ഫര്‍വാനിയ ആശുപത്രിയില്‍ ജോലിചെയ്യുന്ന നൂറിലേറെ മലയാളി നഴ്‌സുമാരെ കരാര്‍ കമ്പനി അപ്രതീക്ഷിതമായി പിരിച്ചുവിട്ടുവെന്നാരോപിച്ച് ഇന്ത്യന്‍ എംബസിയില്‍ പരാതി. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയില്‍ അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്നവരെയാണ് കൂട്ടമായി പിരിച്ചുവിട്ടത്. അഞ്ച് വര്‍ഷം മുന്‍പ് മൂന്നുവര്‍ഷത്തെ കരാറില്‍ കുവൈത്തില്‍ എത്തിയവരാണ് നഴ്‌സുമാര്‍. പിന്നീട് ഓരോ വര്‍ഷത്തേക്കായി രണ്ടുതവണ കരാര്‍ പുതുക്കിനല്‍കി. വീണ്ടും പുതുക്കി നല്‍കുമെന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് ഉടന്‍ നാട്ടിലേക്ക് പോകാന്‍ ഒരുങ്ങണമെന്ന് ഞായറാഴ്ച കമ്പനി ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ കമ്പനിക്കെതിരെ നടപടി സാധ്യമല്ലെന്നാണ് വിവരം. വീണ്ടും കരാര്‍ പുതുക്കി നല്‍കുമെന്ന പ്രതീക്ഷയിലിരിക്കെയാണ് എത്രയും വേഗം നാട്ടില്‍ പോകാന്‍ തയ്യാറായിക്കൊള്ളാനുള്ള കരാര്‍ കമ്പനിയുടെ അറിയിപ്പ് വെള്ളിടിപോലെ എത്തിയത്. ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് ജോലി നഷ്ടമായത് കനത്ത പ്രതിസന്ധിയിലാക്കി എന്നാണ് നഴ്‌സുമാരുടെ പരാതി.
Read MoreCategory: NRI
ദമാമിൽ മലയാളി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ മുങ്ങി മരിച്ചു
അനിൽ കുറിച്ചിമുട്ടം ദമാം: സൗദി അറേബ്യയിലെ ദമാമിൽ മലയാളി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് ഇന്ത്യക്കാർ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശികളായ പടനായർകുളങ്ങര നവാസ് ബഷീർ-സൗമി ദമ്പതികളുടെ മക്കളായ സൗഹാൻ (ആറ്), സൗഫാൻ (നാല്) എന്നിവരാണ് മരിച്ച മലയാളികൾ. ദുരന്തത്തിൽ മരിച്ച മൂന്നാമനും ഇന്ത്യക്കാരനാണ്. ഗുജറാത്ത് സ്വദേശി ഹർദും (ആറ്) ആണ് ദുരന്തത്തിൽപെട്ട മൂന്നാമൻ. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് ദുരന്തമുണ്ടായത്. ദമ്മാം ഫസ്റ്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ കുടുംബം താമസിച്ചിരുന്ന കോന്പൗണ്ടിലെ സ്വിമ്മിംഗ് പൂളിൽ കുട്ടികൾ ഇറങ്ങിയതാണ് അപകടത്തിന് കാരണമായത്. ദീർഘകാലമായി ഉപയോഗിക്കാതെ കിടന്നിരുന്ന സ്വിമ്മിംഗ് പൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. ഇത് കാണാനെത്തിയ കുട്ടികൾ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാം എന്നാണ് നിഗമനം. ദമ്മാം ഇന്ത്യൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച സൗഹാൻ. ഇതേ സ്കൂളിലെ എൽകെജി…
Read Moreബ്രിട്ടനെ ആക്രമിക്കാൻ ഹിറ്റ്ലർ തയാറാക്കിയ പദ്ധതി പുറത്തായി
ലണ്ടൻ: രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനിൽ ബോംബാക്രമണം നടത്താൻ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ മേൽനോട്ടത്തിൽ തയാറാക്കിയ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. 75 വർഷത്തിനു ശേഷമാണ് ഭൂപടം അടക്കമുള്ള വിവരങ്ങൾ കണ്ടെടുക്കാൻ സാധിച്ചിരിക്കുന്നത്. ബ്രിട്ടനിൽ ബോംബ് വർഷിക്കാൻ ഉദ്ദേശിക്കുന്ന പോയിന്‍റുകളെല്ലാം മാപ്പുകളിൽ അടയാളപ്പെടുത്തിയിരുന്നു. ലുഫ്റ്റ്വാഫെയിലുള്ള ഒരു നാവിഗേറ്ററുടെ പക്കലാണ് ഇവ സൂക്ഷിച്ചിരുന്നത്. മധ്യ ലണ്ടനും തെക്കൻ ലണ്ടനുമായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ബറ്റേർസീ പവർ സ്റ്റേഷൻ, ചെൽസി ബാരക്സ്, ഡ്യൂക്ക് ഓഫ് യോർക്കിന്‍റെ ആസ്ഥാനം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളായി മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. 1941 നവംബർ 30 എന്ന തീയതി മാപ്പിൽ കാണാം. ഈ മാപ്പ് ലേലം ചെയ്ത് വിൽക്കാനാണ് തീരുമാനം. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreയുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ച സംഭവം: ഭീതിയോടെ കുടിയേറ്റക്കാർ
കാൻസസ്: അമേരിക്കയിൽ അക്രമിയുടെ വെടിയേറ്റു ഇന്ത്യക്കാരൻ മരിച്ച സംഭവത്തിൽ ഭീതിയോടെ കുടിയേറ്റക്കാർ. കാൻസസ് നഗരത്തിലെ ബാറിൽ ബുധനാഴ്ച രാത്രി നടന്ന വെടിവയ്പിലാണ് ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുച്ചിബോത്ല (32) കൊല്ലപ്പെട്ടത്. ശ്രീനിവാസിന്റെ സഹപ്രവർത്തകൻ അലോക് മദസാനിക്കും അക്രമിയെ തടയാൻ ശ്രമിച്ച അമേരിക്കക്കാരൻ ഇയാൻ ഗ്രില്ലോട്ടിനും വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. എന്റെ രാജ്യത്തുനിന്നു പുറത്തുപോകു എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമി നിറയൊഴിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ട്രംപിന്‍റെ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടിയിൽ പ്രചോദനം ഉൾക്കൊണ്ടാണ് ആക്രമി വെടിവച്ചതെന്നാണ് ആരോപണം. എന്നാൽ ട്രംപിന്‍റെ കുടിയേറ്റ നയം ആക്രമിയെ സ്വാധിനിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. അമേരിക്കക്കാരനായ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ ആഡം പുരിന്റോണെ ഈ കേസിൽ മിസൂറിയിൽ നിന്നു പോലീസ് അറസ്റ്റു ചെയ്തു. ലോക്കൽ പോലീസിനു പുറമേ എഫ്ബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാൻസസിലെ ഒലാതെയിൽ ജിപിഎസ് സംവിധാനങ്ങൾ തയാറാക്കുന്ന ഗ്രാമിൻ ഹെഡ്കാർട്ടേഴ്സിലെ ജീവനക്കാരനാണ്…
Read Moreഅമേരിക്കൻ ദേശീയ വാദി, ഇന്ത്യക്കാരനായ യുവ എഞ്ചിനീയറെ വെടിവെച്ചു കൊന്നു
കൻസാസ്: അമേരിക്കയിൽ ഇന്ത്യക്കാരനായ യുവ എൻജിനീയർ വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്ല(32)യാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹത്ത് വാറംഗൽ സ്വദേശി അലോക് മഡസാനിക്കും (32) വെടിയേറ്റു. വെടിവയ്പിൽ പരിക്കേറ്റ ശ്രീനിവാസിനെയും അലോകിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീനിവാസിനെ രക്ഷിക്കാനായില്ല. മഡസാനിയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 7.15 ന് കൻസാസ് ഒലാതെയിലെ ബാറിലായിരുന്നു സംഭവം. ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ട് യുഎസ് പൗരനായ മുൻ നേവി ഉദ്യോഗസ്ഥൻ ആദം പുരിൻടൺ ആണ് വെടിവച്ചത്. വെടിവയ്പ് തടഞ്ഞ യുഎസ് പൗരനായ ഇയാൻ ഗ്രില്ലോട്ടിനും പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. സംഭവത്തിനു ശേഷം പ്രതി ആദം ഇവിടെനിന്നും കടന്നു കളഞ്ഞു. അഞ്ചു മണിക്കൂറത്തെ തെരച്ചിലിനു ശേഷം മിസോറിയിൽനിന്നും ഇയാളെ പോലീസ് പിടികൂടി. ശ്രീനിവാസ് കുച്ചിബോട്ല കൻസാസിലെ ഒലാതെയിൽ ഗാർമിൻ ഹെഡ്ക്വാട്ടേഴ്സിൽ ജിപിഎസ് സിസ്റ്റംസ് നിർമിക്കുന്ന…
Read Moreട്രംപിന്‍റെ നിർദേശം മൂന്നു ലക്ഷം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും
വാഷിംഗ്ടൺ ഡിസി: അനധികൃത കുടിയേറ്റക്കാർക്ക് എതിരേയുള്ള നടപടി കർക്കശമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം മൂന്നു ലക്ഷത്തോളം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ഫെഡറൽ കുടിയേറ്റ നിയമം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം പുതുതായി നിർദേശിച്ച മാർഗരേഖകൾ പ്രകാരം മതിയായ രേഖകളില്ലാതെ അമേരിക്കയിൽ തങ്ങുന്നവരെ നാടുകടത്താനാവും. ട്രംപിന്‍റെ പുതിയ നയം അമേരിക്കയിലെ 1.1 കോടി അനധികൃത താമസക്കാരെ ദോഷകരമായി ബാധിക്കും. മെക്സിക്കോയിൽനിന്നും മധ്യ അമേരിക്കയിൽനിന്നും ഉള്ളവരാണ് ഇവരിലേറെയും.ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം മൂന്നുലക്ഷത്തോളമാണെന്നാണ് ഏകദേശ കണക്ക്. കുടിയേറ്റ നിയമം ലംഘിച്ചെന്നു കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കുമെന്നും ഇതിൽനിന്ന് ആരെയും ഒഴിവാക്കില്ലെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നതിനുള്ള നിർദേശം ഉൾക്കൊള്ളിച്ച് രണ്ട് അറിയിപ്പുകളാണ് ഡിഎച്ച്എസ് സെക്രട്ടറി ജോൺ കെല്ലി പുറത്തിറക്കിയത്. ക്രിമിനൽ കുറ്റം ചെയ്തിട്ടുള്ള അനധികൃത കുടിയേറ്റക്കാരെ…
Read Moreകുവൈറ്റിൽ മോഷണശ്രമത്തനിടെ മലയാളി നഴ്സിന് കുത്തേറ്റു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മോഷണശ്രമത്തിനിടെ മലയാളി നഴ്സിന് കുത്തേറ്റു. കോട്ടയം കൊല്ലാട് സ്വദേശിനിയും പുതുക്കളത്തിൽ ബിജോയുടെ ഭാര്യയുമായ ഗോപിക(27)യ്ക്കാണ് കുത്തേറ്റത്. കാലിലും വയറിനും മുഖത്തും കുത്തേറ്റ യുവതിയെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെ അബാസിയയിലാണ് സംഭവമുണ്ടായത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഫ്ളാറ്റിൽ എത്തിയ നഴ്സിനെ ഫ്ളാറ്റിനുള്ളിൽ വച്ച് മോഷ്ടാവ് കടന്നുപിടിക്കുകയായിരുന്നു. യുവതി പ്രതിരോധിച്ചതോടെ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. മൽപ്പിടുത്തത്തിനിടെ കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗോപിക അപകടനില തരണ ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഗോപികയും ഭർത്താവ് ബിജോയും ഒരുമിച്ച് അബാസിയ 24 ഫാർമസി സ്ഥിതി ചെയ്യുന്ന ഫ്ളാറ്റിലാണ് താമസം. ഇരുവരും താമസിക്കുന്ന രണ്ടാം നിലയിലെ ഫ്ളാറ്റിൽ വച്ചാണ് ഗോപിക ആക്രമിക്കപ്പെട്ടത്. സംഭവ സമയം ബിജോ ഫ്ളാറ്റിലുണ്ടായിരുന്നില്ല. യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്ഥലത്തുനിന്നും അക്രമി ഓടി രക്ഷപെട്ടു. പിന്നാലെ…
Read Moreഗൃഹാതുരത്വത്തിന്റെ ഓര്‍മയില്‍ മഴ നനഞ്ഞ് യുഎഇയിലെ മലയാളികള്‍
നാട്ടിന്‍ പുറങ്ങളിലെ ഓര്‍മകളിലേക്ക് മടങ്ങുവാന്‍ ഉള്ള മനോഹരമായ കാഴ്ചയാണ് ഓരോ മലയാളികള്‍ക്കും മഴ. വര്‍ഷത്തില്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് വിദേശ രാജ്യങ്ങളില്‍ മാനം കറുക്കാറുള്ളത്. ഈ കാഴ്ച കണ്ണു കുളിര്‍ക്കെ കാണാനും ആസ്വദിക്കാനും ഓരോ മലയാളികളും ഇഷ്ടപ്പെടുന്നു. ജീവിതത്തില്‍ തിരക്കുപിടിച്ചോടുമ്പോള്‍ യാത്ര മദ്ധ്യേ സഞ്ചരിക്കുന്ന വാഹനങ്ങളുടെ മുകളില്‍ വീഴുന്ന ഓരോ മഴത്തുള്ളികള്‍ മാത്രമാണ് പലര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന മഴ. സ്കൂളുകളിലെ ക്ലാസ്സ് മുറികളിലും, സ്കൂള്‍ ബസുകളിലും, ഫ്‌ളാറ്റിന്റെ നാല് ചുവരുകള്‍ക്കുള്ളിലും മാത്രമായി വളരുന്ന ഇവിടുത്തെ ബാല്യങ്ങള്‍ക്ക് മഴയെ അനുഭവിച്ചറിയാനുള്ള ഭാഗ്യം വളരെ കുറവാണ്. ആഞ്ഞു വീശുന്ന കാറ്റിനെയും മഴയെയും അനുഭവിച്ചറിയാന്‍ ഇവുടുത്തെ ബാല്യങ്ങള്‍ക്ക് പരിചയമുണ്ടാകില്ല. കാരണം, ഓടി കളിക്കാനോ, ഇറ്റ് ഇറ്റ് വീഴുന്ന മഴയെ കൈകുമ്പിളിലാക്കി അറിയുവാനോ നാട്ടിന്‍ പുറങ്ങളിലെ സ്കൂളിലെ പോലെ നീളമുള്ള വരാന്തകള്‍ ഇവിടെ ഇല്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ അറിയാത്ത ഭാവത്തില്‍ അറിഞ്ഞ്…
Read Moreപൊതുനിരത്തിൽ യുവാവിന്‍റെ വാഹനാഭ്യാസ പ്രകടനം; വീഡിയോ വൈറലായതോടെ കുടുങ്ങി
അബുദാബി: ദുബായിൽ പൊതുനിരത്തിൽ വാഹനാഭ്യാസ പ്രകടനം നടത്തിയ എമിറാത്തി യുവാവ് അറസ്റ്റിൽ. സാഹസിക പ്രകടനത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആണ് നടപടി. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിനെ പിടികൂടിയതായും കർശന നിയമ നടപടിക്ക് ശിപാർശ ചെയ്തിട്ടുള്ളതായും ബ്രിഗേഡിയർ അൽ മസൂരി പറഞ്ഞു. സിറ്റി വാക്കിൽ മഴയുള്ള ദിവസമായിരുന്നു യുവാവിന്‍റെ സാഹസിക പ്രകടനം. വാഹനത്തിൽ യുവാവിനൊപ്പം രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. വഴിയാത്രക്കാരെ ഭീതിയിലാഴ്ത്തിയായിരുന്നു യുവാവിന്‍റെ പ്രകടനം. ഇതിനിടെ പ്രകടനം കണ്ടു നിന്നവരിൽ ഒരാൾ വീഡിയോ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. ഇതോടെ യുവാവിനെതിരെ നടപടി എടുക്കണമെന്ന് വിവിധ ഇടങ്ങളിൽ നിന്ന് ആവശ്യം ഉയരുകയായിരുന്നു. യുവാവിന്‍റെ വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിഴയായി ഒരു ലക്ഷം യുഎഇ ദിർഹം ഒടുക്കിയാൽ മാത്രമേ വാഹനം വിട്ടു നൽകൂവെന്ന് അൽ മസൂരി വ്യക്തമാക്കി. ഇത്തരം പ്രകടനങ്ങൾ അസ്വീകാര്യമാണെന്നും ആളുകളുടെ ജീവനു ഭീഷണിയാണെന്നും…
Read Moreദുബായില്‍ തൊഴിലവസരങ്ങള്‍; വാക് ഇന്‍ ഇന്‍റര്‍വ്യൂ 23ന്
തിരുവനന്തപുരം: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ കമ്പനിയിലേക്ക് നിയമനത്തിന് 23ന് തിരുവനന്തപുരത്തെ ഒഡിഇപിസി യുടെ ഓഫീസില്‍ വാക്ഇന്‍ഇന്‍റര്‍വ്യൂ നടത്തും. മെഷിനിസ്റ്റ്/ടര്‍ണര്‍, സ്‌പ്രേ പെയിന്‍റര്‍, സ്റ്റീല്‍/സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റര്‍, സ്റ്റീല്‍/സ്ട്രക്ചറല്‍ ഫിറ്റര്‍, െ്രെഡവര്‍(ലൈറ്റ്/ഹെവി) ബസ് (യുഎഇ െ്രെഡവിംഗ് ലൈസന്‍സ് നിര്‍ബന്ധം) ആര്‍ക് വെല്‍ഡര്‍ വിഭാഗങ്ങളിലാണ് നിയമനം. പ്രവൃത്തി പരിചയം: കുറഞ്ഞത് രണ്ട് വര്‍ഷം. പ്രായപരിധി: 40 വയസ്. യോഗ്യതയുളളവര്‍ രാവിലെ ഒന്പതിനും 12നും മധ്യേ ഹാജരാകണം. ഫോണ്‍: 0471 2329441, 2329442.
Read More