സ്വന്തം ലേഖികതൃശൂർ: കേരളത്തിൽ പേരുകേട്ട കുടനിർമാതാക്കൾ ഏറെയുണ്ടെങ്കിലും മേടമാസത്തിൽ തൃശൂരിൽ രണ്ടു കൂട്ടരുണ്ടാക്കുന്ന കുടകൾ കാണാൻ കടൽ കടന്ന് ആളുകളെത്തും. അതാണ് തൃശൂർ പൂരത്തിലെ ഏറ്റവും മനോഹരകാഴ്ചകയായ കുടമാറ്റം. ഡിവൈൻ ദർബാർ എന്നു വിശേഷിപ്പിക്കാറുള്ള പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ കൂടിക്കാഴ്ച. പരസ്പരം അഭിമുഖമായി നിന്ന് ഇരുകൂട്ടരും നിമിഷങ്ങളുടെ വ്യത്യാസത്തിൽ കുടകൾ മാറിമാറി ഉയർത്തുമ്പോൾ തെക്കേ ഗോപുരനടയ്ക്കു താഴെ നിറയുന്ന പുരുഷാരം കുടകളെക്കാൾ ഉയരത്തിൽ ആരവം മുഴക്കി ഇരുവിഭാഗത്തിലും മത്സര ആവേശം നിറയ്ക്കും. പൂരത്തിന്റെ സായാഹ്നത്തിൽ ആയിരത്തി അഞ്ഞൂറിൽപ്പരം വർണക്കുടകളാണ് തേക്കിൻകാട് മൈതാനിയിൽ പൂത്തുലയുക. വിസ്മയിപ്പിക്കുന്ന സ്പെഷൽ കുടകൾ വേറെയും. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ചമയപ്പുരകളിൽ ആനച്ചൂരും ആനച്ചൂടും തട്ടാത്ത വർണക്കുടകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. എല്ലാ വര്‍ഷവും പൂരത്തിനു നാലുമാസം മുമ്പേ കുടകളുടെ പണികള്‍ ആരംഭിക്കും. എന്നാല്‍, ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ എത്രത്തോളം നീണ്ടുപോകും എന്ന ആശങ്കമൂലം പണികള്‍…
Read MoreCategory: RD Special
ഓട്ടം…ഓട്ടത്തോടോട്ടം…ഇപ്പോഴും റിവേഴ്സ് ഗിയറിൽ; തലതിരഞ്ഞ നയം, അധിക ബാധ്യത യാത്രക്കാരിലേക്ക്… ചാര്‍ജ് വര്‍ധനകൊണ്ട് രക്ഷപ്പെടുമോ ആനവണ്ടി ?
ഇ. അനീഷ്അങ്ങിനെ സ്വകാര്യ ബസുകള്‍ക്കൊപ്പം കെഎസ്ആര്‍ടിസിയും നിരക്ക് വര്‍ധിപ്പിച്ചു… പക്ഷെ അതുകൊണ്ട് രക്ഷപ്പെടുമോ ആനവണ്ടി. എത് കാലത്തും കേള്‍ക്കുന്ന പ്രശ്നമാണ് കെഎസ്ആര്‍ടിസിയിലെ ശമ്പളം മുടങ്ങല്‍. അതിന് ഈ വിഷുക്കാലത്തും തടസമുണ്ടായില്ല. കെഎസ്ആര്‍ടിസി രക്ഷപ്പെടുത്താന്‍ എത്രയെത്ര പദ്ധതികളാണ് നടപ്പിലാക്കുകയും നടപ്പിലാക്കികൊണ്ടിരിക്കുകയും ചെയ്യുന്നത്. പലരതീതിയിലും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ നോക്കി കുഴിയില്‍ ചാടി നിന്നതല്ലാതെ മറ്റൊന്നും നടന്നില്ല. കെഎസ്ആര്‍ടിസി ടൂറിസം പാക്കേജ്,വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ബസില്‍ താമസ സൗകര്യം, വിനോദയാത്രകള്‍, ഗ്രാമവണ്ടി… എല്ലാമേഖലകളിലും കൈവച്ച ആനവണ്ടി അധികൃതര്‍ക്ക് പക്ഷെ ഉദ്ദേശിച്ച ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് വീണ്ടും സാധാരണക്കാരുടെ മേലേക്ക് ചാര്‍ജ് വര്‍ധനയുടെ പേരിലുള്ള പാഞ്ഞുകയറല്. പ്രതിസന്ധി പരിഹരിക്കാൻ ബസ് ചാർജ് വർധിപ്പിക്കാനാണ് സ്വകാര്യ ബസുടമകൾക്കൊപ്പം കെഎസ്ആർടിയും വാദിച്ചത്. സ്ഥിര വരുമാനമില്ലാത്ത, വനിതകളോ വിദ്യാർഥികളോ പ്രായമായവരോ ഒക്കെയാണ് ഇപ്പോൾ ബസ് യാത്രക്കാർ. ബസ് ചാർജ് വർധിപ്പിക്കുന്നത് അത്തരം ആളുകളെ കൂടുതൽ…
Read Moreഉപ്പുമാങ്ങ ഭരണിയും വിഐപിയായി !!
ശ്രീജിത് കൃഷ്ണന് കാഞ്ഞങ്ങാട്: പഴയ വീടുകളിലെല്ലാം കാണും മഞ്ഞ ടോപ്പും വെളുത്ത ബോട്ടവും ഉരുണ്ട പിടിയുള്ള ചേലുള്ള അടപ്പുമൊക്കെയുള്ള ഒന്നുരണ്ട് ഉപ്പുമാങ്ങ ഭരണികള്‍. മധ്യവേനല്‍ അവധിക്കാലത്തെ മാങ്ങയുടെ സ്വാദ് മാസങ്ങള്‍ കഴിഞ്ഞ് മഴക്കാലത്തെ ഒരു പനിക്കോളിനിടയില് ചൂടുകഞ്ഞിക്കൊപ്പം അകത്താക്കുന്നതിന്റെ സുഖവും മിക്കവരുടെയും ബാല്യകാല ഓര്‍മകളില്‍ കാണും. അണുകുടുംബങ്ങളുടെ കാലം വന്നപ്പോള്‍ പറമ്പിലെ മാങ്ങ ശേഖരിച്ച് തുടച്ചു വൃത്തിയാക്കി ഉപ്പുവെള്ളത്തിലിട്ട് അടച്ചുവയ്ക്കാനൊന്നും ആര്‍ക്കും നേരമില്ലാതെയായി. പുതുതലമുറയ്ക്ക് ഉപ്പുമാങ്ങയെന്നാല് പാതയോരങ്ങളിലെ ഫൈബര്‍ ഭരണികളില്‍ കാണുന്ന വില്പനവസ്തുവായി. പഴയ ഉപ്പുമാങ്ങ ഭരണികള്‍ പലയിടത്തും ഷോക്കേസുകളിലേക്ക് സ്ഥാനംമാറി.ഷോക്കേസില്‍ വയ്ക്കാനാണെങ്കില്‍ അതിനായിക്കോട്ടെ. അല്ല ഉപ്പും പുളിയും മധുരവുമുള്ള ആഹാരസാധനങ്ങള്‍ ഫൈബര്‍-പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം കൂടുതല്‍ ആരോഗ്യകരമായ രീതിയില്‍ ഇട്ടുവയ്ക്കാനാണെങ്കില് അതിനുമാകാം. പിഞ്ഞാണഭരണികള് വീണ്ടും വിപണിയിലെ താരമാവുകയാണ്. പഴയ യൂണിഫോമില്‍ മാത്രമല്ല, കറുപ്പും തവിട്ടും നിറങ്ങളുടെ ചന്തത്തിലും മറ്റു വിവിധ നിറങ്ങളിലും ചിത്രപ്പണികളോടുകൂടിയും കൂടുതല്‍ വ്യത്യസ്തമായ…
Read Moreകുട്ടിക്കാലം മുതലുള്ള മോഹം ! ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളിലെല്ലാം മരട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. രാമകുമാര്‍ പൂരപ്പറമ്പുകളിലാണ്
സീമ മോഹന്‍ലാല്‍ പൂരപ്പറമ്പുകളില്‍ ഉത്സവ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരെ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ എറണാകുളം മരട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പി.കെ. രാമകുമാര്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ്. ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളിലെല്ലാം ഇദ്ദേഹം പൂരപ്പറമ്പുകളില്‍ ചെണ്ടമേളത്തില്‍ വ്യാപൃതനാകും. ചെണ്ടയില്‍ വിസ്മയം തീര്‍ത്ത് രാമകുമാര്‍ കൊട്ടിക്കയറുമ്പോള്‍ പൂരപ്രേമികളുടെ മനം നിറയുകയാണ്. കുട്ടിക്കാലം മുതലുള്ള മോഹം നെട്ടൂര്‍ പുതിയമഠത്തില്‍ വീട്ടില്‍ രാമകുമാറിന് കുട്ടിക്കാലം മുതല്‍ ചെണ്ട മേളം പഠിക്കാന്‍ മോഹമുണ്ടായിരുന്നു. ഉത്സവപ്പറമ്പുകളില്‍ പോകുമ്പോള്‍ ചെണ്ടമേളം നോക്കിനില്ക്കാറുണ്ടായിരുന്നു. പക്ഷേ പല കാരണങ്ങളും കൊണ്ട് അന്ന് പഠനം സാധ്യമായില്ല. തുടര്‍ന്ന് 2004ല്‍ പൂണിത്തുറ ശ്രീരാജ് മാരാരുടെ കീഴില്‍ ചെണ്ടമേളം പഠിക്കാന്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാനായില്ല. 2005ല്‍ രാമകുമാറിന് പോലീസില്‍ ജോലി കിട്ടിയതിനെത്തുടര്‍ന്നു ചെണ്ട പഠനം പാതിവഴിയില്‍ നിർത്തി. എങ്കിലും കുട്ടിക്കാലം മുതലുള്ള ആഗ്രഹത്തെ അദ്ദേഹം കൂടെക്കൂട്ടി. പോലീസ് ജോലിയില്‍ തുടരവേ…
Read Moreപവർഫുൾ അര്‍ച്ചന! തന്റെ സ്വപ്നത്തിലേക്ക് കൂടുതൽ അടുത്ത് അര്‍ച്ചന; വഴികാട്ടിയായി അച്ഛന്
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണമെഡല്‍ അര്‍ച്ചനയെ തേടിയെത്തിയിരിക്കുകയാണ്. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ 84 പ്ലസ് ഇനത്തിലാണ് അര്‍ച്ചന സമ്മാനാര്‍ഹയായത്. എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിയാണ് അര്‍ച്ചന സുരേന്ദ്രന്. വഴികാട്ടിയായി അച്ഛന് അച്ഛന് സുരേന്ദ്രനാണ് അര്‍ച്ചനയുടെ വഴികാട്ടി. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന് അര്‍ച്ചനയെ കരാട്ടെ പഠിക്കാന്‍ ചേര്‍ത്തു. ആ കരാട്ടെ ക്ലാസില്‍ നിന്നാണ് അര്‍ച്ചന തന്നിലെ കരുത്തിനെ തിരിച്ചറിഞ്ഞത്. അവിടത്തെ അധ്യാപിക സുമാ സുരേന്ദ്രന് പ്രചോദനമായി. കരാട്ടെ ബ്ലാക്ക് ബെല്‍റ്റാണ് അര്‍ച്ചന. തുടര്‍ന്ന് എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് അര്‍ച്ചന കായികലോകത്ത് സജീവമാകാന്‍ തുടങ്ങിയത്. അര്‍ച്ചനയിലെ പവര്ലിഫ്റ്ററെ കണ്ടെത്തിയത് കായികാധ്യാപകനായ ജോഷിയാണ്. പുരസ്കാരങ്ങള്‍ നിരവധി 2018-ല്‍ മംഗോളിയയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ദേശീയ…
Read Moreഈസ്റ്റർ ലില്ലി പൂവിട്ടു ‘എന്തു ഭംഗി നിന്നെ കാണാൻ’
കോട്ടയം: വിഷുവിന്റെ വരവറിയിച്ച് മഞ്ഞപ്രഭ തൂകി നാടാകെ കണിക്കൊന്നകൾ പൂത്തുലഞ്ഞതിനു പിന്നാലെ ഈസ്റ്ററിന്റെ അലങ്കാരം നിറച്ചും ഉത്ഥാനത്തിന്റെ ശോഭ പകർന്നും ഈസ്റ്റർ ലില്ലി പൂവിട്ടു. പണ്ടുകാലങ്ങളിൽ തൊടിയിലും പറന്പിലും ധാരാളം കണ്ടിരുന്ന ഈസ്റ്റർ ലില്ലി പൂക്കൾ ഇപ്പോൾ വളരെ വിരളമാണ്. പാടത്തിനുസമീപവും തൊടിയിലും പൂവിട്ട ഈസ്റ്റർ ലില്ലി പൂക്കളിൽ ഭൂരിഭാഗവും കനത്ത മഴയിൽ തണ്ട് ഒടിഞ്ഞ നിലയിലാണ്. സസ്യശാസ്ത്രപരമായി ലില്ലിയം എന്ന ജനുസിൽ ഉൾപ്പെടുന്ന ഒരു കൂട്ടം പുഷ്പിത സസ്യങ്ങളാണ് ഏപ്രിൽ ലില്ലികൾ എന്നു വിളിക്കുന്ന ഈസ്റ്റർ ലില്ലി. ഏപ്രിൽ മാസത്തിൽ പൂക്കുന്നത് കൊണ്ടാണു ഏപ്രിൽ ലില്ലി എന്ന പേരു വന്നത്. ഈ സമയത്താണ് ഈസ്റ്റർ എന്നതിനാൽ ഈസ്റ്റർ ലില്ലിയെന്നും വിളിക്കും. മേയ് മാസത്തിൽ ചില ചെടികൾ പൂക്കാറുണ്ട്. ഇതിനെ മേയ് ഫ്ളവർ എന്നാണു വിളിക്കുന്നത്. ലില്ലികൾ മിക്കവയും ജനുവരി – ഫെബ്രുവരിയിൽ കിളിർക്കുകയും ഏപ്രിൽ-മേയിൽ പുഷ്പിച്ച്…
Read Moreഅന്നത്തെ ദിവസം..! അതിനുശേഷം എന്റെ ഭർത്താവിനെ ഞാൻ നേരിൽ കണ്ടിട്ടില്ല; ഒലേന പറയുന്നു…
നിയാസ് മുസ്തഫ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിക്ക് ലോകജനതയുടെ മുന്പിൽ വീര പരിവേശമാണുള്ളത്. യുക്രെയ്നിൽ പടയൊരുക്കി റഷ്യ പ്രവേശിച്ചപ്പോൾ എല്ലാവരും കരുതി യുക്രെയ്ൻ തീർന്നുവെന്ന്. സെലൻസ്കിയാവട്ടെ, സ്വന്തം തടിയും നോക്കി നാടു വിടുമെന്ന്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. സ്ക്രീനിൽ കോമഡി നടനായി ജീവിച്ച സെലൻസ്കി, ഭരണരംഗത്ത് ഒരു പുലിയായി മാറുന്ന കാഴ്ചയാണ് കണ്ടത്. തന്റെ രാജ്യത്തെ ജനങ്ങൾക്കും സൈനികർക്കും ആത്മവിശ്വാസം പകർന്ന് തലയെടുപ്പോടെ ആ ഭരണാധികാരി യുദ്ധമുഖത്ത് നിലയുറപ്പിച്ചു. തലസ്ഥാന നഗരമായ കീവിനു മുകളിൽ ഉൾപ്പെടെ റഷ്യൻ സൈന്യം തുരുതുരാ ബോംബിട്ടിട്ടും സെലൻസ്കിയുടെ രോമത്ത് പോലും തൊടാൻ റഷ്യക്ക്് ആയില്ല. രാജ്യസ്നേഹം തുളുന്പുന്ന വാക്കുകൾകൊണ്ട് ഓരോ ദിവസവും യുക്രെയ്ൻ ജനതയോട് സെലൻസ്കി സംവദിച്ചുകൊണ്ടേയിരുന്നു. ഇത്തിരിപ്പോന്ന ആയുധങ്ങളും സൈന്യവുമായി റഷ്യ എന്ന ഭീമാകരനോട്് ഏറ്റുമുട്ടി ഇപ്പോഴും അടിപതറാതെ ഒരു രാജ്യത്തെയും അവിടുത്തെ ജനതയേയും ചേർത്തുനിർത്തുകയാണ് സെലൻസ്കി. അന്താരാഷ്ട്ര സമൂഹത്തോടും…
Read Moreപത്തംഗസംഘം അശ്രാന്ത പരിശ്രമത്തിലാണ്! ഭാഗ്യം കടാക്ഷിച്ചാൽ ചരിത്രം വഴിമാറും; അവര്‍ ആ യാത്ര തുടങ്ങി
ഭാഗ്യം ഒത്തുവന്നാൽ ഒരു ചരിത്രം ഉടൻ പിറക്കും. അതിനായി പത്തംഗസംഘം അശ്രാന്ത പരിശ്രമത്തിലാണ്. കറുത്ത വർഗക്കാരായ പത്തുപേർ അടങ്ങുന്ന ടീം എവറസ്റ്റ് കൊടുമുടി കീഴടക്കാൻ യാത്ര തുടങ്ങിയിരിക്കുന്നു. കെനിയൻ പർവതാരോഹകൻ ജെയിംസ് കഗാംബി ആണ് പത്തംഗ സംഘത്തെ നയിക്കുന്നത്. കഗാംബിയും കൂട്ടരും ലക്ഷ്യം കണ്ടാൽ എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരുടെ ടീമാവും അത്. കഗാംബി ഒഴികെ ടീമിലെ മറ്റ് ഒന്‍പതുപേരും അമേരിക്കക്കാരാണ്. ഏകദേശം 6,000 പർവതാരോഹകർ ഇന്നുവരെ എവറസ്റ്റ് കീഴടക്കിയതായിട്ടാണ് കണക്ക്. ഈ ആറായിരം പേരിൽ ആഫ്രിക്കൻ വംശജരായ പത്തിൽ താഴെ ആളുകൾ മാത്രമാണ് എവറസ്റ്റ് കീഴടക്കിയിട്ടുള്ളത്. വെളുത്തവർക്ക് മാത്രമല്ല, കറുത്തവർക്കും എവറസ്റ്റ് കീഴടക്കാനാകുമെന്ന ആത്മവിശ്വാസം കറുത്ത വർഗക്കാരിലേക്ക് പകർത്തുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഈ സാഹസത്തിനു പിന്നിലുള്ളതെന്ന് കഗാംബി പറയുന്നു. ബേസ് ക്യാന്പിൽ നിന്ന് കഗാംബി ടീം പുറപ്പെട്ടിട്ടുണ്ട്. ഏകദേശം രണ്ട് മാസത്തിനുള്ളിൽ അവർ എവറസ്റ്റിന്റെ…
Read Moreമേടമെത്തിയാൽ പൂക്കാതിരിക്കാനാവില്ല; വിഷുവിനെ വരവേല്‍ക്കാൻ കണിക്കൊന്നകൾ പൂത്തുലഞ്ഞു
ഒറ്റപ്പാലം: വിഷുവെത്തി… മഞ്ഞ കിങ്ങിണി തൂക്കി കണിക്കൊന്നകൾ പൂത്തുലഞ്ഞു. കാർഷിക സമൃദ്ധിയുടെ ഉത്സവം കൂടിയായ വിഷുവിന് വിപണികൾ ഉണർന്നിട്ടില്ലെങ്കിലും കണിക്കൊന്നകൾ പൂത്തുലഞ്ഞ് നിറകാഴ്ചയൊരുക്കിക്കഴിഞ്ഞു. ഒർജിനിലിനെ വെല്ലുന്ന പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കളും വിപണികളിൽ ഇത്തവണ സജീവമാണ്. കണിവെള്ളരിയും കണിക്കൊന്നയും പടക്കങ്ങളുമാണ് വിഷുവിന്റെ പ്രധാന പ്രത്യേകതകൾ. ഇത്തവണ വിഷു വിപണി ഇനിയും ഉണരാത്തത് കച്ചവടക്കാർക്ക് ആശങ്കയുയർത്തുന്നുണ്ട്. വീണ്ടും പ്ലാസ്റ്റിക്കിന്റെ അതിപ്രസരം വ്യാപകമാവുന്നതിന്റെ ഉദാഹരണമാണ് കൊന്ന പൂ പോലും പ്ലാസ്റ്റിക് നിർമിതമായി വില്പനയ്ക്കെത്തിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യഥാർഥ കൊന്നപൂ കിട്ടാത്തവർ ഇത്തവണ ഇത് വച്ചാവും കണികാണുക. പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന ഉത്സവമാണ് വിഷു. മീനം രാശിയിൽ നിന്ന് മേടരാശിയിലേക്ക് സൂര്യൻ കടക്കുന്ന ദിവസമാണ് വിഷു. വസന്ത ഋതുവിലെത്തുന്ന ഈ ആഘോഷത്തിന് വസന്ത വിഷുവെന്നും പേരുണ്ട്. കൊന്നയും കാർഷികോല്പന്നങ്ങളും അലങ്കരിച്ച കൃഷ്ണ വിഗ്രഹങ്ങളുമൊരുക്കി കൈനീട്ടം നല്കി, സദ്യയുണ്ട് മതിമറന്നാഘോഷിക്കുന്ന വിഷുനാളിൽ സൂര്യാരാധനയ്ക്കുള്ള പ്രാധാന്യവും വലുതാണ്.…
Read Moreകൊഴുക്കട്ടപ്പെരുമയില് ഒരു അമ്മ; അഭിമാനത്തോടും ആവേശത്തോടും 87 -ാം വയസിലും ഓശാനത്തലേന്ന് അന്നമ്മ കൊഴുക്കട്ട ഒരുക്കുന്ന തിരക്കിൽ; ഒപ്പംകൂടി കൊച്ചുമക്കളും
സ്വന്തം ലേഖകൻകൊച്ചി: ഓശാനത്തലേന്ന് അന്നമ്മ ഒരുക്കുന്ന കൊഴുക്കട്ടയ്ക്ക് രുചിയൊന്നു വേറെയാണ്. ശര്‍ക്കരയും തേങ്ങയും മറ്റു ചേരുവകളും കൃത്യമായ അളവില്‍ ചേരുന്നതു മാത്രമല്ല രുചിരഹസ്യം; വിശ്വാസജീവിതത്തോടു ചേര്‍ത്തുവച്ച, കൊഴുക്കപ്പെട്ടപ്പെരുമയുടെ പൈതൃകം തലമുറകളിലേക്കു പകരുന്നതിലാണ് അന്നമ്മയുടെ കൊഴുക്കട്ട ശനിയാഴ്ചയെ തിളക്കമുള്ളതാക്കുന്നത്. അങ്കമാലി ചുള്ളി പുതുവ റപ്പായിയുടെ ഭാര്യ അന്നത്തിനു പന്ത്രണ്ടാം വയസുമുതല്‍ ഓശാന ശനിയിലെ കൊഴുക്കട്ടയൊരുക്കല് മുടങ്ങിയിട്ടില്ല. കുടുംബത്തിലെ മൂത്ത മകള്‍ എന്ന നിലയില്‍ സഹോദരങ്ങള്‍, അയല്‍വാസികള്‍, പിന്നീട് മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍ എന്നിവരെയെല്ലാം ഓശാന കൊഴുക്കട്ടയുടെ റെസിപ്പിയും പൈതൃകവും പഠിപ്പിച്ചത് അന്നമ്മതന്നെ. അഭിമാനത്തോടും ആവേശത്തോടും 87 -ാം വയസിലും ഈ അമ്മ അതു തുടരുന്നു.കൊച്ചുമക്കളായ മിനു, ദിയ, ദിബിയ, ദില്‍ന, എവ്ലിന് എന്നിവര്‍ വരെയെത്തി അന്നമ്മയുടെ കൊഴുക്കട്ട മാഹാത്മ്യം അറിഞ്ഞു പഠിച്ചവരുടെ പട്ടിക. എടക്കുന്ന് പുതുശേരി ദേവസിയുടെയും റോസമ്മയുടെയും എട്ടു മക്കളില്‍ മൂത്തയാളാണ് അന്നം. ദേവസിക്കുട്ടി, റോസി, വര്‍ഗീസ്,…
Read More