ഡി. ദിലീപ് ആറ്റിങ്ങൽ സ്വദേശിയായ നിഖില എന്ന പെണ്‍കുട്ടി ഒരുപാട് ആഗ്രഹിച്ചാണു യൂണിവേഴ്സിറ്റി കോളജിലേക്ക് പഠനത്തിനായി എത്തിയത്. വീടിനടുത്തുള്ള കോളജിലെ പഠനം വേണ്ടെന്നു വച്ചാണ് ആറ്റിങ്ങലിൽ നിന്നു ദിവസവും ഒരു മണിക്കൂർ യാത്ര ചെയ്ത് തലസ്ഥാനത്തെ കോളജിലെത്തിയത്. ഉന്നതമായ പാരന്പര്യം പേറുന്ന തന്റെ സ്വപ്നകലാലയത്തിൽ പക്ഷേ ആ കുട്ടിക്ക് സഹിക്കേണ്ടി വന്നത് എസ്എഫ്ഐ നേതാക്കളിൽ നിന്നുള്ള അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും. പഠനമുപേക്ഷിച്ചു സമരപരിപാടികളിൽ പങ്കെടുക്കാൻ വിസമ്മതം പ്രകടിപ്പിച്ചതിന്റെ പേരിലാണിതെല്ലാം. ക്ലാസുപേക്ഷിച്ച് സമരപരിപാടികൾക്കിറങ്ങാൻ നേതാക്കൾ നിർബന്ധിച്ചപ്പോൾ അവൾ പ്രിൻസിപ്പലിനു പരാതി നൽകി. അക്കാരണത്താൽ അവർ നിഖിലയെ ഒറ്റപ്പെടുത്തി. സമരം കാരണം തുടർച്ചയായി ക്ലാസുകൾ മുടങ്ങിയത് പ്ലസ്ടുവിന് ഉന്നത മാർക്കു നേടി വിജയിച്ചെത്തിയ കുട്ടിയെ വല്ലാതെ വിഷമിപ്പിച്ചു. അതിനുപുറമെ സമരത്തിനിറങ്ങാനുള്ള നേതാക്കളുടെ സമ്മർദം ചെലുത്തലും അതിന്റെ പേരിലുള്ള അധിക്ഷേപങ്ങളും ഭീഷണികളും. കോളജിലെ ഒന്നാം വർഷ ഡിഗ്രി കെമിസ്ട്രി വിദ്യാർഥിയായ ആ…
Read MoreCategory: RD Special
അച്ഛന് ഒരിക്കലും അത് ഗൗരവമായെടുത്തില്ല, അദ്ദേഹം ഒരിക്കലും എന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല, ദളിതനായിരുന്നെങ്കിലും ഭര്‍ത്താവിനോട് അദേഹത്തിന് വെറുപ്പില്ല, മാറേണ്ടത് മനോഭാവം, ബിജെപി എംഎല്‍എയുടെ മകള്‍ പറയുന്നത്
സാക്ഷി മിശ്രയും അജിതേഷും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. പിതാവില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് ഇവര്‍ പലയിടങ്ങളിലായി ഒളിച്ചു താമസിക്കുകയാണ്.ദമ്പതികള്‍ എവിടെയാണ് കഴിയുന്നതെന്ന് അറിയില്ലെന്ന് പൊലീസ് പറയുമ്പോഴും അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പല ചാനലുകളും ഇരുവരുടേയും അഭിമുഖം നല്‍കുകയും ചെയ്തിരുന്നു ഇതൊരു പ്രണയ കഥമാത്രമല്ലെന്നാണ് ചാനലുകളിലൂടെ സാക്ഷി പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതിനപ്പുറം ഓരോ ഇന്ത്യന്‍ സ്ത്രീയും കുട്ടിക്കാലം മുതല്‍ വീടുകളില്‍ ദിനംപ്രതി നേരിടുന്ന വിവേചനത്തിന്റെയും അനീതിയുടെയും അനുഭവ സാക്ഷ്യങ്ങളാണ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നുവെച്ചത്. ആജ് തക് അഭിമുഖത്തില്‍ പിതാവിനോട് എന്തെങ്കിലും പറയാനാഗ്രഹിക്കുന്നുണ്ടോയെന്ന് അവതാരകര്‍ സാക്ഷിയോട് ചോദിച്ചപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞത് ദളിത് യുവാവുമായുളള ബന്ധത്തില്‍ പിതാവിനുള്ള എതിര്‍പ്പിനെക്കുറിച്ചായിരുന്നില്ല, മറിച്ച് കുടുംബത്തില്‍ പെണ്‍കുട്ടിയെന്ന നിലയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന നിയന്ത്രണങ്ങളെ കുറിച്ചായിരുന്നു. എനിക്ക് പഠിക്കണമായിരുന്നു, പല സ്വപ്നങ്ങളുമുണ്ടായിരുന്നു.’ . പുറത്ത് പോയി ജോലി ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ പിതാവിനൊപ്പം അദ്ദേഹത്തിന്റെ…
Read Moreവിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്, പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു, ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ!! അമലപോള്‍ പഴയ ഭര്‍ത്താവിന്റെ വിവാഹത്തെക്കുറിച്ച് പറയുന്നതിങ്ങനെ
നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ. എല്‍ വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയായിരുന്നു വധു. ഇപ്പോഴിതാ വിജയ്ക്കും ഭാര്യ ഐശ്യര്യയ്ക്കും വിവാഹ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് അമല പോള്‍. തന്റെ പുതിയ ചിത്രമായ ആടൈയുടെ പ്രചാരണ വേളയിലാണ് അമലയുടെ പ്രതികരണം. ‘വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ.’ അമല പറഞ്ഞു. വിജയ്യുമായുള്ള വിവാഹ മോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നെന്നും എന്നാല്‍ കഴിവുണ്ടെങ്കില്‍ നമ്മളെ തോല്പിക്കാന് ആര്‍ക്കും സാധിക്കില്ലെന്ന് മനസിലായെന്നും അമല പോള്‍ പറഞ്ഞു. 2011-ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന് എ.എല്‍ വിജയ്യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എ.എല്‍ വിജയ് നായകനായ തലൈവ എന്ന…
Read Moreബര്‍മുഡ ട്രയാംഗിളിനെ വെല്ലാന്‍ ഡെവിള്‍സ് സീ! ദുരൂഹത വര്‍ദ്ധിപ്പിച്ചുകൊണ്ട് കടലില്‍ അലയുന്ന കപ്പലുകളും; ചെകുത്താന് കടലിനെക്കുറിച്ച് കൂടുതലറിയാം
ബര്‍മുഡ ട്രയാംഗിള്‍ പണ്ടുമുതലേ കടല്‍ സഞ്ചാരികളുടെ പേടിസ്വപ്നമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന 12 ചുഴുകളില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ചതാണിത്. എന്നാല്‍ അതിനേക്കാളൊക്കെ ഭീകരമാണ് ജാപ്പനീസ് തീരത്തെ ഡെവിള്‍സ് സീ അഥവാ ചെകുത്താന്റെ കടല്‍. ഇതിനോടകം ചെകുത്താന്റെ കടല്‍ വലിച്ചെടുത്തിരിക്കുന്നത് അത്രയേറെ കപ്പലുകളെയാണ്. ടോക്കിയോയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണിത്. ഡ്രാഗണ്‍സ് ട്രയാംഗിള്‍ എവിടെയാണന്നത് ഇതുവരെയും കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലെന്നതാണു സത്യം. എങ്കിലും ഏകദേശ സൂചനകളനുസരിച്ച് ജാപ്പനീസ് സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട് ഡ്രാഗണ്‍സ് ട്രയാംഗിള്‍ വഴിയുള്ള യാത്ര സൂക്ഷിച്ചു വേണമെന്നത്. കാരണം സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള കൂറ്റന്‍ കപ്പലുകള്‍ പലതും ഈ ചെകുത്താന്റെ കടലില്‍ കാണാതായിട്ടുണ്ട്. ജപ്പാനും ബോനിന്‍ ദ്വീപസമൂഹവും ചേര്‍ന്നാണ് ഇതിന് ത്രികോണസ്വഭാവം നല്‍കുന്നത്. ഫിലിപ്പീന് കടലിന്റെ ഒരു ഭാഗവും ഇതോടൊപ്പം ചേരുന്നുണ്ട്. പഴയകാലത്ത് ചൈനീസ് നാവികര്‍ വിശ്വസിച്ചിരുന്നത് കടലിലെ ഈ പ്രത്യേക ഭാഗത്ത് ഒരു…
Read Moreകടം വാങ്ങിയ ആയിരം രൂപ തിരികെ നല്കാന് കഴിഞ്ഞില്ല; അഞ്ചുവര്‍ഷം അടിമജീവിതം; ഒടുവില്‍ തഹസില്‍ദാരുടെ ഇടപെടലില്‍ കാശിക്ക് മോചനം
വായ്പ വാങ്ങിയ ആയിരം രൂപ തിരികെ നല്കാനാകാതെ അടിമപ്പണി ചെയ്യേണ്ടി വന്ന കാശിക്ക് ഒടുവില്‍ മോചനം. തമിഴ്നാട്ടിലാണ് സംഭവം. നടരാജ് എന്നയാളില്‍ നിന്നാണ് കാശി പണം കടം വാങ്ങിയത്. എന്നാല്‍ ഈ തുക തിരികെ നല്കാന് സാധിക്കാതെ വന്നതോടെ ഇദ്ദേഹത്തോട് തന്റെ ഉടമസ്ഥതയിലുള്ള മരം മുറിക്കുന്ന സ്ഥലത്ത് ജോലിക്ക് വരാന്‍ നടരാജ് ആവശ്യപ്പെടുകയായിരുന്നു. അഞ്ച് വര്‍ഷമായി ഇവിടെ നിര്‍ബന്ധിത തൊഴില്‍ അനുഷ്ഠിച്ചു വന്ന കാശിക്ക് ബുധനാഴ്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥസംഘം എത്തിയത് വലിയ ആശ്വാസമായി. തഹസില്‍ദാരുടെ കാല്ക്കല് വീണ് നന്ദിയറിയിക്കുന്ന ചിത്രം വേദനിപ്പിക്കുന്ന കാഴ്ച കൂടിയായി. ഇത്തരത്തില്‍ നിസ്സാര തുക വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവരെ തമിഴ്നാട്ടില്‍ വര്‍ഷങ്ങളോളം നിര്‍ബന്ധിത തൊഴിലെടുപ്പിച്ചതായും കണ്ടെത്തി. ദുരിതത്തില്‍ കഴിഞ്ഞ 42 കരാര്‍ തൊഴിലാളികളെയും തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രക്ഷിച്ചു. കാഞ്ചിപുരത്തെ മരം മുറിക്കുന്ന കേന്ദ്രത്തില്‍ 28 പേരാണ് ഇത്തരത്തില്‍ ഉണ്ടായിരുന്നത്. വെല്ലൂരില്‍…
Read Moreസൂര്യ,ആയില്യം,സുരഭി,സൗഭാഗ്യ ! വെളിച്ചെണ്ണയില്‍ വ്യാജന്മാര് പെരുകുന്നു; വ്യാജന്മാര് എത്തുന്നത് തമിഴ്നാട്ടില്‍നിന്ന്; ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം
കോഴിക്കോട്: ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണകള്‍ വിപണിയില്‍ വ്യാപകം. ഇതരസംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണകളാണ് കൂടുതലായും വില്‍പ്പനയ്ക്കെത്തുന്നത്. ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളുടെ ഫലമായി നിലവാരം കുറഞ്ഞ വെളിച്ചെണ്ണകള്‍ ഉത്പാദിപ്പിക്കുകയും അവ പായ്ക്ക് ചെയ്യുകയും ചെയ്തിരുന്ന കമ്പനികള്‍ എല്ലാം അടച്ചുപൂട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് തമിഴ്നാട്ടില്‍ നിന്നും മറ്റും ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ എത്തുന്നത്. ഓണക്കാലമാവുമ്പോഴേക്കും ഇത്തരത്തിലുള്ള വെളിച്ചെണ്ണകള്‍ കോഴിക്കോട് വിപണിയിലെത്തിച്ച് വന്‍ ലാഭം കൊയ്യാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എണ്ണകളും ലഭ്യമാക്കുന്നുണ്ട്. ഇവ വാങ്ങി ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കി. വെളിച്ചെണ്ണയ്ക്ക് പുറമേ കോക്കനട്ട് ടെസ്റ്റ ഓയിലും ബ്ലെന്‍ഡഡ് ഓയിലും വിപണിയിലുണ്ട്. ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ എന്നിവയുടെ നിര്‍മാണത്തിലെ ഉപോത്പന്നമാണ് കൊപ്രയുടെ തവിട്ടുനിറമുള്ള പുറംതൊലി. ഈ പുറംതൊലിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഓയില്‍ ആണ് കോക്കനട്ട് ടെസ്റ്റ ഓയില്‍ . ഇത് പാചകത്തിന് ഉപയോഗിക്കുന്നതില്‍…
Read Moreജീവന് കാത്ത് മാലാഖ! മംഗലാപുരത്ത് പ്രണയനൈരാശ്യം മൂലം യുവാവിന്റെ കത്തിക്കുത്തിന് ഇരയായ പെണ്‍കുട്ടിയെ രക്ഷിച്ചത് ഒരു നഴ്സാണ്; ആ സംഭവം ഓര്‍ത്തെടുക്കുകയാണ് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി നിമ്മി സ്റ്റീഫന്‍
ശ്രീജിത് കൃഷ്ണൻ ചില നേരം അങ്ങനെയാണ്. നാം പോലുമറിയാതെ ദൈവം നമ്മളെ കൊണ്ട് അവനാഗ്രഹിക്കുന്ന ചില കാര്യങ്ങൾ ചെയ്യിപ്പിക്കും. അവൻ കൂടെ വന്ന് കരം പിടിച്ചിരിക്കുന്പോൾ എന്തെന്നില്ലാത്ത ധൈര്യം മനസിൽ വരും. എല്ലാം കഴിഞ്ഞ് തനിച്ചിരിക്കുന്പോൾ നാം ചിന്തിച്ചുപോകും ഒരു നിമിഷാർധംകൊണ്ട് ഇങ്ങനെയൊരു കാര്യം ചെയ്യാൻ എനിക്കെങ്ങനെ സാധിച്ചുവെന്ന്. അതുപോലൊരു നിമിഷത്തെ ഓർത്തെടുക്കുകയാണ് മംഗലാപുരം ദേർളക്കട്ടെ ജസ്റ്റിസ് കെ .എസ്. ഹെഗ്ഡെ ആശുപത്രിയിൽ നഴ്സായ കണ്ണൂർ പയ്യാവൂർ സ്വദേശിനി നിമ്മി സ്റ്റീഫൻ. ചെകുത്താനായി ഒരു മനുഷ്യൻ ബസിറങ്ങി റോഡിലൂടെ നടന്നുപോകുന്ന ഒരു പെണ്‍കുട്ടി. തൊട്ടുപിന്നാലെ ബൈക്കിലെത്തുന്ന യുവാവ് അവളെ തടഞ്ഞുനിർത്തുന്നു. നിമിഷനേരത്തെ വാക്കു തർക്കത്തിനു പിന്നാലെ കൈയിൽ കരുതിവച്ച കത്തി കൊണ്ട് അവളെ കുത്തിവീഴ്ത്തുന്നു. പിടഞ്ഞുവീണ പെണ്‍കുട്ടിയെ വീണ്ടും വീണ്ടും കുത്തുന്നു. റോഡിലും പരിസരത്തുമുള്ളവർ പതിവുപോലെ കാഴ്ചക്കാരും മൊബൈൽ വീഡിയോഗ്രാഫർമാരുമാകുന്നു. ഈ കാഴ്ച ഇന്നത്തെ കേരളത്തിലും കർണാടകയിലും…
Read Moreഅഞ്ജു ബോബി ജോര്‍ജും ബിജെപിയില്‍, മെംബര്‍ഷിപ്പ് എടുത്തത് ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍, കേന്ദ്രത്തില്‍ വലിയ റോളില്‍ എത്തിയേക്കുമെന്ന് അഭ്യൂഹം
രാജ്യത്തെ എക്കാലത്തെയും മികച്ച അത്ലറ്റുകളില് ഒരാളും ലോ0ഗ് ജമ്പിലെ ഇന്ത്യന്‍ പറവയുമായ അഞ്ജു ബോബി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി കര്‍ണാടക അദ്ധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ, കേന്ദ്ര സഹമന്ത്രി വി.മുരളീധരന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അതേസമയം താന്‍ ബിജെപിയില്‍ ചേര്‍ന്നില്ലെന്നും ആരോ തന്റെ കൈയില്‍ തന്ന പതാകയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തേയുള്ളുവെന്നുമാണ് അഞ്ജുവിന്റെ വിശദീകരണം.
Read Moreപാമ്പ് ഒരു ഭീകര ജീവിയല്ല…! പാമ്പ് ഒരു പാവാല്ലേ… നിഷ്കളങ്കതയോടെ വിദ്യാര്‍ഥികളുടെ ചോദ്യം
കോഴിക്കോട്: പാമ്പ് ഒരു പാവാല്ലേ…. നിഷ്കളങ്കതയോടെ വിദ്യാര്‍ഥികളുടെ ചോദ്യം.കേരളത്തില്‍ മൂര്‍ഖന്‍ , അണലി, വെള്ളിക്കെട്ടന് തുടങ്ങിയ ഇനങ്ങളില്പ്പെട്ടവയ്ക്ക് മാത്രമേ മാരക വിഷമുള്ളൂവെന്ന സുവോളജിക്കല്‍ സര്‍വേയുടെ അസിസ്റ്റന്റ് സുവോളജിസ്റ്റ് ഡോ. ജാഫര്‍ പാലോട്ട് പറഞ്ഞതോടെയാണ് വിദ്യാര്‍ഥികളുടെ പാന്പുഭയം വിട്ടകന്നത്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ മേഖലാ ശാസ്ത്ര കേന്ദ്രത്തിലാണ് സ്കൂൾ വിദ്യാര്‍ഥികള്‍ പങ്കെടുത്ത ‘പാമ്പുകള്‍ക്കൊപ്പം ഒരു ദിവസം’ ശില്‍പ്പശാല സംഘടിപ്പിച്ചത്. വിദഗ്ധര്‍ പാന്പുകളെ കയ്യിലെടുത്ത് പരിചയപ്പെടുത്തി. എലികളെ പിടികൂടുന്നതു വഴി കൃഷിക്കും പ്രകൃതിക്കും ഏറെ സഹായം ചെയ്യുന്നവരാണ് പാമ്പുകളെന്നതു മിക്ക വിദ്യാർഥികൾക്കും പുതിയ അറിവായിരുന്നു. വനം വകുപ്പിന്റെ പാമ്പ് പിടിത്ത വിദഗ്ധന്‍ സുരേഷ് കോട്ടൂളി പാമ്പുകളെ പ്രദര്‍ശിപ്പിച്ചു. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോഴിക്കോട് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.പി.എം. സുരേഷന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ ശാസ്ത്ര കേന്ദ്രം പ്രോജക്ട് കോ-ഓർഡിനേറ്റര്‍ മാനസ് ബഗ്ചി അധ്യക്ഷത വഹിച്ചു.
Read Moreവേദനകളോട് നീ പോ മോനെ ദിനേശാ… വേദനകൾ മറക്കാൻ മോഹൻലാൽ ട്രോളുകളുമായി അക്ഷയ്
കൊല്ലം: അരയ്ക്ക് താഴെ തളർത്തിയ വിധി നൽകിയ വേദനകളെ മറക്കാൻ ഇഷ്ടനടൻ മോഹൻലാലിന്റെ ട്രോളുകളുമായി കൂട്ടുകൂടിയിരിക്കുകയാണ് അക്ഷയ് . വാടകവീട്ടിലെ കുടുസുമുറിയിൽ വീൽച്ചെയറിന്റെ ഇത്തിരിവട്ടത്തിൽ നിന്നുളള മോചനം ആഗ്രഹിക്കുന്നു. സ്വന്തമായി ഒരു കുഞ്ഞു വീടും ഇരുന്ന് ചെയ്യാവുന്ന ജോലിയുമാണ് അക്ഷയ്യുടെ സ്വപ്നം . ഇതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖങ്ങൾക്ക് ഹാജരായെങ്കിലും വൈകല്യത്തിന്റെ വലുപ്പം കൂടുതലാണെന്നു പറഞ്ഞ് മടക്കിയയ്ക്കുകയാണ് ചെയ്യുന്നത്. വിധി തളർത്തിയ തന്നെ ക്രൂരമായി കുത്തി വേദനിപ്പിക്കുകയാണ് അധികാരികൾ ചെയ്യുന്നതെന്നാണ് അക്ഷയ് പരിതപിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസിൽ സെക്കൻഡ് ഗ്രേഡ് അറ്റൻഡർ തസ്തികയിലേക്കുളള അഭിമുഖത്തിനാണ് ആദ്യം വിളിച്ചത്. ചുമലിലേറ്റി മൂന്നാം നിലയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. നടക്കാനാകാത്തയാളെ എങ്ങനെ ജോലിക്കെടുക്കുമെന്നായിരുന്നു ചോദ്യം. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിലും അഭിമുഖത്തിന് പോയി. കൊല്ലത്തുനിന്ന് ടാക്സി വിളിച്ചാണ് പോയത്. തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി നൽകാനാകുമോയെന്ന് നോക്കട്ടെയെന്നു പറഞ്ഞ്…
Read More