1968ലെ സ്വർണ മെഡൽ ലേലത്തിനുവച്ച് ബോബ് ബീമണ്‍

യൂറോയും കോപ്പയും വിംബിൾഡണും ലോകകപ്പ് ക്രിക്കറ്റുമെല്ലാം പെയ്തൊഴിഞ്ഞു… കായികനീലിമയിൽ തെളിയാനൊരുങ്ങി 2024 പാരീസ് ഒളിന്പിക്സ്. 33-ാം ഒളിന്പിക്സ് മാമാങ്കത്തിനായി ഇനിയുള്ളത് വെറും ഒന്പതു ദിനങ്ങൾ മാത്രം… 20k കിഡ്സിന്‍റെ ഒളിന്പിക് ലോകത്തെ സൂപ്പർ ഹീറോ ഭൂഗോളത്തിലെ ഏറ്റവും വേഗമുള്ള മനുഷ്യനായ ഉസൈൻ ബോൾട്ട്. 2012 ലണ്ടൻ ഒളിന്പിക്സിൽ 9.63 സെക്കൻഡിൽ ബോൾട്ട് 100 മീറ്റർ ഫിനിഷ് ചെയ്തപ്പോൾ കായികലോകം ആവേശത്തിന്‍റെ കൊടുമുടിയിലായി. 100 മീറ്ററിൽ ഒളിന്പിക്സിൽ ഇനി ഏറെക്കാലം ഈ റിക്കാർഡ് മായാതെ കിടക്കുമെന്ന് അന്നുതന്നെ കുറിക്കപ്പെട്ടു… എന്നാൽ, ഇന്നത്തെ ശാന്തസുന്ദര ഒളിന്പിക്സല്ല വർഷങ്ങൾ പിന്നോട്ടോടിയാൽ മുഖാമുഖമെത്തുക. കറുപ്പിന്‍റെ വെറുപ്പിനെതിരേ പോരാടിയ ധീരന്മാരുടെ വേദിയായിരുന്നു ഒളിന്പിക്സ്… സംഭവബഹുലമായ 1968 ഒളിന്പിക്സിൽ ബോംബായി ജംപ് പിറ്റിലേക്ക് നീണ്ടുചാടിയ താരമുണ്ട്, അമേരിക്കയുടെ ബോബ് ബീമണ്‍. പുരുഷ ലോംഗ്ജംപിൽ ബീമണ്‍ അന്നു കുറിച്ച റിക്കാർഡ് 56 വർഷമായി തകർക്കപ്പെടാതെ നിൽക്കുന്നു… ഒളിന്പിക്സ്…

Read More

ഹാർദിക് പാണ്ഡ്യയെ നായകനാക്കുന്നതിൽ ഭിന്നത

ന്യൂഡൽഹി: ഹാർദിക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്‍റി-20 ക്രിക്കറ്റ് ടീമിന്‍റെ സ്ഥിരം നായകനായി നിയമിക്കുന്ന കാര്യത്തിൽ ബിസിസിഐയും സെലക‌്ഷൻ കമ്മിറ്റി അംഗങ്ങളും തമ്മിൽ ഭിന്നത. പാണ്ഡ്യയുടെ കായികക്ഷമതയെക്കുറിച്ചുള്ള ആശങ്കകളാണ് സ്ഥിരം നായകനാക്കുന്നതിൽ ഭിന്നതയ്ക്കിടയാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ട്വന്‍റി-20 ലോകകപ്പ് വിജയത്തിൽ പാണ്ഡ്യ വലിയ പങ്കാണ് വഹിച്ചത്. എന്നാൽ, താരത്തിന്‍റെ എട്ടു വർഷത്തെ അന്താരാഷ്‌ട്ര കരിയറിലുണ്ടായ ഗുരുതരമായ പരിക്കുകളുടെ പരന്പരയാണ് ഒരു ക്യാപ്റ്റനെന്ന നിലയിൽ പാണ്ഡ്യയിലുള്ള വിശ്വാസ്യതയിൽ സംശയം ഉണ്ടാക്കിയിരിക്കുന്നത്. കായികക്ഷമതയിലുള്ള ഉറപ്പില്ലായ്മകൊണ്ടുതന്നെ പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റിൽനിന്നും പൂർണമായും മാറി നിൽക്കുകയാണ്. പാണ്ഡ്യക്ക് നായകസ്ഥാനം നല്കിയില്ലെങ്കിൽ ആ സ്ഥാനത്തേക്ക് സൂര്യകുമാർ യാദവ് എത്താനാണ് സാധ്യത. രോഹിത് ശർമയും വിരാട് കോഹ്‌ലിയും അന്താരാഷ്‌ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ച സ്ഥിതിക്ക് സൂര്യകുമാറാണ് നിലവിൽ ഇന്ത്യയുടെ ഒന്നാംനന്പർ ട്വന്‍റി-20 ബാറ്റർ. ഏകദിന ലോകകപ്പിനുശേഷം ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ട്വന്‍റി-20 പരന്പരയിലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും സൂര്യകുമാർ നായകനായുള്ള മികവ് തെളിയിച്ചതാണ്.…

Read More

സുബ്രതോ മുഖർജി ഫുട്ബോൾ

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾമൈതാനിയിൽ നടന്ന സുബ്രതോ മുഖർജി സംസ്ഥാന സ്കൂൾ ഫുട്ബോൾ ടൂർണമെന്‍റിൽ 17 വയസിനുതാഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ജില്ല ജേതാക്കളായി. മലപ്പുറം രണ്ടാമതെത്തി. എറണാകുളം മാർ ബേസിലിലെ അൽസാബിത്ത് ആറു ഗോളുകൾ നേടി ടോപ് സ്കോററായി. 17 വയസിനു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജേതാക്കളായി. കണ്ണൂർ രണ്ടാമതെത്തി. 15 വയസിനുതാഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജില്ല തിരുവനന്തപുരത്തെ പരാജയപ്പെടുത്തി ജേതാക്കളായി.

Read More

പാരീസിൽ സുരക്ഷ ശക്തമാക്കി

2024 ഒളിംപിക്സിനു തിരശീല ഉയരാൻ ഇനി വെറും 10 ദിനങ്ങൾ മാത്രം ബാക്കിനിൽക്കേ ഫ്രാൻസിലെ സുരക്ഷ ശക്തമാക്കി ഫ്രഞ്ച് ഭരണകൂടം. പാരീസിലെ തെരുവുകളിലും പ്രധാന കേന്ദ്രങ്ങളിലും ഒളിന്പിക്സ് മത്സരവേദികൾക്കു സമീപവും അതിശക്തമായ പോലീസ് വിന്യാസമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. 31 യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ആകെ 43 രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 1,800 പോലീസ് ഓഫീസർമാർ പാരീസ് ഒളിന്പിക്സിനായി എത്തുന്നുണ്ടെന്നതും ശ്രദ്ധേയം. ഫ്രഞ്ച് സുരക്ഷാ സേനയുമായി ചേർന്ന് ഇവർ പ്രവർത്തിക്കും. ഏകദേശം 30,000 മുതൽ 45,000 പോലീസിനെ ഇൽ ഡി ഫ്രാൻസ് റീജനിൽ (പാരീസ് ഉൾപ്പെടുന്ന ഫ്രാൻസിന്‍റെ തലസ്ഥാന മേഖല) വിന്യസിച്ചിട്ടുണ്ട്. പാരീസിൽ മുൻപ് നടന്ന തീവ്രവാദി ആക്രമണങ്ങളുടെയും വിവിധ കോണുകളിൽ നിലവിൽ നടക്കുന്ന യുദ്ധങ്ങളുടെയും പശ്ചാത്തലത്തിലാണ് 2024 ഒളിന്പിക്സിനുള്ള സുരക്ഷ ശക്തമാക്കിയത്. പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര

Read More

ഒളിന്പിക്സ് ഉദ്ഘാടനം സെയ്ൻ നദിയിൽ…

പാരീസിന്‍റെ ജീവനാഡിയാണ് സെയ്ൻ നദി. നിരവധി ചരിത്ര സംഭവങ്ങൾക്കു മൂകസാക്ഷിയായ സെയ്ൻ പാരീസിനെ പുണർന്ന് ഒഴുക്കുതുടരുന്നു… 2024 പാരീസ് ഒളിന്പിക്സിന്‍റെ പ്രത്യേക ആകർഷണമാണ് സെയ്ൻ നദിയിൽ നടത്തുന്ന മത്സരങ്ങൾ. മാത്രമല്ല, ഒളിന്പിക്സിന്‍റെ ഉദ്ഘാടന പരിപാടികൾ സെയ്ൻ നദിയിൽവച്ചാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സെയ്ൻ ശാന്തമായി ഒഴുകുകയാണെങ്കിൽ മാത്രമേ ഒളിന്പിക്സ് ഓപ്പണിംഗ് സെറിമണി നടക്കൂ. മറിച്ച് നദിയിൽ ശക്തമായ ഒഴുക്കാണെങ്കിൽ ഉദ്ഘാടനമാമാങ്കം ഇവിടെനിന്ന് മാറ്റും. മുടക്കിയത് കോടികൾ ഒളിന്പിക്സ് നീന്തൽ മത്സരങ്ങൾക്കും ഉദ്ഘാടന ചടങ്ങുകൾക്കുമായി സെയിൻ നദിയെ പുനരുജ്ജീവിപ്പിക്കാനായി 1.4 ബില്യണ്‍ യൂറോയാണ് (12,769 കോടി രൂപ) ചെലവഴിച്ചത്. ഒളിന്പിക്സിനപ്പുറം പാരീസ് നഗരത്തിന്‍റെ ഭാവി മുൻനിർത്തിക്കൂടിയായിരുന്നു സെയ്ൻ നദിയെ പുനരുജ്ജീവിപ്പിച്ചത്. വെള്ളത്തിന്‍റെ ശുദ്ധി ഉൾപ്പെടെയുള്ള കാര്യങ്ങളിലും പ്രത്യേക ശ്രദ്ധപതിപ്പിച്ചായിരുന്നു പുനരുജ്ജീവിപ്പിക്കൽ. ഇതുകൊണ്ടുതന്നെ 1923നുശേഷം സെയ്ൻ നദിയിൽ നീന്തൽ നിയമവിധേയമാക്കുവാൻ പാരീസ് അധികാരികൾ തയാറെടുക്കുകയാണെന്നതും ശ്രദ്ധേയം. ഒളിന്പിക്സിലെ ട്രയാത്തലണ്‍, മാരത്തണ്‍ നീന്തൽ…

Read More

ട്വന്‍റി-20യിൽ മുന്നൂറാമത്തെ സിക്സ് പറത്തി സഞ്ജു; സിംബാബ്‌വെയിലും കപ്പുയർത്തി ഇന്ത്യ

ഹരാരെ: സഞ്ജു സാംസണിന്‍റെ മികവിൽ ഇന്ത്യക്കു ജയം. സിംബാബ്‌വെയ്ക്കെതിരേയുള്ള അഞ്ചാമത്തെയും അവസാനത്തെയും ട്വന്‍റി-20യിൽ ഇന്ത്യ 42 റണ്‍സ് ജയം കുറിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 167/6. സിംബാബ്‌വെ 18.3 ഓവറിൽ 125. ഇതോടെ പരന്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. വാഷിംഗ്ടണ്‍ സുന്ദർ പ്ലെയർ ഓഫ് ദ സീരീസ് ആയും ശിവം ദുബെ പ്ലെയർ ഓഫ് ദ മാച്ചായും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചാം ട്വന്‍റി-20യിൽ മൂന്നു വിക്കറ്റിന് 40 റണ്‍സ് എന്ന നിലയിൽനിന്ന ഇന്ത്യയെ 45 പന്തിൽ 58 റണ്‍സ് നേടിയ സഞ്ജുവാണ് മികച്ച സ്കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിലേ സിംബാബ്‌വെ ആഘാതമേൽപ്പിച്ചു. കഴിഞ്ഞ കളിയിൽ ഗംഭീര പ്രകടനം നടത്തിയ യശസ്വി ജയ്സ്വാൾ-ശുഭ്മാൻ ഗിൽ കൂട്ടുകെട്ട് ആദ്യ ഓവറിൽ പൊളിഞ്ഞു. ജയ്സ്വാളിനെ ( അഞ്ച് പന്തിൽ 12) സിക്കന്ദർ റാസ ക്ലീൻബൗൾഡാക്കി. അഭിഷേക് ശർമ…

Read More

ലൗട്ടാരോ മാര്‍ട്ടിനസിന്‍റെ ഗോളിൽ കോപ്പയില്‍ 16-ാം കിരീടം സ്വന്തമാക്കി അർജന്‍റീന

മയാമി:  അധിക സമയത്തേക്ക് നീണ്ട കോപ്പ അമേരിക്ക മത്സരത്തിൽ കപ്പുയർത്തി അര്‍ജന്‍റീന. മത്‌സരത്തിൽ നിര്‍ണായകമായത് 112-ാം മിനിറ്റില്‍ പിറന്ന ഗോള്‍. അര്‍ജന്‍റീനൻ താരം ലൗട്ടാരോ മാര്‍ട്ടിനസ് ആണ് ഗോള്‍ നേടിയത്. ടൂര്‍ണമെന്‍റിലെ അദ്ദേഹത്തിന്‍റെ അഞ്ചാം ഗോളാണിത്. ഗോള്‍ നേട്ടം മെസിയെ കെട്ടിപ്പിടിച്ചാണ് മാര്‍ട്ടിനസ് ആഘോഷിച്ചത്. കോപ്പയിൽ അര്‍ജന്‍റീനയുടെ 16-ാം കിരീടമാണിത്. 15 കിരീടം സ്വന്തമാക്കിയ ഉറുഗ്വേയുടെ റിക്കാർഡ് ഇതോടെ പഴങ്കഥയായി. കഴിഞ്ഞതവണയും കോപ്പ അമേരിക്ക കിരീടം നേടിയത് അര്‍ജന്‍റീനയായിരുന്നു. നേരത്തെ, കളിയുടെ നിശ്ചിത സമയം സമനിലയില്‍ അവസാനിച്ചിരുന്നു. അതിനിടെ 66-ാം മിനിറ്റില്‍ അര്‍ജന്‍റീനയുടെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി പരിക്കേറ്റ് പുറത്തായിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന മത്സരത്തിനായി ഇറങ്ങുന്ന ഏഞ്ചല്‍ ഡി മരിയയ്ക്കായി കപ്പ് നേടാനാണ് അര്‍ജന്‍റീന ഇറങ്ങിയത്. ഫ്‌ലോറിഡയിലെ മിയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഒന്നര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.…

Read More

ജയിംസ് ആൻഡേഴ്സണ്‍ ക്രിക്കറ്റിൽനിന്നു വിരമിച്ചു

ലണ്ടൻ: ഇംഗ്ലീഷ് പേസ് ഇതിഹാസം ജയിംസ് ആൻഡേഴ്സണ്‍ ക്രിക്കറ്റിൽനിന്ന് പൂർണമായി വിരമിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിനുശേഷമാണ് ജിമ്മി എന്നറിയപ്പെടുന്ന ആൻഡേഴ്സണ്‍ വിരമിച്ചത്. വിൻഡീസിനെതിരായ ടെസ്റ്റ് പരന്പരയോടെ വിരമിക്കുമെന്ന് ആൻഡേഴ്സണ്‍ നേരത്തേ അറിയിച്ചിരുന്നു. 21 വർഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിനാണ് നാൽപ്പത്തൊന്നുകാരനായ ജയിംസ് ആൻഡേഴ്സണ്‍ വിരാമമിട്ടത്. 2010-11ൽ ആഷസ് ജയിച്ച ഇംഗ്ലണ്ടിന്‍റെ ഐതിഹാസിക നേട്ടത്തിലുൾപ്പെടെ പങ്കാളിയായിരുന്നു ആൻഡേഴ്സണ്‍. ഇംഗ്ലണ്ടിനൊപ്പം 83 ടെസ്റ്റ് ജയങ്ങളിൽ പങ്കാളിയായി ഈ പേസ് ബൗളർ. 704 വിക്കറ്റ് ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയ പേസ് ബൗളറാണ് ജിമ്മി. 188 മത്സരങ്ങളിൽനിന്ന് 704 വിക്കറ്റ്. സഹതാരമായിരുന്ന സ്റ്റൂവർട്ട് ബ്രോഡാണ് (604) പേസ് ബൗളർമാരിൽ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്ത്. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടത്തിൽ മൂന്നാം സ്ഥാനത്താണ് ആൻഡേഴ്സണ്‍. ശ്രീലങ്കൻ മുൻ സ്പിന്നർ മുത്തയ്യ മുരളീധരൻ (800), ഓസീസ്…

Read More

നാലാം ടി20 ഇന്ന് ; ജയിച്ചാൽ പരന്പര ഇന്ത്യയ്ക്ക്

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ ട്വന്‍റി-20 ക്രിക്കറ്റ് പരന്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്ന് ഇറങ്ങും. അഞ്ചു മത്സരങ്ങളുടെ പരന്പരയിൽ 2-1 ഇന്ത്യ മുന്നിലാണ്. ആദ്യ മത്സരത്തിൽ സിംബാബ്‌വെ വിജയിച്ചപ്പോൾ രണ്ടും മൂന്നും മത്സരങ്ങൾ ഇന്ത്യ നേടിയിരുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം. മൂന്നാം ടി20യിൽ 23 റൺസിന്‍റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശുഭ്മാൻ ഗില്ല് നായകനായ ടീമിൽ സഞ്ജു സാംസൺ ഉപനായകനാണ്.

Read More

ലെജൻഡ്സ് ചാന്പ്യൻഷിപ്പ് : ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ

നോർതാംപ്ടൻ: ലോക ലെജൻഡ്സ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ ഓസ്ട്രേലിയായെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഇന്നു രാത്രി ഒന്പതിനു നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ – പാക്കിസ്ഥാനെ നേരിടും. ഇന്നലെ നടന്ന സെമിയിൽ യുവരാജ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഓസ്ട്രേലിയ ചാന്പ്യൻസിനെ തോൽപ്പിച്ചാണ് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് നേടിയത്. ഇന്ത്യയ്ക്കായി റോബിൻ ഉത്തപ്പ (65) യുവരാജ് സിംഗ് (59), യൂസഫ് പഠാൻ (51), ഇർഫാൻ പഠാൻ (50) എന്നിവർ അർധസെഞ്ചറി നേടി. ഓസ്ട്രേലിയയ്ക്കായി പീറ്റർ സിഡിൽ നാലു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് മാത്രമെ നേടാൻ കഴിഞ്ഞൊള്ളു. 32 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 40…

Read More