മുഖം സ്കാൻ ചെയ്താൽ മാത്രം പ്രവേശനം, ഭക്ഷണം വിളന്പാൻ റോബട്ടുകൾ… സിനിമകളിലും സങ്കൽപ്പങ്ങളിലുമുള്ള വിസ്മയകരമായ സൗകര്യങ്ങൾ യാഥാർഥ്യമാക്കിയിരിക്കുകയാണ് ചൈനീസ് ടെക് വന്പൻ ആലിബാബ ഗ്രൂപ്പ്. ചൈനയിലെ സീചിയാംഗ് പ്രവിശ്യയിലുള്ള ഹാംഗ്സോയിലാണ് ‘ഫ്ലൈ സൂ’എന്ന പേരിൽ ആലിബാബ ഗ്രൂപ്പ് പുതിയ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. സ്മാർട് ഫോണുകളിലേതിനു സമാനമായ ഫേഷ്യൽ അണ്‍ലോക്കിംഗ് സംവിധാനമാണ് ഹോട്ടലിന്റെ കവാടത്തിലുള്ളത്. ഇതിൽ സ്കാൻ ചെയ്താണ് ആളുകൾ പ്രവേശിക്കേണ്ടത്. ശരീരത്തിൽ ആയുധങ്ങളോ മറ്റു അപകടകരമായ വസ്തുക്കളോ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബോഡി സ്കാനിംഗും ഇക്കൂട്ടത്തിൽ നടക്കും. ഹോട്ടലിനുള്ളിലെ ഉൗഷ്മാവും വെളിച്ചവും ക്രമീകരിക്കാൻ വോയിസ് ആക്ടിവേറ്റഡ് സംവിധാനമുണ്ട്. ഭക്ഷണം തെരഞ്ഞെടുക്കേണ്ടത് ഫ്ലൈ സൂ എന്ന മൊബൈൽ ആപ്പിലൂടെയാണ്. ആപ്പിലൂടെ തെരഞ്ഞെടുത്ത ഭക്ഷണം കൊണ്ടുവരുന്നത് കുഞ്ഞൻ റോബട്ടുകളാണ്. ഹോട്ടലിനുള്ളിലെ ബാറിൽ മദ്യം വിളന്പുന്നതും റോബട്ടുകൾ തന്നെ. നിരവധി റൂമുകളും സ്യൂട്ടുകളുമുള്ള ഹോട്ടലിൽ റൂം സർവീസ് നടത്തുന്നതും ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനത്തിലൂടെയാണ്.
Read MoreCategory: NRI
ചിരിച്ചുചിരിച്ച് ചാകും..! കൗതുകമുണർത്തി ചിരിക്കുന്ന പല്ലി
ചിരി മനുഷ്യരുടെ മാത്രം പ്രത്യേകതയാണോ? അല്ലാ എന്ന് തെളിയിക്കുകയാണ് ഇന്തോനേഷ്യയിലെ ബറ്റാം എന്ന സ്ഥലത്തുനിന്നുള്ള ഒരു കുഞ്ഞൻ മഞ്ഞപ്പല്ലി. ഇവിടത്തെ ഒരു ഫോട്ടോഗ്രാഫറുടെ കാമറയിലാണ് ഗെക്കോ ഇനത്തിൽപ്പെട്ട പല്ലിയുടെ ചിരിക്കുന്ന ചിത്രം പതിഞ്ഞത്. ചൂട് കാലാവസ്ഥയുള്ള സ്ഥലങ്ങളിലെല്ലാം സാധാരണയായി കണ്ടു വരുന്ന പല്ലികളാണ് ഗെക്കോ. കണ്പോളകളില്ലാത്തതിനാൽ ഇവ ഒരിക്കലും കണ്ണടയ്ക്കാറില്ല. ഇരുട്ടിലും കാഴ്ച ശക്തിയുള്ള ഇവയ്ക്ക് പകൽ വെളിച്ചത്തിൽ മനുഷ്യന് കാണാവുന്നതിനേക്കാൾ 350 ഇരട്ടി വ്യക്തമായി കാഴ്ചകൾ കാണാൻ കഴിയും. എന്തായാലും ചിരിച്ചിരിക്കുന്ന ഈ സുന്ദരൻ പല്ലിയുടെ ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.
Read Moreനോട്ട് മഴ! കെട്ടിടത്തിന്റെ മുകളിൽ നിന്നും 24കാരൻ വലിച്ചെറിഞ്ഞത് 18 ലക്ഷം രൂപ
തിരക്കേറിയ നഗരത്തിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും പണം വാരി വിതറിയ കോടീശ്വരനായ 24കാരൻ പോലീസ് പിടിയിൽ. വോംഗ് ചിംഗ് കിറ്റ് എന്നാണ് ഇയാളുടെ പേര്.ഹോംങ്കോംഗിലെ ഷാം ഷൂയി പോ എന്ന സ്ഥലത്താണ് സംഭവം. ആഡംബരക്കാറായ ലംബോർഗിനി ഓടിച്ചാണ് വോംഗ് ഇവിടെ എത്തിയത്. അൽപ്പ സമയത്തിനു ശേഷം ഇയാൾ കെട്ടിടത്തിനു മുകളിൽ നിന്നും പണം താഴേക്കു വാരി വിതറുകയായിരുന്നു. നോട്ട് മഴ കണ്ട് അന്ധാളിച്ച ജനങ്ങൾ ഇവിടെ ഓടിക്കൂടി പണം വാരിയെടുക്കുകയും ചെയ്തു. ഏകദേശം 18 ലക്ഷം രൂപയാണ് ഇദ്ദേഹം കെട്ടിടത്തിനു മുകളിൽ നിന്നും എറിഞ്ഞത്. തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പണം വാരി എറിയുന്നതിന്റെയും പോലീസ് പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ ഇയാൾ ഫേസ്ബുക്കിൽ കൂടി ലൈവായി ചിത്രീകരിച്ചിരുന്നു. എന്നാൽ ഇത് പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതാണെന്നാണ് പോലീസുദ്യോഗസ്ഥർ പറയുന്നത്. ക്രിപ്റ്റോ കറൻസിയായ ബിറ്റ് കൊയ്ൻ ഇടപാടു…
Read Moreകഴുതപ്പുറത്തിരുന്ന് ലൈവ് ചെയ്ത ചാനൽ റിപ്പോർട്ടര്‍; കിട്ടിയത് എട്ടിന്റെപണി
കഴുതയുടെ പുറത്തിരുന്ന് ലൈവ് റിപ്പോർട്ട് ചെയ്യുകയായിരുന്ന ചാനൽ റിപ്പോർട്ടറെ കഴുത നിലത്തിടുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. പാക്കിസ്ഥാനിലെ ടിവി ഉറുദുവിലെ റിപ്പോർട്ടറായ ആമിൻ ഹഫീസാണ് കഴുതയുടെ പുറത്തു നിന്നും താഴെ വീണത്. വാർത്തയുടെ അവസാനം സൈൻ ഓഫ് പറയുവാനായി കഴുതയുടെ പുറത്തിരുന്ന് സംസാരിക്കുകയായിരുന്ന ആമിനെ കഴുത കുടഞ്ഞ് ശരീരത്തിൽ നിന്നും എറിയുകയായിരുന്നു. വളരെ വ്യത്യസ്തമായ രീതിയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രശസ്തി നേടിയിട്ടുള്ള ആമിൻ ഹഫീസ് ഈ പ്രാവശ്യവും തന്റെ ശ്രമം ഉപേക്ഷിച്ചില്ല. സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read Moreവാഹനത്തിൽ നിന്നും പറന്നു പോയ പണം റോഡിൽ; നാട്ടുകാർക്ക് ചാകര
കറൻസി നോട്ടുകളുമായി പോയ ട്രക്കിന്റെ വാതിൽ തുറന്ന് കറൻസികൾ റോഡിൽ വീണത് ചില്ലറ പ്രശ്നങ്ങളൊന്നുമല്ല ഉണ്ടാക്കിയത്. അമേരിക്കയിലെ ന്യൂജേഴ്സിയിലായിരുന്നു സംഭവം. റോഡിൽ കറൻസി നോട്ടുകൾ കിടക്കുന്നതു കണ്ട് ആളുകൾ ഓടിക്കൂടി അത് പെറുക്കാൻ തുടങ്ങി. അതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ മുന്നറിയിപ്പൊന്നുമില്ലാതെ വഴിയിൽ നിറുത്തിയിട്ടതോടെ പല വാഹനങ്ങളും തമ്മിൽ കൂട്ടിയിച്ചു. വാഹനങ്ങളിൽ വന്നവർ അവ റോഡിന്റെ നടുക്കു നിറുത്തിയിട്ട് കാശുവാരാൻ ഓടിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. എന്തിന് നോട്ടുകൾ കൊണ്ടുവന്ന ട്രക്കിന്റെ ഡ്രൈവർതന്നെ വാഹനത്തിൽനിന്ന് പുറത്തിറങ്ങി നോട്ട് പെറുക്കാൻ തുടങ്ങി. ഒടുവിൽ പോലീസെത്തിയാണ് കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കിയത്. റോഡിൽനിന്ന് കാശുവാരിക്കൊണ്ട് പോയത് ഒരു തരത്തിലുള്ള മോഷണമാണെന്നും കൊണ്ടുപോയവർ പോലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ചില്ലെങ്കിൽ വീട്ടിൽവന്ന് പൊക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ബാങ്കുകൾക്കും വലിയ കന്പനികൾക്കുമൊക്കെ വേണ്ടി പണം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുന്ന ബ്രിൻക്സ് എന്ന സ്വകാര്യ…
Read Moreടിവി മോഷ്ടിക്കുവാൻ കള്ളൻ നടത്തിയ പെടാപ്പാട്; രസകരമായ ദൃശ്യങ്ങൾ
ഒരു വീട്ടിൽ നിന്നും ടിവി കൈക്കലാക്കിയ മോഷ്ടാവ് അതു കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചിരിയുണർത്തുന്നു. അമേരിക്കയിലെ മേരിലാൻഡിലാണ് സംഭവം. കവർ പോലും പൊട്ടിച്ചിട്ടില്ലാത്ത വലിയ ടിവി ഒരു വീടിന്റെ മുമ്പിലാണ് വച്ചിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട മോഷ്ടാവ് ടിവി എടുത്ത് കാർ ലക്ഷ്യമാക്കി ഓടി. എന്നാൽ ഭാരം കാരണം ടിവിയുമായി മോഷ്ടാവ് നിലത്തു വീണു. നിലത്തു കിടക്കുന്ന ടിവി എടുക്കുവാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും ടിവിയുടെ ഭാരവും വലിപ്പവും അദ്ദേഹത്തിനു മുൻപിൽ വില്ലനായി മാറി. ഒരു വിധം ടിവി എടുത്ത അദ്ദേഹം കാറിനുള്ളിലേക്ക് ടിവി കയറ്റുവാൻ തുടങ്ങിയപ്പോൾ ടിവിയുടെ വലിപ്പം വീണ്ടും വില്ലനായി. ശ്രമം ഉപക്ഷിക്കുവാൻ തയാറാകാതിരുന്ന ഇയാൾ കാറിന്റെ ഡിക്കിക്കുള്ളിൽ ടിവി വയ്ക്കുവാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ ഇതിലൊന്നും തളരാതിരുന്ന മോഷ്ടാവ് ഒരു വിധം ടിവി കാറിനുള്ളിൽ കയറ്റി സ്ഥലം വിടുകയായിരുന്നു. വീടിനു മുൻപിലെ…
Read Moreകടിക്കാൻ പാഞ്ഞടുത്ത പാമ്പിനെ ചവിട്ടിക്കൂട്ടി യുവാവ്; ദൃശ്യങ്ങള്‍ പുറത്ത്
തനിക്കു നേരെ പാഞ്ഞടുത്ത പാമ്പിനെ ചവിട്ടി കൂട്ടി കൈപ്പിടിയിലൊതുക്കി യുവാവ്. വടക്കൻ തായ്ലൻഡിലാണ് സംഭവം. ഒരു പോലീസ് സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു ഇദ്ദേഹം. സമീപമുള്ള തുറന്നിട്ട വാതിലിലൂടെ പാമ്പ് അകത്തേക്ക് ഇഴഞ്ഞെത്തിയത് ഇദ്ദേഹം ശ്രദ്ധിച്ചില്ല. പാമ്പ് കടിക്കുവാനായി പത്തി വിരിച്ചു നിന്നപ്പോഴാണ് ഇദ്ദേഹം പാമ്പിനെ കാണുന്നത്. എന്നാൽ പാമ്പിനെ കണ്ട് സംയമനം നഷ്ടപ്പെടാതിരുന്ന ഇയാൾ പാമ്പിനെ ചവിട്ടി കൂട്ടുകയായിരുന്നു. മാത്രമല്ല അനങ്ങാൻ പോലും അനുവദിക്കാതെ ചവിട്ടി പിടിച്ച പാമ്പിനെ ഇദ്ദേഹം കൈകൊണ്ട് എടുത്ത് പോലീസുദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാൽ പാമ്പിനെ കണ്ട് ഭയന്ന ഉദ്യോഗസ്ഥൻ അതിനെ പുറത്ത് കൊണ്ടുപോകുവാൻ ഇദ്ദേഹത്തോടെ ആജ്ഞാപിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം തമാശയായി തോന്നിയ യുവാവ് പാമ്പുമായി പുറത്തേക്ക് പോകുകയും ചെയ്തു. പോലീസ് സ്റ്റേഷനിലെ സിസിടിവി കാമറയിലാണ് ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
Read Moreനിയന്ത്രണം നഷ്ടമായ വാഹനം ഫെറാരി കാറുകളിൽ ഇടിച്ചു; നഷ്ടപരിഹാര തുക കണ്ടെത്താൻ യുവാവിന് ജനങ്ങളുടെ സഹായം
പാർക്ക് ചെയ്തിട്ടിരിക്കുകയായിരുന്ന 4 ഫെറാരി കാറുകളിൽ നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചു. ഫെറാരി കാറിന്റെ കേടുപാട് തീർക്കാൻ 2.8 കോടി രൂപ കണ്ടത്തേണ്ട യുവാവിന് കൈത്താങ്ങായി ജനങ്ങൾ. തായ്വാൻ സ്വദേശിയായ ഒരു യുവാവിനെ സഹായിക്കുവാനാണ് ജനങ്ങളെല്ലാം ഒരേ മനസേടെ എത്തിയിരിക്കുന്നത്. ഡെലിവറി ബോയിയായ് ജോലി ചെയ്തിരുന്ന 20 വയസുകാരൻ ലിൻ ചിൻ, ഭക്ഷണം ഒാർഡർ ചെയ്തിടത്ത് എത്തിക്കുവാൻ വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഉറങ്ങി പോകുകയായിരുന്നു. നിയന്ത്രണം നഷ്ടമായ വാഹനം സമീപത്ത് പാർക്ക് ചെയ്തിരുന്ന നാല് ഫെറാരി കാറുകളിൽ ഇടിച്ച് കേടുപാടുണ്ടാക്കുകയും ചെയ്തു സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ലിൻ ചിന്റെ കഥ സോഷ്യൽമീഡിയയിൽ ചർച്ചയായതിനെ തുടർന്ന് സഹായ വാഗ്ദാനങ്ങളുമായി നിരവധിയാളുകൾ രംഗത്തെത്തുകയായിരുന്നു. അച്ഛൻ മരിച്ച ലിൻ ചിന് രോഗിയായ അമ്മ മാത്രമാണുള്ളത്. പഠനം നിർത്തിയ ലിനിൻ ഡെലിവറി ബോയിയുടെയും മറ്റ് ജോലി ചെയ്തുമാണ് വീട്ടിലേക്കുള്ള ചിലവിനും അമ്മയുടെ ചികിത്സയ്ക്കുമുള്ള…
Read Moreപതിനൊന്നുകാരിയുടെ തലച്ചോറിലെ കാന്‍സര്‍ അപ്രത്യക്ഷമായി; വൈദ്യശാസ്ത്രത്തിന് അദ്ഭുതം
പതിനൊന്നു വയസ്സുള്ള റോക്സിലിന് ജൂണ്‍ മാസമായിരുന്നു തലച്ചോറില്‍ കാന്‍സര്‍ രോഗം കണ്ടെത്തിയത്. കാഴ്ച നഷ്ടപ്പെടുന്നതിനും, സംസാരശേഷി നഷ്ടപ്പെടുന്നതിനും ക്രമേണ ശ്വാസ തടസ്സം നേരിടുന്നതിനും സാധ്യതയുള്ള തലച്ചോറിലെ കാന്‍സര്‍ രോഗം ചികിത്സിച്ചു ഭേദപ്പെടുത്തുക എന്നതു തികച്ചും അസാധ്യമായിരുന്നു. രോഗശമനത്തിനായി ആഴ്ചകളോളം കുട്ടിയെ റേഡിയേഷന് ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. ഓപ്പറേഷനിലൂടെ നീക്കം ചെയ്യാവുന്ന തായിരുന്നില്ല തലച്ചോറിനെ ബാധിച്ചിരുന്ന കാന്‍സര്‍. മാതാപിതാക്കളായ ജെനയും സ്കോട്ടും കുട്ടിക്കുവേണ്ടി നിരന്തരം പ്രാര്‍ഥിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ ട്യൂമര്‍ കണ്ടെത്താനായില്ല. എംആര്‍ഐ ടെസ്റ്റിലും കാന്‍സറിന്റെ ചെറിയ അംശം പോലും ഉണ്ടായിരുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയത്. റോക്സിന് ഉന്മേഷവതിയാണെന്നും ഡോക്ടര്‍ പറഞ്ഞു. വൈദ്യശാസ്ത്രത്തെ പോലും അദ്ഭുതപ്പെടുത്തി രോഗസൗഖ്യം എങ്ങനെ സംഭവിച്ചുവെന്ന് പറയാനാകുന്നില്ലെന്ന് കുട്ടിയെ ചികിത്സിച്ചുകൊണ്ടിരുന്ന ഡെല്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ വെര്‍ജിനിയ ഹരോഡ് സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ റോക്സിന് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെങ്കിലും ഇമ്യുണൊ തെറാപി…
Read Moreമക്കളാണ് മറക്കരുതായിരുന്നു..! പാർട്ടിക്കു പോകാൻ അമ്മ കാറിൽ പൂട്ടിയിട്ട കുരുന്നുകൾ ചൂടേറ്റു മരിച്ചു; യുവതിക്ക് 40 വർഷം തടവ്
അമ്മ കാറിൽ ഉപേക്ഷിച്ചുപോയ കുഞ്ഞുങ്ങൾ ചൂട് താങ്ങാനാവാതെ മരിച്ച സംഭവത്തിൽ കുറ്റക്കാരിയായ യുവതിയെ 40 വർഷം തടവിനു ശിക്ഷിച്ചു. അമാൻഡ ഹോക്കിൻസിനെയാണ് കോടതി ശിക്ഷിച്ചത്. 20 വർഷം വീതമുള്ള നാലു സെറ്റ് ശിക്ഷകളാണ് വിധിച്ചത്. ഇതിൽ രണ്ടു സെറ്റ് ജയിൽശിക്ഷ ഒരേസമയം അനുഭവിച്ചാൽ മതിയാകും. അമേരിക്കയിലെ ടെക്സസിലുള്ള കെറി കൗണ്ടിയിൽ കഴിഞ്ഞ വർഷം ജൂണ്‍ ഏഴിനാണ് ദാരുണമായ സംഭവം നടന്നത്. കുഞ്ഞുങ്ങളെ കാറിൽ ഇരുത്തിയ ശേഷം അമാൻഡ പാർട്ടിക്കു പോവുകയായിരുന്നു. പിറ്റേ ദിവസം അമാൻഡ തിരിച്ചെത്തിയപ്പോൾ മക്കളായ ഒരു വയസുകാരൻ ബ്രിൻ ഹോക്കിൻസ്, രണ്ടു വയസുകാരൻ ആഡിസണ്‍ ഓവർഗാഡ്-എഡ്ഡി എന്നിവർ അബോധാവസ്ഥയിലായിരുന്നു. 33 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു കാറിനുള്ളിലെ ചൂട്. എന്നാൽ, തനിക്ക് പഴി കേൾക്കേണ്ടി വരുമോ എന്ന ഭയത്താൽ കുട്ടികളെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ അമാൻഡ തയ്യാറായില്ല. പിന്നീട് കുട്ടികളെ ഡോക്ടറുടെ അടുത്തു ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ജീവൻ…
Read More