സണ്‍റൈസേഴ്സ് ഹൈദരാബാദ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് മല്‍സരത്തിനിടെ ക്രിക്കറ്റ് ആരാധകരുടെ കണ്ണിലുടക്കിയ സുന്ദരിയെ ഒടുവില്‍ കണ്ടെത്തി. പേര് ദീപിക ഘോസെ. മുംബൈ സ്വദേശിയാണ്. ഇതോടെ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണം നാലുലക്ഷം കവിഞ്ഞു. ചുവന്ന ഓഫ് ഷോള്‍ഡര്‍ ടോപ്പിലും ജീന്‍സിലും എത്തിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഗ്യാലറികളെ ത്രിസിപ്പിച്ച ചുവടുകള്‍ തന്നെയാണ് ദീപികയുടെ ജീവിതവും. മികച്ച നര്‍ത്തകി കൂടിയാണ് ദീപിക. കുട്ടികള്‍ക്ക് നൃത്തം പഠിപ്പിക്കുന്ന അധ്യാപിക കൂടിയാണെന്നാണ് സൈബര്‍ ലോകത്തെ അന്വേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
Read MoreCategory: RD Special
ഇത് ഫാദര്‍ ജിസ് ജോസ്, ഇന്ത്യന്‍ കരസേനയിലെത്തിയ ആദ്യ വൈദികന്, ദൈവത്തിനും രാജ്യത്തിനുമൊപ്പം പോരാടാന്‍ നായിക് സുബേദാര്‍ ഫാ. ജിസ് ജോസ് എത്തുമ്പോള്‍ മാറുന്നത് ചരിത്രം, അറിയാം രാജ്യത്തിനായി അതിര്‍ത്തി കാക്കുന്ന വൈദികനെപ്പറ്റി
ദൈവത്തിനും രാജ്യത്തിനുമായുള്ള സേവനങ്ങളെ സമന്വയിപ്പിച്ചു ’ദൈവരാജ്യ’സൃഷ്ടിയിൽ അഭിമാനത്തിന്റെ മുദ്ര ചാർത്തി ഒരു വൈദികൻ. തിരുവസ്ത്രങ്ങളണിഞ്ഞു തിരുവൾത്താരകളിൽ ബലിയർപ്പിക്കുന്ന ജീവിതം, ഇനി രാജ്യസേവനത്തിന്റെ സൈനികവേഷത്തിൽ നിറസാന്നിധ്യമാകും. പൗരോഹിത്യശുശ്രൂഷയ്ക്കൊപ്പം ഇന്ത്യൻ കരസേനയിൽ അംഗമായി സേവനവഴികളിൽ പുത്തനധ്യായം തുറക്കുന്നതു സിഎസ്ടി സന്യസ്ത സമൂഹാംഗമായ ഫാ. ജിസ് ജോസ് കിഴക്കേൽ. കരസേനയിൽ നായിബ് സുബേദാർ (ജൂണിയർ കമ്മീഷൻഡ് ഓഫീസർ) തസ്തികയിലാണു ഫാ. ജിസ് ജോസ് കിഴക്കേൽ സൈനികസേവനം ആരംഭിച്ചത്. പതിനെട്ടു മാസത്തെ കായിക, അനുബന്ധ പരിശീലനങ്ങൾ പൂർത്തിയാക്കി പൂന നാഷണൽ ഇന്റഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. സൈന്യത്തിലെ റിലീജിയസ് ടീച്ചർ എന്ന ദൗത്യമാകും ഫാ. ജിസ് നിർവഹിക്കുക. 15 വർഷക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈനിക യൂണിറ്റുകളിൽ സേവനം ചെയ്യും. സിഎസ്ടി സന്യസ്ത സമൂഹത്തിന്റെ ആലുവ സെന്റ് ജോസഫ് പ്രോവിൻസ് അംഗമായ ഫാ. ജിസ് ജോസ് കിഴക്കേൽ കോതമംഗലം രൂപതയിലെ കല്ലൂർക്കാട്…
Read Moreഎനിക്ക് ഇന്നും ആ ദിവസം കൃത്യമായി ഓര്‍മ്മയുണ്ട്. 2012 മെയ് 4. ഒരുറക്കം കഴിഞ്ഞു കാണും. രാത്രി ഏതാണ്ട് 11 മണിയോടെ മൊബൈല്‍ ഫോണ്‍ ബെല്ല് തുടര്‍ച്ചയായി അടിച്ചു കൊണ്ടിരുന്നു, ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ട രാത്രിയെപ്പറ്റി കെഎം ഷാജഹാന്
കെഎം ഷാജഹാന് എനിക്ക് ഇന്നും ആ ദിവസം കൃത്യമായി ഓര്‍മ്മയുണ്ട്. 2012 മെയ് 4. ഒരുറക്കം കഴിഞ്ഞു കാണും. രാത്രി ഏതാണ്ട് 11 മണിയോടെ മൊബൈല്‍ ഫോണ്‍ ബെല്ല് തുടര്‍ച്ചയായി അടിച്ചു കൊണ്ടിരുന്നു. ഉറക്കമുണര്‍ന്ന് ഫോണെടുത്തു. ഏഷ്യാനെറ്റില്‍ നിന്നായിരുന്നു ഫോണ്‍. ഫോണെടുത്ത ഞാന്‍ കേട്ടത് ‘ആര് എം പി നേതാവ് ടി പി ചന്ദ്രശേഖരന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടു, പ്രതികരണം അറിയാന്‍ വിളിച്ചതാണ്’ എന്ന വാക്കുകളാണ്. ഒരു നിമിഷം, സപ്ത നാഡികളും തളര്‍ന്നു പോയി. മറുപടിയായി ഏതാനും ചില വാക്കുക്കള്‍ പറഞ്ഞതായി ഓര്‍ക്കുന്നു. ചന്ദ്രശേഖരന് കൊലചെയ്യപ്പെട്ടെന്നോ? വിശ്വസിക്കാനായില്ല. പുറകെ വാര്‍ത്ത വന്നു. ടി പി ചന്ദ്രശേഖരന് കൊല്ലപ്പെട്ടു, രാത്രി 10.45 ന് വടകരയില്‍ വള്ളിക്കാട് വച്ച്. പിറ്റേന്ന് രാവിലെ കോഴിക്കോട്ടേക്ക് തിരിച്ചു. ഉച്ചകഴിഞ്ഞ് കോഴിക്കോട് ടൗണ്‍ ഹാളിലെത്തി. പൊതുദര്‍ശനത്തിന് വച്ച ചന്ദ്രശേഖരന്റെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളു.…
Read Moreപ്രിയപ്പെട്ടവളേ ഞാന്‍ നിന്നെ പ്രണയിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുമെന്ന് കാത്തിരിപ്പിലാണ്, നിന്നെ ഞാന്‍ വിവാഹം കഴിക്കട്ടെ; തൃഷയോട് വിവാഹാഭ്യര്‍ഥനയുമായി ചാര്‍മി; ഏറ്റെടുത്ത് ആരാധകര്‍
തെന്നിന്ത്യന്‍ നടി തൃഷയ്ക്ക് വന്ന വ്യത്യസ്തമായ ഒരു ജന്മദിനാശംസ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. തൃഷയുടെ സുഹൃത്തും നടിയുമായ ചാര്‍മിയുടെ രസകരമായ ട്വീറ്റാണ് ഇത്. ചാര്‍മിക്ക് തൃഷയെ വിവാഹം കഴിക്കണമെന്നാണ് പോസ്റ്റിന്റെ ചുരുക്കം ഒപ്പം് തൃഷ കെട്ടിപ്പിടിച്ചു മുത്തം നല്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ ഞാന്‍ നിന്നെ പ്രണയിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുമെന്ന് കാത്തിരിപ്പിലാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ അത് നിയമപരമാണല്ലോ)’. എന്ന് കുറിച്ച് പിറന്നാള്‍ ആശംസകള്‍ ചേര്‍ത്തായിരുന്നു ചാര്‍മിയുടെ ട്വീറ്റ്. തെലുങ്കിലേയും കന്നടയിലേയും തിരക്കേറിയ താരമാണ് ചാര്‍മി. ആഗതന്, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും താരം എത്തിയിരുന്നു. നിവിന്‍ പോളി നായകനായെത്തിയ ഹേ ജൂഡിലൂടെ തെന്നിന്ത്യന്‍ താര റാണി തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
Read Moreചുഴലിക്കാറ്റിനെയും പേമാരിയെയും പിന്നിട്ട് പിറന്ന അവൾക്കു പേര് “ഫോനി’
ഒഡീഷയിൽ ചുഴലിക്കാറ്റിനിടെ പിറന്ന കുഞ്ഞിനു പേര് ഫോനി. ഭുവനേശ്വറിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെ മഞ്ചേശ്വറിലെ റെയിൽവേ ആശുപത്രിയിൽ ജനിച്ച പെണ്‍കുഞ്ഞിനാണു ഫോനി എന്നു നാമകരണം ചെയ്തത്. വെള്ളിയാഴ്ച രാവിലെ 11.03-നായിരുന്നു പെണ്‍കുഞ്ഞിന്റെ ജനനം. കുട്ടിയുടെ അമ്മ റെയിൽവേ ജീവനക്കാരിയാണ്. മഞ്ചേശ്വറിലെ കോച്ച് റിപ്പയർ വർക്ക്ഷോപ്പിൽ സഹായിയായി ജോലി നോക്കുകയാണ് ഇവർ. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതരും ഈസ്റ്റ് കോസ്റ്റ് റെയിൽവേ അധികൃതരും അറിയിച്ചു.
Read More“അഭിമാനത്തോടെ പറയും, ഞാനുമൊരു കൂലിപ്പണിക്കാരനായിരുന്നു’; കൈയടി നേടി യുവാവിന്റെ കുറിപ്പ്
ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ദിനമാണ് മേയ് ഒന്ന്. ജീവിതത്തിലെ ദുർവിധികളോട് പടപൊരുതി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന കഠിനാധ്വാനികളുടെ ദിനം. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം സ്വപ്നം കണ്ട ജീവിതത്തെ പാതിവഴിയിലുപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങുന്ന നിരവധി വ്യക്തികത്വങ്ങൾ നമ്മൾക്കു ചുറ്റും കാണാം. ഇപ്പോഴിത തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് മെഡിക്കൽ റെപ്രസന്റേറ്റീവായ വിപിൻ ഒളവണ്ണ എന്ന യുവാവ് ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ഏറെ കൈയടി നേടുന്നത്. ഈ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ് കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയ കാര്യം അഭിമാനത്തോടെയാണ് ഈ യുവാവ് കുറിക്കുന്നത്. കൂലിപ്പണി ചെയ്തിരുന്ന നാളുകളിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കയ്പേറിയ ഓർമകളായി വിപിൻ ഓർക്കുന്നു. എന്നാൽ “ജീവിതം എത്രനാൾ മുന്നോട്ട് പോയാലും അഭിമാനത്തോടെ ഞാൻ പറയും ഒരു കാലത്ത് ഞാനുമൊരു കൂലിപ്പണിക്കാരനായിരുന്നു’ എന്ന് കുറിച്ചാണ് വിപിൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
Read Moreവിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്, ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക, അന്ന് ആ അഭിമുഖത്തില്‍ റിമി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നു
ഗായികയായും നടിയായും അവതാരകയായും തിളങ്ങിയ താരമാണ് റിമി ടോമി. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു വിരാമമിടുകയാണ് താരം. റോയ്സുമായുള്ള വിവാഹമോചനത്തിനുള്ള ഹര്‍ജി താരം സമര്‍പ്പിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെ ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ ഗായിക വൈക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ പറ്റി ചോദിക്കുമ്പോള്‍ റിമി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തില്‍ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നാണ് റിമി പരിപാടിക്കിടെ പറയുന്നത്. റിമിയുടെ വാക്കുകള്‍ ഇങ്ങനെ: ”വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക. അതുശ്രദ്ധിക്കണം ഇതു ശ്രദ്ധിക്കണം എന്നൊക്കെ അവര്‍ പറയുന്നതു പൊതുവേ സ്ത്രീകള്‍ക്ക് ഇഷ്ടമായിരിക്കും. അവരുടെ സ്നേഹവും കരുതലും നമ്മള് സ്ത്രീകള്‍ ഇഷ്ടപ്പെടും’ -വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന്…
Read Moreഇരുപത്തിയാറുകാരി ഒളിച്ചോടിയത് അയല്‍ക്കാരനായ പതിനാറുകാരനൊപ്പം, പതിനാറുകാരിയായ ബന്ധുവിനെയും മറ്റൊരു അയല്‍ക്കാരനെയും ഒപ്പംകൂട്ടി, കൂട്ട ഒളിച്ചോട്ടത്തില്‍ ഞെട്ടി കാസര്‍ഗോഡ് ചെര്ളക്കടവ്, സംഭവം ഇങ്ങനെ
വിവാഹിതയായ ഇരുപത്തിയാറുകാരിയും പതിനഞ്ചുകാരിയായ ഭര്‍തൃസഹോദരിയും 16 വയസുള്ള രണ്ട് കൗമാരക്കാര്‍ക്കൊപ്പം ഒളിച്ചോടി. കാസര്‍ഗോഡ് ചെര്‍ളക്കടവിലെ ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് അയല്‍ക്കാരായ രണ്ട് പതിനാറുകാര്ക്കൊപ്പം ഒളിച്ചോടിയത്. സംഭവം നടന്നശേഷമാണ് ഇവര്‍ തമ്മിലുള്ള ബന്ധം വീട്ടുകാര്‍ക്ക് അറിയുന്നത്. ബുധനാഴ്ച ഉച്ചയോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എന്നും പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ ഭര്‍ത്താവ് ബേക്കല്‍ പോലീസില്‍ പരാതി നല്കി. ഈ സമയമാണ് പതിനാറുകാരനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് സ്റ്റേഷനിലെത്തിയത്. പിന്നാലെ മറ്റൊരു പതിനാറുകാരനെയും കാണാതായതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സൈബര്‍സെല്ലിന്റെ സഹായം തേടി. ഇതോടെ ഇവര്‍ കോയമ്പത്തൂരിലുള്ളതായി വിവരം ലഭിച്ചു. കോയമ്പത്തൂര്‍ പോലീസിന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇവരെ തിരിച്ചുകൊണ്ടുവരാനായി ബേക്കല്‍ പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
Read Moreനിങ്ങളുടെ ഭര്‍ത്താവിനെ കാണാന്‍ വല്ലാത്ത ബോറാണല്ലോ!! എന്തിനാണ് കല്യാണം അയാളെ കല്യാണം കഴിച്ചത്? ചൊറിയന്‍ ചോദ്യവുമായെത്തിയവനെ ഓടിച്ച് നടി ഐമ, ഭാര്യമാര്‍ ഇങ്ങനെ വേണമെന്ന് മറ്റുള്ളവരും
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പലർക്കും മറ്റുള്ളവരെ വേദനിപ്പിക്കുവാൻ ഉള്ളതാണെന്ന ഒരു വിചാരമാണ്. സെലിബ്രിറ്റീസിനെ തിരഞ്ഞ് പിടിച്ച് ‘ചൊറിയുന്ന’ ചോദ്യം ചോദിച്ച് കിട്ടാനുള്ളത് കിട്ടി പോകുന്നതാണ് പലരുടെയും സ്ഥിരം പരിപാടി. നടി ഐമ അത്തരമൊരുത്തന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. ചേച്ചിയുടെ ഭർത്താവിനെ കാണാൻ ബോറാണല്ലോ, എന്തിനാണ് കല്യാണം കഴിച്ചത് എന്നാണ് അർജുൻ എന്ന ഫോളോവർ ഇൻസ്റ്റാഗ്രാമിൽ ഐമയോട് ചോദിച്ചത്. ഭർത്താവ് കെവിൻ തന്നെയാണ് അതിനുള്ള മറുപടി കൊടുത്തത്. “വേറെ കിട്ടിയില്ല, മോൻ ഇപ്പൊ സഹിക്ക്’ എന്നാണ് കെവിൻ മറുപടി കൊടുത്തത്. സ്വന്തം ഫോട്ടോ ഇടാൻ ധൈര്യമില്ലാത്ത ചേട്ടൻ എന്റെ ഭര്‍ത്താവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴി മൂടു’ എന്ന് ഐമി മറുപടി നല്കി. നേരത്തെയും ഐമ ഇങ്ങനെ കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയിട്ടുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല കമന്റിട്ടയാള്‍ക്കാണ് അന്ന്…
Read Moreവര്‍ഷങ്ങളോളം പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടും റിമി തന്റെ ‘തലതെറിച്ച’ സ്വഭാവം അതേപടി തുടര്‍ന്നു, നമുക്ക് പലര്‍ക്കും സാധിക്കാത്ത കാര്യമാണത്, യുവാവിന്റെ കുറിപ്പ് വൈറല്‍
ഗായികയും അവതാരികയുമായ റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്ത വന്നിരുന്നു. അങ്ങേയറ്റം തരംതാഴ്ന്ന രീതിയിലാണ് മലയാളികള്‍ അതിനോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്…! ”ഇത്രയും വര്‍ഷം ഇവളെ സഹിച്ച ഭര്‍ത്താവിന് ഒരു വലിയ സല്യൂട്ട്….” ”ഇവളെ കല്ലട ബസ്സില്‍ കയറ്റി ബാംഗ്ലൂര്‍ക്ക് വിടണം…” ”ജീവപര്യന്തം തടവ് കഴിഞ്ഞ് ഭര്‍ത്താവ് രക്ഷപ്പെട്ടു….! ” ഇങ്ങനെപോകുന്നു കമന്റുകള്‍. ഇതിനുപുറമെ ലൈംഗികച്ചുവയുള്ള വാചകങ്ങളും തെറിവാക്കുകളും വേറെയുമുണ്ട് ! എന്തിനാണ് റിമിയോട് ഇത്ര ദേഷ്യം? പലപ്പോഴും സ്വയം ട്രോള്‍ചെയ്യുന്ന വ്യക്തിയാണ് അവര്‍. മലയാളിയുടെ ഈഗോയെ മുറിപ്പെടുത്താന്‍ പോന്ന, ‘അഹങ്കാരം’ നിറഞ്ഞ പ്രസ്താവനകളൊന്നും റിമിയില്‍ നിന്ന് ഉണ്ടാവാറില്ല.പിന്നെ എന്താവും കാരണം? ഒരു പെണ്ണ് എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ സമൂഹം ചില വാര്‍പ്പുമാതൃകകള്‍ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. അതിനോട് ഒരു ശതമാനം പോലും നീതിപുലര്‍ത്താത്ത വ്യക്തിയാണ് റിമി. മലയാളികള്‍ക്ക് അവരോട് ഇത്ര കലിപ്പുതോന്നുന്നതിന്റെ കാരണം അതാണ്. ചിരിക്കുമ്പോള്‍ വായ പൊത്തിപ്പിടിക്കുന്ന പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ?…
Read More