ബൈക്ക് റേസിനിടെ ട്രാക്കിൽ വച്ച് മത്സരാർത്ഥികൾ തമ്മിൽ വഴക്ക് കൂടുന്നതിന്റെ ദൃശ്യങ്ങൾ അമ്പരപ്പുളവാക്കുന്നു. കോസ്താ റിക്കാ നാഷണൽ മോട്ടോർബൈക്ക് ചാമ്പ്യൻഷിപ്പ് റേസിനിടെയാണ് രണ്ട് മത്സരാർത്ഥികൾ തമ്മിൽ അപകടകരമായ രീതിയിൽ വഴക്കുണ്ടാക്കിയത്. ജോർജ് മാർട്ടിനെസ്, മാരിയോണ് കാൽവോ എന്നാണ് ഇരുവരുടെയും പേരുകൾ. ഇരുവരും തമ്മിൽ കൈയ്യാങ്കളിയും ഉണ്ടായി. മത്സരം തടസപ്പെടുത്തിയതിനും ട്രാക്കിൽ അപമര്യാദയായി പെരുമാറിയതിനും ഇരുവരെയും രണ്ടു വർഷത്തേക്ക് മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും അധികൃതർ വിലക്കി. ഇവർ തമ്മിൽ വഴിക്കുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ട്രാക്കിൽ വച്ച് വളരെ മോശമായി പെരുമാറിയ ഇവരെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read MoreCategory: NRI
വിമാനയാത്രയ്ക്ക് യുവാവ് നഗ്നനായി എത്തി; അമ്പരന്ന് യാത്രികർ
വിമാനയാത്രയ്ക്കായി നഗ്നനായി എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മോസ്കോയിലെ ദെമജിയദോവ എയർപോർട്ടിലാണ് സംഭവം. യാത്രികർ എല്ലാവരും ക്യൂ നിൽക്കുമ്പോൾ ഒരു വസ്ത്രവും ധരിക്കാതെ ഒരാൾ പെട്ടന്ന് ഇവർക്ക് പിന്നിൽ വന്ന് നിൽക്കുകയായിരുന്നു. യാതൊരു വിധത്തിലുമുള്ള ഭാവഭേദവും ഇദ്ദേഹത്തിന് ഇല്ലായിരുന്നു. ഇദ്ദേഹത്തിന് മുമ്പിൽ നിൽക്കുന്നവർ അധികം ശ്രദ്ധനൽകിയിരുന്നില്ല. എന്നാൽ ഇദ്ദേഹത്തിന് പിന്നിലും സമീപത്തും നിൽക്കുന്നവർ ഇത് കണ്ട് ചിരിക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. അൽപ്പം നേരത്തിനു ശേഷം പോലീസെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയും ചെയ്തു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർപോർട്ടിലുണ്ടായിരുന്നവരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
Read Moreഹൃദയങ്ങൾ കീഴടക്കിയ പ്രധാനമന്ത്രി; ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനോട് ജസീന്തയുടെ മറുപടി കൈയടി നേടുന്നു
ന്യൂസ്ലൻഡ് ക്രൈസ്റ്റ് ചർച്ചിലെ മുസ്ലീം പള്ളികളിൽ വെടിവെയ്പ്പുണ്ടായത് കണ്ണീരോടെയാണ് ലോകം കണ്ടത്. ആക്രമണത്തിന് ഇരയായവരോടുള്ള പ്രധാനമന്ത്രി ജസീന്ത ആർഡേണിന്റെ സഹാനുഭൂതി ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തിൽ തൊട്ടു. ആക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയ ജസീന്ത തലയിൽ തട്ടമിട്ടതും ലോക ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ജസീന്തയെ കാണാനെത്തിയ യുവാവ് ഇസ്ലാം മതം സ്വീകരിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടപ്പോൾ ജസീന്ത നൽകിയ മറുപടിയാണ് കൈയടി നേടുന്നത്. “നിങ്ങൾ കാരണമാണ് ഞാൻ ഇന്നിവിടെ വന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഞാൻ കരയുകയായിരുന്നു. നിങ്ങളെ മറ്റ് നേതാക്കളും കണ്ടു പഠിക്കട്ടേയെന്ന് ഞാൻ ദൈവത്തോട് പ്രാർഥിച്ചു. നിങ്ങളും ഇസ്ലാം മതം സ്വീകരിക്കണം നമ്മളെ അള്ളാഹു സ്വർഗത്തിൽ ഒന്നിച്ചു ചേർക്കട്ട’.യുവാവ് പറഞ്ഞു. “ഇസ്ലാം പഠിപ്പിക്കുന്നത് മനുഷ്യത്വമാണ്. ആ മനുഷ്യത്വം എനിക്കുണ്ടെന്നാണ് എന്റെ വിശ്വാസം’. ജസീന്ത മറുപടി നൽകി. ജസീന്തയുടെ വാക്കുകൾ ഓരോ വ്യക്തിയും ഏറ്റെടുത്തിരിക്കുകയാണ്. സ്വന്തം ജനങ്ങളോട് ഇത്രമേൽ അനുകമ്പയോടെ പെരുമാറുന്ന…
Read Moreസ്പേസ് സ്യൂട്ടില്ല; വനിതകളുടെ ആകാശനടത്തം റദ്ദാക്കി
വനിതകൾ മാത്രം പങ്കെടുക്കുന്ന ആകാശനടത്തം (സ്പേസ് വാക്ക്) ഉണ്ടാവില്ലെന്നു യുഎസ് ബഹിരാകാശ ഏജൻസി നാസ അറിയിച്ചു. രണ്ടു വനിതകൾക്കു വേണ്ട സ്പേസ് സ്യൂട്ടുകൾ ഇല്ലാത്തതാണു കാരണം. മാർച്ച് 29നു വനിതകൾ മാത്രം ആകാശത്തു നടന്ന് ചരിത്രമെഴുതുമെന്നാണ് നാസ മുന്പു പ്രഖ്യാപിച്ചത്. മുന്പത്തെ ആകാശ നടത്തങ്ങളിൽ വനിതകൾക്കൊപ്പം പുരുഷന്മാരുമുണ്ടായിരുന്നു. ക്രിസ്റ്റീന കോച്ച്, ആനി മക്ക്ലെയിൻ എന്നീ വനിതകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. എന്നാൽ ഇതിൽ ഒരാൾക്കു ചേരുന്ന സ്പേസ് സ്യൂട്ട് (ബഹിരാകശ സഞ്ചാരികളുടെ വസ്ത്രം) മാത്രമേ ഉള്ളൂ. അതിനാൽ ആനിയെ ഒഴിവാക്കി. പകരം നിക്ക് ഹേഗ് എന്ന പുരുഷസഞ്ചാരി ക്രിസ്റ്റീനയ്ക്കൊപ്പം ആകാശനടത്തത്തിൽ പങ്കാളിയാകും.
Read More“ബ്യൂട്ടി സ്ലീപിംഗ് സിൻഡ്രോം’; യുവതി തുടർച്ചയായി ഉറങ്ങിയത് മൂന്ന് ആഴ്ച്ച
ഒരു വ്യക്തിക്ക് എട്ട് മണിക്കൂർ ഉറക്കം നിർബന്ധമായും ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ തുടർച്ചയായി മൂന്ന് ആഴ്ച്ച കിടന്നുറങ്ങിയ ഒരു യുവതിയാണ് നവമാധ്യമങ്ങളിൽ അമ്പരപ്പുളവാക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള 21 വയസുകാരിയായ ഇവരുടെ പേര് റോഡാ റോഡ്റിഗസ് ഡയസ് എന്നാണ്. സ്ലീപിംഗ് ബ്യൂട്ടി സിൻഡ്രോം എന്ന അസുഖം കാരണമാണ് ഇവർ ഇത്രെയും സമയം കിടന്നുറങ്ങുന്നത്. ഈ രോഗമുള്ളവർ തുടർച്ചയായി 22 മണിക്കൂർ വരെ ഉറങ്ങുവാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉറങ്ങിപ്പോയതു കാരണം പരീക്ഷ എഴുതുവാൻ പോലും ഇവർക്കു സാധിച്ചിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവരിൽ രോഗം സ്ഥിരീകരിച്ചത്. എന്റെ അവസ്ഥ അറിയാതെ പലരും എന്നെ മടിച്ചി എന്ന് വിളിക്കാറുണ്ട്. അത് വളരെ വലിയ രീതിയിലാണ് എന്നെ വേദനിപ്പിക്കുന്നത്. ഈ ജീവിതം മുഴുവൻ രോഗത്തിന് വിട്ടുകൊടുക്കുവാൻ എനിക്ക് ആഗ്രഹമില്ല. ഞാൻ വെറും നിസഹായ ആണ്. റോഡാ പറഞ്ഞു.
Read Moreശമ്പളത്തിന്റെ എണ്പത് ശതമാനവും വിദ്യാർഥികൾക്ക്; കാരുണ്യത്തിന്റെ അടയാളമായി ബ്രദർ പീറ്റർ ടബീച്ചി
ശമ്പളത്തിന്റെ 80 ശതമാനവും പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കുവാനായി ചെലവഴിക്കുന്ന അധ്യാപകന് വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ ടീച്ചർ പുരസ്ക്കാരം. കെനിയയിലെ ഫ്രാൻസിസ്ക്കൻ സന്ന്യാസിയായ ഇദ്ദേഹത്തിന്റെ പേര് ബ്രദർ പീറ്റർ ടബീച്ചി എന്നാണ്. 36 വയസുകാരനായ ഇദ്ദേഹം കെനിയയിലെ നകൂരുവിൽ കെരികോ സെക്കൻഡറി സ്കൂളിലെ ഫിസിക്സ്-ഗണിതശാസ്ത്രം അധ്യാപകനാണ്. ഗ്ലോബൽ എഡ്യുക്കേഷൻ ആൻഡ് സ്കിൽസ് ഫോറം ദുബായിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മലയാളിയായ സണ്ണി വർക്കിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വർക്കി ഫൗണ്ടേഷൻ പുരസ്ക്കാരം നൽകിയത്. പത്ത് ലക്ഷം ഡോളർ(6,90,06,500) ആണ് സമ്മാനത്തുകയായി പീറ്റർ ടബീച്ചിക്ക് ലഭിച്ചത്. പീറ്റർ പഠിപ്പിക്കുന്ന സ്കൂളിലെ അധ്യാപക-വിദ്യാർഥി അനുപാതം 58:1 ആണ്. സ്കൂളിലെ വിദ്യാഥികളിൽ ഭൂരിഭാഗവും അനാഥരോ പാവപ്പെട്ട ഏകരക്ഷിതാക്കളോ ഉള്ളവരുമാണ്. ഓണ്ലൈനിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചാണ് പീറ്റർ വിദ്യാർഥികളെ പഠിപ്പിക്കുന്നത്. ആകെ ഒരു കംപ്യൂട്ടർ മാത്രമാണ് ഈ സ്കൂളിലുള്ളത്. ആവശ്യമായ ഭക്ഷണത്തിന്റെ ലഭ്യത കുറവ്, മയക്കുമരുന്നിന്റെ…
Read Moreമൂക്കില്ലാത്ത അത്ഭുത ശിശു ഇറാക്കിൽ ജനിച്ചു
മൂക്കില്ലാത്ത അത്ഭുത ശിശു ജനിച്ചു. ഇറാക്കിലെ ബാഗ്ദാദിൽനിന്നും 64 കിലോമീറ്റർ അകലെ യുദ്ധഭൂമിയായ ഫലൂജയിലാണ് സംഭവം. വായയിൽ കൂടിയാണ് കുട്ടി ശ്വാസോച്ഛാസം ചെയ്യുന്നത്. പ്രസവത്തിനു മുമ്പ് അമ്മയെ സ്കാനിംഗിനു വിധേയയാക്കിയിരുന്നുവെങ്കിലും ഇത്തരമൊരു പ്രശ്നം ശ്രദ്ധിയിൽപ്പെട്ടിരുന്നില്ല. ഈ കുട്ടിയുടെ തലച്ചോറിന് സാധാരണപോലെ വളർത്തയെത്തില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇറാക്ക് യുദ്ധത്തിന്റെ അനന്തരഫലമാണ് ഇതിന് കാരണമായതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം.
Read Moreവൻ കൈക്കൂലി വാഗ്ദാനം നിരസിച്ച ഉദ്യോഗസ്ഥന് ദുബായ് പോലീസിന്റെ ആദരവ്
വൻ തുകയുടെ കൈക്കൂലി വാഗ്ദാനം നിരസിച്ച പോലീസ് ഉദ്യോഗസ്ഥനെ ആദരിച്ച് ദുബായ് പോലീസ്. മുഹമ്മദ് അബ്ദുള്ള ബിലാൽ എന്ന ഉദ്യോഗസ്ഥനാണ് ദുബായ് പോലീസിന്റെ ബഹുമതിയും സ്ഥാനക്കയറ്റവും ലഭിച്ചത്. മാസംതോറും 50,000 ദിർഹം (ഒന്പതു ലക്ഷം രൂപ), സ്വന്തമായി ഒരു കാർ, മുൻകൂർ തുകയായി 30,000 ദിർഹം എന്നിവങ്ങനെയായിരുന്നു ഒരു സംഘം ബിലാലിനു നൽകിയ വാഗ്ദാനം. പകരമായി ദുബായിയിലെ അൽ മുഹൈസ്ന ഭാഗത്ത് നിയമവിരുദ്ധമായി മദ്യം വിൽക്കുന്ന സംഘത്തിലെ അംഗങ്ങളെ പോലീസ് നടപടിയിൽനിന്ന് ഒഴിവാക്കാൻ സംഘം ആവശ്യപ്പെട്ടു. എന്നാൽ, ഈ വന്പൻ വാഗ്ദാനം ബിലാൽ നിരസിക്കുകയായിരുന്നെന്ന് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മറി പറഞ്ഞു. ബിലാലിന് മേജർ ജനറൽ അൽ മറി സമ്മാനവും അനുമോദന സർട്ടിഫിക്കറ്റും നൽകി ആദരിച്ചതായി ദുബായ് പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നു.
Read Moreലോകത്തിലെ ഏറ്റവും വിലകൂടിയ പെർഫ്യൂം വിൽപ്പനയ്ക്ക്
ലോകത്തിലെ ഏറ്റവും വിലകൂടിയ പെർഫ്യൂം ദുബായിൽ വിൽപ്പനയ്ക്കു വച്ചു. എട്ടു കോടി അമ്പത് ലക്ഷം രൂപ വിലയുള്ള ഈ പെർഫ്യൂമിന്റെ പേര് ഷുമുഖ് എന്നാണ്. യുഎഇയിലെ പ്രമുഖ പെർഫ്യും ബ്രാൻഡായ നബീലാണ് ഷുമുഖ് തയാറാക്കിയത്. മൂന്ന് വർഷത്തെ പ്രയത്നത്തിനൊടുവിൽ ഈ പെർഫ്യും തയാറാക്കാനായി നടത്തിയത് 494 പരീക്ഷണങ്ങളാണ്. ഒരു മീറ്റർ 97 സെന്റീമീറ്റർ നീളമുള്ള പെർഫ്യൂം ബോട്ടിൽ അലങ്കരിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത് 3,500 രത്നങ്ങളും മറ്റ് വിലകൂടിയ ആഡംബര വസ്തുക്കളുമാണ്. പന്ത്രണ്ട് മണിക്കൂർ ശരീരത്തിലും മുപ്പത് ദിവസത്തോളം വസ്ത്രത്തിലും ഈ പെർഫ്യൂമിന്റെ സുഗന്ധം നിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓർഡർ നൽകി നാല് മുതൽ ആറ് മാസത്തിനു ശേഷമെ ഈ പെർഫ്യൂം ലഭിക്കു. മാർച്ച് 30 വരെ ദുബായിലെ പാർക്ക് അവന്യു മാളിൽ ഈ പെർഫ്യൂം പ്രദർശനത്തിന് വയ്ക്കും. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം വിവിധ ഡിസൈനിൽ പെർഫ്യൂമിന്റെ കുപ്പി രൂപകൽപ്പന ചെയ്തു…
Read Moreമകൾ മദ്യപിക്കുന്നത് കണ്ട് കണ്ണ് തള്ളി മാതാപിതാക്കൾ
മകൾ മദ്യപിക്കുന്നത് കണ്ട് മാതാപിതാക്കൾ അമ്പരന്നിരിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. കൊളമ്പോയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ മിഷ മാലിക്കാണ് പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മാതാപിതാക്കൾക്കൊപ്പം ഒരു റസ്റ്റൊറന്റിലെത്തിയത്. മകളുടെ പിറന്നാളാണെന്ന് റസ്റ്റൊറന്റിലെ ജീവനക്കാരോട് പറഞ്ഞപ്പോൾ പ്രത്യേകമായി തയാറാക്കിയ കേക്ക് അല്ലെങ്കിൽ ഐസ്ക്രീമാണ് മാതാപിതാക്കൾ പ്രതീക്ഷിച്ചത്. എന്നാൽ ഇവരുടെ മുമ്പിൽ എത്തിയതാകട്ടെ വിലകൂടിയ മദ്യമായ ടക്വീലയുടെ ഒരു ഷോട്ടായിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെ മകൾ ടക്വീല കഴിക്കുമ്പോൾ മാതാപിതാക്കൾ അമ്പരന്നു നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. തലയിൽ കൈകൊടുത്ത് മകളുടെ മുഖത്ത് നോക്കി അച്ഛൻ ഇരിക്കുമ്പോൾ അമ്മയുടെ മുഖത്ത് മുഴുവൻ അമ്പരപ്പായിരുന്നു. മിഷ മാലിക് തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. എന്നെ ഇന്ത്യയിലേക്ക് തിരികെ അയക്കാൻ മാതാപിതാക്കൾ തീരുമാനിച്ച നിമിഷം എന്നാണ് ഈ വീഡിയോയ്ക്ക് മിഷ നൽകിയ കാപ്ഷൻ.
Read More