കരിമ്പിൻ മാലിന്യം കത്തിച്ചു; അഞ്ച് പുലിക്കുഞ്ഞുങ്ങൾ വെന്തുമരിച്ചു

കർഷകർ മാലിന്യം കത്തിച്ചതിനെ തുടർന്ന് അഞ്ച് പുലികുഞ്ഞുങ്ങൾ വെന്തുമരിച്ചു. മഹാരാഷ്ട്രയിലെ പൂനയിലെ അവസാരി ഗ്രാമത്തിൽ കർഷകർ കരിമ്പിന്‍റെ അവശിഷ്ടം കത്തിച്ചപ്പോഴാണ് അബദ്ധത്തിൽ പുലികുഞ്ഞുങ്ങൾ അകപ്പെട്ടത്. ഉണങ്ങിയ കരിമ്പിൻമാലിന്യത്തിനുള്ളിൽ പുലിക്കുഞ്ഞുങ്ങൾ ഉണ്ടെന്നറിയാതെ അബദ്ധത്തിലാണ് കർഷകർ മാലിന്യം കത്തിച്ചത്. മാലിന്യത്തിനകത്ത് പാമ്പിനെ കണ്ടതുകൊണ്ടാണ് തീയിട്ടതെന്ന് ഒരു കർഷകൻ പറഞ്ഞതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. മൂന്ന് ആഴ്ചകൾ മാത്രം പ്രായമുള്ള പുലിക്കുഞ്ഞുങ്ങളാണ് മരിച്ചത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

തടി കുറയ്ക്കാൻ മൂന്ന് ആഴ്ച ജ്യൂസും വെള്ളവും മാത്രം കഴിച്ചു; 40 വയസുകാരിക്ക് സംഭവിച്ചത്…

ശരീരഭാരം നിയന്ത്രിക്കുവാൻ മൂന്ന് ആഴ്ച തുടർച്ചയായി ജ്യൂസും വെള്ളവും മാത്രം കഴിച്ച സ്ത്രീയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്രയേൽ സ്വദേശിയായ നാല്പതുകാരിയാണ് മുറിവൈദ്യന്‍റെ വാക്കുകേട്ട് ഭാരം കുറയ്ക്കാൻ കടുംകൈ ചെയ്തത്. ശരീരഭാരം നാല്പതു കിലോയിൽ താഴെയായെങ്കിലും ഇവരുടെ ആരോഗ്യവും ആകാരവും നഷ്ടമാകുകയാണുണ്ടായത്. ടെൽ അവീവിലുള്ള ഷേബാ മെഡിക്കൽ സെന്‍ററിൽ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ രക്തത്തിലെ സോഡിയത്തിന്‍റെ അളവ് കുറഞ്ഞതിനെ തുടർന്നുണ്ടാകുന്ന ഹൈപ്പോനേട്രീമിയ എന്ന രോഗാവസ്ഥയിലാണ് ഇവർ. സോഡിയത്തിന്‍റെ അളവ് വല്ലാതെ കുറയുമ്പോൾ തലച്ചോറിന്‍റെ കോശങ്ങളിലേക്ക് ജലം എത്തുകയും അവ വീർക്കുകയും ചെയ്യും. തലച്ചോറിലെ കോശങ്ങളുടെ തകരാറ് സ്ഥിരമായി ഉണ്ടാകാനുള്ള ആശങ്കയും ഡോക്ടർമാർ പങ്കുവയ്ക്കുന്നു.

Read More

കടലുകൾ കടന്ന് അവരെത്തി; പിതാവിന്‍റെ ജന്മനാട് കാണാൻ

കടൽ കടന്ന്, മലനിരകൾ താണ്ടി അവരെത്തി പീരുമേട്ടിൽ; പിതാവിന്‍റെ ജൻമസ്ഥലം തേടി. ദേശങ്ങൾ താണ്ടിയുള്ള യാത്രകൾക്കൊടുവിൽ പിതാവിന്‍റെ ജനനരേഖകളും ജനിച്ചുവളർന്ന നാടും കണ്ടെത്തിയ സന്തോഷത്തിലാണ് ലണ്ടനിൽനിന്നുമെത്തിയ റോസി നിക്കോളിനും ഭർത്താവ് സാമും. ലണ്ടനിൽനിന്നും കേരളത്തിലേക്കുള്ള യാത്രക്കിടയിലാണ് പിതാവിന്‍റെ ജൻമനാടും അരനൂറ്റാണ്ടിനു മുൻപത്തെ ജനനരേഖകൾ കണ്ടെത്തിയതും. 1959 -60 കാലഘട്ടത്തിലാണ് റോസിയുടെ പിതാവും പിതൃസഹോദരിമാരും പാന്പനാർ കൊടുവാക്കരണത്തെ എസ്റ്റേറ്റിൽ ജനിച്ചത്. ക്രൈസ്തവ ആചാരപ്രകാരം പള്ളിക്കുന്ന് സെന്‍റ് ജോർജ് സിഎസ്ഐ ദേവാലയത്തിലായിരുന്നു ഇവർക്ക് മാമോദിസ നൽകിയത്. ബ്രിട്ടീഷുകാർ തേയിലതോട്ട വ്യവസായത്തിൽനിന്നും പിന്തിരിഞ്ഞു സ്വദേശത്തേക്ക് മടങ്ങിയവരോടൊപ്പം റോസിയുടെ പിതാവും ഇവരുടെ കുടുംബങ്ങളും ലണ്ടനിലേക്കു പോയി. ഈ കഥകളും അറിവുകളും കേട്ടുവളർന്ന റോസിയും ഭർത്താവും കേരളത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് കഴിഞ്ഞദിവസം ഏലപ്പാറ പള്ളിക്കുന്നിലെ ദേവാലയത്തിലെത്തുകയും പിതാവിന്‍റെ ജനനരേഖകൾ കണ്ടെത്താൻ ഇടവക വികാരി റവ. ജെയ്സിംഗ് റോബർട്ടിന് അപേക്ഷ നൽകിയതും. വികാരിയോടൊപ്പം റോസിയും സാമും ചേർന്ന്…

Read More

സിനിമ ടിക്കറ്റ് ഓണ്‍ലൈനിൽ കാൻസൽ ചെയ്തു; യുവതിക്ക് നഷ്ടമായത് 40,000 രൂപ

ഓണ്‍ലൈനായി സിനിമ ടിക്കറ്റ് ബുക്ക് ചെയ്ത യുവതി, ടിക്കറ്റ് കാൻസൽ ചെയ്തപ്പോൾ അക്കൗണ്ടിൽ നിന്നും 40,000 നഷ്ടമായി. ലക്നൗവിലെ ജാൻകിപുരത്താണ് സംഭവം. ഒരു ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത ഇവർ ചെലവായ പണം തിരികെ ലഭിക്കുവാനായി ആപ്ലിക്കേഷനിൽ നൽകിയ ഫോണ്‍ നമ്പരിലേക്ക് വിളിച്ചിരുന്നു. ഇവർ പറഞ്ഞതനുസരിച്ച് യുവതി അക്കൗണ്ട് വിവരങ്ങൾ കൈമറി. പിന്നീടാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത് ഇവർക്ക് മനസിലായത്. ഇവർ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

അമ്മയറിയാതെ അവനെത്തി..! മസ്തിഷ്കമരണം സംഭവിച്ച യുവതി കുഞ്ഞിനു ജന്മം നല്കി

പോർച്ചുഗലിൽ മസ്തിഷ്ക മരണം സംഭവിച്ച യുവതി കുഞ്ഞിനു ജന്മം നല്കി. മുൻ അന്താരാഷ്ട്ര തോണിതുഴച്ചിൽ താരം കാതറീനാ സെക്വീറനാണ് ആണ്‍കുഞ്ഞിനു ജന്മം നല്കിയത്. പോർട്ടോയിൽ സെന്‍റ് ജോർജ് ആശുപത്രിയിലാണു സംഭവം. വെന്‍റിലേറ്ററുടെ സഹായത്തോടെ കുഞ്ഞിന്‍റെ പൂർണ സംരക്ഷണം ഉറപ്പാക്കിയതിനുശേഷമായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. കടുത്ത ആസ്ത്‌മ രോഗത്തെത്തുടർന്ന് വളരെ നേരത്തെ തന്നെ സ്പോർട്സിൽ നിന്നു വിരമിക്കേണ്ടി വന്ന കാതറീനയ്ക്ക് ഇരുപത്തിയാറാം വയസിൽ, കുഞ്ഞിന് അഞ്ചുമാസം വളർച്ചയുള്ളപ്പോൾ ആസ്ത്‌മ അറ്റാക്കുണ്ടായി. തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഏറെ നേരം തടസപ്പെട്ടതിനാൽ ശരീരത്തിനു തളർച്ച ബാധിച്ചു. കഴിഞ്ഞവർഷം ഡിസംബർ 26 നു കാതറീനയുടെ മസ്തിഷ്കമരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നീട് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിപ്പോന്നത്. സാൽവദോർ എന്ന് കുട്ടിക്കു പേരു നല്കി.എൻഐസിയുവിൽ സാൽവദോർ സുഖമായിരിക്കുന്നു. ‌

Read More

അതിശക്തിയായി വീശിയ കാറ്റിൽ ഭീമൻ കുട പറന്നുയർന്നു; കൂടെ ഒരാളും

ആഞ്ഞടിച്ച കാറ്റിന്‍റെ ശക്തിയിൽ ഭീമൻ കുട പറന്നുയർന്നപ്പോൾ അതിന്‍റെ അടിത്തറയിൽ ചവിട്ടി നിന്നയാളും കുടയ്ക്കൊപ്പം അന്തരീക്ഷത്തിലേക്ക് ഉയർന്നു പോകുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. തുർക്കിയിലെ ഒസ്മാനിയ പ്രവശ്യയിലാണ് സംഭവം. സാദിക്ക് എന്നാണ് ഈ വ്യക്തിയുടെ പേര്. വഴിയരികിൽ സുഹൃത്തുക്കൾക്കൊപ്പം സാദിക്ക് ഇരിക്കുമ്പോഴാണ് അതി ശക്തിയായി കാറ്റ് വീശിയത്. കാറ്റിന്‍റെ ശക്തിയെ തുടർന്ന് സമീപത്ത് സ്ഥാപിച്ചിരുന്ന വലിയൊരു കുട മറിഞ്ഞു വീഴുവാൻ തുടങ്ങിയപ്പോൾ സാദിക്കും സുഹൃത്തുക്കളും അത് പിടിച്ചു നിർത്തുവാൻ ശ്രമിച്ചു. കുട സ്ഥാപിച്ചിരുന്ന അടിത്തറയിൽ ചവിട്ടിയാണ് സാദിക്ക് നിന്നത്. കാറ്റിന്‍റെ ശക്തി വീണ്ടും കൂടിയപ്പോൾ കുട അന്തരീക്ഷത്തിലേക്ക് ഉയർന്നു പൊങ്ങി. ഒപ്പം സാദിക്കും. നാല് മീറ്റർ ഉയരത്തിൽ പറന്ന കുടയിൽ നിന്നും സാദിക്ക് ചാടി രക്ഷപെടുകയായിരുന്നു. അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല. പക്ഷെ ഈ കുട പറന്നു ചെന്ന് വീണത് മറ്റൊരാളുടെ മുകളിലേക്കായിരുന്നു. ഇദ്ദേഹത്തിന് ചെറിയ പരിക്കുകൾ…

Read More

പെരുമ്പാമ്പിൻകുഞ്ഞിനെ അടിച്ചുമാറ്റി പോക്കറ്റിലിട്ടുകൊണ്ടുപോയി; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ

പെരുമ്പാമ്പിൻകുഞ്ഞിനെ പോക്കറ്റിലിട്ട് മോഷ്ടിച്ചുകൊണ്ട് പോയയാളെ തേടി പോലീസ്. അമേരിക്കയിലെ റോക്‌വുഡിലാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന ഐ ലവ് മൈ പെറ്റ്സ് എന്ന കടയിൽ നിന്നാണ് പെരുമ്പാമ്പിൻകുഞ്ഞ് മോഷണം പോയത്. വളർത്ത് മൃഗങ്ങളെ വാങ്ങുവാനെന്ന വ്യാജേന ഇവിടെ എത്തിയ ഇയാൾ കൂടിനുള്ളിൽ കിടന്ന നാല് അടി നീളമുള്ള പാമ്പിനെ കൈക്കലാക്കുകയായിരുന്നു. മാത്രമല്ല പാമ്പിനെ പാന്‍റ്സിന്‍റെ പോക്കറ്റിൽ ഇട്ട് കൊണ്ടുപോകുകയും ചെയ്തു. പാമ്പിനെ കാണാനില്ലെന്ന് മനസിലാക്കിയ ജീവനക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്. ഇയാൾ പാമ്പിനെ മോഷ്ടിച്ചുകൊണ്ടു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Read More

ഹോട്ടലുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ഭക്ഷണത്തിൽ എലിയെ ഇട്ട് യുവാവ്; പിന്നെ സംഭവിച്ചത്..

റസ്റ്ററന്‍റ് അധികൃതരെ ഭീഷണിപ്പെടുത്തി പണം സ്വന്തമാക്കുവാൻ ചത്ത എലിയെ ഭക്ഷണത്തിനുള്ളിൽ ഇട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൈനയിലാണ് സംഭവം. ബെയ്ജിംഗിലെ പ്രസിദ്ധ റസ്റ്ററന്‍റായ ഹായ്ഡിലാവോയിലാണ് ഇയാൾ ഭാര്യയ്ക്കൊപ്പമെത്തിയത്. ഓർഡർ ചെയ്ത് ഇവർക്ക് 20 മിനിറ്റിനുള്ളിൽ ഭക്ഷണം ലഭിച്ചു. തുടർന്നാണ് ഇയാൾ ഭക്ഷണത്തിനുള്ളിൽ നിന്നും എലിയെ ലഭിച്ചുവെന്ന് പറഞ്ഞ് ബഹളം വച്ചത്. സംഭവത്തിൽ മാപ്പ് പറഞ്ഞ റസ്റ്ററന്‍റ് അധികൃതർ വേറെ ഭക്ഷണം നൽകാമെന്നു പറഞ്ഞെങ്കിലും ഇയാൾ വഴങ്ങിയില്ല. എങ്ങനെയെങ്കിലും പ്രശ്നം പരിഹരിക്കുവാനായി റസ്റ്ററന്‍റ് അധികൃതർ രണ്ട് ലക്ഷം രൂപ വരെ നൽകാമെന്ന് പറഞ്ഞു. എന്നാൽ നിയമനടപടി ഒഴിവാക്കണമെങ്കിൽ തനിക്ക് അഞ്ച് കോടി രൂപ തരണമെന്ന് ഇയാൾ വാശിപിടിച്ചു. ഇതോടെ റസ്റ്ററന്‍റ് അധികൃതർ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിൽ താൻ തന്നെയാണ് ഭക്ഷണത്തിൽ എലിയെ ഇട്ടതെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. റസ്റ്ററന്‍റ് അധികൃതരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ്…

Read More

പ്ലാസ്റ്റിക് കുപ്പിയും കാപ്പിക്കുരുവിന്‍റെ തൊണ്ടും ഉപയോഗിച്ച് ജാക്കറ്റ്

കൂണിൽനിന്നും കൈതയുടെ ഇലയിൽനിന്നും ഏത്തപ്പഴത്തിന്‍റെ തൊലിയിൽനിന്നുമൊക്കെ വസ്ത്രനിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ നിർമിക്കുന്നതിനുള്ള പരിശ്രമങ്ങൾ വിജയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ഒരു ഉപയോഗവുമില്ലെന്ന് നമ്മൾ കരുതുന്ന കാപ്പികുരുവിന്‍റെ തൊണ്ടും ഉപയോഗിച്ച് വസ്ത്രങ്ങൾ നിർമിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു അമേരിക്കൻ കന്പനി. അമേരിക്കയിലെ സോൾട്ട് ലേക്ക് സിറ്റിയിലുള്ള കോളാട്രീ എന്ന കന്പനിയാണ് പ്ലാസ്റ്റിക് കുപ്പികളും കാപ്പിക്കുരു തൊണ്ടും ഉപയോഗിച്ച് ജാക്കറ്റുകൾ നിർമിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉരുക്കി അവയിൽ കാപ്പിക്കുരിവിന്‍റെ തൊണ്ട് പൊടിച്ച് ചേർത്താണ് ജാക്കറ്റ് നിർമിക്കുന്നതിനുള്ള നൂല് തയാറാക്കുന്നത്. ഒരു ജാക്കറ്റ് ഉണ്ടാക്കണമെങ്കില് മൂന്ന് കപ്പ് കാപ്പിക്കുരുവും പത്തു പ്ലാസ്റ്റിക് കുപ്പികളും വേണം. ജാക്കറ്റിന് കാപ്പിയുടെ മണമൊന്നും ഉണ്ടാവില്ല. ലൈറ്റ്‌വെയ്റ്റായ ഈ ജാക്കറ്റുകൾ വേഗത്തിൽ ഉണങ്ങുന്നവയും അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ കഴിയുന്നവയുമാണെന്ന് കന്പനി ഉറപ്പുനൽകുന്നു. പച്ച,…

Read More

ഹാഷിമ! ആളുകളെ പേടിപ്പിക്കുന്ന ജപ്പാനിലെ പ്രേത ദ്വീപ്

പ്രേതബാധയുള്ള വീടുകളെപ്പറ്റിയും കെട്ടിടങ്ങളെപ്പറ്റിയുമൊക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ ഒരു ദ്വീപുമുഴുവൻ പ്രേതബാധയുള്ളതായി കേട്ടിട്ടുണ്ടോ. അങ്ങനെയൊരു ദ്വീപുണ്ട്. അങ്ങ് ജപ്പാനിൽ. ആൾത്താമസമില്ലാത്ത കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞതാണ് ഈ ദ്വീപ്. ഹാഷിമ എന്നാണ് ഈ ദ്വീപിന്‍റെ പേര്. യുദ്ധക്കപ്പൽ ദ്വീപ് എന്നാണ് ഈ ജാപ്പനീസ് പേരിന്‍റെ അർഥം. ആകാശത്തുനിന്ന് നോക്കിയാൽ ഒരു യുദ്ധക്കപ്പലിന്‍റെ രൂപമാണ് ഈ ദ്വീപിനുള്ളത്. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക അണുബോംബിട്ട നാഗാസാക്കിയിൽനിന്നു വെറും 15 കിലോമീറ്റർ മാത്രം അകലെയായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. നാഗാസാക്കി പ്രൊവിൻസിലെ 505 ആൾതാമസമില്ലാത്ത ദ്വീപുകളിൽ ഒന്നാണിത്. 1887 മുതൽ 1974 വരെ ഇവിടെ ആൾത്താമസമുണ്ടായിരുന്നു. കൽക്കരി ഖനനമായിരുന്നു ഈ ദ്വീപുവാസികളുടെ പ്രധാന തൊഴിൽ. മിസ്തുബിഷി എന്ന ജപ്പാനീസ് കന്പനി ഈ ദ്വീപ് വാങ്ങി കടലിനടിയിലുള്ള ഖനികളിൽനിന്ന് കൽക്കരി ഖനനം ചെയ്തെടുത്തിരുന്നു. ഖനിയിലെ തൊഴിലാളികൾക്ക് താമസിക്കാനായി 1916ൽ പണിത അപ്പാർട്ടമെന്‍റ് ബ്ലോക്കാണ് ഈ ദ്വീപിലെ…

Read More