മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തില്‍ നിന്ന് പുതുമുഖതാരം ധ്രുവനെ മാറ്റിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിര്മാതാവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് ഉണ്ണി മുകുന്ദനെയാണ് റോളിലേക് പരിഗണിച്ചത്. ഉണ്ണി ചിത്രത്തിന്റെ ലൊക്കേഷനിലെത്തി. അതേസമയം ധ്രുവന് പിന്തുണയുമായി ഷമ്മി തിലകന് രംഗത്തെത്തി. പുറത്താക്കപ്പെട്ട സ്ഥിതിയ്ക്ക് താരസംഘടനായ അമ്മയില്‍ നിന്ന് 5000 രൂപയുടെ കൈനീട്ടം വാങ്ങാനുള്ള അര്‍ഹത തുടക്കത്തില്‍ തന്നെ ധ്രുവന് നേടിക്കഴിഞ്ഞെന്ന പരിഹാസവും ഷമ്മി തിലകന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. തനിക്ക് നേരിടേണ്ടി വന്ന അതേ അനുഭവമാണ് ധ്രുവന് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും ഷമ്മിയുടെ കുറിപ്പിലുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ‘അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക്; ‘സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്’ മാസം തോറും 5000 രൂപ കൈനീട്ടം (പെന്ഷന്) കിട്ടാനുള്ള യോഗ്യത ധ്രുവന് എന്ന പുതുമുഖനടന് തുടക്കത്തില്‍ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.…
Read MoreCategory: RD Special
പത്രവും ആശുപത്രിയും പോലെതന്നെ കെഎസ്ആർടിസിയും; എറിഞ്ഞു തകർക്കരുത്
റിച്ചാർഡ് ജോസഫ് തിരുവനന്തപുരം: കെഎസ്ആർടിസിയെ സംരക്ഷിക്കേണ്ടത് ജനങ്ങളാണെന്നും ഹർത്താൽ ദിനങ്ങളിൽ കെഎസ്ആർടിസിയെ ആക്രമിക്കരുതെന്നുമുള്ള അഭ്യർത്ഥനയുമായി കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി. ഇന്ന് രാഷ്ടീയ സമരങ്ങൾക്കും ഹർത്താലുകൾക്കും തീവ്രത കാണിക്കുന്നതിനുള്ള ഉപാധിയായി കെഎസ്ആർടിസി ബസുകൾ മാറി. പൊതുജനത്തിന്റെ സ്വത്തായ കെഎസ്ആർടിസിയെ അവശ്യസൗകര്യ വിഭാഗത്തിൽ ഉൾപ്പെടുത്തി പാൽ, പത്രം, ആശുപത്രി എന്നിവ പോലെ ഹർത്താലിൽ നിന്നും ഒഴിവാക്കണമെന്നും ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ 3.35 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസിക്കുണ്ടായത്. വർഷങ്ങളായി വിവിധ പ്രതിഷേധക്കാരുടെ മനസിൽ ഉറഞ്ഞുകൂടിയ ഒന്നാണ് ഹർത്താലിന് കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർക്കുകയെന്നത്. അധികാര വർഗത്തിന്റെ ഒരു പ്രതീകം എന്ന നിലയിലാണ് കെഎസ്ആർടിസി ബസുകൾ എറഞ്ഞു തകർക്കാൻ ആരംഭിച്ചത്. പിന്നീട് അതൊരു കീഴ്വഴക്കമായി. സർക്കാർ ഓഫീസുകൾ കണ്ടെത്തി ആക്രമിക്കാനുള്ള ബുദ്ധിമുട്ടും റോഡിലൂടെ തങ്ങളുടെ അടുക്കലേക്ക് എത്തുന്ന കെഎസ്ആർടിസി ബസുകളെ ആക്രമിക്കാനുള്ള എളുപ്പവും ഇതിനു…
Read Moreഎനിക്ക് ഇതില്‍ അപമാനമൊന്നും തോന്നുന്നില്ല, ഓള്‍ഡ് ഈസ് ഫാഷണബിള്‍’: വേറൊരാള് ഉടുത്ത സാരി ധരിക്കാന്‍ യാതൊരു മടിയുമില്ലെന്ന് പറഞ്ഞ് കളക്ടര്‍ വാസുകി: കൈയ്യടികളോടെ ജനങ്ങളും
വര്‍ക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച സാരി വീണ്ടും അണിഞ്ഞ് മാതൃകയായി തിരുവനന്തപുരം കലക്ടര്‍ വസുകി. വേറൊരാള് ഉപയോഗിച്ച സാരി വീണ്ടും ഉടുത്തെന്ന് കരുതി തനിക്ക് ഒരുതരത്തിലും അഭിമാനക്ഷതമോ നാണക്കേടോ തോന്നുന്നില്ലെന്ന് വാസുകി വീഡിയോയില്‍ പറയുന്നു. അടുത്ത 15 വര്‍ഷത്തേക്കെങ്കിലും താന്‍ ഈ സാരി ഉടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കുന്നു. സാരി ലഭിച്ചപ്പോഴേ ഈ സാരി ഉടുക്കുമെന്ന് താന്‍ പറഞ്ഞിരുന്നതായും കലക്ടര്‍ പറയുന്നു. വര്‍ക്കലയില്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീന്‍പ്രൊട്ടോക്കോളിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് കലക്ടര്‍ വസുകി ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇത് വ്യക്തമാക്കിയത്. വേറിട്ട ചിന്തകള്‍ കൊണ്ട് എന്നും ശ്രദ്ധേയയാണ് കെ.വാസുകി. കേരളം മറക്കാനാകാത്ത ദുരന്തത്തെ അഭിമുഖീകരിച്ചപ്പോള്‍ മികച്ച സംഘാടന മികവോടെ ദുരിതമുഖത്ത് മുന്നില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തിരുവനന്തപുരം കളക്ടര്‍ കൂടിയായ വാസുകി കാണിച്ച മികവ് ഏറെ പ്രശംസ പിടിച്ചു…
Read Moreപെരിന്തല്‍മണ്ണയില്‍ കിരീടമുയര്‍ത്തി കേരള ഡയറക്ടേഴ്സ് ഇലവന്
പുതുവര്‍ഷത്തിലെ ആദ്യ സെലിബ്രിറ്റി ക്രിക്കറ്റ് കിരീടം നേടിയതിന്റെ ആവേശത്തിലാണ് മലയാള സിനിമയിലെ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്സ് ഇലവന്. പെരിന്തല്‍മണ്ണയില്‍ മീഡിയ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച ഏറനാടാന്‍ ട്രോഫിയിലാണ് സംവിധായകരുടെ ടീം സിനിമയില്‍ മാത്രമല്ല കളത്തിലും തങ്ങള്‍ മികച്ച താരങ്ങളാണെന്ന് തെളിയിച്ചത്. സംവിധായകന് സജി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഡയറക്ടേഴ്സ് ഇലവന് ഫൈനലില്‍ മിലേനിയം സ്റ്റാര്‍സിനെ 30 റണ്‍സിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡയറക്ടേഴ്സ് ഇലവന് നിശ്ചിത 15 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തു. ഡയറക്ടേഴ്സിന് വേണ്ടി ക്യാപ്റ്റന്‍ സജി സുരേന്ദ്രന് 27 റണ്‍സെടുത്തപ്പോള്‍ സഹഓപ്പണര്‍ ശ്യാംധറും (22) മോശമാക്കിയില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ മിലേനിയം സ്റ്റാര്‍സിന് 15 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 33 റണ്‍സെടുത്ത മെല്വിന് ഫിലിപ്പ് മാത്രമാണ് മില്ലേനിയം നിരയില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മൂന്ന് ഓവറില്‍…
Read Moreമരം ഒരു വരംതന്നെ!! തുറന്നിട്ട ജനലിലൂടെ കുഞ്ഞ് താഴേക്ക് പതിച്ചു, നാലാംനിലയില്‍ നിന്നുള്ള വീണിട്ടും അഥര്‍വ് അത്ഭുതകരമായി രക്ഷപ്പെട്ടു, രക്ഷയ്ക്കെത്തിയത് മരവും ചില്ലകളും !!
മരം ഒരു വരമെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇപ്പോള്‍ ഈ ചൊല്ല് അക്ഷരാര്‍ഥത്തില്‍ സത്യമായിരിക്കുകയാണ് അഥര്‍വ് എന്ന ഒന്നരവയസുകാരന്റെ കാര്യത്തില്‍. മുംബൈ ഗോവണ്ടിയിലാണ് നാലാംനിലയിലെ ജനലില്‍ നിന്നും താഴേക്ക് വീണ കുട്ടിയ്ക്ക് മരം രക്ഷയൊരുക്കിയത്. മുംബൈയിലാണ് സംഭവം. ഗോവണ്ടിയില്‍ ബിഎസ് ദേവാഷി റോഡിലെ ഗോപികിഷന്‍ ബില്‍ഡിങ്ങില്‍ താമസിക്കുന്ന അജിത് ബര്ക്കാഡേജ്യോതി ദമ്പതികളുടെ മകനാണ് അഥര്‍വ്. ഫ്ലാറ്റില്‍ ഒരു ഭാഗത്ത് ഭിത്തിക്ക് പകരം ഏഴടി ഉയരത്തില്‍ സ്ലൈഡിങ് ജനലാണ്. മറ്റ് കവചങ്ങളും ഇല്ല. തുണി വിരിച്ചിടുന്നതിനായി മുത്തശ്ശി ജനലുകള്‍ തുറന്നിട്ടു. ഓടിയെത്തിയ കുഞ്ഞ് വഴുതി താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തോട് ചേര്‍ന്നുള്ള മരത്തിന്റെ ശാഖകളിലും ഇലകളിലും തട്ടിത്തടഞ്ഞ് താഴേക്ക് പതിച്ചപ്പോള്‍ വീഴ്ചയുടെ ആഘാതം കുറഞ്ഞത് വലിയ ദുരന്തം ഒഴിവായി. വീഴ്ചയില്‍ ക്ഷതമേറ്റ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവം വലിയ വാര്‍ത്തയായതോടെ പ്രകൃതിസ്നേഹികള്‍ മരത്തിന്റെ ചുവട്ടിലെത്തി വൃക്ഷവന്ദനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുകയും…
Read Moreസ്കൂള്‍ യൂണിഫോമില്‍ പ്ലസ്ടുക്കാരനും പത്താംക്ലാസുകാരിയും ഒഴിഞ്ഞ സ്ഥലത്തുവച്ച് വിവാഹിതരായി, കണ്ടുനില്ക്കാന് കൂടെ നിന്നവര്‍ സിന്ദൂരം നല്കി, മൂവാറ്റുപുഴയിലെ സ്കൂള്‍ കല്യാണത്തില്‍ പോലീസ് അന്വേഷണം, സംഭവത്തില്‍ നാടകീയത
എറണാകുളത്തെ മൂവാറ്റുപുഴയില്‍ സ്കൂള്‍ യൂണിഫോമില്‍ നടന്ന ‘കല്യാണ’മാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്ലസ്ടു വിദ്യാര്‍ഥിയും മൂവാറ്റുപുഴയിലെ സ്കൂളിലെ വിദ്യാര്‍ഥിനിയുമാണ് കഥാനായകന്മാര്. സംഭവം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്ലസ്ടുക്കാരനെ സ്കൂളില്‍നിന്ന് പുറത്താക്കുകയും ചെയ്തു. കളി കാര്യമായെന്നു കണ്ടതോടെ പ്ലസ്ടുക്കാരന്റെ വീട്ടുകാരും കൂട്ടുകാരും ടെലിഫിലിം ഷൂട്ടിംഗാണ് നടന്നതെന്നും ആളുകള്‍ തെറ്റിദ്ധരിക്കുകയാണെന്നും പറഞ്ഞ് രംഗത്തെത്തി. എന്നാല്‍, വീഡിയോ കാണുന്ന ആര്‍ക്കും തിരിച്ചറിയാനാകും ദൃശ്യങ്ങള്‍ സാധാരണ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതെന്ന്. സംഭവം വിവാദമായതോടെ വീഡിയോ പ്രചരിപ്പിച്ചവരാണു ടെലിഫിലിമിന്റെ കഥ മെനയുന്നത്. ടെലിഫിലിം ദൃശ്യങ്ങള്‍ ആരോ ദുരുപയോഗം ചെയ്തുവെന്നാണ് ഇവരുടെ വാദം. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സഹപാഠികള്‍ക്ക് മുന്നിലായിരുന്നു വിവാഹം. താലി ചാര്‍ത്തിയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയും വിവാഹം കേമമാക്കിയപ്പോള്‍ ഒപ്പം നിന്നവരും പ്രോത്സാഹിപ്പിച്ചു. ഒരു മാസം മുമ്പ് സ്കൂളിന് സമീപത്ത് യൂണിഫോമില്‍ തന്നെയായിരുന്നു വിവാഹം. ഉള്‍പ്രദേശം എന്ന് തോന്നിക്കുന്ന…
Read Moreഹർത്താൽ ദിനത്തിൽ വൈറലായ ആ ഓട്ടത്തിനു പിന്നിൽ
ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തൊട്ടാകെ അക്രമസംഭവങ്ങൾ അരങ്ങേറി. എന്നിരുന്നാലും ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളെ ചിരിപ്പിച്ച് വ്യാപകമായി പ്രചരിച്ചു. അതിലൊന്നാണ് പോലീസ് വാഹനത്തിനരികെ കൂടി ഓടുന്ന ഹർത്താൽ അനുകൂലിയുടെ ചിത്രം. ഈ ചിത്രത്തിനു പിന്നിലെ സംഭവം വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പോലീസിൽനിന്നു രക്ഷപ്പെടാനായി ഓടിയ പ്രവർത്തകൻ നേരെ ചെന്നുപ്പെട്ടത് പോലീസിന്റെ തന്നെ കൈയിൽ. അവർ തൂക്കിയെടുത്ത് പോലീസ് വാഹനത്തിൽ കയറ്റുന്ന വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി പ്രവർത്തകർക്കെതിരേ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ട്രോളുകൾ പ്രചരിക്കുന്നുണ്ട്.
Read Moreകേരള പോലീസ് ഫേസ്ബുക്ക് പേജിനു പത്തു ലക്ഷം ലൈക്ക്
കോഴിക്കോട്: കേരള പോലീസ് ഫേസ്ബുക്ക് പേജ് പത്തു ലക്ഷം ലൈക്ക് തികച്ചു. ഇന്നലെയാണ് ഈ നേട്ടം കൈവരിച്ചതെന്നും ഈ നേട്ടത്തിലേക്കെത്തിച്ച ജനങ്ങളോടു നന്ദിപറയുന്നതായും ഫേസ് ബുക്ക്പേജിലെ സന്ദേശത്തില്‍ പോലീസ് പറയുന്നു. സൗഹാര്‍ദപരമായ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ജനപിന്തുണ നേടിയെടുക്കാൻ കേരള പോലീസ് ഫേസ്ബുക്ക് പേജിനു കഴിഞ്ഞിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് ഫേസ്ബുക്ക് പേജ് പത്തുലക്ഷം ലൈക്ക് നേടിയത്. കേരള പോലീസ് ഫേസ്ബുക്ക് പേജിന്റെ വിജയം മൈക്രോസോഫ്റ്റ് പഠനവിഷയമാക്കാൻ തീരുമാനിച്ചതായും ഇതിനിടെ വാർത്ത വന്നിരുന്നു.
Read Moreപുതുവർഷദിനത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചത് ഇന്ത്യയിൽ
ന്യൂഡൽഹി: പുതുവർഷദിനത്തിൽ ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചത് ഇന്ത്യയിലെന്ന് യുനിസെഫിന്റെ റിപ്പോർട്ട്. പുതുവത്സരദിനത്തിൽ ഇന്ത്യയിൽ 69,944 ശിശുക്കൾ പിറന്നുവീണെന്നാണ് യുനിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നത്. കണക്കനുസരിച്ച് ചൈനയിൽ 44,940 ശിശുക്കളും നൈജീരിയയിൽ 25,685 ശിശുക്കളും പുതുവർഷത്തിൽ ജനിച്ചിട്ടുണ്ട്. ഇതിൽ ശിശുക്കളുടെ ജനന നിരക്കിൽ പാക്കിസ്ഥാൻ നാലാംസ്ഥാനത്തും(15,112) ബംഗ്ലാദേശ് എട്ടാംസ്ഥാനത്തുമാണുള്ളത് (8,428). പുതുവത്സരത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലായി 3,95,072 ശിശുക്കൾ ജനിച്ചിരിക്കാനാണ് സാധ്യതയെന്നും ആ കുഞ്ഞുങ്ങളെ ആരോഗ്യത്തോടെ പരിപാലിക്കുക എന്നതാണ് യുനിസെഫ് ഉൾപ്പടെയുള്ള അധികൃതരുടെ കടമയെന്നും യുനിസെഫ് ഡെപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടർ ഷാർലറ്റ് പെട്രി ഗോർനിറ്റ്സ്ക പറഞ്ഞു. ലോകത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് നേരത്തെ ഐക്യരാഷ്ട്രസഭ പ്രവചിച്ചിരുന്നു. ഇത് അന്വർത്ഥമാക്കുംവിധമാണ് യുനിസെഫ് പുറത്തുവിട്ട റിപ്പോർട്ടുകൾ. നിലവിൽ ഏകദേശം 133 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ഐക്യരാഷ്ട്രസഭയുടെ നിഗമനമനുസരിച്ച് ജനസംഖ്യയിൽ 2024- ഓടെ ഇന്ത്യ…
Read Moreവിവാഹമോചനത്തിന് കാരണമായത് സംവിധായകനായ ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്, സിനിമയല്ലാതെ മറ്റൊന്നും എനിക്കറിയില്ല, വിവാഹമോചിതയായ പ്രിയങ്കയ്ക്ക് പറയാനുള്ളത്
മലയാളത്തില്‍ നിന്നും തമിഴിലെത്തി വെന്നിക്കൊടി പാറിച്ച നടിയാണ് പ്രിയങ്ക നായര്‍. സിനിമയിലെത്തി കുറച്ചു കഴിയുംമുമ്പേ തമിഴ് സംവിധായകന് ലോറന്‍സ് റാമുമായി പ്രണയത്തിലാകുകയും ചെയ്തു നടി. എന്നാല്‍ ഒരു കുട്ടിയുണ്ടായി കുറച്ചു കഴിഞ്ഞതേ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രിയങ്ക ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. വിവാഹമോചനത്തിലേക്ക് നയിച്ചത് നിരവധി കാരണങ്ങളായിരുന്നു. സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഭര്‍ത്താവ് അനുവദിക്കാതിരുന്നതായിരുന്നു അതിലൊന്ന്. വിവാഹമോചന ഹര്‍ജിയില്‍ മറ്റൊരു കാര്യം കൂടി പ്രിയങ്ക പറഞ്ഞിരുന്നു. ഭര്‍ത്താവ് തന്റെ അശ്ലീലചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ടെന്നാണ് അവര്‍ പറഞ്ഞത്. വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ വയ്യ വിവാഹശേഷം വീട്ടില്‍ ഒതുങ്ങിയാല്‍ മതിയെന്ന ലോറന്‍സ് റാമിന്റെ തീരുമാനമാണ് വേര്‍പിരിയലിനു പിന്നില്‍. എനിക്ക് വേറെ ജോലി ഒന്നും അറിയില്ലന്നും വേറെ എന്ത് ചെയ്താലും അത് ഉപേക്ഷിച്ച് ഞാന്‍ സിനിമയിലേക്ക് തന്നെ വരും എന്ന് അടുത്തിടെ ഒരു മാഗസിനു നല്കിയ അഭിമുഖത്തില്‍ പ്രിയങ്ക…
Read More