കുത്തിവരയല്ല, ചിത്രംവര..! രണ്ടു വയസുകാരിയുടെ ചിത്രരചനകൾക്ക് വില ഒരു ലക്ഷം വരെ

ആദ്യാക്ഷരങ്ങൾ കുറിക്കാൻ പ്രായമാകുംമുന്പേ പെയിന്‍റിംഗ് ബ്രഷുകൾ കൊണ്ട് ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് ലോല ജൂണ്‍ എന്ന രണ്ടു വയസുകാരി. കഴിഞ്ഞ ആഴ്ച ന്യൂയോർക്കിൽ സമാപിച്ച ചിത്രപ്രദർശനത്തിൽ ലോലയുടെ ചിത്രങ്ങൾ വിറ്റുപോയത് പതിനായിരക്കണക്കിന് രൂപയ്ക്കാണ്. ഇതിൽ ഒരു ചിത്രത്തിന് ഒരു ലക്ഷം രൂപയും ലഭിച്ചു. കുഞ്ഞു പിക്കാസോ എന്ന ഓമനപ്പേരു ലഭിച്ച ഈ കൊച്ചു മിടുക്കിയുടെ 40 ചിത്രങ്ങളാണ് പ്രദർശനത്തിന് വച്ചത്. ഇതിൽ 34 എണ്ണവും ദിവസങ്ങൾക്കുള്ളിൽ വിറ്റുപോയി. ഒരു വയസു തികയും മുന്പേ ചായങ്ങളോട് കൂട്ടുകൂടിയ ആളാണ് ലോല. പടം വരയ്ക്കാൻ ഒരു പേപ്പറും ബ്രഷും കുറച്ച് ചായങ്ങളും കൊടുത്താൽപ്പിന്നെ ലോലയ്ക്ക് മറ്റൊന്നും വേണ്ടെന്ന് അവളുടെ അമ്മ ജവിയർ പറയുന്നു. ജവിയറിന്‍റെ കൂട്ടുകാരിയാണ് ലോലയുടെ ചിത്രകലാ പാഠവം ആദ്യം തിരിച്ചറിഞ്ഞത്. കുഞ്ഞുലോല വരച്ച ചിത്രങ്ങൾ അവർ ന്യൂയോർക്ക് നഗരത്തിലുള്ള ഒരു ഗാലറി ഉടമയെ കാണിച്ചു. ചിത്രങ്ങൾ ഇഷ്ടപ്പെട്ട ഗ്യാലറി…

Read More

പേരറിയാത്ത പുരാതന നഗരം കണ്ടെത്തി

4000 വർഷം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി. ഒരു സംഘം ഫ്രഞ്ച് പുരാവസ്തു ഗവേഷകരാണ് ഇറാക്കിലെ കുർദിസ്ഥാനത്തിൽ പുരാതന നഗരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 2012 മുതൽ നടന്നുവന്ന ഗവേഷണങ്ങളുടെ ഭാഗമായാണ് സാഗ്റോസ് മലനിരകൾക്ക് സമീപം നഗരം കണ്ടെത്തിയത്. മലനിരകളിൽ താമസിച്ചിരുന്ന ലുല്ലുബി എന്ന മനുഷ്യവംശത്തിലെ ആളുകൾ താമസിച്ചിരുന്നതാകാം ഈ നഗരം എന്ന് കരുതപ്പെടുന്നു. ബിസി 2200ൽ സ്ഥാപിക്കപ്പെട്ട ശിലാഫലകങ്ങളും മണ്‍ഫലകങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. വിവിധ ധാന്യങ്ങൾ ഇവിടെ കൃഷി ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 4000 വർഷം മുന്പുണ്ടായ ഒരു തീപിടുത്തത്തിലാണ് ഈ നഗരം നശിപ്പിക്കപ്പെട്ടത്. എന്നാൽ ഇതുവരെയും ഈ നഗരത്തിന്‍റെ പേരെന്തായിരുന്നുവെന്ന് കണ്ടെത്താൻ ഗവേഷകർക്ക് ആയിട്ടില്ല.

Read More

ലോകത്തെ ഏറ്റവും ഉയരമുള്ള മര‌ം മലേഷ്യയിൽ

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഏറ്റവും ഉയരം കൂടിയ മരം എന്ന റിക്കാർഡ് ഇനി മലേഷ്യയിലെ ഒരു മരത്തിന് സ്വന്തം. മലേഷ്യയിലെ ബോർണിയോ ദ്വീപിന് സമീപം സഭവനമേഖലയിലാണ് ഈ മരം കണ്ടെത്തിയത്. ഓക്സ്ഫോർഡ്,നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റികളിലെ ഗവേഷക സംഘവും സൗത്ത് ഈസ്റ്റ് ഏഷ്യൻ റെയ്ൻ ഫോറസ്റ്റ് റിസേർച്ചും ചേർന്നുനടത്തിയ പഠനങ്ങൾക്കൊടുവിലാണ് ഈ മരം തിരിച്ചറിഞ്ഞത്. 100.8 മീറ്ററാണ് ഈ മരത്തിന്‍റെ ഉയരം. ഇതിന് ഏകദേശം 81,500 കിലോഗ്രാം ഭാരമുണ്ടാകുമെന്ന് ഗവേഷകർ കരുതുന്നു. മെനാര എന്നാണ് ഈ മരത്തിന് പേരു നൽകിയിരിക്കുന്നത്. ടവർ എന്നാണ് ഈ മലേഷ്യൻ പേരിന്‍റെ അർഥം. ഇന്‍റർ നാഷണൽ യൂണിയൻ ഫോർ കണ്‍സർവേഷൻ ഓഫ് നേച്ചർ വംശനാശ ഭീഷണി നേരിടുന്ന മരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മെരാന്‍റി എന്ന മരത്തിന്‍റെ വർഗത്തിൽപ്പെട്ടതാണ് മെനാര. ഗവേഷണസംഘത്തിൽപ്പെട്ട രണ്ടുപേർ ഈ മരത്തിന്‍റെ മുകളിൽകയറി ടേപ്പ് ഉപയോഗിച്ച് അളന്നാണ് മരത്തിന്‍റെ ശരിയായ ഉയരം കണ്ടെത്തിയത്.…

Read More

സർക്കസ് കൂടിനുള്ളിൽ പരിശീലകനെ സിംഹം ആക്രമിച്ചു; ചോരമരവിക്കുന്ന ദൃശ്യങ്ങൾ

നിറഞ്ഞ സദസിൽ കാണികൾ ഇരിക്കുമ്പോൾ സർക്കസ് കൂടിനുള്ളിൽ സിംഹം പരിശീലകനെ ആക്രമിക്കുന്നതിന്‍റെ ചോരമരവിക്കുന്ന ദൃശ്യങ്ങൾ ഭീതി പടർത്തുന്നു. ഉക്രെയിനിലെ ലുഹാൻസ്കിലുള്ള സർക്കസ് പരിപാടിക്കിടെയാണ് സംഭവം നടന്നത്. പരിപാടി നടക്കുന്നതിനിടെ അക്രമാസക്തമാമായ സിംഹം പരിശീലകനെ ആക്രമിച്ച് നിലത്തിട്ടു. കൈകൾ ഉപയോഗിച്ച് സിംഹത്തിന്‍റെ നെഞ്ചിൽ തള്ളി പിടിച്ചതിനാൽ ഇദ്ദേഹത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ല. ഉടൻ തന്നെ ഇവിടെ എത്തിച്ചേർന്ന് മറ്റ് പരിശീലകരാണ് ഇദ്ദേഹത്തെ സിംഹത്തിന്‍റെ പിടിയിൽ നിന്നും രക്ഷപെടുത്തിയത്. സംഭവം കണ്ട് കാണികൾ പേടിച്ച് കരയുന്നതും വീഡിയോയിൽ വ്യക്തമാണ്.

Read More

മാറിപ്പോയ മരണം..! കേടായ കാറിൽ നിന്നും പുറത്തിറങ്ങി നിന്നു; തൊട്ടുപിന്നാലെ കാർ ഇടിച്ചു തെറുപ്പിച്ച് ട്രക്ക്

കാർ കേടായതിനെ തുടർന്ന് വാഹനത്തിൽ നിന്നുമിറങ്ങി ഫോണിൽ സഹായം തേടിക്കൊണ്ടിരുന്നപ്പോൾ, നിയന്ത്രണം നഷ്ടമായി പാഞ്ഞെത്തിയ ട്രക്ക് കാർ ഇടിച്ചു തകർത്തു. ചൈനയിലെ ഷാംഗ്ഹായി കുൻമിംഗ് എക്സ്പ്രെസ് ഹൈവേയിലാണ് സംഭവം. കേടായ കാർ ഹൈവേയുടെ സമീപം നിർത്തി പോലീസിന്‍റെ സഹായം തേടുകയായിരുന്നു ഒരു യുവാവ്. പോലീസിന്‍റെ നിർദ്ദേശപ്രകാരമാണ് ഇദ്ദേഹം കാറിൽ നിന്നും പുറത്തിറങ്ങിയത്. ഇദ്ദേഹം ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നിയന്ത്രണം നഷ്ടമായെത്തിയ ട്രക്ക്, കാർ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. അപകടത്തിൽ കാർ തകർന്ന് തരിപ്പണമായി. രണ്ട് വാഹനത്തിലെയും ഡ്രൈവർമാർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപത്തെ സിസിടിവിയിലാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്.

Read More

അബുദാബിയിലെ ഭാഗ്യക്കുറി തുണച്ചു; ഇന്ത്യക്കാരന് സമ്മാനമായി ലഭിച്ചത് 19 കോടി; കഴിഞ്ഞ മൂന്നുതവണയും മലയാളികൾ

മഹാരാഷ്‌ട്രലെ തീർഥാടന കേന്ദ്രങ്ങളിലൂടെ ദൈവങ്ങളുടെ അനുഗ്രഹവും യാചിച്ച് നടക്കുന്പോഴാണ് രവീന്ദ്ര ബൊലൂറിനെ തേടി ഒരു ഫോണ്‍കോൾ എത്തുന്നത്. ഒരൊറ്റ നിമിഷംകൊണ്ട് താൻ കോടീശ്വരനായ വിവരം അറിയിക്കുന്നതിനുള്ള ഫോണ്‍കോളായിരുന്നു അത്. അബുദാബിയിലെ ബിഗ് ടിക്കറ്റ് എന്ന നറുക്കെടുപ്പിൽ ഇത്തവണത്തെ വിജയിയാണ് രവീന്ദ്ര ബൊലൂർ. ഒന്നും രണ്ടുമല്ല 19 കോടി രൂപയാണ് ഈ നറുക്കെടുപ്പിലൂടെ ഈ ഇന്ത്യൻ പ്രവാസി സ്വന്തമാക്കിയത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന നറുക്കെടുപ്പിലാണ് രവീന്ദ്ര ബലൂർ തെരഞ്ഞെടുക്കപ്പെട്ടത്. ഉടൻതന്നെ അധികൃതർ രവീന്ദ്രയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. യുഎഇയിലെ നന്പറിൽ വിളിച്ചിട്ട് നിരാശയായിരുന്നു ഫലം. ഒടുവിൽ നിരവധി തവണ ശ്രമിച്ചതിനുശേഷം ഇദ്ദേഹത്തിന്‍റെ ഇന്ത്യൻ നന്പറിൽ ഒരു പെണ്‍കുട്ടി ഫോണെടുത്തു. രവീന്ദ്ര മുംബൈയിൽ പോയിരിക്കുകയാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിച്ചാൽ കിട്ടുമെന്നും പറഞ്ഞ് കുട്ടി ഫോണ്‍ കട്ട് ചെയ്തു. പിന്നീട് എത്ര വിളിച്ചിട്ടും ഫോണ്‍ എടുത്തുമില്ല. ഇതേത്തുടർന്ന് രവീന്ദ്രയെ കണ്ടെത്താൻ സഹായിക്കണമെന്ന്…

Read More

അനുമതിയില്ലാതെ വിമാനം നിർമിച്ച് പറത്തി; യുവാവ് അറസ്റ്റിൽ

സ്വയം നിർമിച്ച വിമാനം അനുമതിയില്ലാതെ പറത്തിയ യുവാവ് പിടിയിൽ. പാക്കിസ്ഥാനിലാണ് സംഭവം. പാക്ക്പത്താനിലെ ആരിഫ്‌വാലയിൽ പോപ്പ്കോണ്‍ വിൽപ്പനക്കാരനായ ഇദ്ദേഹത്തിന്‍റെ പേര് മുഹമ്മദ് ഫയാസ് എന്നാണ്. അധ്വാനിച്ച് ലഭിച്ച വരുമാനവും ബാങ്ക് ലോണും ഉൾപ്പടെ 50,000 രൂപയ്ക്കാണ് അദ്ദേഹം വിമാനം നിർമിച്ചത്. ആവശ്യമായ അനുമതിയില്ലാതെ വിമാനം നിർമിക്കുകയും സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ അനുമതിയില്ലാതെ വിമാനം പറത്തുകയും ചെയ്തുവെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. “എന്‍റെ കഠിനാധ്വാനം കൊണ്ടാണ് ഞാൻ ഈ ചെറുവിമാനം നിർമിച്ചത്. 1,000 അടി ഉയരത്തിൽ പറക്കുവാൻ എന്‍റെ വിമാനത്തിനു സാധിക്കും. ഞാൻ ദേശസ്നേഹിയായ ഒരാളാണെന്ന് തെളിയിക്കാൻ എനിക്ക് ഒരു അവസരം നൽകു. വിമാനവുമായി ബന്ധപ്പെട്ട എല്ലാ അധികൃതരെയും ഞാൻ വിവരം അറിയിച്ചിരുന്നു. എന്നാൽ ആരും എനിക്ക് മറുപടി നൽകിയില്ല. വിമാനം പറത്തി നോക്കുവാനുള്ള അപേക്ഷ സിവിൽ ഏവിയേഷൻ അഥോറിറ്റിക്ക് ഞാൻ അയച്ചിരുന്നു. എന്നാൽ അവരും മറുപടി നൽകിയില്ല’.…

Read More

രാഹുൽ ഇഫക്ട് ഗൾഫ് നാടുകളിലും! പ്രവാസികൾ വോട്ട് ചെയ്യാൻ നാട്ടിലേക്ക്…

മുക്കം: തെക്കും വടക്കും വേർതിരിവില്ലാതെ ഇന്ത്യ ഒന്നാണെന്ന സന്ദേശവുമായി രാഹുൽ ഗാന്ധി വയനാട് പാർലമെന്‍റ് മണ്ഡലത്തിൽ മത്സരിക്കുന്നതിന്‍റെ ആഘോഷാരവങ്ങൾ ആയിരം കാതമകലെ ഗൾഫുനാടുകളിലും . രാഹുലും വയനാടുമാണ് സൗദി അറേബ്യയിലും ദുബായിയും ഉൾപ്പെടെ മലയാളികൾ ഏറെയുള്ള വിദേശ രാജ്യങ്ങളിലും പ്രധാന ചർച്ച. വയനാട് മണ്ഡലക്കാർക്കിടയിൽ പ്രത്യേകിച്ചും. പ്രധാനമന്ത്രി സ്ഥാനാർഥിയെ രാജ്യത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള വിവിധ രീതിയിലുള്ള പ്രചാരണങ്ങളും പരിപാടികളുമാണ് ഗൾഫുനാടുകളിലെങ്ങും നടക്കുന്നത്. വയനാട് പാർലമെന്‍റിലെ സുൽത്താൻ ബത്തേരി , കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ പതിനായിരക്കണക്കിന് വോട്ടർമാർ യു.എ.ഇയിൽ മാത്രമായുള്ളതായി ഷാർജ വയനാട് ജില്ല കെഎംസിസി .പ്രസിഡന്‍റ് അൻവർ സാദത്തും ജനറൽ സെക്രട്ടറി ഷഫീഖ് ഷാർജയും രാഷ്ട്രദീപികയോട് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൽ എക്കാലത്തും നിർണായക സ്വാധീനം ചെലുത്തുന്ന കെഎംസിസി, ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പതിവിലേറെ സജീവമാണ്. യുഎഇ…

Read More

പോലീസിൽ നിന്നും രക്ഷപെടാൻ സിനിമ സറ്റൈലിൽ സാഹസം; അവസാനം അഴിക്കുള്ളിലേക്ക്

ബഹുനില കെട്ടിടത്തിന്‍റെ 23-)മത്തെ നിലയിലെ ജനാലയിൽ കൂടി പോലീസിന്‍റെ പിടിയിൽ നിന്നും രക്ഷപെടാൻ ഒരു മോഷ്ടാവ് ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അമ്പരപ്പുണർത്തുന്നു. ചൈനയിലെ ഹുനാൻ സിറ്റിയിലാണ് സിനിമ രംഗങ്ങളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. ബഹുനില കെട്ടിടത്തിന്‍റെ 23 നിലയിലെ മുറിയിൽ കയറിയ മോഷ്ടാവ് 10,000 യുവാനും ബാങ്ക് കാർഡും കവർന്നിരുന്നു. സംഭവം അറിഞ്ഞ് പോലീസ് സംഘം ഇവിടെ എത്തിയപ്പോൾ രക്ഷപെടാൻ യാതൊരു മാർഗവുമില്ലെന്ന് മോഷ്ടാവിനു മനസിലായി. എങ്ങനെയെങ്കിലും രക്ഷപെടണമെന്ന് തീരുമാനിച്ചുറപ്പിച്ച മോഷ്ടാവ് രണ്ടും കൽപ്പിച്ച് ജനാലയിൽ കൂടി പുറത്തിറങ്ങുകയായിരുന്നു. തറ നിരപ്പിൽ നിന്നും ഏകദേശം 60 മീറ്റർ ഉയരത്തിലാണ് മോഷ്ടാവ് സാഹസികമായി തൂങ്ങി കിടന്നത്. എന്നാൽ പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴാണ് ഒരു വിധത്തിലും രക്ഷപെടുവാൻ സാധിക്കില്ലെന്ന് ഇയാൾക്ക് മനസിലായത്. മാത്രമല്ല താഴേക്കു നോക്കിയപ്പോൾ ഇയാൾ ഭയന്ന് പോകുകയും ചെയ്തു. തുടർന്ന് പോലീസുദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ അകത്തേക്ക് വലിച്ചു കയറ്റിയത്. പിന്നീട് ഇയാളെ അറസ്റ്റ്…

Read More

ബിയർ കാനിനുള്ളിൽ തലകുടുങ്ങിയ പാമ്പിന് തുണയായി യുവതി

ബിയർ കാനിനുള്ളിൽ തല കുടുങ്ങിയ പാമ്പിനെ യുവതി രക്ഷിച്ചു. ഫ്ളോറിഡ സ്വദേശിനിയായ ഒരു യുവതിയാണ് ബിയർ കാനിനുള്ളിൽ തലകുടുങ്ങി ജീവനുവേണ്ടി പിടഞ്ഞ് വഴിയരികിൽ കിടന്ന പാമ്പിന് തുണയായത്. പാമ്പ് ആക്രമിക്കുമോ എന്ന് ഭയന്ന് അൽപ്പം പേടിയോടെയാണ് ഇവർ രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ അൽപ്പ സമയത്തെ പരിശ്രമത്തിനു ശേഷം ഇവർക്ക് പാമ്പിനെ മോചിപ്പിക്കുവാനായി. ഇവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. മാത്രമല്ല ഈ യുവതിക്ക് അഭിനന്ദനം അർപ്പിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.

Read More