കണ്ണൂർ: സൗദി അറേബ്യയിലെ അൽ മുവാസാത് ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിഎസ് സി നഴ്സിംഗ്, ജിഎൻഎം യോഗ്യതയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകൾക്ക് അപേക്ഷിക്കാം. ഒഴിവുകൾ 100. ജനുവരി 25നു മുന്‍പ് www.norkaroots.net എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. ഇന്റർവ്യൂ 28, 29 തീയതികളിൽ കൊച്ചിയിൽ. കൂടുതൽ വിവരങ്ങൾ www.norkaroots.net എന്ന സൈറ്റിൽ ലഭിക്കും.
Read MoreCategory: NRI
രണ്ടു നിറത്തിലുള്ള പാസ്പോർട്ട്; പൗരന്മാരോടുള്ള വിവേചനമെന്ന് കുവൈത്ത് കെ എംസിസി
കുവൈത്ത് സിറ്റി: ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പത്താം ക്ലാസിനു താഴെ മാത്രം വിദ്യാഭ്യാസമുള്ളവരുടെ പാസ്പോട്ടിന്റെ കവർ പേജ് ഓറഞ്ച് നിറത്തിലും ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്തവർക്ക് നീല നിറത്തിലുമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം വിവേചനപരമാണെന്ന് കുവൈത്ത് കെ എംസിസി കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഇത്തരം നടപടികൾ പൗര·ാരെ ഒന്നായി കാണാനാവാത്ത ഭരണകൂടത്തിന്റെ ഇടുങ്ങിയ ചിന്താഗതിയാണ് വെളിവാക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ബന്ധുക്കളുടെ ബന്ധുത്വം തെളിയിക്കുക, ബന്ധുക്കളുടെ വീസ തുടങ്ങിയ ആവശ്യങ്ങൾക്ക് ആധികാരിക രേഖയായി സമർപ്പിക്കുന്ന പാസ്പോർട്ടിൽ മേൽവിലാസം, മാതാപിതാക്കളുടെ പേര്, ഭർത്താവിന്റെയും ഭാര്യയുടെയും പേര് തുടങ്ങിയവ ഉൾക്കൊള്ളുന്ന അവസാനപേജ് ഒഴിവാക്കാനുള്ള തീരുമാനവും പ്രവാസി സമൂഹത്തെ ആശങ്കപ്പെടുത്തുന്നതായും അത് പ്രവാസികൾക്ക് മാതാപിതാക്കളെയോ ബന്ധുക്കളെയോ കൊണ്ടുവരുന്നതിന് സന്ദർശക വീസക്ക് അപേക്ഷിക്കുന്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. സമൂഹികവും സാന്പത്തികവുമായ കാരണങ്ങളാൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതിരുന്ന സാധാരണക്കാരായ ജനങ്ങളെ അപമാനിക്കുന്നതും…
Read Moreഫ്രാൻസ് വിനോദസഞ്ചാരികളുടെ ഇഷ്ട രാജ്യം
പാരീസ്: ലോകത്ത് ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികൾ സന്ദർശനത്തിനെത്തുന്ന രാജ്യം എന്ന ഖ്യാതി ഫ്രാൻസ് നിലനിർത്തി. കഴിഞ്ഞ വർഷം 89 മില്യണ്‍ ആളുകളാണ് രാജ്യത്തെത്തിയത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധനയാണ് രേഖപ്പെടുത്തുന്നത്. 2015ലെ ഭീകരാക്രമണത്തെത്തുടർന്ന് വിദേശ സന്ദർശകരുടെ എണ്ണത്തിൽ കുറവു വന്നെങ്കിലും പിന്നീട് ക്രമേണ ഉയരുകയായിരുന്നു. നഗര സൗന്ദര്യം, പ്രകൃതി ഭംഗി, ഭക്ഷണം, സംസ്കാരം ജനങ്ങളുടെ സൗഹാർദ്ദം തുടങ്ങിയവയാണ് ഫ്രാൻസിനെ സന്ദർശകരുടെ പറുദീസയാക്കുന്നത്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreജർമനിയിലെ ആഡംബര “ഐഡിയ’ ട്രെയിൻ
ഫ്രാങ്ക്ഫർട്ട്: ജർമൻ റെയിൽവേ നിർമിക്കുന്ന പുതിയ ആഡംബര “ഐഡിയ’ ട്രെയിൻ അടുത്തുതന്നെ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ ഓടി തുടങ്ങും. ഡബിൾ ഡക്കർ ട്രെയിനിൽ ഇരു വശങ്ങളിലേക്കും തിരിഞ്ഞ് ഇരിക്കാവുന്ന സീറ്റുകൾ, ഒട്ടും ശബ്ദം ഉണ്ടാക്കാതെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന വാതിലുകൾ, തൂങ്ങി കിടക്കുന്ന ലക്ഷ്വറി സീറ്റുകൾ, വ്യായാമ മേഖല, ഗെയിം പ്ലേയിംഗ് മേഖല, ഫൈവ് സ്റ്റാർ റസ്റ്ററന്റ്, ടെലിവിഷൻ കാണാനുള്ള പ്രത്യേക സ്ഥലം, യാത്രക്കാർക്ക് സ്വന്തം ലിവിംഗ് ഏരിയ, ഭക്ഷണസാധനങ്ങളും പാനീയങ്ങളും ലഭിക്കുന്ന ഓട്ടോമാറ്റിക് മെഷീനുകൾ, കമിതാക്കൾക്കും ഭാര്യാഭർത്താ·ാർക്കും പ്രത്യേക കിടപ്പു മുറി, ബാർ, ഇന്റർനെറ്റ് സൗകര്യവും എന്നിവയെല്ലാം പുതിയ ഐഡിയ ട്രെയിനിലെ പ്രത്യേകതകളാണ്. റിപ്പോർട്ട്: ജോർജ് ജോണ്‍
Read Moreവാഴപ്പഴത്തിനു മാത്രമായി ഒരു മ്യൂസിയം!
അമേരിക്കയിലെ നോർത്ത് കരോളൈനയിലുള്ള മെക്ക എന്ന നഗരം. ലോകത്തിലെ ഏക വാഴപ്പഴ മ്യൂസിയമാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്.ഈ മ്യൂസിയം നിറയെ തിന്നാൻ കൊള്ളാവുന്ന വാഴപ്പഴങ്ങളാണെന്ന് വിചാരിക്കരുതേ. വാഴപ്പഴത്തിന്റെ രൂപത്തിലുള്ള വസ്തുക്കളാണ് ഈ മ്യൂസിയത്തെ വ്യത്യസ്തമാക്കുന്നത്. പിന്നുകൾ,ഹാങ്ങറുകൾ,ടൈ,കോന്പസ്,ബട്ടണുകൾ,ലോഷൻ,തിരികൾ, കളിപ്പാട്ടങ്ങൾ, ആഷ് ട്രേ,ജാറുകൾ,പൈപ്പുകൾ,പാവകൾ,തോക്ക്,കാർഡുകൾ,ഗ്ലാസുകൾ,കപ്പുകൾ, സോക്സ്,ഷർട്ട്,തൊപ്പി,പെൻസിൽ,കട്ടർ,റബർ,പേന,കമ്മൽ,മാല,മോതിരം,കീ ചെയിൻ,പുസ്തകം.ചെരുപ്പ്,സോപ്പ്,സോപ്പ് പെട്ടികൾ തുടങ്ങി പതിനായിരക്കണക്കിന് സാധനങ്ങളാണ് വാഴപ്പഴത്തിന്റെ രൂപത്തിൽ ഇവിടെയുള്ളത്. 20 ൽ അധികം വസ്തുക്കൾകൊണ്ട് വാഴപ്പഴ രൂപങ്ങളും ഇവിടെ ഉണ്ടാക്കിവച്ചിരിക്കുന്നു. 1976 ൽ കിൻ ബാരിസ്റ്റർ എന്ന വ്യക്തിയാണ് ഈ മ്യൂസിയം തുടങ്ങിയത്. തന്റെ കന്പനിയുടെ പരസ്യത്തിന്റെ ഭാഗമായാണ് ഇദ്ദേഹം ആദ്യമായി വാഴപ്പഴത്തിന്റെ ആകൃതിയിലുള്ള സ്റ്റിക്കറുകൾ ഉണ്ടാക്കി വിതരണം ചെയ്തത്. ഇത് ആളുകൾക്ക് നന്നേ രസിച്ചു. വാഴപ്പഴത്തിന്റെ രൂപം കാണുന്പോൾതന്നെ ആളുകളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നത് കിൻ ബാരിസ്റ്റർ ശ്രദ്ധിച്ചു. വീണ്ടും വീണ്ടും ഈ പുഞ്ചിരി കാണാനായി അദ്ദേഹം കൂടുതൽ വാഴപ്പഴ…
Read Moreവിഷപ്പാമ്പുകള്‍ തമ്മില്‍ മരണപ്പോരാട്ടം; ഒടുവില്‍ സംഭവിച്ചതോ..? വീഡിയോ വൈറല്‍
വിഷപ്പാമ്പുകൾ തമ്മിലുള്ള ഉഗ്രപോരാട്ടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഓസ്ട്രേലിയായിലെ വിക്ടോറിയ സ്വദേശിയായ ലീസ് വില്യംസിന്റെ വീടിനു മുന്നിലായിരുന്നു പാന്പുകളുടെ ഏറ്റുമുട്ടൽ അരങ്ങേറിയത്. ഓസ്ട്രേലിയയിലെ ഉഗ്രവിഷപ്പാന്പുകളായ ഈസ്റ്റേണ്‍ ബ്രൗണ്സ്നേകും ടൈഗർ സ്നേക്കും തമ്മിലായിരുന്നു ഈ പോരാട്ടം. ഏകദേശം 125 സെന്റിമീറ്റർ നീളമുള്ള ബൗണ് സ്നേക്ക് നൂറ് സെന്റിമീറ്റർ നീളമുണ്ടായിരുന്ന ടൈഗർ സ്നേക്കിന്റെ ശരീരത്തിൽ ചുറ്റിക്കിടന്ന് വരിഞ്ഞു മുറുക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഉടൻ തന്നെ വീട്ടുടമസ്ഥൻ അറിയിച്ചതനുസരിച്ചെത്തിയ പാന്പുപിടുത്തക്കാരനായ ക്രേയ്ഗ് ബെർഗാം എത്തിയപ്പോഴേക്കും ബ്രൗണ്‍ സ്നേക്ക് ടൈഗർ സ്നേക്കിനെ അകത്താക്കിയിരുന്നു. അതീവ വിഷകാരികളായ ഈ പാന്പുകളുടെ കടിയേറ്റാൽ മരണം ഉറപ്പാണെന്നാണ് ക്രേയ്ഗ് പറയുന്നത്. തുടർന്ന് ഈസ്റ്റേണ്‍ സ്നേക്കിനെ ചാക്കിലാക്കിയ ക്രേയ്ഗ് കാട്ടിൽ കൊണ്ടുപോയി തുറന്നു വിടുകയായിരുന്നു. അപ്പോഴേക്കും ടൈഗർ സ്നേക്കിനെ ഈസ്റ്റ് ബ്രൗണ്‍ സ്നേക് ഛർദ്ദിച്ചിരുന്നു. സോഷ്യൽ മീഡിയായിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Read Moreനാടിന്റെ ഗൃഹാതുരത ഉണർത്തി ചിത്ര പാടി, സഭയതിൽ അലിഞ്ഞു
തിരുവനന്തപുരം: ലോക കേരള സഭയിൽ കേരളത്തിന്റെ കേളികൊട്ടുണർത്തിക്കൊണ്ട് മലയാളികളുടെ വാനം പാടി കെ.എസ്. ചിത്ര ഗാനങ്ങൾ ആലപിച്ചത് സഭയുടെയും അംഗങ്ങളുടെയും കൈയടി നേടി. ന്ധസഭയിൽ കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനവും ഓപ്പണ്‍ ഫോറത്തിൽ ന്ധനാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ എന്ന ഗാനവുമാണ് ആലപിച്ചത്. വേദിയിലെത്തിയപ്പോൾ പ്രവാസി സദസിന്റെ സ്നേഹനിർബന്ധത്തിന് വഴങ്ങിയാണ് അവർ ഗാനം ആലപിച്ചത്. ആ ഗാനങ്ങളാകട്ടെ പ്രവാസ ജീവിതത്തിൽ എന്നും മോഹിപ്പിക്കുന്ന ജ·നാടിനെക്കുറിച്ചുള്ള ഗാനങ്ങൾ തന്നെ ആയിരുന്നു. ആദ്യമായി രൂപീകരിച്ച ലോക കേരള സഭയിൽ അംഗമായിരുന്നു ഇഷ്ടഗായികയിൽ നിന്നുതന്നെ പാട്ടു കേൾക്കാനായതിന്റെ അനുഭൂതിയിലായിരുന്നു അംഗങ്ങൾ. കേരളീയ കലകളുടെ വ്യാപനത്തിന് നടപടി വേണം: ശോഭന കേരളീയ കലകൾക്ക് ഇന്ത്യയിലും ലോകത്തും കൂടുതൽ പ്രാതിനിധ്യം ലഭിക്കാൻ സാംസ്കാരിക അംബാസഡർമാർ ഉണ്ടാവണമെന്ന് പ്രശസ്ത അഭിനേത്രി ശോഭന. ലോക കേരള സഭയോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ കലകൾക്ക് ഇന്ത്യയിൽ…
Read Moreഖത്തറിലെ വ്യവസായിക്കു സഞ്ചരിക്കാൻ കോഴിക്കോട്ടുനിന്ന് ഉരു
ഉല്ലാസത്തിനും ആഘോഷത്തിനും മൂല്യം നിശ്ചയിക്കുക, ചെലവാക്കുന്ന പണത്തിന്റെ അളവ് നോക്കിയല്ലെന്നത് സത്യംതന്നെ. ആസ്വാദനത്തിന്റെ ആഴവും പരപ്പും വർണനാതീതമാകുമ്പോൾ മുടക്കിയ പണത്തിന് മുതൽ ലഭിച്ചെന്ന് ആശ്വസിക്കാം. ഉരുനിര്‍മാണ രംഗത്തെത്തെ മുടിചൂടാ മന്നന്മാരായ ബേപ്പൂർ വിദഗ്ധരുടെ കരവിരുതിന്റെ നേർക്കാഴ്ചയുമായി ആഡംബരനൗക നീറ്റിലിറങ്ങി. ബേപ്പൂരില്നിന്നുളള 40 ഖലാസിമാര്‍ ചേര്‍ന്നാണ് കടലിലിറക്കിയത്. പിന്‍ഭാഗം പരന്ന സംബൂക്ക് ഇനത്തില്‍പ്പെട്ട ഉരു ഖത്തറിലെ പ്രമുഖ വ്യവസായി ഖാലിദ് അല്സുലൈത്തിക്കുവേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൂറ്റന്‍ ബാലൂസില് കയറ്റി നിര്‍ത്തിയശേഷം ദവ്വർ തിരിച്ചാണ് ഉരു നീക്കിയത്. ഉരു നിര്‍മാണത്തില്‍ അമ്പത് വര്‍ഷത്തെ പാരമ്പര്യമുളള ബേപ്പൂർ പാണ്ടികശാലകണ്ടി അബ്ദുൾ ഗഫൂറിന്റെ ഉടമസ്ഥതയിലുളള ബിനാഫെ എന്റര്‍പ്രൈസസാണ് നിര്‍മാതാക്കള്‍. ഉരുവിന്റെ മുകള്‍ ഭാഗത്തിന് 140 അടിയും താഴ് ഭാഗം 90 അടിയും നീളമാണുള്ളത്. 30 അടി വീതിയുളള ഉരു പ്രധാനമായും തേക്കിലാണ് പണി തീര്‍ത്തിരിക്കുന്നത്. കൊട്ടാരസമാനമായ രണ്ടു നിലകളുള്ള ഉരുവിന് പന്ത്രണ്ടു കോടിയിലേറെ രൂപയാണ്…
Read Moreആ ദയനീയചിത്രം വൈറലായി; അഭയാർഥിബാലന് ജിംനേഷ്യത്തിൽ ആജീവനാന്ത അംഗത്വം
തുർക്കിയിലെ പാതയോരത്തു നിന്ന് ജിംനേഷ്യത്തിലേക്കു നോക്കി നിൽക്കുന്ന സിറിയൻ അഭയാർഥി ബാലന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരുന്നു. ഈ ചിത്രത്തിന് ഒരു ഗംഭീര ക്ലൈമാക്സ് ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. അഭയാർഥിബാലന് ഇതേ ജിംനേഷ്യത്തിൽ സൗജന്യമായി ആജീവനാന്ത അംഗത്വം ലഭിച്ചു. സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് തുർക്കിയിലേക്കു പലായനം ചെയ്ത മൊഹമ്മദ് ഖാലിദ് എന്ന പന്ത്രണ്ട് വയസുകാരനായിരുന്നു ഈ ചിത്രത്തിൽ. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ചിത്രം ജിമ്മിന്റെ ഉടമയും കാണുവാൻ ഇടയായി. തുടർന്ന് ഈ ബാലനെ ആർക്കെങ്കിലും അറിയാമോ എന്നു ചോദിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഈ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ആളെ കണ്ടെത്തിയതോടെ ബാലന് ഈ ജിമ്മിൽ ആജിവനാന്ത അംഗത്വം സൗജന്യമായി നൽകുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. മൊഹമ്മദിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നാണ് മൊഹമ്മദ് പറയുന്നത്. ഇതിനായി ജിംനേഷ്യം അധികൃതർ അവന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Read Moreഅവിഹിത ബന്ധം ഒതുക്കാന്‍ ട്രംപ് കളിച്ചത് വലിയ കളി; അമേരിക്കയെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തല്‍
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് താനുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാൻ നീലച്ചിത്ര നടി സ്റ്റോമി ദാനിയേൽ എന്ന് അറിയപ്പെടുന്ന സ്റ്റെഫാനി ക്ലിഫോർഡിന് വൻ തുക നൽകിയെന്ന് വെളിപ്പെടുത്തൽ. വാൾസ്ട്രീറ്റ് ജേർണലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ട്രംപ് തന്റെ വക്കിൽ വഴി നടിക്ക് 1,30,000 ഡോളർ (ഏകദേശം 82 ലക്ഷം രൂപ) നൽകിയെന്നാണ് റിപ്പോർട്ട്. സ്റ്റെഫാനി ക്ലിഫോർഡുമായി ട്രംപിനുണ്ടായിരുന്ന ബന്ധം പുറത്തറിഞ്ഞാൽ തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നു മനസിലാക്കിയായായിരുന്നു നീക്കം. 2016 തെരഞ്ഞെടുപ്പിൽ ഒരു മാസം മുന്‍പാണ് ഇവരുടെ അക്കൗണ്ടിലേക്ക് പണം ഇട്ട് നൽകിയത്. 2005ലാണ് ട്രംപും മെലാനിയായും തമ്മിൽ വിവാഹം ചെയ്യുന്നത്. 2006ൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്റിനിടെ ട്രംപുമായി പരിചയപ്പെട്ടെന്ന് നേരത്തെ ക്ലിഫോർഡ് വെളിപ്പെടുത്തിയിരുന്നു. ഈ കാലത്ത് ട്രംപും മെലാനിയായും തമ്മിൽ പിണങ്ങിയെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. 38കാരിയായ സ്റ്റോമി ഡാനിയൽസ് 2016ലാണ്…
Read More