More

അതിരുകടക്കുമെന്ന് പേടിച്ച് ട്രംപിന്‍റെ മതിൽ; അതിർത്തി ഭേദിച്ച് സ്നേഹത്തിന്‍റെ സീസോകൾ

മതിൽ വേർതിരിവുണ്ടാക്കുന്പോൾ സീസോ ഒന്നിപ്പിക്കും. കുടിയേറ്റക്കാരെ യുഎസിൽ കടത്താതിരിക്കാനാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മെക്സിക്കോ അതിർത്തിയിൽ ഇരുന്പുമതിൽ കെട്ടാൻ തുടങ്ങിയത്. ഞായറാഴ്ച ഒരു കൂട്ടം പ്രവർത്തകർ ആ മതിലിൽതന്നെ ഏതാനും സീസോകൾ സ്ഥാപിച്ചു. ഒരു ഭാഗം മെക്സിക്കോയിലും മറ്റേഭാഗം യുഎസിലും. ഇരു രാജ്യത്തെയും ആളുകൾക്ക് സീസോയിൽ വന്നിരിക്കാം, ഉയർന്നും താണും രസിക്കാം. ബെർക്കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ വാസ്തുവിദ്യാ പ്രഫസറായ റൊണാൾഡ് റീലാണ് ഈ പദ്ധതിക്കു നേതൃത്വം നല്കിയത്. യുഎസിലെ സണ്ടർലാൻഡ് പാർക്കിനെയും മെക്സിക്കോയിലെ സി‌യുദാദ് ഹുവാരസിനെയും വേർതിരിക്കുന്ന ഇരുന്പു മതിലിലാണ് സീസോകൾ സ്ഥാപിച്ചിരിക്കുന്നത്. ബ്രൗൺനിറത്തിൽ നീണ്ടുകിടക്കുന്ന മതിലിൽ പിങ്ക് നിറത്തിലുള്ള ഏതാനും സീസോകൾ. ഇരു രാജ്യത്തെയും കുട്ടികൾ മാത്രമല്ല മുതിർന്നവരും സീസോകളിൽ വന്നിരുന്ന് രസിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ട്രംപിന്‍റെ കുടിയേറ്റവിരുദ്ധ നയങ്ങളാണ് ഇത്തരമൊരു പദ്ധതിക്ക് സംഘാടകരെ പ്രേരിപ്പിച്ചത്.

Read More

ഇന്ത്യയിലെ ആദ്യ വനിത നിയമസഭാംഗം ഡോ. മേരി പുന്നൻ ലൂക്കോസ് ; ഗൂഗിൾ ഡൂഡിലിനെ തിരുത്തി എൻ.എസ്. മാധവൻ

തമിഴ്നാട് സ്വദേശിനിയായ മുത്തുലക്ഷ്മി റെഡ്ഡിയെ ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാംഗമെന്ന് വിശേഷിപ്പിച്ച ഗൂഗിളിനെ തിരുത്തി എൻ.എസ്. മാധവൻ. മുത്തുലക്ഷ്മിയുടെ 133-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഗൂഗിൾ ഡൂഡിലിൽ ഇവരെ ആദരിച്ചത്. എന്നാൽ ഗൂഗിളിന് തെറ്റ് സംഭവിച്ചുവെന്നും മലയാളിയായ ഡോ. മേരി പുന്നൻ ലൂക്കോസാണ് ഈ പദവിക്ക് അർഹയെന്ന് എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചു. മേരി പുന്നൻ 1924ൽ നിയമസഭാംഗമായതാണെന്നും മുത്തുലക്ഷ്മി റെഡ്ഡി 1927ലാണ് നിയമസഭാംഗമായതെന്നും അദ്ദേഹം തിരുത്തി. ഇരുവരുടെയും ജീവിതം സമാനമായ രീതിയിലായിരുന്നുവെന്നും അതിനാലാകാം അബദ്ധം സംഭവിച്ചതെന്നും അദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു. മുത്തുലക്ഷ്മി റെഡ്ഡി മദ്രാസ് നിയമസഭയിലേക്കും മേരി പുന്നൻ ലൂക്കോസ് തിരുവിതാംകൂർ നിയമസഭയിലേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിലെ ആദ്യത്തെ വനിത സർജൻ ജനറൽ എന്ന ബഹുമതിയും മേരി പുന്നനാണ്. Surely @GoogleIndia @Google got the doodle wrong. First Indian woman legislator was not Muthulakshmi…

Read More

സ്ത്രീക്ക് വിദേശത്തുപോകാൻ പുരുഷന്‍റെ അനുവാദം വേണ്ട; നിയമം പരിഷ്ക്കരിച്ച് സൗദി

റിയാദ്: സ്ത്രീകളുടെമേലുള്ള നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി സൗദി അറേബ്യ. പുരുഷ രക്ഷകർത്താക്കളുടെ അനുമതിയില്ലാതെ തന്നെ വിദേശയാത്രകൾക്ക് സൗദി ഭരണകൂടം സ്ത്രീകൾക്ക് അനുമതി നൽകി. ഇരുപത്തിയൊന്നു വയസിനു മുകളിലുള്ള എല്ലാ വനിതകൾക്കും പുരുഷ രക്ഷകർത്താക്കളുടെ അംഗീകാരമില്ലാതെ പാസ്പോർട്ടിന് അപേക്ഷിക്കാം. ഇതോടെ പുരുഷനും സ്ത്രീകളുമടക്കം എല്ലാ മുതിർന്നവർക്കും പാസ്പോർട്ടിനും വിദേശയാത്രകൾക്കും തുല്യ നിയമമായി. കുട്ടികളുടെ ജനനം, വിവാഹം, വിവാഹമോചനം എന്നിവ രജിസ്റ്റർ ചെയ്യുന്നതിനും വനിതകൾക്ക് അനുമതി നൽകി. വെള്ളിയാഴ്ച മുതലാണ് സ്ത്രീസൗഹൃദമായ ചരിത്ര നിയമം നിലവിൽവന്നത്. ലിംഗഭേദം, വൈകല്യം എന്നീ വിവേചനങ്ങൾ കൂടാതെ എല്ലാ പൗരന്മാർക്കും തുല്യമായ ജോലി ചെയ്യാനുള്ള അവകാശവും ഈ നിയമം നൽകുന്നു. പാസ്പോർട്ടിന് അപേക്ഷിക്കണമെങ്കിലോ വിദേശയാത്ര നടത്തണമെങ്കിലോ സൗദി വനികൾക്ക് ഇതുവരെ ഭർത്താവിന്‍റെയോ പിതാവിന്‍റോയെ അതല്ലെങ്കിൽ അടുത്ത ബന്ധമുള്ള പുരുഷ രക്ഷകർത്താവിന്‍റേയോ അംഗീകാരം ആവശ്യമായിരുന്നു. നേരത്തെ സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകിയിരുന്നു. 2018…

Read More

വ്യാജ റിക്രൂട്ട്മെന്‍റ്: യുഎഇയിലെ പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

അബുദാബി: സിബിഎസ്ഇ സ്കൂളുകളിൽ തൊഴില്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ ഓൺലൈൻ റിക്രൂട്ട്മെന്‍റിനെതിരേ കരുതിയിരിക്കണമെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. അബുദാബിയിലെ സ്കൂളുകളുടെ പേരില്‍ വ്യാജ ജോലി ഓഫറുകള്‍ അയക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് എംബസിയുടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തട്ടിപ്പുകാർ സ്കൂളുകളുടെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായി മറ്റൊരു വെബ്സൈറ്റ് ത‍യാറാക്കുകയും പേപ്പർ വർക്കുകൾക്കും വീസയ്ക്കുമായി ഉദ്യോഗാർഥികളിൽനിന്ന് പണം തേടി ആളുകളെ വഞ്ചിക്കുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഡ്യൂണസ് ഇന്‍റർനാഷണൽ സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ പരംജിത് അലുവാലിയയും അഭ്യർഥിച്ചു. ആധ്വാനിച്ച് ഉണ്ടാക്കിയ പണം ആരും ഇത്തരം തട്ടിപ്പുകളിൽ വീണ് നഷ്ടപ്പെടുത്തരുത്. ഓരോ റിക്രൂട്ടീംഗ് ഏജൻസികളുടെയും എല്ലാ വിശദാംശങ്ങളും ആധികാരികതയും അപേക്ഷകർ വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

ദുബായ് സാലിക് ടാഗുകൾ അബുദാബിയിൽ ഉപയോഗിക്കാമോ?; ഉത്തരം ഇങ്ങനെ

അബുദാബി: ദുബായിക്കു പിന്നാലെ അബുദാബിയിലും ടോൾ ഗേറ്റുകൾ നിലവിൽ വരുകയാണ്. നിരത്തിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയും കൂടുതൽ ആളുകളെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണു ഭരണകൂടത്തിന്‍റെ നടപടി. ദുബായിയിലെ സാലിക് ടാഗുകൾ അബുദാബി ടോൾ ഗേറ്റുകളിൽ പ്രയോജനപ്പെടുമോ എന്നതായിരുന്നു ഇതിനോട് അനുബന്ധിച്ച് ഉയർന്ന പ്രധാന സംശയം. ഇതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് അബുദാബി ഭരണകൂടം. സാലിക് ടാഗ്? ദുബായിലിലെ സാലിക് ടാഗുകൾ അബുദാബിയിൽ പ്രയോജനപ്പെടില്ല. കാരണം ഈ രണ്ട് എമിരേറ്റുകളിലെയും ടോൾ സംവിധാനം വ്യത്യസ്തമാണ്. ദുബായ് സാലിക് ടാഗുകളിലൂടെ ടോൾ പിരിക്കുന്പോൾ, നന്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനത്തിലൂടെയാണ് അബുദാബിയിലെ ടോൾ പിരിവ്. വാഹനത്തിന്‍റെ വിൻഡ്സ്ക്രീനിലാണ് ദുബായിലിൽ സാലിക് ടാഗ് പതിപ്പിക്കുന്നത്. ടോൾ വഴികൾ? ഒക്ടോബർ പതിനഞ്ചു മുതൽ അബുദാബിയിലെ നാലു പാതകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ് ടോൾ നൽകേണ്ടി വരിക. ഷെയ്ക് സയിദ്, ഷെയ്ക് ഖലീഫ ബിൻ സയിദ്, അൽ…

Read More

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ മനുഷ്യന്‍! നീൽ ആംസ്ട്രോംഗിന്‍റെ മരണം അനാസ്ഥമൂലം; ആറ് മില്യൻ നഷ്ടപരിഹാരം

സിൻസിയാറ്റി: ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോംഗിന്‍റെ മരണം ശസ്ത്രക്രിയയെ തുടർന്നാണെന്ന് കോടതി രേഖകൾ. ഒഹായോവിലുള്ള ഹാമിൽട്ടൻ കൗണ്ടി പ്രോബേറ്റ് കോടതിയാണ് രേഖകൾ പരസ്യപ്പെടുത്തിയത്. 2012 ഓഗസ്റ്റ് 25 നായിരുന്നു നീൽ ആംസ്ട്രോംഗിന്‍റെ മരണം. വാസ്കുലർ ബൈപാസ് സർജറിക്കുവേണ്ടിയാണ് സിൻസിയാറ്റി മേഴ്സി ഹെൽത്ത് ഫെയർഫിൽഡ് ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ചക്കുശേഷമായിരുന്നു മരണം. നീൽ മരിക്കുന്പോൾ 82 വയസായിരുന്നു പ്രായം. 1969 ലായിരുന്നു അദ്ദേഹം ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയത്. മരണശേഷം രണ്ടു വർഷത്തിനുള്ളിൽ ആശുപത്രിയുമായി ഉണ്ടാക്കിയ കരാറനുസരിച്ചാണ് 6 മില്യൻ നഷ്ടപരിഹാരം നൽകുന്നതിന് ധാരണയായത്. ചൊവ്വാഴ്ചയാണ് ആദ്യമായി 93 പേജുള്ള ആംസ്ട്രോംഗിന്‍റെ ചികിത്സയുടെയും കേസിന്‍റെയും രേഖകൾ ന്യൂയോർക്ക് ടൈംസിന് ലഭിച്ചത്. ഇദ്ദേഹത്തിന്‍റെ രണ്ടു മക്കൾ മാർക്കും, റിക്കുമാണ് ആശുപത്രിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നൽകിയത്. ചന്ദ്രനിൽ കാൽകുത്തിയതിന്‍റെ 50ാം വാർഷികാഘോഷങ്ങൾക്കിടയിലാണ് നീൽ ആംസ്ട്രോംഗിന്‍റെ മരണത്തെക്കുറിച്ചുള്ള…

Read More