ആ സ്യൂട്ട് കേസിൽ എന്തെങ്കിലും രഹസ്യമുണ്ടോയെന്ന ചിന്ത ഡ്രൈവർ രാജുവിനെ അലട്ടിത്തുടങ്ങി. ഇതിനിടെയാണ് അയാൾ ഞെട്ടലോടെ ഒരു കാര്യം മനസിലാക്കിയത്. എന്തോ ഒരു ദുർഗന്ധം വണ്ടിയിൽ നിറയുന്നു. സാധാരണ റോഡുകളിലൂടെയൊക്കെ പോകുന്പോൾ വശങ്ങളിലെ ഒാടകളിൽനിന്നും മറ്റുമുള്ള ദുർഗന്ധം ഇങ്ങനെ വാഹനങ്ങളിലേക്ക് അടിച്ചു കയറാറുണ്ട്. അങ്ങനെ എന്തെങ്കിലുമായിരിക്കുമെന്ന് അയാൾ സമാധാനിച്ചു. എന്നാൽ, വണ്ടി മുന്നോട്ടു പോയിട്ടും ഒാടയൊന്നുമില്ലാത്ത പ്രദേശത്ത് എത്തിയിട്ടും വാഹനത്തിനുള്ളിലെ ദുർഗന്ധം വിട്ടുമാറുന്നില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു. അവരുടെ സമീപത്ത് ഇരിക്കുന്ന സ്യൂട്ട് കേസിൽനിന്നാണോ ആ ദുർഗന്ധം ഉയരുന്നതെന്ന സംശയം അയാളിൽ ബലപ്പെട്ടു. അവരാണെങ്കിൽ ഇടയ്ക്കിടെ സ്യൂട്ട് കേസിലേക്കു നോക്കുന്നതല്ലാതെ ഒന്നും പറയുന്നതുമില്ല. ഭയം പൊതിയുന്നു ദുർഗന്ധം കൂടി വരുന്നതായി തോന്നിയതോടെ വല്ലാത്തൊരു ഭയം ഡ്രൈവറെ പൊതിഞ്ഞു. ഇനിയും ഇക്കാര്യം ചോദിക്കാതെ മുന്നോട്ടുപോകാനാവില്ല എന്നയാൾ തീരുമാനിച്ചു. ആളുകളൊക്കെയുള്ള ഒരു പെട്രോൾ പന്പിനു സമീപം അയാൾ വണ്ടി നിർത്തി. എന്തിനാണ്…
Read MoreCategory: RD Special
കൊടൈക്കനാൽ വേണ്ട, നമുക്കു കന്യാകുമാരിയിലേക്കു പോകാം! കൊടൈക്കനാൽ ലക്ഷ്യമാക്കി വണ്ടി നീങ്ങിക്കൊണ്ടിരിക്കെ പെട്ടെന്ന് അവർ ഡ്രൈവർ രാജുവിനെ വിളിച്ചു…
കറുത്ത് പ്രൗഢയായ ഒരു സ്ത്രീയായിരുന്നു ഡോ.ഒാമന. അവരുടെ പെരുമാറ്റത്തിലോ ഇടപെടലിലോ സംശയകരമായി ഒന്നും തന്നെ വാൻ ഡ്രൈവറായ രാജുവിനു തോന്നിയില്ല. ഊട്ടിയിൽനിന്നു കൊടൈക്കനാലിലേക്കാണ് യാത്ര എന്നതുകൊണ്ടു തന്നെ അവർ ടൂറിസ്റ്റ് ആണെന്ന് അയാൾ ഉറപ്പിച്ചിരുന്നു. സാമാന്യം വലുതും കനമുള്ളതുമായ ഒരു സ്യൂട്ട്കേസായിരുന്നു അവരുടെ കൈവശം ഉണ്ടായിരുന്നത്. ഭാരമുള്ള സ്യൂട്ട്കേസ് വാനിൽ കയറ്റിവയ്ക്കാൻ ഡ്രൈവറും അവരെ സഹായിച്ചു. കൊടൈക്കനാൽ ലക്ഷ്യമാക്കി വാൻ നീങ്ങി. എന്നാൽ, യാത്രയ്ക്കിടയിൽ ഡോ.ഒാമന ഒന്നും സംസാരിച്ചില്ല. സാധാരണ ഇങ്ങനെ ടൂറിസ്റ്റുകളായി എത്തുന്നവർ സ്ഥലങ്ങളെക്കുറിച്ചും നാടിനെക്കുറിച്ചും കാഴ്ചകളെക്കുറച്ചുമൊക്കെ ഡ്രൈവർമാരോടു ചോദിക്കുക പതിവാണ്. പ്രത്യേകിച്ച് ഒറ്റയ്ക്കാണ് യാത്രയെങ്കിൽ എന്തെങ്കിലുമൊക്കെ സംസാരിക്കും. എന്നാൽ, ഒാമന സംസാരിച്ചതേയില്ല. വഴി മാറിയപ്പോൾ എന്തെങ്കിലും അവരോടു ചോദിക്കാൻ നമുക്കു മടി തോന്നുന്ന ഒരു തരം ഭയപ്പെടുത്തുന്ന ഒരു നിശബ്ദത അവരുടെ മുഖത്തുണ്ടായിരുന്നതായി ഡ്രൈവർ പറയുന്നു. ഇതോടെ എന്തൊക്കെയോ പന്തികേടു തോന്നിയ ഡ്രൈവർ അവരെ…
Read Moreമരണം നിറച്ച സൂചി! കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഓ മന കാമുകനെയും കൂട്ടി ഊട്ടിയിൽ എത്തിയത്; വകവരുത്താൻ…
പരോൾ വാങ്ങി പുറത്തിറങ്ങിയ ശേഷം ഒാമന മുങ്ങിയെന്നു തിരിച്ചറിഞ്ഞതോടെ പോലീസ് ഇവര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മകളുമായും ചില ബന്ധുക്കളുമായും 2009വരെ ഓമന ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി വിവരങ്ങൾ ലഭിച്ചിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റ് കോളുകളായിരുന്നതിനാല് ഫോണ്‍വിളി സംബന്ധിച്ച വിശദാംശങ്ങള്‍ കണ്ടെത്താന്‍ അക്കാലത്തു പോലീസിനു കഴിഞ്ഞിരുന്നില്ല. വ്യാജ പാസ്പോര്ട്ടിൽ ഓമന വിദേശത്തേക്കു കടന്നതായിട്ടാണ് വിവരം. ആസൂത്രിതം കൊലപാതകം നടക്കുന്നതിനു രണ്ടുദിവസം മുന്‍പ് കോഴിക്കോട്ടുനിന്നാണ് കാമുകനായ മുരളീധരനൊപ്പം ഡോ. ഒാമന ഊട്ടിയിലേക്കു യാത്ര തിരിച്ചത്. സന്തോഷവതിയായി കാണപ്പെട്ട ഒാമനയുടെയുള്ളിൽ കത്തുന്ന പക തിരിച്ചറിയാൻ മുരളീധരനു കഴിഞ്ഞതേയില്ല. കാമുകിക്കൊപ്പം ഊട്ടിയിൽ ചുറ്റിയടിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലായിരുന്നു അയാൾ. ഊട്ടിയിൽ ചിലേടങ്ങളിലൊക്കെ കറങ്ങിയ ശേഷം ഇരുവരും അവിടെ റെയിൽവേ സ്റ്റേഷനു സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു. അതു തന്റെ അവസാന രാത്രിയാണെന്നു മുരളീധരൻ തിരിച്ചറിഞ്ഞില്ല. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഒാമന കാമുകനെയും കൂട്ടി ഊട്ടിയിൽ എത്തിയത്. ഡോക്ടർ…
Read Moreകൂസാതെ കുറ്റസമ്മതം! കാമുകനായ മുരളീധരൻ തന്നെ വിട്ടു മറ്റൊരാളെ തേടിപ്പോകുമോയെന്ന ഭയം; കാമുകനെ മയക്കി വെട്ടിനുറുക്കി പെട്ടിയിലാക്കി; ഞെട്ടിക്കുന്ന കൊലപാതക കഥയിങ്ങനെ…
അക്കാലത്തു കോളജിൽ വിദ്യാർഥികൾ വലിയ ചൂഷണത്തിനിരയാവാറുണ്ടെന്ന് ഒരിക്കൽ ഓമന പറഞ്ഞിരുന്നു. രണ്ടാം വർഷ പരീക്ഷയിൽ കോളജ് അധികൃതരുടെ പക്ഷപാത പെരുമാറ്റത്തെത്തുടർന്നു രണ്ടു കുട്ടികൾ ജീവനൊടുക്കിയതായി പരാതി ഉയർന്നിരുന്നു. അവരുടെ കാലഘട്ടത്തിൽ മറ്റു പത്തോളം കുട്ടികളും ഇങ്ങനെ ആത്മഹത്യയ്ക്കും ആത്മഹത്യശ്രമത്തിനുമൊക്കെ ഇരകളായി മാറിയിരുന്നു. ഇതിനെതിരേയുള്ള പ്രതിഷേധം വിദ്യാർഥികൾക്കിടയിൽ വലിയ പ്രക്ഷോഭമായി വളർന്ന കാലം. വിഭ്രാന്ത ചിന്തകൾസമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒാമന നേതൃത്വം നൽകി. കണ്ണൂരിലെ രവി എന്ന വിദ്യാർഥി ജീവനൊടുക്കിയതു പതിനൊന്നു തവണ അയാളെ മനഃപൂർവം തോൽപ്പിച്ചതിനാലാണെന്നു ഓമന കുറ്റപ്പെടുത്തിയിരുന്നു. കോളജ് അധികൃതർക്കെതിരെ പ്രകടനം നയിച്ചവരിൽ മുൻപിൽ ഓമനയുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ മാനിക് ഡിപ്രസിവ് സൈക്കോസിസ് എന്ന ഒരുതരം മാനസികപ്രശ്നത്തിന് അടിമയായിരുന്നു അവരെന്നു അവരുടെ ജീവിതത്തെ പഠിച്ചവർ പറയുന്നു. വിഭ്രാന്തമായ മനസും വരുംവരായ്കളെക്കുറിച്ചു ചിന്തിക്കാതെ എന്തും പ്രവർത്തിക്കാനുള്ള മനോഭാവവും ഇത്തരക്കാർക്കുണ്ടാവുമത്രെ. മുരളീധരന്റെ മരണം1996 ജൂലൈ 11ന് ആയിരുന്നു ഓമന കാമുകൻ…
Read Moreഓമനയുടെ സ്യൂട്ട്കേസ്! മുരളീധരനുമായി നല്ല ബന്ധത്തിൽ പോയ ഓമന അയാളുമായി അകന്നത് എന്തിന് ? ആരാണ് ഈ ഓമന?
കാമുകനെ വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കിയ പ്രതി ഡോ. ഓമന ഇപ്പോൾ എവിടെയാണ്? കേരളത്തെ ഞെട്ടിച്ച, കേരളം ഏറെ ചർച്ച ചെയ്ത സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്. സിനിമാക്കഥ പോലെ നീണ്ട ജീവിതവും ദുരൂഹതയും സംഭവങ്ങളുമാണ് ഇന്റർപോൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പയ്യന്നൂർ കരുവാഞ്ചേരി സ്വദേശിനിയായ ഡോ. ഒാമനയെക്കുറിച്ച് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു വിവരവുമില്ല. 1998ൽ ജീവപര്യന്തം തടവ് ലഭിച്ച ഓമന 2001ൽ പരോളിലിറങ്ങിയ ശേഷം കാണാതാവുകയായിരുന്നു. ആരാണ് ഒാമന ? 1985-95 കാലഘട്ടത്തിൽ പയ്യന്നൂരിലെ ഏറ്റവും പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഡോ. ഓമന. പയ്യന്നൂർ ചേടമ്പത്ത് ഗോപാലൻ നായരുടെയും പാർവതിയമ്മയുടെയും മകൾ. കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധൻ ഡോ. രാധാകൃഷ്ണന്റെ ഭാര്യ. ഇവരുടെ ദാമ്പത്യത്തിൽ സ്വരചേർച്ചയില്ലായ്മ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. പയ്യന്നൂരിലെ ദന്പതികളുടെ വീട് നവീകരിക്കാൻ എത്തിയതായിരുന്നു അന്നൂർ സ്വദേശിയായ മുരളീധരൻ. അയാൾ സിവിൽ കോൺട്രാക്റായിരുന്നു. ഭർത്താവുമായി അസ്വാരസ്യത്തിൽ…
Read Moreനാളെ ലോകവനിതാദിനം! സൗത്ത് കൊറിയയിൽ നിന്ന് കുറിച്ചിയിൽ എത്തി സിസ്റ്റർ മാത്യു കിം സാമൂഹ്യസേവനം തുടങ്ങിയിട്ട് 13വർഷം പിന്നിടുന്നു
ചങ്ങനാശേരി: ലോകത്ത് എവിടെയായിരുന്നാലും മനുഷ്യർക്കു ത്യാഗപൂർണമായ നന്മ ചെയ്യുക. സൗത്ത് കൊറിയയിൽ നിന്ന് കുറിച്ചിയിൽ എത്തി സേവനം ചെയ്യുന്ന സിസ്റ്റർ മാത്യു കിം എന്ന സന്യാസിനിയുടെ വാക്കുകളാണിത്. സിസ്റ്റർ മാത്യു കുറിച്ചിയിൽ വയോജനങ്ങൾക്കായി സാമൂഹ്യസേവനം തുടങ്ങിയിട്ട് 13വർഷം പിന്നിടുന്നു. കൂട്ടുംഗെ സിസ്റ്റേഴ്സ് ഓഫ് ജീസസ് എന്ന കോണ്ഗ്രിഗേഷൻ അംഗമായ സിസ്റ്റർ മാത്യു കിം ഈ കോണ്‍ഗ്രിഗേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ്സ് ഓൾഡ് ഏജ് ഹോമിന്റെ മദർ സുപ്പീരിയർ കൂടിയാണ്. ഈ സ്ഥാപനത്തിൽ 29 വയോജനങ്ങളാണുള്ളത്. സൗത്ത് കൊറിയക്കാരായ ബെനഡിക്ട് -അന്ന ദന്പതികളുടെ മൂത്ത മകളാണ് സിസ്റ്റർ മാത്യു. വിജയപുരം രൂപതാധികാരികളുടെ നിർദേശ പ്രകാരമാണ് സിസ്റ്റർ മാത്യു കിം കുറിച്ചിയിലെ ഈ സ്ഥാപനത്തിൽ ശുശ്രൂഷക്കായി എത്തിയത്. കൊറിയക്കാരായ സിസ്റ്റർ പീറ്റർ, സിസ്റ്റർ സൈമണ്‍ എന്നിവരും ഈ സ്ഥാപനത്തിൽ സിസ്റ്റർ മാത്യുവിന്റെ സഹായിയികളായി പ്രവർത്തിക്കുന്നുണ്ട്. കേരളത്തെ തനിക്ക് ഏറെ…
Read Moreമണിനാദം നിലയ്ക്കുന്നില്ല, നാടിനു മറക്കാനാകുന്നില്ല! കലാഭവൻ മണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് അഞ്ചു വർഷം തികയുമ്പോള്‍…
ചാലക്കുടി: ചാലക്കുടിയിൽ മണിനാദം നിലയ്ക്കുന്നില്ല. ചാലക്കുടി എന്ന നാമം ലോകം മുഴുവൻ എത്തിച്ച കലാകാരനെ നാടിനു മറക്കാനാകുന്നില്ല. കലാഭവൻ മണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് അഞ്ചു വർഷം തികയുന്പോൾ മഹാനായ കലാകാരനെ നാട് നെഞ്ചോടു ചേർത്ത് സ്മരിക്കുകയാണ്. ഈ ദിനങ്ങളിൽ ചാലക്കുടിയിലെങ്ങും കലാകാര·ാരുടെ നേതൃത്വത്തിൽ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടി സ്മരണകൾ ഉണർത്തി. മണി ജീവിച്ചിരുന്നപ്പോൾ ചാലക്കുടിയിൽ മണി സംഘടിപ്പിച്ച പരിപാടികൾ ജനങ്ങളുടെ ഓർമകളിൽ ഇന്നും മായാതെ നില്‍പ്പുണ്ട്. മണിയുടെ തട്ടകമായ ചേനത്തുനാട് ക്രിസ്മസ് നാളുകളിൽ നടത്തുന്ന മെഗാ പുൽക്കൂട്, ചാലക്കുടി പുഴയിൽ 1000 നക്ഷത്രങ്ങൾ, ചാലക്കുടി പുഴയിൽ ഓണനാളുകളിൽ നടത്തിയ വള്ളംകളി മത്സരം, ചേനത്തുനാട് പള്ളിയിലെ തിരുനാളും കണ്ണന്പുഴ ക്ഷേത്രത്തിലെ ഉത്സവത്തിലെ എഴുന്നള്ളിപ്പും, ഓണക്കളി മത്സരം, ഫുട്ബോൾ മേള തുടങ്ങിയ നിലയ്ക്കാത്ത ഓർമകളാണ് നാട്ടുകാർക്കുള്ളത്. മണിയുടെ സഹായങ്ങൾ തേടി എത്തുന്നവർ നിരവധിയായിരുന്നു. രോഗികളും നിരാലംബരും തുടങ്ങി…
Read Moreഇങ്ങനെയും ഒരു സ്ത്രീ! ശരിക്കും കൂടത്തായിക്കു സമാനമായ ഒരു സംഭവം; തെരഞ്ഞെടുത്ത വഴികളും വിചിത്രം
കേരളത്തിലെ കൂടത്തായിയിൽ പുറത്തുവന്ന കൂട്ടക്കൊല രാജ്യമെന്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു കുടുംബത്തിന്റെ ആറു പേർ വിവിധ കാലഘട്ടങ്ങളിൽ കൊല്ലപ്പെട്ടു എന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചു. സയനൈഡ് നൽകിയായിരുന്നു കൊലപാതകം എന്നതും സമൂഹത്തെ അന്പരപ്പിച്ചു. കാരണം കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിലുള്ള കൂട്ടക്കൊലപാതകമായിരുന്നു ഇത്. എന്നാൽ, ഇതിനേക്കാൾ ഏറെ സമൂഹത്തെ ഞെട്ടിച്ചത് ഈ കുറ്റകൃത്യങ്ങളിൽ പ്രതിസ്ഥാനത്തു വന്നത് ഒരു സ്ത്രീ ആയിരുന്നു എന്നതായിരുന്നു. സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയും മറ്റ് ഗൂഢലക്ഷ്യങ്ങളോടെയുമായിരുന്നു കൊലപാതകങ്ങൾ അരങ്ങേറിയത്. ഭക്ഷണത്തിലും മരുന്നിലുമൊക്ക സയനൈഡ് ചേർത്തു നൽകിയാണ് പ്രതി തന്റെ ഇരകളെ കൊലപ്പെടുത്തിയത്. അവിശ്വസനീയം അവിശ്വസനീയതോടെയാണ് ഈ സംഭവങ്ങളെ സമൂഹം കേട്ടതും വായിച്ചതും. ആറു പേരുടെ മരണമാണ് കൂടത്തായി സംഭവത്തിൽ സ്ഥീരികരിച്ചത്. ഈ കേസ് ഇപ്പോൾ കോടതിയിലാണ്. എന്നാൽ, ഇതിനേക്കാൾ ഭീകരമായ കൂട്ടക്കൊലപാതകങ്ങൾക്കു ലോകം ഇതിനു മുന്‍പും സാക്ഷിയായിട്ടുണ്ട് എന്നതാണ് സത്യം. അങ്ങനെ ലോകത്തെ…
Read Moreജോലിക്കാരൻ കാമുകൻ! പുരുഷ സൗഹൃദം തേടി ഗണ്ണസ് പത്രങ്ങളിൽ പരസ്യം ചെയ്തിരുന്നു; വീണവർ അപകടത്തെയാണ് പ്രണയിക്കുന്നതെന്നു തിരിച്ചറിഞ്ഞില്ല…
ഗണ്ണസിന്റെ ഹോം സ്റ്റേയിൽനിന്നു കുറേ കത്തുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞുവെന്നതാണ് ഈ കേസിലെ വഴിത്തിരിവ്. സഹോദരനും ഗണ്ണസും തമ്മിലുള്ള ഇടപാടുകൾ ആയിരുന്നു കത്തുകളിൽ അത്രയും. ഈ കത്തുകൾ വിശദമായി പരിശോധിച്ചതിൽനിന്ന് അധികാരികൾക്ക് ഒരു കാര്യം പിടികിട്ടി. ഗണ്ണസ് ചെറിയ മീനല്ല! കത്തിൽനിന്നു ലഭിച്ച ചില സൂചനകൾ വച്ചു പോലീസ് വിശദമായ അന്വേഷണം തുടങ്ങി. മനുഷ്യ ശരീരത്തിന്റെ വിവിധ അവശിഷ്ടങ്ങളും മറ്റും ഒന്നിനു പിറകെ ഒന്നായി ഹോം സ്റ്റേയിൽനിന്നു കണ്ടെത്താനുള്ള കാരണം തേടി പോലീസ് നീങ്ങി. അടക്കിയതിലും ഹോം സ്റ്റേയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ അടക്കം ചെയ്തതിലും ചില പ്രത്യേകതകൾ പോലീസ് തിരിച്ചറിഞ്ഞു. കണ്ടെത്തിയ അവശിഷ്ടങ്ങളെല്ലാം ഒരേ രീതിയിൽ മറവുചെയ്ത നിലയിലാണ് കണ്ടെത്തിയത്. ശരീരത്തിൽനിന്നു തലയോട്ടി വേർപ്പെടുത്തിയിട്ടുണ്ടാവും, തോളിൽനിന്നു കൈകൾ നീക്കി, കാൽമുട്ടുകൾ മുറിച്ചുമാറ്റി, മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചു പ്രത്യേകം പരിശീലനം നേടിയതു പോലെയായിരുന്നു ഒാരോ മൃതദേഹങ്ങളുടെ അടക്കം ചെയ്തിരിക്കുന്നത്.…
Read Moreഭർത്താവും ഇര! ഭർത്താവിന്റെ മരണത്തോടെ രണ്ടു പോളിസികളിൽനിന്നു അന്നു 5,000 ഡോളർ ഗണ്ണസിനു ലഭിച്ചു; ആർക്കും ഒരു സംശയവും തോന്നിയില്ല; പക്ഷേ…
ബെല്ലി ഗണ്ണസ് 1884ൽ മാഡ്സ് സോറൻസൺ എന്നയാളെ വിവാഹം കഴിച്ചിരുന്നു. സോറൻസണും ഗണ്ണസും ഒരു മിഠായി കട നടത്തുകയായിരുന്നു. ഒരു ദിവസം ഇവരുടെ വീടും കടയും കത്തി നശിച്ചു. വീടിനും കടയ്ക്കും ഇൻഷ്വറൻസ് ഉണ്ടായിരുന്നു. ഇവർ ഇൻഷുറൻസ് തുകയ്ക്കായി അപേക്ഷ നൽകുകയും തുക ഇവർക്കു ലഭിക്കുകയും ചെയ്തു. ഇതോടെ ഇൻഷ്വറൻസ് വലിയൊരു തട്ടിപ്പുമേഖലയാക്കി മാറ്റാനാവുമെന്ന ചിന്ത ഗണ്ണസിലുണ്ടായി. അങ്ങനെയിരിക്കെ ഗണ്ണസ് കൂടി മുൻകൈയെടുത്തു സോറൻസണിനെക്കൊണ്ട് രണ്ട് ലൈഫ് ഇൻഷ്വറൻസ് പോളിസികൾ വാങ്ങിപ്പിച്ചു. ഇതിനു ശേഷമാണ് സെറിബ്രൽ രക്തസ്രാവം മൂലം സോറൻസൺ മരിക്കുന്നത്. ചികിത്സ നൽകിയില്ല തലവേദനയുമായി വീട്ടിലെത്തിയതായി സോറൻസൺ. പക്ഷേ, ഗണ്ണസ് ഭർത്താവിന്റെ ചികിത്സയ്ക്കു മുൻകൈ എടുത്തില്ല. അല്ലറ ചില്ലറ പൊടിക്കൈ ചികിത്സകൾ മാത്രം ഗണ്ണസ് ഭർത്താവിനു നൽകി. അവൾക്കു വേണ്ടത് അയാളുടെ മരണമായിരുന്നു. അങ്ങനെയൊരു നാൾ സോറൻസൺ മരിച്ചു. സോറൺസിന്റെ മരണത്തോടെ രണ്ടു പോളിസികളിൽനിന്നായി അന്നത്തെ…
Read More