കയ്റോ: ഈജിപ്തിലെ അലക്സാണ്ട്രിയ നഗരത്തിൽ കാണപ്പെട്ട പുരാതന ശവകുടീരം മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടേതല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണു രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള ശവകുടീരം തുറന്നു പരിശോധിച്ചത്. അലക്സാണ്ടറുടെ ശവകുടീരം തുറന്നാൽ വലിയ വിപത്തുണ്ടാവുമെന്ന് ഈജിപ്തുകാർ വിശ്വസിക്കുന്നു. കെട്ടിടനിർമാണത്തിനായി കുഴിയെടുത്ത തൊഴിലാളികളാണ് ഈ മാസമാദ്യം അസാധാരണ വലിപ്പമുള്ള ശവകുടീരം കണ്ടെത്തിയത്. ബിസി 323ൽ ബാബിലോണിലാണ് അലക്സാണ്ടർ ചക്രവർത്തി അന്തരിച്ചത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ഒരിക്കലും കണ്ടെത്തിയിട്ടില്ല. ഗ്രാനൈറ്റ് മൂടിയുള്ള ശവകുടീരം തുറന്നത് ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് മേധാവി വസിരിയുടെ സാന്നിധ്യത്തിലായിരുന്നു. ഒന്പത് അടിനീളവും അഞ്ചടി വീതിയും ആറടി ഉയരവുമുള്ള കല്ലുകൊണ്ടു നിർമിച്ച പേടകത്തിനുള്ളിൽ മൂന്നു പേരുടെ തലയോട്ടികൾ കാണപ്പെട്ടതായി അദ്ദേഹം അറിയിച്ചു. പേടകത്തിന്റെ ഭാരം 30 മെട്രിക് ടണ്ണായിരുന്നു. അലക്സാണ്ടർ ചക്രവർത്തിയുടെ മരണത്തിനു ശേഷം ഭരണം ആരംഭിച്ച ടോളമി രാജവംശകാലത്തെ സൈനികരുടെ മൃതദേഹങ്ങളാണിവയിലുള്ളതെന്നു കരുതപ്പെടുന്നു. 300 വർഷം ദീർഘിച്ച ഈ…
Read MoreCategory: NRI
30 ശതമാനം ഇളവുകൾ! വിമാന യാത്രക്കാർക്ക് ആശ്വാസമായി ജെറ്റ് എയർവേസ്
കുവൈത്ത് സിറ്റി: ജെറ്റ് എയർവേസ് 30 ശതമാനം ഇളവുകൾ പ്രഖ്യാപിച്ചു. ജൂലൈ 17 മുതൽ 23 വരെ തീയതികളിൽ ഇന്ത്യ, ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോംഗ്, കാഠ്മണ്ഡു, സിംഗപുർ എന്നിവിടങ്ങളിലേക്ക് ബുക്കു ചെയ്യുന്ന വിമാന ടിക്കറ്റുകൾക്കാണ് ഇളവുകൾ ലഭിക്കുക. www.jetairways.com എന്ന വെബ്സൈറ്റിലൂടെയോ ജെറ്റ് എയർവേസിന്റെ മൊബൈൽ ഫോണ് ആപ്ലിക്കേഷനിലൂടെയോ ട്രാവൽ ഏജൻസി വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കുമെന്ന് ജെറ്റ് എയർവേയ്സ് ഗൾഫ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷാക്കിർ കാന്താവാല അറിയിച്ചു. റിപ്പോർട്ട് സലിം കോട്ടയിൽ
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയര് ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില് മൂട്ടയുണ്ട്; കടി കിട്ടിയെന്ന പരാതിയുമായി യാത്രക്കാര്
മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രക്കാർക്കു മൂട്ടകടി. കഴിഞ്ഞ ആഴ്ച യുഎസിലെ ന്യുവാർക്കിൽനിന്നു മുംബൈയിലേക്കു വന്ന വിമാനത്തിലെ യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിരുന്ന ഒരു കുട്ടിയാണ് മൂട്ടകടിയെ സംബന്ധിച്ച് ആദ്യമായി പരാതിപ്പെടുന്നത്. ഇതേതുടർന്ന് സമാനപരാതിയുമായി മറ്റു യാത്രക്കാരും രംഗത്തെത്തി. ഇതേതുടർന്ന് വിമാനം ഡൽഹിയിലേക്കു പുറപ്പെടുന്നതു വൈകി. എല്ലാ സീറ്റുകളിലും മൂട്ടശല്യമുണ്ടായിരുന്നെന്നും എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ ഈ പിഴവ് സംഭവിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും വിമാനത്തിലെ പ്രവീണ് ടോണ്സെകർ എന്ന യാത്രക്കാരൻ ട്വീറ്റ് ചെയ്തു. മൂട്ടകടിയെ തുടർന്ന് തന്റെ ഭാര്യയും കുട്ടിയും വിമാനത്തിന്റെ ഇക്കണോമി ക്ലാസിലാണ് ഭൂരിഭാഗവും യാത്ര ചെയ്തതെന്നും പൊട്ടിയ മേശകളും മോശം ടിവിയുമാണ് ഈ സീറ്റിലുണ്ടായിരുന്നതെന്നും പ്രവീണ് പരാതിപ്പെട്ടു. എയർഇന്ത്യയെയും വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെയും ടാഗ് ചെയ്താണു ട്വീറ്റ്. സംഭവത്തിൽ എയർ ഇന്ത്യ ഇതേവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ…
Read Moreഅഗ്നിപരീക്ഷ ജയിച്ച് ഇന്ത്യയുടെ “കുഞ്ഞു’വാവ
ദിവസങ്ങൾ നീണ്ട തീവ്രപരിചരണങ്ങൾക്കൊടുവിൽ അപകടനില തരണം ചെയ്ത് ഇന്ത്യയുടെ കുഞ്ഞുവാവ. ഛത്തീസ്ഗണ്ഡ് സ്വദേശികളായ നികിത- സൗരഭ് ദന്പതികളുടെ ചെറി എന്ന പെൺകുഞ്ഞാണ് ഭാരക്കുറവിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ അതിജീവിച്ച് വീട്ടിലേക്കു മടങ്ങിയത്. ഹൈദരാബാദിലെ റെയിൻബോ ചിൽഡ്രൻസ് ആശുപത്രിയിലായിരുന്നു ജനനം. 375 ഗ്രാം ഭാരവും 20 സെന്റീമീറ്റർ നീളവും മാത്രമാണ് ജനിച്ചപ്പോൾ കുഞ്ഞിനുണ്ടായിരുന്നത്. ദക്ഷിണപൂർവേഷ്യയിലെ ഏറ്റവും ചെറിയ നവജാത ശിശുവെന്ന വിശേഷണം ഇതോടെ ഈ കുഞ്ഞിനെത്തേടിയെത്തുകയായിരുന്നു. പ്രതീക്ഷിച്ചതിലും നാലുമാസം മുന്പേ പ്രസവം നടന്നതുകൊണ്ടാണ് കുഞ്ഞിന്റെ ഭാരം തീർത്തും കുറഞ്ഞുപോയതെന്നു റെയിൻബോ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. 128 ദിവസം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ കുട്ടിക്ക് ഇപ്പോൾ 1.980 കിലോഗ്രാം തൂക്കമുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അവർ അറിയിച്ചു.
Read Moreഏഴു ലക്ഷം! ഹോട്ടൽ ബില്ല് കണ്ട് കണ്ണ് തള്ളി മുൻ ക്രിക്കറ്റ് താരം
വയറു നിറയെ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ കൈയ്യിൽ കിട്ടുന്ന ബില്ല് കണ്ട് തലകറങ്ങുന്ന സംഭവങ്ങൾ നിരവധിയായി ഉണ്ടായിട്ടുണ്ട്. അതേ അനുഭവമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്ററുമായ ആകാശ് ചോപ്രയ്ക്കുമുണ്ടായത്. കാരണം അത്താഴം കഴിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കൈയ്യിൽ കിട്ടിയ ബില്ലിലെ തുക ഏഴുലക്ഷമായിരുന്നു. ട്വിറ്ററിൽ കൂടിയാണ് അദ്ദേഹം തനിക്കുണ്ടായ അനുഭവം ഏവരെയുമറിയിച്ചത്. ചോലൈ എന്ന വിഭവത്തിന് തൊണ്ണൂറായിരം രൂപ, പനീർ ബട്ടറിന് തൊണ്ണൂറ്റിയൊമ്പതിനായിരം രൂപ, പനീർ ടിക്കയ്ക്ക് തൊണ്ണൂറ്റിയാറായിരം രൂപ, വെജ് കബാബിനാകട്ടെ ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരം രൂപയും. ഒരു അത്താഴത്തിന് ഏഴുലക്ഷത്തിനടത്ത് ചിലവാക്കി ഇന്തോനേഷ്യയിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് ആകാശ് ഹോട്ടൽ ബില്ല് ട്വിറ്ററിൽ പങ്കുവെച്ചത്. എന്നാൽ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം മനസിലായത്. ഇന്ത്യൻ തുകയ്ക്കു പകരം ഇന്തോനേഷ്യൻ മൂല്യത്തിൽ തുക ഈടാക്കിയതാണ് ഇത്രയും തുകയ്ക്കു കാരണമായത്. ഇന്ത്യൻ മൂല്യത്തിൽ മൂവായിരത്തി അഞ്ഞൂറിനടുത്തു…
Read Moreഅപൂർവ ഭാഗ്യം! ജോലിയുടെ ആദ്യ ദിനം വൈകാതിരിക്കുവാൻ നടന്ന ജീവനക്കാരനെ കാറ് നൽകി അമ്പരപ്പിച്ച് കമ്പനി സിഇഒ
ജോലിയുടെ ആദ്യ ദിനം തന്നെ വൈകിയെത്താതിരിക്കുവാൻ നാലുമണിക്കൂറോളം നടക്കുവാൻ തീരുമാനിച്ച തൊഴിലാളിക്ക് പുതിയ കാർ സമ്മാനിച്ച് കമ്പനി സിഇഒ. അമേരിക്കയിലെ അലാബാമ സ്വദേശിയായ വാൾട്ടർ കാർ എന്നയാൾക്കാണ് ഈ അപൂർവ ഭാഗ്യം സിദ്ധിച്ചത്. ബെൽഹോപ്സ് എന്ന കമ്പനിയിലാണ് വാൾട്ടറിന് ജോലി ലഭിച്ചത്. ജോലിയുടെ ആദ്യ ദിനത്തിന്റെ തലേന്ന് തന്റെ വാഹനം തകരാറിലായെന്ന് മനസിലായ വാൾട്ടർ എന്തു ചെയ്യണമെന്ന് തലപുകഞ്ഞ് ആലോചിച്ചു. വീട്ടിൽ നിന്നും ഏകദേശം മുപ്പത്തിരണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ വാൾട്ടറിന് കമ്പനിയിൽ എത്തുവാൻ പറ്റുമായിരുന്നുള്ളു. തുടർന്ന് കൃത്യസമയത്ത് തന്നെ ജോലിയിൽ എത്തുവാൻ കാൾട്ടർ തലേദിവസം തന്നെ നടക്കുവാൻ ആരംഭിച്ചു. അസമയത്ത് വഴിയിൽ കൂടി നടക്കുന്ന വാൾട്ടറിനെ കണ്ട പോലീസുദ്യോഗസ്ഥർ അദ്ദേഹത്തെ സമീപിച്ച് കാര്യം അന്വേഷിച്ചു. സംഭവം കേട്ട് സ്തംഭിച്ചു പോയ പോലീസുദ്യോഗസ്ഥർ അദ്ദേഹത്തിന് ഭക്ഷണം വാങ്ങി നൽകിയതിനു ശേഷം ഈ കമ്പനിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് കമ്പനി…
Read Moreശരീരഭാരം കുറയ്ക്കാൻ മരുന്നു കഴിച്ച യുവതിക്ക് അമിതഭാരം കുറയ്ക്കാൻ ശസ്ത്രക്രിയ
ശരീരഭാരം കുറയ്ക്കാൻ കഴിഞ്ഞ ഏഴുവർഷങ്ങളായി മരുന്നു കഴിച്ച യുവതിക്ക് അമിതഭാരം കുറയ്ക്കാൻ ശസ്ത്രക്രിയ. ചൈനയിലെ യിബിൻ സ്വദേശിനിയായ ഈ യുവതിയുടെ കഥ കേട്ട് തലയിൽ കൈവച്ചിരിക്കുകയാണ് ഏവരും. ഇരുപത്തിയഞ്ചു വയസുകാരിയായ ഇവരുടെ പേര് സിയോലി എന്നാണ്. നൂറു കിലോ ഭാരമുണ്ടായിരുന്ന സിയോലി ഏഴു വർഷങ്ങൾക്കു മുമ്പാണ് ശരീരഭാരം കുറയ്ക്കുവാനായി ഗുളിക കഴിക്കുവാൻ ആരംഭിച്ചത്. ശരീരത്തിന്റെ ഭാരം കുറഞ്ഞപ്പോൾ സിയോലി ഗുളിക കഴിക്കുന്നതും നിർത്തി. അപ്പോഴാണ് പ്രശ്നം ആരംഭിച്ചത്. ഇവരുടെ ശരീരഭാരം ആദ്യമുണ്ടായിരുന്നതിനേക്കാൾ അമിതമായി വർധിച്ചു. അമിത വണ്ണം മൂലം വലഞ്ഞ സിയോലി യിബിനിൽ നിന്നും ചെൻഗ്ഡുവിലുള്ള ഒരു ആശുപത്രിയിലേക്കു ചികിത്സയ്ക്കായി പോയി. കഴിഞ്ഞ ഏഴുവർഷങ്ങളായി താൻ വണ്ണം കുറയ്ക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനുവേണ്ടി മാത്രം 30,000 ഡോളർ ചിലവഴിച്ചുവെന്നും സിയോലി ഡോക്ടർമാരോട് പറഞ്ഞു. ഓണ്ലൈനിൽ നിന്ന് അറിഞ്ഞതും സുഹൃത്തുക്കൾ പറഞ്ഞു തന്നതുമായ മരുന്നുകളാണ് ഇവർ കഴിച്ചുകൊണ്ടിരുന്നത്. കൃത്യമായ നിർദേശങ്ങൾ…
Read Moreഉപ്പു മരുഭൂമി ഒറ്റയ്ക്കു താണ്ടാൻ അന്ധയുവാവ്
ലോകത്തെ ഏറ്റവും വലിയ ഉപ്പുമരുഭൂമിയായി അറിയപ്പെടുന്ന ബോളീവിയയിലെ സലർഡി ഉയുനി നടന്നു കീഴടക്കാനൊരുങ്ങി അന്ധയുവാവ്. ഫ്രാൻസിലെ അന്ധവിദ്യാർഥികൾക്കുള്ള സ്കൂളിൽ അധ്യാപകനായ അൽബാർ തെസിയർ ആണ് തന്റെ സാഹസയാത്ര ആരംഭിച്ചിരിക്കുന്നത്. ദിനംപ്രതി 20 കിലോമീറ്റർ നടന്ന് ഏഴു ദിവസംകൊണ്ട് 140 കിലോമീറ്റർ പിന്നിടാനാണ് പദ്ധതി. ജിപിഎസ് വോയിസ് അസിസ്റ്റന്റ് മാത്രമാണ് ഈ യാത്രയിൽ അൽബാറിന് കൂട്ടായുണ്ടാകുക. എങ്കിലും മെഡിക്കൽ വിദഗ്ധരടങ്ങിയ സംഘം ആൽബാറിനെ നിശ്ചിത അകലം പാലിച്ച് പിൻതുടരും. വിശ്രമിക്കാനുള്ള സ്ലീപ്പിംഗ് ബാഗ്, കുടിവെള്ളം, ഭക്ഷണം എന്നിവ അൽബാറിന്റെ കൈവശമുണ്ട്. സ്വപ്നം യാഥാർഥ്യമാക്കാൻ അന്ധത തടസമാകില്ലെന്നു തെളിയിക്കാനും ലോകമെന്പാടുമുള്ള ഭിന്നശേഷിക്കാർക്ക് ഉൗർജം പകരാനുമാണ് തന്റെ ഉദ്യമമെന്ന് അൽബാർ പറഞ്ഞു. ലിഥിയം, ഉപ്പ് എന്നിവയാൽ സന്പുഷ്ടമാണ്, സമുദ്രനിരപ്പിൽനിന്നു 3650 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സലർ ഡി ഉയുനി.. ഉപ്പുമണലുകളുടെ സാന്നിധ്യംമൂലം തൂവെള്ള നിറമണിഞ്ഞിരിക്കുന്ന ഈ അതിശയ മരുഭൂമി ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രംകൂടിയാണ്.
Read Moreതുറിച്ചുനോക്കുന്ന കണ്ണുകളും പുഞ്ചിരിക്കുന്ന മുഖവുമായി തിമിംഗല വിമാനം
തുറിച്ചുനോക്കുന്ന കണ്ണുകളും പുഞ്ചിരിക്കുന്ന മുഖവുമായി യാത്രക്കാരെ വരവേറ്റ് എയർബസ് ബെലുഗ എക്സ്എൽ ആദ്യ പറക്കൽ നടത്തി. ഫ്രാൻസിലെ ബ്ലാഗ്നാകിലായിരുന്നു എയർബസിന്റെ ഈ വലിയ വിമാനം സർവീസ് തുടങ്ങിയത്. പുഞ്ചിരിക്കുന്ന തിമിംഗലത്തിന്റെ രൂപം വിമാനത്തിൽ പെയിന്റ് ചെയ്തിരിക്കുന്നതാണ് ഏവരെയും ആകർഷിക്കുന്നത്. 2014 നവംബറിലാണ് ബെലുഗ എക്സ്എൽ വിമാനം ആദ്യമായി സർവീസ് തുടങ്ങിയത്. തുടർന്ന് ഇപ്പോൾ ആദ്യവിമാനത്തേക്കാളും ഒരു മീറ്റർ വീതി ഉയർത്തി നിർമിച്ച്, പുതിയ പെയിന്റ് പൂശി പുതിയ വിമാനം കഴിഞ്ഞ മാസം 28നാണ് അവതരിപ്പിച്ചത്. പുഞ്ചിരിക്കുന്ന മുഖമുള്ള ബെലുഗ തിമിംഗലത്തിന്റെ രൂപത്തിൽത്തന്നെയാണ് വിമാനത്തിന്റെ നിർമാണവും. ബെലുഗ തമിംഗലത്തിന്റെ രൂപം വിമാനത്തിൽ പതിപ്പിച്ചത് വലിയ വോട്ടെടുപ്പിലൂടെയാണ്. ഏപ്രിൽ നടന്ന വോട്ടെടുപ്പിൽ 20,000ലധികം പേർ പങ്കെടുത്തു. ബെലുഗ എക്സ്എൽ വിമാനം ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി എയർബസ് അറിയിച്ചു. നാലു മണിക്കൂർ 11 മിനിറ്റായിരുന്നു ആദ്യയാത്രയുടെ സമയം. 600 മണിക്കൂർ…
Read Moreമിറക്കിൾ മില്ലി: ക്ലോണിംഗിനു മാത്രമായി ഒരു നായജന്മം!
ഇത്തിരിക്കുഞ്ഞനാണെങ്കിലും മിറക്കിൾ മില്ലി എന്ന ആറു വയസുകാരി നായയ്ക്കു വലിയ ഗമയാണ്. ലോകത്തിലെ ഏറ്റവും ചെറിയ നായ എന്ന ഗിന്നസ് റിക്കാർഡ് ലഭിച്ചതാണ് പ്യൂർട്ടോറിക്കൻ സ്വദേശിയായ കുഞ്ഞൻ നായയുടെ താരപരിവേഷത്തിനു കാരണം. 2012ലാണ് കക്ഷി ഗിന്നസ് ബുക്കിൽ ഇടംനേടുന്നത്. ഇതുവരെ മിറക്കിൾ മില്ലിയുടെ റിക്കാർഡ് പഴങ്കഥയാക്കാൻ ഒരു നായയ്ക്കും സാധിച്ചിട്ടില്ല. ഇപ്പോഴിതാ മില്ലിയെത്തേടി മറ്റൊരു ഗിന്നസ് റിക്കാർഡുമെത്തിയിരിക്കുകയാണ്. ഏറ്റവും അധികം പ്രാവശ്യം ക്ലോണിംഗിനു വിധേയയാക്കപ്പെട്ട മൃഗം എന്ന ഗിന്നസ് റിക്കാർഡ്. മില്ലിയെ ക്ലോൺ ചെയ്ത് 49 നായകളെയാണ് ഇതുവരെ ദക്ഷിണകൊറിയയിലെ സിയൂളിലുള്ള സോം ബയോടെക് റിസർച്ച് സെന്ററിൽ സൃഷ്ടിച്ചിട്ടുള്ളത്. മില്ലിയുടെ അതേ രൂപത്തിലും ഭാവത്തിലുമുള്ളവയാണ് 49 ക്ലോൺ നായകളിലെ ഭൂരിഭാഗവും. എന്നാൽ, ചിലതിനു മില്ലിയേക്കാൾ വലുപ്പമുണ്ട്. മില്ലിയുടെ വലുപ്പക്കുറവിന്റെ കാരണമറിയാനാണ് ഇത്രയധികം തവണ ക്ലോണിംഗ് നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. 1996ൽ ഡോളി എന്ന ചെമ്മരിയാടിനെ ക്ലോൺ ചെയ്യാനുപയോഗിച്ച…
Read More