മംഗലം ശങ്കരൻകുട്ടി ഒറ്റപ്പാലം : മരങ്ങൾക്കു ജീവന്റെ വിലയുണ്ടെന്ന ഓർമപ്പെടുത്തലുമായി ഇവിടെ ഒരാൾ. മരങ്ങൾ സംരക്ഷിക്കാനും പുതിയവ നട്ടുപിടിപ്പിച്ചു ഭൂമിക്ക് പച്ചപ്പിന്റെ മേൽക്കൂരയൊരുക്കാനും ജീവിതം തന്നെ മാറ്റിവച്ച വൃക്ഷസ്നേഹിയാണ് അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ രാജേഷ്. സംസ്കൃതിയെന്ന സംഘടന ഇതിനകം നട്ടുപിടിപ്പിച്ചതും വിതരണം ചെയ്തതും പതിനായിരക്കണക്കിനു വൃക്ഷത്തൈകളാണ്. ഇതിനെല്ലാം ചുക്കാൻ പിടിച്ചതു രാജേഷ് അടയ്ക്കാപുത്തൂരാണ്. മരങ്ങളുടെ ശ്മശാനഭൂമിയായ മരമില്ലിൽനിന്നാണ് രാജേഷിനു വൃക്ഷ സംരക്ഷണത്തിന്റെ ബോധോദയമുണ്ടാകുന്നത്. ഉയർന്നു വരുന്ന ചൂടിന്റെ കാഠിന്യമാണ് ഈ ചിന്തയിലേക്കു രാജേഷിനെ എത്തിച്ചത്. ആഗോള താപനത്തിനു മരമാണ് മറുപടി എന്ന പരിസ്ഥിതി സന്ദേശം ജീവിതത്തിൽ സ്വീകരിച്ച രാജേഷ് പത്തുവർഷത്തിലധികമായി വൃക്ഷങ്ങളുടെ ഇഷ്ടതോഴനാണ്. മരമില്ലിൽ ജീവനക്കാരനായി രാജേഷ് ഉപജീവനം നടത്തിവരുന്നത് ഒരുപക്ഷേ വിധിവൈപരീത്യമാകാം.എന്നാൽ ഇതിനകം രാജേഷ് രണ്ടുലക്ഷത്തിൽപരം പുതുമരങ്ങൾക്കു ഭൂമിയിൽ ജീവൻ നൽകിയാണ് തന്റെ തൊഴിൽശാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നത്. പരിസ്ഥിതി സംഘടനയായ അടയ്ക്കാ പുത്തൂർ സംസ്കൃതിക്കു രൂപം…
Read MoreCategory: RD Special
അമ്പത്തിരണ്ടുകാരിയുമായി ഒരുവർഷമായുള്ള അടുപ്പം! വഴിവിട്ട ജീവിതത്തിന് കുട്ടികളെ മറയാക്കി; കൊലയ്ക്കു പിന്നില്‍ വഴിവിട്ട ബന്ധവും ലഹരിയും
കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കൊലയ്ക്കു പിന്നില്‍ ജോണ്‍ ബിനോയ് ഡിക്രൂസിന്റെ ലഹരി ഉപയോഗവും വഴിവിട്ട ബന്ധവും. അങ്കമാലി കോടുശേരി സ്വദേശികളായ സജീവിന്റെയും ഡിക്സിയുടെയും മകള്‍ ഒരുവയസും എട്ടുമാസവുമുള്ള നോറ മരിയ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സജീവിന്റെ അമ്മ സിപ്സി (52)യുടെ സുഹൃത്തായ പള്ളുരുത്തി ഇഎസ്ഐ റോഡില്‍ കല്ലേക്കാട്ടില്‍ ജോണ്‍ ബിനോയ് ഡിക്രൂസിനെ (28) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഒരുവർഷമായുള്ള അടുപ്പം അമ്പത്തിരണ്ടുകാരിയായ സിപ്സിയും ഇരുപത്തെട്ടുകാരനായ ബിനോയും ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നു. പ്രായത്തിന്റെ പേരില്‍ ബിനോയി ഇവരില്‍നിന്ന് അകലാന്‍ ശ്രമിച്ചതില്‍ സിപ്സി പ്രകോപിതയായിരുന്നുവെന്നു പോലീസ് പറയുന്നു. തന്നില്‍നിന്ന് അകലാതിരിക്കാന്‍ സിപ്സി ബിനോയിയെ കള്ളക്കേസില്‍ കുടുക്കുകയും പലയിടത്തും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ബിനോയിയുടെ കുഞ്ഞാണെന്നു പറഞ്ഞു ബിനോയി അകലുന്നു എന്നു മനസിലായതോടെ സിപ്സി…
Read Moreവിവാഹ ആഭാസങ്ങള്‍ പടിക്കു പുറത്ത്; ഒരു സമൂഹത്തിനും അംഗീകരിക്കാൻ പറ്റാത്ത കോപ്രായങ്ങൾ; ഇവിടെ തകർന്നടിയുന്നത് മക്കൾ തെറ്റ് ചെയ്യില്ലെന്ന അച്ഛനമ്മമാരുടെ വിശ്വാസം
അനുമോൾ ജോയ് കണ്ണൂർ തോട്ടടയിൽ വിവാഹ വീടുകളില്‍ അരങ്ങേറിയ ദുരന്ത സംഭവത്തിന്റെ ഞെട്ടലിൽനിന്നു കേരളം ഇതുവരെ മുക്തരായിട്ടില്ല. വരന്റെ രണ്ട് സ്ഥലങ്ങളിലെ കൂട്ടുകാർ തമ്മിൽ വിവാഹത്തലേന്നു നൃത്തം ചെയ്യാനായി പാട്ട് വയ്ക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന തർക്കത്തിന്റെ പേരിൽ വിവാഹദിവസം പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവനാണ്. വിവാഹ ദിവസം സ്വന്തമായി നിർമിച്ച ബോംബുമായാണ് ഒരു കൂട്ടം ചെറുപ്പക്കാർ വിവാഹ പന്തലിലെത്തിയത്. ബോംബ് എറിയുമ്പോൾ സ്വന്തം ടീമിലെ തന്നെ ആളിന്റെ തലയിൽ തട്ടി പൊട്ടി തെറിക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. പ്രതീക്ഷിക്കാത്ത കാര്യം നടന്നത് കൊണ്ട് അവർ ആകെ പരിഭ്രാന്തരായി. ചിതറിയോടി. ഒടുവിൽ പോലീസിലെത്തി കീഴടങ്ങി. ഇപ്പോൾ ജയിലറയിൽ കഴിയുന്നു. പറഞ്ഞു തീർക്കാവുന്ന ചെറിയൊരു പ്രശ്നത്തിന്റെ പേരിൽ പൊലിഞ്ഞു പോയത് ഒരു വീടിന്റെ പ്രതീക്ഷയാണ്. സ്വയം കുറ്റം സമ്മതിച്ചു കീഴടങ്ങിയ പ്രതി അക്ഷയിയുടെ പിതാവ് പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞതു…
Read Moreക്ഷീണിച്ചെത്തിയ വധൂവരന്മാർക്ക് സുഹൃത്തുക്കൾ ഇളനീർ നൽകി;ആശുപത്രിയിൽ കിടന്നത് രണ്ടുനാൾ; കല്യാണ സദ്യയിൽകൊടുത്ത് ഒന്നൊന്നര പണിയായിപ്പോയി !!
അനുമോൾ ജോയ് വിവാഹ ദിവസം വധുവരൻമാർക്ക് പണികൊടുക്കാൻ ഭക്ഷണത്തിലും കൂട്ടുകാർ വെറൈറ്റി തേടാറുണ്ട്. കണ്ണൂരിലെ ക്രിസ്ത്യൻ കല്യാണത്തിലാണ് വധുവരൻമാരെ വെറൈറ്റി ജ്യൂസ് കഴിപ്പിച്ചു കൂട്ടുകാർ ആശുപത്രിയിലാക്കിയത്. അത് എന്ത് ജ്യൂസന്നല്ലേ.. നല്ല ഒന്നാന്തരം കാന്താരി ജ്യൂസ്. വധുവരൻമാർ പരസ്പരം ഇളനീര് കഴിക്കുന്ന ഒരു ചടങ്ങുണ്ട്. മധുരം വയ്ക്കൽ ചടങ്ങാണ്.. ഇളനീർ വെള്ളത്തിനു പകരം അതിൽ കാന്താരി ജ്യൂസ് ഒഴിച്ചു വച്ചു. ബാക്കി ചടങ്ങുകളെല്ലാം കഴിഞ്ഞ് ഇളനീർ കുടിക്കുന്ന സമയമെത്തി. ഈ സമയം സ്റ്റേജിലേക്കു വരന്റെ ഒരു കൂട്ടം കൂട്ടുകാർ ആർപ്പ് വിളിച്ച് ഇളനീരുമായെത്തി. അത് വധൂവരൻമാർക്കു നൽകി. ഫോട്ടോ ഗ്രാഫർമാരുടെ ഫോട്ടോയെടുപ്പ് കഴിഞ്ഞ് ഇരുവരും ജ്യൂസ് വലിച്ചു കുടിച്ചു. കല്യാണത്തിന്റെ ക്ഷീണം കാരണം ദാഹിച്ചു നിന്ന അവർ ഇളനീരെന്നു കരുതി ജ്യൂസ് കുടിച്ചതു മാത്രമേ ഓർമയുള്ളു. വധൂവരൻമാരുടെ നിലവിളി കേട്ട് എന്താ കാര്യമെന്ന് ആർക്കും മനസിലായില്ല. കൂട്ടുകാർ…
Read Moreവരന്റെ വീട്ടിലോട്ട് വലതുകാൽ വച്ചപ്പോഴെ കേട്ടത് ആ ചോദ്യം; സുഹൃത്തുക്കൾക്കൊപ്പം നിന്ന് അമ്മായിയമ്മയും ചേർന്ന് കൊടുത്ത പണിഅൽപം കടന്നുപോയില്ലേ….
അനുമോൾ ജോയ് “വീട്ടിൽ വന്ന് കയറിയ പെണ്ണിന് പണി വല്ലോം അറിയുമോന്ന് നോക്കേണ്ടേ…’ വരന്റെ കൂട്ടുകാരന്റെ വക കമന്റ്.. വരന്റെ വീട്ടിലോട്ട് വലതുകാൽ വച്ച് കയറാൻ തുടങ്ങിയ വധുവൊന്ന് ഞെട്ടി. ഇവര്‍ ഇനി എന്ത് പണിയാണോ തരുന്നതെന്നോർത്ത്. ഒട്ടും അമാന്തിക്കാതെ കൂട്ടുകാർ പണിയുമായെത്തി. ഒരു തേങ്ങയും കൂടെ ഒരു വാക്കത്തിയും. പെണ്ണിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.. ഇരുന്ന് തേങ്ങ പൊതിച്ചോളാൻ. വധുവിന് ഇത് വല്ലോം അറിയോ.. കൂട്ടുകാർ പറഞ്ഞത് കേട്ടില്ലെങ്കിൽ ഇതിലും വലിയ പണി കിട്ടുമെന്ന് ഭയന്ന് വധു വേഗം തന്നെ സാരിയെല്ലാം മടക്കി കുത്തി വാക്കത്തിയുമെടുത്ത് തേങ്ങ പൊതിക്കാൻ തുടങ്ങി. എത്ര കൊത്തിയിട്ടും തേങ്ങ പൊതിഞ്ഞു വരുന്നില്ല. ചുറ്റും വരന്റെ ബന്ധുക്കളും. കൂട്ടുകാരുടെ കമന്റ് കൂടി വന്നതോടെ പെണ്ണ് ഇപ്പോ കരയും എന്ന അവസ്ഥയിലായി കാര്യങ്ങൾ. വരൻ കൂട്ടുകാരോട് ഞാൻ ഹെൽപ് ചെയ്യട്ടെയെന്ന് ചോദിച്ചെങ്കിലും അതിനും…
Read Moreമണിയറയിൽ കൊടുക്കും എട്ടിന്റെ പണി !!! പരസ്പരം ഇരുന്ന് ചൊറിഞ്ഞും ആലാറം ഓഫ് ചെയ്തും പടക്കം പൊട്ടലും എല്ലാം കൂടി ആദ്യരാത്രി ഉറക്കമില്ലാത്ത രാത്രിയായി കടന്നു പോകും…
അനുമോൾ ജോയ് വിവാഹം കഴിക്കാൻ പോകുന്ന വരന്റെ മണിയറ ഒരുക്കൽ സുഹൃത്തുക്കളുടെ അവകാശമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ, കൂട്ടുകാരെ മണിയറ ഒരുക്കാൻ വിട്ടാൽ പ്രശ്നങ്ങൾ അതീവ ഗുരുതരമാണ്… ചെക്കന്റെയും പെണ്ണിന്റെയും മണിയറ ഒരുക്കുന്നതിൽ കാസർഗോഡ് മുതൽ മലപ്പുറംവരെയുള്ളവർ ഒട്ടും പിന്നിലല്ല. മണിയറയിൽ നായ്ക്കരുണ പൊടി വിതറുക, ഫാനിൽ മുളകുപൊടി, കിടപ്പറയിൽ പടക്കം, അലാറാം തുടങ്ങി നിരവധി പണികളാണ് ഇവർ വധുവരൻമാർക്ക് കൊടുക്കുക. കൂട്ടുകാരുടെ ഈ പണികളിൽ പൊറുതി മുട്ടി പലരും റൂമുകൾ വരെ മാറി കിടക്കാറുണ്ടത്രേ. ചൊറിഞ്ഞ് മധുവിധു ആഘോഷം കല്യാണ സൊറകൾ അത്ര കേട്ട് കേൾവിയില്ലാത്ത കണ്ണൂരിലെ മലയോരത്തെ ഒരു ഗ്രാമത്തിൽ 2005ൽ നടന്ന സംഭവമാണ്. ഇതരസംസ്ഥാനത്തു പോയി പഠിച്ച് തിരിച്ചു വന്ന വരന്റെ കൂട്ടുകാർ വരന് കൊടുത്തത് എട്ടിന്റെ പണിയാണ്. വിവാഹത്തിന് ഇതരസംസ്ഥാനത്ത് കൂടെ പഠിച്ച സഹപാഠികളാണ് വിവാഹം കളർഫുൾ ആക്കാൻ നോക്കിയത്. ആട്ടവും…
Read Moreമലബാറുകാർ ഒട്ടും പിന്നിലല്ല, എന്നാൽ..! വരൻ ശവപ്പെട്ടിയിൽ എത്തിയപ്പോൾ…
അനുമോൾ ജോയ് വിവാഹ ആഘോഷങ്ങൾക്കിടയിൽ കൗതുകമൊരുക്കുന്നതിൽ മലബാറുകാർ ഒട്ടും പിന്നിലല്ല. എന്നാൽ, ചിലപ്പോൾ ഈ കൗതുകങ്ങൾ കാര്യമാകാറും ഉണ്ട്. കോവിഡ് ചൂടുപിടിക്കുന്നതിന് മുന്‍പ് കണ്ണൂർ സിറ്റിയിലെ ഒരു മുസ്ലിം വിവാഹമാണ് അവസാനം പൊല്ലാപ്പായി മാറിയത്. നിക്കാഹ് കഴിഞ്ഞ് വധുവിനെയും കൂട്ടി വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടിലെത്തി. എന്നാൽ, അവിടെയെത്തിയപ്പോൾ വരനെ കാണാനില്ല. കൂട്ടുകാരുമൊത്ത് എവിടെയെങ്കിലും പോയതാണെന്ന് കരുതി ആദ്യമൊന്നും കാര്യമാക്കിയില്ല. എന്നാലും സ്വന്തം വിവാഹമല്ലേ.. പുതുപെണ്ണ് വീട്ടിലെത്തുമ്പോൾ പുയ്യാപ്ല ഇവിടെ വേണ്ടേയെന്ന് വധുവിന്റെ വീട്ടുകാർ അടക്കം പറയാൻ തുടങ്ങി. ഇത് കേട്ട് എന്ത് പറയണമെന്ന് അറിയാതെ വരന്റെ വീട്ടുകാരും. സമയം വൈകുംതോറും വീട്ടുകാർ എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥ. ഫോൺ വിളിച്ചിട്ട് സ്വിച്ച് ഓഫ്. അറിയാവുന്ന കൂട്ടുകാരുടെ നമ്പർ തപ്പി പിടിച്ച് വിളിച്ചപ്പോൾ അവരും ഫോൺ എടുക്കുന്നില്ല. മണിക്കൂറുകൾ പിന്നിട്ടിട്ടും വരനെക്കുറിച്ചുയാതൊരു വിവരവും ഇല്ല.…
Read Moreകല്യാണത്തലേന്ന് വരനുമായി മുങ്ങി ! മകനെ കാണാതെ പരാതി നൽകിയപ്പോൾ പുറത്ത് വന്നത് സുഹൃത്തുക്കളുടെ കല്യാണ സൊറ; കലിപൂണ്ട് അമ്മാവനും…
അനുമോൾ ജോയ് കോഴിക്കോട് ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലുണ്ടായ കല്യാണ സൊറ ശരിക്കും പൊല്ലാപ്പായി മാറുകയായിരുന്നു. കല്യാണത്തലേന്ന് വരന്റെ അടുത്ത സുഹൃത്തുക്കൾ വരന്റെ വീട്ടിലെത്തി. വരനോട് ഒന്ന് പുറത്തു പോയി കറങ്ങി വന്നാലോ എന്നുസുഹൃത്തുക്കൾ ചോദിച്ചു. ചങ്കുകൾ വിളിച്ചതല്ലേ..നാളെ കല്യാണം കഴിഞ്ഞാൽ ഇങ്ങനെയുള്ള കറക്കം നടക്കില്ലല്ലോ.. വരൻ ഒട്ടും അമാന്തിക്കാതെ ബൈക്കിനടുത്തേക്കുനടന്നു. എന്നാൽ,സുഹൃത്തുക്കൾ അടുത്തെത്തി പറഞ്ഞു.. എല്ലാർക്കും കൂടെ ഒരുമിച്ച് ഇതിൽ പോകാമെന്ന് പറഞ്ഞു. വരൻ നോക്കുമ്പോൾ ഒരു ചെറിയ ട്രാവലർ. നമ്മൾ ഇതെങ്ങോട്ടാ പോകുന്നതെന്ന് വരൻ ചോദിച്ചപ്പോ ബാച്ചിലർ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ടെന്ന് സുഹൃത്തുക്കൾ. എവിടെയാണെന്ന് ചോദിച്ചപ്പോൾ.. നീ വാ ഒന്ന് കറങ്ങിയിട്ട് വരാമെന്നായിരുന്നു മറുപടി. അടുത്തെവിടെയെങ്കിലും ആണെന്നുകരുതിയ വരൻ വണ്ടിയിൽ കയറി. വണ്ടി ചെന്നു നിർത്തിയ സ്ഥലം കണ്ട് ഞെട്ടി. മൂന്നാറിലെ ഒരു റിസോർട്ടിലായിരുന്നു. വരൻ ആകുന്നത്ര തിരിച്ച് കൊണ്ടുപോകാൻ സുഹൃത്തുക്കളോട് ആവശ്യപെട്ടെങ്കിലും…
Read Moreദമ്പതിമാരെ കോരിയെടുത്ത് ജെസിബി; ബ്രേക്കില്ലാത്ത സൈക്കിളിൽ ആദ്യയാത്ര; വരന് പണികൊടുത്തുകൊണ്ടുള്ള സുഹൃത്തുകളുടെ കലാപരിപാടികൾ തുടർന്നു കൊണ്ടേയിരിക്കുന്നു
അനുമോൾ ജോയ് കണ്ണൂരിലെ മലയോരത്തെിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വരൻ ജെസിബി ഡ്രൈവറാണ്. അതുകൊണ്ടു തന്നെ വിവാഹ യാത്ര കെങ്കേമമാക്കാൻ കൂട്ടുകാർ കണ്ടുപിടിച്ച വാഹനവും ജെസിബി തന്നെ. വരൻ ഡ്രൈവറാണെങ്കിലും ഇത്തവണ വരൻ ജെസിബി ഓടിക്കേണ്ടന്നു കൂട്ടുകാർ പറഞ്ഞു. ഇതുകേട്ടപ്പോൾ വരനു പകുതി ആശ്വാസമായി. വലിയ പണികൾ പ്രതീക്ഷിച്ചെത്തിയതായിരുന്നു വരൻ. കൂട്ടുകാർക്കിടയിൽനിന്നുള്ള ഒരാൾത്തന്നെ കയറി ജെസിബി സ്റ്റാർട്ടാക്കി. തന്റെ പ്രിയതമയെയും കൂട്ടി ജെസിബിയിലേക്കു കയറാൻ പോയപ്പോഴാണ് കൂട്ടുകാർ തടഞ്ഞു നിർത്തിയത്. അങ്ങനെ സീറ്റിൽ കയറി ഇരിക്കേണ്ട എന്നു കൂട്ടുകാർ തീരുമാനിച്ചു. വരനെയും വധുവിനെയും ജെസിബിയുടെ ബക്കറ്റിലാണ് കൂട്ടുകാർ ഇരുത്തിയത്. ഇവിടിരുന്നു പോകാമെന്നു വിചാരിച്ചപ്പോഴാണ് രണ്ടു പേരെയും ഡ്രൈവറായി കയറിയ കൂട്ടുകാരൻ ഇതുമുകളിലേക്ക് ഉയർത്തിയത്. വധു പേടിച്ചുനിലവിളിച്ചു. വരന് എന്താണ് ചെയ്യേണ്ടതെന്ന ഒരു രൂപം കിട്ടുന്നുണ്ടായിരുന്നില്ല.കൂട്ടുകാർ ഇത്ര വലിയ പണി തരും എന്ന് വിചാരിച്ചിരുന്നില്ല. തലമുതിർന്ന കാർന്നവൻമാർ ഇതുതടയാൻ…
Read Moreഭഗവത്ഗീതയ്ക്ക് ഇംഗ്ലീഷ് കാവ്യ പരിഭാഷയുമായി വൈദികൻ; റവ.ഡോ. ആന്നിയിൽ തരകന്റെ തർജമ ഭാരതത്തിൽ ആദ്യമായിരിക്കുമെന്ന് കർദിനാൾ
തിരുവനന്തപുരം: ഭഗവത്ഗീത ഇംഗ്ലീഷിലേക്കു കാവ്യരൂപത്തിൽ വിവർത്തനം ചെയ്ത് കത്തോലിക്കാ വൈദികൻ. മലങ്കര കത്തോലിക്ക സഭാ വൈദികനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ റവ.ഡോ. ആന്നിയിൽ തരകനാണ് കാവ്യരൂപത്തിൽ ഭഗവത്ഗീത വിവർത്തനം ചെയ്തത്. മാർ ഈവാനിയോസ് കോളജിൽ നടന്ന ചടങ്ങിൽ മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ശാന്തിഗിരി ആശ്രമാധിപൻ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്ക് ആദ്യപ്രതി നൽകി പ്രകാശനകർമം നിർവഹിച്ചു. ഭാരതത്തിൽ ആദ്യമായി ഒരു വൈദികൻ ഭഗവത്ഗീത കാവ്യരൂപത്തിൽ തർജമ ചെയ്തത് ഫാ. തരകൻ ആയിരിക്കു മെന്ന് കർദിനാൾ പറഞ്ഞു. ഭാരതത്തിന്റെ സാംസ്കാരിക സ്രോതസ് ആയ ഗീതയെ ഭാഷാന്തരം ചെയ്തതിലൂടെ വിവർത്തകനായ തരകൻ അച്ചനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ക്രൈസ്തവ സഭയും നൂറ്റാണ്ടുകളിലൂടെ ആർജിച്ച ഭാരതീയതയ്ക്കു പുതിയ ഭാവവും രൂപവും നൽകുകയാണു ചെയ്തത്. ക്രിസ്തുശിഷ്യനായ തോമാശ്ലീഹ ഭാരതത്തിനു നൽകിയ ക്രൈസ്തവസന്ദേശം മൂർത്തീഭാവം…
Read More