ക്ലാസിലെ വിദ്യാർഥി എഴുതിയ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച് അധ്യാപിക. പയ്യന്നൂർ സ്വദേശിനിയായ എ. ബദറുന്നീസയാണ് ഈ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. “എന്റെ വീട്ടിൽ അമ്മയും വല്യമ്മയും അനുജനും മാത്രമാണുള്ളത്. അച്ഛൻ എനിക്ക് മൂന്ന് വയസുള്ളപ്പോൾ മരിച്ചു പോയി. എന്റെ വീട്ടിൽ ടിവിയോ ഫ്രിഡ്ജോ ഒന്നുമില്ല. അതുകൊണ്ട് ഞാൻ വീട്ടിൽ എത്തിക്കഴിഞ്ഞാൽ കുറച്ചു കളിക്കും’ എന്നായിരുന്നു ആ കൊച്ചുമിടുക്കൻ കുറിച്ചത്. “എന്റെ ക്ലാസിലെ മോൻ എഴുതിയതാണ്. വായിച്ചപ്പൊ നെഞ്ച് കലങ്ങി..നാളെ അവന്റെ തലമുടി തലോടണം..കൈവിരലുകൾ ചേർത്ത് പിടിക്കണം’. വിദ്യാർഥിയുടെ വാക്കുകൾ പങ്കുവച്ച് അധ്യാപിക കുറിച്ചു. ഈ പോസ്റ്റിന് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read MoreCategory: RD Special
ഇത് ഷമീം സുലൈമാൻ! സിനിമ സ്വപ്നം തലയ്ക്കു പിടിച്ചു നടനാകാൻ ഇറങ്ങി; നടനായില്ലെങ്കിലും ചെറുപ്രായത്തിൽ സിനിമയുടെ പ്രധാനഭാഗമായി മാറി
ജോണ്സണ് വേങ്ങത്തടം സിനിമ സ്വപ്നം തലയ്ക്കു പിടിച്ചു നടനാകാൻ ഇറങ്ങി പുറപ്പെട്ട യുവാവ്. സിനിമയിൽ നടനായില്ലെങ്കിലും ചെറുപ്രായത്തിൽ സിനിമയുടെ പ്രധാനഭാഗമായി മാറി. ഇന്നറിയപ്പെടുന്ന സിനിമ വിതരണ കന്പനിയുടെ ഉടമയാണ് ഈ യുവാവ് . ഇത് ഷമീം സുലൈമാൻ. കൊല്ലം അഞ്ചൽ ചുണ്ട എന്ന ചെറുഗ്രാമത്തിൽ സുലൈമാന്റെയും നൂർജഹാന്റെയും മകനായി ജനനം. 24-ാം വയസിൽ സ്വന്തമായി 72 ഫിലിം കന്പനി ആരംഭിച്ചു. മലയാളത്തിൽ മാത്രം 37 സിനിമകൾ വിതരണം ചെയ്തു. കേരളത്തിലും തമിഴ്നാട്ടിലുമുള്ള സിനിമകൾ ഏറ്റെടുത്തു വിജയിപ്പിക്കുന്ന ഷമീമിന്റെ അടുത്ത സിനിമയ്ക്കായി സിനിമപ്രേഷകരും കാത്തിരിക്കുകയാണ്. തമിഴ് നാട്ടിലെ ലേഡ് സൂപ്പർസ്റ്റാർ നയൻതാരയുടെ കൊലയുതിർകാലം സിനിമ ഈ മാസം 12നു തീയേറ്ററുകളിൽ എത്തിക്കാനാണ് നീക്കം. ഷമീം ആദ്യത്തെ സിനിമ വിതരണത്തിനെടുക്കുന്പോൾ പ്രായം 21. പഠിക്കുന്ന കാലം. അതും ബിടെക്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ. ഒട്ടേറെ സംവിധായകരോട് അഭിനയിക്കാൻ ഒരു ചാൻസിനായി…
Read Moreആ കുഞ്ഞ്രാജിക്കത്തിന്റെ ഉടമ തലയോലപ്പറന്പിലുണ്ട്!
തലയോലപ്പറന്പ്: ലീഡർസ്ഥാനം രാജിവയ്ക്കുന്നതായി ക്ലാസ് ടീച്ചർക്കു കത്തെഴുതി സോഷ്യൽ മീഡിയയിൽ താരമായ ആറാം ക്ലാസുകാരിയെ തിരിച്ചറിഞ്ഞു. ക്ലാസിലെ സഹപാഠികൾ പറഞ്ഞാൽ കേൾക്കാത്തതിൽ മനംനൊന്ത് ക്ലാസ് ലീഡറായ ആറാം ക്ലാസുകാരി അധ്യാപികയ്ക്ക് എഴുതി നൽകിയ രാജിക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അവളുടെ അനുവാദത്തോടെ ടീച്ചർ തന്നെയാണ് ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം ഈ രാജിക്കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കുഞ്ഞു ലീഡറുടെ നിഷ്കളങ്കമായ രാജിക്കത്ത് മണിക്കൂറുകൾക്കകം വൈറലായി മാറി. അതോടെ ഈ ആറാം ക്ലാസുകാരിയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പലരും. തലയോലപ്പറന്പ് എ.ജെ. ജോണ്‍ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസുകാരി എസ്. ശ്രേയയാണു ക്ലാസ് ടീച്ചർ നിഷയ്ക്കു കഴിഞ്ഞ 25നു രാജിക്കത്ത് നൽകിയത്. മുതിർന്ന ആളുകൾ ഉത്തരവാദിത്വമേറ്റെടുത്തു രാജി സമർപ്പിക്കുന്നതു പോലുള്ള ജനാധിപത്യബോധം ഈ കുട്ടി പകർത്തിയതിലെ ആശ്ചര്യവും കുട്ടിയുടെ നിശ്ചയദാർഢ്യവും പന്ത്രണ്ടുകാരിയെ ഇതിനകം സ്കൂളിലും നാട്ടിലും ശ്രദ്ധേയയാക്കി. ശ്രേയയുടെ…
Read Moreസ്വപ്നങ്ങൾ ബാക്കിവെച്ച് ബാബു യാത്രയായി
ഋഷി നല്ല സിനിമകൾ മലയാളത്തിന് സമ്മാനിച്ച കുടുംബ ചിത്രസംവിധായകൻ എന്ന് അറിയപ്പെട്ട ബാബുപിഷാരടി എന്ന ബാബു നാരായണന് നല്ലൊരു തിരിച്ചുവരവ് വേണമെന്നുണ്ടായിരുന്നു.നൂറാ വിത്ത് ലൗ എന്ന സിനിമ ബാബുവിന്റെ പതിവ് സിനിമകൾ പോലെ പ്രേക്ഷകർ സ്വീകരിക്കാതിരുന്നത് ബാബുവിന് നിരാശയുണ്ടാക്കിയിരുന്നുവെങ്കിലും മികച്ച ഒരു കുടുംബചിത്രം ഒരുക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് സിനിമയെ ഒരുപാട് സ്നേഹിച്ച തൃശൂരിന്റെ പ്രിയപ്പെട്ട ബാബു യാത്രയാകുന്നത്. സ്വതന്ത്ര സംവിധായകനായിക്കഴിഞ്ഞാൽ പിന്നീട് സംവിധാന സഹായിയായി വർക്ക് ചെയ്യാൻ ഭൂരിഭാഗം സംവിധായകർക്കും മടിയാണ്. എന്നാൽ തന്റെ ഗുരുകൂടിയായ ഹരിഹരൻ കേരളവർമ പഴശിരാജ സംവിധാനം ചെയ്യുന്പോൾ സംവിധാന സഹായിയായി പഴയശിഷ്യൻ ബാബുവിനെയാണ് വിളിച്ചത്. പഴശിരാജയ്ക്ക് എടച്ചേനി കുങ്കൻ തുണയായ് നിന്നപോലെ ഹരിഹരന് പഴശിരാജ അതിന്റെ പൂർണതയിലെത്തിക്കാൻ കൈയും മെയ്യും മറന്ന് ബാബു കൂടെ നിന്നു. പഴശിരാജയുടെ വർക്കുകൾ കഴിഞ്ഞ് ഒരു ദിവസം തൃശൂരിലെത്തിയ ബാബുവിനോട് സംവിധായകന്റെ റോളിൽ നിന്ന് സംവിധാനസഹായി…
Read Moreഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല, അതുകാരണം ഞാന്‍ ലീഡര്‍ സ്ഥാനത്തില്‍ നിന്ന് രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ, വലിയ ലോകത്ത് ചെറിയ കുറിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട ആ മിടുക്കിയെ കണ്ടെത്തി
ഈ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍മീഡിയ ഏറെ ചര്‍ച്ച ചെയ്ത ക്ലാസ് ലീഡറുടെ രാജിക്കത്തിന്റെ ഉടമയായ ആ കൊച്ചു മിടുക്കിയെ ഒടുവില്‍ കണ്ടെത്തി. ശ്രേയ എസ് എന്ന് പേരുള്ള, എജെജെഎംജിജിഎച്ച്എസ്എസ് തലയോലപ്പറമ്പില്‍ ആറ് ബി ക്ലാസില്‍പഠിക്കുകയാണ് ആ കൊച്ചു മിടുക്കി. താന്‍ വഹിച്ച ഒരു പ്രധാന ചുമതലയില്‍ നിന്നും ഒഴിയുമ്പോള്‍ രാജി കത്ത് എഴുതുവാന്‍ തോന്നിച്ച ആ കൊച്ചു മിടുക്കിയുടെ ചിന്തയെ ആണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പ്രശംസിച്ചത്. കത്തിന്റെ ഉള്ളടക്കം താഴെ വായിക്കാം: പ്രിയപ്പെട്ട നിഷ ടീച്ചര്‍ക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത്. 25-06-19 Tuesday ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല. അതുകാരണം ഞാന്‍ ലീഡര്‍ സ്ഥാനത്തില്‍ നിന്ന് രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബൈ ശ്രേയ എസ് കുട്ടിയുടെ അധ്യാപികയായ നിഷ നാരായണന് തന്നെയാണ് കത്തിന്റെ ചിത്രം ശ്രേയയുടെ അനുവാദത്തോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അധ്യാപിക പോലും പ്രതീക്ഷിക്കാത്ത തരത്തില്‍…
Read Moreഎനിക്കും പലതവണ സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്; അമലാ പോളിന് പിന്തുണയുമായി വിഷ്ണു വിശാല്‍
വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയതാണെന്ന് ആരോപിച്ച് നടി അമലാ പോള്‍ രംഗത്തു വന്നിരുന്നു. ആടൈ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തതിന് ശേഷമാണ് ചിത്രത്തില്‍ നിന്ന് നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നില്ല എന്ന കാരണം പറഞ്ഞ് തന്നെ പുറത്താക്കിയതെന്നും തന്റെ പ്രതിച്ഛായ നഷ്ടമാകുമെന്ന് കരുതിയായിരിക്കും അത്തരം നീക്കമുണ്ടായതെന്നും അമല വിശദീകരണക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അമലാ പോളിന് പിന്തുണയറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന് വിഷ്ണു വിശാല്‍. അമലാ പോളിനെ പോലെ തന്നെ തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടന് പറഞ്ഞു. ഒരാളെങ്കിലും ഇത്തരത്തിലൊരു അനുഭവം തുറന്നു പറഞ്ഞതില്‍ സന്തോഷമുണ്ട്. ഇത്തരത്തിലുള്ള അനുഭവം പല നിര്‍മ്മാതാക്കളില്‍ നിന്നുമുണ്ടായപ്പോള്‍ എല്ലാം ലോകത്തോട് വിളിച്ച് പറയണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. അങ്ങനെയുള്ള പല നിര്‍മ്മാതാക്കളെയും ഇപ്പോഴും മുതലാളി എന്ന് വിളിക്കേണ്ട അവസ്ഥയിലാണ് നമ്മള്. പക്ഷേ ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ടെന്ന് പറയാതെ വയ്യ. നല്ല ധാരാളം നിര്‍മ്മാതാക്കളെയും…
Read Moreജോക്കറിന്റെ കഥ! അനശ്വര സംവിധായകനായ ലോഹിതദാസിന്റെ പത്താം ചരമവാര്‍ഷികം; ജോക്കര്‍ എന്ന സിനിമയെകുറിച്ച് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവും സംവിധായകനുമായ അരവിന്ദന് നെല്ലുവായി ഓർമിക്കുന്നു
കഥാസാരം രണ്ടായിരത്തില്‍ ഒരു മേടച്ചൂടിലാണ് ലോഹിതദാസ് ജോക്കർ എന്ന ചലച്ചിത്രാവിഷ്ക്കാരം ഒരുക്കുന്നത്. സര്‍ക്കസ് എന്ന് മാസ്മരികലോകത്ത്..സര്‍ക്കസിലെ ഒരു കോമാളിയടെ (ജോക്കറിന്റെ) കഥ ചിട്ടപ്പെടുത്തുവാനാണ് ലോഹിതദാസ് പരിശ്രമിച്ചത്. തന്റെ പ്രിയപ്പെട്ട എഴുത്തിന്റെ സങ്കേതമായ ഷൊര്‍ണൂര്‍ റെസ്റ്റ് ഹൗസിലും മയൂരം റെസ്റ്റ് ഹൗസിലും തങ്ങിയാണ് ജോക്കര്‍ എന്ന സിനിമയുടെ ഇഴകൾ നെയ്തെടുത്തത്. അതിനെത്രയോ മുമ്പ് ഈ കഥയെ കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നത്രേ. കഥ മനസ്സില്‍ രൂപപ്പെടുമ്പോള്‍ അറിഞ്ഞോ അറിയാതെയോ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിൽ ഒരാളായ ബഹദൂറിനെ അതിൽ ഉപയോഗപ്പെടുത്തണമെന്ന് ലോഹിതദാസ് തീര്‍ച്ചപ്പെടുത്തിയിരുന്നു. ഇടുക്കിയിലെ അഞ്ചരകണ്ടി എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി റോയല്‍ സര്‍ക്കസ് സംഘത്തെ ചെറുതുരുത്തിയിലെ ലൊക്കേഷനായ ഭാരതപ്പുഴയുടെ തീരത്തേക്ക് എത്തിക്കുന്നത്. ബാബു എന്ന നായക കഥാപാത്രമായി (ജോക്കറായി) ദിലീപിനെയും നായികയായി മന്യയേയും തീര്‍ച്ചപ്പെടുത്തുകയായിരുന്നു. മണ്മറഞ്ഞുപോയ മാള അരവിന്ദനും, പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന എന്‍.എല്‍.ബാലകൃഷ്ണനും ശ്രദ്ധേയമായ വേഷങ്ങൾ…
Read Moreസിനിമാക്കഥയെ വെല്ലുന്ന തടവുചാട്ടം! ഭിക്ഷയെടുത്തു, കടംവാങ്ങി, സ്കൂട്ടര്‍ തട്ടിയെടുത്തു… പോലീസിനെ സഹായിക്കാൻ നാട്ടുകാരും
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് തടവു ചാടിയ വനിത തടവുകാരെ പോലീസ് പിടികൂടിയത് സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള സന്നാഹവുമായി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിത തടവുകാർ ജയിൽ ചാടിയത്. ജയിൽ വകുപ്പിനും സർക്കാരിനും നാണക്കേടായ സംഭവത്തിൽ നിന്ന് രക്ഷപ്പെടാൻ പോലീസിന് നന്നേ വിയർപ്പൊഴുക്കേണ്ടി വന്നു. തുന്പില്ലാതിരുന്ന നിരവധി കേസുകളിലെ പ്രതികളെ പിടികൂടി വൈദഗ്ദ്ധ്യമുള്ള ഫോർട്ട് എസി പ്രതാപൻ നായരെയാണ് ഇവരെ പിടികൂടാൻ സിറ്റി പോലീസ് കമ്മീഷണർ നിയോഗിച്ചത്. സംഭവം നടന്നയുടൻ കൃത്യമായ പ്ലാനിംഗ് ഓടെ തന്നെ എസിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തടവുചാടിയവർ പോകാനിടയുള്ള സകല സ്ഥലങ്ങളും ആദ്യമെ തന്നെ മനസിലാക്കിയ സംഘം തിരുവനന്തപുരം മുതൽ കൊല്ലം വരെ ഇവരെ കണ്ടെത്തുന്നതിന് സകല പോലീസ് സ്റ്റേഷനുകളിലേയ്ക്കും അറിയിപ്പ് നൽകി. ഇതിനു ശേഷം ഇവർ ബന്ധപ്പെടുവാൻ സാധ്യതയുള്ള സകല ആളുകളേയും നിരീക്ഷണത്തിലാക്കുകയും ഇവരുടെ…
Read Moreതിയേറ്ററില്‍ പുള്ളിയെ കണ്ടാല്‍ കൂവും, സിനിമകളില്ല, ആസമയം സിനിമാ ഇന്‍ഡസ്ട്രി മുഴുവന്‍ ശത്രുക്കള്‍, ആ ആളിനെയാണ് ഞാന്‍ ഇത്രയും വര്‍ഷം 16 സിനിമകളി കൂടി ഇവിടെ പ്രതിഷ്ഠിച്ചത്’; ജയറാമുമായുള്ള പിണക്കത്തെക്കുറിച്ച് രാജസേനന്
മലയാള സിനിമയില്‍ വന്‍ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയറാം-രാജസേനന് കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച മേലേപ്പറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി ഉണ്ണികൃഷ്ണന്, കടിഞ്ഞൂല്‍ കല്യാണം, അനിയന് ബാവ ചേട്ടന് ബാവ, ആദ്യത്തെ കണ്മണി തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവയാണ്. ഈ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ മുന്‍നിര നായകന്മാര്ക്ക് ഒപ്പമെത്തി. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അകന്നു. ഇതിന്റെ കാരണം രാജസേനന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. രാജസേനന് പറഞ്ഞതിങ്ങനെ- എവിടെയൊക്കെയോ ഞങ്ങള്‍ തമ്മില്‍ മാനസികമായി ചില പ്രശ്നങ്ങള്‍ ഉണ്ടായി. ചില പിന്തിരിപ്പന് ശക്തികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി എന്നു പറയണം. ജയറാമിനാണത്. എന്നെ സംബന്ധിച്ചിടത്തോളം അത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ല. ജയറാമിനെന്തൊക്കെയോ തെറ്റായ ധാരണകളുണ്ടായിരുന്നു. ഫോണില്‍ കൂടി കഥ പറഞ്ഞ്, ആ കഥകേട്ട് മാത്രം വന്ന് അഭിനയിച്ച സിനിമകളായിരുന്നു ഈ…
Read Moreലാലേട്ടന് എന്തുചെയ്താലും നല്ലതാണ്, സിനിമയിലെ ഒരു താരത്തിന് ലവ് ലെറ്റര്‍ കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് മോഹന്‍ലാലിനായിരിക്കും: അനു മോൾ
മലയാള സിനിമയില്‍ തികച്ചും വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുമോള്‍. താരം തന്റെ പുതിയ ചിത്രം പ്രേമസൂത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത് .പ്രണയത്തിന്റെ കാര്യത്തില്‍ ഏത് നടനാണ് മുന്നിലെന്നുള്ള ചോദ്യത്തിനായിരുന്നു അനുമോളുടെ വെളിപ്പെടുത്തല്‍. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. എന്നാല്‍ ലാലിന്റെ എല്ലാ കഥാപാത്രങ്ങളോടും താല്പര്യമില്ലെന്ന് നടിപറയുന്നു. നമുക്ക് എല്ലാവര്ക്കും ലാലേട്ടനെ ഇഷ്ടമാണ്, എന്നാല്‍ ലാലേട്ടന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ച് പറയാനാകില്ല. അതേസമയം ലാലേട്ടന് എന്തുചെയ്താലും നല്ലതാണ്, എങ്കിലും എല്ലാ ക്യാരക്ടേഴ്സിനോടും ഇഷ്ടം വരില്ല. സിനിമയില്‍ എല്ലാ ആക്ടേഴ്സിനെയും എനിക്കിഷ്ടമാണ്. എല്ലാവരും തന്നെ ടാലന്റ് ഉള്ളവരാണ്. അങ്ങിനെ അല്ലാതെ ആര്‍ക്കും ക്യാമറയുടെ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യാന്‍ പറ്റില്ല’. നമ്മുടെ സിനിമയില്‍ ഒരു ടോപ്പ്…
Read More