ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ അഴിമതിക്കേസിൽ ടെൽ അവീവ് കോടതിയിൽ ഹാജരായി. അഴിമതിക്കേസുകളിൽ മാപ്പ് ആവശ്യപ്പെട്ട് പ്രസിഡന്റ് ഐസക് ഹെർസോഗിന് അപേക്ഷ നല്കിയെന്നറിയച്ചതിനു പിറ്റേന്നാണ് അദ്ദേഹം കോടതിയിലെത്തിയത്. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഇസ്രേലി പ്രധാനമന്ത്രിയെന്ന റിക്കാർഡ് സ്വന്തമായുള്ള നെതന്യാഹുവിനെതിരേ കൈക്കൂലിയുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണുള്ളത്. 2002 മുതൽ ഭരിക്കുന്ന അദ്ദേഹത്തിനെതിരേ 2019ലാണു കുറ്റപത്രം നല്‍കിയത്. കേസുകൾ ഭരണനിർവഹണത്തിനു തടസമാണ് എന്നു ചൂണ്ടിക്കാട്ടിയാണു നെതന്യാഹുവിന്റെ അഭിഭാഷകർ പ്രസിഡന്റിനു മാപ്പപേക്ഷ നല്‍കിയത്. ഇസ്രയേലിലെ രീതി അനുസരിച്ച് നിയമനടപടികൾ പൂർത്തിയാക്കി പ്രതി കുറ്റക്കാരനെന്നു കോടതി വിധിച്ചാൽ മാത്രമാണു പ്രസിഡന്റ് മാപ്പു നല്‍കാറുള്ളത്. വിചാരണയ്ക്കിടെ മാപ്പു നല്കിയ ചരിത്രമില്ല. മാപ്പപേക്ഷയ്ക്കെതിരേ ഇസ്രേലി പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിട്ടുണ്ട്. നെതന്യാഹു കുറ്റം സമ്മതിച്ച് രാഷ്ട്രീയം ഉപേക്ഷിക്കാമെന്നു പ്രഖ്യാപിച്ചാൽ മാപ്പു കൊടുക്കുന്നതിനെ അനുകൂലിക്കുമെന്നു പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ നഫ്താലി…
Read MoreCategory: NRI
കൊടുങ്കാറ്റ്: ശ്രീലങ്കയിൽ മരണം 355
കൊളംബോ: കൊടുങ്കാറ്റ് നാശം വിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 355 ആയി ഉയർന്നു. 366 പേരെ കാണാതായെന്നും ലങ്കൻ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ച ദിത്വ ചുഴലിക്കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ പേമാരി, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയാണു ലങ്കയിൽ ദുരിതം വിതച്ചത്. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു നേരിടുന്നതെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ ചൂണ്ടിക്കാട്ടി. രാജ്യം മുഴുവൻ ബാധിച്ച ദുരന്തം ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിച്ചതായി ലങ്കൻ വൃത്തങ്ങൾ ഇന്നലെ അറിയിച്ചു. എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും.
Read Moreഹസീനയുടെ ബന്ധുവായ ബ്രിട്ടീഷ് എംപിക്ക് തടവുശിക്ഷ വിധിച്ച് ബംഗ്ലാ കോടതി
ലണ്ടൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ എംപിയും മുൻ മന്ത്രിയുമായ ടൂലിപ് സിദ്ദിഖിക്ക് ബംഗ്ലാദേശ് കോടതി രണ്ടു വർഷം തടവും പിഴയും വിധിച്ചു. ബംഗ്ലാദേശിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അടുത്ത ബന്ധുവാണ് ടൂലിപ്. ഹസീനയെ സ്വാധീനിച്ച് ധാക്ക പ്രാന്തത്തിൽ കുടുംബാംഗങ്ങൾക്ക് ഭൂമി സന്പാദിച്ചുവെന്നാണ് കേസ്. ഹസീനയ്ക്ക് അഞ്ചു വർഷത്തെ തടവും ഈ കേസിൽ വിധിച്ചിട്ടുണ്ട്. ലണ്ടനിൽ താമസിക്കുന്ന ടൂലിപ് സിദ്ദിഖിയുടെയും ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീനയുടെയും അഭാവത്തിലാണു വിചാരണ നടന്നത്. ഇരുവരും ശിക്ഷ അനുഭവിക്കാൻ സാധ്യതയില്ല. ബ്രിട്ടനിൽ ട്രഷറി മന്ത്രിയായിരുന്ന ടൂലിപ്, ഹസീനയുമായുള്ള ബന്ധം വിവാദമായതിനെത്തുടർന്ന് ജനുവരിയിൽ രാജിവയ്ക്കുകയായിരുന്നു. ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഹസീനയ്ക്കും അനുയായികൾക്കും എതിരേ എടുത്ത കേസുകളിലൊന്നാണിത്. വിദ്യാർഥിപ്രക്ഷോഭത്തെ അടിച്ചമർത്തിയ കേസിൽ ബംഗ്ലാ കോടതി ഹസീനയ്ക്ക് കഴിഞ്ഞമാസം വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ച മറ്റൊരു അഴിമതിക്കേസിൽ ഹസീനയ്ക്ക് 21…
Read Moreഅഫ്ഗാനിയുടെ വെടിയേറ്റ യുഎസ് സൈനിക മരിച്ചു: ‘മൂന്നാം ലോകരാജ്യങ്ങളി’ൽനിന്നുള്ളകുടിയേറ്റം നിർത്തിവച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിനു സമീപം അഫ്ഗാൻ പൗരൻ നടത്തിയ വെടിവയ്പിൽ പരിക്കേറ്റ രണ്ടു നാഷണൽ ഗാർഡ് സൈനികരിൽ ഒരാൾ ആശുപത്രിയിൽ മരിച്ചു. സാറാ ബാക്ക്സ്റ്റോം എന്ന ഇരുപതുകാരിയാണു മരിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഇതിനു പിന്നാലെ ‘മൂന്നാംലോകരാജ്യങ്ങളി’ൽനിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവയ്ക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചു. മൂന്നാം ലോകരാജ്യങ്ങളെന്നതുകൊണ്ട് ഉദ്ദേശിച്ചതെന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല. മുൻ പ്രസിഡന്റ് ജോ ബൈഡൻ നിയമവിരുദ്ധമായി ദശലക്ഷങ്ങൾക്ക് അനുവദിച്ച അഭയം റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ആവശ്യമില്ലെന്നു കണ്ടെത്തുന്നവരെ പുറത്താക്കും. അമേരിക്കൻ പൗരത്വമില്ലാത്തവർക്കു ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും നിഷേധിക്കും. സുരക്ഷാഭീഷണി ഉയർത്തുന്നതും പാശ്ചാത്യ സംസ്കാരവുമായി ഒത്തുപോകാത്തതുമായ കുടിയേറ്റക്കാരെ അമേരിക്കയിൽനിന്നു പുറത്താക്കുമെന്നും ട്രംപ് അറിയിച്ചു. റഹ്മത്തുള്ള ലഖൻവാൾ എന്ന ഇരുപത്തൊന്പതുകാരനാണു ബുധനാഴ്ച നാഷണൽ ഗാർഡ് സൈനികരെ ആക്രമിച്ചത്. ഇയാളെ വെടിവച്ചുവീഴ്ത്തി പിടികൂടുകയായിരുന്നു. അഫ്ഗാൻ അധിനിവേശക്കാലത്ത് ചാരസംഘടനയായ സിഐഎയ്ക്കു സഹായം നല്‍കിയതിന്റെ പേരിലാണ് ഇയാൾക്ക് അമേരിക്ക അഭയം…
Read Moreവത്തിക്കാനിൽ ക്രിസ്മസ് ഒരുക്കങ്ങൾ തുടങ്ങി
വത്തിക്കാൻ സിറ്റി: ജൂബിലിവര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തിനായി വത്തിക്കാനില്‍ ഒരുക്കം തുടങ്ങി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കൂറ്റൻ ക്രിസ്മസ് ട്രീ സ്ഥാപിച്ചുകഴിഞ്ഞു. വടക്കൻ ഇറ്റലിയിലെ ബൊൽസാനൊ പ്രവിശ്യയിൽപ്പെട്ട വാൽ ദ ഉൽറ്റിമോയിൽനിന്നാണ് ഇക്കുറി ക്രിസ്മസ് ട്രീയായി ഉപയോഗിക്കാൻ 88 അടി ഉയരമുള്ള സരളവൃക്ഷം എത്തിച്ചിരിക്കുന്നത്. ലാഗുൻഡോ, വാൽ ദ ഉൾറ്റിമോ നഗരസഭകൾ സംയുക്തമായാണ് പ്രത്യേക ട്രക്കുകളിൽ വ്യാഴാഴ്ച രാവിലെ ട്രീ വത്തിക്കാനിലെത്തിച്ചത്. തുടർന്ന് കൂറ്റൻ ക്രെയിനിന്റെ സഹായത്തോടെ ട്രീ ഉയർത്തി സ്ഥാപിച്ചു. പ്രധാന ട്രീക്കൊപ്പം വത്തിക്കാനിലെ വിവിധ ഓഫീസുകളിൽ സ്ഥാപിക്കുന്നതിനായി 40 ചെറു ട്രീകളും എത്തിച്ചിട്ടുണ്ട്. മുറിച്ച മരങ്ങൾക്കു പകരമായി നൂറുകണക്കിനു മരങ്ങളാണ് വച്ചുപിടിപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ ട്രീയില്‍ അലങ്കാരങ്ങള്‍ നടത്തും. വത്തിക്കാന്‍ ചത്വരത്തിൽ ക്രിസ്മസ് ട്രീയുടെ സമീപത്തു പുൽക്കൂട് നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കുന്നത്. പ്രദേശത്തിന്റെ…
Read Moreഖാലിദ സിയയുടെ നില അതീവ ഗുരുതരം
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നില അതീവ ഗുരുതരം. നെഞ്ചിലും ശ്വാസകോശത്തിലും അണുബാധയെത്തുടർന്ന് ഞായറാഴ്ച രാത്രിയാണ് എണ്‍പതുകാരിയായ ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്സണുമാണ് ഖാലിദ.
Read Moreകാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലൻഡ്
വില്ലിംഗ്ടൺ: ജൈവവൈവിധ്യത്തിനു കനത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്. 2050ഓടെ രാജ്യത്തുനിന്ന് മുഴുവൻ കാട്ടുപൂച്ചകളെയും കൊന്നൊടുക്കാനാണ് തീരുമാനമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊല്ലേണ്ടിവരുമെന്നാണ് കണക്ക്. ന്യൂസിലാൻഡിന്റെ സവിശേഷമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള ‘പ്രിഡേറ്റർ ഫ്രീ 2050’ പട്ടികയിൽ കാട്ടുപൂച്ചകളെ ഉൾപ്പെടുത്തി. ദ്വീപ് രാഷ്ട്രമായ ന്യൂസിലാൻഡ് മുമ്പും പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി ഇത്തരത്തിൽ ജീവികളെ വൻതോതിൽ കൊന്നൊടുക്കിയിട്ടുണ്ട്. വൻതോതിൽ കൃഷിനാശമുണ്ടാക്കിയതിനെ തുടർന്ന് 2021ൽ പതിനായിരക്കണക്കിനു മയിലുകളെ കൊന്നിരുന്നു. മുമ്പ് മാനുകൾ പെരുകിയത് പ്രകൃതിസന്തുലിതാവസ്ഥ തെറ്റിച്ചപ്പോൾ ഇവയെയും വൻതോതിൽ കൊന്നൊടുക്കിയിരുന്നു.
Read Moreഹോങ്കോംഗ് തീപിടിത്തം: മരിച്ചവരുടെ എണ്ണം 94 ആയി; 280 പേർക്കായി തെരച്ചിൽ തുടരുന്നു; 45 പേർ ഗുരുതരാവസ്ഥയിൽ
ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 94 ആയി. നൂറിലേറെപ്പേർക്കു ഗുരുതരമായി പൊള്ളലേറ്റു. ഇവരിൽ 45 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 280ലേറെ പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ. സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. നഗരത്തിന്റെ വടക്ക് തായ് പോയിൽ 4,600 പേർ താമസിച്ചിരുന്ന വാംഗ് ഫുക് കോർട്ട് എന്ന പാർപ്പിട്ട സമുച്ചയത്തിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണു തീപിടിത്തമുണ്ടായത്. 31 നിലകളുള്ള എട്ടു കെട്ടിടങ്ങൾ ഉൾപ്പെടുന്ന സമുച്ചയത്തിലെ ഏഴു കെട്ടിടങ്ങളിലും തീ പടർന്നു. നൂറുകണക്കിന് അഗ്നിശമനസേനാംഗങ്ങളുടെ പോരാട്ടത്തിനൊടുവിൽ ഇന്നലെയാണു തീ നിയന്ത്രണവിധേയമായത്. കെട്ടിടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിന് കനത്ത ചൂടും പുകയും തടസം സൃഷ്ടിക്കുന്നുണ്ട്. മരിച്ചവരിൽ ഒരു അഗ്നിശമനസേനാംഗവും ഉൾപ്പെടുന്നു. 71 പേർ സംഭവസ്ഥലത്തും നാലു പേർ ആശുപത്രിയിലുമാണു മരിച്ചത്. 1983ൽ നിർമിച്ച പാർപ്പിടസമുച്ചയത്തിൽ…
Read Moreഹോങ്കോംഗ് പാർപ്പിടസമുച്ചയത്തിലെ തീപിടിത്തം: മൂന്നുപേർ അറസ്റ്റിൽ; മരണം 44 ആയി; രക്ഷാപ്രവർത്തനം തുടരുന്നു;1000ലേറെ പേരെ മാറ്റിപ്പാർപ്പിച്ചു
ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിലെ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ വൻ തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ. പാർപ്പിച്ച സമുച്ചയത്തിൽ നവീകരണപ്രവർത്തനങ്ങൾ നടത്തിയ ജീവനക്കാരാണ് പിടിയിലായവർ. സംഭവത്തിൽ ഇതുവരെ 44 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ 37കാരനായ അഗ്നിശമനസേനാംഗവും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ആയിരത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചതായി പ്രദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. നഗരത്തിന്റെ വടക്ക് തായ് പോ ഡിസ്ട്രിക്ടിൽ സ്ഥിതിചെയ്യുന്ന വാംഗ് ഫുക് കോർട്ട് പാർപ്പിടസമുച്ചയത്തിൽ ഇന്നലെ പുലർച്ചെയാണു തീപിടിത്തമുണ്ടായത്. 31 നിലകളുള്ള എട്ടു വൻ കെട്ടിടങ്ങളിലായി 2,000 വസതികൾ ഉൾപ്പെടുന്ന സമുച്ചയമാണിത്. 4,600ലേറെ പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഏഴു കെട്ടിടങ്ങളിലും തീ പടർന്നു. 700 അഗ്നിശമന സേനാംഗങ്ങൾ രംഗത്തിറങ്ങിയെങ്കിലും ഇന്നലെ രാത്രിയായിട്ടും തീ അണയ്ക്കാൻ കഴിഞ്ഞിരുന്നില്ല. 200ലേറെ പേരെ കണ്ടെത്താനായിട്ടില്ല. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. നവീകരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾക്കു…
Read Moreമഴ: തായ്ലൻഡിൽ 33 പേർ മരിച്ചു
ബാങ്കോക്ക്: ഒരാഴ്ചയായി കനത്ത മഴ തുടരുന്ന തായ്ലൻഡിൽ 33 പേർ മരിച്ചു. രാജ്യത്തിന്റെ തെക്കുഭാഗത്തെ പത്തു പ്രവിശ്യകൾ പ്രളയത്തിന്റെ പിടിയിലായി. മലേഷ്യൻ അതിർത്തിയോടു ചേർന്ന പ്രമുഖ ബിസിനസ് കേന്ദ്രമായ ഹാത് യായ് നഗരത്തിൽ ഒറ്റ ദിവസം 33.5 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ഇവിടെ 300 വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മഴയാണിത്.തായ്ലൻഡിൽ ഒട്ടാകെ 20 ലക്ഷം പേർ മഴക്കെടുതികൾ നേരിടുന്നു. 13,000 പേരെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി. തായ്ലൻഡിന്റെ അയൽ രാജ്യങ്ങളിലും മഴ ദുരിതം വിതച്ചിരിക്കുകയാണ്. വിയറ്റ്നാമിലെ മഴക്കെടുതിയിൽ 98 പേരാണു മരിച്ചത്. മലേഷ്യയിൽ 19,000 പേരെ മാറ്റിപ്പാർപ്പിച്ചു. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലുണ്ടായ മണ്ണിടിച്ചിലിൽ 19 പേർ മരിച്ചു.
Read More