ലണ്ടൻ: ബ്രിട്ടനിൽ സന്ദർശനം നടത്തുന്ന ഡോണൾഡ് ട്രംപിന്റെ കുടുംബം ലണ്ടനിലെ കോറിന്ത്യ എന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഒരു ഫ്ളോർ പൂർണമായി കൈയടക്കി. ഒരു മുറിക്ക് ഒരു രാത്രി 22,000 പൗണ്ട് വാടകയുള്ള ഹോട്ടലാണിത്. പ്രസിഡന്റിന്റെ നാലു മക്കളും ലണ്ടനിലെത്തിയാൽ ഇവിടെയായിരിക്കും തങ്ങുക. വിമാനയാത്രയുടെ ക്ഷീണം മാറ്റാനുള്ള പ്രത്യേകം ട്രീറ്റ്മെന്റാണ് ഇവിടുത്തെ പ്രത്യേകതകളൊന്ന്. 200 പൗണ്ടാണ് ഇതിനു മാത്രമായുള്ള ഫീസ്. ഹോളിവുഡ് ട്രെയ്നറാണ് ഇവിടെ വർക്ക്ഒൗട്ടിൽ സഹായിക്കാനുള്ളത്. ട്രംപും ഭാര്യ മെലാനിയയും യുഎസ് അംബാസഡറുടെ വസതിയിലായിരിക്കും താമസം. മറ്റെല്ലാവരും കൊറിന്ത്യയിലും. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read MoreCategory: NRI
ഇവിടെ പതിനെട്ടു വയസിനു താഴെയുള്ളവര്‍ക്ക് വിവാഹം കഴിക്കാം; പക്ഷേ ഒരുകാര്യം നിര്‍ബന്ധം
ലൂസിയാന: പതിനെട്ടു വയസിനു താഴെയുള്ളവര്‍ വിവാഹിതരാകണമെങ്കില്‍ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധമാക്കിക്കൊണ്ടു ലൂസിയാന സംസ്ഥാന നിയമസഭ നിയമം പാസാക്കി. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സഭയില്‍ 28 നെതിരെ 66 വോട്ടുകളോടെയാണ് നിയമം അംഗീകരിച്ചത്. കഴിഞ്ഞ വാരാന്ത്യമാണ് സംസ്ഥാനത്ത് നിലവിലുള്ള വിവാഹ പ്രായം 16 എന്നുള്ളത് ഉയര്‍ത്തണമെന്ന ബില്‍ സഭയില്‍ ചര്‍ച്ചയ്ക്കെടുത്തത്. എന്നാല്‍ നിലവിലുള്ള നിയമം മാറ്റേണ്ടതില്ലെന്നും 18 വയസിനു താഴെയുള്ളവര്‍ വിവാഹിതരാകണമെങ്കില്‍ മാതാപിതാക്കള്‍ സമ്മതപത്രം സമര്‍പ്പിക്കണമെന്ന ഭേദഗതിയോടെ നിയമം അംഗീകരിക്കുകയായിരുന്നു. 16 വയസില്‍ വിവാഹിതരാകുന്നവര്‍ ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യത കൂടുതലാണെന്നും അതിനാല്‍ വിവാഹപ്രായം 18നു മുകളിലാക്കണമെന്നും റിപ്പബ്ലിക്കന്‍ ഹൗസ് പ്രതിനിധി നാന്‍സി ലാന്‍ഡ്രി വാദിച്ചുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ലൂസിയാനയില്‍ 16 വയസിനു താഴെയുള്ളവര്‍ക്ക് വിവാഹിതരാകണമെങ്കില്‍ ഒരു ജഡ്ജിയുടെ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്.ബാലവിവാഹം നിരോധിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പദവി കഴിഞ്ഞവര്‍ഷം ഡെലവെയര്‍ സംസ്ഥാനത്തിന് ലഭിച്ചിരുന്നു. അതിനെ തുടര്‍ന്ന് ടെക്സസ്, ന്യൂയോര്‍ക്ക്…
Read Moreപതിമൂന്നുകാരനെ ഓണ്‍ലൈനിലൂടെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ചു; 19 കാരന് അറസ്റ്റിൽ
ഡാളസ്: പതിമൂന്നുകാരനെ ഓണ്‍ലൈനിലൂടെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ച 19 കാരന് പോലീസ് ഒരുക്കിയ കെണിയില്‍ വീണു. ഓണ്‍ലൈനില്‍ 13കാരനായി നടിച്ചു മുപ്പത്തിയഞ്ച് മിനിട്ടിനുള്ളില്‍ യുവാവിനെ സ്വാധീനക്കാന്‍ കഴിഞ്ഞതായി കോളന്‍ കൗണ്ടി പോലീസ് അധികൃതര്‍ അറിയിച്ചു. 14 വയസിനു താഴെയുള്ളവരുമായി ഓണ്‍ലൈന്‍ സോളിസിറ്റേഷന്‍ എന്ന ചാര്‍ജാണ് 19 കാരനായ ഫ്രോഡ്രിക്ക് റാറ്റ് ക്ലിഫിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഓണ്‍ലൈനില്‍ ചാറ്റ് ഫോറത്തിലൂടെ കോളിന് കൗണ്ടി ബിസിനസ് പാര്‍ക്കിംഗ് ലോട്ടില്‍ കണ്ടുമുട്ടാമെന്നാണ് ഫ്രെഡ്രിക്ക് കുട്ടിയോട് പറഞ്ഞത്. ഇതനുസരിച്ച് പറഞ്ഞ സമയത്തു തന്നെ യുവാവ് പാര്‍ക്കിംഗ് ലോട്ടിലെത്തി. യുവാവിന്റെ വരവ് പ്രതീക്ഷിച്ചു നിന്നിരുന്ന അണ്ടര്‍ കവര്‍ ഓഫീസറും സംഘവും ഇയാളെ കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഷെറിഫ് ഓഫീസ് അറിയിച്ചു. ഇന്റർനെറ്റ് സൗകര്യങ്ങള്‍ വര്‍ധിച്ചത് കുട്ടികള്‍ക്ക് അപകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും എല്ലാ മാതാപിതാക്കളും കുട്ടികളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റി അക്കൗണ്ടുകള്‍ പരിശോധിച്ചു സുരക്ഷ ഉറപ്പാക്കണമെന്നും ഷെറിഫ്…
Read Moreആ വാര്‍ത്ത വ്യാജം! ‘വധിക്കപ്പെട്ട’ ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ സ്റ്റേഡിയത്തിൽ
പ്യോംഗ്യാംഗ്: അമേരിക്കയുമായുള്ള കൂടിയാലോചനാ മേധാവി കിം ഹ്യോക് ചോളിനെ ഉത്തരകൊറിയ വധിച്ചുവെന്ന റിപ്പോർട്ടുകൾ വ്യാജം. ഇദ്ദേഹം കഴിഞ്ഞ ദിവസം പ്യോംഗ്യാംഗിൽ നടന്ന കായികമത്സരങ്ങൾ വീക്ഷിക്കുന്ന ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടു. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗും സ്റ്റേ ഡിയത്തിലുണ്ടായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കിം ഹാനോയിയിൽ നടത്തിയ രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിൽ പ്രകോപിതനായി കൂടിയാലോചകനെ വധശിക്ഷയ്ക്കു വിധേയനാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ. ദക്ഷിണകൊറിയയിലെ ചോസുൻ ഇൽബോ പത്രമാണ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് പുറത്തുവിട്ടത്. പ്യോംഗ്യാംഗിലെ മിറിം വിമാനത്താവളത്തിൽവച്ച് ഇദ്ദേഹത്തെയും നാല് നയതന്ത്ര ഉദ്യോഗസ്ഥരെയും ഫയറിംഗ് സ്ക്വാഡ് വെടിവച്ചുകൊന്നുവെന്നാണ് വാർത്തയിൽ പറഞ്ഞത്. ഉത്തരകൊറിയയുടെ മുൻ ആണവോർജ മേധാവി കിം യോംഗ് ചോളിനെ ലേബർ ക്യാന്പിലേക്ക് അയച്ചുവെന്നും റിപ്പോർട്ട് ചെയ്തു. എന്നാൽ പ്യോംഗ്യാംഗിലെ മേയ് ഡേ സ്റ്റേഡിയത്തിൽ കിം പങ്കെടുത്ത പരിപാടിയിൽ വധിക്കപ്പെട്ടുവെന്നു പറഞ്ഞ ഉദ്യോഗസ്ഥൻ പങ്കെടുത്തതിന്റെ…
Read Moreരാജ്ഞിയുടെ ബാഗ് ചര്‍ച്ചാവിഷയം! തന്റെ അനുചരന്മാര്ക്ക് രഹസ്യസൂചനകള്‍ നല്‍കാനോ? ചില സംഭവങ്ങള്‍…
ലണ്ടൻ: ബ്രിട്ടൻ സന്ദർശിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് എലിസബത്ത് രാജ്ഞി കയ്യിൽ കരുതിയ ബാഗ് ചർച്ചാവിഷയമായി. രാജ്ഞി തന്റെ അനുചരന്മാർക്ക് രഹസ്യസൂചനകൾ നല്‍കാനാണ് ഈ ബാഗ് ഉപയോഗിക്കുന്നതെന്നു പറയപ്പെടുന്നു. ഡിന്നറിനിടെ രാജ്ഞി ബാഗ് മേശപ്പുറത്തുവച്ചാൽ അതിനർഥം അഞ്ചു മിനിട്ടിനകം തനിക്കു പോകണമെന്നാണ്. ആരെങ്കിലുമായുള്ള സംഭാഷണത്തിനിടെ ബാഗ് നിലത്തുവച്ചാൽ, ബോറടിച്ചു തുടങ്ങിയെന്നും ആരെങ്കിലും വന്ന് തന്നെ രക്ഷിക്കണമെന്നുമാണ് രാജ്ഞി സൂചന നല്‍കുന്നത്. ബാഗിനുള്ളിൽ രാജ്ഞിയുടെ സൗന്ദര്യവർധക വസ്തുക്കളാണ് ഉള്ളതെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
Read Moreലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ്! പ്രവചനങ്ങൾ തെറ്റി; സെയ്ബി മിടുക്കിയായി ആശുപത്രി വിട്ടു
ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞായി ജനിച്ച സെയ്ബി അഞ്ചുമാസത്തെ തീവ്രപരിചരണത്തിനുശേഷം ആശുപത്രിവിട്ടു. ജനിച്ചപ്പോൾ ഒരു ആപ്പിളിന്റെ പോലും ഭാരമില്ലാതിരുന്ന കുഞ്ഞ് ജീവിക്കില്ലെന്നാണ് ഡോക്ടർമാർ കരുതിയത്. ഡിസംബറിൽ സാൻ ഡിയേഗോയിലെ ആശുപത്രിയിലായിരുന്നു ജനനം. ഗർഭാവസ്ഥയിൽ 23 ആഴ്ച പൂർത്തിയാക്കിയപ്പോൾ സീസേറിയൻ നടത്തി പുറത്തെടുത്ത കുഞ്ഞിന്റെ ഭാരം 245 ഗ്രാം. വലിപ്പം 23 സെന്റിമീറ്റർ. കുഞ്ഞ് ഒരു മണിക്കൂർ മാത്രമേ ജീവിച്ചിരിക്കാൻ സാധ്യതയുള്ളൂവെന്നാണ് ഡോക്ടർമാർ സെ്ബിയുടെ അച്ഛനോടു പറഞ്ഞത്. പക്ഷേ, ഒന്നും രണ്ടും മണിക്കൂറും ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും സെയ്ബി മരണത്തിനു കീഴ്പെട്ടില്ല. സെയ്ബിയുടെ കുടുംബാംഗങ്ങൾ തങ്ങളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ താത്പര്യപ്പെടുന്നില്ല. ആശുപത്രിയിലെ നഴ്സുമാരാണ് കുഞ്ഞിന് ഈ പേരിട്ടത്.
Read Moreഷാജഹാന്റെ കഠാര മുതൽ നൈസാമിന്റെ വാൾ വരെ..! രാജകുടുംബങ്ങളുടെ വസ്തുക്കൾ ലേലത്തിന്
മുഗൾ ചക്രവർത്തി ഷാജഹാന്റെ കഠാരയടക്കം ഇന്ത്യയിലെ വിവിധ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട നാനൂറോളം വസ്തുക്കൾ ലേലത്തിനെത്തുന്നു. 500 വർഷത്തെ ഇന്ത്യൻ ചരിത്രവുമായി അടുത്ത ബന്ധമുള്ള വസ്തുക്കളാണിവയെന്ന് ലേലം നടത്തുന്ന ക്രിസ്റ്റീസ് കന്പനി പറഞ്ഞു. മഹാരാജാക്കന്മാരുടെയും മുഗളന്മാരുടെയും പ്രൗഢി എന്നു പേരിട്ടിരിക്കുന്ന ലേലം ജൂൺ 19നാണ്. ഷാജഹാന്റെ കഠാരയ്ക്ക് 15 മുതൽ 25 വരെ ലക്ഷം ഡോളർ വില പ്രതീക്ഷിക്കുന്നു. കപൂർത്തലയിലെ ജഗ്ജീത് സിംഗ് മഹാരാജാവിന്റെ ഉടവാളാണ് ലേലത്തിലെ മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രം. വജ്രവും മറ്റു പലവിധത്തിലുള്ള രത്നങ്ങളും പിടിപ്പിച്ചിട്ടുള്ള ഇതിന് ഒന്നു മുതൽ ഒന്നര വരെ ലക്ഷം ഡോളർ വില പ്രതീക്ഷിക്കുന്നു. ഹൈദരാബാദിലെ നൈസാമിന്റെ വാളും ലേലത്തിനുണ്ട്. പ്രതീക്ഷിക്കുന്ന വില 10- 15 ലക്ഷം ഡോളർ. ജയ്പൂരിലെ സ്വാമി മാൻസിംഗ് രണ്ടാമന്റെ ഭാര്യ രാജമാതാ ഗായത്രീ ദേവിയുടെ വജ്രവും മുത്തും ഘടിപ്പിച്ച നെക്ലെസിന് പത്തു മുതൽ 15 വരെ…
Read Moreഎഞ്ചിൻ കത്തിയമർന്ന വിമാനം പൈലറ്റുമാർ സാഹസികമായി ലാൻഡ് ചെയ്തു
എഞ്ചിൻ കത്തിയമർന്ന വിമാനം സാഹസികമായി ലാൻഡ് ചെയ്ത് പൈലറ്റ്മാർ. അമേരിക്കയിലെ ഹവായിൽ നിന്നും പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസിന്റെ യുഎ132 വിമാനത്തിന്റെ എഞ്ചിനിലാണ് തീ പടർന്നത്. ഈ സമയം 141 യാത്രക്കാരും എട്ട് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. പറന്നുയർന്ന വിമാനം കടലിന്റെ മുകളിലെത്തിയപ്പോഴാണ് ഇടതു വശത്തുള്ള എഞ്ചിന് തീ പിടിച്ചത്. മനസാന്നിധ്യം നഷ്ടപ്പെടാതിരുന്ന പൈലറ്റുമാർ വിമാനം അടുത്തുള്ള വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു.
Read Moreതാഴേക്കു നോക്കിയാൽ തലകറങ്ങും..! ലോകത്തിലെ ഏറ്റവും നീളമുള്ള ഗ്ലാസ് പാലം ചൈനയിൽ
ഗ്ലാസ് നിർമിതമായ ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം സന്ദർശകർക്കായി തുറന്നു കൊടുത്തു. ചൈനയിലെ ജിയാംഗ്സു പ്രവശ്യയിൽ പ്രവർത്തിക്കുന്ന ഹുവാസി വേൾഡ് അഡ്വെഞ്ചർ പാർക്കിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലത്തിന് 518 മീറ്റർ നീളമുണ്ട്. പ്രത്യേകമായി നിർമിച്ച 3.5 സെന്റീ മീറ്റർ വണ്ണമുള്ള ഗ്ലാസാണ് ഈ പാലത്തിൽ വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഒരു സമയം 2,600 ആളുകളെ താങ്ങി നിർത്തുവാൻ ഈ ഗ്ലാസിനു സാധിക്കും. സന്ദർശകർ നടക്കുമ്പോഴുണ്ടാകുന്ന പേടിപ്പടുത്തുന്ന ശബ്ദവും ഗ്ലാസ് വിണ്ട് കീറുന്നതു പോലെയുള്ള ദൃശ്യാനുഭവവുമാണ് ഈ പാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ അനുഭവം ചില സന്ദർശകർ ആസ്വദിക്കുമ്പോൾ പേടിച്ചരണ്ടാണ് മറ്റ് ചിലർ പാലത്തിൽ കൂടി നടക്കുന്നത്. ലോകത്താകമാനം മികച്ച രീതിയിലുള്ള അഭിപ്രായം സ്വന്തമാക്കുന്ന ഈ പാലത്തിൽ കൂടി നടക്കുവാൻ നിരവധിയാളുകളാണ് ദിവസവും ഇവിടെ…
Read Moreഫോണിൽ ആറ് മണിക്കൂർ പബ്ജി കളിച്ചു; കൗമാരക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു
തുടർച്ചായായി ആറ് മണിക്കൂർ ഫോണിൽ പബ്ജി ഗെയിം കളിച്ച കൗമാരക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. മധ്യപ്രദേശിലെ നീമച്ചിൽ സ്വദേശിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ പതിനാറു വയസുകാരൻ ഫർഖാൻ ഖുറേഷിയാണ് മരിച്ചത്. ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കുവാനായി മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം ഫർഖാൻ ഭോപ്പാലിൽ എത്തിയിരുന്നു. ഇവിടെ വച്ചാണ് സംഭവം നടന്നത്. ഗെയിമിൽ പരാജയപ്പെട്ടതിന്റെ ദുഃഖത്തിൽ ഇയർഫോണ്‍ വലിച്ചെറിഞ്ഞ ഫർഖാൻ പൊട്ടിക്കരഞ്ഞു. ബെഡ്ഡിലേക്ക് മുഖം പൂഴ്ത്തി കിടന്ന ഫർഖാനെ കുറച്ചു സമയത്തിനു ശേഷം വിളിച്ചപ്പോൾ അനക്കമൊന്നുമില്ലായിരുന്നു. ഉടൻ തന്നെ ഫർഖാനെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗെയിമിൽ പരാജയപ്പെട്ടപ്പോഴുണ്ടായ ഞെട്ടലാകാം ഹൃദയാഘാതം സംഭവിച്ചതിന് കാരണമെന്ന് കുട്ടിയെ പരിശോധിച്ച ഡോ. അശോക് ജെയിൻ പറഞ്ഞു.
Read More