ജര്‍മനിയിലെ മിനിമം വേതന വര്‍ധനവ് തൊഴില്‍ നഷ്‌ടത്തിന് കാരണമാവും

ബെര്‍ലിന്‍: പ്രതിസന്ധിയിലായ ജര്‍മനി എന്ന സമ്പദ്‌വ്യവസ്ഥയില്‍ നിന്നുള്ള കൂടുതല്‍ മോശം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജനുവരി ഒന്നിന് മിനിമം വേതന വര്‍ധനവിന് മറുപടിയായി നേരിട്ട് ബാധിച്ച അഞ്ച് കമ്പനികളില്‍ ഒന്നില്‍ കൂടുതല്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിട്ടു. പ്രത്യേകിച്ചും സാമ്പത്തിക ഗവേഷകരുടെ അഭിപ്രായത്തില്‍, ജര്‍മനിയുടെ ഏറ്റവും പുതിയ ബിസിനസ് കാലാവസ്ഥാ സര്‍വേയില്‍ 21.7 ശതമാനം പേര്‍ ശരിവയ്ക്കുകയാണ്. എന്നിരുന്നാലും മിനിമം വേതന വര്‍ധനവ് നേരിട്ട് ബാധിക്കുന്നത് 37 ശതമാനം പേരെ മാത്രമാണ്. അവയില്‍, പല കമ്പനികളും നിക്ഷേപങ്ങള്‍ ഉപേക്ഷിച്ച് വില ഉയര്‍ത്താന്‍ പദ്ധതിയിടുന്നു. വര്‍ഷാവസാനത്തോടെ മിനിമം വേതനം തുടക്കത്തില്‍ മണിക്കൂറിന് 1.08 യൂറോ മുതല്‍ 13.90 വരെ വര്‍ധിക്കും. ഈ വര്‍ധന ഭാവിയില്‍ ദോഷകരമായി ബാധിക്കുക മാത്രമല്ല കമ്പനികള്‍ ജോലിക്ക് ആളെ എടുക്കാത്ത അവസ്ഥയിലേയ്ക്കും തള്ളിനീക്കുമെന്നാണ് വിദഗ്ധ അഭിപ്രായം. വര്‍ഷാരംഭത്തില്‍ വരാനിരിക്കുന്ന മിനിമം വേതന വര്‍ധനവ് “ഇത് ബാധിച്ച കമ്പനികളുടെ…

Read More

ഐസിഎല്‍ ഗ്രൂപ്പിന്‍റെ കോര്‍പറേറ്റ് ആസ്ഥാനം ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: ഐസിഎല്‍ ഗ്രൂപ്പ് പുതിയ കോര്‍പറേറ്റ് ആസ്ഥാനം ദുബായിലെ ഊദ് മെഹ്തയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസ് കോര്‍ട്ട് കെട്ടിടത്തിലെ വിശാലമായ നിലകളിലായി ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ ആസ്ഥാനമന്ദിരം കരീബിയന്‍ രാജ്യങ്ങളുടെ ഗുഡ്‌വില്‍ അംബാസഡറും ഐസിഎല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 2018ല്‍ ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ച ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇപ്പോള്‍ എട്ടാം വര്‍ഷത്തിലേക്കു കടക്കുകയാണ്. 200 ലധികം ജീവനക്കാരുള്ള പുതിയ കോര്‍പറേറ്റ് ഓഫീസില്‍ ഐസിഎല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് സര്‍വീസസിനു പുറമെ ഐസിഎല്‍ ഗോള്‍ഡ് ട്രേഡിംഗ്, ഐസിഎല്‍ റിയല്‍ എസ്‌റ്റേറ്റ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ്, ഐസിഎല്‍ ലാമ ഡെസേര്‍ട്ട് സഫാരി, ഐസിഎല്‍ മറൈന്‍ ടൂറിസം, ഐസിഎല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം, ഐസിഎല്‍ ബാങ്കിംഗ് ചാനല്‍ പാര്‍ട്ണര്‍ സേവനങ്ങള്‍, ഐസിഎല്‍ ഹോസ്പിറ്റാലിറ്റി വിഭാഗം തുടങ്ങിയ വിവിധ ബിസിനസ് മേഖലകളും പ്രവര്‍ത്തിക്കുന്നു.…

Read More

ഇൻഡിഗോ പ്രതിസന്ധി: ഒരാഴ്ചയ്ക്കിടെ റദ്ദാക്കിയത് 4500ലേറെ സർവീസുകൾ

ന്യൂഡൽഹി: രാജ്യത്തെ വിമാനയാത്രക്കാരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഇൻഡിഗോ വിമാന സർവീസുകളുടെ കൂട്ട റദ്ദാക്കൽ ഒരാഴ്ച പിന്നിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്നലെവരെ 4500ലധികം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഡിജിസിഎയുടെ പുതുക്കിയ ചട്ടങ്ങൾ പിൻവലിച്ചതിനാൽ പ്രതിദിനം പ്രവർത്തിപ്പിക്കുന്ന സർവീസുകളുടെ എണ്ണം ഇൻഡിഗോ വർധിപ്പിച്ചെങ്കിലും ഇന്നലെയും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽനിന്ന് അഞ്ഞൂറിലധികം സർവീസുകൾ റദ്ദാക്കപ്പെട്ടു. പ്രതിസന്ധി തുടങ്ങിയതു മുതലുള്ള ഏഴുദിവസം വരെ 5.5 ലക്ഷം ഇൻഡിഗോ ടിക്കറ്റുകളാണ് റദ്ദ് ചെയ്യപ്പെട്ടത്. റദ്ദാക്കലുകൾ ബാധിച്ച യാത്രക്കാർക്ക് ഇതുവരെ റീഫണ്ട് ഇനത്തിൽ 827 കോടി രൂപ നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. 9000 ബാഗുകളിൽ 4500 ബാഗുകൾ യാത്രക്കാർക്ക് കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന ബാഗുകൾ 24 മണിക്കൂറിനുള്ളിൽ കൈമാറുമെന്നു കേന്ദ്രം അറിയിച്ചു. കുറ്റപ്പെടുത്തി കേന്ദ്രമന്ത്രിഅതിനിടെ വിമാനങ്ങൾ കൂട്ടമായി റദ്ദ് ചെയ്യപ്പെടുന്നതിൽ ഇൻഡിഗോയെ കുറ്റപ്പെടുത്തി കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു. വിമാനങ്ങളുടെ കൂട്ട…

Read More

വാസ്തുശില്പി ഫ്രാങ്ക് ഗേരി അന്തരിച്ചു

ലോസ് ആഞ്ചലസ്: കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വാസ്തുശില്പികളിൽ ഒരാളായ ഫ്രാങ്ക് ഗേരി (96) അന്തരിച്ചു. അസാധാരണ രൂപത്തിലുള്ള നിർമിതികളാണ് ഗേരിയെ ലോകപ്രശസ്തനാക്കിയത്. സ്പെയിനിലെ ബിൽബാവോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഗൂഗെൻഹൈം മോഡേൺ ആർട്ട് മ്യൂസിയം അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്ത നിർമിതികളിലൊന്നാണ്. 1929ൽ കാനഡയിലെ ടൊറോന്‍റോയിൽ ജനിച്ച ഗേരി വാസ്തുവിദ്യാകല പഠിക്കാനായി കൗമാരത്തിൽ അമേരിക്കയിലേക്കു കുടിയേറി. യൂണിവേഴ്സിറ്റി ഓഫ് സതേൻ കലിഫോർണിയ, ഹാർവഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ഡിസൈൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനശേഷം സ്വന്തം സ്ഥാപനം തുറന്ന ഗേരി പരന്പരാഗത നിർമാണ സങ്കല്പങ്ങളും സങ്കേതങ്ങളും നിരസിച്ചു. പൊരുത്തമോ അനുപാതമോ ഇല്ലാത്ത ജാമിതീയ രൂപങ്ങളും വടിവില്ലാത്ത വസ്തുക്കളും ഉപയോഗിച്ചുള്ള ഗേരിയുടെ നിർമാണ രീതി ‘ഡീകൺസ്ട്രക്‌ടിവിസം’ എന്നറിയപ്പെട്ടു. ടൈറ്റാനിയം ഷീറ്റ്, ഗ്ലാസ്, ചുണ്ണാന്പുകല്ല് എന്നിവ ഉപയോഗിച്ചാണ് ബിൽബോവോയിലെ ഗൂഗെൻഹൈം മ്യൂസിയം നിർമിച്ചത്. അനുപമമായ കലാസൗന്ദര്യം പേറുന്ന മ്യൂസിയത്തിന്‍റെ നിർമിതി ബിൽബാവോ…

Read More

പാക് സംയുക്തസേന മേധാവിയായി അസിം മുനീർ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ. പാക്കിസ്ഥാന്‍റെ സംയുക്ത പ്രതിരോധ സേന (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് – സിഡിഎഫ്) കരസേന മേധാവിയായാണ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചത്. സിഡിഎഫ് മേധാവിയായി നിയമിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ ശിപാർശ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി അംഗീകരിക്കുകയായിരുന്നു. കര, നാവിക, വ്യോമസേനകളുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിന് രൂപീകരിച്ച സിഡിഎഫിന്‍റെ ആദ്യ മേധാവിയാണ് അസിം മുനീർ. അഞ്ച് വർഷത്തേക്കാണ് നിയമനം. എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബറിന് രണ്ടു വർഷത്തേക്ക് കാലാവധി നീട്ടിനൽകാനുള്ള ശിപാർശയും ആസിഫ് അലി സർദാരി അംഗീകരിച്ചു. സേനകളുടെ ഏകോപന ചുമതലയുണ്ടായിരുന്ന ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ (സിജെസിഎസ്‌സി) പദവി കഴിഞ്ഞ മാസം ഒഴിവാക്കിയാണ് സിഡിഎഫ് തസ്തിക സ്ഥാപിച്ചത്. നവംബറിൽ ചേർന്ന പാർലമെന്‍റ് യോഗം ഭരണഘടനയുടെ…

Read More

ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി; പുടിൻ ഇന്ന് ഇന്ത്യയിൽ

ന്യൂഡൽഹി: അമേരിക്കയുടെ തീരുവ ഭീഷണി, എണ്ണ വ്യാപാരം, സുഖോയ് 57, എസ് 40 സൈനിക ഇടപാടുകൾ തുടങ്ങി ലോകം ഉറ്റുനോക്കുന്ന സുപ്രധാന ചർച്ചകൾക്കായി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. ഇന്നു വൈകുന്നേരമാണ് പുടിൻ ഡൽഹിയിലെത്തുക. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഉൾപ്പെടെ രണ്ടു ദിവസത്തെ സന്ദർശനമാണ് പുടിന്‍റേത്. പുടിന്‍റെ സന്ദർശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നാണ് രാജ്യത്തിന്‍റെ പ്രതീക്ഷ. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്‍റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ വിരുന്നു നൽകുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോദിയുമായി പുടിൻ ചർച്ച നടത്തും. മോദിയോടൊപ്പമുള്ള അത്താഴവിരുന്ന് അനൗപചാരികമെന്നാണ് റിപ്പോർട്ട്. ഇത് ഉച്ചകോടിക്ക് മുമ്പ് ഇരു നേതാക്കൾക്കും കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കും. നാളെ രാവിലെ, പുടിൻ തന്‍റെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കും. രാവിലെ അദ്ദേഹം രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് ദേശീയ…

Read More

ഇൻഡിഗോ പ്രതിസന്ധി; ഡിജിസിഎ അന്വേഷണത്തിന്

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടമായി റദ്ദാക്കുന്നത് തുടരുന്നതിനിടെ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).എയർലൈനിനോട് വിശദാംശങ്ങൾ ആരാഞ്ഞ ഡിജിസിഎ പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തിര പദ്ധതി തയാറാക്കാനും ആവശ്യപ്പെട്ടു. “ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണ്. വിമാനക്കമ്പനിയുമായി ചേർന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ശ്രമം. ഇൻഡിഗോ അധികൃതരോടു വിശദാംശങ്ങൾ കൈമാറാനും പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തിര പദ്ധതി സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്’- ഡിജിസിഎ വ്യക്തമാക്കി. ബുധനാഴ്ച മാത്രം ഇൻഡിഗോയുടെ 200ഓളം വിമാന സർവീസുകളാണ് റദ്ദാക്കിയത്. പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ചയും 100ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. രണ്ട് ദിവസമായി പ്രവർത്തനങ്ങൾ തടസപ്പെട്ടതായി വ്യക്തമാക്കിയ ഇൻഡിഗോ, ഉപഭോക്താക്കൾ നേരിട്ട ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിച്ചു. “സാങ്കേതിക പിഴവുകൾ, ശൈത്യകാല ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വിമാനഗതാഗത…

Read More

ട്രംപിന്‍റെ എല്ലാ നിർദേശങ്ങളും അംഗീകരിക്കാനാവില്ലെന്ന് പുടിൻ

മോസ്കോ: യുക്രെയ്ൻ-റഷ്യ സമാധാനപദ്ധതിയിലെ എല്ലാ നിർദേശങ്ങളും അംഗീകരിക്കാൻ തയാറാകാതെ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. പദ്ധതിയിലെ ചില നിർദേശങ്ങൾ പുടിൻ അംഗീകരിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. വെടിനിർത്തലിനായി അമേരിക്കൻ വൃത്തങ്ങളുമായി എത്ര തവണ ചർച്ച നടത്താനും റഷ്യ തയാറാണ്. മോസ്കോയിലെത്തിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്‍റ് ട്രംപിന്‍റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരുമായി പുടിൻ കൂടിക്കാഴ്ച നടത്തിയശേഷമാണു പെസ്കോവ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ചയിൽ ധാരണകൾ ഉണ്ടായില്ലെന്നാണു റഷ്യൻ വൃത്തങ്ങൾ നേരത്തേ സൂചിപ്പിച്ചത്. അമേരിക്കൻ സമാധാന പദ്ധതി പുടിൻ അപ്പാടെ തള്ളിക്കളഞ്ഞുവെന്ന വാർത്ത ശരിയല്ലെന്ന് പെസ്കോവ് വിശദീകരിച്ചു. ചില കാര്യങ്ങൾ അംഗീകരിക്കുന്നതും ചിലത് നിരസിക്കുന്നതും ചർച്ചയിൽ സ്വാഭാവികമാണ്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളിൽ റഷ്യക്കു നന്ദിയുണ്ട്. കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ പുറത്തുവിടുന്നത് ഗുണകരമാകില്ലെന്നാണു റഷ്യൻ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടം കഴിഞ്ഞ മാസമാണ്…

Read More

ഖാലിദ സിയയുടെ നില ഗുരുതരം: ആശുപത്രിക്കുമുന്നിൽ പ്രാർഥനയുമായി ആളുകൾ

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ധാക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഖാലിദ സിയയുടെ ചികിത്സ വിലയിരുത്താൻ യുകെയിൽനിന്നു വിദഗ്ധ സംഘമെത്തും.‌‌ സിയയുടെ ചികിത്സയ്ക്കു മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ ബോർഡിൽ യുകെയിലെ വിദഗ്ധരും ചേരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ത്യ, ചൈന, യുഎസ്, ഖത്തർ, സൗദി അറേബ്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ആരോഗ്യവിദഗ്ധരും സഹായം നൽകുന്നുണ്ടെന്നും ആശുപത്രി വ്യക്തമാക്കി. യുകെ, യുഎസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡാണ് സിയയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. എൺപതുകാരിയായ മുൻ പ്രധാനമന്ത്രിയെ ഈ ഘട്ടത്തിൽ വിദേശത്തേക്ക് കൊണ്ടുപോകാൻ സാധ്യതയില്ലെന്ന് സിയയുടെ സ്വകാര്യ ഡോക്‌ടർ സാഹിദ് ഹുസൈൻ പറഞ്ഞു. നെഞ്ചിൽ അണുബാധയെത്തുടർന്ന് നവംബർ 23നാണ് സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതോടെ വെന്‍റിലേറ്ററിലേക്കു മാറ്റിയിരുന്നു. അതേസമയം, ഇന്നലെ മുതൽ സിയ ചികിത്സയിലുള്ള ആശുപത്രിയുടെ സുരക്ഷ ശക്തമാക്കി.…

Read More

‘ജീവിച്ചിരിക്കുന്നതിന്‍റെ തെളിവു വേണം’; ഇമ്രാൻ ഖാൻ മരിച്ചെന്ന അഭ്യൂഹങ്ങൾക്കിടയിൽ മകൻ

ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ ജീവനോടെയുണ്ടെങ്കിൽ സർക്കാരിനോട് തെളിവു ഹാജരാക്കണമെന്ന് ആവശ‍്യപ്പെട്ട് മകൻ കാസിം ഖാൻ. നിരവധി കേസുകളിൽ പ്രതിയായതിനെത്തുടർന്ന് തെഹ്‌രീക്-ഇ-ഇൻസാഫ് പാർട്ടിയുടെ സ്ഥാപകൻ കൂടിയായ ഇമ്രാൻ രണ്ടു ർഷത്തിലേറെയായി റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് കാസിം ഇക്കാര്യം ആവശ്യപ്പെട്ടത്. “എന്‍റെ പിതാവ് 845 ദിവസമായി ജയിലിലാണ്. കഴിഞ്ഞ ആറ് ആഴ്ചയായി, അദ്ദേഹത്തെ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയാണ്. വ്യക്തമായ കോടതി ഉത്തരവുകൾ ഉണ്ടായിട്ടും ആരെയും കാണാൻ അനുവദിക്കുന്നില്ല. അദ്ദേഹത്തിന്‍റെ സഹോദരിമാർക്കും സന്ദർശനം നിഷേധിക്കപ്പെട്ടു. ജീവിച്ചിരിക്കുന്നതിന്‍റെ തെളിവുകളും ലഭ്യമല്ല.’ കാസിം പറഞ്ഞു. തന്‍റെ പിതാവിനോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന്‍റെ അനന്തരഫലങ്ങൾക്ക് പാക്കിസ്ഥാൻ സർക്കാരും രാഷ്ട്രീയ നേതൃത്വവും ഉത്തരവാദികളാണെന്നും കാസിം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും അടിയന്തരമായി ഇടപെടണമെന്നും കാസിം അഭ്യർഥിച്ചു. തന്‍റെ പിതാവിന്‍റെ ശരീരഭാരം ഗണ്യമായി കുറഞ്ഞെന്നും കാഴ്ചയ്ക്ക് പ്രശ്‌നങ്ങളുണ്ടെന്നും “സ്ലോ…

Read More