ഉത്തരാഖണ്ഡിലെ ജിം കോർബറ്റ്, രാജാജി ടൈഗർ റിസർവ് എന്നിവിടങ്ങളിലേക്കു പോകുന്ന സഞ്ചാരികൾക്ക് ഇനി ആനസവാരി നടത്താൻ കഴിയില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമം, 1960ലെ മൃഗങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്ന നിയമം എന്നിവ വഴി ആനകളെ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നതിന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തി. ഇതുകൂടാതെ പാർക്കിനുള്ളിലേക്കു സഞ്ചരിക്കാവുന്ന ജിപ്സികളുടെ എണ്ണം 100 ആയി കുറച്ചിട്ടുമുണ്ട്. സവാരിക്കായി ഉപയോഗിക്കുന്ന സ്വകാര്യ ആനകളെ പാർക്കിൽനിന്നു പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വൈൽഡ് ലൈഫ് മേധാവിക്ക് കോടതി നിർദേശം നല്കി. നിരവധി വന്യജീവികളുടെ ആവാസകേന്ദ്രമായ ഉത്തരാഖണ്ഡിലാണ് രാജ്യത്തെ കടുവകളുടെ 70 ശതമാനവുമുള്ളത്. ഇന്ത്യൻ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാൻ വൈൽഡ്ലൈഫ് ടൂറിസം നല്കുന്ന പങ്ക് വലുതാണ്. ടൂറിസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ആനകളെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് പുതിയ ഉത്തരവിറക്കാൻ കോടതിയെ പ്രേരിപ്പിച്ചത്. നിയന്ത്രിതമായ വനാന്തരങ്ങളിലൂടെ 200ൽപരം വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇതിനും നിയന്ത്രണമേർപ്പെടുത്തി. കോർബറ്റ്, കലഗഡ്,…
Read MoreCategory: NRI
സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍വീണു; യുഎസില്‍ മലയാളി യുവാവ് മരിച്ചു
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിൽ ബോട്ട് യാത്രക്കിടയിൽ കടലിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം നീറിക്കാട് കറ്റുവീട്ടിൽ ജിനു ജോസഫി(39)ന്റെ മൃതദേഹം ശനിയാഴ്ച വൈകീട്ട് കണ്ടെത്തിയാതായി എബിസി ചാനൽ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ കാണാതാകുന്നത്. മലയാളികളായ മറ്റു മൂന്നു കൂട്ടുകാർക്കൊപ്പം കടലിൽ ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബോട്ടിലുണ്ടായിരുന്ന ജിനുവിനെ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. ഭാര്യ ഫിൻസി പൂഴിക്കോൽ മണലേൽ കുടുംബാംഗമാണ്. മക്കൾ: അലോവ്, അലോണ, അലോഷ്. മൃതദേഹം ഹൂസ്റ്റണ്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നാട്ടിൽ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധു അറിയിച്ചു. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read Moreഎന്ത് അടക്കവും ഒതുക്കവും! മക്കളെ വളർത്തുകയാണെങ്കിൽ ഇങ്ങനെ വളർത്തണം
“മക്കളെ വളർത്തുകയാണെങ്കിൽ ഇങ്ങനെ വളർത്തണം. എന്ത് അടക്കവും ഒതുക്കവുമുള്ള മക്കൾ”. ഇന്റർനെറ്റ് ലോകം ഒന്നടങ്കം മിനസോട്ടയിലുള്ള ഒരു അമ്മത്താറാവിനെനോക്കി പറയുന്ന വാക്കുകകളാണിത്. ഈ അമ്മത്താറാവ് തന്റെ കുഞ്ഞുങ്ങളെയുംകൂട്ടി പുഴ കടക്കുന്ന ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. അമ്മയ്ക്കു പിന്നിൽ വളരെ അച്ചടക്കത്തോടെ ലൈനായാണ് കുഞ്ഞുങ്ങൾ പുഴനീന്തിക്കടക്കുന്നത്. കുഞ്ഞുങ്ങൾ ഒന്നുംരണ്ടുമൊന്നുമല്ല 76 പേരാണ്. ബ്രെന്റ് സിസെക് എന്ന ഫോട്ടോഗ്രാഫറാണ് ഇവരുടെ പുഴ യാത്രയുടെ ചിത്രങ്ങൾ പകർത്തിയത്. ഒരമ്മയുടെ കൂടെ എങ്ങനെ ഇത്രയും കുഞ്ഞുങ്ങൾ വന്നു എന്ന ചൂടേറിയ ചർച്ചയിലാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകം.
Read Moreഅപൂർവ “പി’ രക്തഗ്രൂപ്പ് കണ്ടെത്തി
ഇരുന്നൂറിൽപരം ചെറിയ രക്തഗ്രൂപ്പുകൾക്കിടയിലേക്ക് ഒരു പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയതായി മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജിലെ വിദഗ്ധർ. പിപി അഥവാ പി നൾ ഫീനോടൈപ്പ് എന്നാണ് പുതിയ രക്തഗ്രൂപ്പിന്റെ പേര്. ഡോ. ഷാമീ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തൽ. ആയിരത്തിൽ ഒരാൾക്കു മാത്രം കാണപ്പെടുന്ന രക്തഗ്രൂപ്പുകൾ അപൂർവ ഗ്രൂപ്പുകളായാണ് കണക്കാക്കുന്നത്. അടിയന്തരമായി രക്തം വേണ്ട ഒരു രോഗിയുടെ രക്തസാമ്പിൾ കസ്തൂർബാ ഹോസ്പിറ്റലിലെ രക്തബാങ്കിൽ ലഭിച്ചിരുന്നു. എന്നാൽ, ഇതിനു യോജിക്കുന്ന രക്തം കണ്ടെത്താനായില്ല. അതിനാൽ ഈ സാന്പിൾ യുകെയിലുള്ള ഇന്റർനാഷണൽ ബ്ലെഡ് ഗ്രൂപ്പ് റെഫറൻസ് ലാബോറട്ടറിയിലേക്ക് അയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പിപി ഫീനോടൈപ്പ് രക്തഗ്രൂപ്പാണെന്നു സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് പി ബ്ലഡ് ഗ്രൂപ്പ് കണ്ടെത്തുന്നതെന്ന് എംഎഎച്ച്ഇ പ്രൊ വൈസ് ചാൻസലർ ഡോ. പൂർണിമ ബാലിഗ പറഞ്ഞു. അപൂർവ രക്തഗ്രൂപ്പുള്ള ആളുകളുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ…
Read Moreകെട്ടിടത്തിൽ വിരിഞ്ഞ വെള്ളച്ചാട്ടം! അമ്പരപ്പിക്കും ഈ അത്ഭുതം
ബഹുനില കെട്ടിടത്തിൽ സൃഷ്ടിച്ച മനുഷ്യനിർമിതമായ ആദ്യത്തെ വെള്ളച്ചാട്ടം അത്ഭുതമാകുന്നു. ചൈനയിലെ ഗുയിയാംഗ് നഗരത്തിലാണ് സംഭവം. ഇവിടെ നിർമിച്ചിരിക്കുന്ന ലൈബിയൻ ഇന്റർനാഷണൽ പ്ലാസ സ്കൈസ്ക്രാപ്പർ എന്നു പേരുള്ള കെട്ടിടത്തിലാണ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഏകദേശം 354 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മനുഷ്യനിർമിതമായ ലോകത്തിലെ ഏറ്റവും ഉയരമേറിയ വെള്ളച്ചാട്ടം എന്ന ബഹുമതി സ്വന്തമാക്കിയിട്ടുണ്ട്. ശക്തിയേറിയ പമ്പുകളുടെ സഹായത്തോടെയാണ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഭൂമിക്കടിയിൽ നിർമിച്ചിരിക്കുന്ന നാലു ഭീമൻ സംഭരണികളിലാണ് ഈ വെള്ളച്ചാട്ടത്തിനുള്ള വെള്ളം സംരക്ഷിച്ചിരിക്കുന്നത്. ഈ വെള്ളച്ചാട്ടം ആരംഭിച്ചപ്പോൾ കെട്ടിടത്തിലെ പൈപ്പുകൾ തകർന്നതാണ് ഈ വെള്ളം വരുവാനുള്ള കാരണമെന്നാണ് പ്രദേശവാസികൾ വിചാരിച്ചത്. ഈ അത്ഭുതത്തെ വിമർശിക്കുന്നവരും നിരവധിയുണ്ട്. എന്തിനാണ് വെള്ളം വെറുതെ പാഴാക്കി കളയുകയാണെന്നാണ് ഇവരുടെ വാദം. വെള്ളം കെട്ടിടത്തിനു മുകളിലേക്കു എത്തിക്കുവാൻ ഉപയോഗിക്കുന്നത് നാല് 185 കിലോവാട്ട് പമ്പുകളാണ്. ഇതിനായി മാത്രം മണിക്കൂറിൽ 800 യുവാൻ ചിലവാകുമെന്നും…
Read Moreഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ രണ്ടു ജീവൻ നഷ്ടമായേനെ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
അച്ഛനും മകനും ഇറങ്ങിയതിനു തൊട്ടുപിന്നാലെ എസ്കലേറ്റർ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. ചൈനയിലെ അൻഹുയി പ്രവശ്യയിലെ സുവാൻചെംഗിലാണ് സംഭവം. ഇരുവരും ഇറങ്ങിയ ഉടൻ തന്നെ എസ്കലേറ്റർ തകർന്നു വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് എസ്കലേറ്ററിൽ വലിയൊരു ദ്വാരം രൂപപ്പെട്ടതും കാണാം. ഇവർ ഇറങ്ങുവാൻ ഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു.
Read Moreകടിച്ച പാമ്പിനെ കൈയിൽ ചുറ്റി ചികിത്സ തേടി യുവതി ആശുപത്രിയിൽ
അകലെ വച്ച് പാമ്പിനെ കാണുമ്പോൾ തന്നെ ബോധം പോകുന്നവരുണ്ട് എന്നാൽ കടിച്ച പാമ്പിനെയും കൈയിൽ ചുറ്റി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയാണ് വാർത്തകളിലെ താരം. ചൈനയിലെ പുജിയാംഗ് കൗണ്ടിയിലാണ് സംഭവം. ഏകദേശം 1.5 മീറ്റർ നീളം പാമ്പിനുണ്ടായിരുന്നു. കൈയിൽ ചുറ്റിയ പാമ്പിന്റെ തലയിൽ വിരലുകൾ കൊണ്ട് ഇവർ ശക്തിയായി അമർത്തിപ്പിടിച്ചിരുന്നു. വിഷമില്ലാത്ത പാമ്പായിരുന്നതിനാൽ ഇവർക്ക് അപകടമൊന്നും സംഭവിച്ചിരുന്നില്ല. ആശുപത്രിയിലെ സിസിടിവിയിലെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കൂടി പ്രചരിച്ചതിനെ തുടർന്ന് ഇവരുടെ പ്രവൃത്തിയെ വിമർശിച്ചും ധൈര്യത്തെ പുകഴ്ത്തിയും നിരവധിയാളുകളാണ് രംഗത്തെത്തിയിട്ടുള്ളത്.
Read Moreവളർത്തുനായ രക്ഷകനായി; ഗൃഹനാഥനും കുട്ടിയും പൊട്ടിത്തെറിയിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്
വീടിനുള്ളിൽ ചാർജ് ചെയ്തുകൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചു. ഗൃഹനാഥനും കുട്ടിയും വളർത്തുനായയും കഷ്ടിച്ചു രക്ഷപെട്ടു. ചൈനയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീടിനുള്ളിൽ വച്ച് ചാർജ് ചെയ്തുകൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നോക്കി വളർത്തുനായ കുരയ്ക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. സംഭവം എന്താണെന്നറിയാൻ ഗൃഹനാഥൻ സ്കൂട്ടറിൽ വന്ന് നോക്കുമ്പോൾ സ്കൂട്ടറിൽ നിന്നും പുക ഉയരുന്നതാണ് കണ്ടത്. അപകടം മനസിലാക്കിയ അദ്ദേഹം കുട്ടിയുമായി വീടിനകത്തേക്കു ഓടി. വളർത്തുനായയും ഇവർക്കൊപ്പമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ സ്കൂട്ടർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അവിടം മുഴുവൻ തീ പടരുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടം തിരിച്ചറിഞ്ഞ വളർത്തുനായയുടെ ബുദ്ധിയെ പ്രശംസിച്ച് നിരവിധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. വീടിനുള്ളിലെ സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
Read Moreലിറ്റില്‍ സൂപ്പര്‍ ഗേള്‍! പതിനേഴാം നിലയില്‍ നിന്നും താഴേക്കു വീണ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു
ബഹുനില മന്ദിരത്തിന്റെ പതിനേഴാം നിലയിൽ നിന്നും താഴേക്കു വീണ് നിസാര പരിക്കുകളോടെ രക്ഷപെട്ട കുട്ടിയാണ് സാമൂഹ്യമാധ്യമങ്ങളിലെ താരമാകുന്നത്. രണ്ടര വയസുമാത്രം പ്രായമുള്ള ഈ പെണ്‍കുട്ടി സ്വന്തമാക്കിയിരിക്കുന്നത് സൂപ്പർ ഗേൾ എന്ന പേരാണ്. ചൈനയിലെ ജിയാംഗ്സു പ്രവശ്യയിലെ ഷാംഗ്സ്ഹുവിലാണ് അപകടം നടന്നത്. മാതാപിതാക്കൾ ജോലിക്കു പോയ സമയം മുത്തശിയാണ് കുട്ടിയെ നോക്കിയിരുന്നത്. വീട്ടിലേക്കു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നതിനാൽ ഉറങ്ങുകയായിരുന്ന കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയതിനു ശേഷം മുത്തശി പുറത്തേക്കു പോയി. കുട്ടി ഉറക്കമുണരുന്നതിനു മുമ്പ് തിരികെ വരുവാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ മുത്തശി പോയി അൽപ സമയത്തിനു ശേഷം കുട്ടി ഉറക്കമുണർന്നു. വീടിനുള്ളിൽ ആരെയും കാണാതിരുന്നതിനാൽ മുറിക്കുള്ളിലുണ്ടായിരുന്ന കസേരയിൽ കൂടി കുട്ടി ഒരു മേശയുടെ മുകളിൽ കയറി. ജനാലയുടെ സമീപമായിരുന്നു ഈ മേശ കിടന്നിരുന്നത്. നിലത്തു വീണ കുട്ടി ഉടൻ തന്നെ എഴുന്നേറ്റു നിന്ന് കരഞ്ഞെന്നും പിന്നീട് കെട്ടിടത്തിന്റെ മുൻവശത്തേക്കു പോയെന്നുമാണ്…
Read Moreഅഴിമതി പൊളിച്ചടുക്കുന്നത് ഇങ്ങനെയാണ് ! വാഹനപ്രേമികളെല്ലാം ആ കാഴ്ച കണ്ടത് നിറകണ്ണുകളോടെ
അവിടെക്കൂടിയ വാഹനപ്രേമികളെല്ലാം നിറകണ്ണുകളോടെയാണ് ആ കാഴ്ച കണ്ടത്. പലരും കണ്ടുനിൽക്കാനാവാതെ സ്ഥലംവിട്ടു. ലംബോർഗിനിയും റോൾസ് റോയിസുമുൾപ്പെടെയുള്ള ആഡംബര വാഹനങ്ങൾ, ബുൾഡോസർ തവിടുപൊടിയാക്കുന്ന കാഴ്ചയാണ് വാഹനപ്രേമികളുടെ കണ്ണു നനച്ചത്. ഫിലിപ്പീൻസിലാണ് സംഭവം. കള്ളക്കടത്തുകാരുടേതും നികുതി വെട്ടിച്ചു രാജ്യത്ത് എത്തിച്ചതുമായ ആഡംബര വാഹനങ്ങളാണ് ഫിലിപ്പീൻസ് തലസ്ഥാനത്ത് ആയിരക്കണക്കിനു ആളുകളെ സാക്ഷിയാക്കി അധികൃതർ നശിപ്പിച്ചുകളഞ്ഞത്. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ടെയും വാഹനങ്ങളുടെ പൊളിച്ചടുക്കലിനു സാക്ഷിയാകാനെത്തിയിരുന്നു. അഴിമതിക്കും കള്ളക്കടത്തിനുമെതിരേ സന്ധിയില്ലാത്ത പോരാട്ടത്തിലാണു സർക്കാരെന്നും അഴിമതിക്കാർക്ക് ഇതു പാഠമാകട്ടേയെന്നും പ്രസിഡന്റ് പറഞ്ഞു. കാറുകളും സൂപ്പർബൈക്കുകളുമുൾപ്പെടെ 68 വാഹനങ്ങളാണു സർക്കാർ നശിപ്പിച്ചതെന്നു ഫിലിപ്പീൻസിലെ ഒൗദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. പോർഷെ, ട്രയംപ്, ചോപ്പർ തുടങ്ങിയ ലോകത്തര ബ്രാൻഡുകളുടെ വാഹനങ്ങൾ നശിപ്പിക്കപ്പെട്ടവയിൽപ്പെടുന്നു. നിയമപരമായി പിടിച്ചെടുത്ത ശേഷമായിരുന്നു നശിപ്പിക്കൽ. എന്നാൽ, നശിപ്പിക്കുന്നതിനു പകരം പിടിച്ചെടുത്ത വാഹനങ്ങൾ ലേലത്തിൽ വിറ്റു പണം കണ്ടെത്തുകയായിരുന്നു വേണ്ടതെന്നു സർക്കാർ വിരുദ്ധർ പ്രതികരിച്ചു.
Read More