കേരള നിയമസഭ! ചില കൗതുകങ്ങൾ…

ഇന്ത്യയിൽ ആദ്യമായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു തെരഞ്ഞെടുപ്പ് നടന്നത് കേരളത്തിലാണ്. 1982 മേയ് മാസത്തിൽ എറണാകുളം ജില്ലയിലെ പറവൂരിൽ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു അത്.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി എ.സി. ജോസിന്‍റെ പരാതിയിൽ സുപ്രീംകോടതി ഇലക്‌ട്രോണിക് മെഷീൻ ഉപയോഗിച്ച 50 ബൂത്തുകളിൽ റീപോളിംഗിന് ഉത്തരവിട്ടു. ബാലറ്റ് പേപ്പർ ഉപയോഗിച്ചു നടത്തിയ റീ പോളിംഗിൽ എ.സി. ജോസ് വിജയിക്കുകയും ചെയ്തു.

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത് 1001 മേയ് 10നാണ്.

2.മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തിയാണ് സി.എച്ച് മുഹമ്മദ് കോയ.അതുപോലെ എംഎൽഎ,എംപി,മന്ത്രി,ഉപമുഖ്യമന്ത്രി,മുഖ്യമന്ത്രി,സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുളള ഏകവ്യക്തിയും രണ്ടുതവണ ഉപമുഖ്യമന്ത്രിയായിരുന്ന ഒരേയാളും സി.എച്ച് മുഹമ്മദ് കോയയാണ്.

3.കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി സി.അച്യുതമേനോനാണ് (1970-77).അഞ്ചുവർഷം തികച്ച ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി കെ.കരുണാകരനും(1982-87).

4.ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യവ്യക്തിയാണ് റോസമ്മ പുന്നൂസ്.കേരള നിയമസഭയിലെ ആദ്യ പ്രോടോം സ്പീക്കറും ഏറ്റവും കൂടുതൽ കാലം പ്രോടോം സ്പീക്കർ പദവിവഹിച്ച വ്യക്തിയും റോസമ്മ പുന്നൂസ് തന്നെയാണ്.

5.പിന്നാക്ക സമുദായത്തിൽ നിന്നുളള ആദ്യകേരള മുഖ്യമന്ത്രിയായിരുന്നു ആർ.ശങ്കർ.കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായ ആദ്യവ്യക്തിയും ആർ.ശങ്കറാണ്.

അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരളമുഖ്യമന്ത്രിയും അദ്ദേഹമായിരുന്നു.കേരളരാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി കെ. കരുണാകരനാണ്.

6.കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ വനിത പ്രാതിനിധ്യമുണ്ടായിരുന്നത് 10-ാം നിയമസഭയിലാണ്.13 വനിതാ പ്രതിനിധികളാണ് അന്നുണ്ടായിരുന്നത്.

ഏറ്റവും കുറവ് വനിതാ പ്രാതിനിധ്യമുണ്ടായിരുന്ന നിയമസഭ മൂന്നാം നിയമസഭയുമാണ്.ഇപ്പോഴത്തെ നിയമസഭയിൽ 8 വനിതകളാണ് ഉളളത്.കെ.കെ.ശൈലജയും ജെ.മേഴ്സിക്കുട്ടിയമ്മയുമാണ് അതിൽ മന്ത്രിമാരായവർ.

7.വി.എസ്് അച്യുതാനന്ദനാണ് രാജ്ഭവന് പുറത്തുവച്ച് അധികാരമേറ്റ ആദ്യകേരളമുഖ്യമന്ത്രി.രണ്ടാമത്തേത് പിണറായി വിജയനും.ഇരുവരും തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചാണ് അധികാരമേറ്റത്.

8.ഏഴ് തവണകളായി ഏകദേശം നാല് വർഷത്തിനടുത്ത് കേരളം രാഷ്ട്രഭരണത്തിൻ കീഴിലായിരുന്നു.1956 മാർച്ച് 23 നായിരുന്നു കേരളത്തിൽ ആദ്യമായി രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്.1982 ലാണ് അവസാനമായി രാഷ്ട്രപതിഭരണം നടന്നത്.

9.കേരളത്തിലെ ആദ്യനിയമസഭാ മണ്ഡലങ്ങൾ 114ലും അംഗങ്ങൾ 127ഉം ആയിരുന്നു.കാരണം ഇതിലെ 12 മണ്ഡലങ്ങളിൽ നിന്ന് രണ്ട് അംഗങ്ങളെ വീതമാണ് തെരഞ്ഞെടുത്തത്.

ഇതിൽ 11 മണ്ഡലങ്ങൾ പട്ടികജാതിക്കും ഒരു മണ്ഡലം പട്ടികവർഗത്തിനും സംവരണം ചെയ്തിരുന്നു.

(തയാറാക്കിയത്: ട്രീസാ ജോയ് )

Related posts

Leave a Comment