അസഹനീയമായ നടുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ കിഡ്നിയിൽ നിന്നും ശസ്ത്രക്രീയ ചെയ്ത് നീക്കിയത് ഏകദേശം മൂവായിരത്തോളം മൂത്രാശയ കല്ലുകൾ. ചൈനയിലെ ഷാംഗ്ഷ്വാ സ്വദേശിനിയായ അമ്പത്താറുകാരിയുടെ ശരീരത്തിലാണ് ഈ അത്ഭുതം നടന്നത്. ഒരാഴ്ച്ചയിലധികമായി ഈ സ്ത്രീ കടുത്ത നടുവേദന അനുഭവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് ഇവരുടെ വൃക്കയിൽ നിന്നും 2,980 മൂത്രാശയ കല്ലുകൾ നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ ഇവർ സുഖം പ്രാപിച്ചുവരികയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read MoreCategory: NRI
സ്വാദുള്ള നായ്ക്കുട്ടി തായ്വാനിൽ വിൽപ്പനയ്ക്ക്
നല്ല സ്വാദുള്ള നായക്കുട്ടിയെ വിൽക്കുന്നുണ്ട്, അങ്ങ് തായ്വാനിൽ. പക്ഷേ വളർത്താൻ കൊള്ളില്ല. കഴിക്കാനേ കൊള്ളൂ. തായ്വാനിലെ സ്വീറ്റ് കഫേയിലാണ് നായക്കുട്ടിയുടെ രൂപത്തിലുള്ള കേക്ക് വിൽക്കുന്നത്. കാഴ്ചയിൽ നായയോടുള്ള സാമ്യമാണ് സ്വീറ്റ് കഫേയിലെ സ്പെഷൽ കേക്കിനെ കൂടുതൽ മധുരതരമാക്കുന്നത്. ഭക്ഷ്യയോഗ്യമായ നിറക്കൂട്ടുകളുംമറ്റു പദാർഥങ്ങളുമുപയോഗിച്ചാണ് കേക്ക് നിർമിക്കുന്നതെന്ന് കഫേ അധികൃതർ അറിയിച്ചു. ഇവിടെ കേക്ക് നിർമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തകർത്തോടുകയാണ്. ഇതു കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല കഫേകളിലും സ്വാദുള്ള നായയെയും പൂച്ചയെയുമൊക്കെ നിർമിക്കാൻ തുടങ്ങിയിട്ടുണ്ട്.
Read Moreആരും സഹായിച്ചില്ല! തലയിൽ തറച്ച കഠാരയുമായി യുവാവ് സ്വയം ബൈക്കോടിച്ച് പോലീസ് സ്റ്റേഷനിലെത്തി
തലയിൽ തറച്ച കഠാരയുമായി പ്രണരക്ഷാർത്ഥം ബൈക്കോടിച്ച് പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. ചൈനയിലെ ഗുവാംഗ്സ്ഹുവിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാൾ അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്വിൻ എന്നാണ് ഇയാളുടെ പേര്. മറ്റൊരാളുമായുണ്ടായ വാക്കുത്തർക്കത്തിനൊടുവിൽ ഇയാൾ ക്വിനിന്റെ തലയിൽ എട്ട് ഇഞ്ച് നീളമുള്ള കഠാര കുത്തുകയായിരുന്നു. സമീപമുണ്ടായിരുന്നവർ ആരും സഹായിക്കുവാൻ തയാറാകാതിരുന്നതിനെ തുടർന്ന് ഇദ്ദേഹം സ്വയം ബൈക്ക് ഓടിച്ച് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് പോലീസുദ്യോഗസ്ഥരാണ് ക്വിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏകദേശം അഞ്ച് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കഠാര ക്വിനിന്റെ തലയിൽ നിന്നും വേർപെടുത്തുവാനായത്. ക്വിനിൻ സുഖം പ്രാപിച്ചുവരികയാണ്.
Read Moreപതിനൊന്നാം വയസിൽ ബിരുദം നേടി അമേരിക്കൻ പയ്യൻസ്
വീഡിയോ ഗെയിമുകൾ, കടുംനിറങ്ങളിലുള്ള കാർട്ടൂൺ കഥാപാത്രങ്ങൾ, ഹോം വർക്ക് ബുക്കുകൾ… സാധാരണഗതിയിൽ ഇതൊക്കെയാണ് ഒരു പതിനൊന്നുകാരന്റെ ലോകം. എന്നാൽ വില്യം മലിസ് എന്ന ബാലന് വീഡിയോ ഗെയിമുകൾ കണ്ടിരിക്കാൻ സമയമില്ല. കാർട്ടൂണുകൾ കാണാൻ താത്പര്യവുമില്ല. ആസ്ട്രോഫിസ്കിസിൽ ബിരുദാനന്തര ബിരുദമെടുക്കാനുള്ള തയാറെടുപ്പിലാണ് ഈ ഫ്ലോറിഡാക്കാരൻ പയ്യൻസ്. ഫ്ലോറിഡയിലെ സെന്റ് പീറ്റേഴ്സ് ബർഗ് കോളജിൽനിന്നു ആസ്ട്രോ ഫിസിക്സിൽ കഴിഞ്ഞ ദിവസം ബിരുദം നേടിയതോടെയാണ് വില്യം മലിസ് വാർത്തകളിലിടം നേടുന്നത്. ഈ ചെറുപ്രായത്തിൽ എങ്ങനെയാണ് ആസ്ട്രോഫിസിക്സ് പോലുള്ള കടിച്ചാൽ പൊട്ടാത്ത വിഷയങ്ങൾ പഠിച്ചതെന്നു ചോദിച്ചാൽ ഇതൊക്കെ യെന്ത്, ചീളു കേസല്ലേ. എന്ന മട്ടിലാണ് വില്യമിന്റെ പ്രതികരണം. കേവലം ഒരു വയസുള്ളപ്പോൾതന്നെ വില്യം ഗണിതക്രിയകൾ ചെയ്യുമായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. നാലു വയസായപ്പോൾ അദ്ഭുതബാലൻ ആറു ഭാഷകൾ അത്യാവശ്യം കൈകാര്യം ചെയ്യാവുന്ന പ്രാപ്തിയിലെത്തിയത്രേ. അഞ്ചാം വയസിൽ വില്യമിന് ഒഹിയോയിലെ ചീഫ് സൈക്യാർട്ടിസ്റ്റ് ജീനിയസ് പദവി…
Read Moreവിയർത്തപ്പോൾ വരയൻ കുതിര കഴുതയായി
കറുന്പിപ്പശുവിന് പെയിന്റടിച്ച് വെള്ളപ്പൂവാലിപ്പശുവാക്കുന്നത് സിനിമയിൽ കണ്ടിട്ടുണ്ടാകും. എന്നാൽ അതിലുംവലിയ തട്ടിപ്പ് ജീവിതത്തിൽ പയറ്റിയിരിക്കുകയാണ് ഈജിപ്തിലെ ഒരു മൃഗശാല അധികൃതർ. കഴുതയ്ക്ക് പെയിന്റടിച്ച് വരയൻകുതിരയായി പ്രദർശിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. കയ്റോയിൽ പുതുതായി ആരംഭിച്ച കയ്റോസ് ഇന്റർനാഷണൽ ഗാർഡൻ മുനിസിപ്പൽ പാർക്കിലാണ് സംഭവം. വിയർപ്പിൽ “വരയൻ കുതിര’യുടെ മുഖത്തെ വരകൾ മങ്ങുന്നതു ശ്രദ്ധയിൽപ്പെട്ട ഒരു വിദ്യാർഥി അതിന്റെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ഈ ചിത്രം വിവാദമായതോടെ വിശദീകരണവുമായി മൃഗശാല അധികൃതർ രംഗത്തെത്തി. തങ്ങളുടെ പാർക്കിൽ വരയൻ കുതിരയില്ലെന്നും തെറ്റിദ്ധാരണയുണ്ടാക്കിയ ജീവനക്കാർക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും അവർ പ്രസ്താനവനയിൽ അറിയിച്ചു. 2009 ൽ ഗാസയിലും സമാനരീതിയിലുള്ള തട്ടിപ്പ് നടന്നിരുന്നു. പട്ടിണികിടന്ന് രണ്ടു വരയൻ കുതിരകൾ ചത്തതു മറച്ചുവയ്ക്കാൻ രണ്ടു കഴുതകളെ വരയൻ കുതിരയാക്കുകയായിരുന്നു അന്നത്തെ തട്ടിപ്പ്.
Read Moreലോകം കാണിക്കണം! ശരീരം തളർന്ന ഭാര്യയെ പുറത്തു കെട്ടിവച്ചു ഭർത്താവിന്റെ യാത്ര
മോട്ടോർ ന്യൂറോൺ രോഗം ബാധിച്ചു ശരീരം തളർന്ന ഭാര്യയെ ലോകം കാണിക്കാൻ പുറത്തു കെട്ടിവച്ച് യാത്ര ചെയ്യുന്ന ഭർത്താവ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ അൻഹുയി പ്രവിശ്യാ സ്വദേശിയായ വാംഗ് സിയാവോമിൻ ആണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. ചൈനയിലെ പ്രസിദ്ധമായ ഹുവാംഗ്ഷാൻ കൊടുമുടിയിൽനിന്ന് ഭാര്യയെ പുറത്തു കെട്ടിവച്ച് വാംഗ് നടന്നിറങ്ങുന്നതിന്റെ വീഡിയോ വൈറലായി. വിശാലമായ ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ ഭാര്യക്ക് അവസരമൊരുക്കാനാണു താൻ ആഗ്രഹിക്കുന്നതെന്ന് അന്പത്തേഴുകാരനായ വാംഗ് പറയുന്നു. അഞ്ചു വർഷം മുന്പ് രോഗം സ്ഥിരീകരിച്ച ഭാര്യയുടെ പേര് റിപ്പോർട്ടിൽ കൊടുത്തിട്ടില്ല. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലെ പ്രശസ്തമായ പൊട്ടാല കൊട്ടാരമടക്കമുള്ള സ്ഥലങ്ങളിൽ ദന്പതികൾ സന്ദർശനം നടത്തി.
Read Moreടിപ്പു സുൽത്താന്റെ കാലത്തെ1,000 റോക്കറ്റുകൾ കിണറിനുള്ളിൽ നിന്നും കണ്ടെത്തി
പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരെ വിറപ്പിച്ച ഭരണാധികാരിയായ ടിപ്പു സുൽത്താന്റെ ആയുധശേഖരത്തിലെ റോക്കറ്റുകൾ കണ്ടെടുത്തു. കർണാടകയിലെ ഷിമോഗയിൽ നിന്നും ഏകദേശം 1,000റോക്കറ്റുകളാണ് ഉപയോഗശൂന്യമായ കിണറിനുള്ളിൽ നിന്നും പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. പുരാവസ്തു കണക്കുകൾ പ്രകാരം ഷിമോഗ ടിപ്പു സുൽത്താന്റെ അധീനതയിൽപ്പെട്ട സ്ഥലമാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി 1799ൽ നടന്ന നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിലാണ് ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടത്. ഈ റോക്കറ്റുകൾ ഷിമോഗയിലെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
Read More200 ടൺ സ്വർണവുമായി മുങ്ങിയ റഷ്യൻ കപ്പൽ കണ്ടെത്തി
200 ടൺ സ്വർണവുമായി 113 വർഷം മുന്പ് മുങ്ങിയ ദിമിത്രി ഡോൺസ്കോയ് എന്നു പേരുള്ള റഷ്യൻ യുദ്ധക്കപ്പൽ ദക്ഷിണ കൊറിയക്കാർ കണ്ടെത്തി. ഇത്രയും സ്വർണത്തിന് ഇന്ന് 13,340 കോടി ഡോളർ വിലവരും. ജപ്പാൻ-റഷ്യ യുദ്ധത്തിനിടെ, 1905ൽ റഷ്യയുടെ രണ്ടാം പസഫിക് കപ്പൽപ്പടയ്ക്കു മുഴുവൻ വേണ്ട സ്വർണവുമായി പോകവേയാണ് കപ്പൽ മുങ്ങിയത്. ജപ്പാന്റെ കൈയിലകപ്പെടാതിരിക്കാൻ റഷ്യക്കാർതന്നെ മുക്കിയെന്നാണു വിശ്വസിക്കപ്പെടുന്നത്. ദക്ഷിണകൊറിയയിലെ ഉല്ല്യംഗ്ദോ ദ്വീപിനു സമീപമാണ് കപ്പൽ കണ്ടെത്തിയത്. സ്വർണം അടക്കം ചെയ്തിട്ടുള്ളതെന്നു കരുതുന്ന വലിയ ഇരുന്പു പെട്ടികൾ കപ്പലിനുള്ളിലുണ്ട്. മുങ്ങൽ വിദഗ്ധർക്ക് ഇവ തുറക്കാൻ കഴിഞ്ഞിട്ടില്ല. കപ്പലിലെ സ്വർണം മുഴുവൻ തങ്ങൾക്കു കൈമാറണമെന്നാണു റഷ്യയുടെ ആവശ്യം. പത്തു ശതമാനം റഷ്യക്കു കൊടുക്കാമെന്നും ഇരു രാജ്യങ്ങളും തമ്മിൽ റെയിൽപാത നിർമിക്കാൻ ഇതു പയോഗിക്കാമെന്നും കപ്പൽ കണ്ടെത്തിയ ഷിനിൽ ഗ്രൂപ്പ് കന്പനി പറഞ്ഞു.
Read More2020ൽ മാനത്ത് “ഉൽക്കാവർഷ’മുണ്ടാകും
2020 ഉൽക്കാവർഷമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ജാപ്പനീസ് സ്റ്റാർട്ടപ്പായ എഎൽഇ. ലോകത്തിലെ ആദ്യ കൃത്രിമ ഉൽക്കാവർഷ സംവിധാനമാണ് തങ്ങൾ തയാറാക്കുന്നതെന്നാണ് ടോക്കിയോ ആസ്ഥാനമായുള്ള കമ്പനി അവകാശപ്പെടുന്നത്. 2020ൽ ഹിരോഷിമയുടെ മുകളിൽ തങ്ങൾ ഉൽക്കാവർഷം നടത്തുമെന്നും കമ്പനി അവകാശപ്പെട്ടു. രണ്ടു മൈക്രോ ഉപഗ്രഹങ്ങൾ അവസാനഘട്ട നിർമാണത്തിലാണ്. ഈ ഉപഗ്രഹങ്ങൾ ബഹിരാകാശത്തുന്നിന് ചെറിയ ബോളുകൾ ഭൂമിയിലേക്കു വിക്ഷേപിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഈ ബോളുകൾ പ്രവേശിക്കുന്പോൾ അവ സ്വമേധയാ കത്തും. ഇത് ഉൽക്കാവർഷമായി ഭൂമിയിലുള്ളവർക്കു കാണാനാകും. ഈ സംവിധാനത്തിലെ ആദ്യ ഉപഗ്രഹം വിക്ഷേപണത്തിന് തയാറായിട്ടുണ്ട്. അടുത്ത വർഷം മാർച്ചിൽ ജപ്പാന്റെ സ്പേസ് ഏജൻസിയുടെ സഹായത്തോടെ ഈ ഉപഗ്രഹം വിക്ഷേപിക്കും. രണ്ടാമത്തെ റോക്കറ്റ് 2019 പകുതിയോടെ സ്വകാര്യ റോക്കറ്റ് ഏജൻസിയുടെ സഹായത്തോടെ വിക്ഷേപിക്കാനാണ് തീരുമാനം. ലോകം മുഴുവനും ലക്ഷ്യംവച്ചാണ് തങ്ങൾ ഇത്തരത്തിലൊരു സംരംഭം തുടങ്ങുന്നത്. ലോകത്തെവിടെയും കൃത്രിമ ഉൽക്കാവർഷം നടത്താനാകും- എഎൽഇ സിഇഒ ലെന ഒകജിമ…
Read Moreമഞ്ഞുമലയെ പേടിച്ച് ഒരു ദ്വീപ്
ഗ്രീൻലാൻഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഇന്നാർസ്യൂട്ട് ദ്വീപിലെ താമസക്കാർക്ക് മഞ്ഞുകാലമെന്നാൽ ഉത്സവകാലമാണ്. മഞ്ഞു പുതച്ചുകിടക്കുന്ന വെള്ളക്കെട്ടുകളിൽനിന്ന് എളപ്പത്തിൽ മീൻ പിടിച്ചും മഞ്ഞിൽ ഊളിയിടുന്ന സീലുകളെ അന്പിൽ കുരുക്കിയും അവർ മഞ്ഞുകാലം ആഘോഷമാക്കും. രാത്രികാലങ്ങളിലാണ് ആഘോഷങ്ങൾ കൂടുതൽ തിമിർക്കുക. എല്ലാ ദ്വീപ് നിവാസികളും ഒരുമിച്ചുകൂടി തീ കാഞ്ഞ്, പകൽ തങ്ങൾക്കു സമ്മാനിച്ച മീനും മറ്റു കടൽവിഭവങ്ങളും തീയിൽ ചുട്ട് കഴിക്കും. ദ്വീപുകാരുടെ പരന്പരാഗത വാദ്യങ്ങളുടെ അകന്പടിയോടെയുള്ള പാട്ടും നൃത്തവും രാത്രിവിരുന്നുകൾക്ക് ഇന്പം കൂട്ടും. ഇക്കാലമത്രയും ഈ ദ്വീപുകാരുടെ മഞ്ഞു കാലം ഇങ്ങനെയൊക്കെയായിരുന്നു. എന്നാൽ ഇക്കുറി, അങ്ങനെയല്ല. ആഘോഷങ്ങളില്ല, ആരവങ്ങളില്ല, എവിടെയും നിശബ്ദത. അതേ, ഇന്നാർസ്യൂട്ട് ദ്വീപ് മരണഭീതിയിലാണ്. തങ്ങളുടെ ദ്വീപിനടുത്തായ്, കടലിൽ നിലയുറപ്പിച്ചിരിക്കുന്ന ഭീമൻ മഞ്ഞുമലയാണ് ഇവിടത്തുകാരുടെ പേടിക്കു കാരണം. 11 മില്യൺ ടൺ ഭാരവും 100 മീറ്റർ ഉയരവുമുണ്ട് ഈ മഞ്ഞുമലയ്ക്ക്. അതായത് ഇംഗ്ലണ്ടിലെ ബിഗ് ബെൻ ടവറിനോളം ഉയരം.…
Read More