എസ്. സുരേന്ദ്രൻ ജില്ലാ പോലീസ് ചീഫ്, എറണാകുളം മോബിൻ ദീർഘനാളത്തെ കാത്തിരിപ്പിനും ആസൂത്രണത്തിനും ഒടുവിൽ സാഹചര്യവും സന്ദർഭവും ഒത്തുവന്നപ്പോൾ കൃത്യം നടത്തുകയായിരുന്നു. ആത്മവിശ്വാസം ലഭിക്കുന്നതിനായി ദൃശ്യം സിനിമ 17 തവണ കണ്ട പ്രതി ഓരോ തവണയും കാണുന്തോറും പുതിയ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു. മധു ജീവിച്ചിരുന്നാൽ തനിക്കും തന്റെ കുടുംബത്തിനും മാനഹാനി ഉണ്ടാകുമെന്നും തന്റെ സഹോദരിക്ക് ഒരു നല്ല ജീവിതം ലഭിക്കുകയില്ലെന്നും ഉള്ളതിനാലാണ് താനും തന്റെ അപ്പനും അപ്പന്റെ ജ്യേഷ്ഠൻ ബേബിയും ബേബിയുടെ മകൻ ജോഫിനും ചേർന്ന് കൊലപ്പെടുത്താൻ തീരുമാനിച്ചെന്നു മോബിൻ പോലീസിനോടു പറഞ്ഞു. അതിനായി തന്റെ അടുത്ത സുഹൃത്തും അയൽവാസിയുമായ ലിന്റോയോട് കാര്യങ്ങൾ പറഞ്ഞു. മോബിന്റെ നിർദേശാനുസരണം ലിന്റോ മധുവിനെ സ്ഥിരം മദ്യപിക്കാറുള്ള ചിറയിൽ എത്തിച്ചു. അവിടെ വച്ച് അവർ മധുവിനൊപ്പം മദ്യപിച്ചശേഷം അബോധാവസ്ഥയിലായ മധുവിനെ കൊലപ്പെടുത്തുകയായിരുന്നു. മോബിൻ മധുവിന്റെ കഴുത്തിൽ വേലി കെട്ടാൻ…
Read MoreCategory: RD Special
നോമ്പിന് ഉണർത്തുപാട്ടുമായി ഇത്തവണ മസൂദ് ഭായി എത്തിയില്ല; നിരാശരായി കായംകുളത്തുകാർ
നൗഷാദ് മാങ്കാംകുഴി കായംകുളം: കഴിഞ്ഞ നാല്പത് വർഷമായി കായംകുളം എരുവ ഗ്രാമത്തിൽ റമദാൻ നോന്പ് കാലത്ത് ഇടയത്താഴത്തിന് വിശ്വാസികളെ ഉണർത്താൻ ദഫ് കൊട്ടി പാട്ടുപാടി ഇറങ്ങാറുള്ള മസൂദ് ഭായി ഇത്തവണ വരാതിരുന്നത് ഗ്രാമവാസികളെ വിഷമത്തിലാക്കി. ഈ നോന്പ് കാലത്ത് സ്വന്തം നാട്ടിൽ തന്നെ മസൂദ് ഭായി ഉണർത്തുപാട്ടുമായി തങ്ങിയതോടെയാണ് കായംകുളത്തേക്ക് ഇത്തവണ എത്താഞ്ഞതെന്നാണ് ഗ്രാമവാസികൾ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. തമിഴ്നാട്ടിലെ പൊട്ടൽപുത്തൂർ ഗ്രാമത്തിൽ നിന്നാണ് 64 കാരനായ മസൂദ്ഭായി എരുവ ഗ്രാമത്തിൽ എല്ലാവർഷവും മുടക്കമില്ലാതെ ഉണർത്തുപാട്ടുമായി എത്തിയിരുന്നത്. നോന്പിന് പിറ കാണും മുന്‍പേ മസൂദ് ഭായി എരുവയിൽ എത്തുമായിരുന്നു. ഭായി എത്തിയാൽ നോന്പ് പിടിക്കാൻ ഗ്രാമവാസികൾ ഇടയത്താഴത്തിന് എഴുന്നേൽക്കാൻ പുലർച്ചെ എഴുന്നേൽക്കാൻ അലാറം വെക്കാറില്ല. കാരണം ഇടയത്താഴത്തിന്റെ സമയം അറിയിച്ച് അറബന മുട്ടി പാട്ടുപാടി അപ്പോഴേക്കും ഭായി എത്തിയിരിക്കും. ഭായിയുടെ പാട്ട് കേൾക്കുന്പോൾ തന്നെ എല്ലാവരും…
Read Moreകരിമ്പം ഫാമിൽ പറന്നിറങ്ങുന്നത് നെഹ്റുവിന്റെ സ്വപ്നങ്ങൾ
കെ.പി.രാജീവന് തളിപ്പറമ്പ്: രാഷ്ട്രശില്പി വിഭാവനം ചെയ്ത പദ്ധതികള്‍ 61 വര്‍ഷത്തിന് ശേഷം നടപ്പിലാക്കാനൊരുങ്ങി കരിമ്പം ജില്ലാ കൃഷിഫാം അധികൃതര്‍. 1958 ഏപ്രില്‍ 27ന് മകള്‍ ഇന്ദിരാഗാന്ധിയോടൊപ്പം എത്തിയ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്റുവാണ് കരിമ്പം ഫാമിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് ആദ്യമായി പറഞ്ഞത്. അന്നത്തെ കേരളാ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടും നെഹ്റുവിനോടൊപ്പം എത്തിയിരുന്നു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും മൂന്നുപേരും തുറന്ന ജീപ്പിലാണ് അന്ന് കരിമ്പത്ത് എത്തിയത്. കേരളത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന ഏക സര്‍ക്കാര്‍ ഫാം എന്ന നിലയിലാണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്. ഒരുദിവസം ഫാം റസ്റ്റ്ഹൗസില്‍ താമസിച്ചശേഷം ഫാം മുഴുവന്‍ ചുറ്റിനടന്ന് കണ്ട് തിരിച്ചുപോകവെ ഇവിടെയുള്ള ജൈവവൈവിധ്യങ്ങളെപ്പറ്റി അല്ഭുതത്തോടെ സംസാരിച്ച നെഹ്റു ജനങ്ങള്‍ക്ക് കണ്ട് ആസ്വദിക്കാനും കൃഷിപഠിക്കാനുമുള്ള സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഇഎംഎസിനോടും അന്നത്തെ ഫാം അധികാരികളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ വിത്തുകളും തൈകളും ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമുള്ള…
Read Moreലെവൻമാർ പുലിയാണ് കെട്ടാ ! കണ്ണൂരിൽ തടവുകാർ ഒരുക്കിയ തിരക്കഥയിൽ ഏപ്രിൽ 24ന് സംഭവിച്ചത് !
റെനീഷ് മാത്യു ഏപ്രിൽ 24 ന് പുലർച്ചെ 4.50 ഓടെ റഫീക്കും ഷംസീറും അരുൺ കുമാറും അടുക്കളയിൽ ജോലിക്കായി എത്തി. ഇവരെ കൂടാതെ മൂന്നു തടവുകാരും ഉണ്ടായിരുന്നു അടുക്കളയിൽ. നാലു ഗുളിക പൊടിച്ച പൊടി റഫീക്ക് എടുത്തു. പൊടിക്കാത്ത ഒരു ഗുളിക ഷംസീർ പോക്കറ്റിലാക്കി. അര ലിറ്റർ പാലിൽ 10 പേർക്കുളള ചായ എടുക്കലായിരുന്നു ഇവരുടെ ആദ്യത്തെ ജോലി. ഗുളികയുടെ രുചി ചായയിൽ അരുചി സൃഷ്ടിക്കാതിരിക്കുവാൻ ചായയിൽ ഇടാൻ അടുക്കളയിലുണ്ടായിരുന്ന ഏലക്കായ പൊടിച്ചു. ഏലക്കായും ഗുളികപൊടിയും തമ്മിൽ മിക്സാക്കി. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുകുമാരൻ, അസി. പ്രിസൺ ഓഫീസർമാരായ യാക്കൂബ്, ബാബു, താത്കാലിക വാർഡൻ പവിത്രൻ എന്നിവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. അതിനാൽ ഏലക്കായും ഗുളിക പൊടിയും ചായയിൽ കലർത്തി ജയിൽ ജീവനകാർക്ക് റഫീക്ക് തന്നെയാണ് കൊണ്ടുപോയി കൊടുത്തത്. ഗുളിക കലർത്തിയ ചായ അടുക്കളയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് തടവുകാർക്കും കൊടുത്തു.…
Read Moreലെവൻമാർ പുലിയാണ് കെട്ടാ ! കണ്ണൂർ ജയിൽ ചാടാൻ തടവുകാർ ഒരുക്കിയ തിരക്കഥ സിനിമാക്കഥയെ വെല്ലും; “ഏപ്രിൽ 24ന് എന്ത് സംഭവിച്ചുവെന്ന് നാളെ ….
റെനീഷ് മാത്യു ചെയ്ത കുറ്റകൃത്യത്തിന് ജാമ്യം ലഭിക്കുമെന്ന് ഉറപ്പില്ല. ജാമ്യത്തിനായി പല തവണ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പ്രതികളിലൊരാൾക്ക് ജാമ്യം ലഭിച്ചെങ്കിലും ജാമ്യം നില്ക്കുവാൻ ആരെയും കിട്ടിയില്ല. വീട്ടുകാരും സ്വന്തക്കാരുമെല്ലാം ഉപേക്ഷിച്ച മട്ടായിരുന്നു. പിന്നെ അവർ മൂവരും തടവറയ്ക്കുള്ളിൽ നിന്നും പുറത്തു കടക്കുവാൻ തീരുമാനിച്ചു. പണി പാളിയെങ്കിലും അവർ ഒരുക്കിയ തിരക്കഥ സിനിമാക്കഥയെ വെല്ലുന്ന ഒന്നായിരുന്നു. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി എന്ന ചിത്രത്തിലെ ജയിൽചാട്ടത്തെ അവിസ്മരണീയമാക്കുന്ന ഒന്നായിരുന്നു കണ്ണൂർ ജില്ലാ ജയിലിൽ കഴിഞ്ഞ ഏപ്രിൽ 24ന് നടന്നത്. ഇ ബ്ലോക്കിൽ നടന്നത് കണ്ണൂർ ജില്ലാ ജയിലിലെ ഇ ബ്ലോക്കിലെ തടവുകാരായിരുന്നു മുഹമ്മദ് റഫീഖും അഷ്റഫ് ഷംസീറും അരുൺ കുമാറും. ഒരേ ബ്ലോക്കിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ ചങ്ങാതിമാരായി. തങ്ങൾ ചെയ്ത കുറ്റകൃത്യത്തിന് ഉടനെയൊന്നും ജാമ്യം ലഭിക്കില്ലെന്ന് മൂവരും ചങ്ങാത്ത സംഭാഷണത്തിനിടെ തിരിച്ചറിഞ്ഞു.…
Read Moreരത്നംപോലെ വിളങ്ങുന്ന അമ്മ! കുശുമ്പും അസൂയയും ഇല്ലാതെ എല്ലാവരേയും സമഭാവനയോടെ കാണുന്ന ഒരാളെ കണ്ടുകിട്ടുക പ്രയാസമാണെന്ന് നാട്ടുകാര്‍
വൈക്കം: കുശുന്പും അസൂയയും ഇല്ലാതെ എല്ലാവരേയും സമഭാവനയോടെ കാണുന്ന അമ്മയെപ്പോലെ ഒരാളെ കണ്ടു കിട്ടുക പ്രയാസമാണെന്ന് നാട്ടുകാരും അടുപ്പമുള്ളവരും അമ്മ രത്നമ്മയെക്കുറിച്ച് പറയുന്പോൾ ജില്ലാ പഞ്ചായത്തംഗം കലാ മങ്ങാട്ടിന്റെ അന്തരംഗം അഭിമാനപൂരിതമാകും. എല്ലാവരെയും ഒരു പോലെ കാണാനുള്ള മനസുള്ള അമ്മയ്ക്ക് മറ്റുള്ളവരുടെ ദുരിതം കണ്ടാൽ കണ്ണു നിറയും. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട് ചെന്പ് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമൊക്കെയായപ്പോഴും കഷ്ടപ്പെടുന്നവർക്ക് താങ്ങാകണമെന്നാണ് അമ്മ ആവർത്തിച്ച് ഓർമിപ്പിച്ചിരുന്നത്. കുട്ടിക്കാലത്ത് സാഹോദര്യവും സമഭാവനയും ഊട്ടിയുറപ്പിക്കുന്ന നിരവധി കാര്യങ്ങൾ വീട്ടിൽനിന്നുതന്നെ കണ്ടു പഠിക്കാനായി. പിതാവ് മങ്ങാട്ട് ശിവൻ നായർ കമ്മ്യൂണിസ്റ്റായിരുന്നു. ഭക്ഷണത്തിനൊക്കെ ക്ഷാമമുണ്ടായിരുന്ന കാലത്ത് തൊടിയിൽ അച്ഛനു കപ്പക്കൃഷിയുണ്ടായിരുന്നു. കപ്പ മൂപ്പെത്തുന്നതിനു മുന്‍പേ പറിച്ചുകൊണ്ടുവന്ന് അച്ഛനും അമ്മയും ചേർന്ന് പാകപ്പെടുത്തി ചുറ്റുവട്ടത്തുള്ള കുട്ടികളെ മുഴുവൻ വിളിച്ചു കൂട്ടി ഞങ്ങളെയും ഒപ്പമിരുത്തി വിളന്പി നൽകും. എല്ലാവരെയും അമ്മ മക്കളേയെന്നാണ് വിളിക്കുന്നത്. നാട്ടുകാർക്ക് അമ്മ…
Read Moreചെറുപൂരങ്ങൾ പുഴയായ് ഒഴുകിയെത്തി; തേക്കിൻകാട്ടിലേക്കൊരു മഹാസാഗരമായ് അലയടിച്ചേറി…. ചെറുപൂരങ്ങളിലലിഞ്ഞ് പൂരപ്രേമികൾ
സ്വന്തം ലേഖകൻ തൃശൂർ: ചെറുപുരങ്ങൾ പുഴകളായ് ഒഴുകിയെത്തി..പിന്നെ തേക്കിൻകാട്ടിലേക്കൊരു മഹാസാഗരമായ് അലയടിച്ചേറി. ചെറുതും വലതുമായ എട്ടു ചെറുപൂരങ്ങൾ പതിവും ആചാരവും തെറ്റാതെ ഒന്നിനു പിറകെ ഒന്നായി എത്തിയതോടെ പൂരനഗരി അക്ഷരാർത്ഥത്തിൽ പൂരലഹരിയിലായി. മേടവെയിലിനെ വകവെക്കാതെ പതിനായിരങ്ങൾ ചെറൂപൂരങ്ങൾ കണ്ട് തേക്കിൻകാട്ടിലലഞ്ഞ് പൂരക്കാഴ്ചകളിലലിഞ്ഞു. (1) വെയിലേൽക്കാതെ പതിവ് തെറ്റാതെ കണിമംഗലം ശാസ്താവെത്തി വെയിൽമൂക്കും മുന്‍പേയെത്തിയ കണിമംഗലം ശാസ്താവ് ചെറൂപുരങ്ങൾക്ക് വടക്കുന്നാഥനിലേക്ക് വഴിയൊരുക്കി. കണിമംഗലത്തു നിന്ന് ഒരാനപ്പുറത്തെ പുലർച്ചെ പുറപ്പെട്ട കണിമംഗലം ശാസ്താവിന്റെ ചെറുപൂരത്തിന് നാദസ്വരം അകന്പടിയായി. കുളശേരിയിൽ വെച്ച് ആനകളുടെ എണ്ണം അഞ്ചായി. ചെന്പട മേളം അകന്പടിയായി. മണികണ്ഠനാലിൽ പൂരമെത്തുന്പോൾ ആനകളുടെ എണ്ണം ഒന്‍പതായി കൂടി. തുടർന്ന് തെക്കേഗോപുരനട വഴി വടക്കുന്നാഥനകത്തു കയറി വണങ്ങാതെ വലംവെക്കാതെ പടിഞ്ഞാറെ ഗോപുരനട വഴി പുറത്തിറങ്ങി. കുളശേരിയിലെത്തി അവിടെ ഇറക്കിയെഴുന്നളളിപ്പും നടത്തി. (2) അയ്യന്തോളമ്മയ്ക്ക് പറകളായിരം അയ്യന്തോൾ ശ്രീകാർത്യായിനി ദേവിയുടെ ചെറുപൂരം രാവിലെ…
Read Moreപൂരമറിയാതെ രാമന്! പൂരം ദിവസം രാമന് എന്തു ചെയ്യുന്നുവെന്നറിയാന്‍ തെച്ചിക്കോട്ടുകാവിലെത്തിയപ്പോള്‍ കണ്ടത് ഇന്നലെ പൂരനഗരിയില്‍ കണ്ട രാമനെയല്ല, പിന്നെയോ..?
തൃശൂർ: പൂരലഹരിയിൽ തൃശൂർ നഗരം ഇളകിമറിയുന്പോൾ പൂരവിളംബരം കുറിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പേരാമംഗലത്ത് ശാന്തനായി നിൽക്കുന്നു. പൂരം ദിവസം രാമൻ എന്തു ചെയ്യുന്നുവെന്നറിയാൻ തെച്ചിക്കോട്ടുകാവിലെത്തിയപ്പോൾ കണ്ടത് ഇന്നലെ പൂരനഗരിയിൽ കണ്ട രാമനെയല്ല. പട്ട തിന്ന് തലയാട്ടി തലയെടുപ്പിന്റെ മസ്തകം അധികം ഉയർത്താതെ രാമൻ പൂരമറിയാതെ..പൂരത്തിരക്കറിയാതെ അങ്ങിനെ നിൽക്കുകയായിരുന്നു രാമൻ.. ഒരു പൂരവിളംബരത്തിന്റെ നല്ലോർമകളുമായി… തെക്കോട്ടിറക്കത്തിന്റെയും പൂരത്തിരക്കിന്റെയും സാന്പിളായിരുന്നു പൂരവിളംബരത്തിന് തൃശൂർ നഗരത്തിൽ കണ്ടത്. രാമൻ ഇഫക്ട് മാത്രമായിരുന്നു ആ ജനസഞ്ചയത്തിന് കാരണം.തനിക്കു മുന്നിലെത്തിയ ആൾക്കൂട്ടത്തിന്റെ മനസു വായിച്ചറിഞ്ഞ് പലകുറി തുന്പിക്കൈ ഉയർത്തി അവരെ അഭിവാദ്യം ചെയ്ത് അവരുടെ ആർപ്പുവിളികളും കയ്യടികളും ഹൃത്തടത്തിലേറ്റു വാങ്ങുന്പോൾ രാമനും സന്തോഷിച്ചിരിക്കണം. ഇന്നലെ പൂരവിളംബരം കഴിഞ്ഞ് പേരാമംഗലം തെച്ചിക്കോട്ടുകാവിലെത്തിയപ്പോൾ രാമനെ തിരികെ സ്വീകരിക്കാനും ആൾക്കൂട്ടമുണ്ടായിരുന്നു. ഒരു കുഴപ്പവുമുണ്ടാക്കാതെ ശാന്തഗംഭീരനായി നെയ്തലക്കാവിലമ്മയെ ശിരസിലേറ്റി തെക്കേഗോപുരനട തുറന്ന് പൂരവിളംബരം നടത്തി മടങ്ങിയെത്തിയ രാമനെ ആർപ്പുവിളികളോടെയാണ് തട്ടകക്കാർ…
Read Moreമാർ ക്രിസോസ്റ്റത്തിന്റെ 100 വർഷങ്ങൾ, ഡോക്യുമെന്ററി ഗിന്നസ് റിക്കാർഡിലേക്ക്
പത്തനംതിട്ട: മാർത്തോമ്മാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ ജീവിതത്തെ ആധാരമാക്കി സംവിധായകൻ ബ്ലെസി നിർമിച്ച ‘100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിക്കു ലോക അംഗീകാരം. മാർ ക്രിസോസ്റ്റത്തിന്റെ ജീവിതവും ചിന്തകളും നർമങ്ങളും കോർത്തിണക്കി തയാറാക്കിയ 48 മണിക്കൂർ 10 മിനിട്ട് ദൈർഘ്യമുളള ഡോക്യുമെന്ററി ലോകത്തെ ഏറ്റവും ദൈർഘ്യമുളള ഡോക്യുമെന്ററി ഫിലിം എന്ന നിലയിലാണ് ഗിന്നസ് ബുക്കിൽ ഇടം തേടുന്നത്. 21 മണിക്കൂർ ദൈർഘ്യമുളള ഡോക്യുമെന്ററിയുടെ റിക്കാർഡിനെയാണ് മറികടന്നത്. ഇന്ത്യയിലെ ക്രിസ്തീയ സഭയുടെ ചരിത്രം, ക്രിസോസ്റ്റം ജനിച്ച കുന്പനാട് അടങ്ങപ്പുറം കുടുംബത്തിന്റെ ആരംഭകാലം, ധർമിഷ്ഠൻ മുതൽ പത്മഭൂഷണ്‍ മാർ ക്രിസോസ്റ്റംവരെ എത്തിയ നൂറ് വർഷത്തെ അനുഭവങ്ങൾ, സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെ സംബന്ധിച്ച മാർ ക്രിസോസ്റ്റത്തിന്റെ ചിന്തകൾ തുടങ്ങിയവ ഡോക്യുമെന്ററിയിലുണ്ട്. മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ…
Read Moreഇനിയെങ്കിലും ഒന്നു ചിരിക്കച്ഛാ, ആര്യമോൾക്ക് ഫുൾ എ പ്ലസാണ്
‘അച്ഛാ … എനിക്ക് ഫുൾ എ പ്ലസാണ്… ’ കണ്ണീര് നനവുള്ള ഓര്‍മകളുമായി ആര്യ സന്തോഷം ചെവിയിൽ ചൊല്ലിയിട്ടും അത് കേൾക്കാനോ തിരിച്ചറിയാനോ ആകാതെ കിടക്കുകയാണ് ആ അച്ഛൻ. മുൻപെല്ലാം വിജയമാഘോഷിക്കാന്‍ ഓടിയെത്താറുള്ള അച്ഛന്, മകൾക്ക് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത് അറിയുന്നില്ല. ആര്യയുടെ സന്തോഷത്തോടെയുള്ള വാക്കുകള്‍ അച്ഛന് തിരിച്ചറിയുന്നുമില്ല. അപകടത്തില്‍പ്പെട്ട് ഓര്മ നശിച്ച് അബോധാവസ്ഥയിലായ അച്ഛനെ ഉണര്‍ത്താൻ അവള് പറഞ്ഞുകൊണ്ടേയിരുന്നു. മലാപ്പറമ്പിലെ പി.ആര്. ആര്യ രാജാണ് മികച്ച വിജയത്തിലും സന്തോഷം മറന്ന് കണ്ണീരുമായി കഴിയുന്നത്. ഡിസംബർ 25 ന് കോട്ടയത്ത് നടന്ന വിവാഹത്തില്‍ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു ആര്യയുടെ അച്ഛൻ രാജന് ഓട്ടോ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഒന്നര മാസത്തോളം കോട്ടയം മാതാ ആശുപത്രിയിൽ ചികിത്സയിൽ. രക്തസ്രാവം കൂടുകയും നീരുവയ്ക്കുകയും ചെയ്തതോടെ തലയോട്ടിയുടെ ഒരു ഭാഗം പുറത്തെടുത്ത് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. ഓര്മ…
Read More