ഒടുവിൽ ഗുസ്തി പിടിച്ച് ഇന്ത്യ പാരീസിൽ മെഡൽ സ്വന്തമാക്കി. 33-ാം ഒളിമ്പിക് പുരുഷ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്കുവേണ്ടി ഇരുപത്തിയെന്നുകാരനായ അമൻ ഷെഹ്റാവത് വെങ്കലമെഡൽ സ്വന്തമാക്കി. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഞ്ചാം വെങ്കല മെഡലാണ്. നീരജ് ചോപ്ര പുരുഷ ജാവലിൽത്രോയിലൂടെ സ്വന്തമാക്കിയ വെള്ളി മെഡൽ ഉൾപ്പെടെ പാരീസിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം ഇതോടെ ആറായി. വനിതാ ഗുസ്തി ഫൈനലിനു മുമ്പ് വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിലൂടെ ഗോദയിൽ കണ്ണീരണിഞ്ഞ ഇന്ത്യക്ക് ആശ്വാസമേകുന്നതാണ് അമന്റെ വെങ്കലം. വെങ്കല മെഡൽ പോരാട്ടത്തിൽ പ്യൂട്ടോ റിക്കയുടെ ഡാർവിൻ ക്രൂസിനെ 13 – 5 എന്ന വ്യത്യസത്തിൽ മലർത്തിയടിച്ചാണ് അമൻ ഇന്ത്യൻ പതാക പാരീസിലെ ഗോദയിൽ പാറിച്ചത്. മത്സരത്തിൽ ആദ്യ പോയിന്റ് ക്രൂസായിരുന്നു നേടിയത്. നാളെ കൊടിയിറക്കം 33-ാം ഒളിമ്പിക്സിനു നാളെ കൊടിയിറക്കം. ഇന്ത്യക്കിന്ന് വനിതാ ഗോള്‍ഫ്, ഗുസ്തി മത്സങ്ങളുണ്ട്. നാളെ ഇന്ത്യന്‍ സമയം…
Read MoreCategory: Sports
വെള്ളിത്തിളക്കത്തിൽ നീരജ്; പാക്കിസ്ഥാൻ താരത്തിന് റിക്കാർഡോടെ സ്വര്‍ണം
പാരീസ്: പാക്കിസ്ഥാൻ താരത്തിന്റെ അസാമാന്യ പ്രകടനം കണ്ട പാരീസ് ഒളിമ്പിക്സ് പുരുഷ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റിക്കാർഡോടെ സ്വര്‍ണം സ്വന്തമാക്കി. 2008ല്‍ ബെയ്ജിംഗില്‍ നോര്‍വെയുടെ ആന്ദ്രെസ് തോര്കില്ഡ്സന് കുറിച്ച 90.57 മീറ്ററിന്റെ റിക്കാർഡാണ് അര്‍ഷാദ് നദീം മറികടന്നത്. 88.54 മീറ്റര്‍ ജാവലിന്‍ പായിച്ച ഗ്രനേഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സിനാണ് വെങ്കലം. ഫൈനലില്‍ ഇന്ത്യയുടെ സുവര്ണപ്രതീക്ഷയായിരുന്നു നീരജ്. 89.45 മീറ്റർ എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. രണ്ടാം ശ്രമത്തില്‍ വെള്ളി മെഡല്‍ നേടിയ ദൂരമെറിയാനായെങ്കിലും ബാക്കിയുള്ള ശ്രമങ്ങളെല്ലാം ഫൗളില്‍ കലാശിച്ചതോടെ നീരജിന്റെ താളംതെറ്റി. ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമാണു നീരജ്. പുരുഷ ഹോക്കിയിൽ വാശിയേറിയ പോരാട്ടത്തില്‍ സ്പെയിനെ 2-1ന്…
Read More114 കിലോഗ്രാമിനു മുന്നിൽ ചാനു മുട്ടുകുത്തി; ഒരു കിലോയിൽ മെഡൽ നഷ്ടം
പാരീസ്: വനിതളുടെ ഗുസ്തിയിൽ വിനേഷ് ഫോഗട്ടിന് അനുവദനീയമാതിലും 100 ഗ്രാം തൂക്കം കൂടിയതിൽ ഉറച്ച മെഡൽ നഷ്ടമായതിനു പിന്നാലെ മീരബായി ചാനുവിന്റെ മെഡൽ നഷ്ടവും നേരിയ തൂക്ക വ്യത്യാസത്തിൽ. ചാനുവിന്റെ മെഡൽ നഷ്ടം ഒരു കിലോ കൂടി ഉയർത്താൻ സാധിക്കാത്തതിനെത്തുടർന്നാണ്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ഒരു കിലോ വ്യത്യാസത്തിൽ വെങ്കലം നഷ്ടമായത്. ടോക്കിയോ ഒളിന്പിക്സിൽ വെള്ളി നേടിയ മീരാബായിക്ക് ഒരു കിലോ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. ആകെ 199 കിലോഗ്രാമുമായി താരം നാലാം സ്ഥാനത്തായി. വെങ്കലം കിട്ടിയ തായ്ലൻഡിന്റെ സുരോദ്ചന ഖാംബൗ 200 കിലോഗ്രാമാണ് ആകെ ഉയർത്തിയത്. ചാനുവും ഖാംബൗവും സ്നാച്ചിൽ 88 കിലോഗ്രാം ഉയർത്തി ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിൽ തായ് താരം 112 കിലോഗ്രാം ഉയർത്തിയപ്പോൾ ചാനുവിന് 111 കിലോഗ്രാം ഉയർത്താനേ സാധിച്ചുള്ളൂ. അവസാന ശ്രമത്തിൽ 114 കിലോഗ്രാം ഉയർത്താനുള്ള…
Read Moreഒളിന്പിക് ഹോക്കിയിൽ ഇന്ത്യക്കു വെങ്കലം; തുടർച്ചയായി മെഡൽ നേടുന്നത് 52 വർഷത്തിന് ശേഷം
പാരീസ്: 2024 ഒളിന്പിക്സിലും ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കലമെഡൽ നിലനിർത്തി. വെങ്കലത്തിനായുള്ള ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യ 2-1ന് സ്പെയിനിനെ തോൽപ്പിച്ചു. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ പ്രകടനമാണ് ഇന്ത്യക്കു വിജയം സമ്മാനിച്ചത്. ഒളിന്പിക്സോടെ വിരമിക്കുന്ന ശ്രീജേഷ് ഗോൾ വലയ്ക്കു മുന്നിൽ അസാമാന്യപ്രകടനമാണ് നടത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ടു ഗോളും നേടിയത്. 52 വർഷത്തിനുശേഷം 52 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ ഹോക്കിയിൽ തുടർച്ചയായി മെഡൽ നേടുന്നത്. മൂന്നു വർഷം മുന്‍പ് നടന്ന 2020 ടോക്കിയോ ഒളിന്പിക്സിലും ഇന്ത്യ വെങ്കലം നേടി. 1948 ലണ്ടൻ ഒളിന്പിക്സ് മുതൽ 1972 മ്യൂണിക് ഒളിന്പിക്സ് വരെ തുടച്ചയായ ഏഴ് ഒളിന്പിക്സിൽ ഇന്ത്യ മെഡൽ നേടി. ഇതിനു മുന്‍പ് 1928 ആംസ്റ്റർഡാം ഒളിന്പിക്സ് മുതൽ 1936 ഒളിന്പിക്സ് വരെ തുടർച്ചയായി ഹാട്രിക് സ്വർണമെഡൽ നേട്ടം കൈവരിച്ചു. ഒളിന്പിക് ഹോക്കിയിൽ എട്ട്…
Read Moreരണ്ട് ഒളിന്പിക് മെഡലുള്ള ആദ്യ മലയാളി എന്ന ചരിത്രവുമായി ശ്രീജേഷ് ഹോക്കിയിൽനിന്നു വിരമിച്ചു
ഇന്ത്യൻ പുരുഷ ഹോക്കിയിൽ ഇതിഹാസങ്ങളുടെ പട്ടിയിൽ തന്റെ പേരുചേർത്ത് മലയാളശ്രീയായ പി.ആർ. ശ്രീജേഷ് കളംവിട്ടു. 2024 പാരീസ് ഒളിന്പിക്സിൽ ഇന്ത്യയെ വെങ്കലത്തിലെത്തിച്ച് ശ്രീജേഷ് ഹോക്കിയിൽനിന്നു വിരമിച്ചു. പാരീസ് ഒളിന്പിക്സിനു മുന്‍പുതന്നെ മുപ്പത്താറുകാരനായ ശ്രീജേഷ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഒളിന്പിക്സായിരിക്കും തന്റെ അവസാന പോരാട്ടവേദിയെന്ന് കഴിഞ്ഞ മാസം 22നു സോഷ്യൽ മീഡിയയിൽ ശ്രീജേഷ് അറിയിച്ചു. ലോക ഹോക്കിയിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് എറണാകുളം കിഴക്കന്പലം സ്വദേശിയായ ശ്രീജേഷ്. പദ്മശ്രീ (2017), ഖേൽരത്ന (2021) പുരസ്കാരങ്ങൾ നൽകി രാജ്യം ശ്രീജേഷിനെ ആദരിച്ചിട്ടുണ്ട്. 2022ൽ ലോകത്തെ മികച്ച കായിക താരമായും തെരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് ഇന്ത്യൻ താരമാണ് ശ്രീജേഷ്. 18 വർഷം നീണ്ട കരിയർ 18 വർഷം നീണ്ട കരിയറിനാണ് 2024 പാരീസ് ഒളിന്പിക്സോടെ ശ്രീജേഷ് വിരാമമിട്ടത്. തിരുവനന്തപുരം ജി.വി. രാജ സ്കൂളിലൂടെ ആരംഭിച്ച കരിയറിന്…
Read More27 വർഷത്തിനുശേഷം സന്തോഷമറിഞ്ഞ് ശ്രീലങ്ക; നാണംകെട്ട് ടീം ഇന്ത്യ
കൊളംബോ: ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യക്കു തോൽവി. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 110 റണ്‍സിന്റെ ജയത്തോടെ ശ്രീലങ്ക 2-0ന് പരന്പര നേടി. 27 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ ശ്രീലങ്കയോട് ഏകദിന പരന്പരയിൽ തോൽക്കുന്നത്. സ്കോർ: ശ്രീലങ്ക 50 ഓവറിൽ 248/7. ഇന്ത്യ 26.1 ഓവറിൽ 138. അഞ്ചു വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ജെഫ്രി വാൻഡർസെ, മഹീഷ് തീക് ഷ്ണ എന്നിവരാണ് ഇന്ത്യയെ തകർത്തത്.
Read Moreഭാരം കുറയ്ക്കാൻ രക്തം ഊറ്റി, മുടി മുറിച്ചു ആവിയിൽ പുഴുങ്ങി! എന്നിട്ടും 100 ഗ്രാമിൽ അയോഗ്യത
വനിതാ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ സെമി ഫൈനലിനുശേഷം അനുവദിക്കപ്പെട്ടതിലും വിനേഷ് ഫോഗട്ടിനു 2.7 കിലോഗ്രാം വർധിച്ചതായി ടീം ക്യാന്പ് കണ്ടെത്തി. ഒളിന്പിക്സിൽ ഗുസ്തിയിലെ ഓരോ കാറ്റഗറി മത്സരങ്ങളും രണ്ടുദിനങ്ങളിലായാണ് നടക്കുന്നത്. ആദ്യദിനം പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി പോരാട്ടങ്ങളും രണ്ടാംദിനം ഫൈനലും. ആദ്യദിനത്തിലെ മൂന്നു നോക്കൗട്ട് പോരാട്ടങ്ങളും കഴിഞ്ഞപ്പോൾ 52.7 കിലോയിലേക്ക് ഫോഗട്ടെത്തി. അതോടെ ഭാരം കുറയ്ക്കാനുള്ള തന്ത്രപ്പാടിലേക്ക് ഫോഗട്ടിന്റെ പരിശീലകരെത്തി. രാത്രിയിൽ ഉറക്കമിളച്ച് ശരീരഭാരം കുറയ്ക്കാനുള്ള നീക്കങ്ങൾ. രക്തം ഊറ്റിക്കളഞ്ഞും മുടി മുറിച്ചും ആവിയിൽ പുഴുങ്ങിയുമെല്ലാം ഭാരം കുറയ്ക്കാൻ നോക്കി. പ്രാദേശിക സമയം രാവിലെ 7.15ന് ഒളിന്പിക് അധികൃതർ നടത്തിയ പരിശോധനയിൽ എന്നിട്ടും 50.1 കിലോഗ്രാമായിരുന്നു വിനേഷിന്റെ തൂക്കം. തൂക്കം കുറയ്ക്കാൻ വെള്ളം, ഭക്ഷണം എന്നിവയെല്ലാം ത്യജിച്ചു നടത്തിയ കഠിനപ്രയോഗങ്ങൾ വിനേഷിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. നിർജലീകരണത്തെത്തുടർന്ന് ഗെയിംസ് വില്ലേജിലെ ക്ലിനിക്കിൽ പ്രവേശിപ്പിക്കേണ്ടിയും വന്നു. ഇന്ത്യൻ…
Read Moreഎന്റെ വിധി… അപ്പീൽ വിധിവരുംമുമ്പ് ഗുസ്തിയോട് വിടപറഞ്ഞ് വിനേഷ് ഫോഗട്ട്
െ പാരീസ്: ഒളിമ്പിക്സ് ഗുസ്തിയിൽ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിടപറയുകയാണെന്നും ഗുഡ്ബൈ റെസലിംഗ് എന്നും സമൂഹമാധ്യത്തിൽ കുറിച്ചാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. സ്വപ്നങ്ങൾ തകർന്നു. ഇനി കരുത്ത് ബാക്കിയില്ല. എല്ലാവരും തന്നോടു ക്ഷമിക്കണമെന്നും വിനേഷ് വ്യക്തമാക്കി. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്. എന്നാല്‍ ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു.
Read Moreഭാരതത്തിന്റെ നെഞ്ചിലേറ്റ ഭാരം; 100 ഗ്രാം ഭാരക്കൂടുതൽ, വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കും
പാരിസ്: ഗുസ്തിയിൽ ഒരു സ്വർണ മെഡൽ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. വനിതകളുടെ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കും. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണിത്. ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയേക്കുമെന്നും വെള്ളിമെഡലിനു പോലും അർഹതയുണ്ടാകില്ലെന്നുമാണ് വിവരം. ഇന്നു രാത്രി നടക്കേണ്ടിയിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് മെഡലിനരികെ ഫോഗട്ടിന് അയോഗ്യത വന്നിരിക്കുന്നത്.
Read Moreവിമർശനങ്ങളെയും പരിഹാസത്തെയും ചാന്പ്യനെയും മലർത്തിയടിച്ച് വിനേഷ് ഫൈനലിൽ
പാരീസ്: 33-ാം ഒളിന്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ അഭിമാന പോരാട്ടമായിരുന്നു ഇന്നലെ ഗോദയിൽ വിനേഷ് ഫോഗട്ട് നടത്തിയത്. അതും നിലവിലെ ഒളിന്പിക് ചാന്പ്യനെ അട്ടിമറിച്ചുള്ള അദ്ഭുത മുന്നേറ്റം. ഇന്ത്യയുടെ അഭിമാനപോരാട്ടമെന്നതു ഭാരത സ്ത്രീകളുടെ എന്നു പറഞ്ഞാൽ തെറ്റില്ല. കാരണം, ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായിരുന്ന ബ്രിജ്ഭൂഷൻ സിംഗിനെതിരായ ലൈംഗിക ആരോപണത്തെത്തുടർന്നു സമരത്തിനു നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു വിനേഷ് ഫോഗട്ട്. രാഷ്ട്രീയമായി സോഷ്യൽ മീഡിയകളിലൂടെ വ്യക്തിഹത്യക്കു പാത്രമാകേണ്ടിവന്ന അതേ വിനേഷ് ഫോഗട്ട് പാരീസ് ഒളിന്പിക്സ് വനിതാ ഗുസ്തിയിൽ നിലവിലെ ചാന്പ്യനായ ജപ്പാന്റെ യുയി സുസാകിയെ മലർത്തിയടിച്ചു. അതും 2-0നു പിന്നിൽനിന്നശേഷം. വിമർശനവും പരിഹാസവും ഒറ്റപ്പെടുത്തലും നടത്തിയവരെയെല്ലാം ഗോദയിൽ തോൽപ്പിച്ചതിന്റെ പ്രതികാരമായിരുന്നു ഇന്നലെ പാരീസിൽ കണ്ടത്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി പ്രീക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിന്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാന്പ്യനുമായ…
Read More