ഏഴുവര്‍ഷം പാക്കിസ്ഥാനിലെ തെരുവുകളില്‍ ചാരനായി വിലസി, പാക് മണ്ണിന്റെ മുക്കും മൂലയും ഒരുപോലെ സുപരിചിതം, ഇന്ത്യന്‍ തിരിച്ചടികളിലെ ബുദ്ധികേന്ദ്രം അജിത്ത് ഡോവലെന്ന ബുദ്ധിരാക്ഷസന്റേത്, അറിയാം ഇന്ത്യന്‍ ജെയിംസ് ബോണ്ടിനെ!!

പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ സൈനികനീക്കത്തിന്റെ അന്തിമവാക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കടിഞ്ഞാണ്‍ സൈന്യത്തിന്റേതുമെങ്കിലും എല്ലാം നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രം സാക്ഷാല്‍ അജിത്ത് ഡോവലിന്റേതാണ്. ഇന്ത്യന്‍ ജെയിംസ് ബോണ്ടെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലാണ് പാക്കിസ്ഥാനില്‍ കടന്നുകയറി ആക്രമണം നടത്താനുള്ള നീക്കങ്ങള്‍ക്ക് പിന്നിലും. പാക്കിസ്ഥാനെതിരായി ഏതൊക്കെ തരത്തില്‍ തിരിച്ചടിക്കണമെന്ന തന്ത്രം രൂപീകരിക്കുന്നത് പാക്കിസ്ഥാനില്‍ ഏഴുവര്‍ഷത്തോളം ഇന്ത്യന്‍ ചാരനായി കഴിഞ്ഞ ഡോവലാണ്. ഒരു സിനിമക്കഥ പോലെ ചടുലമാണ് ഡോവലിന്റെ ജീവിതം. ഏഴു വര്‍ഷം ഒരു പാക്കിസ്ഥാനി മുസ്്ലിമിന്റെ വേഷത്തില്‍ ഇന്ത്യന്‍ ചാരനായി പാക്കിസ്ഥാനില്‍ കഴിഞ്ഞ അജിത് കുമാര്‍ ഡോവലിനറിയാവുന്നതു പോലെ പാക്കിസ്ഥാനെ അവിടത്തുകാര്‍ പോലും അറിഞ്ഞിട്ടുണ്ടാകില്ല. പാക്കിസ്ഥാന്റെ ഭൂപടം ഡോവലിന്റെ കൈവെള്ളയിലുമുണ്ടെന്നതു തന്നെയാണ് ഇപ്പോള്‍ പാക്കിസ്ഥാന്റെ പേടിയും. ഫീല്‍ഡിലിറങ്ങി ചാരപ്രവര്‍ത്തനം നടത്തിയിട്ടുള്ള ഒരു ഇന്റലിജന്റ്്സ് ഉദ്യോഗസ്ഥന്‍ ആദ്യമായാണ് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവായത്. പ്രവര്‍ത്തനമികവും കൈയടക്കവും അനുഭവ പരിചയവുമാണ് അജിത് ഡോവലിനെ…

Read More

ഇമ്രാനും പാക്കിസ്ഥാനും അത്ര വിശുദ്ധരല്ല, അഭിനന്ദന് ഒരുപോറല്‍ പോലും ഏല്പിക്കാതെ പാക് സൈന്യം പൊന്നുുപോലെ നോക്കിയെന്ന് പറയുന്നവര്‍ 1999ല്‍ ഫ്ളൈറ്റ് ലെഫ്റ്റനന്റ് നചികേതയോട് പാക് സൈന്യം ചെയ്ത ക്രൂരത അറിയാതെ പോകരുത്

20 വര്‍ഷത്തിനിടെ ഇതു രണ്ടാംതവണ മാത്രമാണ് ഇന്ത്യയുടെ ഒരു സൈനികന്‍ പാക് പട്ടാളത്തിന്റെ പിടിയിലാകുന്നത്. 199ല്‍ കാഷ്മീര്‍ യുദ്ധത്തില്‍ ഫ്ളൈറ്റ് ലെഫ്റ്റനന്റ് നചികേതയാണ് ഇതിനുമുമ്പ് പാക്കിസ്ഥാന്റെ പിടിയിലായത്. അന്ന് പുറമേ നചികേതയോട് മാന്യമായി പെരുമാറിയെന്ന് പറഞ്ഞ പാക് സൈന്യം അദേഹത്തെ തടവില്‍വച്ച എട്ടുദിവസം കൊല്ലാക്കൊല ചെയ്യുകയായിരുന്നു. കാര്‍ഗില്‍ യുദ്ധം പാരമ്യത്തില്‍ എത്തിയ സമയം പാകിസ്താന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു ഫ്ളൈറ്റ് ലെഫ്റ്റനന്റ് കെ നചികേത. ശത്രുപാളയത്തിലെ ലക്ഷ്യത്തിലേക്ക് കുതിക്കവെ എന്‍ജിന് തീപിടിച്ചതിനെത്തുടര്‍ന്ന് കോക്ക്പിറ്റില്‍ നിന്ന് ഇജക്ട് ചെയ്ത് പാരച്യൂട്ട് പ്രവര്‍ത്തന സജ്ജമാക്കി കത്തുന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു അദ്ദേഹം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇറങ്ങിയത് പാക് അധീന പ്രദേശത്തിലായിരുന്നു. പാകിസ്താന്‍ കസ്റ്റഡിയിലിരിക്കെ കൊടിയ പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് പിന്നീട് മോചിതനായി ഇന്ത്യയിലെത്തിയ നചികേത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരണമാണ് സുഖകരം എന്ന് തോന്നിയ നിമിഷങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും…

Read More

തന്നെ വളഞ്ഞ പാക്കിസ്ഥാന്‍കാര്‍ക്കു മുന്നില്‍ ഭാരത് മാതാ കീ ജയ് എന്നുവിളിച്ച് വീറോടെ അഭിനന്ദന്‍, പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കൈയിലുള്ള രേഖകള്‍ കീറിക്കളഞ്ഞു, കാലില്‍ വെടികൊണ്ടിട്ടും ചോരാതെ വീര്യം, ഇന്ത്യന്‍ സൈനികന്റെ ധീരതയെ പുകഴ്ത്തി പാക് പത്രം പറയുന്നതിങ്ങനെ

ഇന്ത്യയുടെ വേദനയും അഭിമാനവുമാണ് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. പാക് സൈന്യത്തിന്റെ കൈയില്‍ അകപ്പെട്ടിട്ടും രാജ്യത്തിന്റെ രഹസ്യങ്ങള്‍ ഒരക്ഷരം പോലും മിണ്ടാതെ ഈ ധീരസൈനികന്‍ ഏവര്‍ക്കും മാതൃകയാകുകയാണ്. അതിനിടെ അഭിനന്ദന്റെ ധൈര്യത്തെ പരോക്ഷമായി പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പാക് പത്രം ദ ഡോണ്‍. അഭിനന്ദന്‍ പാക് ഭൂപ്രദേശത്ത് വീണപ്പോള്‍ പിടികൂടിയ പാക്കിസ്ഥാന്‍കാരെ അഭിമുഖം നടത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് അഭിനന്ദന്റെ ധൈര്യത്തില്‍ ഡോണ്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുന്നത്.  വിമാനത്തില്‍ നിന്ന് പാക് പ്രദേശത്ത് പാരച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദനെ റസാഖ് എന്ന പ്രദേശവാസിയാണ് ആദ്യം കാണുന്നത്. ഉടന്‍തന്നെ അദ്ദേഹം ചെറുപ്പക്കാരെ കൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടെങ്കിലും കീഴടങ്ങാന്‍ അഭിനന്ദന്‍ കൂട്ടാക്കിയില്ല.തനിക്കു നേരെ പാഞ്ഞടുത്ത ജനങ്ങളോട് തോക്കു ചൂണ്ടി സ്ഥലം ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്നാണ് അഭിനന്ദന്‍ ആദ്യം ചോദിച്ചത് എന്നാണ് റസാക്ക് പറയുന്നത്. പാക്കിസ്ഥാനിലാണ് എന്നറിഞ്ഞതോടെ ഭാരത് മാതാ കി ജയ് എന്ന്…

Read More

ഞാന്‍ അത്തരക്കാരിയല്ല, ഗര്‍ഭിണിയാണെന്ന പ്രചരണത്തിനെതിരേ റായ് ലക്ഷ്മി

ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിധ്യമാണ് തെന്നിന്ത്യന്‍ താരസുന്ദരി റായ് ലക്ഷമി. വിവാദങ്ങളും അരോപണങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഗര്‍ഭിണിയാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി റായ് ലക്ഷമി ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ നിരവധി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഇതോടെ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ച് രംഗത്തുവന്നു താരം. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ലക്ഷ്മി പറഞ്ഞു. ”ചില ആളുകള്‍ എന്നെക്കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നു. എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നല്ല. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വച്ച് എന്നെ വിലയിരുത്തരുത്” – എന്നും ലക്ഷ്മി വ്യക്തമാക്കി.

Read More

സ്വന്തം രാജ്യത്ത് എന്താണ് നടക്കുന്നതെന്നു പോലും അറിയാതെ പാക് പ്രധാനമന്ത്രി, പിടിയിലായ സൈനികന്റെ കാര്യത്തില്‍ പോലും അവ്യക്തത, സൈന്യം തെളിക്കുന്ന വഴിക്ക് നടക്കുന്ന ഇമ്രാന്‍ ഖാനെ ഇന്ത്യ ഗൗനിക്കാത്തതിന് കാരണം ഇതൊക്കെ

റ്റി.സി. മാത്യു പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ രണ്ടുവയസ് കുറവുണ്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്. 68 വയസുള്ള മോദി ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടു രണ്ടു ദശകമാകുന്നതേയുള്ളു. എന്നാല്‍ 1971-ല്‍ പാക് ടെസ്റ്റ് ടീമില്‍ അംഗമായതു മുതല്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കാരുടെ ശ്രദ്ധയിലുണ്ട്. ഇന്നലെ ഇമ്രാന്‍ ഖാന്‍ ഉച്ചയ്ക്കു ശേഷം നടത്തിയ ഒരു പ്രസ്താവന ക്രിക്കറ്റ് ഗ്രൗണ്ടിലെ ഓള്‍ റൗണ്ടറുടെ മികവ് കാണിക്കുന്നതായില്ല. നയചാതുരിയുള്ള രാഷ്ട്രനേതാവിന്റെ ശബ്ദവുമല്ല ആ പ്രസ്താവനയില്‍ കേട്ടത്. ബൗളറുടെ കൃത്യതയോ ബാറ്റ്‌സ്മാന്റെ ചടുലതയോ അതിലില്ല. രാഷ്ട്രനേതാവിനുവേണ്ട സൂക്ഷ്മതയും ഇല്ലായിരുന്നു. ശേഷി കാണിക്കാനെന്ന് ഈ ദിവസങ്ങളിലെ ഏറ്റവും പ്രധാന പ്രസ്താവനയാണ് ഇമ്രാന്‍ നടത്തിയത്. ഇന്ത്യയിലേക്കു കടന്ന പാക് വ്യോമസേനാവിമാനങ്ങളുടെ ലക്ഷ്യം ആക്രമണമായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്കു പാക്കിസ്ഥാനില്‍ കടക്കാന്‍ പറ്റുമെങ്കില്‍ പാക് വിമാനങ്ങള്‍ക്കു തിരിച്ചും പറ്റുമെന്നു കാണിക്കാന്‍ മാത്രമാണു വന്നതത്രെ. വന്നവഴി രണ്ടു മിഗ് വിമാനങ്ങള്‍…

Read More

കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലാത്തതിന് ഹോട്ടല്‍ ജീവനക്കാരുമായി പൊരിഞ്ഞ അടി; കൈയ്യാങ്കളിയ്ക്കിടെ തലയടിച്ച് വീണ് ഒരാള്‍ മരിച്ചു, സംഭവം കേരളത്തില്‍

കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് ആരോപിച്ച് ഉണ്ടായ തര്‍ക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരായ വടകര ആയഞ്ചേരി കുനിയാട് വയല്‍പീടികയില്‍ വീട്ടില്‍ നവാസ് (39), മഞ്ചേരി സ്വദേശി പാറക്കല്‍ വീട്ടില്‍ ഹബീബ് റഹ്മാന്‍ (24), പൂവാട്ടുപറമ്പ് സ്വദേശികളായ പടിഞ്ഞാറയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (48), മുണ്ടോത്ത് വീട്ടില്‍ അബ്ദുല്‍ റഷീദ് (46) എന്നിവര്‍ അറസ്റ്റിലായി. കഴിഞ്ഞ 10-ാം തീയതി കോഴിക്കോട് മാവൂര്‍റോഡില്‍ പുതിയ സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലാണ് സംഭവം. ഹനീഫും സുഹൃത്തുക്കളായ കൊട്ടിയൂര്‍ സ്വദേശി പ്ലാച്ചിമല വീട്ടില്‍ ജോസഫ്, പൂവാട്ടുപറമ്പ് കല്ലേരി സ്വദേശി രവി എന്നിവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. ഇവര്‍ മദ്യലഹരിയിലായിരുന്നു. കപ്പ ബിരിയാണിയായിരുന്നു ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ കഴിക്കാന്‍ വാങ്ങിയ കപ്പബിരിയാണിയില്‍ ഇറച്ചിയില്ലെന്നു ചൂണ്ടികാട്ടി ഹനീഫും കൂട്ടകാരും ഹോട്ടല്‍…

Read More

പലരും എന്നെ പറ്റിച്ചിട്ടുണ്ട്, സിനിമ റിലീസ് ചെയ്യുമ്പോള്‍ പോസ്റ്ററില്‍ എന്റെ ഫോട്ടോ കൊടുക്കില്ല, ഒളിഞ്ഞു നിന്നാണ് നമ്മളെ പലരും അവഗണിച്ചിട്ടുള്ളത്, സമയം വരുമ്പോള്‍ പകരംവീട്ടും, നടന്‍ ബൈജുവിന് പറയാനുള്ളത്

ചെറിയ പ്രായത്തില്‍ സിനിമയിലെത്തിയ താരമാണ് ബൈജു. കുട്ടിക്കാലത്ത് സിനിമയോട് കൂട്ടുകൂടിയെങ്കിലും ഒരിക്കല്‍പ്പോലും വേണ്ടത്ര പരിഗണന ബൈജുവിന് കിട്ടിയോ എന്ന കാര്യത്തില്‍ സംശയമാണ്. സിനിമലോകത്ത് പലരും തന്നെ ചതിച്ചിട്ടുള്ളതായി ബൈജു പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ എനിക്ക് വലിയ സൗഹൃദങ്ങളൊന്നുമില്ല. മാര്‍ക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ സൗഹൃദങ്ങള്‍ക്ക് സ്ഥാനമുള്ളൂ. രാഷ്ട്രീയത്തിലൊക്കെ പിന്നെയും സൗഹൃദത്തിന് സ്ഥാനമുണ്ടെന്ന് പറയാം. സിനിമയില്‍ ഒരു നടന്റെ നിലവിലെ അവസ്ഥ നോക്കിയിട്ടാണ് സൗഹൃദങ്ങള്‍ ഉണ്ടാകുന്നത്. ഒരു കല്യാണത്തിന് പോകുമ്പോള്‍ പോലും നടന്റെയോ നടിയുടെയോ മാര്‍ക്കറ്റ് പരിഗണിക്കും. എനിക്ക് ആകെയുള്ള ആത്മാര്‍ത്ഥ സുഹൃത്ത് കുട്ടേട്ടനാണ് (വിജയ രാഘവന്‍). എന്ത് പ്രശ്നം വന്നാലും അപ്പോള്‍ തന്നെ കുട്ടേട്ടനെ വിളിച്ചു കാര്യം പറയും. കൃത്യമായ പരിഹാരം അദ്ദേഹം നമുക്ക് പറഞ്ഞു തരും. എന്നെ ആരും വേദനിപ്പിച്ചതായി ഓര്‍ക്കുന്നില്ല. പല സ്ഥലങ്ങളിലും ഞാന്‍ കടുത്ത അവഗണനയ്ക്ക്…

Read More

54 വർഷം  മുമ്പ് പാക്കിസ്ഥാനിൽ ബോംബിട്ട ഓർമയുമായി ഇന്ത്യയുടെ യുദ്ധനായകൻ ലോകനാഥൻ

ഫ്രാങ്കോ ലൂയിസ് തൃശൂർ: അന്പത്തിനാലു വർഷം മുന്പ് പാക്കിസ്ഥാനിൽ ബോംബിട്ടതിന്‍റെ ഓർമയുമായി വ്യോമസേനയിലെ വിംഗ് കമാൻഡർ പി.എം. ലോകനാഥൻ. അന്നും രാത്രിയിലായിരുന്നു ബോംബാക്രമണം. ശത്രു തന്നെ വകവരുത്തുമോയെന്ന ഭയത്തേക്കാൾ ദേശീയബോധവും ശത്രുവിനെ വകവരുത്തണമെന്ന നിശ്ചയദാർഢ്യവുമാണ് യുദ്ധവിമാനത്തിന്‍റെ പൈലറ്റ് ഓഫീസറായിരുന്ന ലോകനാഥനെ ആവേശം കൊള്ളിച്ചിരുന്നത്. പാക്കിസ്ഥാനിൽ ഇന്ത്യ വീണ്ടും വ്യോമാക്രമണം നടത്തിയപ്പോൾ 1965 ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിലെ അനുഭവങ്ങൾ ഓർക്കുകയാണ് ലോകനാഥൻ. 1993 ൽ അന്പതാം വയസിൽ വിംഗ് കമാൻഡറായി വിരമിച്ച ലോകനാഥൻ വിശ്രമജീവിതം നയിക്കുകയാണ്. കോട്ടപ്പടിയിലെ വീട്ടിൽ കൂടെ ഭാര്യ സുധയുമുണ്ട്. മക്കളായ രഞ്ജനയും അർച്ചനയും അമേരിക്കയിലാണ്. ആർമിയിലായിരുന്ന അച്ഛൻ ക്യാപ്റ്റൻ പട്ടണത്ത് മാധവന്‍റെ ആവേശകരമായ സൈനിക ജീവിതമായിരുന്നു ലോകനാഥനു മാതൃക. ബംഗളൂരുവിലെ വിദ്യാഭ്യാസം പൂർത്തിയാക്കി ടെസ്റ്റ് എഴുതിയപ്പോഴേ വ്യോമസേനയിൽ ചേർന്നു. പരിശീലനം പൂർത്തിയാക്കി 1962 ൽ എയർഫോഴ്സ് ഫ്ളയിംഗ് കോളജിൽ പൈലറ്റാകാനായിരുന്നു പരിശീലനം. അതിനുശേഷം…

Read More

സ്ത്രീയെന്ന് പരിചയപ്പെടുത്തിയതോടെ പിന്നെ സര്‍വ നേരവും ചാറ്റിംഗായി ! ഒടുവില്‍ ആശിച്ച് മോഹിച്ച് നേരില്‍ കാണാനെത്തിയപ്പോള്‍ സ്വീകരിച്ചത് പോലീസും;പിടികിട്ടാപ്പുള്ളിയെ കുടുക്കാന്‍ പോലീസ് പയറ്റിയത് ‘ഓപ്പറേഷന്‍ അശ്വതി അച്ചൂസ്’തന്ത്രം…

തൊടുപുഴ:വര്‍ഷങ്ങളായി പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞ പ്രതിയെ പോലീസ് കുടുക്കിയത് ഓപ്പറേഷന്‍ അശ്വതി അച്ചൂസിലൂടെ. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് രൂപീകരിച്ച ശേഷം സ്ത്രീയെന്ന വ്യാജേന പ്രതിയുമായി പോലീസ് ബന്ധപ്പെടുകയായിരുന്നു. പിന്നീട് ചാറ്റിംഗിലൂടെ ഇയാളെ വലയിലാക്കിയ പോലീസ് ഒടുവില്‍ നേരില്‍ കാണുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു. വളരെ ആശിച്ച് ഫേസ്ബുക്ക് കാമുകിയെ കാണാനെത്തിയ ഇയാളെ പോലീസ് വലയിലാക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങി മുങ്ങി തൊടുപുഴ ചുങ്കം കാഞ്ഞിരത്തിങ്കല്‍ അലക്‌സ് കുര്യനെയാണ് ഹണിട്രാപ്പിലൂടെ പോലീസ് പിടികൂടിയത്. സ്ത്രീയെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചശേഷം വയനാട്ടിലെത്തി പോലീസ് സംഘം പ്രതിയെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.2006 മുതല്‍ അലക്‌സ് തൊടുപുഴ, കരിങ്കുന്നം പൊലീസ് സ്‌റ്റേഷനില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ്. 2010ല്‍ ജാമ്യമെടുത്ത് മുങ്ങിയ ഇയാള്‍ വയനാട്ടില്‍ എത്തി വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. കുറച്ചുനാള്‍ മുമ്പ് സമാനമായ മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ച് പൊലീസ് എറണാകുളത്ത് എത്തി. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച്…

Read More

ഓപ്പറേഷന്‍ അശ്വതി അച്ചൂസ്’; സ്ത്രീയെന്ന് പരിചയപ്പെടുത്തി സര്‍വനേരവും ചാറ്റിംഗ്, ഒടുവില്‍ കാണാനായി എത്തിയപ്പോള്‍ പോലീസ്, വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ പോലീസ് കുടുക്കിയതിങ്ങനെ

വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി കുടുക്കി പോലീസ്. സ്ത്രീയെന്ന വ്യാജേന പ്രതിയുമായി പോലീസ് ചങ്ങാത്തത്തിലാവുകയായിരുന്നു. ഫേസ്ബുക്ക് ചാറ്റിലൂടെ സൗഹൃദം സൃഷ്ടിച്ചാണ് വലയിലാക്കിയത്. ജാമ്യത്തിലിറങ്ങി മുങ്ങി തൊടുപുഴ ചുങ്കം കാഞ്ഞിരത്തിങ്കല്‍ അലക്‌സ് കുര്യനെയാണ് ഹണിട്രാപ്പിലൂടെ പോലീസ് പിടികൂടിയത്. സ്ത്രീയെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചശേഷം വയനാട്ടിലെത്തി പോലീസ് സംഘം പ്രതിയെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. 2006 മുതല്‍ അലക്‌സ് തൊടുപുഴ, കരിങ്കുന്നം പൊലീസ് സ്റ്റേഷനില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ്. 2010ല്‍ ജാമ്യമെടുത്ത് മുങ്ങിയ ഇയാള്‍ വയനാട്ടില്‍ എത്തി വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. കുറച്ചുനാള്‍ മുമ്പ് സമാനമായ മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ച് പൊലീസ് എറണാകുളത്ത് എത്തി. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പതിവായി വിളിക്കുന്ന മറ്റൊരാളെപറ്റി സംശയം ഉണ്ടായി. പിന്നീട് ഇത് അലക്സാണെന്ന് കണ്ടെത്തി. മൊബൈല്‍ നമ്പര്‍ വെച്ച് ഫെയ്‌സ്ബുക്കില്‍ പരിശോധിച്ച് അലക്സിന്റെ…

Read More