ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചെന്ന അപൂർവ നേട്ടം സ്വന്തമാക്കി 21 വയസുകാരി. ലെക്സി അൽഫോൾഡ് എന്നാണ് ഇവരുടെ പേര്. മേയ് 31ന് നോർത്ത് കൊറിയ സന്ദർശിച്ച് തന്റെ സഞ്ചാരം അവസാനിപ്പിക്കുമ്പോൾ 196 പരമാധികാര രാഷ്ട്രങ്ങളാണ് ലെക്സി സന്ദർശിച്ചത്. ലെക്സിയുടെ മാതാപിതാക്കൾ കാലിഫോർണിയയിൽ ഒരു ട്രാവൽ ഏജൻസി നടത്തുന്നവരാണ്. വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ യാത്രയുടെ ലഹരി ലെക്സിയുടെ മനസിൽ കുടിയേറിയതാണ്. ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചയാൾ എന്ന ബ്രിട്ടീഷുകാരനായ ജെയിംസ് അസ്ക്വിതിന്റെ ഗിന്നസ് വേൾഡ് റിക്കാർഡാണ് ഇതോടെ പഴങ്കതയായത്. എന്നാൽ റിക്കാർഡുകൾ സ്വന്തമാക്കുവാനല്ല യാത്ര എനിക്കെന്നും ഹരമാണെന്നുമാണ് ലെക്സി പറയുന്നത്.
Read MoreCategory: NRI
ഹൈഹീൽഡ് ചെരുപ്പുകൾക്കെതിരെ ജപ്പാനിൽ “ക്യുടൂ’ കാംപെയ്ൻ; ഏറ്റെടുത്ത് സ്ത്രീകൾ
തൊഴിലിടങ്ങളിൽ “ഹൈ ഹീൽഡ്’ ചെരിപ്പുകൾ ധരിക്കാൻ നിർബന്ധിക്കുന്നതിന് എതിരെ ജപ്പാനിൽ ‘ക്യുടൂ’ പ്രതിഷേധവുമായി സ്ത്രീകൾ. നടിയും എഴുത്തുകാരിയുമായ യുമി ഇഷികാവ ആരംഭിച്ച സോഷ്യൽ മീഡിയ കാംപെയ്ൻ വലിയൊരു വിഭാഗം ഏറ്റെടുത്തു. ഇരുപതിനായിരത്തിലേറെ സ്ത്രീകൾ ഒപ്പിട്ട ഓൺലൈൻ പരാതി തൊഴിൽ വകുപ്പിനു കൈമാറി. ജാപ്പനീസ് ഭാഷയിൽ ഷൂസ് എന്നർഥം വരുന്ന ‘ക്യുറ്റ്സു’, വേദന എന്നർഥം വരുന്ന ‘ക്യുറ്റ്സൂ’ എന്നീ വാക്കുകൾ ചേർത്താണ് ‘ക്യുടൂ’ എന്ന കാംപെയിനു തുടക്കമിട്ടത്. ഹൈ ഹീൽഡ് ചെരിപ്പുകളുടെ ഉപയോഗം സ്ത്രീകളിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. എന്നാൽ പുരുഷന്മാരുടെ മേൽ ആരും നിബന്ധനങ്ങൾ ചുമത്തുന്നില്ലെന്നുമാണ് സ്ത്രീകൾ ആരോപിക്കുന്നു. 2016ൽ നിക്കോള തോർപ്പിന്റെ നേതൃത്വത്തിൽ ബ്രിട്ടനിൽ സമാന പ്രതിഷേധം അരങ്ങേറിയിരുന്നു. ബ്രിട്ടീഷ് കൊളംബിയയിൽ “ഹൈ ഹീൽഡ്’ ധരിക്കാൻ നിർബന്ധിക്കുന്നതിന് നിയമപരമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreപ്രകൃതിയിലേക്ക് മടങ്ങാം..! പ്ലാസ്റ്റിക്കിനെ പുറത്താക്കി വിപണി കീഴടക്കാൻ പുൽ സ്ട്രോ
പ്ലാസ്റ്റിക്കിന് പകരം പുല്ലു കൊണ്ട് സ്ട്രോയുണ്ടാക്കി പരിസ്ഥിതി സൗഹാർദ്ദത്തിന് വിയറ്റ്നാം. സ്ട്രോ നിർമാണ കമ്പനിയായ ഓംഗ് ഹട്ട് കോയുടെ ഉടമയായ ട്രാൻ മിൻ ടിൻ ആണ് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക്കിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നുമാണ് അദ്ദേഹത്തിന്റെ മനസിൽ ഈ പദ്ധതി ഉരുത്തിരിഞ്ഞത്. തെക്ക് പടിഞ്ഞാറൻ വിയറ്റ്നാമിലെ മെക്കോംഗ് ഡെൽറ്റയിൽ കാണപ്പെടുന്ന പുല്ലാണ് ഈ സ്ട്രോ ഉപയോഗിക്കുവാൻ തെരഞ്ഞെടുത്തത്. ഉണങ്ങിയും പച്ചയായും ഈ പുല്ലുകൾ വിപണിയിൽ എത്തിക്കുന്ന ഈ പുല്ലുകളുടെ നീളം 20 സെന്റീമീറ്ററാണ്. എയർടൈറ്റ് ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഏകദേശം രണ്ടാഴ്ച്ചയോളം ഈ പുല്ല് ഉപയോഗിക്കാം. ഉപ്പ് വെള്ളത്തിൽ ഇട്ട് സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ കാലം ഈ പുല്ല് സംരക്ഷിക്കുവാൻ സാധിക്കും.
Read Moreഒരു പാറ കാണാനെത്തുന്നത് ലക്ഷങ്ങൾ; ഗുട്ടാപെയിലെ ഈ “റോക്ക് സ്റ്റാർ’ അത്ര ചില്ലറക്കാരനല്ല
വടക്കെ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ ഒരു ചെറുപട്ടണമാണ് ഗുട്ടാപെ. വിനോദസഞ്ചാരമാണ് ഈ പ്രദേശത്തെ പ്രധാന വരുമാന മാർഗം. ഗുട്ടാപെയിലുള്ള ഒരു പാറ കാണാൻ വർഷംതോറും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. വെറും നിസാരക്കാരനല്ല ഈ പാറ. 656 അടിയാണ് ഈ കല്ലിന്റെ ഉയരം. ഒരു മലപോലെ ഉയർന്നുനിൽക്കുന്ന പാറയുടെ ഒത്തനടുവിലൂടെ മുകൾമുതൽ താഴെവരെ ഒരു വിള്ളലുണ്ട്. പാറകാണാനെത്തുന്നവർക്ക് മുകളിൽ കയറാനായി ഈ വിള്ളലുകളെ ബന്ധിപ്പിച്ച് മുകളിലേക്ക് പടികൾ പണിതിട്ടുണ്ട്. ഈ പടികൾ കണ്ടാൽ മുറിഞ്ഞുപോയ പാറയെ തുന്നിച്ചേർത്തുവച്ചിരിക്കുന്നതുപോലെ തോന്നും. ഗുട്ടാപെയുമായി അതിർത്തി പങ്കിടുന്ന എൽപെനോൾ എന്ന ഗ്രാമത്തോട് ചേർന്നാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. മുന്‍പ് ഈ രണ്ടുപ്രദേശങ്ങളും തമ്മിൽ ഈ പാറയുടെ ഉടമസ്ഥതയെച്ചൊല്ലി തർക്കങ്ങൾ പതിവായിരുന്നു. തർക്കം അവസാനിപ്പിക്കാനും ഇത് തങ്ങളുടെ പാറയാണെന്ന് സ്ഥാപിക്കാനുമായി ഗുട്ടാപെക്കാർ പാറയിൽ തങ്ങളുടെ നഗരത്തിന്റെ പേരെഴുതാൻ തീരുമാനിച്ചു. ഗുട്ടാപെയിൽ എവിടെനിന്ന്…
Read Moreപരിക്കേറ്റ പർവതാരോഹകയെ ഹെലികോപ്റ്ററിൽ കയറ്റാൻ ശ്രമം; എന്നാൽ സംഭവിച്ചത്…
പർവതാരോഹണത്തിനിടെ പരിക്കേറ്റ പ്രായമായ സ്ത്രീയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിക്കുവാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്ട്രെച്ചറിൽ കിടത്തിയ ഇവരെ വടത്തിന്റെ സഹായത്താൽ മുകളിലേക്ക് വലിച്ച് ഹെലികോപ്റ്ററിനുള്ളിൽ പ്രവേശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ശക്തിയായ കാറ്റിൽ ഇവർ കിടന്ന സ്ട്രക്ച്ചർ അന്തരീക്ഷത്തിൽ വട്ടം കറങ്ങുകയായിരുന്നു. അമേരിക്കയിലെ അരിസോണയിലുള്ള ഫീനിക്സ് മലനിരകളിൽ കൂടി പർവതാരോഹണം നടത്തുന്നതിനിടെയാണ് 74 വയസുകാരിയായ വൃദ്ധയ്ക്ക് പരിക്കേറ്റത്. തെന്നി നിലത്തു വീണ ഇവരുടെ മുഖത്തും തലയ്ക്കുമാണ് പരിക്കേറ്റത്. തുടർന്ന് അധികൃതർ അറിയിച്ചതനുസരിച്ചെത്തിയ ഹെലികോപ്റ്ററിൽ ഇവരെ കയറ്റുവാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പിന്നീട് ഇവരെ സുരക്ഷിതമായി ഹെലികോപ്റ്ററിനുള്ളിൽ കയറ്റുവാൻ സാധിക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Moreഅടുക്കളയിൽ മുതലയുടെ അഴിഞ്ഞാട്ടം; ഞെട്ടിവിറച്ച് വീട്ടുകാർ, ഒടുവിൽ…
ജനാല വഴി വീടിനുള്ളിൽ പ്രവേശിച്ച മുതല വലിയ നാശനഷ്ടം വരുത്തി. ഫ്ളോറിഡയിലാണ് സംഭവം. അടുക്കളയിലെ താഴ്ന്ന് കിടന്ന ജനാല വഴിയാണ് 11 അടി നീളമുള്ള ഭീമൻ മുതല വീടിനുള്ളിൽ കടന്നത്. ഭയന്നു പോയ വീട്ടുടമസ്ഥ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. എന്നാൽ ഇവർ എത്തിയപ്പോഴേക്കും മുതല വീട്ടിൽ വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടാക്കിയിരുന്നു. An unwanted overnight visitor was removed from a home on Eagles Landing in #Clearwater. The 11-foot-long gator broke into the home through some low windows in the kitchen. @myclearwaterPD and a trapper responded to the scene. The gator was captured and there were no injuries. pic.twitter.com/MKNH0UPQXp — City of Clearwater, FL…
Read Moreകണ്ടുപഠിക്കൂ ഈ ജനപ്രതിനിധിയെ..! വഴിയിൽ കിടന്ന മരം വെട്ടിമാറ്റി മിസോറാം ഡെപ്യൂട്ടി സ്പീക്കർ
അധികാരത്തിന്റെ കസേര കൈയാളിക്കളിഞ്ഞാൽ ആജ്ഞാപനത്തിന്റെ രുചി മാത്രം അറിയാവുന്നവരാണ് ഭൂരിഭാഗം നേതാക്കളും. എന്നാൽ അത്തരക്കാരിൽ നിന്നും പൂർണമായും വ്യത്യസ്തനാകുകയാണ് മിസോറാമിലെ ഡെപ്യൂട്ടി സ്പീക്കർ പു ലാൽറിനാവ്മ. തന്റെ നിയമസഭാ മണ്ഡലമായ തുയിഖാമിലേക്കുള്ള സന്ദർശനത്തിനിടെ യാത്രയ്ക്കു തടസമായി വഴിക്കു കുറുകെ കിടന്ന മരം അദ്ദേഹം കോടാലി ഉപയോഗിച്ച് വെട്ടിമുറിച്ചു മാറ്റുകയായിരുന്നു. തുയിഖാമിൽ നിന്നും രണ്ട് പ്രാവശ്യം എംൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പു ലാൽറിനാവ്മ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. അധികാരത്തിന്റെ ഉന്നതിയിൽ എത്തിയിട്ടും സാധാരണക്കാരായ ജനങ്ങൾക്കു വേണ്ടി ജീവിക്കുന്ന പു ലാൽറിനാവ്മയുടെ പ്രവൃത്തിയെ ഇരുകൈയും നീട്ടിയാണ് മിസോറാമിലെ ജനങ്ങൾ സ്വീകരിക്കുന്നത്. വഴിയിലെ മരം അദ്ദേഹം വെട്ടി മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്. അദ്ദേഹത്തിന്റെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read Moreഭീമൻ പാലം ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായി; അമ്പരന്ന് പ്രദേശവാസികൾ
നദിക്കു കുറുകെ പണിതുയർത്തിയ പടുകൂറ്റൻ പാലം ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമാകുക. കേൾക്കുമ്പോൾ അൽപ്പം അമ്പരപ്പ് തോന്നാമെങ്കിലും സംഭവം സത്യമാണ്. റഷ്യയിലെ മർമൻസ്ക് പ്രവശ്യയിലെ ഉമ്പ നദിക്കു കുറുകെ പണിത 56 ടണ്‍ ഭാരമുള്ള ഭീമൻ പാലമാണ് ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായത്. ഏകദേശം 75 അടി നീളമുള്ള പാലമാണിത്. ഇത് ചെയ്തത് ആരാണെന്നത് അധികൃതർക്ക് പോലും വ്യക്തമല്ലെന്നുള്ളതാണ് ഏറെ ആശ്ചര്യമാകുന്നത്. എന്നാൽ പാലത്തിന്റെ കുറച്ചു ഭാഗങ്ങൾ നദിയിൽ കിടക്കുന്നതിനാൽ പാലം തകർന്ന് വീണതായിരിക്കാമെന്ന ചർച്ചകളും നടക്കുന്നുണ്ട്. പക്ഷെ അത്തരമൊരു സാധ്യത ഇല്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. മോഷ്ടാക്കൾ പാലം മുറിച്ച് കൊണ്ടുപോയതാകാമെന്നാണ് പ്രദേശവാസികളുടെ വാദം. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreഗാസിപൂരിലെ “മാലിന്യ മല’ താജ്മഹലിനെക്കാൾ ഉയരത്തിലേക്ക്
ഗാസിപൂരില്‍ ഭീമൻ മാലിന്യകൂമ്പാരം അടുത്തവർഷം താജ്മഹലിനെക്കാൾ ഉയരത്തിലെത്തും. പ്രതിദിനം രണ്ടായിരം ടൺ മാലിന്യമെത്തുന്ന ഈ മാലിന്യക്കുന്നിന് നിലവിൽ 65 മീറ്ററാണ് ഉയരം. ഈ നിലയിൽ മുന്നോട്ടുപോയാൽ 2020ൽ ഉയരം 73 മീറ്ററിൽ എത്തുമെന്നാണ് കണക്കുകൾ മുന്നറിയിപ്പ് തരുന്നത്. മുപ്പത് വര്‍ഷത്തിലേറേയായി ഡല്‍ഹി നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഇവിടെ നിക്ഷേപിച്ച മാലിന്യങ്ങള്‍ക്ക് മേലെ പിന്നെയും മാലിന്യങ്ങള്‍ നിക്ഷേപിച്ച് ഒരു മലയായി മാറുകയായിരുന്നു. 40 ഫുട്ബോള്‍ പിച്ചുകളുടെയത്ര വിസ്താരമുണ്ട് ഈ മാലിന്യക്കുന്നിന്. ഓരോവര്‍ഷവും പത്ത് മീറ്ററെന്ന കണക്കിനാണ് ഈ മാലിന്യമലയുടെ വിസ്താരം വർധിക്കുന്നത്. 2013 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ 981 പേരാണ് ഇവിടെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മരിച്ചത്. മാലിന്യകൂമ്പാരം റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ മേല്‍ ഇടിഞ്ഞുവീണ് പലതവണ അപകടമുണ്ടായിട്ടുണ്ട്. വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഇവിടെ ചുവപ്പ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി നേരത്തേ മുന്നറിയിപ്പ്…
Read Moreദുബായിൽ ബസ് അപകടം; ആറ് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു
ദുബായ്: ദുബായിൽ ബസ് അപകടത്തിൽ ആറ് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു. മരിച്ചവരിൽ 10 പേർ ഇന്ത്യക്കാരാണ്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരം 5.40 ന് ഷെയ്ക്ക് മുഹമ്മദ് ബിൻ സെയ്ദ് റോഡിൽ റഷീദിയ എക്സിറ്റിനു സമീപമായിരുന്നു അപകടം. മെട്രോ സ്റ്റേഷനു സമീപമുള്ള ട്രാഫിക് സിഗ്നലിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടം. ബസിൽ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിലെ മസ്ക്കറ്റിൽപോയി മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച നാല് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരാണ് മരിച്ച മലയാളികൾ. ഇന്ത്യക്കാർക്ക് പുറമെ ഒമാൻ, അയർലൻഡ്, പാക്കിസ്ഥാൻ സ്വദേശികളും മരിച്ചു. അപകടത്തിൽപ്പെട്ടവരെല്ലാം യുഎയിൽ ജോലി ചെയ്യുന്നവരും ഇവരുടെ ബന്ധുക്കളുമായിരുന്നു.
Read More