നിയാസ് മുസ്തഫ ബുച്ച… ഈ നഗരം ഇന്നൊരു ശവപ്പറന്പാണ്. സുന്ദരമായിരുന്ന നഗരത്തിന്റെ മേനിയിൽ റഷ്യൻ സൈന്യം കോറിയിട്ടത് അധിനിവേശത്തിന്റെ ഭീകര കാഴ്ചകളാണ്. നഗരത്തിലെങ്ങും ശവങ്ങൾ കൂട്ടത്തോടെയും ഒറ്റപ്പെട്ടും കിടക്കുന്നു. സിവിലിയൻമാരുടെ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്ന കുഴിമാടങ്ങൾ വേറെയും. സുന്ദരമായൊരു നഗരം നശിപ്പിച്ച് വൈരൂപ്യത്തിന്റെ മേൽവിലാസം ചാർത്തിക്കൊടുത്തിരിക്കുന്നു. യുക്രെയ്ൻ തലസ്ഥാനമായ കീവിന്റെ സമീപമുള്ള നഗരമാണ് ബുച്ച. കഴിഞ്ഞ ദിവസമാണ് റഷ്യൻ സൈന്യം ഈ നഗരത്തിൽനിന്ന് അധിനിവേശത്തിന്റെ ഭീകരത മതിയാക്കി പിൻവാങ്ങിയത്. ഇതോടെ ഈ നഗരത്തിലേക്ക് കടന്നുവന്ന യുക്രെയ്ൻ സൈന്യവും ജനതയും ബുച്ചയുടെ ഇപ്പോഴത്തെ സ്ഥിതി കണ്ട് ആർത്തട്ടഹസിച്ച് കരഞ്ഞു. തങ്ങളുടെ പ്രിയ നഗരത്തിൽ റഷ്യൻ സൈന്യം നടത്തിയ ക്രൂരത അവർക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. യുക്രെയ്നിന്റെ ചില മേഖലകളിൽ റഷ്യൻ സേന ആക്രമണം കടുപ്പിക്കുന്പോഴും ബുച്ചയുൾപ്പെടെ പല നഗരത്തിൽനിന്നും അവർ പിൻമാറുന്നത് ശുഭസൂചനയാണ്. എങ്കിലും ഓരോ നഗരത്തിൽനിന്നും പിൻമാറുന്പോൾ ബുച്ചയേക്കാൾ മോശമായ…
Read MoreCategory: RD Special
സേവ് ചെയ്യാതെ ചാറ്റ് ചെയ്യാം! വാട്സ്ആപ്പിൽ പുത്തൻ ഫീച്ചറുകളെത്തുന്നു…
മുംബൈ: വാട്സ്ആപ്പിൽ പുത്തൻ ഫീച്ചറുകളെത്തുന്നു. ഫോണിലെ കോണ്ടാക്ടിലേക്ക് സേവ് ചെയ്യാതെതന്നെ വാട്സ് ആപ്പ് സേവനം ലഭ്യമായ നന്പരിലേക്ക് ചാറ്റ് ചെയ്യുന്നതിനുള്ള പോപ് അപ് മെനു ഫീച്ചറാണ് ആപ്പിൽ വരാനിരിക്കുന്നത്. നിലവിൽ ഒരു നന്പറിലേക്ക് വാട്സ്ആപ്പിലൂടെ ചാറ്റ് ചെയ്യുന്നതിന് ആ നന്പർ കോണ്ടാക്ടിലേക്ക് സേവ് ചെയ്യേണ്ടതുണ്ട്. പുതിയ ഫീച്ചർ വരുന്നതോടെ ഈ അസൗകര്യം മാറിക്കിട്ടും. ചാറ്റിനു വെളിയിലും വോയിസ് മെസേജ് കേൾക്കുന്നതിനുള്ള ഒൗട്ട് ഓഫ് ചാറ്റ് പ്ലേ ബാക്ക് ഫീച്ചർ, വോയിസ് മെസേജ് റിക്കാർഡ് ചെയ്യുന്നതിനിടെ പോസ് ചെയ്യുന്നതിനും വീണ്ടും ആരംഭിക്കുന്നതിനുമുള്ള ഫീച്ചർ, റിക്കാർഡ് ചെയ്ത വോയിസ് മെസേജ് അയയ്ക്കുന്ന മുന്‍പ് കേൾക്കുന്നതിനുള്ള ഡ്രാഫ്റ്റ് പ്രിവ്യു ഫീച്ചർ, ഇടയ്ക്കുവച്ച് നിർത്തിയ ശബ്ദ സന്ദേശങ്ങൾ നിർത്തിയിടത്തുനിന്ന് വീണ്ടും കേൾക്കുന്നതിനുള്ള റിമെന്പർ പ്ലേ ബാക്ക് ഫീച്ചർ, ഫോർവേർഡ് വോ യിസ് മെസേജുകളും അതിവേഗം പ്ലേ ചെയ്തു കേൾക്കുന്നതിനുള്ള ഫീച്ചർ തുടങ്ങിയവയും ഉടൻ…
Read Moreസുധിക്കും മിനിക്കും ഇന്ന് ഇരുപത്തിയഞ്ചാം ‘വിവാഹ വാർഷികം’
ഋഷി ഇന്ന് ഇരുപത്തിയഞ്ചാം വിവാഹ വാർഷികമാണ്- സുധിയുടെയും മിനിയുടെയും!! ഒന്നിപ്പിക്കാൻ കൂട്ടുനിന്ന പ്രിയപ്പെട്ട പലരും ഇന്ന് കൂടെയില്ലെങ്കിലും ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കണം എന്നുതന്നെയാണ് സുധിയുടെയും മിനിയുടെയും മക്കൾ പറയുന്നത്. സുധിയുടെ അച്ഛനും അമ്മയും, മിനിയുടെ വല്യമ്മച്ചിയും രണ്ടു ചേട്ടന്മാരും സ്വർഗത്തിലിരുന്ന് എല്ലാ ആശംസകളും നേരും.. ആഘോഷങ്ങളെല്ലാം വൈകിട്ടാണ്. ഇന്ന് രാവിലെ സുധിയും മിനിയും കുട്ടികളെയും കൊണ്ട് അന്പലത്തിലും പള്ളിയിലും പോയി.. കടന്നുപോയ പ്രിയപ്പെട്ടവർക്ക് വേണ്ടിയും ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയും പ്രാർത്ഥിച്ചു.. പിന്നെ നേരെ അവർ ചെന്നുകയറിയത് ആ ബുക്ക് ഷോപ്പിൽ ആയിരുന്നു. ലവ് ആൻഡ് ലവ് ഒണ്‍ലി എന്ന പുസ്തകം സുധിയും മിനിയും കണ്ടെടുത്ത ആ ബുക്ക് ഷോപ്പിൽ.. അവിടെവച്ച് അവർ ആ പുസ്തകം വീണ്ടും കണ്ടു. മക്കൾ അതെടുത്ത് കൗതുകത്തോടെ മറിച്ചുനോക്കി..പിന്നെ കോളേജിലേക്ക്.. ഒരു രാജമല്ലി വിടരുന്ന പോലെയായിരുന്നു നിന്റെ അമ്മയുടെ മുഖം ഞാൻ ആദ്യമായി കണ്ടത്…
Read Moreകള്ളന്റെ പേരിൽ വാട്സാപ്പ് ഗ്രൂപ്പ്! അശോകന്റെ സ്വഭാവത്തിലെ മറ്റു ചില സവിശേഷതകളും പോലീസ് ശ്രദ്ധിച്ചു; ജാഗ്രത പാലിക്കണമെന്ന് പോലീസ്…
ശ്രീജിത്ത് കൃഷ്ണൻ ഇതിനിടയില്‍ അശോകനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി കള്ളന് അശോകന് എന്ന പേരില്‍ അശോകന്റെ പ്രൊഫൈല്‍ ചിത്രവുമായി അമ്പലത്തറ പോലീസ് വാട്സാപ് ഗ്രൂപ്പ് തുടങ്ങിയതും വാര്‍ത്തയായി. സംസ്ഥാനത്താദ്യമായാണ് ഒരു കള്ളന്റെ പേരില്‍ പോലീസ് വാട്സാപ് ഗ്രൂപ്പ് തുടങ്ങുന്നതെന്ന വിശേഷവും ഇതിലുണ്ടായി. വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി നാട്ടുകാരായ ചിലരെ കൂടി അഡ്മിനായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇവര്‍ നാട്ടിലെ സാധാരണ വാട്സാപ് ഗ്രൂപ്പുകളുടെ മാതൃകയില്‍ ഒരു മാനദണ്ഡവുമില്ലാതെ തലങ്ങും വിലങ്ങും ആളുകളെ ചേര്ത്തുതുടങ്ങിയതോടെ ഗ്രൂപ്പിന്റെ ലക്ഷ്യം പാളി. പതിവ് ഫോര്‍വേഡഡ് മെസേജുകളും അശോകനെക്കുറിച്ചുള്ള ഒരു ആധികാരികതയുമില്ലാത്ത വിവരങ്ങളുംകൊണ്ട് ഗ്രൂപ്പ് നിറഞ്ഞു. ജാഗ്രത പാലിക്കണമെന്ന് പോലീസ്… അതേസമയം സ്ത്രീകളെയും കുട്ടികളെയും കഴിവതും വീട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്തരുതെന്നും ആരെങ്കിലും വാതിലില്‍ മുട്ടുകയോ കോളിംഗ് ബെല്‍ അടിക്കുകയോ ചെയ്താല്‍ ആരെന്ന് കാണാതെ പെട്ടെന്ന് പോയി വാതില്‍ തുറക്കരുതെന്നും പോലീസ് തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അശോകന്റെ മോഷണശൈലി…
Read Moreവയലിനില്‍ വിസ്മയം തീര്‍ക്കാന്‍ ഫായിസ് മുഹമ്മദ്! ലക്ഷ്യം ആഗോള സംഗീത സൗഹൃദം
വി.എസ്. ഉമേഷ് കൊച്ചി: ഫായിസ് മുഹമ്മദിന്റെ വയലിനിലൂടെ ഒഴുകുന്നത് സൗഹൃദത്തിന്റെ സംഗീതമാണ്. ലക്ഷ്യമാകട്ടെ അതിര്‍വരമ്പുകളില്ലാത്ത സംഗീതസൗഹൃദവും. നൂറോളം രാജ്യങ്ങളിലെ സംഗീതത്തെ കോര്‍ത്തിണക്കി അവിടങ്ങളിലെ കലാകാരന്മാരെയും പങ്കെടുപ്പിച്ച് മ്യൂസിക് ഫോര്‍ ഗ്ലോബല്‍ ഫ്രണ്ട്ഷിപ്പ് – “ആഗോള സംഗീത സൗഹൃദം’ അതിനായുള്ള തീവ്രശ്രമത്തിലാണ് വയലിനിസ്റ്റും സംഗീതജ്ഞനുമായ ഈ 25-കാരന്. ഓരോ രാജ്യത്തേയും പ്രചുരപ്രചാരം നേടിയ ഗാനങ്ങളെ കോര്‍ത്തിണക്കിയാണ് പരിപാടി സംഘടിപ്പിക്കാന്‍ ഉദേശിക്കുന്നത്. ഫായിസ് നേതൃത്വം നല്കി നൂറോളം വരുന്ന ഉപകരണ സംഗീതജ്ഞരെ കൂടി ഉള്‍പ്പെടുത്തി ഒരു സംഗീതനിശ. ഗിന്നസ് റിക്കാര്ഡെന്ന സ്വപ്നവും ഇതോടൊപ്പമുണ്ട്. നേരത്തെ നാല്പതോളം രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരെ ഉള്‍പ്പെടുത്തി സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. എന്തായാലും ആഗോള സംഗീത സൗഹൃദം ഒരുക്കുന്നതിനു മുന്നോടിയായി ഫായിസിന്റെ വീഡിയോ പ്രൊഫൈലും പുറത്തിറക്കിക്കഴിഞ്ഞു. അടുത്തുതന്നെ സംസ്ഥാന സര്‍ക്കാര്‍ ഫായിസിനെ വിവിധ രാജ്യങ്ങളിലേക്ക് കള്‍ച്ചറല്‍ എക്സ്ചേഞ്ചിന്റെ ഭാഗമായി അയയ്ക്കുന്നുണ്ട്. ഈ വര്‍ഷം പകുതിയോടെ ഇതിന്റെ…
Read Moreവെള്ളം ചുരത്തുന്ന ഈരാറ്റുപേട്ടയിലെ അദ്ഭുത കിണർ; അലി സാഹിബിന്റെ കിണറ്റിൻകര സൗഹൃദങ്ങളിൽ ആറാടുകയാണ്…
കോട്ടയം: കിണറുകൾ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്. ചുട്ടുപൊള്ളുന്ന ചൂടിൽ കിണറ്റിൽ നിന്നും വെള്ളം കോരി കൂടിക്കുന്നത് ഒരു സുഖമാണ്, ദാഹശമനമാണ്. ഓരോ വീടിന്റെയും മുറ്റത്ത് ഒരു കിണർ കാണും. വേനൽ കടുത്തതോടെ കിണറുകൾ വറ്റിവരണ്ടു. ലോറിയിലെത്തിക്കുന്ന വെള്ളം കിണറ്റിലൊഴിക്കുന്ന കാലമാണിത്. എന്നാൽ കോട്ടയം ഈരാറ്റുപേട്ടയിൽ ഒരു കിണറുണ്ട്. ഈ കിണറ്റിലെ വെള്ളം വറ്റാറില്ല. ഈ കിണറ്റിൽ നിന്നും ആരും വെള്ളം കോരാറില്ല. പകരം മോട്ടോർ വച്ചിരിക്കുകായണ്. ഒന്നും രണ്ടും മോട്ടോറല്ല. 94 മോട്ടോറുകൾ. അദ്ഭുതവും അതിശയവും തോന്നിപ്പിക്കുന്ന വെളളം ചുരുത്തി ഒരു നാടിന്റെ ദാഹമകറ്റുകയാണ് ഈ കിണർ. ഈരാറ്റുപേട്ട നടയ്ക്കൽ മുല്ലൂപ്പാറ പരേതനായ അലി സാഹിബിന്റെ സ്ഥലത്തെ കിണറ്റിലാണ് 94 മോട്ടോറുകളാണുള്ളത്. മുല്ലൂപ്പാറയിലും ചുറ്റുവട്ടത്തും ആരു വീടുവച്ചാലും അലി സാഹിബിന്റെ കിണറ്റിലേക്ക് വൈദ്യുതി വയറും പൈപ്പ് (ഹോസ്) കണക്ഷനും നിർബന്ധമാണ്. അതു പല പുരയിടങ്ങൾ താണ്ടിയായാലും മീറ്ററുകൾ…
Read Moreഎറണാകുളം നഗരത്തില്‍ 40 ടാറ്റൂ സെന്ററുകള്‍! കുടുക്കിയതെന്ന് സുജീഷ്; സുജീഷ് അറസ്റ്റിലായതിനെത്തുടര്‍ന്നു ഗായികയായ അഭിരാമിയുടെ പ്രതികരണം ഇങ്ങനെ..
എസ്.എം സംസ്ഥാനത്തു കൂണ് പോലെയാണ് ടാറ്റൂ സെന്ററുകള്‍ മുളച്ചു പൊന്തുന്നത്. ടാറ്റൂ സെന്ററുകള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കുംsujeeshcnjksdnjkf സംസ്ഥാന സര്‍ക്കാര്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ഓഫീസർ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ഇന്‍സ്പെക്ടർ, ജില്ല കെമിക്കല്‍ അനലിറ്റിക്കല്‍ ലാബിലെ ഉദ്യോഗസ്ഥൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന് എന്നിവര്‍ അടങ്ങുന്ന സമിതിക്കാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരമുള്ളത്. ടാറ്റൂ ലൈസന്‍സിനായി അപേക്ഷിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ യോഗ്യത, പരിശീലനം, പ്രവൃത്തി പരിചയം എന്നിവയെക്കുറിച്ചു സര്‍ക്കാര്‍ നിയോഗിച്ച സമിതി മുന്‍പാകെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുകയും വേണം. എന്നാല്‍, പലരും ആര്‍ട്ട് ലൈസന്‍സിന്റെ പേരിലാണ് ടാറ്റൂ സെന്ററുകള്‍ തുടങ്ങുന്നത്. പലേടത്തും ഒരു കൊച്ചു മുറിക്കുള്ളിലാണ് ടാറ്റൂ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പലതിനും മതിയായ ശുചിത്വം പോലും ഇല്ല. ടാറ്റൂ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ചും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ അംഗീകാരമുള്ള ഉപകരണങ്ങളായിരിക്കണം ടാറ്റൂ അടിക്കാനായി ഉപയോഗിക്കേണ്ടത്. ഡിസ്പോസിബിള്‍ സൂചികളും…
Read Moreസ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ പതിക്കല്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രെന്‍ഡായി മാറി! മാറിടങ്ങളിൽ കാമുകന്റെ പേര് ടാറ്റൂ ചെയ്യാന്‍ എത്താറുണ്ടെന്നു ടാറ്റൂ ആര്‍ട്ടിസ്റ്റ്
സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയില്‍ എത്തിയവരില്‍ ഏറെയും സെലിബ്രിറ്റികളായിരുന്നു. നിമിഷ സജയന്, മറീന മൈക്കിള്‍, അമൃത സുരേഷ്, വിദ്യ വിനു മോഹന്‍, സച്ചിന് വാര്യര്‍, ബിജിബാല്‍ എന്നിവരെല്ലാം ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വന്നു പോയവരാണ്. ഇവര്‍ക്ക് ടാറ്റൂ ചെയ്ത ചിത്രങ്ങള്‍ സുജീഷ് തന്റെ ഫേസബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. മറ നീക്കി കയറിയ ടാറ്റൂ കുറച്ചു നാളുകളായി സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ പതിക്കല്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ ടാറ്റൂ ചെയ്യാനെത്തിയ പെണ്‍കുട്ടിയെയാണ് സുജീഷ് പീഡിപ്പിച്ചതായി പരാതി ഉള്ളത്. കൊച്ചി നഗരത്തില്‍ പുരുഷന്മാര് നടത്തുന്ന സ്റ്റുഡിയോകളില്‍ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ പതിക്കാന്‍ എത്തുന്നവരില്‍ ഏറെയും പെണ്‍കുട്ടികള്‍ തന്നെയാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡിസൈനുകളുമായി എത്തുന്നവരുണ്ട്. ചിലരാകട്ടെ സെക്സിയായിട്ടുള്ള ഡിസൈനുകള്‍ ടാറ്റൂ ആര്ട്ടിസ്റ്റിനോടു ചോദിച്ചു മനസിലാക്കി പതിപ്പിക്കുന്നവരാണ്. ഏതു ഡിസൈന്‍ പതിക്കാൻ വന്നാലും അതു തെരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം കസ്റ്റമറിനുതന്നെയാണെന്ന് കൊച്ചിയിലെ ചില…
Read Moreസെലിബ്രിറ്റികൾക്കു പ്രത്യേക റൂം! സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോകള്‍ പ്രവര്‍ത്തിച്ചിരുന്നത് അത്യാധുനിക സെറ്റപ്പില്‍
ചെറിയ രീതിയിലുള്ള ടാറ്റൂ സ്റ്റുഡിയോയില്‍നിന്ന് സുജീഷിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ചേരാനെല്ലൂരിലും പാലാരിവട്ടത്തുമാണ് ഇയാള്‍ക്കു ടാറ്റൂ സ്റ്റുഡിയോകള്‍ ഉണ്ടായിരുന്നത്. സെലിബ്രിറ്റികള്‍ ടാറ്റൂ അടിക്കാന്‍ എത്തിയതോടെയാണ് സുജീഷിന്റെ നല്ല കാലം തെളിയുന്നത്. സിനിമ നടികളും ഗായികമാരുമൊക്കെ സുജീഷിന്റെ കസ്റ്റമര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ചു പരസ്യമൊന്നും ഉണ്ടായില്ലെങ്കിലും ഒരിക്കല്‍ ടാറ്റൂ ചെയ്യാന്‍ എത്തിയവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഇയാളുടെ സ്റ്റുഡിയോയിലേക്ക് എത്തിക്കൊണ്ടിരുന്നു. തുടക്കത്തിലൊക്കെ കസ്റ്റമര്മാരോടു നല്ല രീതിയിലാണ് ഇയാള്‍ ഇടപ്പെട്ടിരുന്നത്. വലിപ്പമുള്ള ടാറ്റൂകൾ ശരീരത്തിൽ പതിക്കാൻ എത്തുന്നവരായിരുന്നു കസ്റ്റമര്‍മാരില്‍ അധികവും. ഇതു സുജീഷിനു സാമ്പത്തികമായി നല്ല ലാഭം ഉണ്ടാക്കിക്കൊടുത്തു. തുടര്‍ന്ന് ടാറ്റു അടിക്കാനെത്തുന്നവരുടെ എണ്ണവും കൂടി. ചേരാനല്ലൂരിലെ സ്റ്റുഡിയോ കൂടാതെ ഇയാള്‍ പാലാരിവട്ടത്തും ഒരു ടാറ്റൂ സ്റ്റുഡിയോ തുടങ്ങി. രണ്ടു സ്റ്റുഡിയോകളില്നിന്നായി വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപ ലഭിക്കുന്നുവെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. എന്നാൽ, ഇതു ശരിയല്ലെന്നു തെളിയിക്കുന്നതായിരുന്നു ഇയാളുടെ ജീവിതശൈലി.…
Read Moreടാറ്റു മുറികളിലെ ചീറ്റിംഗ്! സുജീഷ് നിസാരക്കാരനല്ല; ഒടുവില്‍ സ്പാനിഷ് യുവതിയും; സുജീഷിന്റെ സ്റ്റുഡിയോയിൽ സംഭവിച്ചത് …
എസ്.എം ലോക ടൂറിസം ഭൂപടത്തില്‍ ദൈവത്തിന്റെ സ്വന്തം നാടിനു വലിയ സ്ഥാനമാണുള്ളത്. കേരളത്തിന്റെ പ്രകൃതി രമണീയത ആസ്വദിക്കാനും ഈ നാടിനെക്കുറിച്ച് അറിയാനുമായി ഇവിടെയെത്തുന്ന വിദേശികള്‍ നിരവധി. അതിലൂടെ നമുക്കു കിട്ടുന്ന വരുമാനവും വളരെ വലുത്. എന്നാല്‍, പലപ്പോഴും അതിനനുസരിച്ചുള്ള ജാഗ്രതയും മര്യാദയും കാണിക്കുന്നതിൽ മലയാളിക്കു വീഴ്ച വരുന്നുണ്ട്. അടുത്തിടെ ഒരു വിദേശ വനിതയ്ക്കു കേരളത്തില്‍ വച്ചുണ്ടായ അനുഭവം ആഗോളതലത്തില്‍ത്തന്നെ നമ്മുടെ നാടിന്റെ സത്പേരിനു കളങ്കം ഏൽപിക്കുന്നതാണ്. ടാറ്റൂ ചെയ്യുന്നതിനിടെ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നു കാണിച്ചു ചേരാനെല്ലൂര്‍ ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ് സുജീഷിനെതിരെ സ്പാനിഷ് യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്കിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് ഈ ടാറ്റൂ ആര്‍ട്ടിസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകളാണ്. ഇയാള്‍ക്കെതിരെ നിലവില്‍ ഏഴു പരാതികളാണുള്ളത്. റിമാന്‍ഡില്‍ കഴിയുന്ന സുജീഷിനെതിരേ ഇനിയും പരാതികള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ്…
Read More