ഒരു കാലത്ത് ഇംഗ്ലണ്ടിനെ ഞെട്ടിച്ച പേരാണ് ബെവർലി ഗെയിൽ അല്ലിറ്റ്. ക്രൂരതയുടെ പര്യായമായി ഈ പേരു മാറി. കുഞ്ഞുങ്ങളായിരുന്നു ഇവളുടെ പ്രധാന ഇരകൾ. 1968 ഒക്ടോബർ നാലിനു ബെവർലി ജനിച്ചു. നാലു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിന് ഇവളുടെ പേരിൽ കേസുണ്ട്. മൂന്നു കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ചു. ആറു കുഞ്ഞുങ്ങളെ ഗുരുതരമായ അവസ്ഥയിലെത്തിച്ചു. ഇതാണ് ഈ കൊടുംക്രൂരതയുടെ ക്രിമിനൽ രേഖ. ക്രൂരമായ സന്തോഷം! 1991 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള 59 ദിവസങ്ങളിലാണ് ഈ ക്രൂരകൃത്യങ്ങളെല്ലാം അരങ്ങേറിയത്. ലിങ്കൺഷെയറിലെ ഗ്രാൻഥാമിലെയും കെസ്റ്റെവൻ ഹോസ്പിറ്റലിലെയും കുട്ടികളുടെ വാർഡിലെ കുട്ടികളായിരുന്നു ഇവളുടെ ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത്. ഈ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുകയായിരുന്നു ബെവർലി. നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളെയാണ് അവൾ തന്റെ ഇരകളായി കണ്ടത്. കൊല്ലപ്പെട്ട കുഞ്ഞുങ്ങളിൽ രണ്ടു പേർക്ക് ഇവൾ വലിയ അളവിൽ ഇൻസുലിൻ കുത്തിവച്ചതായി കണ്ടെത്തി. മറ്റൊരു കുഞ്ഞിന്റെ ശരീരത്തിൽ ഒരു…
Read MoreCategory: RD Special
തന്ത്രമൊന്നും വിലപ്പോയില്ല, കാർലയെ ഹോബി ചതിച്ചു; സ്വയം നിർമിച്ച തെളിവുകൾ കോടതികളിൽ കാർലയ്ക്കെതിരേ സംസാരിച്ചു; ഒടുവിൽ 12 കൊല്ലം അകത്തേക്ക്….
1993ൽ അന്വേഷണവും വിചാരണയും നടക്കുന്പോൾ കാർല രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. ഭർത്താക്കന്മാരുടെ തലയിൽ എല്ലാ കുറ്റവും ചാർത്തി നിരപരാധി ചമയാനുള്ള ശ്രമമാണ് അവൾ നടത്തിയത്. തന്റെ ഭർത്താവ് തന്നെ കെണിയിലാക്കിയതാണെന്നും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് കൊലപാതകത്തിൽ പങ്കാളിയാക്കിയതെന്നും കാർല അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. എന്നാൽ, ഈ തന്ത്രമൊന്നും വിലപ്പോയില്ല. കാരണം പോലീസ് ശേഖരിച്ച പല വീഡിയോ തെളിവുകളിൽ കുറ്റകൃത്യങ്ങളിൽ അവളുടെ പങ്കു വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. സ്വയം കുരുങ്ങികാർലയുടെ ഒരു ഹോബി തന്നെയാണ് അവൾക്കു കുരുക്ക് ഒരുക്കിയത് എന്നതാണ് സത്യം. തന്റെ ചെയ്തികളും കുറ്റകൃത്യങ്ങളുമൊക്കെ വിഡിയോ കാമറയിൽ പകർത്തിവയ്ക്കുന്നതും പിന്നീടു കണ്ട് ആസ്വദിക്കുന്നതുമൊക്കെ അവളുടെ ഹോബിയായിരുന്നു. എന്നാൽ, ഇങ്ങനെ പകർത്തി വയ്ക്കുന്നതിന്റെ അപകടത്തെക്കുറിച്ച് അവൾ ചിന്തിച്ചിരുന്നതേയില്ല. അല്ലെങ്കിൽ അവളുടെ മനസിനെ പിടികൂടിയിരുന്ന വൈകൃതം ചിന്താശേഷിയെയും മറികടക്കുന്നതായിരുന്നു. ഇതെന്നെങ്കിലും പോലീസ് കണ്ടെടുക്കുമെന്നോ താൻ ശേഖരിച്ചു വച്ചവ തനിക്കുതന്നെ വിനയായി…
Read Moreഇത് കാർല! തന്റെ ഭര്ത്താക്കന്മാരുടെ കൂട്ടുപിടിച്ച് ഇവള് ചെയ്തുകൂട്ടിയത് ആരും ചെയ്യാത്ത കാര്യങ്ങള്‍; ഇരകളായവരില്‍ സ്വന്തം സഹോദരിയും
കടുത്ത കുറ്റവാളികൾ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരതകൾക്കു കൂട്ടു നിന്നവൾ എന്ന പേരിലാണ് ലോകത്തിന്റെ ക്രിമിനൽ ചരിത്രത്തിൽ കനേഡിയൻ സ്വദേശിനി കാർല എന്ന യുവതി ഇടംപിടിച്ചത്. സ്വന്തം സഹോദരി അടക്കം കാർലയുടെ ഇരകളായി മാറി എന്നതാണ് അവിശ്വസനീയമായ യാഥാർഥ്യം. അതും തന്റെ ഭർത്താക്കന്മാരുടെ കൂട്ടുപിടിച്ചായിരുന്നു ഇവളുടെ ചെയ്തികളെല്ലാം. നിരവധി പെൺകുട്ടികൾ ഇവളുടെയും ഭർത്താക്കന്മാരുടെയും ക്രൂരതകൾക്ക് ഇരകളായി മാറി. ചിലരെ ഇവർ ചേർന്നു കൊലപ്പെടുത്തി. ചോരപ്പാടുകൾ നിറഞ്ഞ ഒരു യക്ഷിക്കഥപോലെയായിരുന്നു ഇവളുടെ ജീവിതം. സഹോദരിയോടും സ്വന്തം സഹോദരിയെ മാനഭംഗപ്പെടുത്താനും തുടർന്ന് അവരെ കൊലപ്പെടുത്താനും ഭർത്താവിനെ സഹായിച്ചു എന്ന ക്രൂരതയാണ് കാർല ലിയാൻ ഹോമോൽക്കയുടെ പേരിലുള്ള ഏറ്റവും വലിയ കുറ്റം. കനേഡിയൻ സീരിയൽ കില്ലറും ലൈംഗിക അതിക്രമങ്ങളുടെ അമരക്കാരിയുമായിരുന്നു ഇവൾ. 1970 മേയ് നാലിനായിരുന്നു ജനനം. സ്വന്തം സഹോദരിയോടു മാത്രമല്ല, മറ്റു പല പെൺകുട്ടികളോടുമുള്ള ഇവളുടെ ഇടപെടലുകളും സമാന രീതിയിൽത്തന്നെ…
Read Moreമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ പെട്ടെന്ന് അപ്രത്യക്ഷരാകും;പിന്നീട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തും; അന്വേഷണം എത്തിനിന്നത് പത്തൊമ്പതുകാരനിൽ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശി ഗോപി(19)ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനിടെ രണ്ട് ആൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചതിന് ശേഷം കൊലപ്പെടുത്തിയത്.ആറും, എട്ടും വയസുള്ള മെല്ലാംപുടി, വടേശ്വരം സ്വദേശികളായ കുട്ടികളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. മെല്ലാംപുടി സ്വദേശിയായ ആറ് വയസുകാരന്റെ മരണത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗോപിയുടെ പങ്ക് വ്യക്തമായത്.മാർച്ച് 14 ന് വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. പിന്നീട് രണ്ട് ദിവസത്തിന് ശേഷം കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ഗോപിയ്ക്ക് പങ്കുള്ളതായി ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഗോപി കുറ്റം സമ്മതിക്കുകയായിരുന്നു. ഫെബ്രുവരി 11 ന് വടേശ്വരത്തു നിന്നും കാണാതായ മറ്റൊരു കുട്ടിയുടെ കൊലപാതകത്തെക്കുറിച്ചും ഇയാൾ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു.
Read Moreഅതിഥികളായി വന്ന കാമുകനും കൂട്ടുകാരനും.! സന്തോഷത്തോടെ അതിഥികളെ സ്വീകരിച്ച വീട്ടുകാരെ കാത്തിരുന്നതു വലിയ ദുരന്തമായിരുന്നു…
സൗഹൃദം ഭാവിച്ചു ദേശ്പാണ്ഡെ കുടുംബത്തിലെത്തിയ നേഹയുടെ കാമുകൻ രാഹുലും കൂട്ടുകാരൻ മനോജും കൈയിൽ തോക്കും കത്തിയും കരുതിയിരുന്നു. സന്തോഷത്തോടെ അതിഥികളെ സ്വീകരിച്ച വീട്ടുകാരെ കാത്തിരുന്നതു പക്ഷേ, വലിയ ദുരന്തമായിരുന്നു. വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളെയും പ്രതികൾ വെടിവച്ചു വീഴ്ത്തി. മിനിറ്റുകൾക്കുള്ളിൽ മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടു. തുടർന്നു സംഘം വീട് അരിച്ചുപെറുക്കി പരിശോധന തുടങ്ങി. ഒന്നര ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും അവർ കൈക്കലാക്കി. വീട്ടിൽനിന്നു ലഭിച്ച രണ്ട് എടിഎം കാർഡുകളും അവർ സ്വന്തമാക്കി. എന്നാൽ, ഈ കൊടുംക്രൂരത നടത്തിയ സംഘത്തിനു വധശിക്ഷയാണു കോടതി സമ്മാനിച്ചത്. മരണം ഉറപ്പാക്കി മൂന്നു പ്രതികൾക്കും വധശിക്ഷ വിധിച്ച ജില്ലാ കോടതിയുടെ ഉത്തരവിൽ കൊല്ലപ്പെട്ട മേഘ ദേശ്പാണ്ഡെയുടെ ഭർത്താവ് നിരഞ്ജയ് സംതൃപ്തി രേഖപ്പെടുത്തി. ജുഡീഷ്യറിയിൽ എനിക്കു പൂർണ വിശ്വാസമുണ്ടായിരുന്നു, പോലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചിരുന്നു. – വിധി വന്നയുടൻ അദ്ദേഹം…
Read Moreനേഹ എന്ന സുന്ദരി! ചില കാര്യങ്ങള്‍ ഇത് അവർതന്നെ ചെയ്തതാണോയെന്നു സംശയം തോന്നും; നേഹ സുന്ദരിയുടെ കാര്യവും ഇങ്ങനെ തന്നെ…
ചില കുറ്റകൃത്യങ്ങളെക്കുറിച്ചു കേൾക്കുന്പോൾ ഇത് അവർ തന്നെ ചെയ്തതാണോയെന്നു നമുക്ക് സംശയം തോന്നും. അവിശ്വസനീയതോടെ മാത്രമേ അതു വായിക്കാനും കേൾക്കാനും കഴിയൂ. നേഹ വെർമ എന്ന യുവതിയുടെടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ താമസിച്ചുവന്ന നേഹ വെർമ ഒരു ബ്യൂട്ടീഷ്യൻ ആയിരുന്നു. നല്ല സൗന്ദര്യബോധമുള്ളവൾ. എല്ലാവർക്കും മുന്നിൽ സുന്ദരി ചമഞ്ഞുനടന്നു. എന്നാൽ, മൂന്നു പേരെ തട്ടിയിട്ടാണ് ഈ നടപ്പെന്നു തിരിച്ചറിഞ്ഞ നിമിഷം നാട്ടുകാർ ഞെട്ടി, ബന്ധുക്കൾ ഞെട്ടി, കൂട്ടുകാർ ഞെട്ടി. ബ്യൂട്ടിപാർലർ പ്രവർത്തനത്തിന്റെ മറവിൽ കവർച്ചയായിരുന്നു മുഖ്യ തൊഴിൽ. 2011 ജൂൺ 19നാണ് നേഹ വെർമയും രണ്ടു സഹായികളുംകൂടി മൂന്നുപേരെ കൊലപ്പെടുത്തിയത്. അന്നു നേഹയുടെ പ്രായം വെറും 21 മാത്രം. മൂന്ന് ഇരകൾ ദേശ്പാണ്ഡെ കുടുംബത്തിലെ അംഗങ്ങളായ അഷ്ലേഷ് ദേശ്പാണ്ഡെ (21), അമ്മ മേഘ (42), മുത്തശി രോഹിണി ഫഡ്കെ (70)എന്നിവരെയാണ് നേഹയും സംഘവും…
Read Moreപാതിരാ ചർച്ചയും പെട്ടെന്നൊരു ലയനവും? 20 വർഷത്തെ ഇടവേള; ചർച്ച തുടങ്ങിയിട്ട് കുറെ മാസങ്ങളായി; പി.സി. തോമസിന്റെ വെളിപ്പെടുത്തല്‍
20 വർഷത്തെ ഇടവേളയ്ക്കുശേഷം പി.സി. തോമസ് യുഡിഎഫിലേക്കു മടങ്ങി. ഇതിനൊപ്പം തോമസിന്റെ അംഗീകൃത കേരള കോണ്‍ഗ്രസിലേക്ക് പി.ജെ. ജോസഫ് ലയിച്ചു. ഒരു രാത്രികൊണ്ടാണു തീരുമാനമെങ്കിലും ചർച്ച തുടങ്ങിയിട്ട് കുറെ മാസങ്ങളായെന്നു പി.സി. തോമസ് വെളിപ്പെടുത്തി. ഒരു രാത്രികൊണ്ട് ഇങ്ങനെയൊരു ലയനം ? കേരള കോണ്‍ഗ്രസുകളുടെ ഐക്യത്തിന് ഏറെക്കാലമായി ശ്രമമുണ്ടായിരുന്നു. കോട്ടയം കെപിഎസ് മേനോൻ ഹാളിൽ 2019 ഓഗസ്റ്റ് ഒന്നിന് പി.ടി. ചാക്കോ അനുസ്മരണവേളയിൽ വിവിധ മുന്നണിയിലെ കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കൾ പങ്കെടുത്ത വേളയിൽ കേരള കോണ്‍ഗ്രസുകളുടെ ലയനം അനിവാര്യമാണെന്ന് കെ.എം. മാണി പറഞ്ഞിരുന്നു. ഞാൻ അധ്യക്ഷനായ ആ ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ.എം. മാണി എല്ലാവരെയും ഒരുമിപ്പിക്കാനുള്ള ചുമതല എന്നെ ഏൽപ്പിച്ചിരുന്നു. പല കാരണങ്ങളാൽ ലയനം നടന്നില്ലെന്നു മാത്രം. എൻഡിഎയിൽ പി.സി. തോമസ് പാലായിൽ സ്ഥാനാർഥി എന്നതായിരുന്നു കേൾവി. ബിജെപി മുന്നണി വിടാനുള്ള സാഹചര്യം ?…
Read Moreപ്രണയം തലയ്ക്കു പിടിച്ചപ്പോൾ..! രണ്ടു മക്കളുടെ അമ്മയായ സൂസനെ വിവാഹം കഴിക്കാൻ മുതലാളിയുടെ മകന് ഒരു ആശങ്ക; ഒടുവില്‍…
1994ൽ ഒരു പകൽ പോലീസ് സ്റ്റേഷനിലേക്ക് ഒരു യുവതിയെത്തി. പേര് സൂസൻ, കരോലിന സ്വദേശി. അവളുടെ പരാതി അതീവ ഗൗരവത്തോടെയാണു പോലീസ് കണക്കിലെടുത്തത്. തന്റെ കുഞ്ഞുങ്ങളെ കറുത്ത വർഗക്കാരനായ അപരിചിതൻ കാറിൽ തട്ടിക്കൊണ്ടു പോയി എന്നതായിരുന്നു സൂസന്റെ പരാതി. കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം ആയതിനാൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പോലീസ് ഊർജിതമായി രംഗത്തിറങ്ങി. അരിച്ചുപെറുക്കി അന്വേഷണം ആരംഭിച്ചു. സൂസൻ പറഞ്ഞ വിവരങ്ങളുമായി അന്വേഷണം നടത്തിയിട്ടു പോലീസിനു കാര്യമായി മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ആ അപരിചിതനെക്കുറിച്ചോ അക്രമി കുട്ടികളെ കൊണ്ടുപോയെന്നു പറയുന്ന കാറിനെക്കുറിച്ചോ ഒരു വിവരവും ലഭിച്ചില്ല. സൂചനകളില്ല! യാതൊരു സൂചനകളും ലഭിക്കാതെ വന്നതോടെ സൂസൻ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന സംശയം പോലീസിനുണ്ടായി. അതോടെ സൂസനെ രഹസ്യമായി നിരീക്ഷിക്കാൻ അവർ തീരുമാനിച്ചു. അവരുടെ മുൻകാല ജീവിതത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചുമെല്ലാം പോലീസ് അന്വേഷിച്ചു. എന്തൊക്കെയോ വശപ്പിശകും ചേരായ്കയും അവരുടെ ഇടപെടലുകളിലുണ്ടെന്നു…
Read Moreഓമനയല്ല, അതു മെർലിൻ! മരിച്ചത് ഓമന തന്നെയെന്നു ചില ഓൺലൈൻ മാധ്യമങ്ങൾ, എന്നാൽ, എല്ലാത്തിനും ദിവസങ്ങളുടെ ആയുസ് മാത്രം…
അടുത്തിടെ മലേഷ്യയിൽനിന്ന് ഒരു വാർത്ത പുറത്തുവന്നു. ഒരു സ്ത്രീയുടെ മൃതദേഹവുമായി ബന്ധപ്പെട്ടായിരുന്നു വാർത്ത. ഡോ. ഓമനയോടു സാമ്യമുള്ള ഒരു സ്ത്രീയുടെ മൃതശരീരം മലേഷ്യയിലെ സുബാൽ ജായസെലേങ്കോലിൽ കണ്ടെത്തിയത്രേ. കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മരിച്ചതു മലയാളിയാണെന്നു തിരിച്ചറിഞ്ഞതോടെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ അറിയിപ്പുപ്രകാരം മൃതദേഹത്തിന്റെ ചിത്രം മലയാള പത്രത്തിൽ കൊടുത്തിരുന്നു. ഫോട്ടോ കണ്ടപ്പോൾ വർഷങ്ങളായി ഒളിവിൽ കഴിയുന്ന ഡോ. ഓമനയോടു സാദൃശ്യമുണ്ടെന്ന തോന്നലിൽ പോലീസ് അന്വേഷണം തുടങ്ങി. ഇതോടെ ഒാമനയുടെ കഥകൾക്കു വീണ്ടും ജീവൻ വച്ചു. പത്രമാധ്യമങ്ങളിൽ ഒാമനയെക്കുറിച്ചും പഴയ ആ കൊലപാതകത്തെക്കുറിച്ചുമുള്ള ഫീച്ചറുകൾ നിറഞ്ഞു. മരിച്ചത് ഒാമന തന്നെയാണെന്ന് ഉറപ്പിച്ച മട്ടിൽ ചില ഒാൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചു. എന്നാൽ, എല്ലാത്തിനും ദിവസങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിച്ചത് ഓമനയല്ലെന്നും തിരുവനന്തപുരം വലിയതുറ സ്വദേശി ഒരു മെർലിൻ റൂബിയാണെന്നും തിരിച്ചറിഞ്ഞു. അതോടെ ആ അധ്യായം അടഞ്ഞു.…
Read Moreഓമനയുടെ ക്രിമിനൽബുദ്ധി; ഞെട്ടലോടെ അവർ ആ കാഴ്ചകണ്ടു; കൊത്തിയരിഞ്ഞ് 25 കവറുകളിലാക്കിയ മനുഷ്യ ശരീരം
ഒാമനയുമായുള്ള സംസാരത്തിൽനിന്ന് അവരൊരു ഡോക്ടർ ആണെന്നു പോലീസിനു മനസിലായി. അതോടെ അല്പം ബഹുമാനത്തോടെയാണ് പോലീസ് ഇടപെട്ടത്. സ്യൂട്ട് കേസിനുള്ളിൽ എന്താണെന്നു പോലീസ് ചോദിച്ചു. ശവം എന്നായിരുന്നു കൂസലെന്യേ അവരുടെ മറുപടി. ഇതുകേട്ട പോലീസ് ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. അവർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വൈകാതെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കം ഊട്ടി സ്റ്റേഷനിലേക്ക് എത്തി. എല്ലാവർക്കും മുന്നിൽ ദുരൂഹതയുടെ കൂടുപോലെ ഒാമന നിന്നു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എത്തിയതോടെ ദുർഗന്ധം വമിക്കുന്ന സ്യൂട്ട് കേസ് തുറക്കാൻ തീരുമാനിച്ചു. ഇതിനകം സ്യൂട്ട് കേസിന്റെ വശങ്ങളിൽ ചോരക്കറകൾ പോലെയുള്ള പാടുകൾ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഉള്ളിൽ ശവംഉള്ളിൽ ശവം എന്നു ഒാമന പറഞ്ഞെങ്കിലും സ്യൂട്ട് കേസിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. അങ്ങനെ അവർ ആ സ്യൂട്ട്കേസ് തുറന്നു. ഞെട്ടലോടെയാണ് അവർ ആ കാഴ്ചകണ്ടത്. നിരവധി കേസുകൾ അന്വേഷിക്കുകയും മൃതദേഹങ്ങൾ…
Read More