14 ലക്ഷം രൂപയുടെ മുടിയുമായി മോഷ്ടാക്കൾ കടന്നു

ബാർബർ ഷോപ്പിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം അവിടെ സൂക്ഷിച്ചിരുന്ന മുടി മോഷ്ടിച്ചു കടന്നുകളഞ്ഞു. ന്യൂഡൽഹിയിലെ ഒരു ബാർബർ ഷോപ്പിലായിരുന്നു സംഭവം. തലമുടി വെട്ടാനെന്നു പറഞ്ഞ് എത്തിയ മൂന്നുപേരാണ് ബാർബർ ഷോപ്പ് ഉടമയായ ഹുസൈനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മുടി തട്ടിയെടുത്തത്. ബാർബർ ഷോപ്പിനൊപ്പം തന്നെ വിഗുകൾ നിർമിക്കുന്ന ഒരു വർക്ക് ഷോപ്പും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടത്തെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന 200 കിലോവരുന്ന മുടിയാണ് കള്ളൻമാർ അടിച്ചുകൊണ്ടുപോയത്. ഇതിന് ഏകദേശം 14 ലക്ഷം രൂപ വിലവരും. വിഗുകൾ നിർമിക്കുന്നതിനായി ലോകത്തിന്‍റെ പലഭാഗങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് മുടി കയറ്റി അയയ്ക്കുന്നുണ്ട്.സ്വന്തം ബാർബർ ഷോപ്പിൽനിന്ന് ലഭിക്കുന്ന മുടിക്ക് പുറമേ വിവിധ അന്പലങ്ങളിൽനിന്നും മറ്റും ശേഖരിച്ച മുടി ഹുസൈൻ തന്‍റെ കടയിൽ സൂക്ഷിച്ചിരുന്നു.സംഭവത്തെക്കുറിച്ച് ഡൽഹി പോലീസ് അന്വേഷണം തുടങ്ങി.

Read More

ബാഹുബലിയിലേറി ചന്ദ്രയാൻ-2 അടുത്ത വർഷം

ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം തുടങ്ങാൻ ഇനിയും കാത്തിരിക്കണം. ഈ വർഷം ഒക്‌ടോബറിൽ വിക്ഷേപണം നടത്താമെന്നു തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാൽ വിക്ഷേപണം നീട്ടിയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) അറിയിച്ചു. 2019 ജനുവരിയിൽ വിക്ഷേപണം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇസ്രോ. ജിഎസ്എൽവി എംകെ-3 ഉപയോഗിച്ചായിരിക്കും ചന്ദ്രയാൻ-2 വിക്ഷേപിക്കുക. ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റ് എന്ന വിശേഷണമുള്ള ജിഎസ്എൽവി എംകെ-3ന് ബാഹുബലി എന്നാണ് വിളിപ്പേര്. 640 ടൺ ആണ് ഭാരം. രണ്ടാം ചന്ദ്രദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തിൽ റോവർ ഇറക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്. ഈ റോവർ ചന്ദ്രോപരിതലത്തിൽ സോഡിയം, മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കും. അതേസമയം, കുഴിക്കലും ഹീലിയം-3 വേർതിരിക്കലും ഇതുവരെ ഇസ്രോയുടെ പദ്ധതിയിലില്ല. 603 കോടി രൂപയാണ് ചന്ദ്രയാൻ -2ന്‍റെ ആകെ പദ്ധതിച്ചെലവ്. ഇസ്രോ പുതിയ ഷെഡ്യൂൾ തീരുമാനിക്കുന്പോൾ ഇസ്രയേൽ ഇന്ത്യയെ മറികടന്നേക്കും. ഡിസംബറിൽ തങ്ങളുടെ ആദ്യ…

Read More

ബോധവത്കരണത്തിന് ഫിലിപ്പീൻസിൽ മുലയൂട്ടൽ യജ്ഞം

മുലപ്പാൽ കുഞ്ഞിന്‍റെ ജന്മാവകാശമാണെന്ന സന്ദേശം ഊട്ടിയുറപ്പിച്ച് ഫിലിപ്പൈൻസിൽ ആയിരക്കണക്കിന് അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടി. സർക്കാർ സംഘടപ്പിച്ച ബോധവത്കരണ പരിപാടിയിലായിരുന്നു അമ്മമാർ ഒരുമിച്ച് മുലയൂട്ടൽ നടത്തിയത്. സൗന്ദര്യത്തിന്‍റെ പേരിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നല്കാൻ വിസമ്മതിക്കുന്ന അമ്മമാരെ ലക്ഷ്യമിട്ടാണ് സർക്കാർ ഈ പരിപാടി സംഘടിപ്പിച്ചത്. ഒപ്പം ശിശുമരണം, ആരോഗ്യക്കുറവ് എന്നിവ ഇല്ലാതാക്കുക എന്ന ലക്ഷ്യവുമുണ്ട്. 1,500ലധികം അമ്മമാരാണ് ഇന്നലെ ഫിലിപ്പൈൻസിലെ തലസ്ഥാനമായ മനിലയിലെ ഒരു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് എത്തിയത്. സമാനമായ 61 പരിപാടികൾ ഫിലിപ്പൈൻസിന്‍റെ വിവിധ നഗരങ്ങളിൽ നടക്കുകയും ചെയ്തു. ഓഗസ്റ്റ് ഒന്നു മുതൽ ഏഴു വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്ന സാഹചര്യത്തിലാണ് ഫിലിപ്പൈൻസിൽ ബോധവത്കരണ പരിപാടിയായി മുലയൂട്ടൽ സംഘടിപ്പിച്ചത്. മുലപ്പാൽ ലഭിക്കാത്ത കുട്ടികളുടെ ആരോഗ്യം ഐക്യരാഷ്‌ട്ര സംഘടനയുടെ കുട്ടികളുടെ വിഭാഗമായ യൂണിസെഫ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകത്ത് 7.8 കോടി നവജാതശിശുക്കൾ ആരോഗ്യക്കുറവുള്ളവരാണ്.…

Read More

മനുഷ്യ കാൽപ്പാദത്തിനോട് രൂപസാദൃശ്യമുള്ള ഉരുളകിഴങ്ങ് ബ്രസീലിൽ

മനുഷ്യന്‍റെ കാൽപ്പാദത്തിനോട് രൂപസാദൃശ്യമുള്ള ഉരുള കിഴങ്ങിന്‍റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ അത്ഭുതമാകുന്നു. തെക്കൻ ബ്രസീലിലെ സാന്താ കാതറീനയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന ദമ്പതികളായ മാർലോ, പൗലോ എന്നിവർ കൃഷി ചെയ്ത ഉരുള കിഴങ്ങുകളിലൊന്നിനാണ് ഇത്തരത്തിൽ രൂപമാറ്റം സംഭവിച്ചത്. ഏകദേശം എട്ടു കിലോ ഭാരമുള്ളതാണ് ഈ അത്ഭുത ഉരുളകിഴങ്ങിന്. സംഭവമറിഞ്ഞ് നിരവധിയാളുകളാണ് ഉരുളകിഴങ്ങ് കാണുവാൻ എത്തുന്നത്.

Read More

വായിച്ച് ആശ തീർക്കാൻ ഫെരാരി ചരിതം!

ഫെരാരി കാർ വാങ്ങണമെന്ന സ്വപ്നവുമായി നടക്കുന്ന ഒരുപാടു പേരുണ്ട്. എന്നാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നതിനാൽ പലർക്കും ഈ സ്വപ്നം സഫലമാക്കാൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ളവർക്ക് ഫെരാരി പുസ്തകം വാങ്ങി സംതൃപ്തിയടയാൻ അവസരമൊരുക്കുകയാണ് കന്പനിയിപ്പോൾ. ഇറ്റാലിയൻ പ്രസാധകരായ താഷൻ ആണ് ഇറ്റാലിയൻ ആഡംബര കാർ നിർമാതാ ക്കളായ ഫെരാരിയുടെ കഥ പുസ്തക രൂപത്തിലിറക്കുന്നത്. ഫെരാരി എന്നാണ് ഈ ലിമിറ്റഡ് എഡിഷൻ പുസ്തകത്തിന്‍റെ പേര്. ഫെരാരി കാറുകളേപ്പോലെതന്നെ അനുപമമായ ചാരുതയോടെയാണ് പുസ്തവും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫെരാരിയുടെ 12 സിലിണ്ടർ എൻജിനെ അനുസ്മരിപ്പിക്കുന്ന സ്റ്റീൽ ബുക്ക് സ്റ്റാൻഡും പുസ്തകത്തോടൊപ്പം ലഭിക്കും. ഫെരാരി കന്പനിയുടെ ചരിത്രവും ഇന്നോളമിറങ്ങിയിട്ടുള്ള ഫെരാരി മോഡലുകളുടെ സവിശേഷതകളുമൊക്കെയാണ് പുസ്തകത്തിന്‍റെ ഇതിവൃത്തം. വിവിധ ഫെരാരി മോഡലുകളുടെ ചിത്രങ്ങളും ഫെരാരിയുടെ വൈസ്ചെയർമാൻ പിയറോ ഫെരാരിയുടെ ഒപ്പു പതിഞ്ഞ ഈ പുസ്തകത്തിലുണ്ട്. പറയുന്നത് ഫെരാരി ചരിതമായതിനാൽ പുസ്തകത്തിനും വലിയ വിലയാണ്. 30000 യുഎസ്…

Read More

എഴുപതിന്‍റെ നിറവിൽ ലാൻഡ് റോവർ

അതിജീവനത്തിന്‍റെ സന്പൂർണ ഉദാഹരണമായ ക്ലാസിക് മോഡലുകളുടെ വാഹനനിരയുമായി പശ്ചിമബംഗാളിലെ ഉൾനാടൻ ഗ്രാമത്തിലേക്ക് സന്ദർശനം നടത്തി 70-ാം വാർഷികാഘോഷം ലാൻഡ് റോവർ ഗംഭീരമാക്കി. ഹിമാലയത്തിനുള്ളിലെ വിദൂര പ്രദേശമായ ലാൻഡ് ഓഫ് ലാൻഡ് റോവേഴ്സ് എന്നറിയപ്പെടുന്ന ഈ ഗ്രാമത്തിൽ അതിസൂക്ഷ്മതയോടെ അറ്റകുറ്റപ്പണി നടത്തി പരിപാലിക്കുന്ന 1957 മുതലുള്ള ലാൻഡ് റോവർ സീരീസ് വാഹനനിരയാണുള്ളത്. കണക്കുകൾപ്രകാരം വിന്‍റേജ് ടൈപ്പ് ലാൻഡ് റോവർ ഓഫ് റോഡ് 4 വീൽ ഡ്രൈവ് വാഹനങ്ങൾ ഇവിടെ 40 എണ്ണമുണ്ട്. ഇവിടത്തെ പ്രധാന യാത്രാമാർഗവും ഈ ലാൻഡ് റോവറുകൾതന്നെ. ഇന്ത്യയിലെ പശ്ചിമബംഗാളിലെ മാനിഭജംഗിൽനിന്ന് സന്ദക്ഫൂവിലേക്ക് ഉപജീവനത്തിനായി പ്രദേശവാസികൾ സാധാരണ നടത്തുന്ന ഗംഭീരമായ 31 കിലോമീറ്റർ യാത്രയെക്കുറിച്ചുള്ള ചിത്രം ലാൻഡ് റോവർ പുറത്തിറക്കിയിട്ടുണ്ട്. ഉയർന്ന ചെരിവുകൾ, പാറക്കൂട്ടങ്ങൾ ചിതറിക്കിടക്കുന്ന പോണി ട്രാക്കുകൾ, വിശ്വസിക്കാനാകാത്ത കാലാവസ്ഥ എന്നിവ തരണം ചെയ്താണ് യാത്ര. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3636 മീറ്റർ ഉയരത്തിലുള്ള ഗ്രാമമാണ്…

Read More

വയസ് വെറും 12 ദിവസം; കുഞ്ഞുറോസിന്‍റെ ആദ്യത്തെ പല്ല് പറിച്ചു

ഇംഗ്ലണ്ടിലെ സെവൻ ട്രീസ് ദന്താശുപത്രിയിലെ ഡോക്ടർമാർക്ക് കഴി ഞ്ഞ ദിവസം വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു. തങ്ങളുടെ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് അവർക്ക് ആവശ്യമായ ചികിത്സ നൽകുക എന്നത് ഈ ഡോക്ടർമാർ എന്നും ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്നലെ ഇവിടെ പല്ലുപറിക്കാനെത്തിയത് വെറും 12 ദിവസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞായിരുന്നു. ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രോഗിയായിരുന്നു ഇസ്ല റോസ്. ജനിച്ചപ്പോൾത്തന്നെ അവളുടെ വായിൽ ഒരു കുഞ്ഞു പല്ലുണ്ടായിരുന്നു. ഇത് മോണയിൽ ഉറച്ചിട്ടില്ലാത്തതിനാൽ അത് പറിച്ചുകളയാനാണ് റോസിന്‍റെ അമ്മ ജാസ്മിൻ അവളെയുമായി ദന്താശുപത്രിയിലെത്തിയത്. ഒരു ചെറിയ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞു റോസിന്‍റെ വായിലെ കുഞ്ഞു പല്ലു നീക്കം ചെയ്തത്. പ്രായം തീരെക്കുറവായതിനാൽ കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് മുന്പ് അനസ്തേഷ്യ നൽകാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് മോണ മരവിപ്പിക്കാനുള്ള മരുന്ന് പുറമെ പുരട്ടിയിട്ടാണ് ശസ്ത്രക്രിയ നടത്തിയത്. വായിലെ പല്ലു പറിച്ചുകളയാൻ റോസിന്‍റെ ഭാഗത്തുനിന്ന് എല്ലാ…

Read More

വിന്നിയെ കണ്ടാൽ ഷി എന്നു പറയും, അതുകൊണ്ടു വിന്നിയുടെ സിനിമ ചൈനയിൽ വിലക്കി

“വിന്നി ദ പൂ’’വിനു ചൈനയിൽ വിലക്ക്. കാരണം ആ കാർട്ടൂൺ കഥാപാത്രത്തെ കണ്ടാൽ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻ പിംഗുമായി സാദൃശ്യം. ഷി ജനിക്കുന്നതിനും വളരെക്കാലം മുന്പ് എ.എ. മിൽനെ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍റെ ഭാവനയിൽ വിരിഞ്ഞതാണ് വിന്നി എന്ന കരടി. വിന്നിയെ മുഖ്യകഥാപാത്രമാക്കി മിൽനെ നിരവധി കഥകൾ എഴുതി. അതിലൊന്ന് ആധാരമാക്കി നിർമിച്ച ക്രിസ്റ്റഫർ റോബിൻ എന്ന സിനിമയാണു ചൈനയിൽ വിലക്കിയത്. ഷിയെ വിന്നിയുമായി താരതമ്യപ്പെടുത്തിയ ആദ്യസന്ദർഭം 2013-ലെ യുഎസ് സന്ദർശനമായിരുന്നു. അന്ന് ഷിയും ഒബാമയും നടക്കുന്ന പടത്തിനു സമീപം വിന്നി ടിഗ്ഗർ എന്ന കഥാപാത്രവുമായി നടക്കുന്ന ചിത്രം വച്ച പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. പിന്നീടു 2014-ൽ ഷിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമായി നടന്നപ്പോഴും സമാനചിത്രം വിന്നിയുടെ കഥയിൽനിന്നും ലഭിച്ചു. ഇങ്ങനെ വിന്നി നോട്ടപ്പുള്ളിയായി മാറിയ സാഹചര്യത്തിലാണു വിന്നിയുടെ സിനിമ വന്നത്.

Read More

നീലവജ്രങ്ങൾ രൂപപ്പെടുന്നത്… വജ്രങ്ങളുടെ രൂപീകരണത്തേക്കുറിച്ച് പുതിയ റിസർച്ച് റിപ്പോർട്ട് പുറത്ത്

വജ്രങ്ങളുടെ രൂപീകരണത്തേക്കുറിച്ച് പുതിയ റിസർച്ച് റിപ്പോർട്ട് പുറത്ത്. അത്യപൂർവമായ നീലവജ്രങ്ങൾ ഭൂമിയുടെ മാന്‍റിലിനുള്ളിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭൂമിയുടെ അകക്കാന്പിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഭൂമിക്കുള്ളിൽ കൂടിയ മർദത്തിലും താപനിലയിലുമാണ് വജ്രങ്ങൾ രൂപപ്പെടുന്നത്. മിക്കയിനം വജ്രങ്ങളും രൂപപ്പെടുന്നത് ഭൗമപ്രതലത്തിൽനിന്ന് 200 കിലോമീറ്റർ വരെ ആഴത്തിലാണ്. എന്നാൽ, അത്യപൂർവമായവ 400 കിലോമീറ്റർ ആഴത്തിലാണ് രൂപപ്പെടുന്നത്. അഗ്നിപർവത സ്ഫോടനങ്ങളിലൂടെയാണ് ഇവ മുകളിലെത്തുന്നത്. വജ്രത്തിന് അവയുടെ ക്രിസ്റ്റൽ ഘടനയ്ക്കുള്ളിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളോ ധാതുക്കളോ സംരക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. അവ എവിടെയാണു രൂപപ്പെട്ടതെന്ന് അവയിലടങ്ങിയ ധാതുക്കളിലൂടെ തിരിച്ചറിയാൻ കഴിയും. ആകർഷകമായ നീല നിറമാണ് നീലവജ്രത്തിന് ആ പേരു വരാൻ കാരണം. ഭൂമിയുടെ മാന്‍റിലിനുള്ളിൽ കൂടിയ അളവിൽ കാണപ്പെടുന്ന ബോറോൺ ആണ് ഈ നീല നിറത്തിനു കാരണം. മറ്റു വജ്രങ്ങൾ രൂപപ്പെടുന്നതിനേക്കാൾ നാലിരട്ടി ആഴത്തിലാണ് ടൈപ് 2ബി വിഭാഗത്തിൽപ്പെട്ട നീലവജ്രങ്ങൾ രൂപപ്പെടുന്നത്. ടൈപ് 2ബി…

Read More

സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്

കൊമേഴ്സ്യൽ ബഹിരാകാശ വാഹനങ്ങളിൽ സുനിത വില്യംസ് ഉൾപ്പെടെ എട്ടു ബഹിരാകാശ സഞ്ചാരികളെ നാസ അയയ്ക്കുന്നു. 2011ൽ നാസയുടെ ബഹിരാകാശ പേടകം ദൗത്യത്തിൽനിന്നു നീക്കിയതിനുശേഷം ഇതാദ്യമായാണ് മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. കൊമേഴ്സ്യൽ കമ്പനികളുടെ പേടകം ഉപയോഗിക്കുന്നു എന്നതാണ് ഈ ദൗത്യത്തിന്‍റെ പ്രത്യേകത. അടുത്ത വർഷം ബോയിംഗ്, സ്പേസ് എക്സ് കമ്പനികളുടെ പേടകങ്ങളിലാണ് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകുക. “”ബഹിരാകാശ ദൗത്യങ്ങളിൽ അമേരിക്ക തിരിച്ചുവരുന്നു. അമേരിക്കൻ സഞ്ചാരികൾ, അമേരിക്കൻ റോക്കറ്റിൽ, അമേരിക്കൻ മണ്ണിൽനിന്ന് യാത്രതിരിക്കും”- നാസയുടെ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡെൻസ്റ്റൈൻ ടെക്സസിലെ ഹൂസ്റ്റണിൽ നടന്ന ചടങ്ങിൽ പറഞ്ഞു. എറിക് ബോ, ക്രിസ്റ്റഫർ ഫെർഗുസൺ, നികോളെ ഒനാപുമൻ, റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹേർലി, ജോസ് കസാഡ, സുനിത വില്യംസ്, വിക്ടർ ഗ്ലോവർ, മൈക്കിൾ ഹോപ്കിൻസ് എന്നിവരാണ് അടുത്ത വർഷം മധ്യത്തോടെയുള്ള ദൗത്യത്തിന്‍റെ ഭാഗമാകുക. യാത്രക്കാരില്ലാതെയുള്ള ഒർബിറ്റൽ ഫ്ലൈറ്റ് ഈ വർഷം അവസാനത്തോടെയുണ്ടാകും. സ്പേസ്…

Read More