ജന്മനാ മസ്തിഷ്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു വയസുകാരൻ അബ്ദുള്ള ഹസനെ കാണാൻ ആ അമ്മ പറന്നെത്തി. യെമനി പൗരയായ ഷൈമയ്ക്ക് മകനേ കാണാൻ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് അനുമതി നൽകിയതിനെ തുടർന്ന് ബുധനാഴ്ച രാത്രിയിലാണ് അവർ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ എത്തിയത്. മസ്തിഷ്ക രോഗബാധയേത്തുടർന്ന് മരണത്തിന്റെ നൂൽപാലത്തിലൂടെ യാത്ര ചെയ്യുന്ന അബ്ദുള്ള തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രലോകം അപ്പാടെ വിധി എഴുതിയിരുന്നു. എന്നാൽ, കാര്യങ്ങൾ ഇത്ര ഗുരുതരമായിട്ടും മകന്റെ അടുത്തെത്താൻ ഷൈമയ്ക്ക് സാധിച്ചിരുന്നില്ലെ. ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്കായിരുന്നു ഈ അമ്മയുടെ ജീവിതാഭിലാഷത്തിനു മുന്നിൽ മതിലു കെട്ടിയത്. ഇതുമായി ബന്ധപ്പെട്ട് വാർത്ത പ്രചരിച്ചതു മുതൽ ഈ അമ്മയ്ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഷൈമയ്ക്ക് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് യുഎസിലേക്കുള്ള യാത്രാനുമതി നൽകുകയായിരുന്നു. നിലവിൽ ഈജിപ്തിലാണ് ഷൈമ താമസിക്കുന്നത്.
Read MoreCategory: NRI
മാൻ വേട്ടക്കാരനു ശിക്ഷ സിനിമ കാണൽ
വനം കൊള്ളക്കാരനു ശിക്ഷ വാൾട്ട് ഡിസ്നിയുടെ ആനിമേഷൻ ചിത്രം കാണൽ. മിസൂറിയിൽ അറസ്റ്റിലായ ഡേവിഡ് ബെറി ജൂണിയറിന് ഒരു വർഷം തടവുശിക്ഷ വിധിച്ചതിനു പുറമേ, ‘ബാംബി’ എന്ന ചിത്രം മാസത്തിലൊരിക്കലെങ്കിലും കാണാനാണ് കോടതി ഉത്തരവിട്ടത്. കദന കഥകളിൽ ലോക സിനിമാചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നാണിത്. ബാംബി എന്ന മാൻകുട്ടിയുടെ തള്ളയെ വേട്ടക്കാരൻ വധിക്കുന്നതാണ് ചിത്രത്തിന്റെ കഥ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നൂറുകണക്കിനു മാനുകളെ വേട്ടയാടി കൊന്നതിനാണ് ഡേവിഡും രണ്ടു കുടുംബാംഗങ്ങളും അറസ്റ്റിലായത്. സ്റ്റഫ് ചെയ്യാനായി തല എടുത്തശേഷം ശരീരം ഉപേക്ഷിക്കലായിരുന്നു പതിവ്. ഡേവിഡ് ജയിലിൽ സിനിമ കാണുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്താനും കോടതി നിർദേശിച്ചിട്ടുണ്ട്. 1942 ഓഗസ്റ്റിലാണ് ബാംബി റിലീസ് ചെയ്തത്. വേട്ടക്കാരുടെ വെടിയേറ്റു കിടക്കുന്ന അമ്മയുടെ അടുത്തിരിക്കുന്ന ബാംബിയുടെ രംഗം പ്രേക്ഷകരുടെ ഹൃദയത്തിൽ പതിഞ്ഞു. ലോകസിനിമയിലെ ശ്രദ്ധേയ രംഗങ്ങളിലൊന്നായും ഇതു മാറി. ടൈം വാരിക തയാറാക്കിയ 25 ഹൊറർ ചിത്രങ്ങളുടെ…
Read Moreസഹയാത്രികന്റെ ജീവൻരക്ഷിച്ച മൈസൂരു ഡോക്ടർക്ക് എയർഫ്രാൻസിന്റെ ആദരം
മൈസൂരു: യാത്രക്കാരന്റെ ജീവൻ രക്ഷിച്ച മൈസൂരു സ്വദേശി ഡോക്ടർക്ക് എയർഫ്രാൻസ് വിമാനക്കമ്പനിയുടെ ആദരം. 69കാരനായ പ്രഭുലിംഗസ്വാമി സംഗനൽമത്തിനെ തേടിയാണ് കഴിഞ്ഞ ദിവസം കമ്പനിയുടെ പാരിതോഷികം എത്തിയത്. നവംബർ 13നാണ് ഇതിനാസ്പദമായ സംഭവം നടക്കുന്നത്. കുവേംപുനഗറിൽ സ്വന്തമായി ക്ലിനിക് നടത്തുന്ന റിട്ടയേഡ് ഗവൺമെന്റ് ഫിസിഷ്യൻ കൂടിയായ ഡോ. പ്രഭുലിംഗസ്വാമി പാരിസിൽ നിന്നു ബംഗളൂരുവിലേക്കുള്ള വിമാനയാത്രയിലായിരുന്നു. ആകാശത്തുവച്ച് ഒരു യൂറോപ്യൻ വയോധികൻ കുഴഞ്ഞുവീണപ്പോൾ കാബിൻ ക്രൂ അംഗങ്ങൾ അദ്ദേഹത്തിന്റെ സഹായം തേടി. ഒരു നഴ്സും അദ്ദേഹത്തിന്റെ സഹായത്തിനെത്തി. വയോധികന്റെ ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും നിലച്ചുപോയിരുന്നു. ഉടൻ തന്നെ വിമാനത്തിലെ എമർജൻസി ഹെൽത്ത് കിറ്റും ഓക്സിജൻ ടാങ്കും ഉപയോഗിച്ച് ഡോക്ടർ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നല്കി. രണ്ടുമണിക്കൂറുകൾക്കു ശേഷം അദ്ദേഹത്തിനു ബോധം തെളിഞ്ഞു. സംസാരിക്കാനും ജ്യൂസ് കുടിക്കാനും തുടങ്ങി. ബംഗളൂരുവിൽ വിമാനമിറങ്ങുന്നതു വരെ അദ്ദേഹം പ്രത്യേക പരിചരണത്തിലായിരുന്നു. പിന്നീട് വിശദപരിശോധനയ്ക്കായി അദ്ദേഹത്തെ വിമാനത്താവളത്തിലെ ക്ലിനിക്കിലേക്ക്…
Read Moreസ്കൂൾ അധികൃതരുടെ യാത്രാ വിലക്കും സ്വന്തം പിതാവിന്റെ കടുത്ത ശിക്ഷയും 10 വയസുകാരിയെ മാറ്റിയെടുക്കുമോ?
സ്കൂൾ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ സഹപാഠികളെ കളിയാക്കിയ കുറ്റത്തിന്, മൂന്നു ദിവസം ബസിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയ സ്കൂൾ അധികൃതരും. പത്തു വയസുകാരി മകളെ അച്ചടക്കം പഠിപ്പിക്കുന്നതിന്, കൊടുംതണുപ്പുള്ള കാലാവസ്ഥയിൽ വീട്ടിൽ നിന്നും അഞ്ചു മൈൽ ദൂരം നടത്തി സ്കൂളിലേക്ക് പറഞ്ഞയക്കുന്ന മാതാപിതാക്കളുടേയും നടപടിയെ സോഷ്യൽ മിഡിയയിൽ പ്രസിദ്ധീകരിച്ച വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി മാതാപിതാക്കൾ രംഗത്തെത്തി. മറ്റുള്ളവരെ കളിയാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണു പിതാവായ മാറ്റ് കോക്സിന്റെ അഭിപ്രായം. സ്കൂൾ ബസിൽ യാത്ര വിലക്കിയ മകളെ ദിവസവും സ്കൂളിൽ കൊണ്ടു പോകേണ്ട ഉത്തരവാദിത്വം പിതാവിനാണെന്നാണ് മകളുടെ വാദം. മൈനസ് 36 ഡിഗ്രി താപനിലയിൽ സ്കൂളിലേക്ക് നടന്നു പോകുന്ന മകളെ കാറിൽ പിന്തുടരുന്ന പിതാവിന്റെ വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം കുട്ടി പറയുന്നത് മറ്റു കുട്ടികൾ തന്നെ പല തവണ കളിയാക്കിയിട്ടുണ്ടെന്നാണ്. കുട്ടികൾ എന്തു ചെയ്താലും, അതു…
Read Moreഭര്ത്താവിന്റെ സ്നേഹം അറിയാന് ഭാര്യ ഒരു പരീക്ഷണം നടത്തി; തിരിച്ച് കിട്ടിയത് എട്ടിന്റെ പണി
ഭർത്താവിന്റെ സ്നേഹം മനസിലാകുവാൻ ഭാര്യ, മകനെ ആരോ തട്ടിക്കൊണ്ടുപോയെന്ന വ്യാജവാർത്ത സൃഷ്ടിച്ചു. ചൈനയിലെ യൂക്വിംഗ് സിറ്റി സ്വദേശിനിയായ 33 വയസുകാരിയാണ് ഇത്തരമൊരു വ്യാജ വാർത്ത സൃഷ്ടിച്ചത്. തന്നെയും മകനെയും ഭർത്താവ് എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാനാണ് ഇവർ ഇങ്ങനെ ചെയ്തത്. സ്നേഹം പരിശോധിക്കുവാൻ തീരുമാനിച്ച ഇവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി പരാതിയും നൽകി. പതിനൊന്നു വയസുകാരനായ കുട്ടി സ്കൂളിൽ പോയി ഇതുവരെയും തിരികെ എത്തിയില്ലെന്നായിരുന്നു ഇവർ പോലീസിനോട് പറഞ്ഞത്. വളരെ പ്രാധാന്യത്തോടെ ഈ കേസ് സ്വീകരിച്ച പോലീസുദ്യോഗസ്ഥർ നഗരത്തിന്റെ പല ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മാത്രമല്ല ദേശിയ തലത്തിൽ ചർച്ചക്കിടയാക്കിയ ഈ സംഭവത്തിൽ, കുട്ടിയെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പോലീസുദ്യോഗസ്ഥർ 72,000 ഡോളർ പാരിതോഷികം നൽകുമെന്നും പ്രഖ്യാപിച്ചു. എന്നാൽ ഈ സമയമത്രെയും ഒരു ബന്ധുവിന്റെ വീട്ടിൽ കഴിയുകയായിരുന്നു ഈ കുട്ടി. ഏകദേശം അഞ്ചു ദിവസത്തെ തെരച്ചിലിനൊടുവിൽ, കുട്ടിയെ…
Read Moreവിദഗ്ധരായ മോഷ്ടാക്കളെ സ്ഥാപനത്തിലേക്ക് ക്ഷണിച്ച് ഉടമ; കാരണമിതാണ്…
സ്ഥാപനങ്ങളിൽ മോഷ്ടാക്കൾക്ക് കയറാതിരിക്കുവാൻ ഉടമകൾ തങ്ങളാലാകുന്ന സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം ചെയ്യാറുണ്ട്. എന്നാൽ തന്റെ സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ കവരുവാൻ മോഷ്ടാക്കളെ മാടി വിളിക്കുകയാണ് ഒരു കടയുടമ. യുകെയിൽ തുണി വ്യാപാരം ചെയ്യുന്ന ഒരു സ്ത്രീയാണ് തന്റെ കടയിൽ നിന്നും വസ്തുക്കൾ കവരുന്ന ജോലി മോഷ്ടാക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. മോഷ്ടാക്കൾക്ക് 64 ഡോളർ ശമ്പളമായി നൽകുന്നതിനൊപ്പം അവർ മോഷ്ടിക്കുന്ന വസ്തുക്കൾ അവർക്ക് ഉടമ നൽകുകയും ചെയ്യും. ഒരു മണിക്കൂറാണ് ഇവർക്ക് അനുവദിച്ചിരിക്കുന്ന സമയം. ഇതിനുള്ളിൽ മോഷണം നടത്തിയിരിക്കണം. എന്നാൽ ഒരു നിബന്ധന മാത്രം മോഷണത്തിനു ശേഷം എങ്ങനെയാണ് അവർ സാധനം മോഷ്ടിച്ചതെന്ന് ഉടമയോട് വിശദീകരിച്ചു പറയണം. കാരണം മോഷണത്തിനുള്ള എല്ലാ സാധ്യതകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉടമ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. നാളുകളായി ഇവരുടെ സ്ഥാപനത്തിൽ നിന്നും മോഷ്ടാക്കൾ നിരവധി സാധനങ്ങൾ മോഷ്ടിച്ചിരുന്നു. ഇതിൽ മനം…
Read Moreവ്യാജ റിക്രൂട്ട്മെന്റ്; രക്ഷിച്ചത് രണ്ടരലക്ഷം പ്രവാസികളെ: സുഷമ സ്വരാജ്
അബുദാബി : വ്യാജ റിക്രൂട്ട്മെന്റിലൂടെ ചതിക്കപ്പെട്ട രണ്ടരലക്ഷം പ്രവാസികളെയാണ് കഴിഞ്ഞ നാലു വർഷങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിലൂടെ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി . അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വ്യാജ റിക്രൂട്ടിംഗ് ഏജൻസി നടത്തിപ്പുകാരെ പിടികൂടി ജയിലിലടയ്ക്കാൻ മുഴുവൻ സംസ്ഥാന മുഖ്യമന്ത്രിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട് . സന്ദർശക വീസയിലെത്തി തൊഴിൽ വീസയിലേക്ക് മാറാൻ ഇന്ത്യയിൽ നിന്നെത്തുന്ന സ്ത്രീകൾക്കുള്ള സൗകര്യം പരിമിതപ്പെടുത്തണമെന്ന് യുഎഇ സർക്കാരിനോട് ആവശ്യപ്പെടാനും ആലോചിക്കുന്നുണ്ട് . സ്ത്രീകളെ ചൂഷണം ചെയ്യുന്നതിന് ഈ മാർഗമാണ് ഇപ്പോൾ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത് . ഇ മൈഗ്രേറ്റ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ തൊഴിൽ അന്വേഷകർ തയാറാകണം . ഇന്ത്യ യു എ ഇ ബന്ധം എണ്ണയുടെ ഉത്പാദകരും ഉപയോക്താക്കളും തമ്മിലുള്ള ബന്ധങ്ങൾക്ക് അപ്പുറത്തേക്ക്…
Read Moreഹെയർഡൈ ചതിച്ചു; കൗമാരക്കാരിയുടെ മുഖം ബൾബ് പോലെയായി
ഹെയർ ഡൈ ഉപയോഗിച്ച 19കാരിയുടെ തല നീര് വന്ന് വികൃത രൂപമായി മാറി. ഫ്രാൻസിലുള്ള എസ്റ്റെല്ല എന്ന കൗമാരക്കാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഡൈയിലെ കെമിക്കലിന്റെ അംശമാണ് ഇത്തരമൊരു അലർജിക്ക് കാരണമായത്. ഈ ഉൽപ്പന്നം പരീക്ഷിക്കുവാനായി വളരെ ചെറിയ അളവിൽ ഡൈ എടുത്ത് ഇവർ തലയിൽ തേക്കുകയായിരുന്നു. ഇത് തേച്ച ഉടൻ തന്നെ എസ്റ്റെല്ലയുടെ മുഖത്ത് നീര് വീർത്ത് വരികയും ചെയ്തു. ഇവർ ഉടൻ തന്നെ അലർജിക്ക് പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകൾ കഴിച്ചുവെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. പിറ്റേന്ന് ഇവരുടെ മുഖം നീര് വച്ച് വികൃതമായി മാറുകയായിരുന്നു. ഇവരുടെ നാക്ക് ഉൾപ്പടെയാണ് നീര് വച്ച് വലുതായത്. ശ്വാസതടസം നേരിടാൻ തുടങ്ങിയതോടെ ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഒരു ദിവസം മുഴുവൻ വിദഗ്ദ ചികിത്സകൾ നടത്തിയതിനു ശേഷമാണ് ഇവരുടെ മുഖത്തെ നീര് കുറഞ്ഞത്. പിന്നീട്, തനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കുവാനായി എസ്റ്റെല്ല…
Read More20 വർഷമായി പകൽ മുഴുവനും വെള്ളത്തിൽ കിടക്കുന്ന സ്ത്രീ; അതിനു കാരണവുമുണ്ട്…
രോഗത്തിൽ നിന്നും മുക്തി നേടുവാനായി അറുപത്തിയഞ്ചുകാരി ദിവസം മുഴുവനും വെള്ളത്തിൽ കിടക്കുന്നു. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ ഒരാളാണ് കഴിഞ്ഞ ഇരുപതു വർഷങ്ങളായി പകൽ സമയം മുഴുവൻ വീടിനു സമീപമുള്ള നദിയിൽ മുങ്ങി കിടക്കുന്നത്. ഇവർ താമസിക്കുന്ന ഗ്രാമത്തിന്റെ പേര് വ്യക്തമല്ല. എല്ലാ ദിവസവും സൂര്യൻ ഉദിക്കുന്നതിനു മുൻപേ തന്നെ എഴുന്നേൽക്കുന്ന ഇവർ തലയിൽ തുണിയിട്ടു മൂടി കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ് പതിവ്. ഇരുപത് വർഷങ്ങൾക്കു മുൻപ് 1998 മുതലാണ് ഇവർ ഈ ശീലം ആരംഭിച്ചത്. സൂര്യ പ്രകാശം ശരീരത്തിൽ വീഴുമ്പോൾ ഇവർക്ക് അസഹനീയമായ വേദനയും പൊള്ളലും അനുഭവപ്പെടും. ഇതിൽ നിന്നും മുക്തി നേടുവാനായാണ് ഇവർ വെള്ളത്തിൽ മുങ്ങി കിടക്കുന്നത്. എല്ലാ ദിവസവും 12 മുതൽ 14 മണിക്കൂർ വരെയാണ് ഇവർ വെള്ളത്തിൽ കിടക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള ഇവരുടെ കുടുംബത്തിന് ആശുപത്രിയിൽ പോയി ചികിത്സ തേടുന്നതിനുള്ള ബുദ്ധിമുട്ടുകൊണ്ടാണ്…
Read Moreആശംസകൾ നേർന്നുള്ള ഫോണ് കോൾ ലഭിച്ചില്ല; ദുഃഖിതയായ കുട്ടിയെ നേരിൽ കണ്ട് ആശ്വസിപ്പിച്ച് ദുബായ് ഭരണാധികാരി
ആശംസകൾ നേർന്നുള്ള ഫോണ് വിളി ലഭിക്കാതിരുന്നതിനെ തുടർന്ന് വിഷമത്തിലായ ബാലികയെ നേരിൽ വന്ന് കണ്ട് ഞെട്ടിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അ മക്തൂം. യുഎഇയുടെ ദേശീയ ദിനമായ ഡിസംബർ ഒന്നിന് യുഎഇ സ്വദേശികളെ തേടി 1971 എന്ന നമ്പരിൽ നിന്നും ഷെയ്ഖ് മുഹമ്മദിന്റെ ആശംസകൾ നേർന്നുള്ള റെക്കോഡ് ചെയ്ത ഫോണ് കോൾ ലഭിച്ചിരുന്നു. ഈ കോളുകൾ ലഭിച്ചതിനാൽ പ്രായഭേദമന്യേ ആളുകൾ സന്തോഷിച്ചിരുന്നു. ഇവർ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോകൾ പ്രചരിക്കുന്നതിനൊപ്പം ഫോണ് കോൾ ലഭിക്കാത്തതിനാൽ ദുഃഖിതയായ അൽഐൻ സ്വദേശിനിയായ സലാമ അൽ ഖതാനി എന്ന കുട്ടിയുടെയും വീഡിയോ പ്രചരിച്ചിരുന്നു. തന്റെ എല്ലാ കൂട്ടുകാരെയും ഭരണാധികാരി ഫോണിൽ വിളിച്ചുവെങ്കിലും തന്നെ മാത്രം വിളിക്കാതിരുന്നതാണ് സലാമയെ ഏറെ വിഷമിപ്പിച്ചത്. വീഡിയോ വൈറലായതിനെ തുടർന്ന് സംഭവമറിഞ്ഞ ഭരണാധികാരി സലാമയെ കാണാൻ നേരിട്ടെത്തുകയായിരുന്നു. “മറ്റുള്ളവർക്ക്…
Read More